Powered By Blogger

2009, ഒക്‌ടോബർ 18, ഞായറാഴ്‌ച

"വെളുത്തമ്മ"


വല്യകുളം പേരുമാതിരി അത്രക്കങ്ങു കുളമല്ല എന്നാല്‍ നാട്ടിന്‍ പുറത്തിന്റെ  നന്മകളും കൂടുതലല്ല . പത്തനംതിട്ട  ജില്ലയിലെ ഒരു പാവം ഗ്രാമം. ഒത്തിരി ഒത്തിരി കുന്നായ്മകളുടെയും  , കുതന്ത്രങ്ങളുടെയും തമാശ കഥകള്‍ ഇവിടെയും ഉണ്ടായിരുന്നു , ഇപ്പോള്‍ പനിപിടിച്ചമാതിരി ഉണര്‍വ്‌ ഇല്ലെങ്കിലും  അത്യാവശ്യം കുത്തി തിരുപ്പുകള്‍ ഒക്കെ യഥേഷ്ടം  ഉണ്ട്.ഒരുപാടു പഴയ പുതിയ കഥകളും..
.അതില്‍ ചിലത്..... കഥയെന്നും, സംഭവ കഥ എന്നും രണ്ടു പക്ഷം ഇവിടെയും ഉണ്ട് .
"വെളുത്തമ്മ"  മരിച്ചിട്ട് അധികമായിട്ടില്ല ഏറിയാല്‍ നാലുകൊല്ലം , നാട്ടിലെ സുന്ദരി കോത ആയിരുന്നു .. തൊണ്ണൂറില്‍ മരിക്കുമ്പോഴും . വേള് വെളെ ചൊക ചോകെ നീണ്ട മൂക്കും..കാതിലെ ലോലാക്കില്‍ ഈരേഴു വര്‍ണങ്ങള്‍..കടും നീല റൌക്ക  അതില്‍ വെള്ള പരല്‍ മീനുകള്‍ പായുന്ന പടം ..പുളിയിലക്കര മുണ്ടും നേര്യതും ...
മധുര പതിനേഴില്‍ ..പതിനെട്ടില്‍.. ഒരുപാടു പേരെ മോഹിപ്പിച്ചിട്ടുണ്ട്‌ പോലും ,ചിലര്‍ക്കൊക്കെ ..മിസ്‌ കുമാരി..പത്മിനി,രാഗിണി..പിന്നെ ഷീല ജയഭാരതി..എന്നിങ്ങനെ ..
അവരില്‍ കൊഴുപ്പുള്ള  ചിലരൊക്കെ കാര്യം കാണുകയും ചെയ്തിട്ടുണ്ടുപോലും . രണ്ടയായാലും പണമുള്ളവരുടെ മാത്റം സുന്ദരി കോതയായിരുന്നു വെളുത്ത'.
 ഇനി പ്രതി നായകന്‍ കുഞ്ഞനോ?  അറും പാവം , കഞ്ഞിക്ക് വയ്ക്കുന്ന വെള്ളത്തില്‍ മിക്കപ്പോഴും കുളിക്കുകയാണ് പതിവു. എന്നാല്‍ വെളുത്ത്തയോട് മോഹം  കല കലശല്‍..ശിവകാശി പോസ്ടര്‍ അന്നുണ്ടായിരുന്നെന്കില്‍ മുറി നിറയെ...

