tag:blogger.com,1999:blog-65082848675522746492024-03-13T18:54:58.623+05:30വര്‍ത്തമാനങ്ങള്‍to share innocenceshajkumarhttp://www.blogger.com/profile/18183363596756768146noreply@blogger.comBlogger158125tag:blogger.com,1999:blog-6508284867552274649.post-54415245181215911812023-09-30T12:29:00.001+05:302023-09-30T12:29:08.889+05:30പേമാരി പെയ്യാനെന്തേ<p class="p1" style="-webkit-text-size-adjust: auto; font-feature-settings: normal; font-kerning: auto; font-optical-sizing: auto; font-size-adjust: none; font-size: 38px; font-stretch: normal; font-variant-alternates: normal; font-variant-east-asian: normal; font-variant-ligatures: normal; font-variant-numeric: normal; font-variant-position: normal; font-variation-settings: normal; line-height: normal; margin: 0px 0px 3px;"><span class="s1" style="font-family: UICTFontTextStyleBody; font-weight: bold;">പേമാരി പെയ്യാനെന്തേ</span></p><p class="p2" style="-webkit-text-size-adjust: auto; font-feature-settings: normal; font-kerning: auto; font-optical-sizing: auto; font-size-adjust: none; font-size: 23px; font-stretch: normal; font-variant-alternates: normal; font-variant-east-asian: normal; font-variant-ligatures: normal; font-variant-numeric: normal; font-variant-position: normal; font-variation-settings: normal; line-height: normal; margin: 0px;"><span class="s2" style="font-family: UICTFontTextStyleEmphasizedBody; font-weight: bold;">പേയും പനിയും വരുവാനാന്നോ..</span></p><p class="p3" style="-webkit-text-size-adjust: auto; font-feature-settings: normal; font-kerning: auto; font-optical-sizing: auto; font-size-adjust: none; font-size: 23px; font-stretch: normal; font-variant-alternates: normal; font-variant-east-asian: normal; font-variant-ligatures: normal; font-variant-numeric: normal; font-variant-position: normal; font-variation-settings: normal; line-height: normal; margin: 0px; min-height: 34.3px;"><span class="s2" style="font-family: UICTFontTextStyleEmphasizedBody; font-weight: bold;"></span><br /></p><p class="p4" style="-webkit-text-size-adjust: auto; font-feature-settings: normal; font-kerning: auto; font-optical-sizing: auto; font-size-adjust: none; font-size: 20.3px; font-stretch: normal; font-variant-alternates: normal; font-variant-east-asian: normal; font-variant-ligatures: normal; font-variant-numeric: normal; font-variant-position: normal; font-variation-settings: normal; line-height: normal; margin: 0px;"><span class="s3" style="font-size: 20.29px; font-weight: bold;">ഇത് താളി വല്യമ്മേടെ ഈണത്തിലുള്ള ശങ്കരാഭരണം പാട്ട്.. മഴ കനക്കുമ്പോൾ തറയിലെ തീ അടുപ്പിന്റെ അരികെയിരുന്നു ചൂട് കാഞ്ഞ് തിളയ്ക്കുന്ന കപ്പ <span class="Apple-converted-space"> </span>കലത്തിന്റെ മൂടി പൊക്കി മുളം കമ്പ് കൊണ്ട് കപ്പയുടെ വേവ് നോക്കി .. പല്ലില്ലാ മോണ കാട്ടി .. ഈറ കുഴലെടുത്ത് റ പോലെ വളഞ്ഞ് അടുപ്പിലെ തീ ഊതും വലിയമ്മ <span class="Apple-converted-space"> </span>അപ്പോൾ തോളോളം തൂങ്ങിയ കാതിലെ പിത്തള കടുക്കൻ തീ വെട്ടത്തിൽ സൂര്യനെ പോലെ ജ്വലിച്ച് നിൽക്കും.</span></p><p class="p4" style="-webkit-text-size-adjust: auto; font-feature-settings: normal; font-kerning: auto; font-optical-sizing: auto; font-size-adjust: none; font-size: 20.3px; font-stretch: normal; font-variant-alternates: normal; font-variant-east-asian: normal; font-variant-ligatures: normal; font-variant-numeric: normal; font-variant-position: normal; font-variation-settings: normal; line-height: normal; margin: 0px;"><span class="s3" style="font-size: 20.29px; font-weight: bold;">ഈ മാരി കാറും പുകിലും തുമ്പിക്കൈ വണ്ണം മഴയും പത്തായത്തിൽ പറ ഉരുട്ടും പോലുള്ള ഇടി മുഴക്കവും</span></p><p class="p4" style="-webkit-text-size-adjust: auto; font-feature-settings: normal; font-kerning: auto; font-optical-sizing: auto; font-size-adjust: none; font-size: 20.3px; font-stretch: normal; font-variant-alternates: normal; font-variant-east-asian: normal; font-variant-ligatures: normal; font-variant-numeric: normal; font-variant-position: normal; font-variation-settings: normal; line-height: normal; margin: 0px;"><span class="s3" style="font-size: 20.29px; font-weight: bold;">പിറകോട്ട് ഒത്തിരി ഓർമ്മ ചാലുകൾ കോറി വിട്ടു…</span></p><p class="p4" style="-webkit-text-size-adjust: auto; font-feature-settings: normal; font-kerning: auto; font-optical-sizing: auto; font-size-adjust: none; font-size: 20.3px; font-stretch: normal; font-variant-alternates: normal; font-variant-east-asian: normal; font-variant-ligatures: normal; font-variant-numeric: normal; font-variant-position: normal; font-variation-settings: normal; line-height: normal; margin: 0px;"><span class="s3" style="font-size: 20.29px; font-weight: bold;">താളി വല്യമ്മയുടെ ഓല മേഞ്ഞ, ചാണകം കൊണ്ട് തറ മെഴുകി വെടിപ്പാക്കിയ ഒറ്റ മുറി കൊട്ടാര മുറ്റത്ത് എത്തിച്ചു ആ ഓർമ്മ ചാലുകൾ എന്നെ. സന്തത സഹചാരിയായി വാരിയെല്ലും വാലും ഒരുപോലെ വളഞ്ഞ വെള്ള പട്ടിയും കുളിപ്പിച്ച് ഒരുക്കിയ അതിന്റെ നെറ്റിയിലെ ചുവന്ന പൊട്ടും. </span></p><p class="p4" style="-webkit-text-size-adjust: auto; font-feature-settings: normal; font-kerning: auto; font-optical-sizing: auto; font-size-adjust: none; font-size: 20.3px; font-stretch: normal; font-variant-alternates: normal; font-variant-east-asian: normal; font-variant-ligatures: normal; font-variant-numeric: normal; font-variant-position: normal; font-variation-settings: normal; line-height: normal; margin: 0px;"><span class="s3" style="font-size: 20.29px; font-weight: bold;">കാശാവും പുല്ലാഞ്ഞിയും ഒരു മെയ്യായി കെട്ടി മറിഞ്ഞു നിക്കുന്ന കുന്നിൻ മുകളിലേക്കുള്ള ഊട് വഴിയേ വല്യമ്മേടെ കൊട്ടാര വീഥിയിലൂടെ തൊട്ടാവാടിയുടെ മൊട്ടിൽ കുരുങ്ങിയ വെള്ളതുള്ളി കണ്ണിലൊഴിച്ച് ആവണക്കിന്റെ തണ്ടൊടിച്ച് ഊതി മാറ്റുമ്പോൾ മഴവിൽ വർണ്ണത്തിൽ വിരിഞ്ഞു പറക്കുന്ന കുമിളകളെ കയ്യാൽ തട്ടി പൊട്ടിച്ച് ഞങ്ങൾ കൂട്ടുകാർ കല്ലും കുഴിയും താണ്ടി ഓടി കയറും .. എന്തിനെന്നോ?</span></p><p class="p4" style="-webkit-text-size-adjust: auto; font-feature-settings: normal; font-kerning: auto; font-optical-sizing: auto; font-size-adjust: none; font-size: 20.3px; font-stretch: normal; font-variant-alternates: normal; font-variant-east-asian: normal; font-variant-ligatures: normal; font-variant-numeric: normal; font-variant-position: normal; font-variation-settings: normal; line-height: normal; margin: 0px;"><span class="s3" style="font-size: 20.29px; font-weight: bold;">ചൂടു കപ്പ ഓരോന്നായി തറയിൽ വച്ച തേക്കിലയിലേക്ക് കുടഞ്ഞിട്ടു തരും വല്യമ്മ. ഉണക്ക മുളക് ചുട്ട് ചിരട്ട കൊണ്ട് അടപ്പ് ചട്ടിയിൽ വച്ചുടച്ച് ഉപ്പ് കല്ല് പൊടിച്ചിട്ട് ചക്കിലാട്ടിയ വെളിച്ചെണ്ണ അടുക്കളയുടെ കഴുക്കോലിൽ തൂക്കിയിരിക്കുന്ന വാട്ടർ ബെറീസ് കൊമ്പൗണ്ട് കുപ്പിയിൽ നിന്നും ഇറ്റിച്ച് ചാലിച്ച് അതെടുത്ത് മുൻപോട്ട് നീക്കി വച്ചിട്ടു പറയും “ കഴിക്കീന് മക്കളെ” എന്നിട്ട് ശബ്ദമില്ലാത്ത ഒരു പൊട്ടിച്ചിരി <span class="Apple-converted-space"> </span>വാ പൊത്തി പിടിച്ച് </span></p><p class="p4" style="-webkit-text-size-adjust: auto; font-feature-settings: normal; font-kerning: auto; font-optical-sizing: auto; font-size-adjust: none; font-size: 20.3px; font-stretch: normal; font-variant-alternates: normal; font-variant-east-asian: normal; font-variant-ligatures: normal; font-variant-numeric: normal; font-variant-position: normal; font-variation-settings: normal; line-height: normal; margin: 0px;"><span class="s3" style="font-size: 20.29px; font-weight: bold;">അടുപ്പിൽ ചൂടാൻ ഇട്ടിരുന്ന കപ്പ ഈറ കുഴലാൽ തോണ്ടിഎടുത്ത് വല്യമ്മ ചിരിച്ചോണ്ട് പറയും ഇത് പിള്ളേർക്കില്ല വല്യമ്മയ്ക്കാ</span></p><p class="p4" style="-webkit-text-size-adjust: auto; font-feature-settings: normal; font-kerning: auto; font-optical-sizing: auto; font-size-adjust: none; font-size: 20.3px; font-stretch: normal; font-variant-alternates: normal; font-variant-east-asian: normal; font-variant-ligatures: normal; font-variant-numeric: normal; font-variant-position: normal; font-variation-settings: normal; line-height: normal; margin: 0px;"><span class="s3" style="font-size: 20.29px; font-weight: bold;">എന്നിട്ടത് മെല്ലെ പൊടിച്ച് പല്ലില്ലാത്ത മോണയിലിട്ട് ചവച്ചോണ്ട് ഈണത്തിൽ പാടും “രാധ പെണ്ണേ വാടി കിണ്ണൻ ചെറുക്കൻ തേനട പൊട്ടിച്ചു തരുമേ …മൂളിപാട്ടൊന്ന് ഈറ കുഴലിൽ മൂളി തരുമേ.,”</span></p><p class="p4" style="-webkit-text-size-adjust: auto; font-feature-settings: normal; font-kerning: auto; font-optical-sizing: auto; font-size-adjust: none; font-size: 20.3px; font-stretch: normal; font-variant-alternates: normal; font-variant-east-asian: normal; font-variant-ligatures: normal; font-variant-numeric: normal; font-variant-position: normal; font-variation-settings: normal; line-height: normal; margin: 0px;"><span class="s3" style="font-size: 20.29px; font-weight: bold;">മഴയുടെ ഡി ജെ പാട്ടിനിടയിൽ മുങ്ങി പൊങ്ങുന്ന വല്യമ്മേടെ പതിഞ്ഞ ഹിന്ദോള കീർത്തനം</span></p><p class="p4" style="-webkit-text-size-adjust: auto; font-feature-settings: normal; font-kerning: auto; font-optical-sizing: auto; font-size-adjust: none; font-size: 20.3px; font-stretch: normal; font-variant-alternates: normal; font-variant-east-asian: normal; font-variant-ligatures: normal; font-variant-numeric: normal; font-variant-position: normal; font-variation-settings: normal; line-height: normal; margin: 0px;"><span class="s3" style="font-size: 20.29px; font-weight: bold;">ഞങ്ങൾ ആർത്തിയോടെ കപ്പയും മുളക് ചമ്മന്തീം എപ്പ തീർത്തു എന്ന് പറഞ്ഞാമതി</span></p><p class="p4" style="-webkit-text-size-adjust: auto; font-feature-settings: normal; font-kerning: auto; font-optical-sizing: auto; font-size-adjust: none; font-size: 20.3px; font-stretch: normal; font-variant-alternates: normal; font-variant-east-asian: normal; font-variant-ligatures: normal; font-variant-numeric: normal; font-variant-position: normal; font-variation-settings: normal; line-height: normal; margin: 0px;"><span class="s3" style="font-size: 20.29px; font-weight: bold;">ഓല മെടയിൽ കാറ്റ് വന്നു തട്ടി കലപില പറയുമ്പോൾ ആകാശത്തെ കറുപ്പിലേക്ക് നോക്കിയിരുന്ന് വല്യമ്മ പറയും “ കറുത്തമ്മേം മക്കളുമിറങ്ങിയെ ഇനി തുള്ളിക്ക് ഒരു കുടം വച്ചാട്ടേ” </span></p><p class="p4" style="-webkit-text-size-adjust: auto; font-feature-settings: normal; font-kerning: auto; font-optical-sizing: auto; font-size-adjust: none; font-size: 20.3px; font-stretch: normal; font-variant-alternates: normal; font-variant-east-asian: normal; font-variant-ligatures: normal; font-variant-numeric: normal; font-variant-position: normal; font-variation-settings: normal; line-height: normal; margin: 0px;"><span class="s3" style="font-size: 20.29px; font-weight: bold;">കൂനികൂടി ആരോ കൊടുത്ത നേര്യതിനാൽ ആകെ മൂടി പുതച്ചിരിക്കുന്നു വല്യമ്മ</span></p><p class="p4" style="-webkit-text-size-adjust: auto; font-feature-settings: normal; font-kerning: auto; font-optical-sizing: auto; font-size-adjust: none; font-size: 20.3px; font-stretch: normal; font-variant-alternates: normal; font-variant-east-asian: normal; font-variant-ligatures: normal; font-variant-numeric: normal; font-variant-position: normal; font-variation-settings: normal; line-height: normal; margin: 0px;"><span class="s3" style="font-size: 20.29px; font-weight: bold;">കാച്ചിയ എണ്ണയുടെ മണം. ചെമ്പരത്തി താളിയുടെ മണം. </span></p><p class="p4" style="-webkit-text-size-adjust: auto; font-feature-settings: normal; font-kerning: auto; font-optical-sizing: auto; font-size-adjust: none; font-size: 20.3px; font-stretch: normal; font-variant-alternates: normal; font-variant-east-asian: normal; font-variant-ligatures: normal; font-variant-numeric: normal; font-variant-position: normal; font-variation-settings: normal; line-height: normal; margin: 0px;"><span class="s3" style="font-size: 20.29px; font-weight: bold;">വല്യമ്മ ഉച്ച ഉറക്കത്തിലേക്ക് തൂണും ചാരിയിരിപ്പായി</span></p><p class="p4" style="-webkit-text-size-adjust: auto; font-feature-settings: normal; font-kerning: auto; font-optical-sizing: auto; font-size-adjust: none; font-size: 20.3px; font-stretch: normal; font-variant-alternates: normal; font-variant-east-asian: normal; font-variant-ligatures: normal; font-variant-numeric: normal; font-variant-position: normal; font-variation-settings: normal; line-height: normal; margin: 0px;"><span class="s3" style="font-size: 20.29px; font-weight: bold;">ഞങ്ങൾ ഒന്നും ചെയ്യാനില്ലാതെ മഴ നോക്കി ഇരുന്നപ്പോൾ ഉറക്കം വന്നുവോ…</span></p><p class="p4" style="-webkit-text-size-adjust: auto; font-feature-settings: normal; font-kerning: auto; font-optical-sizing: auto; font-size-adjust: none; font-size: 20.3px; font-stretch: normal; font-variant-alternates: normal; font-variant-east-asian: normal; font-variant-ligatures: normal; font-variant-numeric: normal; font-variant-position: normal; font-variation-settings: normal; line-height: normal; margin: 0px;"><span class="s3" style="font-size: 20.29px; font-weight: bold;">ഉണർന്നപ്പോൾ വല്യമ്മ ഇല്ല </span></p><p class="p4" style="-webkit-text-size-adjust: auto; font-feature-settings: normal; font-kerning: auto; font-optical-sizing: auto; font-size-adjust: none; font-size: 20.3px; font-stretch: normal; font-variant-alternates: normal; font-variant-east-asian: normal; font-variant-ligatures: normal; font-variant-numeric: normal; font-variant-position: normal; font-variation-settings: normal; line-height: normal; margin: 0px;"><span class="s3" style="font-size: 20.29px; font-weight: bold;">കാച്ചെണ്ണ തേച്ച് കുളിപ്പിച്ച് </span></p><p class="p4" style="-webkit-text-size-adjust: auto; font-feature-settings: normal; font-kerning: auto; font-optical-sizing: auto; font-size-adjust: none; font-size: 20.3px; font-stretch: normal; font-variant-alternates: normal; font-variant-east-asian: normal; font-variant-ligatures: normal; font-variant-numeric: normal; font-variant-position: normal; font-variation-settings: normal; line-height: normal; margin: 0px;"><span class="s3" style="font-size: 20.29px; font-weight: bold;">നേര്യത് പുതപ്പിച്ച് എന്നോ ആരൊക്കെയോ ആരുമില്ലാത്ത വല്യമ്മയെ കിണ്ണൻ ചെറുക്കന്റെ ഈറ കുഴലിൽ ചേർത്തു വച്ചിരുന്നു</span></p><p class="p4" style="-webkit-text-size-adjust: auto; font-feature-settings: normal; font-kerning: auto; font-optical-sizing: auto; font-size-adjust: none; font-size: 20.3px; font-stretch: normal; font-variant-alternates: normal; font-variant-east-asian: normal; font-variant-ligatures: normal; font-variant-numeric: normal; font-variant-position: normal; font-variation-settings: normal; line-height: normal; margin: 0px;"><span class="s3" style="font-size: 20.29px; font-weight: bold;">കാശാവും തൊട്ടാവാടിയും പുല്ലാഞ്ഞിയും നെടുവീർപ്പിട്ടു മഴ നനഞ്ഞു നിൽക്കുന്നു ഒന്നും മിണ്ടാതെ..</span></p><p class="p4" style="-webkit-text-size-adjust: auto; font-feature-settings: normal; font-kerning: auto; font-optical-sizing: auto; font-size-adjust: none; font-size: 20.3px; font-stretch: normal; font-variant-alternates: normal; font-variant-east-asian: normal; font-variant-ligatures: normal; font-variant-numeric: normal; font-variant-position: normal; font-variation-settings: normal; line-height: normal; margin: 0px;"><span class="s3" style="font-size: 20.29px; font-weight: bold;">ഞങ്ങൾ ഉറക്കത്തിൽ സ്വപ്നം കണ്ടുവോ?</span></p><p class="p4" style="-webkit-text-size-adjust: auto; font-feature-settings: normal; font-kerning: auto; font-optical-sizing: auto; font-size-adjust: none; font-size: 20.3px; font-stretch: normal; font-variant-alternates: normal; font-variant-east-asian: normal; font-variant-ligatures: normal; font-variant-numeric: normal; font-variant-position: normal; font-variation-settings: normal; line-height: normal; margin: 0px;"><span class="s3" style="font-size: 20.29px; font-weight: bold;">ഇല്ല കുളിപ്പിച്ചൊരുക്കിയ വല്യമ്മേടെ ഞാറുവാലി പട്ടി ദാ അടുപ്പിന് അരികിൽ ആരെയോ കാത്ത് കിടക്കുന്നു. നെറ്റിയിൽ പൊട്ടില്ലാതെ!!</span></p>shajkumarhttp://www.blogger.com/profile/18183363596756768146noreply@blogger.com0tag:blogger.com,1999:blog-6508284867552274649.post-27582370701444194872021-02-27T17:29:00.000+05:302021-02-27T17:29:20.944+05:30സാക്ഷാ വീണപ്പോൾ റവയ്ക്കെന്തു പറ്റി ?<p>സാക്ഷാ വീണപ്പോൾ റവയ്ക്കെന്തു പറ്റി ?</p><p>കടലും കടലാടിയും അല്ലെങ്കിൽ മോരും മുതിരയും തമ്മിൽ പോലും ഈ അഞ്ചാം ജെൻ ഇന്റർനെറ്റ് ( അന്തർ ജ്ഞാന അതിവേഗ വല എന്നൊക്കെ ഭാഷ്യം ചമയ്ക്കാം ) ആറാം ഇന്ദ്രിയകാലത്ത് എന്തും ചേരും പടി മോർഫ് ചെയ്യാമെന്നിരിക്കേ , എത്ര എത്ര വാനിഷിംഗ് അല്ലെങ്കിൽ എസ്കേപ് മാജിക്കുകൾ നമ്മൾ ഗർദ്ദഭോത്തമന്മാർ ഇന്നും കണ്ടു കൊണ്ടിരിക്കെ ഇതെന്തൊരു പൊല്ലാപ്പ് !! </p><p>"ഈ സാക്ഷായും അത് വീഴുമ്പോഴത്തെ റവയും ദൈവേ ഇതെന്നതാന്നെ " എന്ന് ഒരു പിടിയും കിട്ടുന്നില്ല. "ഇനി വല്ല പുത്തൻ സിനിമാ പേരുമായിരിക്കും, " കുരുമുളക് കടുകിനൊപ്പം കരിയാപ്പ് ഇലയുടെ തണലിൽ ഒളിഞ്ഞും തെളിഞ്ഞും എണ്ണയിൽ പൊന്തി കിടക്കുന്ന പിഞ്ഞാണ പാത്രത്തിലെ താറാവ് ചാറിൽ സർഫ് ചെയ്തു കൊണ്ട് പുളിങ്കുന്ന് ഷാപ്പിന്റെ തകിട് മേഞ്ഞ മറപ്പുരയുടെ ഉള്ളിൽ ബെയറിങ് ബെയറിങ് എന്നു കരയുന്ന ഫാനിന്റെ അടിയിൽ കസേര മേൽ കാലു വച്ച് കുഞ്ഞുമോൻ സംശയാലുവായി “അണ്ണാ എന്തുവാന്നു വച്ചാൽ പറ എനിക്കീ സസ്പെൻസും ഒന്നുമറിയത്തില്ലേ ..."</p><p>അവന്റെ മുണ്ടിന്റെ കോന്തല കാറ്റിൽ കൊടി പോലെ വിട്ടു വിട്ടു പാറുമ്പോൾ സാമൂഹിക അകലത്തിനിടയിൽ പഴയ ഫ്രഞ്ചി നെടുവീർപ്പിടുന്നത് കാണാമായിരുന്നു </p><p>നെടു നീളൻ തേങ്ങാ കൊത്ത് ഒരെണ്ണം കറിയിൽ നിന്നു ചാറാടെ കോരി അണ്ണാക്കിന്റെ സി ഡി റോമിൽ നേരിട്ട് ഫീഡ് ചെയ്ത് അവൻ പിന്നെയും അക്ഷമനായി ഒരു കുടം വരുത്താന്‍ മേശ മേല്‍ ക്യൂ " ഇട്ടു </p><p>കമ്പ്യൂട്ടര്‍ മാത്ര (ത്രുടി എന്ന് പണ്ട് മുനിമാർ പറഞ്ഞ സമയ നിമിഷാർത്ഥം !) പോലും എടുക്കാതെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പദ ചടുലതയിൽ വീണ്ടും എത്തുന്നു കളം കളം കൈലിയും അതിലും വല്യ കളമുള്ള ഉടുപ്പിന്റെ കൈമടക്കിൽ തിരുകിയ ചോക്ക് മുറിയുമായി ഷാപ്പിലെ എല്ലാമെല്ലാമായ സെൻട്രൽ പ്രോസസ്സർ എന്ന് വിളിക്കാവുന്ന ചുരുണ്ട മുടി അലസമായി മാടിയ വെളുത്ത ചേട്ടൻ, പേര് എല്ലാ ഷാപ്പിലേയും പോലെ ബ്രാൻഡഡ് "സാജി". എന്ന് . ചെറു പുഞ്ചിരിയിൽ കള്ളിലെ നുര പോലും അലിയും . "എന്നാ വേണം " ചോദ്യം വരും വഴിയേ എറിഞ്ഞു ...</p><p>മറു ചോദ്യം എൻ്റെ വഹ " ചേട്ടാ ചോക്കു മുറി ചെവിയിൽ തിരുകി തലേൽ ഒരു കെട്ടും കെട്ടി ദാ വന്നു ദാ പോയി എന്നുള്ള രീതിയായിരുന്നല്ലോ മുൻപൊക്കെ ..ഇപ്പോൾ ഉടുപ്പിൻറെ കൈമടക്കിൽ ചോക്കും തിരുകി .....ആ പഴയ ഗും ഒന്നും ഇതിനില്ല ..." </p><p>"അയ്യോ സാറേ വെറുതെ ഒരോർമ്മയ്ക്ക് വച്ചിരിക്കുന്നതാ ഇത് കണക്കും മറ്റും മനസ്സിലാ എഴുത്ത് പഴയ പോലെ എഴുതി കൂട്ടാൻ തടിയുടെ പലക മെട ഇല്ലാ ..എല്ലാം ജി ഐ ഷീറ്റാ അതിൽ എഴുതിയാൽ മൊതലാളി തെറി വിളിക്കും ...."</p><p>വെളുത്ത തടി പലക ഇടവിട്ട് തറച്ച, ഓലയുടെ മേച്ചിലിനു മുകളിലൂടെ തീവണ്ടിയിലെ പോലെ പുക വരുന്ന , വയൽ വരമ്പിലെ തെങ്ങിൻ തണലിൽ എഴുതിയ ചിത്രം പോലെ നിന്നിരുന്ന ഷാപ്പും കാറ്റിലൂടെ ഒഴുകി വന്നിരുന്ന കായാമ്പൂ കണ്ണിൽ വിടരും എന്ന് ആരോ പാടുന്ന ഈണവും ... ഒരു നിമിഷം എന്നെ വള്ളി നിക്കറിട്ട് അച്ഛനൊപ്പം നടത്തി ...</p><p>"അപ്പം എന്നതാ വേണ്ടേ " സാജിയുടെ ചോദ്യം എന്നെ സ്ലീപ്പ് മോഡിൽ നിന്നും ഉണർത്തി </p><p>"ഒരു കുടം കൂടി എടുത്തോ " കുഞ്ഞു മോൻ ഉണങ്ങിയ വിരലുകൾക്ക് നനവ് പകരാൻ ചാറിൽ ഒന്ന് മുക്കി .. നടു വിരൽ കൊണ്ട് തയ്യാറായി </p><p>വൈകിയാൽ എന്റെ പോക്കറ്റിൽ കരിപടരും എന്ന് ഞെട്ടലോടെ ഞാനറിഞ്ഞു ഒരിറ്റു ചാറിൽ താറാവിന്റെ കഷണം മുക്കി പിഴിഞ്ഞു വേവിച്ച കപ്പയുടെ മഞ്ഞ മുഖത്തു തേച്ചു ഞാനും നാക്കിനെ ഉശാറാക്കി . കൊണ്ട് വന്നു വച്ച കുടത്തിലെ ഒരിറക്ക് കള്ളിൽ കള്ളിലെ ഒടി വിദ്യ അറിഞ്ഞു ! പാലക്കാടൻ കാറ്റിൻറെ ചൂര് . </p><p>കുഞ്ഞു മോൻ കുടമടുപ്പിച്ചു കള്ളിത്തിരി ഇറക്കി താറാവിൻറെ ഒരു ചെറിയ കഷണം വടക്കൻ പുകയില പോലെ വലത്തേ അണയിൽ തിരുകി </p><p>"അണ്ണാ എന്നതാ ഈ റവേം സാഷായും " കള്ളിന്റെ കടുപ്പമാകാം കുഞ്ഞുമോൻറെ സാക്ഷയയുടെ ക്ഷ വലിച്ചു ഷായാക്കി ... ഇനി അത് ഴ ആകും മുൻപ് പോകണം .</p><p>" ഡാ നീ ലോക്ക് ഡൗൺ ഓർക്കുന്നുണ്ടോ " ഞാൻ കാര്യത്തിലേക്കു കടന്നു </p><p>"എൻ്റെ അണ്ണാ എങ്ങനെ മറക്കും ..അവൻ അറിയാതെ ഒരു പച്ച മുളകങ്ങു കടിച്ചുപോയി എരി കേറിയപ്പം പിന്നേം കുടമെടുത്തു ..ഒള്ളത് ഊറ്റി ഗ്ലാസ്സിൽ പകർന്നു .. എനിക്ക് വേണോ എന്നുള്ള സാമൂഹിക അടുപ്പമൊന്നും ഈ സമയത്തു പാടില്ല എന്നവനറിയാം ..</p><p>"ഡാ സാക്ഷാ വീഴുക എന്നു പറഞ്ഞാൽ വാതിലിൻറെ കുറ്റി ഇടുക അത്രേയുള്ളൂ അതിനെയാ ലോക്ക് ഡൗൺ എന്നൊക്കെ പറഞ്ഞു കടു കട്ടിയാക്കിയത്, ലോക്കപ്പുപോലെ പറഞ്ഞിനി ഇതും പഴകണം " ഞാൻ വിശദീകരണം നൽകി </p><p>"എൻ്റെ അണ്ണാ ആ സമയത്തല്ലിയോ നമ്മുടെ മുക്കിനത്തെ ഓട്ടോ പിള്ളാരും എല്ലാംകൂടെ സമയം കളയാൻ നായും പുലീം കളിച്ചതിന് ലവമ്മാര് വന്നു ചൂരലുകൊണ്ട് പൊറം മെഴുകിയത് ഇരുന്നൂറു വച്ചു പെറ്റീം കൊടുത്തു. മുള്ളു മുരിക്കത്തെ കല്യാണി ഇച്ചേയിയോട് മാസ്ക് ചോദിച്ചതും എൻ്റെ മക്കളെ അതിൻ്റെ കെട്ടു പറിഞ്ഞു പോയി എന്നും പറഞ്ഞു റൗക്ക പൊക്കി കാണിച്ചതും ...ഇതൊക്കെ എങ്ങനെ മറക്കാൻ ..അണ്ണൻ പറ ..ഇപ്പം അമ്മേ കൊടുത്ത് പ്രാന്തിയെ വാങ്ങിയപോലായി" എന്തൊരു പുഹിലായിരുന്നു ..ശിവനേ ... കുഞ്ഞുമോൻ കവടി പിഞ്ഞാണത്തിൻ്റെ സൈഡ് വടിച്ചു പുതിയ ഒരു വഴി തീർത്തു അവനു മാത്രം പ്രവേശിക്കാൻ !</p><p>"ഡാ എനിക്കും എന്നെത്തെയും പോലെ അന്നും പറ്റി ഒരബദ്ധം ..ഞാൻ രാവിലെ നോക്കിയപ്പം കഴിക്കാനൊന്നുമില്ല തലേന്നത്തെ ചോറും ഇല്ല വിശപ്പു കൊണ്ട് തല കറങ്ങി ആകെ വാ തൊട്ട് താഴോട്ടുള്ള യൂ ട്യൂബ് മുഴുവനും വൈറലായി , ഈ സാക്ഷ വീണ കാലത്ത് കടയൊന്നും തുറന്നിട്ടില്ല താനും ... അപ്പോൾ അറിയുന്നു സോമൻറെ കട തുറന്നെന്ന്, സ്കൂട്ടർ എടുത്തു മാസ്ക് വലിച്ചു കെട്ടി നൂറു കിലോ സ്പീഡിൽ അവിടെയെത്തി ... ബണ്ണും ബ്രെഡ്ഡും എല്ലാം തീർന്നു ..റവ മാത്രം ഉണ്ട് ..കട അടയ്ക്കാൻ ലോക്കുകൾ സോമൻ ഓരോന്നായി ഡൗണാക്കി തുടങ്ങി ..പോലീസ് ഏതു നേരവും വരാം ..റവ എങ്കിൽ റവ കഞ്ഞി വച്ച് കുടിക്കാം ..വിശപ്പ് ഒന്നടങ്ങുമല്ലോ എന്ന് കരുതി ഒരു കവർ റവ വാങ്ങി സ്കൂട്ടർ എടുക്കാൻ വന്നതും അയൽവാസി കറങ്ങി തിരിഞ്ഞു മുൻപിൽ നിക്കുന്നു...വെശപ്പല്ല പുള്ളിക്കാരൻറെ ഇഷ്യു വേറെന്തോ ആണ് ... അയാളേം കേറ്റി സ്കൂട്ടർ വന്നതിലും വേഗത്തിൽ തിരിച്ചു വിട്ടു പടിക്കൽ അയാളിറങ്ങി നന്ദി ചൂടോടെ ചുട്ടു തന്നതും ... ദാ മുൻപിൽ കുലുക്കി കൊണ്ട് വന്നു നിക്കുന്നു വെള്ള സുമോയിൽ ഏമാന്മാർ .</p><p>"എവിടാരുന്നു ..യാത്രാ കുറിപ്പ് കയ്യിലുണ്ടോ .." (ടൂർ ഡയറി) മുൻപിൽ ഇരുന്ന വല്യേമ്മാൻ ചോദിച്ചതും പുറകിലുള്ളവർ മെയിൽ ഫി മെയിൽ കോറസിട്ടു . കാണാവുന്ന ദൂരത്തെ കട ചൂണ്ടി കാട്ടി പഞ്ച പുശ്ചം അടക്കി ഞാൻ പറഞ്ഞു "ഇത്തിരി റവ വാങ്ങാൻ പോയതാ ഇത്ര ദൂരമേ ഉള്ളു എന്നത് കൊണ്ട് പ്രോഗ്രാം ചാർട്ട് തയാറാക്കിയില്ല ക്ഷമിക്കണം " </p><p>ഏമ്മാൻ റവ പൊതിയിൽ സാകൂതം ഉഴിഞ്ഞു ഒപ്പം സ്വന്തം മാസ്കിനകത്തൂടെ താടിയിലും ..ചിന്തകനായി പിന്നെ പണ്ഡിതനായി ... ഒരു പൊതി റവയിൽ ഒരു ലോകത്തിൻറെ വിശപ്പ് കലപില കൂട്ടുന്നത് എനിക്ക് കേൾക്കാമായിരുന്നു ...ആലോചനാ നിമഗ്നനായി ഇരുന്നു ഏമ്മാൻ, അപ്പോൾ കാന്തന് കാന്തി കുറഞ്ഞത് കാണുമ്പൊൾ കാന്തമാർ ...എന്ന് പണ്ടാരോ പാടിയപോലെ മറ്റുള്ളവരും ധ്യാനത്തിലായി ...മുൻപോട്ട് ആഞ്ഞു വയറൊന്നു കുലുക്കി അദ്യം പറഞ്ഞു " റവ ഒന്നും അത്ര ആവശ്യമുള്ള സാധനമൊന്നുമല്ല ..റവ ഇല്ലാതേം ഒരു ദിവസമോ മാസമോ ഒക്കെ കഴിയാം " ....!!!</p><p> അപ്പോൾ അരിയോ അല്ലെങ്കിൽ ഗോതമ്പോ , അല്ലെങ്കിൽ ഈ ജീവിതം തന്നെയോ .. ഇതൊക്കെ എന്നും വേണോ ആ ...എൻ്റെ വെശപ്പെന്നോട് ചോദിച്ചുകൊണ്ട് പല്ലിളിച്ചു ..</p><p>"ഏതായാലും ഈ അവസ്ഥയിൽ വീട്ടു പടിക്കലായതു കൊണ്ട് നടപടി ഒന്നും തൽക്കാലമില്ല ..പക്ഷെ ഇനി റവ വാങ്ങാൻ ചുമ്മാ പൊറത്തിറങ്ങരുത്" രൂക്ഷമായി നോക്കി അദ്ദേഹം പറഞ്ഞു മറ്റുള്ളവർ അതെ അർത്ഥത്തിൽ കണ്ണുകൊണ്ടും . വല വീശിയപ്പം അതിൽ കേറിയ പൂളോൻ എന്ന ഒന്നും കൊള്ളാത്ത മീനിനെ പോലെ എന്നെ വലിച്ചെറിഞ്ഞപോലെ തുള്ളി തുള്ളി നിന്ന് സുമോ അവസാനം കുതിച്ചു പാഞ്ഞു .</p><p>വല്ലാത്ത ഒരു ഇതിൽ ഞാൻ കൈ നഖം കടിച്ചു നിന്നു പോയി ..അല്ലാ തിന്നു പോയി എന്നു വേണേൽ പറയാം </p><p>എന്തായാലും റവ കഞ്ഞിയാക്കി ഒരു പാത്രം കുടിച്ചു കഴിഞ്ഞപ്പം ഉറക്കം ചെവിയിൽ താരാട്ടു പാടി ..മലർ കോടി പോലെ .....ഫോൺ കുറുകുന്നത് കേട്ടാണ് ഉണർന്നത് , വളരെ പഴയ പോലീസ് സുഹൃത്ത് ഇപ്പോൾ വല്യ ആപ്പീസർ വെറുതെ ലോക്ക് ഡൗൺ ലോഹ്യങ്ങൾ പറയാൻ വിളിച്ചതാ ..തനിയെ താമസിക്കുന്നവനോടുള്ള അനുകമ്പ ആഹാര നിഹാരാദികൾ ഈ സാക്ഷാ വീഴും കാലത്ത് എങ്ങനെ എന്നറിയാനുള്ള സ്നേഹാതുരത ...</p><p>കാലത്തെ റവ വിശേഷം അദ്ദേഹത്തോട് സൊറയായി പറഞ്ഞു അദ്ദേഹം ചിരിക്കാൻ വേണ്ടി ഫോൺ നിർത്തി ..കുറെ കഴിഞ്ഞു വീണ്ടും വിളിച്ചു ചിരിയോടെ തന്നെ തുടങ്ങി .." ഡോ ഞാനാ ഏമാനെ കുറിച്ചു തെരക്കി ..റവ എന്ന് കേട്ടാൽ കാള ചുവപ്പു കണ്ടപോലാ പുള്ളിയത്രെ ..പുള്ളിക്ക് റവ കഴിച്ചാൽ പിന്നെ ഒരാഴ്ച എരണ്ട കെട്ടാ ..ക്യാമ്പിൽ ഉപ്പുമാവുള്ള ദിവസം പുള്ളി ഉപവാസമാ ..സ്റ്റേഷൻ ക്യാന്റീനിൽ പുള്ളി വന്ന സമയം ഉപ്പുമാവുണ്ടാക്കിയവനെ വൊക്കാബുലറിയിൽ ഇല്ലാത്ത തെറി വിളിച്ചുവത്രെ ഏതോ സ്പെഷ്യൽ ഡ്യൂട്ടിക്കിടയിൽ റവ ഉപ്പുമാവ് കഴിച്ച് ആശുപത്രീലും ആയി ... അതും പോരാഞ്ഞു കല്യാണം കഴിച്ച സമയത്ത് ഭാര്യയുമായി ആദ്യം പിണങ്ങിയതും റവ ഉപ്പു മാവിനെ ചൊല്ലി ആയിരുന്നത്രേ .. അയാളാ റവ എടുത്ത് തനിക്കൊരെണ്ണം തന്നില്ലല്ലോ ....ചിരി അടക്കാൻ വയ്യാതെ ഞാനും സാറും ശ്വാസത്തിന് മുട്ടി...</p><p>എങ്കിലും എൻ്റെ വിശപ്പിലും എത്രയോ വലുതാണ് ആ നല്ല മനുഷ്യൻറെ മനോവ്യഥ എന്നോർത്തപ്പോൾ എനിക്ക് റവയോട് അരിശം തോന്നി . ഈശ്വരാ ഈ സാക്ഷാ വീഴും കാലത്ത് റവയുടെ ഒരു കാര്യമേ ..അല്ലെങ്കിൽ ഇത്ര ഭീകരമായ ഒരു മുഖം റവയ്ക്ക് ഉണ്ടെന്നുള്ള കാര്യം ആരറിയുന്നു ആര്യാസിലും മറ്റും വച്ചു കണ്ടാൽ എന്ത് പാവം ഉപ്പുമാവ് ..ഒരു കള്ളനെ കറക്കിയാൽ പോട്ടെ ..ഇതൊരു നിയമ പരിപാലകനോടാ എന്നോർക്കുമ്പം റവ അത്ര ചെറിയ മീനൊന്നുമല്ല എന്നറിയുന്നത് ...... വിശപ്പിനു നന്ദി ..തിരിച്ചറിവുകൾ തന്നതിന്.!! ഒപ്പം ആ സാറിന് ഒരു "റവ ദുരിതവും" വരാതിരിക്കട്ടെ ..പ്രാർത്ഥന .</p><p>ഇത്രേം പറഞ്ഞു ഞാൻ കുഞ്ഞുമോനെ നോക്കി അവൻ്റെ മൂളൽ കുർക്കമായി മാറിയിരുന്നു വിശപ്പടങ്ങിയാൽ ആരായാലും ഉറങ്ങിപ്പോകും അതും വായും തുറന്ന് ഇത് ലോക തത്വം.!! കയ്യിലെ തേങ്ങാ കൊത്ത് വിളറി ഒരു മാതിരി ടൈഫോയിഡ് വന്നവരുടെ മുഖം പോലെ ആയിരിക്കുന്നു.</p><p>"ഡാ പോണ്ടായോ " അവനെ ഉണർത്തി ..ഉണർന്ന പാടെ കൈയ്യിലിരുന്ന തേങ്ങാ കൊത്തിലും വരണ്ട പാടം പോലെ കിടക്കുന്ന പിഞ്ഞാണിലും കള്ളിൻ കുടത്തിലുമെല്ലാം അവൻ ഒരു മാതിരി സന്നി വന്നപോലെ പതറി നോക്കി ...എഴുന്നേറ്റു </p><p>ആഘോഷത്തോടെ സാജി ചേട്ടൻ വന്നു കണക്കു പുസ്തകം നീട്ടി "മൊത്തം നാനൂറ്റി മുപ്പത് സാറേ .." അഞ്ഞൂറു കൊടുത്തു ബാക്കി വച്ചോളാനും പറഞ്ഞു കൈകഴുകാൻ എഴുന്നേറ്റപ്പോൾ സാജി ചേട്ടൻ പറയുന്നു "സാറേ നല്ല ചൂട് ഉപ്പുമാവും പോത്തു കറീം ഉണ്ട് ഒരു പാഴ്സൽ എടുക്കട്ടേ " എന്ന് ...</p><p>പല ചിത്രങ്ങൾ ഉള്ളിലെ മോണിട്ടറിൽ മിന്നി മാഞ്ഞു ..മെമ്മറി റിഫ്രഷ് ആകുമ്പോൾ .. വീണ്ടും ചിരിയും കരച്ചിലും ഒന്നിച്ചു വന്നു...അതും പല നിറങ്ങളിൽ ...സാക്ഷാ വീഴും കാലത്തിൽ റവയോട് ഒരു റവറൻസ് ഉണ്ടായി. </p><p>"വേണ്ടാ ചേട്ടാ ഇനി വരുമ്പോൾ ആകാം " ഞാൻ തോളിൽ പിടിച്ചു സാജി ചേട്ടനിൽ നിന്നും ജാമ്യം എടുത്തു . </p><p>മെല്ലെ ഷാപ്പിൽ നിന്നുമിറങ്ങി പുളിങ്കുന്ന് ആറിൻറെ വിശ്രാന്തിയിൽ നിഴനക്കമില്ലാതെ ഇളം കാറ്റിൽ ഉറങ്ങി നിൽക്കുന്ന തെങ്ങോലകൾക്കപ്പുറം തലയുയർത്തി നിൽക്കുന്ന പള്ളി കുരിശിനെ നോക്കി ..ഓളങ്ങളിൽ അലിഞ്ഞു ചേരുകയും പിന്നെയും തിരിഞ്ഞു വരികയും ചെയ്യുന്ന ..പള്ളി മേലാപ്പിനു നന്ദി . ഒപ്പം ഒരു കഥയായി മാറിയ റവയ്ക്കും.</p><p><br /></p><p><br /></p><p><br /></p><p><br /></p><p><br /></p><p><br /></p><p><br /></p><p><br /></p><p><br /></p><p><br /></p><p><br /></p><p><br /></p>shajkumarhttp://www.blogger.com/profile/18183363596756768146noreply@blogger.com13tag:blogger.com,1999:blog-6508284867552274649.post-54478914537786563682015-05-10T19:24:00.000+05:302015-05-10T19:24:10.274+05:30 പകരുന്ന കാൻസറുകൾ <div dir="ltr" style="text-align: left;" trbidi="on">
"പിന്നെ, പിന്നെ , കാൻസർ പകരുമായിരിക്കും ? അല്ലേ പിന്നെ ഇവരെന്നാ നമ്മള് ഇത്രേം കഷ്ടപ്പെട്ട് ഒരുങ്ങി വന്നിട്ട് ഒന്ന് കാണാൻ സമ്മതിയ്ക്കാഞ്ഞെ ?" ഗേറ്റ് പോലും തുറന്നില്ല "<br />
<br />
വീടിനു മുന്നിലെ റോഡിൽ നിന്നും ഒരു മുദ്രാവാക്യം പോലെ ഒത്തിരി പേർ ഒരുമിച്ച് വായുവിലേയ്ക്ക് എയ്ത ചോദ്യ ശരം പുരാണ സിനിമയിലെപ്പോലെ കറങ്ങി തിരിഞ്ഞ് ജന്നൽ വഴി മുറിയിലെത്തി .<br />
അർദ്ധ മയക്കത്തിലായിരുന്ന ഞങ്ങൾ ആ ശരമേൽക്കാതെ ഒഴിഞ്ഞു കിടന്നു.!<br />
<br />
"എല്ലാവരും കേറ് ..ഓട്ടോ കൂലി പോയത് പോട്ടെ, ഈ സാരീം ബ്ലൗസും വെറുതെ എടുത്ത് ഉടുത്തല്ലോ .. മൂത്ത മോനും മരുമോളും സിനിമയ്ക്ക് ചെല്ലാൻ പറഞ്ഞതാ ..അതുമില്ല ...ഇതുമില്ലാ "<br />
വില്ലൻ ചുമയുള്ളവന്റെ ചുമ പോലെ നെഞ്ചിടിപ്പിച്ച് " ആപ്പ " എന്ന മുക്കാലി വളവു തിരിഞ്ഞ് കല പില ശബ്ദത്തോടെ അകലുമ്പോൾ ഞാൻ കട്ടിലിൽ എഴുന്നേറ്റിരുന്നു .<br />
<br />
കുത്തി വെപ്പുകളുടെ, തെറാപ്പികളുടെ ഒക്കെ വേദന ച്യുഇങ്ങ് ഗം പോലെ വീണ്ടു ചവച്ചു കിടന്ന ഭാര്യയുടെ ചുണ്ടിൻ മൂലയിൽ ഒരു ചെറു ചിരി പൊട്ടി..<br />
" അവർക്ക് ചുരിദാർ ഇട്ടോണ്ട് വരാൻ പാടില്ലായിരുന്നോ ..അതാകുമ്പം ഉടയത്തില്ലായിരുന്നു " അവൾ ഞരങ്ങി.<br />
"കാൻസർ പകരുകില്ലെങ്കിലും കാഴ്ചക്കാർ ഒരു പകർച്ച വ്യാധി തന്നെ.." <br />
<br />
"ആശുപത്രിയിൽ കിടന്ന കാര്യങ്ങൾ ഓർത്താൽ ചിരിച്ചു തന്നെ മരിക്കും..ഈ നശിച്ച വേദന കാരണം ഒന്നു ചിരിക്കാനും വയ്യാ " മെല്ലെ എഴുന്നെറ്റിരുന്നു കൊണ്ട് അവൾ പറഞ്ഞു..<br />
<br />
"റ്റ്യുമർ റിമൂവ് ചെയ്ത് കഴിഞ്ഞു ഞാൻ പോസ്റ്റ് ഓപ്പറേറ്റിവ് ഐ സി യുവിൽ സമയ കാല ദേശ ബോധമില്ലാതെ മയങ്ങി മയങ്ങി കെടക്കുംപോൾ പച്ച കർട്ടനിടയിൽ കൂടി മങ്ങി തെളിഞ്ഞ ഒരു രൂപം ചിരിച്ചോണ്ട് നിക്കുന്നു, നിങ്ങളെ കാണാൻ നോക്കിയ എന്റെ ബുദ്ധിയിൽ തെളിഞ്ഞു വന്നു ആ രൂപം .... നമ്മുടെ അയൽ വാസി സജി !<br />
"എന്റെ ചേച്ചീ കാലൊന്നു മുറിഞ്ഞു, വെച്ചു കെട്ടാൻ വന്നതാ അപ്പോളുണ്ട് എന്റെ ഒരു കൂട്ടുകാരാൻ നിക്കുന്നു ..ഈ ആശുപത്രിയിലെ ജോലിക്കാരനാ ..അവനെ സോപ്പിട്ട് ഞാനീ ഐസി മുറീൽ കേറി ..ചേച്ചി അറിഞ്ഞോ നമ്മുടെ അപ്പുറത്തെ തങ്കച്ചായൻ ഇപ്പോൾ അങ്ങോട്ട് മരിച്ചതെയുള്ളൂ ..മോർചറീൽ വയ്ക്കാൻ കൊണ്ടു വന്നപ്പോൾ ഞാൻ കണ്ടു , നല്ല ജീവനുള്ളതുപോലെ കെടക്കുന്നു.." <br />
"എന്റെ കണ്ണടഞ്ഞു പോയി ...കാതും ..ജീവനുള്ളതു പോലെ ഞാനും കെടന്നു ...പച്ച തുണി അടച്ച് അവൻ പോയി.." "ഇപ്പോൾ ചിരി വരുന്നെങ്കിലും ..അന്നു ഞാൻ പേടിച്ചു പോയി ..നിങ്ങളും കുഞ്ഞും..അതോർത്താ<br />
ഓപ്പറേഷൻ കഴിഞ്ഞ് ബോധം വന്നപ്പോൾ എനിക്കാദ്യം കിട്ടിയ ആശംസാ പാരിതോഷികം അതായിരുന്നു.."<br />
<br />
"പിന്നെ കോമഡികളുടെ ഒരു പരേഡ് തന്നെയായിരുന്നു.."<br />
തലയിണ വച്ച് അവൾ ഒരു കോമഡി ഷോയ്ക്ക് തയ്യാറെടുത്തു ....<br />
" നിനക്ക് നല്ല വേദനയില്ലേ കുറച്ചു നേരം മിണ്ടാതെ കെടക്ക് " എന്നിലെ ഭർത്താവിന്റെ ഉത്തരവാദിത്വം നുരഞ്ഞു പൊങ്ങി!<br />
ഒരു മാസത്തോളമായി ഞാനീ സ്ക്രിപ്റ്റെല്ലാം അടുക്കി പെറുക്കുകയായിരുന്നു . ഒന്ന് ചിരിക്കാൻ . ഒത്തിരി കരഞ്ഞില്ലേ നമ്മൾ....<br />
<br />
അവിടുന്ന് മാറ്റി മുറിയിലേയ്ക്ക് വീൽ ചെയറിൽ കൊണ്ടു വരും വഴി മുൻപിൽ നിക്കുന്നു ചിറ്റപ്പൻ ചിരിച്ചോണ്ട് ..<br />
കൂടെ മുറീൽ കേറി പുള്ളി ആദ്യമേ ഇരുന്നു, കുട മേശപ്പുറത്ത് വച്ചു . എന്നിട്ടൊരു ചോദ്യം " നീയിതെന്താ നേരത്തെ പറയാഞ്ഞേ ...രോഗ വിവരമൊന്നും നേരത്തെ അറിഞ്ഞില്ല അല്ലെ.."<br />
"എന്റെ ചിറ്റപ്പാ രോഗം എന്നെയും എഴുത്തിട്ട് അറിയിച്ചില്ല അതുകൊണ്ട് എനിക്കും ആരെയും അറിയിക്കാൻ പറ്റിയുമില്ല ..കമ്മ്യൂണിക്കേഷൻ ഗ്യാപ്പ് ! ഞാനൊന്ന് ഉറങ്ങട്ടെ "<br />
ചിറ്റപ്പൻ ഇരുത്തി ഒന്നു മൂളി , കുട കയ്യിൽ എടുത്തു വാച്ചിൽ സമയം നോക്കി .."ഇപ്പ പോയാൽ ബസ്സുണ്ട് ..പൊയിട്ട് ലളിതാ മണിയേം കൂട്ടി പിന്നെ വരാം.."<br />
കോടാലിയ്ക്ക് വാ കീറിയ കുഞ്ഞമ്മേടെ വരവോർത്ത് ..ഒരു ഞെട്ടലോടെ ഞാൻ മയക്കത്തിലേയ്ക്ക് വീണതും<br />
കതകു കിരു കിരാ കരഞ്ഞു ..ഒന്നല്ല രണ്ടു തല ഒന്നിച്ച് . അയൽക്കാർ . വന്നപ്പോഴേ എങ്ങലടിച്ചു കരച്ചിൽ തുടങ്ങി " എന്നാലും എന്റെ മോളെ നിനക്കിതു വച്ചിരുന്നല്ലോ ദൈവം .. എന്തോ പറയാനാ ഇങ്ങനാരുന്നു കെഴക്കേലെ കുഞ്ഞൂഞ്ഞമ്മ മൂന്നു മാസം കഷ്ടിച്ചു കെടന്നു കാണും..പാവം.."<br />
<br />
എന്റെ ഞെട്ടൽ മാറി ശ്വാസം മുട്ടലായി . ഞാൻ കണ്ണടച്ചു . അപ്പോൾ കൂട്ടത്തിൽ ഒരാൾ എന്നെ തൊട്ടു വിളിച്ചു എന്നിട്ട് പറഞ്ഞു "മോളു പേടിക്കണ്ടാ നിനക്ക് അങ്ങനെയൊന്നും വരില്ലാ! " എന്ന് .<br />
ബോധാത്തിലെയ്ക്ക് ഒരു സൂചി കൂടി അടിച്ചു കയറ്റി അടുത്ത ആൾ .."മോളെ കല്ല്യാണം കഴിച്ച് വിട്ടിട്ടായിരുന്നെങ്കിലും വെണ്ടില്ലായിരുന്നു " ...<br />
അവർ പോകാനുള്ള മട്ടു കാണിക്കുന്നതേയില്ല ..എന്ന് ചിന്തിച്ചപ്പോൾ ദൈവാനുഗ്രഹം പോലെ വാതിൽ തുറന്നു നീല കോട്ടിട്ട ഒരു നേഴ്സ് കയ്യിൽ ഒരു ട്രേയുമായി എത്തി ...<br />
"അയ്യോ ചേച്ചീടെ മുറിവൊന്നും ഉണങ്ങീട്ടില്ല വിസിറ്റേഴ്സ് പാടില്ല എന്ന് ഡോക്ടർ പറഞ്ഞിട്ടുണ്ട് "<br />