പക്ഷെ കുഞ്ഞന് അറിയാമായിരുന്നു.. അടുക്കണമെങ്കില്‍ പണം വേണം , അല്ലെങ്കില്‍ വെളുതയ്ടെ കറുത്ത മുഖവും തെറിയും പിടിക്കണം . മാര്‍ഗമൊന്നും കാണാതെ നടക്കുമ്പോള്‍ ദൈവമായിട്ടു ഒരു വഴി കാട്ടി.
പഴങ്ങഞ്ഞി കുടിച്ച വഹയില്‍ പഴേ..പണ്ടെ .. ഉടഞ്ഞ ഓട്ട ചട്ടി ഒരേ ഒരണ്ണം ദാ കിടക്കുന്നു ..പിന്നെ ബുദ്ധി ഒന്ന് കത്തി  !
മങ്ങാതെ മായാതെ രാജാവിന്റെ അല്ലറ ചില്ലറ കാശിന്റെ രൂപ ഭദ്രതയില്‍ മനസ്സില്‍ കിടന്ന കാശ് വലിപ്പത്തില്‍
 ഉരച്ചുണ്ടാക്കി അതെ പോലെ  ഇഷ്ടംപോലെ പണം.. പഴയ സാറ്റിന്‍ മുണ്ടോരേണം കീറി മടിശീല ...
പിന്നെ ഒരുക്കമായി..ഓലിയില് കുളിച്ചു ..ചന്ദ്രിക സോപ്പോന്നു തീര്‍ന്നു ..കുട്ടികുര പൌഡര്‍ ഒരു കൂട്ടം..മല്‍ മല്‍ മുന്ടോരെണ്ണം അടിച്ചു മാറ്റി ഉടുത്തപ്പോള്‍..സാക്ഷാല്‍..കാമദേവനും ചിരിക്കും!
 രാത്രി പാനീസ് വിളക്കിന്റെ ചാരെ, തിളങ്ങിയിരുന്ന വെളുതയുടെ അടുത്തെത്തി..പഞ്ച പുച്ഛം കാട്ടി ഇരുന്ന വെളുത്ത മുമ്പില്‍ ... കുഞ്ഞന്‍ കിലുകിലുങ്ങുന്ന മടിശീല കിലുകി കാണിച്ചു .
വിശ്വാസം ആകാതെ  വെളുത്ത ആഞ്ഞൊന്നു ചിരിച്ചു, എന്നിട്ട് ചോദിച്ചു.."കുഞ്ഞനാണോ..എന്നതാ ..കാര്യം."?.
കുഞ്ഞന്‍ ..മടിയാതെ" ആഗ്രഹം " അറിയിച്ചു..ഒന്ന് ഞെട്ടിയെങ്കിലും..
കിലുങ്ങിയ നാണയ തുട്ടിനെക്കാട്ടില്‍ ചിരിച്ചു..വെളുത്തമ്മ...മെല്ലെ വിളക്ക് ഒന്നൂതി..
 കുഞ്ഞന്റെ ജന്മ സാഫല്യം .
കോഴി കൂകി ..
നേരം പര പര  വെളുത്തപ്പോള്‍ ഭൂമി കുലുങ്ങുന തെറിയഭിഷേകം.
ഉടച്ച ഓട്ട ചട്ടി മടി ശീല കിലുക്കി ഉറഞ്ഞു തുള്ളി നില്‍ക്കുന്നു വെളുതമ്മ ...കറുത്തമ്മയായി!
ചതിച്ച്ചോടാ നായിന്റെ മോനെ.."പിന്നെ കുറെ നക്ഷത്രങ്ങളും ..വള്ളീം പുള്ളീം...
സുപ്രഭാതം  കേട്ടു കുഞ്ഞന്‍ നാടു വിട്ടു ഓടിയതില്‍ പിന്നെ ഒരു നാളും  വന്നിട്ടേയില്ല...എന്ന് കൊച്ചുമക്കളും ..അവരുടെ മക്കളും
സാഭിമാനം പറയുന്നു...
കേട്ടു നിന്ന ഞാനും ഒരു രാജ്യം വെന്ന കുഞ്ഞന്‍ " ചേട്ടന്റെ ലീലാവിലാസം മനക്കണ്ണില്‍ കണ്ടു

3 അഭിപ്രായങ്ങൾ:

Vijayan പറഞ്ഞു...

ഇതെന്തിനാ പിന്നെയും?

ശാന്ത കാവുമ്പായി പറഞ്ഞു...

വെളുത്തമ്മയെ പാടെ ഒഴിവാക്കാൻ പറ്റുന്നില്ല അല്ലേ?

വിജയലക്ഷ്മി പറഞ്ഞു...

kollaalo ee midumidukki veluthhamma !...