എന്ന് പറഞ്ഞതും അവർ മുഖം കറുപ്പിച്ച് എന്നോടു പറഞ്ഞു.."പോട്ടെ മോളെ കടേൽ ബ്ലൌസ് തയ്ക്കാൻ കൊടുക്കാൻ വന്നതാ ..അവിടെ ചെന്നപ്പം കട വൈകിട്ടേ തുറക്കൂ എന്നാപിന്നെ നിന്നെ കാണാം എന്ന് വിചാരിച്ചു ..ഇനി മുറിവ് കരിഞ്ഞിട്ട് വരാം.." എത്ര നിഷ്ക്കളങ്കർ ഉള്ള കാര്യം പറഞ്ഞതിന്റെ സന്തോഷത്തോടെ ഞാൻ അവരെ യാത്രയാക്കി.<br />
<br />"ചേച്ചീ ഒരു ഇൻജെക്ഷൻ എടുക്കട്ടെ ..കാനുല നോക്കട്ടെ " എന്ന് പറഞ്ഞു നേഴ്സ് കയ്യിൽ മെല്ലെ പിടിച്ചു<br />
ഒരു രസത്തിനു ഞാൻ ചോദിച്ചു " എന്തിനുള്ള ഇന്ജെക്ഷനാ കുഞ്ഞേ.."<br />
"ഷുഗറിനുള്ളതാ " എന്റെ ശരീരമാസകലം വെറകൊണ്ടു ...എനിക്കില്ലാത്ത ഒരസുഖം അതായിരുന്നു അതിപ്പോൾ എങ്ങനെ വന്നു..അതും കുത്തി വെപ്പെടുക്കാനും മാത്രം..<br />
"എനിക്കിതു വരെ ഷുഗർ ഇല്ലായിരുന്നു..മരുന്നും ഇല്ലായിരുന്നു . ഇതിപ്പം..." ഞാൻ അർദ്ധോക്തിയിൽ നിർത്തി .<br />
എന്റെ കണ്ണ് നിറഞ്ഞൊഴുകി .. "ഇനി ഇതിനും മരുന്ന് വേണമല്ലോ..എന്തിനീ ചതി ദൈവമേ.."<br />
<br />
"അല്ലാ, ഡോക്ടർ എഴുതിയിട്ടില്ല എങ്കിലും പറഞ്ഞതു പോലെ ഞങ്ങൾക്ക് ഒരു തോന്നൽ..വേണ്ടെങ്കിൽ വേണ്ടാ "<br />
എത്ര നിസ്സാരം ..എന്ന് നിസ്സഹായതയോടെ ഞാൻ ആ കുഞ്ഞിനെ നോക്കി മനസ്സിൽ പറഞ്ഞു. <br />
ചില ചോദ്യങ്ങൾ സമയത്ത് ചോദിയ്ക്കാതെ എത്രയോ പാവങ്ങൾ ആർക്കോ തോന്നിയ ഏതോ മരുന്നും കഴിച്ച് പോയിരിക്കാം. മുൻപ് ചതിച്ച ദൈവം തന്നെ രക്ഷകനായി. നന്ദി.<br />
"സാരമില്ല ചേച്ചീ ..എന്നാ പോട്ടെ എന്തെങ്കിലും ഉണ്ടെങ്കിൽ ബെൽ അടിയ്ക്കണം " നേഴ്സ് ഒന്നുമറിയാതെ കാറ്റുപൊലെ പോയി.<br />
<br />
സമയം അറിയില്ല കുളിക്കാനും നനയ്ക്കാനും വീട്ടിൽ പോയ നിങ്ങൾ അച്ഛനും മകളും വരുന്നുമില്ല.... <br />
ഞാനോന്നുറങ്ങി .<br />
ഉണർന്നപ്പോൾ മുറി നിറയെ പഴങ്ങളുടെ മണം . ചെങ്ങന്നൂന്നു അപ്പച്ചീം പിള്ളാരും.<br />
"നീ ഉറങ്ങുവല്ലിയോ വിളിക്കണ്ടാ എന്ന് കരുതി. ഇത് കൊറച്ച് ഫ്രൂട്സാ ..മാതള നാരങ്ങായും ഓറഞ്ചും പേരയ്ക്കയും ..ഇതൊക്കെയാത്രേ ഇപ്പോൾ റ്റ്യൂമർ നീക്കം ചെയ്തവർക്ക് കൊടുക്കുന്നത് എന്ന് പഴ കടക്കാരാൻ തമിഴൻ പറഞ്ഞു.." ഞാനവനോട് ഞങ്ങടെ ഒരു കൊച്ചിന് കാൻസർ പോലെ എന്തോ ഒന്നാ എന്നേ പറഞ്ഞുള്ളൂ ..<br />
ഈശ്വരാ ഡയറ്റീഷൻ കോഴ്സ് പാസ്സായ തമിഴനാകാം അത് എന്ന് എനിക്ക് തോന്നി. അല്ലെങ്കിൽ ഏതോ ആരോഗ്യ മാസിക വായിച്ചവൻ . ഞാൻ ചിരിക്കുന്നതു കണ്ട് അപ്പച്ചി ചോദിച്ചു " മാതള നാരങ്ങാ തരട്ടെ "<br />
വേണ്ടാ എന്ന് ഞാൻ തലയാട്ടി. ഷുഗർ എന്നെ നോക്കി നില്‍ക്കുന്നത് പോലെ ഒരു തോന്നൽ . <br />
അവരുടെ മടക്ക യാത്രയ്ക്കിടയിലാണ് നിങ്ങൾ വന്നത്. അപ്പോഴാണ് നേരം സന്ധ്യ ആയി എന്ന് ഞാൻ അറിഞ്ഞത്. <br />
പിറ്റേന്ന് രാവിലെ നിങ്ങൾ വീട്ടിൽ പോയി . അപ്പോളാണ് നിങ്ങടെ ബന്ധുക്കാരനും കുടുംബവും എത്തിയത്<br />
തലേന്നത്തെ ജന സഞ്ചാരം കാരണം മകൾ മുറി അടച്ച് കൊളുത്തിട്ട് എന്റെ കയ്യും തിരുമ്മി ഇരിക്കുമ്പോൾ ഇടി വെട്ടുപോലെ അവർ കതകിനു മൂന്നു നാല് തട്ടോ അതോ തൊഴിയോ..<br />
കതകു തുറന്നു കുഞ്ഞു പറഞ്ഞു "അയ്യോ വിസിറ്റേഴ്സ് വേണ്ടാ എന്ന് ഡോക്ടർ പറഞ്ഞിട്ടുണ്ട് " എന്ന്<br />
വന്ന പോലെ അവർ എന്തൊക്കെയോ പിറു പിറുത്തു കൊണ്ട് പോയി.<br />
<br />
അപ്പോളാണ്, എപ്പോഴും ചിരിച്ചിരുന്ന ആ ബന്ധുക്കാരാൻ ഇപ്പോൾ കാണുമ്പോൾ മുഖം കടന്നൽ കുത്തേറ്റ മാതിരി കാണിച്ച് ഒഴിഞ്ഞു പോകുന്നതിന്റെ ഗുട്ടൻസ് എനിക്ക് പിടി കിട്ടിയത്! ഒരു തല പുകച്ചിലിനു ഉത്തരം കിട്ടിയതിൽ എനിക്ക് സന്തോഷം തോന്നി. ആ വാശിയ്ക്ക് അവർ കൊണ്ടു വന്ന മാതള നാരങ്ങകൾ അടുത്ത നിലയിൽ കിടന്നിരുന്ന ഞങ്ങടെ അയൽ വാസിയ്ക്ക് നല്‍കിയെന്ന് അറിഞ്ഞപ്പോൾ സന്തോഷം അതുക്കും മേലെ പോയി!! <br />
മാതള നാരങ്ങകളുടെ നഷ്ടം തീർക്കാൻ ഞാൻ നീർമാതളം പൂത്ത കാലം വായിക്കാൻ എടുത്തു .<br />
<br />
എന്നെ വായനയിൽ നിന്നും തിരികെ വിളിച്ച് അവൾ തുടർന്നു "നാളെ എനിക്കീ മൂഡ് കാണില്ല ..ഇന്ന് ഇത് കേട്ടിട്ടു മതി വായന."<br />
"അന്ന് ഉച്ചയ്ക്ക് ഊണ് കഴിയ്ക്കാൻ മകൾ പോയപ്പോൾ നമ്മുടെ ഭാരതി ഇച്ചേയീടെ മകൾ വന്നു. കയ്യിൽ കുറെ പ്ലാസ്റ്റിക് സഞ്ചികൾ . വന്നപാടെ അതെല്ലാം മേശപ്പുറത്ത് വച്ചിട്ട് പറഞ്ഞു.<br />
"മോൾ ഇപ്പോൾ ഗൾഫിൽ ഉയർന്ന ശംബളത്തിലാ അവൾ ഒരു കാറു വാങ്ങി വീട്ടിൽ ഇട്ടു. പക്ഷെ ഞാൻ പറഞ്ഞു എനിക്ക് കാറിലും ഇഷ്ടം സ്കൂട്ടർ ആണെന്ന് ഉടനെ അവൾ ഒരു സ്കൂട്ടർ വാങ്ങിച്ചു തന്നു ഞാൻ അതിലാ വന്നത്. ..അവൾ വലിയ വീട് വക്കുവാ അതിന്റെ പണി നോക്കാൻ പോകാനൊക്കെ സ്കൂട്ടറാ നല്ലത്. അത് കൊണ്ട് പഴയ സ്റ്റേഷനറി കടയും അങ്ങ് നിർത്തി.." <br />
ഞാൻ ചിരിച്ചു പ്രോത്സാഹിപ്പിച്ചു . ചുളു ചുളാ കുത്തുന്ന വേദനയ്ക്കിടയിൽ കാറും സ്കൂട്ടറും ഓടുന്ന ശബ്ദം ഞാൻ കേട്ടു .<br />
"എന്നാ ഞാൻ പോവാ ..പണിക്കാർക്ക് വെള്ളം കൊടുക്കണം." അവർ ചിരിച്ചോണ്ട് സ്കൂട്ടറിന്റെ കീ കറക്കി സ്ഥലം വിട്ടു.<br />
<br />
"അന്ന് വൈകുന്നേരം ആങ്ങളേം മകനും വന്നല്ലോ .. വന്നപ്പോഴേ കൊച്ചു പയ്യൻ പറഞ്ഞു "അപ്പചീ വെശക്കുന്നു" ..അവന്റെ പഴയ ഓർമ്മ ...<br />
"ടാ മേശപ്പുറത്ത് എന്തൊക്കെയോ ഇരിപ്പുണ്ട് അവന് എടുത്ത് കൊടുക്ക് " ഞാൻ ആങ്ങളയോട് പറഞ്ഞതും പയ്യൻ കവറിൽ നിന്നും ഒരു കേയ്ക്ക് വലിച്ചെടുത്തു . ഭാരതി ഇച്ചേ യീടെ മോൾ രോഗ വിവരം അന്വേഷിചില്ലെങ്കിലും ഒരു കുഞ്ഞിന്റെ വിശപ്പടക്കാനുള്ള വക കൊണ്ടുവന്നല്ലോ എന്ന് ഞാൻ നന്ദിയോടെ സ്മരിച്ചു.<br />
"അയ്യോ എന്റെ ചേച്ചീ ഈ കേയ്ക്ക് 2012 ൽ ഉണ്ടാക്കിയതാ ...ഇത് കൊടുത്താൽ ഇവന്റെ ആശുപത്രി ബില്ലും അളിയൻ കൊടുക്കണ്ടതായി വരും.. ഇത് 2014 തന്നെയല്ലേ "<br />
അവൻ കലണ്ടറിൽ നോക്കി ഒന്നൂടെ ഉറപ്പിച്ചു എന്നിട്ട് തലയറഞ്ഞു ചിരിച്ചു. ചെറുക്കൻ ചിണുക്കവും .<br />
<br />
അപ്പോൾ എനിക്ക് കത്തി, അവരുടെ സ്റ്റേഷനറി കട നിർത്തിയിട്ട് രണ്ടു വർഷം ആയല്ലോ എന്ന്.. <br />
ചിരിയും കരച്ചിലും വന്നു. പയ്യനെയും കൊണ്ട് അവൻ കാന്റീനിലെയ്ക്ക് പോയപ്പോൾ ഞാൻ പൊട്ടി ചിരിച്ചു പോയി..പക്ഷെ വയറിലെ സ്റ്റിച്ചുകൾ കുത്തി വലിച്ചു കളഞ്ഞു.<br />
<br />
ഡിസ്ചാർജ് ദിവസം ഭയങ്കര മഴ ആയിരുന്നല്ലോ ..നിങ്ങൾ ബില്ല് തീർക്കാൻ പോയി..മോൾ മരുന്നു വാങ്ങാനും അപ്പോൾ മാത്രം ഒരു മുഖം ഞാൻ വാതിലിൽ കണ്ടു നമ്മുടെ ഏറ്റവും അടുത്ത ബന്ധു. "പുള്ളി ഈ വിവരം ഒന്നും അറിഞ്ഞില്ല എന്നും ..മിനിയാന്ന് ആരെയോ വിളിച്ച് എന്നാ എന്നെ ഡിസ്ചാർജ് ചെയ്യുന്നത് എന്ന് ചോദിച്ചപ്പോൾ മാത്രമാണ് അറിഞ്ഞത് എന്നും.."<br />
വൈരുദ്ധ്യാത്മക വാദം ഇതല്ലേ എന്ന് എനിക്ക് തോന്നി. എഴുതിയ ആൾ ക്രാന്ത ദർശി തന്നെ !!<br />
<br />
ഇനി ഒരു തമാശ കൂടി പറഞ്ഞു ഇന്നത്തെ എപ്പിസോഡ് അവസാനിപ്പിക്കാം അവൾ പറഞ്ഞു.<br />
'നമ്മുടെ മീനാക്ഷി ഇച്ചേയീടെ മോൾക്ക് വയറ്റിൽ മുഴയായിരുന്നല്ലോ ..അവർ ആർ സി സിയിൽ പോയി കീമൊ തെറാപ്പി കഴിഞ്ഞ് തളർന്നു വന്ന് സന്ദർശകരുടെ തെരക്ക് ഒഴിവാക്കാൻ ബന്ധു വീട്ടിൽ പോയി ആരും അറിയാതെ മുറി അടച്ച് കട്ടിലിൽ കെടക്കുകയായിരുന്നു ..അവരെ ഒരു നോക്കു കാണാൻ അഭ്യുദയ കാംഷികൾ നെട്ടോട്ടവും ...പാവം അവർ സന്ധ്യക്ക് ആരും കാണാതെ പുറത്തെ ബാത്ത് റൂമിൽ പോകാൻ ലൈറ്റ് പോലും ഇടാതെ ഇറങ്ങിയപ്പോൾ മുറ്റത്ത് നിക്കുന്നു ഒരു ഓട്ടോ നിറയെ ആൾക്കാർ ..അവരെ കാണാൻ. ഉച്ചയ്ക്കേ വന്നതാ പോലും ....ഇത്രേം ദൂരം ഓട്ടോ കൂലി കൊടുത്തു വന്നതല്ലേ രണ്ടിലൊന്ന് അറിഞ്ഞിട്ട് പോകാം എന്ന് കരുതീന്ന്. "<br />
പാവം അവർ പൊട്ടി കരഞ്ഞു പോയി എന്നു പറേന്നു "<br />
<br />
"മനുഷ്യനെ ജീവിക്കാൻ അനുവദിക്കാത്ത കാൻസറുകൾ ..ഇതിനു ചികിത്സ ഇല്ല ...വല്ലോന്റേം മരണം കണ്ടു ഫോട്ടോ എടുക്കുമ്പോൾ എന്നെങ്കിലും സെൽഫി എടുക്കാൻ ഇട വരില്ല എന്ന് ഇവരൊക്കെ സ്വയം തീർപ്പ് കൽപ്പിയ്ക്കുന്നല്ലോ ..ഈശ്വരാ ...<br />
ഭാര്യയുടെ ധാർമിക രോഷം എന്നെ മിണ്ടാൻ സമ്മതിച്ചില്ല.<br />
<br />
<br />
<br />
<br />
<br />
<br />
<br /></div>
shajkumarhttp://www.blogger.com/profile/18183363596756768146noreply@blogger.com9tag:blogger.com,1999:blog-6508284867552274649.post-69407495687610635212015-01-27T11:57:00.000+05:302015-01-27T11:57:07.824+05:30എവോഡ് നൈറ്റും കുറെ തുടകളും - ഒരോര്‍മ്മ പുതുക്കല്‍ !<div dir="ltr" style="text-align: left;" trbidi="on">
ഓ ഈ കഴിഞ്ഞ രാത്രികളില്‍ ഒന്നുമേ ഉറങ്ങാന്‍ കഴിഞ്ഞില്ല .<br />
<br />
ഉറക്കം
തഴുകി ഒഴുകി വരുംബോളെയ്ക്കും പള പള തിളങ്ങുന്ന നിക്കറിന്റെ പകുതിയില്‍
നിന്നും ചാടി കളിയ്ക്കുന്ന ഫ്രില് " എന്ന് വിളിയ്ക്കുന്ന ഞൊറികളുടെ
കൈയ്യാട്ടി വിളി..സഹിയ്ക്ക വയ്യ എഴുന്നേറ്റ് കട്ടിലില്‍ ഇരുന്നു..വല്ലാത്ത
പരവേശം അടുത്തിരുന്ന കൂജയില്‍ നിന്നും കുറെ വെള്ളം മട മടാന്നു
കുടിച്ചു..എന്നിട്ടും പിന്നേം ദാഹം..<br />
<br />
അര്‍ജുന പത്തു ജപിച്ചു കൊണ്ട് വീണ്ടും കെടന്നു.. പനി, ജ്വരം ഒക്കെ വന്നു കെടന്നാലും ഉറക്കം പെണങ്ങി നിന്നിട്ടെയില്ല...<br />
<br />
ഇതിപ്പം ജ്വരത്തിലും കൂടിയ എന്തോ..അറിയാതെ കണ്ണ് പിന്നേം അടഞ്ഞു..<br />
ദാ
വരുന്നു ..പണ്ടൊക്കെ കുരുമുളക് , കോലിഞ്ചി ഒക്കെ തൂക്കിയിരുന്ന "ചേളാവ് "
എന്ന് ഞങ്ങടെ നാട്ടില്‍ പറയുന്ന തുണി കഷണം ഒരു വശം കീറി കെടക്കുന്ന
മാതിരി ചിറികള്‍ (ലിപ്സ്!) ഉള്ള ഒരു നീര്‍കോലി സുന്ദരി ..കാലുകള്‍
പൂച്ച നടത്തോമല്ല ഏറു കൊണ്ട പട്ടീടെ ഒട്ടോമല്ല..കക്ഷം ഒന്ന് രണ്ടു
വള്ളികള്‍ കോര്‍ത്ത് ചേര്‍ത്ത് കെട്ടിയിരിക്കുന്നു..വന്നപാടെ കീറിയ ചേ
ളാവ് ഒന്നൂടെ കീറി ഒറ്റ കീച്ചാ ..<br />
"ഗിടീവ്നിംഗ് എവ്ഴ്ബാടി " ഒന്നും
പിടി കിട്ടിയില്ല ഏത് ഭാഷ അപ്പനെ ..വന്നത് മദാമ്മേമല്ല മന്ഗൂസുമല്ല
എന്റെ ദൈവേ ഈ രാത്രി കാള രാത്രി തന്നെ..<br />
"വേള്‍കം ഓള് ഒഫ് ..ടു .....തീജ്വാല എവോഡ് നെയ്റ്റ് ട്യൂ തെവ്സ്ന്റ്റ് ളെവാന്‍ "<br />
ഈശ്വരാ കുറെ പിടി കിട്ടി ഈ ളെവാന്‍ " എന്താ,<br />
അങ്ങനെ ഒരാളെ കേള്‍ക്കുന്നത് ആദ്യം.<br />
" നമുടെ മുഗ്യ അടിടി ..ഔഴ്ഹ ചീഫ് ഗേഷ് ..ഈണ്ട്യന്‍ ഷേന്മാ വെട്യിലെ നേത്യ വെഷ്മയം ..ഷീ ..അമ്ടവ്ബാഷന്‍..ഗീവ് ഹിം എ ബീഗ് ക്ലാ.."<br />
<br />
അവസാന
ഭാഗം പിടി കിട്ടി ..പണ്ടൊക്കെ സൈക്കിള്‍ യന്ജ പരിപാടികള്‍ക്കിടയില്‍
അയിറ്റം മാറുമ്പോള്‍ " കൈ അടിച്ചു പ്രോത്സാഹിപ്പിയ്ക്കൂ സഹോദരങ്ങളെ എന്ന്
പറയുമ്പോലെ.."<br />
ആദ്യം പറഞ്ഞത് എന്താണാവോ..എത്തും പിടീം കിട്ടുന്നില്ല..<br />
<br />
കൂര്കം
ഇനി വലിയ്ക്കാനില്ല ,അത് പോലെ അടുത്ത് കെടന്നുറങ്ങുന്ന ഭാര്യയെ
തോണ്ടി വിളിച്ചാല്‍ ഇതിലും മനസിലാകാത്ത ഭാഷ കേള്‍ക്കണ്ടാതായി വരും..കണ്ണ്
ഇറുക്കി അടച്ചു കെടന്നു ..എന്തെങ്കിലും ആകട്ടെ ഉറങ്ങാന്‍ നോക്കാം..ഒന്ന്
മയങ്ങിയോ..ആ.. ദേ പിന്നേം ..<br />
" നീങ്ങ്ലെ ന്രീത ച്വാട് കെണ്ട് ആരാടിക്കാന്‍ നമ്ല്ടെ മലായാല്‍ സിന്മാ ...."<br />
ഓഹോ..സമ്മതിക്കുകെല്ല...ഉണര്‍ന്നും ഉറങ്ങീം ഈ രാത്രി ..സമയം നോക്കിയാല്‍ ഇനി പിന്നേം ടെന്‍ഷന്‍ ..<br />
<br />
ഹെന്റമ്മേ
...വരുന്ന വരവ് കണ്ടോ..അഞ്ചെട്ടെണ്ണം അടി കൊണ്ട പൂച്ച പോലെ മേല്‍ കീഴ്
ചാടി .. കാലുകള്‍ ക്യാമറ കണ്ണ് കളിലെയ്ക്ക് വീശി വീശി പാവംക്യാമറ
നാണിച്ചുവോ..ചിത്രം മാറി..അരയില്‍ ആരോ നിര്‍ബന്ധിച്ചു ഇട്ടു കൊടുത്ത ഒരു അര
മുറി നിക്കര്‍ അതിനു ചുറ്റും തൊങ്ങല് പിടിപ്പിച്ച അങ്ങോട്ടും ഇങ്ങോട്ടും
കാണാവുന്ന ഒരു തുണി കഷണം...ഹൈ..ചടുല പാദങ്ങള്‍ അല്ല ..ദ്രുത ചടുലം ഇടുപ്പും
നിതംബവും ..ആട്ടു കല്ലില്‍ തിരിയുന്ന കുഴവി പോലെ..ഉറക്കം വരാഞ്ഞത്
നന്നായി..പിന്നെ മഞ്ഞ നിറം പൂശിയ ഫിമുര്‍ മസ്സിലുകളും ...അതാണല്ലോ
ഇതിന്റെ ഒരിത്!<br />
<br />
നൃത്തം കണ്ടു രസിച്ച് അറിയാതെ കൈ
ഭാര്യേടെ മേല്‍ തട്ടി..നല്ല സ്ഫുടതയോടെ അവള് പറയുന്നു,
"വയസ്സായവര്‍ക്ക് കാണാന്‍ പറ്റുന്നത് വല്ലോം കാണണമായിരുന്നു ടി വിയില്‍
ന്യുസ് പോലും കാണാത്ത മനുഷ്യന്റെ ഒരസുഖമേ.. നിങ്ങള്‍ അപ്പുറത്ത്
എങ്ങാനും പോയി സ്വപ്നം ആവശ്യത്തിനു കാണ്... രണ്ടു ദിവസത്തെ പരിപാടി
അല്ലായിരുന്നോ.. കൊറേ കാണാം .. എനിക്കുറങ്ങണം.. "<br />
<br />
എന്റെ സംശയം ഏറി.." നീ എന്റെ സ്വപ്നം കോപ്പി അടിച്ചോ.." ഞാനവളെ തോണ്ടി..<br />
"
എനിക്കും ഉറക്കം വന്നില്ല ..ഞാനും കണ്ടത് വാക്ക വാക്ക എന്നും പറഞ്ഞുള്ള
തുള്ളലാ ..പിന്നെ മറു ഭാഷയില്‍ഒരു പെണ്ണ് വാ കീറുന്നതും ..അമിതാബ് ബച്ചനെ
പോലെ വല്യ മനുഷ്യര്‍ക്ക് മുന്പില് മലയാളീടെ മാനം കെടുത്തുന്ന ഭാഷ
പ്രയോഗവും.. കോക്രി കുത്തലും "<br />
<br />
"ശരിയാ ഭാര്യെ ..ശുദ്ധ
മലയാളത്തില്‍, പാട്ടിലൂടെ നമ്മുടെ മനസിനു പറക്കാന്‍ ചിറകുകള് തരുന്ന
മലയാളത്തിന്റെ വാനമ്പാടിയും സദസ്സില്‍ ഇരിക്കുമ്പോള്‍ എന്തിനു ഈ ഭാഷാ
വ്യഭിചാരം എന്ന് ഞാനും നാണിച്ചു പോയി.."<br />
<br />
"ഓ, നിങ്ങള്‍ക്ക് അതൊന്നുമല്ല ഈ വയസ്സാം കാലത്ത് തുണി ഇല്ലാ ചാട്ടം ശരിക്ക് കാണാന്‍ കഴിയാഞ്ഞതില്‍ ഉള്ള സങ്കടമാ ..<br />
ഓരോ
സംസ്കാരം ഓരോരുത്തര്‍ക്കും ഉണ്ട് ..അവര്‍ക്ക് വേണ്ടത് അവരുടെ സംസ്കാരം
അനുവദിക്കുന്നുമുണ്ട്.. വേഷോം..അനുകരണോം ..എന്തും സഹിയ്ക്കാം പക്ഷെ ഭാഷയും
സംസ്കൃതിയും.. അതിന്മേല് ആരും തൊട്ടു കളിയ്ക്കാറില്ല എന്ന് തോന്നുന്നു..<br />
പാവം
മലയാളിയ്ക്ക് മാത്രം അപ്പ കാണുന്നവന് അപ്പന്..അവനു ഭാഷേം ഇല്ല
നൃത്തോം ഇല്ല പാട്ടും ഇല്ല അവസാനം വടക്കൂന്നു വന്നതുമില്ല ഒറ്റാലില്
കെടന്നതുമില്ല.."<br />
<br />
" അതെന്നാ നീ പറയുന്നേ ..ഇപ്പോഴും ഒന്നരേം മുണ്ടും ഉടുത്ത് രാമായണോം വായിച്ചു നടക്കണോ.."<br />
<br />
"വേണ്ട.." ഭാര്യ എഴുന്നേറ്റ് ഇരിയ്ക്കുന്നു ദൈവമേ.<br />
"
ഓണത്തിന് പ്ലാസ്ടിക് ഇലയില്‍ ഓണം ഫീസ്റ്റ് കഴിയ്ക്കാം ..ബോബ് ചെയ്ത മുടി
അഴിച്ച് ഇട്ട് ചുണ്ടില്‍ ലിപ്സ്ടികും തേച്ചു സി ഡി പാട്ട് വച്ച്
..തിര്‍വതിര..ഡാന്‍സ് കളിയ്ക്കാം.. വാങ്ങിയ പൂ കൊണ്ട് അത്ത പൂവിടാം ..."<br />
<br />
"കാലം മാറുമ്പോള്‍ നമ്മളും മാറണ്ടേ ..മാറ്റം ഇല്ലാത്തതു മാറ്റം മാത്രം എന്ന് മാര്‍ക്സ് പറഞ്ഞിട്ടുണ്ട്.." ഞാനും ഒന്നുണര്‍ന്നു .<br />
<br />
"അത്
ശരിയാ മൂലധനോം മാറ്റി ഇപ്പം സ്വിസ്സ് ബാങ്കില്‍ അല്ലിയോ
ഇടുന്നത്...അല്ലെങ്കില്‍ റിയല്‍ എസ്റെറ്റ് ... നമ്മള് കൊയ്തത് വല്ലോരുടെം
ആയില്ലേ എന്റെ പൈമ്കിളിയെ..മൂലോമില്ല ധനോമില്ല.." അവള് എന്നെ കൊഞ്ഞനം
കാട്ടി കാണും ഇരുട്ടില്‍ ഒന്നും കാണാനും വയ്യ.<br />
<br />
"എന്ന്
പറഞ്ഞാല്‍ ഉയര്‍ന്ന വിദ്യാഭ്യാസം വിദേശ പഠനം, തൊഴില്‍, വരുമാനം മലയാളി
അടി മുടി മാറിക്കഴിഞ്ഞു..വനിതാ വിമോചനം ..പെണ്ണെഴുത്ത്..' ഞാന്‍
വിട്ടില്ല..വരട്ടെ കാര്യങ്ങള്‍ ഏതായാലും നേരം വെളുക്കാന്‍ അധികമില്ല..<br />
<br />
"പണം
മുഴുവനും തമിഴ് മേശരിമാരും കാറ് കമ്പനിക്കാരും ജൂവലറി കാരും ഒക്കെ
കൊണ്ട് പോയെന്നാ തോന്നുന്നേ ..ഇരുപതുനായിരം സ്ക്വയര്‍ ഫീറ്റ് വീടും
മൂവായിരം സ്ക്വയര്‍ ഫീറ്റ് സിമന്റ് കല്ലുകള്‍ പാകിയ മുറ്റോം..പോര്‍ച്ചില്‍
ആളാം പ്രതി കാറുകളും..തന്തേം തള്ളേം അസ്തമയ കേന്ദ്രങ്ങളിലും!<br />
<br />
പിന്നെ
, പെണ്ണ് എഴുതണം പക്ഷെ അതിനെ ഒരു പേരിട്ടു വിളിയ്ക്കണ്ട
കാര്യമില്ല..പണ്ടും പെണ്ണുങ്ങള് ഒന്നാം തരമായി എഴുതിയിട്ടുമുണ്ട് ..."<br />
<br />
രംഗം രാത്രി തണുപ്പത്ത് ചൂടാക്കി ..ഒരു ഷോയും സ്വപ്നവും വരുത്തി വച്ച വിന...അതും മുടങ്ങി.. <br />
<br />
"പിന്നെ
വനിതാ വിമോചനമോ എന്തോ.. എന്തായാലും ഈ ഷോകള്‍ ഒക്കെ ആണുങ്ങളെ
കാണിയ്ക്കാനാ"എന്ന് എന്റെ അറിവില്ലാത്ത മനസ് പറയുന്നു....അതില്‍
നിന്നൊന്നും ആര്‍കും മോചനമില്ല..<br />
"ഏറെ പറഞ്ഞാല്‍ പറയും അത് തൊഴിലാണ്
അല്ലാതെ സ്വത്വം അല്ല എന്നൊക്കെ.. എന്തായാലും അമ്മേം അപ്പനും മക്കളും
കൂടിയാ ഇപ്പം മറ്റേ തൊഴിലിനു ആളെ കൂട്ടുന്നത് ..ആദ്യം പണക്കാര് ആകണം
പിന്നെ ജീവിയ്ക്കാം." അവള് ഒരു കോട്ടുവാ ദേഷ്യത്തില്‍ വിട്ടു.<br />
<br />
"പുതു തലമുറ അതൊക്കെയാ ഇഷ്ടപ്പെടുന്നെ ..വയലാറും ദേവരാജനും എന്തിനു യേശുദാസ് പോലും കട്ട പൊഹയാ.." ഞാന്‍ ചിരിച്ചു..<br />
<br />
എന്റെ
മനുഷ്യാ ഇവിടെ ഇപ്പോള്‍ പ്രി മാര്യേജ് കൌണ്സിലിങ്ങ് കളുടെ
കാലമല്ലിയോ...എന്നാല്‍ അതും കഴിഞ്ഞു കല്യാണോം കഴിച്ചു പോകുന്ന
കുഞ്ഞുങ്ങളുടെ കാര്യം ആറു മാസം കഴിഞ്ഞു ആരെങ്കിലും തെരക്കാര്‍
ഉണ്ടോ..വീട്ടുകാര്‍ ഒഴിച്ച് ? പലതും പല വഴി പിരിഞ്ഞു പോകുകയാ . പുതിയ
തലമുറ പോകണ്ട വഴി ആരും കാണിയ്ക്കുന്നില്ല..എല്ലാരും
തെരക്കിലാ..വിദ്യാഭ്യാസവും തൊഴിലും കൂടുന്ന പോലെ മനസും കൂടണം..അതിനു
വീട്ടില്‍ നിന്നും തുടങ്ങണം.<br />
ഒരു പോസ്റ്റ് മാര്യേജ്
കൊണ്ഫ്ളിക്റ്റ് ക്ലിയറിംഗ് ക്ലിനിക്കും ഇനി ആകാം...പിന്നെ ഡ്യൂപ്പ്
അല്ലാതെ എങ്ങനെ ജീവിക്കാം എന്നൊരു പഠനവും. "<br />
<br />
<br />
അവള് ഈ ഏഴര വെളുപ്പിന് കത്തി കയറുകയാണ്.. യുദ്ധത്തില്‍ ഞാന്‍കീഴടങ്ങി ആവ നാഴി കാലി!!<br />
<br />
അടുക്കള കാരിയായ ഒരു ഭാര്യക്ക് ഇത്ര നിരീക്ഷണ പാടവമോ..പണ്ഡിത
മനസോ....വിമോചന സിദ്ധാംതങ്ങളോ ...!! നീയാര് കണ്ണകിയാ
കള്ളിയങ്കാട്ടു നീലിയാ..?<br />
<br />
എഴുന്നേറ്റ് കുടിച്ചു ഒരു കൂജ വെള്ളം കൂടി..<br />
<br />
നേരം വെള്ള കീറി..എഴുത്തച്ഛന്റെ പനം കിളി പാടുന്നു .."ഷമിനാമിനാ വാക്ക വാക്ക ..ദിസ് ടൈം ഫോര്‍ അഫ്രികാ.."<br />
<br />
ഒന്നുറങ്ങി
എന്ന് തോന്നുന്നു ..അപ്പോള്‍ കണ്ട സ്വപനത്തില്‍ മലയാള സിനിമ, ചാനല്‍
ഷോകള്‍ പോലെ മലയാള സംസ്കാരവും നാല് കവലയില്‍ നമ്മുടെ കുഞ്ഞുങ്ങളുടെ കൂടെ
നില്ക്കുന്നു" ..<br />
ഞെട്ടിപ്പോയി ...നിസ്സഹായതയില്‍ ആകാം ഉറക്കം അറിയാതെ തഴുകി....<br />
<br />
"ഗെഡ് മേണിംഗ് ളേഡീസ് എന്‍ ജെന്റി ള്‍ മെന്‍ ....ഒറ് ശുപ്രബാതം കുടി ...."<br />
അടുത്ത ഷോ എപ്പോള്‍ തുടങ്ങും?<br />
<br /></div>
shajkumarhttp://www.blogger.com/profile/18183363596756768146noreply@blogger.com3tag:blogger.com,1999:blog-6508284867552274649.post-6570816411878806272014-12-29T10:59:00.004+05:302014-12-31T16:00:50.317+05:30 നിലാ കുളിർ പോലെ സാന്ത്വനം - ഒരു കാൻസർ രോഗിയുടെ അനുഭവങ്ങൾ <div dir="ltr" style="text-align: left;" trbidi="on">
<div style="text-align: left;">
ഒന്നും എഴുതുവാൻ പോയിട്ട്, ഒന്നിനെയും പറ്റി ചിന്തിക്കുവാൻ പോലും ആകാതിരുന്ന കാലം<br />
<br />
കൊടും വറുതിയുടെ തീക്കാറ്റിൽ നിൽക്കുമിടം പോലും വെന്തുരുകിയ ദിന സരികൾ ...<br />
<br />
ഓർമ്മകൾ നേർത്ത് . അല്പ മാത്രം ഉണ്ടായിരുന്ന സ്വപ്നങ്ങളുടെ എരിയും ചിതയിലേയ്ക്ക് ഇടറി വീണ ഏതോ ഒരു നിമിഷം കേട്ട പിൻ വിളിയാകുന്നു ഈ കുറിപ്പ് ..ഓർക്കാൻ ഒത്തിരി നിർബന്ധിയ്ക്കുന്ന, സ്വപ്നം മെനയാൻ ഉത്തേജിപ്പിയ്ക്കുന്ന സിദ്ധ ഔഷധമായി .......ഒരു പിൻ വിളി .<br />
<br />
മറ്റാരുടെയുമല്ല, നീണ്ട മുപ്പതു കൊല്ലം ഇരുളിലും വെളിവിലും വർഷത്തിലും വേനലിലും ഒരു നിഴൽ പോലെ കൂടെയുള്ള പ്രണയിനിയുടെ, ഭാര്യയുടെ വിളി . <br />
വീണ്ടും പ്രണയ മഴ നനയാൻ, കരിഞ്ഞ സ്വപ്നങ്ങളുടെ വിത്തുകൾ ഇനിയും മുള പൊട്ടുമോ എന്ന് പരീക്ഷിയ്ക്കാൻ നേർത്ത ഓർമ്മകൾക്ക് വീണ്ടും തിടം വയ്ക്കുമോ എന്നറിയാൻ....മന്ദ്രം ഒരു പിൻ വിളി.<br />
<br />
ഏതു ലോകത്തായാലും അത്തം മുതൽ തിരുവോണം വരെ ചരൽ മുറ്റത്ത് അത്തപ്പൂവിടാൻ പ്രായമായെങ്കിലും ഒരു പട്ടു പാവാടക്കാരിയായി ഓടി എത്തുന്ന ഒരേയൊരു മകൾ, അമ്മയുടെ പൂക്കൂടയിൽ നിന്നും പൂ പെറുക്കി പൂക്കളം മെനയുന്ന നിഷ്ക്കളങ്ക അമ്മ മകൾ കൂട്ടായ്മ ഞാനെന്ന അച്ഛൻ പ്രാർഥനാ പൂർവ്വം നോക്കി നില്ക്കും. ഈ വർഷവും ഓണ പൂ കളം ഗംഭീരമായി . ദൂരെ രാജ്യത്ത് ഗവേഷണം നടത്തുന്ന മകൾ ഓണം കഴിഞ്ഞ് മനസ്സില്ലാ മനസോടെ മടങ്ങി ...<br />
ഓണ തിരക്കിനിടയിലും അമ്മയുടെ വേദന ഡോക്ടറെ കാണിയ്ക്കാൻ കൊണ്ടു പോയതിനു ശേഷമുള്ള "തുടർ ചികിത്സ മുടക്കരുത്" എന്നുള്ള ശക്തമായ വാണിംഗ് എനിക്കു നല്‍കാനും മറന്നില്ല.<br />
<br />
അങ്ങനെ വീണ്ടും ഭാര്യയുമായി ഡോക്ടറെ കാണുവാൻ ആശുപത്രിയിൽ ..അനവരതം തുടരുന്ന പേരറിയാ സ്കാനുകൾ..പരിശോധനകൾ ...<br />
നീണ്ടുപോകുന്ന കാത്തിരിപ്പുകൾ ...തുല്യ ദുഖിതരുടെ രോഗാന്വേഷണങ്ങൾ ..<br />
തളർന്നു വീടണയുമ്പോൾ വെള്ളം പോലും കുടിക്കാതെ കൂട്ടിൽ കിടക്കുന്ന പാവം വളർത്തു നായുടെ മൗന സങ്കടം.<br />
<br />
ഒരുനാൾ ഡോക്ടർ പറയുന്നു "വലത്തെ വൃക്കയിൽ ഒരു അനധികൃത താമസക്കാരനായി റ്റ്യുമർ വളരുന്നു എത്രയും വേഗം നീക്കം ചെയ്യണം " ഞെട്ടിയില്ല സങ്കടപ്പെട്ടുമില്ല കാരണം പരിശോധനകൾ നീണ്ടപ്പോൾ എവിടെയോ ഞങ്ങൾക്ക് ഒരുൾ വിളി തോന്നിയിരുന്നു. പക്ഷെ ആശങ്ക ആധിയായി ... രണ്ടു പക്ഷികളിൽ ഒന്നിന് അമ്പേറ്റ് മുറിഞ്ഞപ്പോൾ മറു പക്ഷിയുടെ സങ്കടം, പിന്നെ ഉണ്ടായ മുനി വാക്യം ഒക്കെ ഓർത്തു <br />
പക്ഷെ കാലമെന്ന അഭ്യാസി നിയതി എന്ന അസ്ത്രം എന്നേ എയ്തിരുന്നു ..കുറിക്കു കൊള്ളുകയും ചെയ്തു.<br />
<br />
വൃക്ക നീക്കം ചെയ്തു ഒപ്പം റ്റ്യുമറും . വേദനയുടെ മിഴിനീരും ഓടി തളർന്നവളുടെ മനോ രോദനവും ഞാൻ അറിഞ്ഞു...അറിയുന്നു .<br />
ഓപ്പറേഷന് മാത്രമായി ദൂരങ്ങൾ താണ്ടി വീണ്ടും ഓടി കിതച്ചു വന്ന മകൾ സാന്ത്വനമായി <br />
സ്വതേയുള്ള രസികത്വത്തിൽ പറഞ്ഞു.. "ഇത്രയും നല്ലവളായ അമ്മയെ തിരുവാറൻമുള അപ്പൻ സ്വന്തം പേഴ്സണൽ സ്റ്റാഫിലെയ്ക്ക് റെക്കമന്റ് ചെയ്തു കാണും, പക്ഷെ ഞാൻ ,ശക്തമായി ഇപ്പോഴും പറഞ്ഞു അദ്ദേഹത്തോട് ഭഗവാനെ അമ്മയുടെ സർവീസ് ഒരു പത്തു കൊല്ലത്തെയ്ക്കെങ്കിലും ഞങ്ങൾക്ക് ഇവിടെ കിട്ടിയേ തീരൂ , കേന്ദ്ര സർക്കാർ പെൻഷൻ പ്രായം അതാ " എന്ന്. "പുള്ളി തല കുലുക്കി സമ്മതിച്ചിട്ടുമുണ്ട്"<br />
<br />
ലീവ് തീർന്നു മകൾ പോയി, നിറ കണ്ണുകളോടെ . <br />
<br />
വീണ്ടും അവിശ്രമം തുടരുന്ന ഞങ്ങളുടെ അലച്ചിലുകൾ ... ഒരു തുണിക്കടയുടെ ഷോപ്പിംഗ് ബാഗിൽ നിറയെ പലതരം പരിശോധനാ ഫലങ്ങളും ഫിലിമുകളും ഇടം കയ്യിൽ തൂക്കി വലം കൈ കൊണ്ട് "വേദന വേദന" എന്നുരുവിടുന്ന അവളുടെ കൈയ്യും താങ്ങി നടന്നും ഇരുന്നും ആശുപത്രികൾ തോറും.<br />
ഒത്തിരി നല്ലവരായ നാട്ടുകാരും ,അയൽവാസികളും ആത്മ സുഹൃത്തുക്കളും എന്തിനും തയ്യാറായി.. <br />
<br />
വിദഗ്ദ്ധ പരിശോധനയ്ക്കായി മേഖലാ കാൻസർ പരിശോധന കേന്ദ്രത്തിലും എത്തി .<br />
ഞെട്ടിപ്പിയ്ക്കുന്ന കാഴ്ചകളിൽ കണ്ണല്ല , ജീവിതം തന്നെ പിൻ വാങ്ങി പോയ ഒരു ദിവസം. <br />
ഈ ഭൂമിയിൽ ഒന്നിനും സൗന്ദര്യമില്ല എല്ലാം കറുപ്പാണ് മരണം പോലെ എന്ന് ഉറപ്പിച്ചു പോയ ദിവസം. ആശുപത്രിയുടെ ഏതോ ഇടുങ്ങിയ വായൂ സഞ്ചാരമില്ലാത്ത ഇട നാഴിയിൽ ഇരു വശവും മനുഷ്യർ മരണവുമായി മുഖാമുഖത്തിന് തയ്യാറെടുത്തു നില്ക്കുന്ന കാഴ്ച , അല്ലെങ്കിൽ നിസ്സഹായത മുഖാവരണം അണിഞ്ഞു നില്ക്കുന്ന കറുത്ത വെളിച്ചമുള്ള കഴുമര ചുവട് .<br />
വൈദ്യന്റെ മരുന്നിലും ഉപരി സ്നേഹത്തിന്റെ , സാന്ത്വനത്തിന്റെ ഒരിറക്ക് തീർഥം കുടിക്കുവാൻ സാകൂതം നോക്കുന്നവർ പരസ്പരം മങ്ങിയ ചിരിയോടെ ആശ്വാസമാകുന്ന കരൾ പറിയ്ക്കുന്ന കാഴ്ച.<br />
അവർക്കിടയിലേക്ക് ആക്രോശങ്ങളുമായി ഇടയ്ക്കിടെ എത്തുന്ന നിത്യ തൊഴിൽ അഭ്യാസികളായ ഡോക്ടർമാർ, ജീവനക്കാർ.<br />
ഒരിടത്തും കണ്ടില്ല സാന്ത്വനം എന്തിന്, ഒരു ചെറു പുഞ്ചിരിപോലും !.<br />
ചുമന്നു നടക്കുന്നത് ഇതിലും വലിയ മഹാമാരിയൊന്നുമല്ല എന്നോ, അതോ മരണ സാഗരം കടക്കാൻ ഞങ്ങൾക്ക് തുഴ വഞ്ചി വേറെ ഉണ്ടെന്നോ ..അതോ നിങ്ങളുടെ വധ ശിക്ഷയ്ക് ഇളവ് ഇവിടെനിന്നു മാത്രമേ ഉള്ളു എന്ന ഭാവമോ, എന്തോ ആരിലും സാന്ത്വനമില്ലാത്ത ഒരിടം. <br />
ആരോടോ ചോദിച്ചപ്പോൾ പറഞ്ഞു "അനുഭവം അവരെ അങ്ങനാക്കി" എന്ന്..!<br />
"അപ്പോൾ ഇറച്ചി വെട്ടുന്നവർക്ക് കുടുംബ ജീവിതം ഇല്ലേ ...ആരാച്ചാർമാർക്ക് സ്നേഹം എന്ന വികാരം ഇല്ലേ.."<br />
ഭാര്യയുടെ കാർക്കശ്യമേറിയ മറുപടി, ഒപ്പം "ഇനി മേലിൽ എനിക്കിവിടുത്തെ ചികിത്സ വേണ്ടാ..അത് കൊണ്ടു വരാവുന്ന എന്തും ഞാൻ സഹിച്ചോളാം ..മനുഷ്യപ്പറ്റില്ലാതെ കിട്ടുന്ന അമൃതും അമിതമാകാതെ തന്നെ വിഷമാ.."<br />
സ്നേഹ ചോദ്യങ്ങൾ ചോദിച്ചിട്ട് , ആദ്യം ഉത്തരം എന്നോടും മകളോടും ഞങ്ങൾക്ക് മുൻപേ പറയുന്നവളോട് ഉത്തരം മാറ്റി ഞാൻ ഒരു ചോദ്യമിട്ടു<br />
"നീ പറഞ്ഞതെല്ലാം അപ്പാടെ ശരി , അപ്പോൾ ഇനി എങ്ങോട്ടാ ...?"<br />
"എങ്ങോട്ടെങ്കിലും ..." മുറുകെ പിടിച്ച കൈയും പിന്നെ ധാരയായി ഒഴുകി വന്ന കണ്ണീരും ..നിസ്സഹായത അവളെകാട്ടിൽ കൂടുതൽ എന്നെ ബാധിച്ചുവോ ആവോ....?<br />
"ജീവനും മരണത്തിനും ഇടയിലുള്ള തിരശീല മാറ്റാൻ എത്ര ചരടുകൾ ഇനി വലിയ്ക്കണം ..ആരുടെയൊക്കെ മോന്തായം വികൃതമായി കാണണം ?"<br />
അവളുടെ ആത്മ ഗതം.<br />
<br />
"കോഴഞ്ചേരി സർക്കാർ ആശുപത്രിയിൽ പോയി ഡോക്ടറെ കാണും ...ഒന്നുമല്ലെങ്കിൽ നമുക്ക് പരിചയമുള്ള സ്ഥലമല്ലേ " വീണ്ടും അവൾ തന്നെ ...<br />
<br />
പറഞ്ഞത് പോലെ പിറ്റേന്ന് അവിടെ....നിറ പുഞ്ചിരിയുമായി ഡോക്ടർ ബിനു . പരിശോധനകൾ കഴിഞ്ഞ് ഡോക്ടർ പറഞ്ഞു "ഈ വേദനയ്ക് നമുക്കൊരു എക്സ് റേ എടുക്കാം.. മാത്രമല്ല ജില്ല ആശുപത്രിയിലെ റേഡിയോളജി വിദഗ്ദ്ധയെ ഒന്ന് കാണുകയും ചെയ്യാം " ഞങ്ങൾ പരസ്പരം നോക്കി ...ഇവിടെയും അറുതിയില്ലാത്ത പരീക്ഷണം! ..<br />
പക്ഷെ വീണ്ടും ഡോക്ടറുടെ സ്നേഹാർദ്രമായ ഇടപെടൽ "നാളെ ആ ഡോക്ടർ ഇവിടെ വരും ഞാനും കൂടെ വരാം ..എന്താണ് ഈ വേദന എന്ന് അറിയണമല്ലോ .."<br />
ആരോ ഒരാൾ, ആരുമല്ലാത്ത രണ്ടു പേരെയും കൊണ്ട് പിറ്റേന്ന് റേഡിയോളജി ഡോക്ടർ ഗീതയെ കാണുന്നു.<br />
"എനിക്കൊരു സംശയം നാളെ പത്തനംതിട്ട ജില്ലാ ആശുപത്രിയിൽ ഒന്നു വരണം" ഇത്ര മാത്രം അവർ പറഞ്ഞു.<br />
<br />
പിറ്റേന്ന് ജില്ലാ ആശുപത്രിയിൽ . പകർച്ച പനിയുടെ അലർച്ച ദൂരെ നിന്ന് കേൾക്കാം ഒരായിരം പേർ നിശ്ശബ്ദരായി ഊഴം നോക്കി നിക്കുന്ന ഡോക്ടർമാരുടെ മുറികൾ കടന്ന് ഞങ്ങൾ ഗീത ഡോക്ടറെ കാണുന്ന മുറിക്കു മമുന്നിൽ ...നീണ്ട ക്യൂ....ഒരിടം നോക്കി നിന്നു .<br />
<br />
മങ്ങിയ ചിരിയോടെ ഭാര്യ എന്നെ നോക്കി പറഞ്ഞു " എത്ര നാളായി നിങ്ങൾ ജോലിക്ക് പോയിട്ട് ..എന്നേം കൊണ്ട് നടന്നാൽ ഒട്ടു ഫലോമില്ല ഞാനൊട്ടു ഇരിക്കാൻ സമ്മതിക്കുകേമില്ല ...എന്തായാലും നിങ്ങടെ നല്ലവരായ സഹപ്രവർത്തകരും, സംഘടനാ പ്രവർത്തകരും പ്രതേകിച്ച് ഷെരഫ് സർ ..രജിസ്ട്രാർ സാറും.. മേൽ ഉദ്യോഗസ്ഥരും ഒക്കെ കാണിക്കുന്ന നന്മകൾക്ക് എന്റെ പ്രാർത്ഥന അറിയിക്കണം." എനിക്ക് വല്ലാതെ സങ്കടം തോന്നി. അല്പം വിതുമ്മി പോയീ . അവളുടെ കൈ പിടിച്ചു ഞെരിച്ചു ഞാൻ ചോദിച്ചു <br />
"അതിനു നീ ഇനി അവരെ ഒന്നും കാണാതെ പോവുകയാണോ?" <br />
"അല്ല മനുഷ്യാ ...എത്ര നാളായി നമ്മൾ ഒരിറ്റു ജീവിതം മിന്നായം പോലെ എങ്കിലും വീണ്ടു കിട്ടുമോ എന്നറിയാൻ അലഞ്ഞു നടക്കുന്നു..ഒരു മറുപടിയും..കിട്ടുന്നില്ലാ...അത് കൊണ്ടു പറഞ്ഞു പോയതാ.. നിങ്ങൾ വിഷമിക്കണ്ടാ ..ഞാനെങ്ങും പോകുവേല്ലാ .." കൈയ്യിൽ അമർത്തി അവൾ പൊട്ടിച്ചിരിച്ചു..<br />
<br />
"അയ്യോ ..ഒരുപാട് പേഷ്യന്റ്സ് ആയിരുന്നു..വാ..ഞാനൊന്നു നോക്കട്ടെ " ഡോക്ടർ ഗീതയുടെ ക്ഷമാപണം .<br />
അവളുടെ കൈ പിടിച്ച് അവർ അകത്തേയ്ക്ക് പോയി. ഒരു പഴയ കൂട്ടുകാരിയെപ്പോലെ !<br />
കുറെ കഴിഞ്ഞു വന്ന് എന്നോടു പറഞ്ഞു " ഇത് ഒരു പക്ഷെ കിഡ്നിയിലെ റ്റ്യൂമറുമായി ബന്ധപ്പെട്ട വേദന ആകാം..ആ ഭാഗത്ത് ഒരു റേഡിയേഷൻ കൊടുത്താൽ ശമനം കിട്ടാം." <br />
അവളും ഞാനും തോറ്റ കളത്തിൽ മിഴി നട്ടു നിന്നു . കളം മായുന്നുവോ ..അതോ കണ്ണു നിറയുന്നുവോ..<br />
പത്തു പടി കയറി കഴിയുമ്പോൾ ഒന്നാം പടിയിലേക്ക് വീഴുന്ന കോണീം പാമ്പും.<br />
<br />
"ഒന്നും പേടിയ്ക്കണ്ടാ ..ഇതിപ്പം സർവ്വത്രയാ ..എനിക്കിപ്പം എന്താ എന്ന് ആർക്കറിയാം ..എന്റെ അടുത്ത സുഹൃത്തുക്കൾ എത്രയോ പേർ ഇങ്ങനെ റേഡിയേഷൻ കഴിഞ്ഞ് വേദന മാറി സുഖമായി കഴിയുന്നു...."<br />
ഡോക്ടർ ഗീതയുടെ തൂവൽ സ്പർശം.!!<br />
യാത്ര പറഞ്ഞു ഞങ്ങൾ മടങ്ങി. ഇത്തിരി വെട്ടത്തിൽ നിന്നും ഘോരാന്ധകാരത്തിലേയ്ക്ക് .<br />
വീട്ടിൽ വന്നു . ഭാണ്ഡം ഇറക്കി . വെള്ളം കുറെ കുടിച്ചു.<br />
" ഓ ..ഇനി എവിടെപ്പോയി ഇതൊക്കെ ചെയ്യാനാ ..അതിനൊക്കെ ഒത്തിരി പൈസയും വേണം..ഞാൻ ഈ വേദന തീ പോലെ വിഴുങ്ങി വേഴാമ്പൽ പോലെ ഇവിടെങ്ങാനും കെടക്കാം..നിങ്ങൾ എന്റടുത്തുണ്ടല്ലോ ... നമുക്ക് മദനോത്സവം സിനിമയിലെ സന്ധ്യേ എന്നുള്ള പാട്ടിടാം " അവൾ ചിരിച്ചു ..വിളറിയ ചിരി.<br />
ഒഫീസിൽ പോകാൻ എന്നെ നിർബ്ബന്ധിച്ചവൾ ...കാത്തിരിപ്പിന് കൂട്ട് തേടുന്നു. "ദൈവമേ" അറിയാതെ വിളിച്ചു<br />
<br />
വിളി കേട്ടെന്നു തോന്നും വണ്ണം പിറ്റേന്ന് രാവിലെ ...ഞങ്ങളുടെ പ്രണയ (പ്രളയ) കാലത്തെ വിഭജനത്തിൽ കൂടെ നിന്ന ഒരാങ്ങളയും , മറ്റൊരു സഹോദരനും , വീട്ടിലെ പഴയ സന്ദർശകനുമായ പ്രശസ്ത നടൻ സുരേഷ് കൃഷ്ണയും ചേച്ചിയുടെ രോഗ അവസ്ഥ തെരക്കി വന്നു.<br />
റേഡിയേഷൻ വേണമെന്നുള്ള വാർത്തയിൽ സുരേഷ് പറഞ്ഞു "അളിയാ നമുക്ക് ഗംഗാധരൻ ഡോക്ടറെ ഒന്നു കാണാം ..അദ്ദേഹത്തിന്റെ വാക്ക് കൂടി കേൾക്കാം "<br />
"ഞങ്ങൾക്ക് ഒത്തിരി ആഗ്രഹമുണ്ടായിരുന്നു പണ്ടേ ..പക്ഷെ അദ്ദേഹത്തെ കാണാൻ ഒരുപാട് നാൾ ബുക്കിംഗ് വേണം അത് വരെ എനിക്കീ വേദന താങ്ങാൻ വയ്യാ ..." ഭാര്യ നിസ്സഹായയായി .<br />
"ചേച്ചി അതെനിക്ക് വിടൂ" . സുരേഷും അളിയനും പോയി.<br />
<br />
രണ്ടാം ദിവസം സുരേഷ് വിളിച്ചു പറഞ്ഞു " അളിയാ നാളെ രാവിലെ ത്രിപ്പൂണിത്തുറ എത്തണം. ഗംഗാധരൻ ഡോക്ടറെ കാണണം.. " അവൻ ഫോണ്‍ വച്ചു .<br />
കേട്ടത് ശരിയോ എന്നറിയാൻ അവനെ തിരിച്ചു വിളിച്ചു. "ഉറപ്പായും വരണം " അവൻ.<br />
"ഞങ്ങളെപ്പോലെ ഇരുട്ടിൽ തപ്പുന്നവർക്ക് വെളിച്ചം കണ്ടാലും അറിയാതായി അളിയാ " ഞാൻ പറഞ്ഞു.<br />
"അദ്ദേഹത്തെ കാണാൻ കഴിയുന്നത് , അതും ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ വിശ്വാസം വരുന്നില്ല "<br />
<br />
പാവം ഭാര്യ രാത്രിയിലെ ഒരുങ്ങി ഇരിപ്പായി. കുഞ്ഞും നാളിൽ ഉത്സവത്തിന് പോകാൻ ഇരിക്കുംപോലെ.!<br />
<br />
രാവിലെ ഡോക്ടറുടെ വീട്ടിലെത്തി. പുരുഷാരം നിറഞ്ഞു കവിയുന്നു. ഇതിനിടയിൽ എപ്പോൾ ...ആവോ..<br />
കാത്തിരിപ്പ് ശീലമായിപ്പോയതുകൊണ്ട് മുഷിവു തോന്നിയില്ല.<br />
ഒട്ടും വൈകാതെ സുരേഷെത്തി ഞങ്ങളെയും കൂട്ടി ..ഡോക്ടറുടെ വീട്ടിലേയ്ക്ക്.<br />
<br />
വാതിൽ തുറന്നു വരുന്നത് ഡോക്ടറോ അതോ പിന്നിൽ കണ്ട ഗുരുവായൂരപ്പ വിഗ്രഹമോ ! ...<br />
ഉമി നീർ കിട്ടാതെ ഒരു നിമിഷം. അത്രയ്ക്കുണ്ടായിരുന്നു ആ മുഖത്തെ ശാന്തത!! <br />
" പ്രസന്ന വദനം ധ്യായേദ് സർവ്വ വിഘ്നോപ ശാന്തയെ " അറിയാതെ മനസു പറഞ്ഞു.<br />
ഭാര്യ കയ്യിൽ മുറുകെ പിടിച്ചു പറഞ്ഞു .. "എനിക്ക് വേദന പകുതിയായി "<br />
"വരൂ " ഡോക്ടർ അകത്തേയ്ക്ക് വിളിച്ചു.<br />
വിശദമായി പരിശോധിച്ചു , മറ്റെങ്ങും കാണതെവണ്ണം ശാന്തനായി .<br />
"റേഡിയേഷൻ വേണം , പത്തെണ്ണം കഴിയുമ്പോഴേയ്ക്കും വേദന കുറയും.. ബാക്കിയൊക്കെ നമുക്ക് കണ്ട്രോൾ ചെയ്യാം.. അത്യാവശ്യം വരുമ്പോൾ വന്നോളൂ ഒന്നും പേടിക്കണ്ടാ "<br />
ഒരു മന്ദസ്മിതത്തോടെ അവളുടെ തോളിൽ തട്ടി ഡോക്ടർ പറഞ്ഞു.<br />
ഞങ്ങൾ വാക്കുകൾ മുറിഞ്ഞവരായി .. തൊണ്ട വരണ്ടു ... ഈശ്വരനെ നേരിൽ കണ്ട പ്രതീതി !!<br />
നിശ്ശബ്ദരായി ഡോക്ടറെ തൊഴുതു മടങ്ങി. ചിരിച്ചു ഡോക്ടറും വിട വാങ്ങി.<br />
<br />
വീട്ടിൽ വന്നു . പിറ്റേന്ന് അവൾ പറഞ്ഞു "എനിക്കിപ്പോൾ വേദനയൊക്കെ ഉണ്ട് പക്ഷെ അതിനും മുകളിൽ ദൈവ തുല്യനായ ഡോക്ടറുടെ മൗന മന്ദഹാസം, സ്നേഹ സാന്ത്വനം ഒരു റേഡിയേഷനായി വീഴുന്നു ,ഒരു നിലാ കുളിർ പോലെ ....തണുപ്പ് ..<br />
ഇന്നലെ ഒത്തിരി നാളൂടെ ഞാൻ നമ്മുടെ കോളജ് കാലങ്ങൾ സ്വപ്നം കണ്ടു...വേദനയില്ലാതെ ഉറങ്ങി "<br />
<br />
<br />
ഇടത്തെ തോളിൽ ചാഞ്ഞ അവളോട് ഞാൻ പറഞ്ഞു.. "ഈ നിലാ കുളിർ എനിക്ക് ഒരു പിൻ വിളിയായി ... വിശ്വനാഥോ അമര പ്രഭോ..ഗംഗാധരോ മര പ്രഭോ..."<br />
<br />
<br />
<br />
<br />
<br />
<br />
<br />
<br /></div>
</div>
shajkumarhttp://www.blogger.com/profile/18183363596756768146noreply@blogger.com14tag:blogger.com,1999:blog-6508284867552274649.post-62886622670549798552014-04-14T13:47:00.000+05:302014-04-14T13:47:29.060+05:30ശിവന് <div dir="ltr" style="text-align: left;" trbidi="on">
<br />
<br />
ശിവൻ പകർന്നാടിയ ഒരു രൂപാന്തരം അര്‍ദ്ധ നാരീശ്വരന്‍. <br />
പ്രേയസിയെ ഉടല് പാതിയാക്കി അകവും പുറവും ഒരു മെയ്യാക്കി നടന്ന പുരുഷൻ<br />
ഇമ്പം ദാമ്പത്യത്തിൽ വേണം എന്ന വൃതം പുരാണ കാലത്ത് പോലും ചര്യയാക്കി തീർത്ത മഹാൻ<br />
പുരാവൃത്തത്തിൽ കാണായ സദ് കഥാ ചരിതങ്ങളിൽ ഒരിക്കലും പിഴയ്ക്കാതിരുന്ന പരസ്പര ബഹുമാനം സ്നേഹം ഒക്കെ അവിടെ കാണാം.. ഇന്നെവിടെ എന്ന് ചോദിക്കാവുന്ന ഐതീഹ്യ മാഹാത്മ്യം !<br />
<br />
ഇവിടെ കഥ ഒരു പകർന്നാട്ടത്തിന്റെ കദന രൂപം മറ്റൊരു ശിവനാടിയത് .<br />
<br />
ബാല്യകാല സുഹൃത്ത് .<br />
പിഞ്ഞി കീറിയ കാക്കി നിക്കറിന്റെ പോക്കറ്റിൽ എനിക്കായി മാത്രം കരുതി വച്ചിരുന്ന കശു മാങ്ങ അണ്ടികൾ കല്ലിൽ വച്ച് തല്ലി പൊട്ടിച്ച് ആരും കാണാതെ സ്കൂൾ മുറ്റത്തിന് പുറകിൽ കൊണ്ടുപോയി <br />
കൈയ്യിൽ തന്നിട്ട് "ആർക്കും കൊടുക്കണ്ട ..മോൻ തിന്നോ" എന്ന് അച്ഛന്റെ വാൽസല്ല്യത്തോടെ പറഞ്ഞ സമ പ്രായക്കാരാൻ അല്ലെങ്കിൽ ഒന്നോ രണ്ടോ കൊല്ലത്തിനു മുൻപൻ ശിവൻ .<br />
പേരിലെ സാമ്യം ആകാം മായാത്ത ഒരു ചന്ദന ഗോപി മുക്കണ്ണ് പോലെ ശിവന്റെ തിരു നെറ്റിയിൽ ഇപ്പോഴും കാണും.<br />
ഇല്ലായ്മയുടെ ആഘോഷങ്ങളിൽ അവർക്ക് എന്റെ അച്ഛൻ മനസ്സറിഞ്ഞു നല്‍കിയിരുന്ന അരിയും സാമഗ്രികളുമാകാം ഒരു പക്ഷെ ആ 'മോനേ " വിളിയ്ക്കു പിന്നിലെ ചേതോ വികാരം.<br />
ശിവനെ കാണാതിരുന്നാൽ കാശാവും കമ്മ്യൂണിസ്റ്റ് പച്ചയും മുള്ളൻ അനച്ചക ചെടിയും നിറഞ്ഞ വെട്ടു വഴി കേറി കുന്നിൻ മുകളിലെ അവന്റെ വീട്ടിൽ എത്തുമ്പോൾ അവന്റെ അമ്മയും മോനേ" എന്ന വിളിയോടെ ഓടി വന്നിരുന്നു. <br />
<br />
ഓല മെടഞ്ഞു കോർത്തിട്ട ഭിത്തിയിൽ ആറന്മുള ഉത്സവത്തിന് വാങ്ങിയ ഗജേന്ദ്ര മോക്ഷം പടം തൂക്കിയിട്ടിരിക്കുന്നത് മല മുകളിലെ ഇളം കാറ്റിൽ ആടുമ്പോൾ മഹാവിഷ്ണു ഗരുഡ വാഹനത്തിൽ പറന്നു വരും പോലെ തോന്നും. വൃത്തിയായി ചാണകം മെഴുകിയ തറയിൽ ഉച്ചവെയിൽ എത്തി നോക്കി സൂര്യ മുട്ടകൾ വരച്ചു വച്ചിരിക്കുന്നതും കണ്ട് ഞാനിരിക്കുമ്പോൾ ശിവൻ ഓടി അണച്ചു വരും. <br />
നിക്കർ അഴിച്ചു കുത്തുമ്പോൾ പോക്കറ്റിൽ നിന്നും അപ്പോഴും കശുവണ്ടികൾ താഴെ വീഴും.<br />
<br />
'അമ്മയ്ക്ക് പനിയാ ..ഞാൻ താഴേന്നു വെള്ളം കോരിക്കൊണ്ട് വക്കുവാരുന്നു " ശിവൻ പറഞ്ഞ താഴെ ഒരാഴമായി എനിക്ക് തോന്നി. അവൻ പലപ്പോഴും ക്ലാസ്സിൽ വരാതിരിക്കുന്ന കാര്യവും പിടി കിട്ടി.<br />
അടി കിട്ടുമ്പോൾ ഒച്ചയില്ലാതെ കരയുമായിരുന്ന ശിവൻ ഒരിക്കലും അടി വാങ്ങുന്നതിന് മടിയും കാണിച്ചിട്ടില്ല.<br />
അകത്തു അമ്മയുടെ ഞരക്കം കേൾക്കാമായിരുന്നു . <br />
"വാ നമുക്ക് മൂവാണ്ടൻ മാങ്ങാ എറിഞ്ഞിടാം " എന്ന് പറഞ്ഞു ശിവനും ഞാനും ഓടും.<br />
വീടിനു പുറകിലെ പറമ്പിൽ ആരുടെയോ മൂവാണ്ടൻ മാവ് ഭൂമിയോളം തണൽ . അവിടിരുന്നാൽ കോഴഞ്ചേരി പള്ളി കാണാം. <br />
വെയിൽ താഴുമ്പോൾ കൈ നിറയെ മാങ്ങയുമായി മലയിറക്കം.<br />
<br />
വർഷങ്ങൾ ഏറെ പോയി. കുഞ്ഞു പള്ളിക്കൂടം വിട്ടു ഹൈ സ്കൂൾ പഠനം ശിവൻ ആ ഓട്ടത്തിന് കൂടെ വന്നില്ല അവൻ തിരികെ ഓടി . ജീവിതത്തിന്റെ ഉപരി പഠനത്തിന് ! <br />
എന്നും കാണുന്ന കൂട്ട് മെല്ലെ തളർന്നു തുടങ്ങി അവനും ഞാനും പുതിയ കളികൾ പഠിച്ചു ...അല്ലങ്കിൽ കാലം പഠിപ്പിച്ചു ...<br />
ഹൈ സ്കൂൾ കഴിഞ്ഞു കൊച്ചിയിലെ കോളജിൽ ചേർന്നു , നാട്ടിൽ വരുന്നത് തന്നെ ഓണത്തിനോ ക്രിസ്തുമസ്സിനൊ എന്നായി... മോർണിംഗ് ഷോ ലിറ്റിൽ ഷേനായ്സ് നൂണ് ഷോ ഷേനായ്സ് മാറ്റിനി കവിത ഫസ്റ്റ് ഷോ പദ്മ സെക്കണ്ട് ഷോ ശ്രീധർ എന്ന ദിനചര്യകളും മെസ്സ് ഫീ കിട്ടുമ്പോൾ വോൾഗ ബാറിന്റെ സുഖ ശീതളിമയും ഒരു ശീലമായി ... ശിവനൊക്കെ ഓർമ ചെപ്പിൽ അടയ്ക്കപ്പെട്ടു.<br />
<br />
എന്നോ ഒരിക്കൽ നാട്ടിൽ വന്നപ്പോൾ നക്ഷത്രം പോലെ ശിവൻ മുന്നിൽ !<br />
"മോനെ " എന്ന വിളി എന്നെ കുഴപ്പിച്ചു കളഞ്ഞു. എത്രയോ നാളായി ഈ വിളി ഞാൻ മറന്നു പോയി എന്നുള്ള കുറ്റബോധം എന്നെ ചൂഴുമ്പോൾ ശിവൻ അടുത്ത് വന്നു കൈ പിടിച്ചു.<br />
"മക്കളെ നിന്നെ കണ്ടിട്ട് എത്ര നാളായെടാ ....." അവന്റെ കണ്ണ് നിറഞ്ഞു. എന്റെയും.<br />
"അമ്മ രണ്ടു വർഷം മുൻപ് മരിച്ചു പോയി ..ഇപ്പം കണ്ടത്തിൽ കാളെ പൂട്ടാ പണി..അതും കുറവാ ..കണ്ടമൊക്കെ കൃഷി ചെയ്യാതെ ഇടാൻ തുടങ്ങി.." ശിവൻ കൈലി പൊക്കി പഴയ കാക്കി നിക്കറിന്റെ പോക്കറ്റിൽ നിന്നും ഇപ്പോൾ എടുത്തത് ദിനേശ് ബീഡിയും തീപ്പെട്ടിയും. ഒരെണ്ണം എനിക്ക് നീട്ടി ഞാനത് വാങ്ങി <br />
പഴയ കശുവണ്ടി ബീഡിയായി . ഒന്നിച്ചു കത്തിച്ചു.<br />
<br />
"നമ്മുടെ മൂവാണ്ടൻ മാവ് ..." ഞാൻ പറഞ്ഞു തീർക്കും മുൻപേ അവൻ പറഞ്ഞു<br />
"അയ്യോ , അതെല്ലാം വെട്ടി വെളുപ്പിച്ചു അവിടെ റബ്ബർ വച്ചിരിക്കുവാ ..ഒരു തണലും ഇല്ലാ ..മുടിഞ്ഞ ചൂടാ ..ഞാൻ സന്ധ്യ ആയിട്ട് രണ്ടു പൊടീം അടിച്ചു താഴേന്നു കുളീം കഴിഞ്ഞു കേറി പോകും. പകൽ അവിടെ ഇരിക്കാൻ പറ്റില്ല"<br />
<br />
ഭൂമിയോളം തണൽ പകർന്ന തേന്മാവ് എന്റെ ഓർമ്മയിൽ കട പുഴകി വീഴുന്ന ഒച്ച ഞാൻ കേട്ടു .<br />
നിഴലില്ലാ മരങ്ങൾ മനുഷ്യപ്പറ്റില്ലാ മനുഷ്യരായി എഴുന്നേറ്റ് നില്ക്കുന്ന കാഴ്ച ദൂരത്തിൽ കണ്ടു.<br />
<br />
"അടുത്ത വരവിനു നമുക്കൊന്ന് കൂടണം" ശിവൻ യാത്ര പറഞ്ഞു . കൈലി വീശിയുടുത്ത് ബീഡി പുകയൂതി ...<br />
<br />
പിന്നെ എന്നോ അറിഞ്ഞു ശിവൻ കല്യാണം കഴിച്ചു എന്നും , രണ്ടു കുട്ടികൾ ഉണ്ട് എന്നും അതിൽ ആണ്‍കുട്ടിയ്ക്ക് ബുദ്ധി സ്ഥിരത ഇല്ലെന്നും. <br />
കാലം അവന്റെ തോളിൽ എന്നും നുകം വച്ച് പൂട്ടുന്നു ...സങ്കടം തോന്നി. <br />
<br />
പ്രാരാബ്ധ പാച്ചിലുകൾക്കിടയിൽ ശിവൻ ഞാൻ എന്നൊന്നും ഇല്ലാതെയായി .<br />
ജീവിതം റഫറിയായി എല്ലാം നീയന്ത്രിക്കുമ്പോൾ ഓർമ്മകൾക്കും ഓടാതെ വയ്യാ!!<br />
<br />
ഒരു നാൾ ജോലി കഴിഞ്ഞു മടങ്ങി ടൌണിൽ എത്തിയപ്പോൾ ആരോ പറഞ്ഞു<br />
"അറിഞ്ഞോ നിങ്ങടെ മുക്കിനു ശിവൻ എന്ന് പറഞ്ഞ കാളേ പൂട്ടുകാരൻ പെണ്ണും പിള്ളേ കല്ലിന് ഇടിച്ചു കൊന്നു...പൊലീസ് വന്ന് അപ്പോഴേ കൊണ്ടു പോയീ "<br />
<br />
എനിക്കൊന്നും മനസ്സിലായില്ല . ശിവൻ എന്ന് പറയുന്ന പാടത്ത് പണിയെടുക്കുന്ന വേറൊരാൾ ഇല്ല.<br />
എന്റെ മനസ്സിൽ ഗജേന്ദ്ര മോക്ഷത്തിലെ ചിത്രവും കശുവണ്ടിയുടെ മണവും ഒക്കെ കേറി ഇറങ്ങി<br />
കട പുഴകിയ മൂവാണ്ടൻ മാവിന്റെ കരച്ചിൽ ഹൂംകാരമായി .... ഇലകളും ശിഖരങ്ങളും ആർത്ത നാദത്തോടെ ...<br />
<br />
ശിവൻ ആയിരിക്കില്ല " എന്ന് സമാധാനിച്ചു വീട്ടിൽ എത്തി . ഭാര്യയും കൂടി പറഞ്ഞപ്പോൾ എനിക്ക് വിശ്വസിക്കാതിരിക്കാൻ കഴിഞ്ഞില്ല.<br />
"മകൻ രോഗം മൂത്ത് നിരന്തരം ചികിത്സയിൽ ആയിരുന്നെന്നും ..മകളുടെ കല്യാണം വേർ പിരിഞ്ഞെന്നും<br />
ശിവൻ നിരന്തരം മദ്യപാനം ആയിരുന്നെന്നും .."<br />
<br />
പിറ്റേന്നത്തെ പത്രത്തിൽ എല്ലാം ചിത്രം സഹിതം വായിച്ചു..<br />
ഭാര്യയുമായി നിരന്തരം വഴക്കടിക്കുമായിരുന്നു എന്നും പലപ്പോഴും ആത്മഹത്യക്കും ചിലപ്പോൾ കൊലപാതകത്തിനും ശ്രമിച്ചിരുന്നു എന്നും. <br />
കറങ്ങി വന്നത് കൊലപാതകം ആയിരുന്നു. സ്വയം ഓടുങ്ങിയിരുന്നെങ്കിൽ ഒരു ജീവൻ ബാക്കി കിട്ടിയേനെ.<br />
എന്നാലോചിക്കുമ്പോൾ , ഒരു നിമിഷം മിന്നൽ പോലെ ചിന്തിച്ചു ... "അറിയാ വഴികൾ ഇനിയുമെത്രയോ താണ്ടാൻ കിടക്കുന്നു ..ഒരു കല്ലിൽ കാലു തട്ടിയാൽ ഇതിലും വലുതായ വീഴ്ചകൾ കാണാമറയത്ത് കാത്തിരിക്കുന്നു..." പാവം മനുഷ്യൻ എന്നിട്ടും നിദ്രാടനം തുടരുന്നു..... അവിടെ ശിവനും വിഷ്ണുവും ബ്രഹ്മനും സമം!<br />
<br />
കുറെ നാളുകൾ കഴിഞ്ഞ് വെറുതെ വഴിയിൽ നിക്കുമ്പോൾ ശിവൻ എതിരേ വരുന്നു!<br />
ഞാനാകെ പരിഭ്രമിച്ചു .. എന്തു പറയും ചങ്ങാതിയോട് ...ഈശ്വരാ, <br />
തിരികെ കേറി പോകുന്നത് അർഹമല്ല .<br />
എന്നെ കരുതിയവൻ ...പക്ഷെ നീതിയ്ക്കു നിരക്കാത്തത് ചെയ്തിരിക്കുന്നു...എന്ന് മനസ്സു പറയുമ്പോൾ .....<br />
<br />
ശിവൻ എന്നെ സാകൂതം നോക്കി നേരെ നടന്നു പോയി. ഒരു പരിചയവും കാണിച്ചില്ല.<br />
എന്നിലും എത്രയോ മുന്നേ ചിന്തിച്ചവൻ . പക്വമതി .<br />
ഒന്നും പറയാനില്ലാതെ വെറുതെ പഴം പുരാണം ഇറക്കി വക്കാതെ, ഞാൻ ഇതൊന്നും ചെയ്തില്ല എന്ന്<br />
പറയാതെ ...അല്ലെങ്കിൽ ഞാൻ പാപിയാ എന്നും പറയാതെ ..<br />
അപരിചിതനായ പരിചയക്കരനായി ഞാൻ മാറുമ്പോൾ അവന്റെ അമ്മയുടെ "മോനെ" എന്നുള്ള വിളി ഒരു പിൻ വിളിയായി.<br />
<br /></div>
shajkumarhttp://www.blogger.com/profile/18183363596756768146noreply@blogger.com6tag:blogger.com,1999:blog-6508284867552274649.post-8032806521298720442014-02-02T14:58:00.002+05:302014-02-02T15:18:59.876+05:30കൂടി പക <div dir="ltr" style="text-align: left;" trbidi="on">
നാട്ടു നടപ്പിലെ കുടിപ്പക അല്ല. ഈ "കൂടി പക" <br />
<br />
ശേഷിയും ശേമുഷിയും ഇല്ലാത്ത മനുഷ്യന്മാർ തമ്മിൽ ചേർന്ന് അതികായനെ ഉന്മൂലനം ചെയ്യുന്ന അതി പുരാതന യുദ്ധ തന്ത്രം, ഇവിടെ ഒരു തരത്തില്‍ വ്യാഖാനിച്ചാല്‍ ഒരു വിദൂര ഗറില്ലാ പോരാട്ട മുറ !<br />
ഒരിക്കലും നടന്നിട്ടില്ലാത്തതോ നടക്കാൻ പാടുള്ളതോ അല്ലാത്ത വെറുമൊരു നാടൻ പാട്ട് ... <br />
<br />
<br />
" ഉവ്വേ ഭൈരവന്റെ തല ആരാണ്ട് കൊയ്തെടാ ദാണ്ടേ അങ്ങേലെ തോട്ടിൽ ചത്ത് കെടക്കുന്നു<br />
ആരാണ്ട് വെട്ടി കൊന്നതാ " <br />
<br />
രാമന് ചേട്ടന്റെ ചായ കടയിലെ പ്രഭാത ഭേരി അന്നതായിരുന്നു.<br />
കുഞ്ഞ് നാട്ടുവട്ടത്തെ ഞെട്ടിച്ച തലേന്നത്തെ ഇരുള് കൊല!<br />
കാലത്തെ
ഒന്നും ഉണ്ടാക്കാൻ വയ്യാതിരുന്ന അമ്മ തന്ന ചില്ലറയുമായി പുട്ടോ ദോശയോ
വാങ്ങാൻ<br />
രാമൻ ചേട്ടന്റെ കടയിലെത്തിയ ഞാൻ ആ വാർത്തയ്ക്ക് പുറകെ ഓടിയവരുടെ
കൂടെ ഓടി.<br />
എനിക്ക് പേടീം വിറയലും ഒന്നും അന്നേരം തോന്നീല്ല "എല്ലാരും ഓടി, ഞാനും ഓടി" എന്ന നാടൻ സൈക്കോളജി മാത്രമേ വർക്ക് ചെയ്തുള്ളൂ . <br />
ഇട്ടിരുന്ന നിക്കർ വലിച്ചു മുറുക്കി കെട്ടി എല്ലാ ഹർഡിൽസും കടന്നു ഞാൻ ഫിനിഷും ചെയ്തു.<br />
<br />
<br />
പാടത്തിന്റെ ഹസ്ത രേഖ പോലെ ചെറു ചാലായി ഒഴുകുന്ന കൈത്തോടിന്റെ നടുവില്‍ പരലും മാനത്താന്‍ കണ്ണിയും വിരണ്ടോടി എങ്ങോ പോയി ഒളിച്ച ഒഴുക്ക് വെള്ളത്തില്‍ കരിഞ്ഞ കൈതോലയില്‍ മുഖം അമര്‍ന്നു കമഴ്ന്നു കിടക്കുന്ന ഭൈരവന് കുഞ്ഞച്ചന്റെ കരിവീട്ടി ഫയല്വാന് ശരീരം .<br />
<br />
<br />
ആറടിക്ക് മുകളില്‍ നീളം . കറു കറെ കറുത്ത് കുറുകിയ തോള് മസ്സിലുകളില്‍ നിന്നും അല്പം വേര്‍പെട്ടു കിടക്കുന്ന കുറ്റി താടി മുഖം ആരെയോ വാശിയോടെ നോക്കുന്ന പോലെ ...<br />
കാലുകൾ രണ്ടു കരയിലുമായി ട്രപ്പീസ് കളിക്കാരെ പോലെ വരമ്പിൽ കൊളുത്തി ഇട്ടിരിക്കുന്നു. കീറിയ നീല നിക്കറിന്റെ ഇടയിലൂടെ കറുത്ത ചന്തി കാണാമായിരുന്നു. എനിക്ക് നാണം തോന്നി. ഒപ്പം പേടീം തോന്നി <br />
ഒന്നുമറിയാതെ ഒഴുകുന്ന വെള്ളത്തിലേയ്ക്ക് കട്ട ചോരയുടെ ചെറു തോണികൾ തനിയെ ഉണ്ടായി തുഴഞ്ഞു പോകുന്ന കാഴ്ച !<br />
<br />
ആശാൻ കളരിയിൽ ഒക്കെ പോകുമ്പോൾ ഭൈരവനെ കാണുന്ന നേരം അറിയാതെ മൂത്രമൊഴിക്കാൻ തോന്നുമായിരുന്നു. നില്ക്കുന്ന ദിക്കിലേയ്ക്ക് നോക്കാറും കൂടിയില്ലായിരുന്നു .<br />
കാൽ പത്തിയിലെയ്ക്ക് നോക്കിയാൽ പോലും കരി മൂർഖന്റെ പത്തി പോലെ വരയും പുള്ളിയും ഒക്കെയായി എന്തോ പേടിപ്പിക്കുന്ന ഒരു തോന്നൽ .... വിരലുകളിലെ നഖങ്ങൾ നിവർത്തി വച്ച പേനാ കത്തി പോലെ<br />
<br />
സദാ നീല വരയൻ നിക്കർ കാണ്‍കെ കൈലി ഉയർത്തി കെട്ടി ഒരു നില്പാ ..തലയിൽ ഉടുപ്പ് പോലെ എന്തോ കൊണ്ട് മറ്റൊരു കെട്ട് .. എപ്പോഴും ബീഡി വലി തന്നെ ..ആരെയോ കൊന്നിട്ട് ജയിലിൽ നിന്നും വന്നതേ ഉള്ളത്രെ . ജയിലിൽ പിന്നേം ആരെയോ കൊല്ലാൻ തുടങ്ങിയെന്നും..<br />
കറുത്ത മുഖം വെളുത്ത പല്ല് എല്ലാം സിനിമാ പോസ്റ്ററിലെ ഏതോ വില്ലനെ ഓർമ്മയിൽ വരുത്തി.<br />
<br />
'വല്യ കളികാർ ഒക്കെ ഒടുക്കം വെള്ളമിറങ്ങാതെ തൊലഞ്ഞു പോകും "<br />
ഒരാളുടെ ക്രോധമോ വിഷമമോ എന്നറിയാത്ത പിറ് പിറുപ്പ് <br />
"വെള്ളത്തിൽ കെടന്നതല്ലേ വെള്ളമിറങ്ങി കാണും" മറ്റൊരാൾ തമാശ പറഞ്ഞു.<br />
<br />
എനിക്ക് പാവം ഭൈരവനോട് ഒത്തിരി സങ്കടം തോന്നി. കാരണം അച്ഛന്റെ കൈയ്യിൽ തൂങ്ങി നടന്നപ്പോഴൊക്കെ ഭൈരവൻ വന്നെടുക്കുമായിരുന്നു എന്നെ ... പേടിച്ചു ഞാൻ സമ്മതിയ്ക്കും.<br />
<br />
ഒഴുകുന്ന ചോര കണ്ടപ്പോൾ അമ്മയുടെ നിറം പോകുന്ന ഏതോ തുണി കഴുകി ഒഴിക്കും പോലെ..<br />
<br />
"എന്നാലും ഇന്നലെ രാത്രി ഒരു മിന്നാമിനുങ്ങിന്റെ ശബ്ദം പോലുമില്ലായിരുന്നു"<br />
തവള പിടിയ്ക്കുന്ന രാഘവന് ഒരു പക്ഷെ മിന്നാമിനുങ്ങിന്റെ വെളിച്ചം ശബ്ദമായി തോന്നിയോ, തവളയുടെ ശബ്ദം വെളിച്ചമായോ ..ആവോ..<br />
അന്നത്തെ എന്റെ കുഞ്ഞു ബുദ്ധിയിൽ ചത്ത് കിടക്കുന്ന ഒരു മിന്നാമിനുങ്ങായിരുന്നു ഭൈരവൻ കഴുത്തിൽ നിന്നും ചുവന്ന മിന്നുന്ന പ്രകാശം കത്തിയും കെട്ടും...<br />
<br />
"പോലീസ് ഏമ്മാന്മാർ വരുന്നെടാ " ആരാണ്ട് പറഞ്ഞതും കളം കാലിയായി.<br />
ഞാനും അല്പം മാറി തൈ തെങ്ങിന്റെ മറ പറ്റി നിന്നു .<br />
കൂർമ്പൻ മീശക്കാർ രണ്ടു പേർ . കുടവയർ പാട വരമ്പിൽ നിഴൽ വീഴ്ത്തുന്നത് കാണാൻ രസമായിരുന്നു.<br />
ഒപ്പം പള്ളീൽ മഞ്ചൽ വലിയ്ക്കുന്ന ജോയീം.<br />
ജോയിയെ എനിക്ക് ഭൈരവനെക്കാൾ പേടിയായിരുന്നു വെള്ള പുതപ്പിച്ചു കറുത്ത പെട്ടിയിൽ ശവവുമായി റോഡിൽ കൂടി മഞ്ചൽ വലിച്ചു പോകുന്ന ജോയിയെയും "ഇന്ന് ഞാൻ നാളെ നീ " എന്ന് കറുപ്പിൽ വെളുപ്പ് കൊണ്ടെഴുതിയ മഞ്ചലിനെയും കാണുമ്പോൾ ഞാൻ കണ്ണു പൊത്തി ഓടി മാറുമായിരുന്നു. <br />
<br />
ഏമ്മാൻ മാരുടെ കാക്കി നിക്കർ കാറ്റത്ത് ആടുന്നുണ്ടായിരുന്നു . വരമ്പിൽ വള്ളി ചെരുപ്പ് ഊരി വച്ച് ഓല കാലിൽ ലെഫ്റ്റ് പറഞ്ഞ് പട്ടീസ് പൊക്കി വച്ച്, കൂർത്ത തൊപ്പി താഴ്ത്തി തലയിൽ തലോടി ഒരാൾ തുണി അളക്കുന്ന ടേപ്പ് എടുത്ത് ഭൈരവനെ അളക്കുമ്പോൾ മറ്റെയാൾ കടലാസിൽ എന്തോ കുറിക്കുന്നു.<br />
എല്ലാം കഴിഞ്ഞു രണ്ടു പേരും കൂടി കൈ കോർത്ത് ഭൈരവനെ എടുത്ത് ചക്കര പായിൽ പൊതിഞ്ഞ് ജോയീടെ തോളിൽ വച്ച് കൊടുത്തു.<br />
പാടം താണ്ടി കിതച്ചു ജോയി റോഡിൽ കിടന്ന കൈ വണ്ടിയിൽ ഭൈരവന്റെ കാട്ടു പോത്തിനോളം പോന്ന ശവ ശരീരം കിടത്തി, അല്ല കൊണ്ടെറിഞ്ഞു.<br />
<br />
വണ്ടി വലിച്ചു ജോയി നടന്നു. ഏമ്മാന്മാർ പാപ്പന്റെ അഥിതികളായി പട്ട കടയിലേയ്ക്ക് ഊളിയിട്ടു.<br />
വെളുത്ത താറാവിൻ മുട്ടകൾ ഞെരിയുന്ന ശബ്ദം കേട്ട് ഞാനും വീട്ടിലേയ്ക്ക് ഓടി.<br />
<br />
ഭൈരവന്റെ ശരീരം ഗവർന്മെന്റ് പുറമ്പോക്കിൽ അന്ന് തന്നെ കുഴി കുത്തി മറവു ചെയ്തു പോലും.<br />
പിറ്റേന്ന് ഭൈരവൻ ഇല്ലാത്ത റോഡിലൂടെ ഞാൻ എഴുത്തോലയുമായി പോയപ്പോൾ അറിയാതെ മൂത്രമൊഴിക്കാൻ മുട്ടി.<br />
<br />
വൈകിട്ട് മുക്കിനു പറച്ചിലായി ചെത്തുകാരൻ കിട്ടനേയും ഒണക്ക മീൻ കച്ചോടക്കാരൻ പാപ്പിയെയും പോലീസ് പിടിച്ചു എന്ന്..അതല്ലാ അവർ നേരിട്ട് പിടി കൊടുത്തു എന്നും.<br />
രണ്ടു പേരേം എനിക്ക് കണ്ടു പരിചയം മാത്രം ഉണ്ട്. മുക്കിനെ അത്ര പ്രാധാന്യമില്ലാത്ത സപ്പോർട്ടിങ്ങ് അക്റ്റെഴ്സ് ആയിരുന്നു. അവരിലും പരിചയം ഭൈരവൻ തന്നെ. <br />
<br />
രാത്രി കണ്ട പേടി സ്വപ്നമാകാം , ഞാൻ പിറ്റേന്ന് രാവിലെ നേരം വെളുത്തിട്ടും കട്ടിലിൽ മൂടി പുതച്ചു കെടക്കുംപോൾ അടുക്കളയിൽ അമ്മയും അടിച്ചു തളിക്കാൻ വരുന്ന അമ്മയുടെ വലം കൈ കാർത്ത്യാനി ഇച്ചേയീം കൂടി കുശു കുശുക്കുന്നത് കേട്ടപ്പോൾ ആ അപസർപ്പക കഥയുടെ ചുരുളു നിവർന്നു !<br />
<br />
ചെത്തുകാരൻ കിട്ടൻ ജന്മനാ കാസ രോഗി ആണെന്നും ഒരു തെങ്ങിൽ കേറിയാൽ പിറ്റേന്ന് ആശുപത്രി തന്നെ ശരണം എന്നും . മുക്കാൽ ചാണ് നീളോം വില്ല് പോലത്തെ നെഞ്ചും പറച്ചിലിൽ വിക്കും എല്ലാം ഉണ്ടെന്നും എല്ലാം , കാർത്ത്യാനി ഇച്ചേയീടെ വർണ്ണനയിൽ ഞാൻ കിട്ടനെ ഒരു ന്യൂസ് റീൽ പോലെ കണ്ടു .<br />
അയാൾ കഷ്ടപ്പെട്ട് ചെത്തി ഒരുക്കി വയ്ക്കുന്ന കള്ള് ഭൈരവൻ കേറി കട്ട് കുടിക്കുമാരുന്നത്രേ ...പല നാൾ പേടിച്ചു കണ്ണടച്ചു, ഒരു നാൾ ചോദിച്ചപ്പോൾ കിട്ടനെ പൊക്കിയെടുത്ത് നിലത്തിട്ടു ചവിട്ടി എന്നും കിട്ടൻ ഒരു പാട് നാൾ സർക്കാർ ആശുപത്രിയിൽ ശ്വാസം മുട്ടലായി കെടന്നു എന്നും ഒക്കെ... പാവം എന്നെനിക്കും തോന്നി.<br />
<br />
അടുത്ത കഥ പാപ്പിയെ കുറിച്ചായിരുന്നു . ഒരു കടും കാപ്പീടെ വിശ്രമത്തിന് ശേഷം ഇച്ചേയി തുടർന്നു ..<br />
<br />
"പാപ്പി മീൻ കച്ചോടത്തിനു അതിരാവിലെ അങ്ങു ചന്തേൽ പോകത്തില്ലിയോ ..ഒണക്ക നെല്ലിനു വാ പൊളിക്കാൻ പോലും കെപ്പില്ലാത്തൊനാ ..അവന്റെ പെണ്ണുമ്പിള്ള അങ്ങ് കെഴക്കത്തിയാ , കൊച്ചു പെണ്ണാ കാണാനും ചേലാ .ഈ മുടിഞ്ഞ ഭൈരവൻ ഇന്നാള് അവളെ കേറി പിടിച്ചു അതിനു പാപ്പി ചന്തേന്നു രണ്ടു മൂന്ന് പേരുമായി വന്നു ഭൈരവനോട് ചോദിച്ചു . അയ്യോ, ആ പാവം പാപ്പിയെ ഇവൻ അടിച്ചു തൂറിച്ചു കളഞ്ഞു.<br />
പെണ്ണ് പേടിച്ചു പോയി അവളെ വീട്ടുകാർ വന്നു കൊണ്ടും പോയീ."<br />
<br />
"അത് പാപ്പിയ്ക്ക് വല്യസങ്കടമായിപ്പോയി . അന്നേ അവൻ തക്കം പാർത്തതാ പാവമല്ലിയൊ പെണ്ണും പോയി . അങ്ങനിരിക്കുംപഴാ ചെത്തുകാരൻ കിട്ടനും പാപ്പീം കൂടി കേരാമണ്ണ് ഷാപ്പി വച്ച് കാണുന്നെ . പാപ്പി അവിടേം മീൻ കൊടുക്കുന്നുണ്ട് കിട്ടനവിടാ ചെത്തുന്നെ . കിട്ടൻ പറഞ്ഞു പോലും അടിച്ചിട്ടു കൊടുത്താൽ തേറു കൊണ്ട് കഴുത്ത്കാച്ചി കൊടുക്കാം എന്ന് . പാപ്പി സമ്മതിച്ചു . രാത്രി ഭൈരവന് കാഴ്ചയ്ക്ക് ശകലം കുറവും ഉണ്ട് തന്നേമല്ല നമ്മുടെ ഒരുപ്പൂ പാടം കടന്നു വേണം വാറ്റുകാരി മീനാക്ഷീടെ പൊരേൽ ചെല്ലാനും അവിടല്ലിയോ അവന്റെ അന്തി പൊറുതി . എവമ്മാര് പാത്തിരുന്നു ചെയ്തു കാണും. എന്തായാലും അടിച്ചിട്ട പാപ്പീടെ ഒരു കൈ ഭൈരവന്റെ കൈപ്പിടിയിൽ നിന്നും കൈ വെട്ടി മാറ്റിയാത്രേ എടുത്തത് ....ഞങ്ങടങ്ങെ അങ്ങേരുടെ വഹേലൊരു അളിയനാ ആ വന്ന ഒരു പോലീസേമ്മാൻ ..പുള്ളി പറഞ്ഞു."<br />
"കഴകം കെട്ടോന്മാർ അവരുടെ കഴിവു പോലെ ഒരാളെ കൊന്നു ! "ഒന്നിച്ചു കൂടി പക തീർത്തു ..... " അല്ലാതിപ്പം ഞാനവമ്മാരെ കുറ്റംപറയത്തില്ല എന്റിച്ചെയീ" ....<br />
കാർത്ത്യാനിച്ചേയി പിന്നേം കട്ടൻ കാപ്പി കുടിച്ചപോലെ തോന്നി...<br />
ഒരാളെ കൊല്ലാനുള്ള കഴകം എന്താണ് എന്ന് ഇച്ചേയി പറഞ്ഞുമില്ല. <br />
<br />
എനിക്കു മൂത്രം മുട്ടി..ഞാൻ പൊതപ്പും വലിച്ചു കളഞ്ഞു ഓടിയത് റോഡും കടന്നു പാട വരമ്പിലേയ്ക്ക് ..<br />
വെയിലു നന്നേ മഞ്ഞ നിറത്തിൽ തിളങ്ങുമ്പോൾ പാട പച്ചയ്ക്ക് സ്വർണം കൊണ്ട് ഗിൽറ്റ് ഇട്ട കല്യാണ കുറിയിലെ പച്ച അക്ഷരം പോലെ എന്തൊരു ഭംഗി.....<br />
കൈത്തോട്ടിൻ കരയിലെത്തി നോക്കി. പരലും കയ്പ്പും മാനത്താൻ കണ്ണിയും എല്ലാം പകൽ മയക്കത്തിലോ എന്നറിയില്ല ആരേം കണ്ടില്ല.....ഒന്ന് കണ്ടു തോട്ടിൻ വരമ്പിലെ കരിഞ്ഞ കൈതോലയിൽ കറുത്ത് കട്ട പിടിച്ചിരിയ്ക്കുന്ന ചോര ഉറുമ്പ് അരിയ്ക്കുന്നു, ചോണൻ ഉറുമ്പ് . <br />
<br />
കള്ളിനും പെണ്ണിനും ഭൈരവൻ കൊടുത്ത സ്വയം ഗുരുതി . (എന്നിപ്പോൾ തോന്നുന്നു.)<br />
ഒരു ചെറു കാറ്റ് വീശി കൈത കൈകൾ എന്തോ പറഞ്ഞു ... പേടിച്ചു പോയി.. തിരികെ ഓടി . <br />
<br />
ഇളം കാറ്റിൽ പച്ചച്ച പാടം അരുതാത്തത് എന്തോ കണ്ടു മനം മടുത്തപോലെ മൂകമായി ചലനമില്ലാതെ കെടന്നിരുന്നു എന്നത് ഞാൻ ഓർക്കുന്നു . വഴിയും വിജനമായിരുന്നു മരണം കഴിഞ്ഞ വീട് പോലെ.<br />
<br /></div>
shajkumarhttp://www.blogger.com/profile/18183363596756768146noreply@blogger.com5tag:blogger.com,1999:blog-6508284867552274649.post-61834752521187882112013-10-16T11:55:00.003+05:302013-10-16T11:55:44.097+05:30വിഭൂതി <div dir="ltr" style="text-align: left;" trbidi="on">
<br />
<br />
മുടി ജടാ ശകലം മാടി ഒതുക്കി, തുറിച്ചു നില്ക്കുന്ന ഉണ്ട കണ്ണുകളിലെ മാസ്മര ഭാവ പ്രകടനം കൊണ്ട് ഭക്തരെ അടി മുടി കോരിത്തരിപ്പിച്ച് വിരല്‍ ഞൊടി മാത്രയില്‍ വായുവില്‍ നിന്നും ഊതി എടുക്കുന്ന മാന്ത്രിക ഭസ്മമല്ല ഇവിടെ വിഭൂതി …ഒരു ഗമനാഗമന ആകര്‍ഷണ യന്ത്രവും ഇതില്‍ ഘടിപ്പിച്ചിട്ടുമില്ല !<br />
<br />
ഒരു പാവം നാട്ടു വൈദ്യന് ധന്ന്വന്തരം കുഴമ്പും ഇഞ്ചയുമിട്ട് അസ്സലൊരു തേച്ചു കുളി കഴിഞ്ഞ് ഉപാസനാ മൂര്‍ത്തിയെ മനസ്സാ ധ്യാനിച്ച് വിധിയാം വണ്ണം ജലത്തില്‍ ചാലിച്ചു തൊടുന്ന കുറിയ്ക്കും, മൂലമന്ത്രം ഉരുവിട്ട് നാക്കില്‍ തേച്ച് ഇറക്കുന്ന ഭസ്മത്തിനും അദ്ദേഹം പേരെടുത്തു വിളിക്കുന്നത് " വിഭൂതി " എന്ന ഭക്തിരസ പ്രധാനമായ നാമം. കാലത്ത് കുളി കഴിഞ്ഞാല്‍ ഉടന്‍ വിഭൂതി കഴിച്ചിട്ടേ ജലപാനം പോലും ഉള്ളു . ആ എളുപ്പത്തിനു കുളിമുറിയില്‍ തന്നെ വിഭൂതി കുടുക്ക പവിത്രമായി സൂക്ഷിച്ചിരിക്കുന്നു !<br />
<br />
വൈദ്യന് ഒരു ആറടി പൊക്കത്തില്‍ നീണ്ടു കിടക്കുന്ന കൈകളും അതിനൊത്ത കാലുകളും ഉള്ള വെളുത്ത് തുടുത്ത ആജാന ബാഹു, കാലുകളില്‍ ഹൈ ടെന്‍ഷന്‍ വയറുകള്‍ കെട്ടു പിണഞ്ഞു കിടക്കുന്ന പോലെ വേരിക്കോസ് വയറുകള്‍ . നെറ്റിയില്‍ ഒന്നൊന്നര അംഗുലം വീതിയില്‍ അരച്ച ചന്ദന കുറി , അതിനു നടുവില്‍ വിഭൂതി കൊണ്ട് കൈയ്യടക്കത്തില്‍ വരച്ച ഒരു കുറി , അതിനും നടുവില്‍ മൂന്നാം കണ്ണ് പോലെ ഒരു ചെമ്പരത്തി കുറി ...സാക്ഷാല്‍ രക്ത പുഷ്പാഞ്ജലി പ്രസാദം. മുഴുവനും കഷണ്ടി തലയിലെ മിനുത്ത വെളുപ്പില്‍ ഉത്തരത്തില്‍ തൂങ്ങി കറങ്ങുന്ന പഴയ ഉഷാ ഫാന്‍ കാണാം! ഒരു സാറ്റലൈറ്റ് ചിത്രം പോലെ. !!<br />
<br />
കഴുത്തിന് താഴെ ഒരു വശം കീറിയ വെള്ള ഓയില്‍ ജുബ്ബയുടെ കുടുക്കുകള്‍ സ്വര്‍ണം ആണെന്നും അല്ലെന്നും രോഗികള്‍ തമ്മില്‍ തര്‍ക്കമുണ്ട് , അതിനു വൈദ്യന് മരുന്നു പറയാറുമില്ല. . എന്നാല്‍ ഒടിവിനും ,ചതവിനും , ഉളുക്കിനും വൈദ്യന് ഒന്ന് തലോടിയാല്‍ മതി ഏത് അഷ്ടാ വക്രനും ഇലക്ട്രിക് പോസ്റ്റ് പോലെ ആകും. <br />
<br />
എല്ലാം നാടന്‍ പ്രയോഗങ്ങള്‍, ചൂണ്ടു മര്‍മ്മം തോണ്ട് മര്‍മ്മം തുടങ്ങി കളരി പരമ്പര അഭ്യാസ വൈവിദ്ധ്യങ്ങള്‍ മാത്രം , എന്നാല്‍ കര്‍ണ്ണാ കര്‍ണ്ണി പറഞ്ഞ , പരന്ന, പരസ്യമല്ലാതെ ഒരു പരസ്യവും വൈദ്യര്‍ക്കില്ല . ഒരു ഓഫറും ഇല്ല. സോമാലിയന്‍ പ്രസിഡന്റിന്റെ കൂടെ ഇളിച്ചോണ്ട് നിന്നെടുത്ത ഫോട്ടോയോ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ അഖിലേന്ത്യാ ജില്ലാ സെക്രട്ടറി കൊടുത്ത താമ്ര പത്രമോ ഇല്ല.<br />
<br />
നവതി കഴിഞ്ഞ സിനിമാനടി പൊക്കി പിടിച്ചു നിക്കുന്ന ഉത്തേജന മരുന്ന് കൂട്ടിന്റെ പരസ്യത്തിനുമപ്പുറം അല്പം കഴമ്പുള്ള കുഴമ്പുകള്‍ വൈദ്യര് ഉണ്ടാക്കി നല്‍കുന്നുമുണ്ട്! അത് വാങ്ങി സെഞ്ചുറി അടിക്കാന്‍ പോന്നോരും വിക്കറ്റൊന്നും നഷ്ടപ്പെടാതെ , എന്നാല്‍ റണ്‍ എടുക്കാതെ ക്രീസില്‍ നിക്കുന്നുമുണ്ട് !<br />
വൈദ്യന് സ്വജീവിതം പോലും ഈ മരുന്നിനു പരസ്യമാക്കിയിരിക്കുന്നു എന്ന് കാണാം .<br />
കാരണം മക്കള്‍ പതിനൊന്നു പേര്. പിന്നേം പെറാന്‍ വൈദ്യന്റെ ഭാര്യ സമ്മതിക്കായ്ക ആകാം, അല്ലാതെ മരുന്നിന്റെ കുഴപ്പമാകില്ല.!<br />
<br />
മക്കള്‍ എല്ലാവരും നന്നായി അടുത്ത ചുറ്റ് വട്ടങ്ങളില്‍ കഴിയുന്നു. ഒന്ന് രണ്ടു പേര് വൈദ്യം തന്നെ തൊഴിലാക്കി. ചെലരൊക്കെ വൈദ്യ ശാസ്ത്രം ആയുര്‍വേദത്തില്‍ പഠിച്ചു അപ്പോത്തികീരിമാരായി .<br />
<br />
എന്നാലും കുറെ ദൂരെ താമസിക്കുന്ന ഇളയ മകനോടാ വൈദ്യന് കൂടുതല്‍ മമത. അല്പ സ്വല്പം നാട്ടു വൈദ്യവും പാരമ്പര്യ ചികിത്സകളും ഒക്കെയായി അവനും കുടുംബവും കഴിയുന്നു. സമയം കിട്ടിയാല്‍ വൈദ്യന് ഒരു ടാക്സി വിളിച്ചു അവിടെയെത്തും . കൂടെ ശിങ്കിടി രാമനും , കൈയ്യില്‍ അത്യാവശ്യ സാധനങ്ങള്‍ അടങ്ങിയ ആമാട പെട്ടിയും തൂക്കി. അതില്‍ ഒന്നാം സ്ഥാനത്ത് വിഭൂതിയാണെന്ന് പ്രത്യേകം പറയണ്ടാ. <br />
<br />
അങ്ങനെ മകന് ഒരു ചെറിയ വീട് വച്ചു ഗൃഹ പ്രവേശത്തിന് അച്ഛനും അമ്മയുമെല്ലാം കാലേ കൂട്ടി എത്തി.<br />
ശിങ്കിടി രാമന്റെ കയ്യില്‍ പെട്ടിയുമുണ്ടായിരുന്നു, എന്നാല്‍ വിഭൂതിഅടങ്ങിയ കുടുക്ക എടുത്തു വക്കാന്‍ ധൃതിക്കിടയില്‍ രാമനും വൈദ്യനും മറന്നു. ഇനിയിപ്പം ഒരു ദിവസം അതില്ലാതെ കഴിക്കാം എന്ന് വൈദ്യന് ഉറപ്പിച്ചു. രാമനോട് അല്പം നീരസം തോന്നിയെങ്കിലും വിഭൂതി പോലെ അതങ്ങിറക്കി. <br />
<br />
പുതിയ വീടിന്റെ ഗൃഹ പ്രവേശം രംഗം ആകെ ജക പൊക വിരുന്നുകാര് വീട്ടുകാര്‍ കൂട്ടുകാര്‍ . എല്ലാവരെയും കണ്ട് ചിരിച്ച് "ഇപ്പോള്‍ വരാം "എന്ന് പറഞ്ഞു വൈദ്യന് തന്റെ പ്രഭാത സ്നാനത്തിനായി കുളി മുറിയിലേക്ക് നടന്നു , കുഴമ്പും എണ്ണയും ഒക്കെയായി രാമന് പുറകെയും.<br />
<br />
വൈദ്യന് പുത്തന്‍ പുതിയ സോളാര്‍ വാട്ടര്‍ ഹീറ്ററിലെ വെള്ളത്തില്‍ ഒന്നു കുളിച്ചു. ചൂട്ടും കൊതുമ്പും വച്ച് ചെമ്പു ചരുവത്തില്‍ രാമന് തെളപ്പിച്ചു തരുന്ന വെള്ളത്തിനോളം വരില്ല എങ്കിലും ഒരു വിധം ഒപ്പിക്കാം . പുക മണം ഇല്ലാത്തത് കൊണ്ട് ഒരു സുഖ കുറവുണ്ട് എങ്കിലും. നന്നായി തല തുവര്‍ത്തി രാസ്നാദി ചൂര്‍ണ്ണം ഉച്ചിയില്‍ പിടിപ്പിച്ചു ഇഷ്ട ദേവതാ മന്ത്രം ഉരുക്കഴിച്ചു. കണ്ണ് തുറന്നു നോക്കിയപ്പോള്‍ കുളിമുറിയുടെ ജന്നല്‍ പടിയില്‍ ഇരിക്കുന്നു വിഭൂതി കുടുക്ക.! ഭഗവാന്റെ ഒരു വിളയാട്ടം !! വൈദ്യന് മെല്ലെ കുടുക്ക എടുത്തു , കുറേക്കൂടി നീറ്റിയ ഭസ്മത്തിന്റെ മണം, പ്ലാസ്ടിക് കുടുക്ക ആയതു കൊണ്ടാകാം . വെള്ളത്തില്‍ ചാലിച്ച് മൂലമന്ത്രം ഉരുവിട്ട് ഒരു നെല്ലിക്കയോളം ഉരുട്ടി നാക്കില്‍ വച്ച് അലിച്ച് ഇറക്കി. ഭഗവല്‍ കാരുണ്യത്താല്‍ ഇന്നും വിഭൂതി മുടങ്ങിയില്ല എന്ന് അത്ഭുതപ്പെട്ടു. ശേഷം കുറെ വിഭൂതി കൈയ്യില്‍ എടുത്തു കുറി തോടുവാനായി കുളിമുറിയില്‍ നിന്നും പുറത്തു വന്നു. മകനും മരുമകളും എല്ലാം ചേര്‍ന്ന് അച്ഛന് കാച്ചിയ പാലില്‍ ഒരു ഗ്ലാസ് നല്കി, മനസ്സില്ലാ മനസ്സോടെ വൈദ്യന് ഒരിറക്ക് കുടിച്ചു ഗ്ലാസ് തിരികെ നല്കി.<br />
<br />
ഒരു വല്ലായ്മ പോലെ തോന്നുന്നു മുഖം വിളറിയിരിക്കുന്നു , വൈദ്യന്റെ ഭാര്യ ഓടി വന്നു ചോദിച്ചു "എന്നതാ നിങ്ങക്ക് ആകപ്പാടെ ഒരേനക്കേട് പോലെ" ? വൈദ്യന് ചിരിക്കാന്‍ ബദ്ധപ്പെട്ടു . വയറ്റില്‍ ആകെ ഒരു തെരയിളക്കം സുനാമി വരാന്‍ പോകുമ്പോലെ വായില്‍ ഉമി നീര് വറ്റുന്നു .<br />
കക്കൂസിലേയ്ക്ക് ചൂണ്ടിയ വിരലില്‍ പിടിച്ചു രാമനും ഭാര്യയും വൈദ്യനെ നടത്തി അല്ല , കൂടെ ഓടി . മകനും മകളും പിള്ളാരും കൂടെ ഓടി .<br />
ഒരു പ്രളയകാലം കഴിഞ്ഞു കരയ്ക്കടിഞ്ഞ കുതിര്‍ന്ന, കീറിയ വാഴയില പോലെ വൈദ്യര് ഭാര്യയുടെ തോളില്‍ വീണു മെല്ലെ അവരോടു പറഞ്ഞു " എന്റെ സമയം ആയീന്നാ തോന്നുന്നേ ...വയറ്റില്‍ നിന്നും പോകുന്നതിനു പോലും വിഭൂതീടെ മണമാ .... അല്ലെ പിന്നെ വിഭൂതി കുടുക്ക എടുക്കാന്‍ മറന്നിട്ടും അത്ഭുതം പോലെ ഇവിടെ അവന് എനിക്ക് വിഭൂതി കരുതിയത് എങ്ങനാ ....എനിക്ക് തീരെ വയ്യാ ..കുറച്ചു വെള്ളം "<br />
<br />
ഒരു വിധം വെള്ളം കൊടുത്തു വൈദ്യനെ കിടത്തി . ശേഷം ഭാര്യ രാമനോട് ചോദിച്ചു "അല്ല രാമാ ഭസ്മം എടുത്തില്ല എന്നല്ലേ പറഞ്ഞത് ...മോന് ഇതെങ്ങനെ അറിഞ്ഞു , അവന് ഭസ്മം വച്ചിരുന്നു എന്ന്അച്ഛന്‍ പറഞ്ഞു " <br />
രാമനും ആശ്വാസമായി തന്റെ കുറ്റം കൊണ്ട് മറന്ന ഭസ്മം സമയത്ത് കിട്ടിയല്ലോ . "അല്ലേലും ഇവിടുത്തെ കുഞ്ഞ് അച്ചന്റെ മനസ്സ് അറിയുന്നവനാ എന്ന് വൈദ്യന് ഇപ്പോഴും പറയും"<br />
തന്റെ കാര്യം എന്തോ കേട്ട് കൊണ്ട് മകന് അച്ഛന്റെ അടുത്ത് നിന്നും ഓടി അമ്മേടെ അടുത്ത് വന്നു...<br />
"എന്താമ്മേ പറഞ്ഞത് " എന്ന ചോദ്യം <br />
"അല്ല മക്കളേ , അച്ഛന് രാവിലെ കഴിക്കുന്ന ഭസ്മം എടുക്കാന്‍ മറന്നാ ഇങ്ങോട്ട് പോന്നത് , പക്ഷെ നീ ഇവിടെ അത് വച്ചിരുന്നു എന്നച്ചന് പറഞ്ഞു നീ നേരത്തെ വന്നപ്പോഴെങ്ങാനും വീട്ടീന്ന് കൊണ്ട് വന്നോ "<br />
<br />
അമ്മയുടെ ചോദ്യത്തില്‍ മകന് ഉത്തരം ഇല്ലാതെ കുഴങ്ങി "ഇതെന്തൊരു വിഭൂതി ..ഇനി അച്ഛനെങ്ങാനും മന്ത്ര ശക്തിയില്‍ വരുത്തിയതോ..." മകന് ആകെ കുഴങ്ങി. <br />
" അച്ഛാ ആ ഭസ്മം എവിടെ " എന്ന് വാഴയില പോലെ കിടന്ന വൈദ്യനെ കുലുക്കി ചോദിച്ചു<br />
"കുളിമുറിയുടെ ജന്നല്‍ പടിയില്‍ ശകലം ഇരിപ്പുണ്ട് " വൈദ്യന് വയറു തിരുമ്മിക്കൊണ്ട് അശരീരി പോലെ പറഞ്ഞു.. <br />
" അത്ഭുതം തന്നെ " മകന് പറഞ്ഞു , എന്നിട്ട് കുളിമുറിയിലേക്ക് ഓടി <br />
<br />
"അയ്യോ ഇത് വിമ്മിന്റെ പൊടിയാ " അലറി വിളിച്ചും കൊണ്ട് മകന് പോയതിലും വേഗത്തില്‍ തിരികെ വന്നു<br />
"ഇന്നലെ ധൃതിയില്‍ എല്ലാം തേച്ചു കഴുകിയതിന്റെ ബാക്കി അവിടെ ഇരുന്നതാ ....എന്റെ ദൈവമേ ഇനി അച്ഛനെ ആശുപത്രീല് കൊണ്ട് പോയി എനിമാ വക്കണ്ടി വരും.... ഈ നല്ലോരു ദിവസോമായിട്ട്"<br />
മകന്റെ അലറി കരച്ചിലില്‍ അമ്മയും ഭാര്യയും കണ്ടു നിന്നവരില്‍ കുറെ പേരും പങ്കു കൊണ്ടു . <br />
രാമന് കണ്ണ് നീര് ആറ്റുവാന്‍ തോര്‍ത്തിന്റെ തുമ്പില്‍ കണ്ണുകള്‍ കോര്‍ത്തിട്ടു ! എല്ലാം ഞാന്‍ കാരണം.<br />
<br />
വൈദ്യന്റെ ഞരക്കം കൂടി കൂടി വന്നു ..ഒപ്പം കക്കൂസിലേയ്ക്ക് ചൂണ്ടിയ വിരലും നീണ്ടു നീണ്ടു വന്നു..അതില്‍ പിടിക്കാന്‍ വൈദ്യന്റെ ഭാര്യേടെ കൈയ്യും....<br />
<br />
<br />
<br /></div>
shajkumarhttp://www.blogger.com/profile/18183363596756768146noreply@blogger.com5tag:blogger.com,1999:blog-6508284867552274649.post-14670343460437422982013-09-01T10:13:00.002+05:302013-09-01T10:13:47.182+05:30ആധാറും കല്യാണി ഇച്ചേയീം സ്വര്‍ണ പണിയും പിന്നെ ബീഡി തെറുപ്പും<div dir="ltr" style="text-align: left;" trbidi="on">
ആധാറും കല്യാണി ഇച്ചേയീം സ്വര്‍ണ പണിയും പിന്നെ ബീഡി തെറുപ്പും<br />
കടലും കടലാടീം എന്നോ മോരും മുതിരേമെന്നോ ഒക്കെ പറയുന്ന പോലയെ തോന്നൂ<br />
എന്നാല്‍ കാലം മാറിയപ്പോള്‍ മോരും മുതിരേം നല്ലതെന്നും മോരില്‍ മുതിര അലിയുമെന്നും കടലില്‍ കടലാടി ഉണ്ടാകുമെന്നും അത് കടലിലെ പച്ചമരുന്നായി ഉപയോഗിക്കാമെന്നും ഒക്കെ അങ്ങ് കണ്ടു പിടിച്ചാലോ ? !!.<br />
<br />
ഇതും, അതുപോലെ ഒന്നുമല്ലെങ്കിലും, ഒരു വെറും പാവം നാട്ടിന് പുറത്തുകാരി വൃദ്ധയുടെ ധര്‍മ സങ്കടത്തില്‍ കുതിര്‍ന്ന സമസ്യാ പൂരണം എന്ന് വേണമെങ്കില്‍ പറയാം! <br />
പൊറുതി മുട്ടുമ്പോള്‍ മുണ്ട് പൊക്കി കാണിക്കാന്‍ മടിയൊന്നും കല്യാണി ഇച്ചെയിയ്ക്ക് പണ്ടേ ഇല്ല . പക്ഷെ ഒരു ഷോ നടത്തിയാല്‍ ആരെങ്കിലും നാല് പേര് കാണണ്ടേ ? ഇവിടെ അതിനുള്ള സ്കോപ് ഇല്ല കാരണം ശത്രു അങ്ങ് കേന്ദ്രത്തിലോ മറ്റോ ആണെന്ന് ഇച്ചേയി പണ്ടേ അറിഞ്ഞു. ഇല്ലെങ്കില്‍ ഒരു ഒന്നൊന്നര റിയാല്‍റ്റി ഷോയ്ക്ക് ഇത് തന്നെ ധാരാളം!<br />
<br />
ഈ കഴിഞ്ഞ മഴക്കാലം ഉള്ളിയുടെ വില ഉള്ളു പറിച്ചു മുളക് തേയ്ക്കുന്ന സമയം. <br />
അടുക്കളയില്‍ നിന്നും ഉഗ്ര ശാസനം " വല്ലോം കൊണ്ട് പോയി പണയം വച്ചിട്ടെങ്കിലും അര കിലോ ഉള്ളി വാങ്ങിച്ചോണ്ട് വാ , ഇല്ലാത്ത വെല കൊടുത്തു വാങ്ങിയ കോഴിയാ , ഈ വെല കയറുമ്പോഴേ ഓരോരുത്തര്‍ക്ക് വിരുന്നു വരാന്‍ സമയമുള്ളൂ.എന്തെങ്കിലും ഉണ്ടെങ്കില്‍ അങ്ങ് ഫോണ്‍ വിളിച്ചാല്‍ പോരെ..ഇപ്പോള്‍ വെല കൊറവ് അതിനെയുള്ളൂ "....<br />
പെണ്ണുമ്പിള്ള അശ കൊശലെ ഉള്ളി തെയ്യം കെട്ടിയാടുന്നു.! ഒന്നേ നോക്കിയുള്ളൂ ഉള്ള ചില്ലറ തപ്പി പെറുക്കി കുടയും എടുത്തു റോഡില്‍ ചാടി. മഴ എല്ലാവിധ ഗരിമയോടും കൂടി കച്ചേരി തകര്‍ക്കുന്നു .<br />
റോഡില്‍ കൂടി ഒഴുകി വരുന്ന മുട്ടറ്റം കലക്ക വെള്ളത്തില്‍ എടുത്തു ചാടാന്‍ ഒരു പള്ളിക്കൂട കാല ഉള് വിളി വന്നു മുട്ടി , പക്ഷെ ഉള്ളിയും ഭാര്യയും ഉള്ളാലെ വിലക്കി. <br />
<br />
ഒഴുകുന്ന വെള്ളത്തിലൂടെ നടക്കുമ്പോള്‍ വള്ളി നിക്കറും ബനിയനും, അരിച്ചു കയറുന്ന ഇടവപ്പാതി തണുപ്പും വെള്ളത്തില്‍ കളിച്ചു ചെല്ലുമ്പോള്‍ അമ്മ തരുന്ന ചൂട് ചൂരല്‍ കാപ്പിയും ഒരു ടി വി സ്ക്രോള്‍ ആയി മനസിലൂടെ ഒഴുകി...ഓള്‍ഡ് ആന്‍ഡ് ന്യു ജെനറേഷന് ജുഗല്‍ ബന്ദി പോലെ.<br />
"എന്തിനാ കുഞ്ഞേ ഈ മുടിഞ്ഞ മഴയത്ത് ഇറങ്ങിയത് ? " ജംക്ഷനിലെ മൂന്നു മുറി കടയുടെ ഓരത്ത്<br />
സ്വര്‍ണം പണിയുന്ന രാമകൃഷ്ണനും, ബീഡി തെറുപ്പ് കുട്ടപ്പനും ചേര്‍ന്നുള്ള പങ്കു മുറി. അതിന്റെ തിണ്ണയില്‍ ഉയരുന്ന ബീഡി പുകയുടെ ഇടയില്‍ കുത്തി ഇരുന്നു കൊണ്ട് കല്യാണി ഇച്ചേയി എന്നെ കണ്ടതും ഈ ചോദ്യം ഉറക്കെ, മഴയുടെ ഭേരിയ്ക്കും മുകളിലൂടെ എറിഞ്ഞു. "സ്വല്പം ഉള്ളി വാങ്ങാനാ ഇചേയീ ..." അതും പറഞ്ഞോണ്ട് ഞാനും കുട മടക്കി കട തിണ്ണയില്‍ കേറി.<br />
ഒന്നും രണ്ടും പറഞ്ഞിരുന്നതിനു ഭംഗം വന്നിട്ടോ അതോ തണുത്ത മഴയത്ത് ഇച്ചേയീടെ ചൂടാക്കല്‍ തടസ്സപ്പെട്ടിട്ടോ ഒന്ന് രണ്ടു പേര് എഴുന്നേറ്റ് മാറി.<br />
<br />
"ഉള്ളിയ്ക്ക് പകരം ഒരു ഗ്രാം സ്വര്‍ണം തരാം " രാമകൃഷ്ണന്റെ കമന്റ്.<br />
"കോഴിക്കറീല്‍ ഇടാന്‍ പറ്റില്ലല്ലോ " എന്റെ മറു കമന്റ് ..ഒരു ഫേസ് ബുക്ക് സ്റ്റൈലില്‍ .<br />
<br />
"ഉള്ളി അവിടെ നിക്കട്ടെ മോനെ..ഈ ആധാരം എന്ന് പറയുന്ന കാര്‍ഡ് എന്നാത്തിനാ ..? "<br />
ഇച്ചേയി മുറുക്കാന്‍ മഴ വെള്ളത്തിലേയ്ക്ക് തുപ്പി ഉഷാറായി..കയ്യിലിരുന്ന പൊതിയില്‍ നിന്നും ഒരു ചുവന്ന കാര്‍ഡ് എടുത്തു വീശി ..ഒരു റഫറിയേപ്പോലെ<br />
"എന്റിച്ചെയീ ഇനി എല്ലാത്തിനും അത് നിര്‍ബന്ധമാ ...മൊഴത്തിനു മൂവായിരം സബ്സിഡി അല്ലിയോ തരുന്നത് ..അത് ഇട നിലക്കാര്‍ അടിച്ചു മാറ്റാതെ നമ്മടെ കയ്യില്‍ തന്നെ എത്താനാ ഈ ആധാര്‍ .."<br />
കുട്ടപ്പന് പച്ച നൂല് ബീഡിയുടെ അരയില്‍ കെട്ടിക്കൊണ്ട് പറഞ്ഞു.<br />
<br />
"ഇത് മുതു മുടിഞ്ഞ ഏര്‍പ്പാടാ ഇപ്പം തന്നെ ആശുപത്രി കാര്‍ഡ് , റേഷന്‍ കാര്‍ഡ് , വോട്ടു ചെയ്യാന്‍ കാര്‍ഡ്<br />
പിന്നെ തൂറാന്‍ വരെ സകലതിനും കാര്‍ഡാ , ഇതെല്ലാം കൂടി സൂക്ഷിയ്ക്കാന്‍ അര പണവട സ്വര്‍ണത്തില്‍ പണിഞ്ഞ ഈ താലീടെ കൂടെ കോര്‍ത്ത് കഴുത്തേല് ഇടാന്‍ ഒരു കരി മണി മാല പണിയാന്‍ എന്താകും എന്നറിയാന്‍ കൂടിയാ ഞാന്‍ രാമണ്ണ്‍ന്റെ അടുത്ത് വന്നതും... അല്ലാതെ മടീല് വച്ചാല്‍ ഇതെല്ലാം കൂടി വഴീല് പോകും " കല്യാണി ഇച്ചേയി കാര്യത്തിലേക്ക് കടന്നു.<br />
<br />
ഒന്നും മിണ്ടാതെ ഇരുന്ന സഖാവ് തോര്‍ത്ത് അരിവാളു പോലെ കഴുത്തേല് ഇട്ടുകൊണ്ട് ഒരു ബീഡി യ്ക്കായി <br />
കുട്ടപ്പന്റെ നേരെ കൈ നീട്ടി ...ഇതതിലും വല്ലിയ കാര്‍ഡാ എന്നുള്ള ഭാവത്തില്‍ ബുദ്ധി മുട്ടി കുട്ടപ്പന് ബീഡിം തീപ്പെട്ടീം ഇട്ടു കൊടുത്തു. ബീഡി കത്തിച്ചു ഒന്നാം പുക അകത്തേയ്ക്ക് എടുത്തു രണ്ടാം പുക പുറത്തേയ്ക്ക് ഊതി സഖാവ് പറഞ്ഞു...<br />
"എന്റിചെയീ ഇത് കേന്ദ്രം ഭരിക്കുന്ന അഴിമതി കൂട്ട് മുന്നണിയുടെ ദല്ലാള്‍മാര്‍ക്ക് ചുമ്മാ പൈസ ഉണ്ടാക്കാന്‍ ഇട്ടു കൊടുത്തിരിക്കുന്ന ഒരു വഴി മരുന്നാ ...കാര്‍ഡ് ഒന്നിന് നൂറു രൂപയോളം അവന്മാര്ക്ക് കിട്ടും ജനം സബ്സിഡി സൊപ്നം കണ്ട് ഉറങ്ങുമ്പോള്‍ അവമ്മാരുടെ വട്ടീല് കാശു കുമീവാ... അല്ലെ പിന്നെ ഈ അടിച്ചു മാറ്റുന്ന പൈസയുടെ നാലിലൊന്ന് ചുമ്മാ കൊടുത്താല്‍ പോരെ പാവം ജനം ഒരു വിധം സുഖമായി ഈ പട്ടിണി രാജ്യത്ത് കഴിയില്ലേ..പിന്നെ നമ്മുടെ കേരളത്തില്‍ ഓസിനു കിട്ടിയാല്‍ ആസിഡും കുടിക്കാന്‍ ആള് റെഡിയായി നിപ്പല്ലേ..." അഞ്ചാമത്തെ പുകയില്‍ ബീഡി കെട്ടു.....സഖാവ് അത് ചെവിപ്പുറകില്‍ തിരുകി..അരിശം കടിച്ചമര്‍ത്തി .<br />
"നനഞ്ഞ ബീഡി പോലെ ഒരു വ്യവസ്ഥ ! വലിക്കുന്നവന്റെ കവിള് ഒട്ടും!!" മനസാ പറഞ്ഞു കാണും.<br />
<br />
"ഉപ്പു തൊട്ടു കര്‍പ്പൂരം വരെ വെലക്കൂട്ടിയിട്ടു അതേന്നു കിട്ടുന്ന ലാഭം കൊണ്ട് സബ്സിഡിയായി നക്കാപിച്ച ജനത്തിന് നല്കുന്ന ഈ പണി ഇവിടേ നടക്കൂ, സ്വര്‍ണത്തിന് എന്താ വില..ചെറുകിട പണിക്കാരന് തൊഴില്‍ നിര്‍ത്തി കൂലി പണിയ്ക്ക് പോയിത്തുടങ്ങി " രാമകൃഷ്ണന്റെ ദുഃഖം . <br />
<br />
" പെട്രോളിന് വില കേറുവാ ഞങ്ങള്‍ കൂലി കൂട്ടാന്‍ തീരുമാനിച്ചു " വരാന്തേല് നിന്നിരുന്ന ഓട്ടോക്കാരന് ഒരു പൊതു പ്രസ്താവനയും നടത്തി.<br />
"എല്ലാരും അവരവരുടെ വെല ഇട്ടാ സാധനങ്ങള്‍ വിക്കുന്നത്..വാങ്ങുന്നവനു ഒരു വെലേം ഇല്ല..ഇതൊക്കെ ആരോട് പറയാന്‍.. " മൈക്കാട് പണിക്കു പോകുന്ന കുഞ്ഞൂട്ടി ആരോടെന്നില്ലാതെ പറഞ്ഞു.<br />
<br />
"മക്കളെ എന്റെ ആകുന്ന കാലത്ത്നാലും കൂട്ടി ഒന്ന് മുറുക്കി നല്ല കൊഴു കൊഴെ മുറുക്കാന്‍ തുപ്പല് ..അടിപ്പാവാട പൊക്കി അങ്ങോട്ട് കാണിച്ചു കൊടുത്തോണ്ട് ഇവന്റെയൊക്കെ മുഖത്തോട്ട് ഭൂ" എന്നൊരു ആട്ടോടെ അങ്ങോട്ട് തുപ്പി കൊടുക്കാമായിരുന്നു ....ഇന്നിപ്പം വയ്യാതായി " കല്യാണി ഇച്ചേയിയില്‍ രോഷാഗ്നി പടര്‍ന്നു.<br />
<br />
"അതിനിപ്പം എല്ലാരും അങ്ങ് തലസ്താനത്തല്ലിയോ ഇചേയീ പിന്നെ ആരെ കാണിക്കാനാ "<br />
ആരാണ്ട് ചോദിച്ചതു കേട്ട് ഇച്ചേയി പറഞ്ഞു " ഇതെല്ലാം മുടിയാനുള്ള പോക്കാ ..ഒടുവില്‍ തല സ്ഥാനത്ത് കാണാതെ വരും കുഞ്ഞേ.."<br />
<br />
മഴ ഇത് കേട്ട് ഞെട്ടിയോ എന്നറിയില്ല ഒന്ന് തുള്ളി വിട്ടു. ഓരോരുത്തരായി റോഡില്‍ ഇറങ്ങി.<br />
കല്യാണി ഇച്ചേയി കാര്‍ഡുകള്‍ അടുക്കി പെറുക്കി മുറുക്കാന്‍ പൊതിയുടെ കൂടെ വച്ചു. കാലു നീട്ടി ഒന്നിരുന്നു.<br />
അടുത്ത മഴയ്ക്ക് മുന്‍പ് വീട്ടിലെത്താന്‍ ഉള്ളീം വാങ്ങി ഞാനും യാത്ര പറഞ്ഞു തിരികെ നടന്നു.<br />
<br />
പോരുമ്പോള്‍ ഇച്ചേയി സഖാവുമായി തീവ്രമായ ഏതോ വിഷയ ചര്‍ച്ചയില്‍ വീണിരുന്നു..കുട്ടപ്പന്റെ ഒരു ബീഡി കൂടി മറിഞ്ഞു കാണും...!<br />
നിരവധി കാര്‍ഡുകള്‍ പോലെ വിഷയ" ദാരിദ്ര്യം ഈ മണ്ണില്‍ ഒരിക്കലുമില്ലല്ലോ, സാക്ഷാല്‍ ദാരിദ്ര്യം പല വട്ടം ഉണ്ടായാലും !!<br />
<br />
<br /></div>
shajkumarhttp://www.blogger.com/profile/18183363596756768146noreply@blogger.com3tag:blogger.com,1999:blog-6508284867552274649.post-46389284235911934092013-06-23T12:24:00.000+05:302013-06-23T12:24:15.193+05:30ട്രങ്ക് കോള്‍ ട്രങ്ക് കോള്‍ . <br />
<br />
പള്ളിക്കൂട കാലത്ത് കേള്‍ക്കാന്‍ കൊതിച്ച മുഖമില്ലാ സ്വന ധാര , ഒരിക്കല്‍പോലും ശ്രവിയ്ക്കാന്‍ കഴിയാത്തതില്‍ ഇന്നും ദുഖമുണ്ട്.<br />
ആകാശ വാണി പുറപ്പെടുവിച്ച രഞ്ജിനി, രാത്രി ആര്‍ക്കും ശല്യമാവാതെ പോക്കറ്റ് ട്രാന്‍സിസ്ടരില്‍ ചെവി ചേര്‍ത്ത് കേട്ട നേര്‍ത്ത നാദ ധാര.. സന്യാസിനിയും കയാമ്പൂവും ഒക്കെ കരണ ഞരമ്പിലൂടെ വിഷാദവും പ്രണയവുമായി തലച്ചോറിലും മനസിലും പെയ്ത് ഇറങ്ങിയിരുന്ന യൌവ്വന കാലത്തും ട്രങ്ക് കോളുകള്‍ നേരില്‍ മാത്രം കേള്‍ക്കാന്‍ കഴിഞ്ഞില്ല . <br />
കാരണം നാട് വിട്ടു പോയ അടുത്തറിയാവുന്ന ആരും ഇല്ലായിരുന്നു എന്നതാകാം .ആരെങ്കിലും ഉണ്ടായിരുന്നു എങ്കില്‍ തന്നെയും ചിറി വഴി നാക്കു കൊണ്ട് നക്കി ഒട്ടിച്ച നീല ഇന്‍ലന്റില്‍ വരുന്ന ക്ഷേമ അന്വേഷണങ്ങള്‍ വല്ലപ്പോഴും ഒരെണ്ണം മാത്രം.<br />
<br />
കൂടുകാരുടെ അച്ഛനോ അമ്മാവനോ ഒക്കെ പാട്ടാളത്തിലോ റെയില്‍ വേയിലോ ഉണ്ടായിരുന്നവര്‍ വരുമെന്നും പോകുന്ന കാര്യം അറിയിച്ചുവെന്നും അതിനു കോഴഞ്ചേരി പോസ്റ്റ് ആപ്പീസില് പോയി ട്രങ്ക് ബുക്ക് ചെയ്തു എന്നും ഒക്കെ കേട്ടിരുന്നപ്പോള്‍ അത്ഭുതം കൂറി നോക്കി നിന്നിരുന്നത് ബാല്യ കൌതുകമായി ഇന്നും മനസ്സില്‍ ഉണ്ട്. <br />
<br />
ഒന്നോ രണ്ടോ തവണ മാത്രം പോസ്റ്റ് ഓഫീസിന്റെ നടയില്‍ ചുവന്ന മേലങ്കി പുതച്ച ചതുര കൂട് കണ്ടിട്ടുണ്ട് "ട്രങ്ക് വിളിക്കുന്ന സ്ഥലമാ" എന്ന് അയല്ക്കാരന് വാസു ദേവന് പറഞ്ഞു കേട്ടിട്ടുണ്ട് . അവന്റെ അച്ഛനെ ബര്‍മയില്‍ വരെ വിളിച്ചു അമ്മാവന് എന്ന് പൊളി പറയുന്നതും ഓര്‍ക്കുന്നു. പക്ഷെ അവനും ഒരിക്കല്‍ ട്രങ്ക് വഴി സംസാരിച്ചുവത്രേ ! എന്റെ ഒരു ട്രങ്കില്ലാ വിധി. !!<br />
<br />
മറ്റൊന്ന് കമ്പി "<br />
കമ്പിയ്ക്ക്ഒരുപാട് പര്യായങ്ങള്‍ പിന്നെ ശ്രേഷ്ഠ ഭാഷയില്‍ ആരൊക്കെയോ കണ്ടെത്തി, ആ കമ്പി കാരണം പല കമ്പനികള്‍ പൂട്ടുകേം ചെയ്തു! . പല പാനലുകളും വിടരും മുന്‍പേ കൂമ്പി പോവുകയും ചെയ്തു!!<br />
<br />
കമ്പിക്കാരനെ ദൂരെ നിന്ന് കാണുമ്പോള്‍ തന്നെ അലമുറയിടുന്ന കുട്ടിയമ്മ ഇന്നും ചിരി ഉണര്‍ത്തുന്ന ഒരു കഥാ പാത്രമാണ് . പാവം കുട്ടിയമ്മേടെ മോന് നാഗാലാന്റില്‍ പോലീസിലായിരുന്നു കമ്പിക്കാരന്‍ എന്നാല്‍ ദുഃഖ ദൂതന് എന്ന നാട്ടു നടപ്പാവാം കുട്ടിയമ്മയെ കരയിപ്പിച്ചിരുന്നത്.<br />
നീളന്‍ കാലന് കുടയും സൈക്കളിന്റെ ഹാന്റിലില്‍ തൂക്കി പുറകിലത്തെ കാര്യറില്‍ പ്ലാസ്ടിക് കടലാസ്സില്‍ ചുവന്ന കമ്പി എഴുത്തുമായി ഒരു പടയാളിയെ പോലെ സൈക്കിളില്‍ നിന്നും ചാടി ഇറങ്ങുന്ന കമ്പിക്കാരനെ കാണുന്നത് പോത്തും കയറുമായി വരുന്ന കാലനെ കാണുന്ന ഭയ ഭക്തി ബഹുമാനത്തോടെ ആയിരുന്നു. അത് ട്രാന്‍സിലേറ്റ് ചെയ്യുന്ന സാര്‍ അതിലും വലിയ പദവിയിലും. <br />
<br />
ഇതൊരു ട്രങ്ക് കോള്‍ ബുക്കിംഗ് കഥ . <br />
<br />
സ്ഥലത്തെ പ്രധാന മേല്‍ വിലാസ പട്ടികകളില്‍ പെട്ട വീട്ടുകാര്‍ . ഒരുപാട് പേര് പേര്‍ഷ്യയിലും അമേരിക്കയിലും ഒക്കെയുള്ള വീട് . ബന്ധു ബലം കൌരവപ്പടയോളം, ആരും തന്നെ ഊരില്‍ ഇല്ലാ എന്ന് പറയാം, ഒരു പാവം പാതിരി അല്ലാതെ . സൌമ്യനും ശാന്തനുമായ ആ നല്ല ഇടയന്റെ അനുജന്മാരില് ഒരാള്‍ ഓര്‍ക്കാപ്പുറത്ത് കാലയവനികയ്ക്കുള്ളില്‍ മറയുന്നു. മോര്‍ച്ചറി (സഞ്ചരിക്കുന്നതും അല്ലാത്തതും ) ശവ പാട്ടു (കരച്ചില്?) പാടി വഴിയേ " ആഘോഷ യാത്ര" ഒന്നും അന്നില്ലായിരുന്നു .<br />
പാവം അച്ചന് വിവരങ്ങള്‍ ഉടന്‍ അറിയിക്കാന്‍ സന്തത സഹചാരി കുട്ടപ്പനെ ഏര്‍പ്പാടാക്കി . <br />
കുട്ടപ്പനോ കമ്പി വിലാസങ്ങള്‍ വേറെ ട്രങ്ക് നമ്പരുകള്‍ വേറെ എന്നിങ്ങനെ നൂറ്റൊന്ന് ആവര്‍ത്തിച്ചു അച്ചനോട് ഉറപ്പിച്ചു വിശ്വാസം വരുത്തി. <br />
'നിനക്ക് ട്രങ്ക് ഒക്കെ വിളിക്കാന്‍ അറിയാമല്ലോ " എന്ന അച്ചന്റെ ചോദ്യത്തിന് "പിന്നേ ഞാനല്ലിയോ വല്യ തിരുമേനി കാലം ചെയ്ത വിവരം ഇവിടുത്തെ കുഞ്ഞിനെ അങ്ങ് മട്രാസില്‍ ട്രങ്ക് വിളിച്ചു പറഞ്ഞത് ...പക്ഷെ അന്നത്തെ തെരക്ക് കാരണം കുഞ്ഞിനു വരാന്‍ കഴിഞ്ഞില്ല " " അതിപ്പം കൊല്ലം കൊറെയായി എന്നാലും ട്രങ്ക് പഴേത് തന്നെ."<br />
"എന്നാല്‍ വേഗം ചെന്നോളൂ" എന്ന് അച്ഛന് കുട്ടപ്പനെ യാത്രാമൊഴി ചൊല്ലി. <br />
<br />
കുട്ടപ്പന് ആരോടും ഉരിയാടാതെ സൈക്കിളില്‍ വലതു കാല് വീശി കേറി നേരെ കോഴഞ്ചേരി പോസ്റ്റ് ആപ്പീസില് എത്തിയെ ശ്വാസം പോലുംവിട്ടുള്ളൂ <br />
പോസ്റ്റ് അപ്പീസിന്റെ ഉള്ളിലേയ്ക്ക് നോക്കിയതും കുട്ടപ്പന്റെ സിരകള്‍ മുഴുവന്‍ ആശ്വാസ വാതകം നിറഞ്ഞു ഓക്സിജന്‍ കിട്ടാതെ കിടന്ന ആളിന് അത് കിട്ടിയത് പോലെ. <br />
മേലേലെ ഗോപാല പിള്ള "പോഷ് മാഷാ" പക്ഷെ കോഴഞ്ചേരി അപ്പീസിലാ എന്നറിയില്ലായിരുന്നു. <br />
ദൈവാധീനം . വിവരം കേറി പിള്ള സാറിനോട് പറഞ്ഞു. "അതിനെന്നാ കുട്ടപ്പാ ആ ചുവന്ന കതകു തുറന്നു കേറി വിളിച്ചോണ്ടാട്ടെ ഞാനിത്തിരി തെരക്കിലാ " എന്നും പറഞ്ഞു പിള്ള സാര്‍ തടി പിടിയുള്ള ഇരുമ്പ് സീല്‍ കറുത്ത മഷി പെട്ടിയില്‍ മുക്കി ഇല്ലന്റുകളുടെ മുഖം നോക്കി അടിച്ചു കൊണ്ടിരുന്നു .<br />
<br />
കുട്ടപ്പന് എന്തോ അപരാധം കാണിക്കാന്‍ പോകുന്ന മാതിരി ചുക ചുകെ ചുവന്ന ഇരുമ്പു കൂടിന്റെ കതകു തുറന്നു ഇടം വലം നോക്കി വലതു കാല് വച്ച് അകത്തു കേറി കതക് അടച്ചു.<br />
എല്ലാം കഴിഞ്ഞു യുദ്ധം ജയിച്ച പ്രഭാവത്തോടെ തിരികെ ഇറങ്ങി മുഖത്തെ വിയര്‍പ്പൊക്കെ കൈലി തുമ്പാല്‍ തുടച്ചു. <br />
ഗോപാല പിള്ള സാര്‍ അടി തുടരുന്നു നേരെ നോക്കുന്നത് പോലുമില്ല , കമ്പി അടിക്കുന്ന " കട കട " മാത്രം നിശബ്ദ ഭംഗം വരുത്തുന്നു.<br />
ട്രന്കിന്റെ പൈസ ചോദിച്ചില്ല ഒട്ടു കൊടുത്തുമില്ല , തിരികെ അതെ കാല് വീശി സൈക്കളില്‍ കേറി ദാ" എന്ന് പറഞ്ഞപ്പോഴേയ്ക്കും അച്ചന്റെ കാല്ക്കല് റെഡി .<br />
<br />
അച്ചനും ഒരുമാതിരി അവിശ്വാസം തോന്നി " ഇത്ര പെട്ടന്ന് മൂന്നു നാല് ട്രങ്ക് വിളിച്ചു കഴിഞ്ഞോ കുട്ടപ്പാ " <br />
എന്നൊരു ആക്കി ചോദ്യം കുട്ടപ്പന് അത്ര പിടിച്ചില്ല . കുറിപ്പും പൈസയും അച്ചന്റെ കയ്യില്‍ കൊടുത്തു എന്നിട്ട് പറഞ്ഞു<br />
" അച്ചോ നമ്മുടെ മേലേലെ ഗോപാല പിള്ള ഇപ്പം കോഴഞ്ചേരി പോസ്റ്റ് ആപ്പീസിലെ മാഷാ<br />
എന്നെ കണ്ടതും ഞാന്‍ എല്ലാ വിവരവും പറഞ്ഞു ...അതിനെന്നാ കുട്ടപ്പാ ചൊവന്ന പെട്ടീടെ കതകു തൊറന്നു <br />
അങ്ങ് വിളിച്ചോണ്ടാട്ടെ എന്ന് പറഞ്ഞതും ഞാന്‍ അങ്ങോട്ട് കേറി കതകും അങ്ങടച്ചു എന്നിട്ട് അച്ചന് തന്ന നമ്പരും പേരും ഒറക്കെ അങ്ങോട്ടു വിളിച്ചു എന്നിട്ട് മരണ വിവരം ഓരോരുത്തരോടായി പറഞ്ഞു എന്റെ തൊണ്ട പൊട്ടാറായി അച്ചോ ....." കുട്ടപ്പന് തളര്‍ന്ന് പോയി.<br />
<br />
അച്ചന്റെ തലച്ചോറിന്റെ വെള്ളി തിരയില്‍ പടം തെളിഞ്ഞു. "അപ്പോള്‍ കുട്ടപ്പാ നീ ആ കറുത്ത ഫോണ്‍ കയ്യില്‍ എടുത്തില്ലേ "<br />
"എന്റച്ചോ ഗോപാല പിള്ള പറഞ്ഞാല്‍ അതില്‍ കൂടുതല്‍ എന്തവാ , കേറി അങ്ങോട്ട് വിളിക്കാന്‍ പറഞ്ഞു ഫോണും ഒന്നുമെടുക്കണ്ട കാര്യമില്ല പുള്ളി പറഞ്ഞാല്‍ ...പണ്ട് ഞാന്‍ മട്രാസിനു വിളിച്ചതും ഇങ്ങനെ തന്നെയായിരുന്നു " <br />
അച്ചന് ചെകുത്താനെ കണ്ടപോലെ ഞെട്ടിപ്പോയി . വല്യ തിരുമേനീടെ അന്ത്യ കര്‍മ്മങ്ങള്‍ക്ക് അനിയന് വരാതിരുന്നതിനെ ചൊല്ലി ഇന്നും പിണക്കം മാറിയില്ല . അവനെ അറിയിച്ചില്ല എന്ന് അവനും കൃത്യമായി ട്രങ്ക് വിളിച്ച വിവരം ഞാനും ഇപ്പോഴും വാദിക്കുന്നു. പെട്ടന്ന് അച്ചനു ബോധം വന്നു<br />
"ആട്ടെ കുട്ടപ്പാ വിളിച്ചതിന്റെ രസീത് കാണട്ടെ "<br />
"അച്ചോ കൊച്ചിലെ തൊട്ടേ ഞാനിവിടുത്തെ കാര്യക്കാരനാ എനിക്കാരുടേം പൈസാ വേണ്ടാ. അറിയാവുന്നത് കൊണ്ട് ഗോപാല പിള്ള പൈസ ചോദിച്ചില്ല ഞാനൊട്ടു കൊടുത്തുമില്ല ..ഞാന്‍ പോകുവാ കൂലി പണി ചെയ്താ ഞാന്‍ കഴീന്നെ ...വിശ്വാസ കേടു തോന്നിയാല്‍ പിന്നെ അവിടെ നിക്കരുത്..."<br />
കുട്ടപ്പന് സൈക്കിള്‍ ഉന്തി മാറ്റി വച്ച് നടന്നു നീങ്ങി.<br />
<br />
അച്ചനു മൊത്തത്തില്‍ ലോകാവസാനമായ പോലെ ഒരു തോന്നല്‍ വന്നു.<br />
എല്ലാം തല തിരിഞ്ഞു കറങ്ങുന്നത് പോലെ. <br />
ഇനി നിന്നിട്ട് കാര്യം ഇല്ല താനേറെ പോകുന്നതാ നല്ലത് . ഇല്ലെങ്കില്‍ എന്റെ മരണം പോലും അറിയിച്ചില്ല എന്ന പരിഭവത്തിന്മേല്‍ ബന്ധുക്കള്‍ ശത്രുക്കള്‍ ആകും .<br />
അച്ചന് കുപ്പായമിട്ടു . കുപ്പായ വര്‍ണത്തിലുള്ള പ്രിമിയര്‍ പദ്മിനി സ്റ്റാര്‍ട്ട് ചെയ്തു .<br />
കോഴഞ്ചേരിക്കു പോകും വഴി കുട്ടപ്പന് ഓരം ചേര്‍ന്ന് പോകുന്നു ...വണ്ടി നിര്‍ത്തി ..<br />
"കുട്ടപ്പാ സ്നേഹിക്കുന്ന ഏവനും ദൈവത്തില്‍ നിന്നും ജനിച്ചവനാകുന്നു ...വണ്ടിയില്‍ കേറ് "<br />
കുട്ടപ്പന് ഒന്ന് പരുങ്ങി എന്നിട്ട്ഡോര്‍ തുറന്നു അച്ചനെ നോക്കി ഒരു പൂച്ച കുഞ്ഞിനെ പോലെ മുന്‍ സീറ്റില്‍ കയറി ഇരുന്നു കുറുകി.<br />
അച്ഛന് പ്രിമിയര്‍ പദ്മിനി പായിച്ചു!<br />
<br />
<br />shajkumarhttp://www.blogger.com/profile/18183363596756768146noreply@blogger.com9tag:blogger.com,1999:blog-6508284867552274649.post-4998775776310447822013-05-01T15:08:00.000+05:302013-05-07T09:24:09.692+05:30ദാനിയേല്‍ <br />
<br />
<br />
<span style="font-family: inherit;">ബാബിലോണ്‍ നദിക്കരയില്‍ നിന്നുമുയര്‍ന്ന യഹൂദ പ്രവചനങ്ങളില്‍ ദാനിയേലിന്റെ </span><br />
<span style="font-family: inherit;">പുസ്തകവും ഘോഷിക്ക പെട്ടിരുന്നു . </span><br />
<span style="font-family: inherit;"><br /></span>
<span style="font-family: inherit;">ഇവിടെ പമ്പാ നദിക്കരയില്‍ ഞങ്ങളും അറിയുന്നു നന്മയുടെ പുസ്തക താളുകളിലെ ഉണ്മയുടെ കൊച്ചു കൊച്ചു പച്ചപ്പുകൾ . </span><br />
<span style="font-family: inherit;">കോളജു കാലത്തെ ഏറ്റവും വലിയ വിനോദം ദാനിയേലു ചേട്ടന്റെ ഈ പുണ്ണ്യ ഭൂമിയിലേക്കുള്ള തീര് ഥാടനമായിരുന്നു!</span><br />
<span style="font-family: inherit;"><br /></span>
<span style="font-family: inherit;">നദി അമ്പേ വരണ്ടു വിണ്ടു കീറി പിഞ്ഞി
പോയ ഒരു കൈലേസുപോലെ കണ്ണീർ തടാകമായി തന്നോട് ചെയ്ത പിഴവുകൾ അത്
ചെയ്തവരോട് പൊറുക്കേണമേ എന്ന് മാപ്പിരക്കും പോലെ ആകാശം നോക്കി
കിടക്കുമ്പോൾ ആ നെടുവീർപ്പിനിടയിൽ അല്പം സാന്ത്വനമായി മരു പച്ചപോലെ ദാനിയേലിന്റെ കുഞ്ഞു പീടിക.</span><br />
<span style="font-family: inherit;"><br /></span>
<span style="font-family: inherit;">മഞ്ഞ മുളം കാലുകള്‍ കോതി ഒതുക്കി അതിന്മേല് ഇഴ അടുപ്പിച്ചു കെട്ടിയ തെങ്ങോല പന്തല്‍ പൂഴി മണലില്‍ തണുത്ത തറയിലേയ്ക്ക് ഉദയ സൂര്യന്റെ ഒളി നോട്ടം എത്തുമ്പോള്‍ കാപ്പി പീടികയ്ക്കു ആകെ ഒരു നാണം !</span><br />
<span style="font-family: inherit;"><br /></span>
<span style="font-family: inherit;">പമ്പാ നദിയിലെ കുഞ്ഞോളങ്ങളിൽ
കിഴക്കുണരുന്ന ഉദയ വെളിച്ചം വീണു പ്രതിഫിലിക്കുമ്പോൾ ഓല മേഞ്ഞ ചായ
പീടികയിലും അടുപ്പിലെ കുഞ്ഞു വെളിച്ചം അരണ്ട് മിന്നി ചുവന്ന വെളിച്ചം
നദിയിലും പടർത്തുന്നു .</span><br />
<span style="font-family: inherit;"><br /></span>
<span style="font-family: inherit;"> ചെമ്പ് കലത്തിലെ തിളച്ചു തുടങ്ങുന്ന
വെള്ളത്തിൽ ഇട്ട ചെമ്പ് തുട്ട് മേല്‍ കീഴ് മറിയുമ്പോൾ ചൂട്ടിൽ നിന്നും
തീ പിടിപ്പിച്ച് ഒരു തെറുപ്പ് ബീഡിയുമായി ദാനിയേലിന്റെ ജീവിതവും
തിളക്കം വച്ച് തുടങ്ങുന്നു...കണ്ണാടി അലമാരയില്‍ ചൂടു പുട്ടിന്റെ ആവി നിറഞ്ഞു നില്ക്കുന്നു, നെല്ലു കുത്തരിയുടെ വെന്ത മണം . ആറ്റരികത്തു മേഞ്ഞു വളരുന്ന താറാം കൂട്ടം ഇട്ട നാടന്‍ മുട്ട, കടുകു പൊട്ടിച്ചു താളിയ്ക്കുന്നതിന്റെ മാസ്മര ഗന്ധം ...</span><br />
<span style="font-family: inherit;">ആകെപ്പാടെ ഗ്രാമത്തിന്റെ നിഷ്ക്കളങ്കതയ്ക്കു മേല്‍ ദാനിയേലിന്റെ പീടിക ഒരു വര് ണ്ണ കുടയായി നില്ക്കുന്നു , ആറ്റില്‍ നിന്നും വരുന്ന ഇളം കാറ്റിന്റെ നിര് മ്മലതയില്‍ കൈതപ്പൂവിന്റെ ഗന്ധം ... </span><br />
<span style="font-family: inherit;"><br /></span>
<span style="font-family: inherit;"><br /></span>
<span style="font-family: inherit;">"പൂഹൂയ് ... പൂവോയ് " കോഴഞ്ചേരി ചന്തയിലേക്കുള്ള സാമാനങ്ങളും കേറ്റി
വരുന്ന കേവ് വള്ളക്കാരന്റെ ആഹ്ളാദാരവം ആരോഹണാ അവരോഹണത്തില് ... </span><br />
<span style="font-family: inherit;"> നനുത്ത തണുപ്പിൽ മുളം കഴുക്കോൽ ഊന്നി പൊക്കി വെള്ളം ചുഴറ്റി തെറുപ്പിച്ച് ചുറ്റും പറക്കുന്ന നീർ കാക്കകളുടെ
കല പിലകൾക്കിടയിൽ ദാനിയേലിന്റെ പീടികയിലെ നിത്യവും കൃത്യമായി ഉദിക്കുന്ന
ചുവന്ന വെട്ടം കണ്ടതിന്റെ ആനന്ദം! </span><br />
<span style="font-family: inherit;">മെല്ലെ വള്ളം ബ്രേക്ക് ഇട്ടു തിരിച്ചു
കഴുക്കോൽ ഊന്നി കരയിലേക്ക് അടുപ്പിച്ചു നിർത്തി "ബ്ളൂം " എന്ന്
വെള്ളത്തിലേക്ക് ഒരു ചാട്ടം ചാടി, അടുത്ത ചാട്ടം ദാനിയേലിന്റെ പീടിക
തിണ്ണയിൽ കയറാനുള്ള കുത്തു കല്ലിൽ . വള്ളക്കാരന്റെ ബലിഷ്ടമായ കാല് പാദത്തിനടിയില്‍ കുത്തു കല്ലും ഒന്നു ഞരങ്ങി .</span><br />
<span style="font-family: inherit;"><br /></span>
<span style="font-family: inherit;">വറുതി കാലത്ത് വഴിയോടു തിരിഞ്ഞും വര് ഷ കാലത്ത് ഉറഞ്ഞു തുള്ളുന്ന പമ്പയെ നോക്കിയും ആയിരിക്കും പീടികയുടെ മുഖപ്പു . കുത്തു കല്ല് കയറാതെ നേരെ വള്ളത്തില്‍ നിന്നും കടയിലേക്കു ലാന്റ് ചെയ്യുവാനുള്ള ഞൊടി വിദ്യ ആണു ഈ വര് ഷ കാലത്തെ മുഖം മാറ്റം !! വറുതിയില്‍ വഴിയോടു തിരിയുന്നതും വേറൊരു ലാന്റിങ് ലാഡര്‍ വിദ്യ!</span><br />
<span style="font-family: inherit;">മുഖപ്പുകളുടെ ഒരു പകര്‍ന്നാട്ടം . </span><br />
<br />
<span style="font-family: inherit;"> മണ്ണ് മുഴുവനും വാരി പുഴയെ ആവര്‍ത്തിച്ചു ബലാല്‍സംഗം ചെയ്തു പണം ഉണ്ടാക്കിയ ഒരു വിരുതന് , സ്ഥിരമായി ദാനിയേലിന്റെ ആട്ടിയ വെളിച്ചെണ്ണയില്‍ അന്നത്തേയ്ക്കു മാത്രം ഉണ്ടാക്കുന്ന വടയും ബോളിയുമൊക്കെ കഴിച്ച സമൃദ്ധിയില്‍ ഒരിക്കല്‍ അല്പം കാശ് കടം വരുത്തിയപ്പോള്‍ ദാനിയേല്‍ ചുങ്കകാരന്റെ മുതുകത്തു ചാട്ട വാര് അടിച്ച കര്‍ത്താവായി ചോദിച്ചു " ഈക്കണ്ട മണ്ണ് മുഴുവനും വാരി നെറികേട് കാണിച്ചു നീ ഉണ്ടാക്കിയ കാശെല്ലാം എവിടെ പോയി.. വെള്ളമടിച്ചു കളഞ്ഞു അല്ലെ...ഇവിടെ നിനക്ക് തരാന്‍ കടം ഇല്ല...ഇനി നീ വരികേം വേണ്ടാ." </span><br />
<span style="font-family: inherit;">മണല്‍ വാരുകാരന്‍ ആ പണിയും വെള്ളമടിയും നിര്‍ത്തി നല്ലവനായി ഒരിക്കല്‍ വന്നു എന്നും ആവശ്യത്തിനു പലഹാരോം ചായേം ദാനിയേല്‍ ഫ്രീ ആയി കൊടുത്തുവെന്നും ആരോ പറഞ്ഞു.</span><br />
<span style="font-family: inherit;"><br /></span>
<span style="font-family: inherit;"><span style="font-family: inherit;">ഇങ്ങനെ നന്മയുടെ വെളിച്ചെണ്ണ പലഹാരങ്ങളും ദാനിയേല്‍ ചേട്ടന്റെ പീടികയില്‍ ചുട്ടു കൂട്ടുന്നുണ്ടായിരുന്നു.. ആറന്മുള ഉതൃട്ടാതി വള്ളം കളി കഴിഞ്ഞു തളര്‍ന്ന് അവശരായി വരുന്ന തുഴചില്‍കാര്‍ക്ക് ആകെ ഒരു വേ സൈഡ് മോട്ടലും ദാനിയേല്‍ ചേട്ടന്റെ പീടികയും ആ സ്നേഹവുമായിരുന്നു ..എത്ര വൈകിയാലും കാപ്പീം കടീം വച്ച് കാത്തിരിക്കുമായിരുന്നു പാവം ദാനിയേല്‍ ചേട്ടന് ...</span></span><br />
<br />
<span style="font-family: inherit;"><span style="font-family: inherit;">മദ്ധ്യാന്ന സൂര്യന് പമ്പയെ തപിപ്പിക്കുംപോള്‍ പീടിക തിണ്ണയില്‍ ഇരുന്നു മുകുന്ദന്റെ വെള്ളാരം കല്ലുകളെ സങ്കല്പിച്ചു നദി മദ്ധ്യത്തിലെ കുഞ്ഞോള പരപ്പിലെ നക്ഷത്രം വിരിയിക്കുന്ന വെളിച്ച മാജിക് കാണാന്‍ എന്തായിരുന്നു സുഖം. അപ്പോള്‍ കച്ചവടം ഒതുക്കി ഉച്ച മയക്കത്തിലായിരിക്കും ദാനിയേല്‍ ചേട്ടന് ..കൈത്തറി ചുട്ടി തോര്‍ത്ത് എടുത്തൊന്നു കുടഞ്ഞു നിവര്‍ത്തി ഡിസ്കില്‍ വിരിച്ചു നെടു നീളന്‍ കാലുകള്‍ വളച്ചു വച്ച് ഏതോ പകല്‍ സ്വപ്നാടനത്തില്‍ .... ഞങ്ങള്‍ ഏകാന്തതയില്‍ വെള്ളാരം കല്ലുകളെ നോക്കി മിഴി പൂട്ടാതെ വെറുതെ അലസമായി വരുന്ന കുളിര് കാറ്റിന്റെ സൊറയും കേട്ട് അങ്ങനെ ഇരിക്കും..</span></span><br />
<br />
<span style="font-family: inherit;"><span style="font-family: inherit;">ഞങ്ങടെ യൌവ്വനം അപരാഹ്നത്തിലായത് അറിയുമ്പോഴും, വാര്‍ദ്ധക്യം പടി കടന്നു വരുമ്പോഴും വല്ലപ്പോഴും ഓര്മ പുതുക്കാന്‍ സന്നാഹങ്ങളുമായി പോകുമായിരുന്നു ദാനിയേല്‍ ചേട്ടന്റെ പീടികയിലേക്ക് ... സംവത്സരങ്ങള്‍ ഉഴുതു മറിച്ച ഓര്മ പാടം അപ്പോഴൊക്കെ കതിരിടുമായിരുന്നു .. ചെറിയ തമാശുകള്‍ ചിരികള്‍ ചില്ലറ കാര്യങ്ങള്‍ ..</span></span><br />
<span style="font-family: inherit;"><span style="font-family: inherit;">ഓരോരോ പ്രാരാബ്ധങ്ങള്‍ പരസ്പരം ഇറക്കി വക്കുമ്പോള്‍ എന്നത്തേയും പോലെ ദാനിയേല്‍ ചേട്ടന് ചുട്ടി തോര്‍ത്തില്‍ ഉച്ച മയക്കത്തില്‍ ആയിരിക്കും..പക്ഷെ ഇപ്പോള്‍ ദിവാ സ്വപ്ന സഞ്ചാരമില്ല കൂര്‍ക്കം വലി തന്നെ ...</span></span><br />
<span style="font-family: inherit;"><span style="font-family: inherit;">ആയുസ്സിന്റെ ലാസ്റ്റ് സ്റ്റോപ്പില്‍ ആളിറക്കി പോകാന്‍ പോകുന്ന വണ്ടി പോലെ.</span></span><br />
<span style="font-family: inherit;"><span style="font-family: inherit;">യാത്ര പറഞ്ഞു പിരിയുമ്പോഴും അലസമായ ഒരു മന്ദഹാസം ഇങ്ങോട്ടിടും അത്ര തന്നെ .</span></span><br />
<br />
<br />
<span style="font-family: inherit;"><span style="font-family: inherit;">അങ്ങോട്ട് പോകാതെയായിട്ടും ഒരുപാട് നാളുകള്‍ ആയി. </span></span><br />
<span style="font-family: inherit;"><span style="font-family: inherit;">ദാനിയേല്‍ ചേട്ടന്റെ മുളം കൂടാരം കോണ്‍ക്രീറ്റ് എടുപ്പായി മാറി എന്നറിഞ്ഞു .</span></span><br />
<span style="font-family: inherit;"><span style="font-family: inherit;"><br /></span></span>
<span style="font-family: inherit;"><span style="font-family: inherit;">പഴയ സുഖവം സാന്ത്വനവും തിരികെ തരാന്‍ പമ്പാ നദിയും വെമ്പുന്ന പോലെ ..</span></span><br />
<span style="font-family: inherit;"><span style="font-family: inherit;">ഒരു ഭയം പോലെ , ഒരു പക്ഷെ നദിയും അതിന്റെ മരണ കാലത്തെ കുറിച്ച് ചിന്തിക്കുന്നുണ്ടാകാം കൈതപ്പൂ മണവും വെള്ളാരം കല്ലുമൊക്കെ സ്വപ്നത്തില്‍ ബാക്കി..</span></span><br />
<span style="font-family: inherit;"><span style="font-family: inherit;">വാലില്‍ മറുകുള്ള പരല്‍ മീന്‍ പുളച്ചിരുന്ന നദി മാറില്‍ ഇപ്പോള്‍ ന്യു ജനറേഷന് മീനുകളുടെ റിയാലിറ്റി ഷോകള്‍ !</span></span><br />
<span style="font-family: inherit;"><span style="font-family: inherit;">പഞ്ചാര മണല്‍ കസവ് കര നേര്‍ത്തു നേര്‍ത്ത് ഒരു നാട പോലെ ...അഴിഞ്ഞും അഴിയാതെയും നദിയെ ചുറ്റി ഇണ പിരിയാന്‍ വയ്യാത്തപോലെ </span></span><br />
<span style="font-family: inherit;"><span style="font-family: inherit;">വെറുതെ കുളിച്ചു കേറി പോരാറുണ്ട് എന്നല്ലാതെ പുഴയോന്നും പറയാറില്ല. മൂകയായി അങ്ങനെ കെടക്കും . കരയെ വാരി പുണരാന്‍ ഇനി കഴിയില്ലല്ലോ എന്നോര്‍ക്കയാവാം..</span></span><br />
<span style="font-family: inherit;"><span style="font-family: inherit;"><br /></span></span>
<br />
<span style="font-family: inherit;"><span style="font-family: inherit;">ഇയ്യിടെ പുലര്‍ച്ചെ മൊബൈല്‍ വിളിയില്‍ ചങ്ങാതി പറഞ്ഞു "ഡാ , നമ്മുടെ ദാനിയേല്‍ ചേട്ടന് രണ്ടാഴ്ച മുന്‍പ് മരിച്ചു പോയി അടക്കവും കഴിഞ്ഞു..ഞാന്‍ ഇന്നലെയാ അറിഞ്ഞേ ആരും പറഞ്ഞും കേട്ടില്ല..."</span></span><br />
<span style="font-family: inherit;"><span style="font-family: inherit;">"എത്ര വയസായിരുന്നിരിക്കാം " എന്റെ ചോദ്യത്തിന് അവന് പറഞ്ഞു </span></span><br />
<span style="font-family: inherit;"><span style="font-family: inherit;">"നമ്മുടെ ലാസ്റ്റ് ബെല്ലിനു ഇനി എത്ര കാലം .. നമ്മള് വയസ്സിന്റെ കണക്കു കൂട്ടലുകള്‍ നടത്തുമ്പോള്‍ കാലം എളുപ്പ വഴിയില്‍ ക്രിയ ചെയ്ത് ഉത്തരം തരും .." അവന് കോള്‍ കട്ട് ചെയ്തു . </span></span><br />
<span style="font-family: inherit;"><span style="font-family: inherit;">ഫോണിന്റെ മിടിപ്പും തീരുന്നു ശബ്ദം ഇല്ലാതെ എന്റെ കൈക്കുള്ളില്‍ ഒരു ചത്ത മീനിനെ പോലെ അതിരിക്കുന്നു.</span></span><br />
<span style="font-family: inherit;"><span style="font-family: inherit;"><br /></span></span>
<span style="font-family: inherit;"><span style="font-family: inherit;">നദി മാറിലെ വെള്ളാരം കല്ലുകളില്‍ സൂര്യന് നക്ഷത്രം വിരിയിക്കുന്ന മാജിക്ക് കാണാന്‍ ഇനി എന്ന് കാണും എന്ന് ആരോ ചോദിക്കുന്നു ...</span></span><br />
<span style="font-family: inherit;"><span style="font-family: inherit;">ചാര് കസേരയില്‍ ആയുസിന്റെ എഞ്ചുവടി പട്ടിക കൂട്ടി കിഴിച്ച് ഉത്തരം കിട്ടാതിരിക്കെ </span></span><br />
<span style="font-family: inherit;"><span style="font-family: inherit;">ഒരു മയക്കം വന്നു മൂടുന്നു...</span></span><br />
<br />
<span style="font-family: inherit;"><span style="font-family: inherit;"></span><br /></span>
<br />
<span style="font-family: inherit;"><br /></span>
<br />
<br />
<span style="font-family: inherit;"> </span> shajkumarhttp://www.blogger.com/profile/18183363596756768146noreply@blogger.com12tag:blogger.com,1999:blog-6508284867552274649.post-63576988614873247492013-01-10T12:35:00.000+05:302013-01-10T12:35:20.116+05:30മുതു പരിണയം ഒരിക്കലും നടന്നതോ നടക്കാന്‍ സാധ്യത ഉള്ളതോ ആയ ഒരു സംഭവമായി ഇതിനെ കാണരുതേ<br />
കഥാപാത്രങ്ങളും സാഹചര്യങ്ങളും ഒക്കെ ഭാവനയുടെ പരിമിതികള്‍ക്ക് അകത്തും, പരിമിതി ഇല്ലാത്തത് പുറത്തും!<br />
<br />
അയല്‍ വീട്ടില്‍ ഒരു കല്യാണ നിശ്ചയം പത്തു പതിനഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം വന്നു കൂടി. <br />
<br />
ഇന്നേയ്ക്ക് പതിനഞ്ചു വര്‍ഷം മുന്‍പ് കഥയിലെ അമ്മാവന് വയസ് എഴുപതും ചില്ലറ ബാലന്‍സും<br />
ചിങ്ങത്തിലെ തിരുവോണം നക്ഷത്ര ജാതന് .<br />
തന് കൈ മുന്‍ കൈയ്യായി എടുത്ത കല്യാണ ആലോചന ഉന്നം തെറ്റാതെ ലക്ഷ്യത്തില്‍ തറച്ചതിന്റെ ആവേശം<br />
അമ്മാവനെ യൌവ്വന യുക്തനാക്കി.. <br />
<br />
<br />
മരുമകന്റെ ഏറ്റവും ഇളയ അനിയന്റെ , മധ്യ വയസ്സിലാണോ അതോ വൃദ്ധ വയസ്സിലാണോ എന്ന് ഒരു നടയ്ക്കു തീര്‍പ്പാക്കാന്‍ പറ്റാത്ത വയസ്സറിവില്‍ , ഒത്തിരി തേടി തപ്പി പിടിച്ചെടുത്ത ഒരു മഹാ ഭാഗ്യത്തിന്റെ , അല്ലെങ്കില്‍ കേരള സംസ്ഥാന ഓണം ബമ്പര്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം അടിച്ചപോലെ,<br />
ഇതി കര്‍ത്തവ്യ മൂഡരായി എല്ലാവരും പെട്ടിയില്‍ വീണ മൂഷിക സോദരനെ പോലെ എരി പൊരി സഞ്ചാരത്തില്‍ ......<br />
<br />
കാരണം ചെറുതല്ല , പയ്യന് ടിക്കറ്റ് എടുക്കാന്‍ തുടങ്ങിയിട്ട് കൊല്ലം പതിനഞ്ചു കഴിഞ്ഞു. അന്നേ വയസ്സ് മുന്പില് കേറി പോയി എന്ന് പല ബ്രോക്കര്‍മാരും പറഞ്ഞിരുന്നു<br />
പോയി കണ്ട പെമ്പിള്ളേര് കൂട്ട്കാരോട് പറഞ്ഞെന്നും അറിഞ്ഞു "ഒരു മുതുക്കന് ചെറുക്കന് പെണ്ണ് കാണാന്‍ വന്നിരുന്നു എന്ന്" സങ്കടം തോന്നാതെ ഇരുന്നുമില്ല.<br />
<br />
എങ്കിലും ജില്ലയില്‍ ആണിന് മൂന്നു പെണ്ണ് വച്ച് ഉണ്ടെന്ന്, പത്തില്‍ മുന്നാം സെപ്റ്റംബര്‍ പരീക്ഷയ്ക്ക് ട്യുടോറിയല്‍<br />
കോച്ചിംഗ് എടുത്ത സാര്‍ പറഞ്ഞത് കൊണ്ടും , സ്വയം തൊഴില്‍ ചെയ്യുവാന്‍ അഭിമാനം സമ്മതിയ്ക്കാത്തത് കൊണ്ടും, അഷ്ടിയ്ക്കു വക സ്വന്തമായി ഇല്ലെങ്കിലും വേണ്ട "പെരുമാറാന്‍" സ്വന്തം എന്ന് പറയാന്‍ ഒരു മുറി പോലും ഇല്ലാത്തത് കൊണ്ടും വയസ് അറിയിച്ചിട്ടും മിണ്ടാതെ നടന്നു അനിയന്.<br />
അങ്ങനെ ഒരു വിഭാര്യ ദുഃഖം ആരും കാണാതെ പുര നിറഞ്ഞു വളര്‍ന്നു. <br />
വിളിപ്പുറത്ത് വരുന്ന ഒരേ ഒരു ഭാര്യ "ഓ. സി . ആര് " ആയിരുന്നു, ഒപ്പം അതും കൊണ്ട് അമ്മയും ചേട്ടത്തിയും ഒന്നും കാണാതെ സന്ധ്യക്ക് പമ്മി പമ്മി വരുന്ന നല്ലവനായ അയല്‍വാസി ഓട്ടോ കാരനും.<br />
<br />
പക്ഷെ രണ്ടെണ്ണം വിടുമ്പോള്‍ വിരഹം കനക്കും അപ്പോള്‍ നേരെ അമ്മയോടൊരു ചോദ്യം<br />
"എന്തിനീ ദുഃഖ കടലിലെറിഞ്ഞു ..."<br />
അമ്മയും കുഴഞ്ഞു. അടുത്ത വരി ഓര്‍ത്തു.."ചെകുത്താനോടൊരു ചോദ്യം..." ഉത്തരം കിട്ടിയ പോലെ <br />
ഒരു നാള് ആണ് മാലാഖയെപ്പോലെ ചിറകു വീശി എത്തി ചേട്ടത്തിയുടെ അച്ഛന് അഥവാ നമ്മുടെ അമ്മാവന് "ഡാ അങ്ങ് കോട്ടൂര്‍ ഭാഗത്ത് ഒരു നല്ല പെണ്ണ് ഉണ്ടെന്ന് ഐരൂരെ കേശവപിള്ള അളിയന് പറഞ്ഞു ..അയാടെ പേരപ്പന്റെ ബന്ധുക്കാരീടെ വഹേല്‍ ഒള്ള ഒരുത്തീടെ മോളാ ..തന്ത കൊച്ചിലെ കെട്ടി ഞാന്നു ചത്തതോ മറ്റോ ആണെന്ന് പറേന്നു...എന്തായാലും ഈ രാവിലെ തന്നെ പോയി നോക്കാം.."<br />
<br />
കേട്ടത് പാതി ഇട്ടു അനിയന് കളം കളം ഷര്‍ട്ട് , ഉടുത്തു അമ്മയുടെ സെറ്റ് മുണ്ടിന്റെ കസവു ഡബിള്‍..<br />
ചേട്ടത്തി നല്കിയ യാട്ളി പൌഡര്‍ ആകെ പൂശി .<br />
വലതു വച്ച് അമ്മയുടെ അനുഗ്രഹം വാങ്ങി , ഇടതു വച്ച് ചെട്ടത്തീടെ ആശിസുകള്‍ വാങ്ങി<br />
മനസാ പ്രവാസി ചേട്ടനെ നിരൂപിച്ചു, ഭിത്തിയില്‍ കത്തുന്ന ബള്‍ബ് ഇട്ട അച്ഛന്റെ ഫോട്ടോയെ വണങ്ങി ....<br />
അമ്മാവനൊപ്പം സുഹൃത്തിന്റെ ഓട്ടോയില്‍ കയറി..<br />
"പെണ്ണിന് ഈ കുംഭത്തില്‍ മുപ്പത്തെട്ടു തെഹേം എന്നാ പറഞ്ഞേ ..നേരത്തെ ഒരുത്തന് കെട്ടി ഒഴിഞ്ഞതാ അവന് മഹാ വെള്ളമാരുന്നു..ഇതൊന്നും ഇപ്പം ആരറിയാനാ .." അമ്മാവന് ചരിത്രത്തില്‍ ഗവേഷണം തുടങ്ങി.<br />
"എന്തായാലും കാണാന്‍ കൊള്ളാമേ അമ്മാവാ " ചെറുക്കന്റെ ജിജ്ഞാസ അവിടെ തീര്‍ന്നു.<br />
<br />
"പൂവന്‍പഴമാ എന്നാ അളിയന് പറഞ്ഞേ ' അമ്മാവന് കാണാതെ വര്‍ണിച്ചു ..<br />
"കാര്‍ബൈഡ് ഇട്ടു പഴുപ്പിച്ചതാന്നോ ആ " ഓട്ടോക്കാരനും വിട്ടില്ല.<br />
അങ്ങനെ കോട്ടൂര്‍ കരയോഗം പടി കഴിഞ്ഞു പോകവുന്നിടത്തോളം ഓട്ടോ പോയി. ബാക്കി കാല് നട.<br />
പെണ്ണിന്റെ വീടെത്തി ..പുറത്തു ആരേം കാണുന്നില്ല ചതി പറ്റിയോ? അവരവര്‍ മനസാ നിരൂപിച്ചതും<br />
അടക്കിയ ഒരു തേങ്ങല്‍ മുറിയ്ക്കകത്ത് കേട്ടു ..അത് പിന്നെ ഒരു കൂട്ട കരച്ചില് ആയി.<br />
ഇത്ര രാവിലെ...വല്ല അബദ്ധോം..<br />
അമ്മാവനും പയ്യനും എല്ലാം ഓടി മുറിയില്‍ കേറി...<br />
ചട പാടാ അഞ്ചാറു പെണ്ണുങ്ങള് ചാടി എഴുന്നേറ്റു ചീറി " എവിടുന്നു വരുവാ ..ഇങ്ങനാന്നോ ഒരു വീട്ടില്‍ കേറി വരുന്നത് ..?"<br />
അമ്മാവന് വിഷയം അവതരിപ്പിച്ചു .. പെണ്ണുങ്ങള് പരുങ്ങി പറഞ്ഞു...<br />
"ഞങ്ങള്‍ ആകാശ ദൂത് കണ്ടങ്ങ് കരഞ്ഞു പോയി..നിങ്ങള്‍ വരുന്ന കാര്യം ഓര്‍ത്തില്ല ..ഇരുന്നാട്ടെ എല്ലാവരും "<br />
ചെറുക്കന് ഇതൊന്നും കണ്ടുമില്ല കേട്ടുമില്ല കാണാതെ പോയ പൊന്നു തപ്പുംപോലെ പുള്ളി ഒരേ നോട്ടം പെണ്ണിനെ കാണാന്‍ ...വിവരം പിടി കിട്ടിയ ഒരുത്തി കണ്ണ് തുടച്ചുകൊണ്ട് പറഞ്ഞു<br />
"ആ മൂലയ്ക്കത്തെ കസേരയില്‍ മുഖം പൊത്തി ഇരിക്കുന്നതാ സരസിജ നയന ..അവള് വല്ലാതെ കരഞ്ഞു പോയി ഇന്നത്തെ എപ്പിസോഡ കണ്ട്..ആരായാലും കരേം.. എടീ സരസേ എഴുന്നെക്കെടീ "<br />
അപ്പോഴാ ചെറുക്കന് മൂലയ്ക്ക് വീണ്ടും ഒരാള്‍ കൂടി ഉണ്ടെന്ന് കണ്ടത് . ആകെ ഒരു മരണ വീട് പോലെ കരച്ചിലും പിഴിച്ചിലും. <br />
സരസ, ദൂത് മുടങ്ങിയതിലെ സങ്കടം കൊണ്ടാകാം പിന്നേം കരഞ്ഞു കൊണ്ട് എഴുന്നേറ്റു.. ചിരിച്ചു !<br />
മനസ്സില്ല മനസ്സോടെ ടി വി സ്റ്റാന്റ് ബൈ മാത്രം ആക്കി!!<br />
ഒന്ന് രണ്ട് ആണുങ്ങള് എവിടെ നിന്നോ വന്നു ചിറ്റപ്പന് അമ്മാവന് എന്നൊക്കെ പറഞ്ഞു പരിചയപ്പെട്ടു<br />
എല്ലാരും ജോറായി. വെറും വയറ്റില്‍ കാപ്പി ഊതി കുടിച്ചു, ലഡ്ഡു , ഉണ്ണിയപ്പം, സറ ലീ ബിസ്കറ്റ് കണ്ണന് പഴം ഇവയൊക്കെ ആവോളം കഴിച്ചു . ചെറുക്കന്റെ മനസ്സ് നിറഞ്ഞു . കരഞ്ഞ സരസേം, ചിരിച്ച സരസേം ഒരു പോലെ മനസ്സില്‍ പിടിച്ചു . ഉറപ്പിനുള്ള തീയ്യതി തീരുമാനിക്കുക മാത്രം ഇനി ബാക്കിയാക്കി.<br />
<br />
മടക്ക യാത്ര . അമ്മാവന് കഥകളി നാട്യത്തില്‍ ഒന്നിളകി ചോദിച്ചു "എങ്ങനെ.."<br />
അതേ ഇളക്കത്തില്‍ ചെറുക്കന് പറഞ്ഞു "എങ്ങനേം ഒന്നുറച്ചു കിട്ടിയാല്‍ മതിയായിരുന്നു .."<br />
വരും വഴി ടൌണിലെ തുറന്നു കൊണ്ടിരിക്കുന്ന ബീവരെജസില്‍ വണ്ടി അടുത്തു. <br />
ഓ സി ആര് അല്ല വാങ്ങിയത് സെലിബ്രേഷന് ഒരു ലിറ്റര്‍ തന്നെ. കിട്ടിയ പോലെ പൊതി ഇല്ലാതെ അമ്മാവന്റെ കയ്യില്‍ കൊടുത്തു , അമ്മാവന് ആകെ ഒന്ന് തുടുത്തു.<br />
"മല്ല്യ ആയിരുന്നെങ്കില്‍ കമ്പനി തന്നെ കൊടുത്താലും അമ്മാവനോട് ഈ കടപ്പാട് തീരില്ല..."ചെറുക്കന് മനസ്സില്‍ കരുതി.<br />
വീടെത്തി. തിണ്ണയില്‍ തന്നെ എല്ലാവരും എന്തോ അത്യാഹിതം കാണാന്‍ ഇരിക്കുംപോലെ ഉണ്ട്.<br />
"എന്തായെടാ.." അമ്മയുടെ വിളറിയ ചോദ്യം മുന്‍ പരിചയം കൊണ്ട് തന്നെ ..<br />
ഇറങ്ങി ചെന്ന് അമ്മയ്ക്കൊരുമ്മ കൊടുത്തിട്ട് പറഞ്ഞു.."ഉറപ്പിക്കണം ..അത്ര തന്നെ..ഇന്നെങ്കില്‍ ഇന്ന് "<br />
"ഇന്നിനി സമയമുണ്ടോ ...അമ്മാവാ " അമ്മ അല്പം കാര്യമായി ചോദിച്ചു.<br />
അമ്മാവന് പഴയ സീക്കോ ഫൈവ് വാച്ചിലെ തീയ്യതി സമയം ഒക്കെ ഒന്ന് ഹരിച്ചു ഗുണിച്ചു.<br />
"ഇപ്പോള്‍ സമയം പതിനൊന്നു മണി , രാഹൂം ഒക്കെ കഴിഞ്ഞു ..അവരെ ഒന്ന് വിളിച്ചു ചോദിക്കാം ,,വല്യ ചടങ്ങുകള്‍ ഒന്നും വേണ്ടാ ഒന്നോ രണ്ടോ പേര് വന്നു കുറി കൈ മാറുക അത്ര തന്നെ ..അല്ലെ പിന്നെ കന്നി മാസം കഴിഞ്ഞേ എല്ലാത്തിനും കൂടി സമയം കിട്ടൂ.."<br />
ചെറുക്കന് അത് കേട്ടപ്പം ബോധം മറയുന്ന പോലെ തോന്നി..അത് വരെ കാത്താല്‍ ആ കസ്തൂരി മാമ്പഴം കാക്ക കൊത്തി പോയാലോ..<br />
അമ്മയും മനസാ പറഞ്ഞു "മനശാന്തി അതല്ലേ എല്ലാം..ഇന്നെങ്കില്‍ ഇന്ന്.."<br />
"മകള്‍ കൊടുത്ത മൊബൈലില്‍ അമ്മാവന് പെണ്ണ് വീട്ടുകാരെ വിളിച്ചു..<br />
സംസാരത്തിനൊടുവില്‍ കിട്ടിയ ഒരു നമ്പരില്‍ വീണ്ടും ഏതോ ഒരു അമ്മാവനെ വിളിച്ചു.. അയാള്‍ കൊടുത്ത നമ്പരില്‍ ചിറ്റപ്പനെ വിളിച്ചു ..ശേഷം കരയോഗം , മറ്റു ബന്ധുക്കള്‍, കാപ്പീം കടീം തങ്കപ്പന് പിള്ളയോട് പറഞ്ഞു.. എന്ന് വേണ്ടാ അശ കൊശലെ മൂന്നു മണിയ്ക്ക് കല്യാണം ഉറപ്പായി.!!<br />
ഈ ചിങ്ങം മുപ്പതിന്, പതിനൊന്നു മുപ്പത്തി രണ്ടിനും , നാല്‍പ്പത്തി എട്ടിനും മദ്ധ്യേ അഭിജിത് , പുതിയകാവ് ക്ഷേത്രത്തില്‍ വച്ച്. <br />
എല്ലാരും കൈ കൊടുത്തു പിരിയും മുന്‍പ് കൊടുക്കല്‍ വാങ്ങലും ഉറപ്പിച്ചു. മുപ്പതു പവനും ,വീതവും, പിന്നെ കല്യാണ ചെലവിനു ഒരു ലക്ഷവും. <br />
<br />
എല്ലാരും പോയപ്പോള്‍ സന്ധ്യയായി . ചെറുക്കനും അമ്മാവനും ഓട്ടോ സുഹൃത്തും കൂടി "എന്നാല്‍ ആറ്റില്‍ ഒന്ന് മുങ്ങി വരാം " എന്ന് പറഞ്ഞു എണ്ണയും സോപ്പും ഒക്കെ എടുത്തു.<br />
"അച്ഛന് കഴിഞ്ഞ ആഴ്ചയല്ലിയോ ന്യുമോണിയയുടെ മരുന്ന് തീര്‍ന്നെ " ചേട്ടത്തി അച്ഛനോട് ചോദിച്ചപ്പോഴാ ചെറുക്കനും ഓര്‍ത്തത് ..കഴിഞ്ഞ മാസം അമ്മാവനെ ചുവപ്പും നീലേം വെട്ടം മിന്നുന്ന ആമ്പുലന്‍സില്‍ മൂക്കില്‍ ഓക്സിജന്‍ കുഴല്‍ ഒക്കെ ഇട്ടു മെഡിക്കല്‍ കോളജില്‍ കൊണ്ട് പോയ കാര്യം..<br />
ആറ്റില്‍ കുളിച്ചു പനി കൂടി പണി കിട്ടിയാല്‍ ഈശ്വരാ കല്യാണത്തിന് ഇനി പതിനഞ്ചു ദിവസം കഷ്ടി.<br />
"അമ്മാവന് കരയ്ക്ക് ഇരുന്നാല്‍ മതി' ചെറുക്കനും കൂട്ട് കാരനും നിബന്ധന വച്ചു. അമ്മാവന് തലയാട്ടി.<br />
കുളി ഗംഭീരമായി നടക്കുമ്പോള്‍ , ഇടയ്ക്കിടെ രാവിലെ വാങ്ങിച്ച സെലിബ്രേഷനും കൂടി കുളിയ്ക്കാന്‍ ഇറങ്ങി ..<br />
ഒന്ന് , രണ്ട്, മൂന്ന്, നാല് , നാലാമത്തെ സെലിബ്രെഷനോപ്പം നിനച്ചിരിയ്ക്കാതെ അമ്മാവനും ചാടി ആറ്റില്‍<br />
മുങ്ങാം കുഴിയിട്ട് ആറിന്റെ മധ്യത്തില്‍ പൊങ്ങിയിട്ടു പറഞ്ഞു<br />
"മക്കളെ ഈ കര്‍ക്കിടകത്തില്‍ എണ്പത്തഞ്ചു കഴിഞ്ഞു .. ഇത് പഴയ മണ്ണാ ഇതേല് ചുമ്മാ നൂമോണിയായും ഒന്നും കേറി ചൊറീകേല്ല..അതിനൊട്ടു സമ്മതിക്കുകെം ഇല്ല.. അന്നേരം പിന്നെ ഞാനൊന്നും പറഞ്ഞില്ല...ആശാന് കളരീല് പഠിയ്ക്കുംപം നീന്താന്‍ പഠിച്ചതാ ...അണ്ണാനെ മരംകേറ്റം പഠിപ്പിക്കരുതെ...മോനെ"<br />
എല്ലാരും കുളി മതിയാക്കി. മിച്ചം വന്ന സെലിബ്രേഷന് മൂന്നായി കൊടുവിച്ചു.!<br />
<br />
ഓട്ടോ സുഹൃത്ത് വിട പറഞ്ഞു.. ചെറുക്കനും അമ്മാവനും ഇരുട്ട് വാക്കിനു വീട്ടില്‍ കയറി . അത്താഴത്തിനൊക്കെ നിന്നാല്‍ പൊല്ലാപ്പാകും അമ്മാവന് കൊളമാക്കും . <br />
നേരെ അമ്മാവനേം കൂട്ടി കട്ടിലില്‍ സ്ഥാനം പിടിച്ചു....ദൈവാധീനം സ്വിച്ച് ഇട്ടപോലെ അമ്മാവന് വായും തുറന്നു ഉറക്കമായി.. ലൈറ്റ് ഓഫാക്കി <br />
എപ്പോഴോ ചെറുക്കനും ഒന്ന് മയങ്ങി...യക്ഷി പകരും പോലെ ഒരൊച്ച കേട്ടു ..എന്തോ അലറി പറക്കും പോലെ<br />
ഞെട്ടി ഉണര്‍ന്നു ചെറുക്കന് ലൈറ്റ് ഇട്ടു ...അമ്മാവന്റെ കെടപ്പുകണ്ട് ഭയന്ന് പോയി <br />
കണ്ണ് രണ്ടും വെളിയിലേയ്ക്കു തുറിച്ചു, പെട്ടി ഓട്ടോ സ്റ്റാര്‍ട്ട് ആക്കും പോലെ ഓരോ ഒച്ചയില്‍ ഓരോരോ ട്യൂണില്‍ ശ്വാസത്തിനായി ഞെളി പിരി കൊള്ളുന്നു.<br />
"ഈശ്വരന്മാരെ എന്റെ കല്യാണം ...ഈ മുടിഞ്ഞ കാലനോട് പറഞ്ഞതാ വെള്ളത്തില്‍ ഇറങ്ങരുതെന്ന് ഇപ്പോള്‍ ദേ അണ്ണാന് മരത്തേല് കേറുവാ..." പിറ് പിറുത്തു കൊണ്ട് ചെറുക്കന് ചൂട് വയ്ക്കുന്ന ഹോട്ട് വാട്ടര്‍ ബാഗിനായി ഓടി. <br />
ശബ്ദം കേട്ടു എല്ലാവരും ഉണര്‍ന്നു. .. ചേട്ടത്തി കരച്ചിലും അലര്‍ച്ചയുമായി..<br />
"ഈ കെളവനെ വീട്ടില്‍ കൊണ്ട് വിടാന്‍ ഞാന്‍ പറഞ്ഞതാ, അല്ലേലും വയസന്മാരുടെ കൂടെ കുടിച്ചു കൂത്താടന്‍ നിക്കരുതെ എന്ന് എപ്പോഴും ഞാന്‍ പറയും.."<br />
എഴുപതു കഴിഞ്ഞ അമ്മയുടെ ചെറുപ്പം ഓരോ തവണയും മുഴച്ചു നിന്നു.<br />
രക്ഷയില്ല. ചൂട് വെപ്പൊന്നും ഏക്കുന്നില്ല..അമ്മാവന് അന്ത്യ ശാസ്വത്തിലെയ്ക്ക് കൂപ്പു കുത്തി തുടങ്ങി..<br />
ഇപ്പോള്‍ ഒരു മരം മുറിയ്ക്കുന്ന യന്ത്ര കൈ വാളിന്റെ ഒച്ച പോലെ ശ്വാസം കേള്‍ക്കാം..<br />
<br />
ഓട്ടോ വന്നു..അമ്മാവനെ ചുമ്മി ഒരു മാതിരി ഒടിച്ചു മടക്കി ഉള്ളിലാക്കി കറങ്ങുന്ന ലൈറ്റും അലറുന്ന സൈറനും ഇല്ലാതെ തൊണ്ണൂറു മൈല്‍ സ്പീഡില്‍ നേരെ ഗവന്മേന്റ്റ് ആശുപത്രിയിലേയ്ക്ക്..അപ്പോഴും അമ്മാവന്റെ ശ്വാസം വലിവ് ഓട്ടോയുടെ ശബ്ദവും കടന്നു ഉച്ച സ്ഥായിയില്‍ ..ശരീര വളവ് ഓട്ടോയുടെ പടുതായെക്കാളും വളഞ്ഞു..<br />
"എന്റെ ദൈവങ്ങളെ ചിങ്ങം മുപ്പതു വരെ ഈ നിലവിളി ഇല്ലാതാക്കരുതെ.." എന്ന പ്രാര്‍ഥനയോടെ ചെറുക്കന് ഒരു ശിലാ ഫലകം പോലെ നിര്‍വ്വികാരനായി അമ്മാവനെയം താങ്ങി ഓട്ടോയില്‍ ചാരി ഇരുന്നു...<br />
മനസ്സില്‍ നാദസ്വരം തവില്‍ കച്ചേരി മന്ദ സ്ഥായിയിലും .....<br />
<br />
<br />
<br />
<br />
<br />
<br />
<br />
<br />
<br />
<br />
<br />
<br />shajkumarhttp://www.blogger.com/profile/18183363596756768146noreply@blogger.com8tag:blogger.com,1999:blog-6508284867552274649.post-34020413759424641472012-12-01T18:37:00.001+05:302012-12-01T18:37:33.440+05:30പ്രഗ്നന്‍സി ആന്‍ഡ് വേള്‍ഡ് വാര് <br />
എണ്‍പത് കളിലെ കാമ്പസിന്റെ വര്‍ണ മേള ഘോഷങ്ങളില്‍ ഓണ തുമ്പികളായി പാറി നടന്ന കാലം !<br />
നൂല് പൊട്ടിയ പട്ടമായി...ബ്രേക്ക് പോയ സൈക്കിളായി..<br />
<br />
മഫത് ലാല്‍ കോട്ടന്‍ മുണ്ടും ചെക്ക് അല്ലെങ്കില്‍ പ്രിന്റെഡ് ഷര്‍ട്ടും ഇട്ട്, ഓള്‍ഡ് സ്പയിസ് ലെമണ്‍ മുഖം ആസകലം പുരട്ടി, പൊടി മീശ അരിഞ്ഞ് ഒതുക്കി, കലാ കൌമുദിയും സംക്രമണം മാസിക ഒക്കെയുമായി പൂത്തുലഞ്ഞ ഗുല്‍മോഹറിന്റെ ചുവട്ടില്‍ അന്നന്നത്തെ രാഷ്ട്രീയ അജണ്ടകള്‍ ചര്‍വ്വിത ചര്‍വ്വണം ചെയ്യുമ്പോള്‍ , കല പില കൂട്ടി ചിറകടിച്ചു നടക്കുന്ന കുഞ്ഞാറ്റ കൂട്ടങ്ങള്‍ നിശബ്ദരായി അല്പം വെരുണ്ട്, ചര്‍ച്ചാ വേദി കടന്നു പിന്നെയും ചിലച്ചു പറക്കുമ്പോള്‍<br />
<br />
ഒരു അശരീരി വാക മരങ്ങള്‍ക്കിടയിലൂടെ<br />
"അളിയാ രക്ഷിയ്ക്കണം ആ മുടിഞ്ഞ കാലന് ലാബില്‍ റെക്കോഡ് സബ്മിറ്റ് ചെയ്യാന്‍ സമ്മതിക്കുന്നില്ല ...' <br />
ഒരു ശിഷ്യന് ഗുരുവിനെ ഇതില്‍ കൂടുതല്‍ എന്ത് വിളിക്കാന്‍ എന്ന് അന്ന് തോന്നി..<br />
<br />
ഇന്നും ചിലപ്പോള്‍ തോന്നുമ്പോള്‍ ഒരു മുടിവിനും ഈ ഈ യുഗത്തില്‍ സ്കോപ്പില്ല എന്ന് മനസ് പറയുന്നു, ഷെയര്‍ മാര്‍ക്കറ്റിലും ആം വെയിലും ഗുരു ശിഷ്യന് കീഴ്പെടുന്നു, അസാരം കൂട്ടി കൊടുപ്പിനുമോ? !!<br />
<br />
"എന്താടാ കാര്യം" എന്ന് ചോദിച്ചു <br />
ഒന്നും ആലോചിയ്ക്കാതെ അങ്ങ് എടുത്തു ചാടി ചെന്നാല്‍ എന്റെ റെക്കോഡും അങ്ങേരുടെ ദയാ വായ്പും കാത്തിരിക്കുന്നുണ്ട് എഴുതി ഒപ്പിച്ച കാര്യം എനിക്കും റെക്കോ ഡിനും മാത്രം അറിയാം.! ആദ്യം കാര്യ വിചാരം ആയി..അവന് പറഞ്ഞു..<br />
' ഓ അതെന്റെ അളിയാ, ഉച്ചയ്ക്ക് നൂണ് പടം കാണാന്‍ ഒരു ചാന്‍സ് കിട്ടി മൂന്നര രൂപ ഒത്തു (ഫസ്റ്റ് ക്ലാസിനു മൂന്നു രൂപ ) നമ്മുടെ ഉദയായില്‍ പ്രഗ്നന്‍സി ആന്‍ഡ് വേള്‍ഡ് വാര് ആണെന്നുള്ള വാള് പോസ്റ്റ് നീ കണ്ടില്ലേ ? അവന് ചൂണ്ടി ...<br />
ദൂരെ താഴെ കുഞ്ഞൂഞ്ഞു ചേട്ടന്റെ ചായ കടയിലെ വെള്ള തടി മടയില്‍ A എന്ന അക്ഷരത്തിനു നടുവില്‍ ഒരുത്തി രണ്ടു കാലും മലര്‍ത്തി പ്രസവിക്കാന്‍ കെടക്കുന്ന പടം ഞാന്‍ സത്യത്തില്‍ അപ്പോഴേ കണ്ടുള്ളൂ ..<br />
ഇന്ന് വെള്ളി ആഴ്ച ആണെന്നും പടം മാറുമെന്നും അറിഞ്ഞതും അപ്പോള്‍<br />
യുണിറ്റ് മീറ്റിങ്ങും , മുദ്രാ വാക്യം എഴുത്തും കഴിഞ്ഞു ഒരു പ്രഗ്നന്‍സിയ്ക്കും സമയം കിട്ടാറില്ല..<br />
റെക്കോട് തന്നെ കഷ്ടി . <br />
<br />
പക്ഷെ സൂക്ഷിച്ചു നോക്കിയപ്പോള്‍ സിനിമാ പേരില്‍ ഒരു പന്തികേട്<br />
"എന്തവാടാ പടത്തിന്റെ പേരെന്നാ നീ പറഞ്ഞെ" ....ഞാന്‍ ചോദ്യം ഏറി ഞ്ഞു കൊടുത്തപ്പോഴാ<br />
സത്യത്തില്‍ അവനും പേര് ഒന്ന് കൂടെ വായിച്ചത് ...അലറി ചിരിച്ചു കൊണ്ട് അവന് തിരുത്തി<br />
"പ്രഗ്നന്‍സി ആന്‍ഡ് ചൈല്‍ഡ ബെര്‍ത്ത് " ആന്നെടാ കൂവേ സംഗതി വല്ല്യ വ്യത്യാസം ഒന്നുമില്ലാ, അല്ലിയോ " അവന്റെ ചോദ്യം ഇന്നും പ്രസക്തം! <br />
"എന്റെ അളിയാ എനിക്ക് മനസ്സിലായില്ല കൂടുതലും ഹിന്ദി ആയിരുന്നു ...<br />
പിന്നെ നമുക്ക് പഠിയ്ക്കാന്‍ ഉള്ളതല്ലിയോ എന്ന് കരുതി പോയതാ "<br />
അവനിലെ വിദ്യാര്‍ഥിയുടെ ആത്മാര്‍ഥത, സത്യ സന്ധത ഒക്കെ ഞങ്ങള്‍ മനസ്സിലാക്കി!<br />
<br />
"നീ ഈ വിവരം നമ്മുടെ ചാമ്പയ്ക്കയോടു പറഞ്ഞോ " അത്ര പാവമല്ലാത്ത സുവോളജി കോര്‍ഡേററ നൂറ്റൊന്നു ആവര്‍ത്തിയ്ക്കുന്ന സാറിന്റെ മൂക്കിന്റെ തുമ്പ് എപ്പൊഴും ചാമ്പയ്ക്ക നിറമാ..പിങ്ക് കലര്‍ന്ന ചുവപ്പ് പനി നീര് ചാമ്പ കാ പോലെ തുടുത്ത് .<br />
"പറഞ്ഞു , പഠിയ്ക്കാന്‍ ഉള്ളതാന്നും പറഞ്ഞു. , അപ്പോള്‍ ആ കോപ്പന് ചോദിക്കുവാ പ്രഗ്നന്‍സി മാമ്മല്‍സിന്റെ ഒരു വിശേഷതയാ പക്ഷെ വേള്‍ഡ് വാര് ഹിസ്ടറി ആണെന്നും അതെവിടുത്തെ സുവോളോജി ആണെന്നും , അല്ലെങ്കിലും ചൊവ്വേ നേരെ അമീബെടെ പ്രസവം അറിയാന്‍ വയ്യാത്തവന് മനുഷ്യന്റെ പ്രസവം എങ്ങനെ പഠിയ്ക്കുമെന്നും , കൊണ്ട് പോടാ റെക്കോട് എന്നും , നീ വല്യ A കണ്ടോണ്ടു പോയതാന്നും "<br />
<br />
സംഗതി ഏതാണ്ടല്ല മൊത്തം പിടി കിട്ടി. അവന്റെ അജണ്ട എന്തായിരുന്നെന്നും .<br />
നേരെ സുവോളോജി ബ്ലോക്കില്‍ എത്തി, മുറിയില്‍ ചാമ്പയ്ക്ക സാറും ശാന്തമ്മ സാറും തമ്മില്‍ ഒരു ജീവ ശാസ്ത്ര സംവാദം നടക്കുന്നു ...<br />
"ഈ സിനിമയൊക്കെ സയന്‍സ് ആണെന്നും പറഞ്ഞു പിള്ളേരെ പറ്റിയ്ക്കുന്ന ഇവന്മാരെ മുക്കാലിയില്‍ കെട്ടിയിട്ടു തല്ലണം ..കാണാന്‍ പോയവനെയും " ശാന്തമ്മ ടീച്ചര്‍ ഉറഞ്ഞു തുള്ളുന്നു..<br />
"ഹെന്ത് രസമാ പെണ്ണുങ്ങടെ പ്രസവം കാണാന്‍ ചുമ്മാ നാണമില്ലാതെ ..<br />
എന്റെ ആദ്യത്തേതിന് ഞാന്‍ ഹസിനെ പോലും വിളിക്കരുതേ എന്ന് പറഞ്ഞിരുന്നു ഡോക്ടറോട് ..<br />
ഒരു പട്ടി പ്രസവിയ്ക്കുന്നത് കാണാന്‍ പോലും അറപ്പാണ് ..കാര്യം ബയോളജി ഒക്കെ തന്നെ എന്നാലും എല്ലാത്തിനും എല്ലാത്തിനും ഇല്ലിയോ ഒരു മറ, ഒരു പ്രൈവസി "<br />
<br />
ചാമ്പയ്ക്ക സാര്‍ എന്തോ അപരാധം പറ്റിയ പോലെ ഞങ്ങളെ സാകൂതം നോക്കി എന്നിട്ട എന്നോട് " എന്താടാ നീയും പോയോ വേള്‍ഡ് വാര് കാണാന്‍ ..എടാ പോയത് പോട്ടെ അതിന്റെ പേരെങ്കിലും നേരെ ചൊവ്വേ പറയാമായിരുന്നു ഇവന് ..അതെങ്ങനാ ഇന്ഗ്ലീഷിനു നാലാ മാര്‍ക്ക് "<br />
"ഓ ഇവമ്മാരന്നോ കഥാ പാത്രങ്ങള്‍ ..പോയില്ലെങ്കിലെ അത്ഭുതമുള്ളൂ .." ശാന്തമ്മ ടീച്ചറിന്റെ കണ്ണിലെ കരടായ ഞാനും ആ കമന്റില്‍ പെട്ടു... <br />
<br />
"പോട്ടെ സാറേ ഒരു തവണ ക്ഷമിയ്ക്കണം ..അവന്റെ റെകോഡ് .."എന്റെ അര്‍ധോക്തി അറിഞ്ഞു സാര്‍ രണ്ടു പേരുടെയും റെകോഡ് എടുത്തു മുന്നിലേയ്ക്കിട്ടു തന്നു. "കൊണ്ട് പോയി ബോനഫൈ ചെയ്യിനെടാ "<br />
മെല്ലെ അതെടുത്തു അന്നത്തെ ചമ്മല് മുഴുവനാക്കി ഞങ്ങള്‍ സ്ഥലം കാലിയാക്കി.<br />
<br />
"ഡാ പുല്ലേ ഏതെങ്കിലും പോസ്ടറില്‍ A കണ്ടാല്‍ കാശും കടം വാങ്ങി അങ്ങ് പോയെക്കണം ..മണ്ണും പിണ്ണാക്കും അറിയാതെ കൂത്ത് കാണാന്‍ .."<br />
എന്റെ അരിശം അവനോട് തീരുന്നില്ല , വേള്‍ഡ് വാര് കണ്ട ലിസ്റ്റില്‍ എന്നെയും ആ ടീച്ചര്‍ പെടുത്തി കളഞ്ഞു..കണ്ടിരുന്നെങ്കിലും വേണ്ടില്ല.<br />
<br />
ഈ പഴയ സംഭവം ഇപ്പോള്‍ പുതിയ വെള്ളിത്തിര പ്രസവവും വേള്‍ഡ് വാറുമായി ഒത്തിരി സാദൃശ്യപ്പെടുന്നു.<br />
ഇതെങ്കിലും ഒന്ന് കാണുക തന്നെ.<br />
<br />
ഭാര്യയുടെ പ്രസവത്തിനു ലേബര്‍ റൂമിന്റെ വാതുക്കല് നിന്ന് എത്തി നോക്കിയാ എന്നെ "ആണുങ്ങള്‍ക്ക് ഇവിടെ എന്താ കാര്യം "എന്ന് ചോദിച്ചു വെരുട്ടിയ ലേഡി ഡോക്ടരോടുള്ള മധുര പ്രതികാരവും ആകും!<br />
"ഞാന്‍ അകത്തു കെടക്കുന്ന ഇന്നാരുടെ ഭര്‍ത്താവ്"<br />
എന്ന് പറഞ്ഞപ്പോഴും അവര്‍ പറഞ്ഞു "എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ വിളിക്കാം" ..<br />
ഒരു ബെഞ്ച് ചൂണ്ടിക്കാട്ടി "അവിടെ പോയി ഇരിക്കൂ "എന്ന് ഒരു ഹെഡ് മാസ്ടര് പരുവത്തില്‍ പറഞ്ഞു കളഞ്ഞു!.. ചൂരല്‍ കയ്യില്‍ ഇല്ലായിരുന്നു എന്ന് മാത്രം!!<br />
അന്നേ വിചാരിച്ചതാ ഇതിനകത്ത് എങ്ങനെയെങ്കിലും ഒന്ന് കടന്നു കൂടണം എന്ന്.<br />
ഇന്നുവരെ അതിനു കഴിഞ്ഞില്ല സിനിമയില്‍ എങ്കിലും "വെവരം " അറിയാമല്ലോ.<br />
ദൈവമേ "സെന്‍സര്‍ ബോര്‍ഡു" വയ്ക്കാതെ തള്ളേം പിള്ളേം ഇങ്ങു വന്നാല്‍ മതിയായിരുന്നു.<br />
<br />
വീട്ടില്‍ ഒരു വേള്‍ഡ് വാര് ഉണ്ടാകാം ..കാരണം പെണ്ണുമ്പിള്ള പറയുന്നത് കേട്ടു<br />
"വന്ന് വന്ന് ഇനി പേറിനും വീഡിയോകാരന്മാര്‍ ചന്തീം തിരിഞ്ഞു നിന്ന് പടം പിടിക്കുന്ന കാലം വരും അങ്ങ് ദൂരെ ഇരിക്കുന്ന കെഴങ്ങനു കാണാന്‍ എന്നും പറഞ്ഞ്...<br />
പതിച്ചീം മിഡ് വൈഫും പോയി..എല്ലാം സിസേറിയനും ആയി..<br />
ഇനിയിപ്പം ഇതിനും ആശുപത്രിയില്‍ കാശ് നേരത്തെ കെട്ടി വയ്ക്കണ്ടി വരുമോ കൃഷ്ണാ ...<br />
അതെല്ലാം പോട്ടെ ഏതെങ്കിലും പെണ് താരം പൈല്‍സിനും മറ്റും നടത്തുന്ന ഓപ്പറേഷനും പിടിച്ചു നമ്മളെ കാണിക്കുമോ .. ഒരു വിരഹ ചിത്രം എന്നും പറഞ്ഞ്..<br />
അതൊക്കെ പോട്ടെ ആ മുറിച്ച കഷണവും പൊക്കി പിടിച്ചു ഏതെങ്കിലും അവാര്‍ഡു വാങ്ങാന്‍ മന്ത്രി മുഖ്യനുമായി ഫോട്ടോയ്ക്ക് പോസ് ചെയ്യുമോ... "<br />
<br />
ഉള്ളത് പറഞ്ഞാല്‍ ഉറിയും ചിരിയ്ക്കും അത് ഭാര്യ ആയാലും.<br />
<br />
<br />
<br />
<span></span><br />
<br />
<br />shajkumarhttp://www.blogger.com/profile/18183363596756768146noreply@blogger.com4tag:blogger.com,1999:blog-6508284867552274649.post-83542530056205432542012-10-23T15:04:00.001+05:302012-10-23T16:19:32.735+05:30രാജ മുദ്ര <div dir="ltr" style="text-align: left;" trbidi="on">
പൊന്നിന് ചിങ്ങം എന്ന് പണ്ട് പറയുമായിരുന്ന, ഇപ്പോള്‍ അത്രയ്ക്കങ്ങ് പൊന്നും ചെമ്പുമല്ലാത്ത ചിങ്ങം പിറന്നാല്‍ പിന്നെ ഞങ്ങടെ അയല്‍ ചുറ്റ് വട്ടങ്ങള്‍ അശ കൊശലെ വള്ള സദ്യേം, വഞ്ചിപ്പാട്ടും, ഒരു വള്ളപ്പാട് ദൂരം വരുന്ന ബിവറേജ് ക്യൂവും ഒക്കെ കൊണ്ട് ചടുലവും, വായ്ത്താരികള്‍ കൊണ്ട് ശബ്ദ മുഖരിതവും, എന്നുവേണ്ടാ ആണായി പിറന്നു നടക്കാന്‍ പരുവമായത് മുതല്‍ വാട്ടര്‍ ബെഡില്‍ വള്ളം തുഴയുന്നത് വരെ വെള്ള പാട്ടും പിന്നെ വള്ള പാട്ടുമാ !!<br />
<br />
മറ്റെങ്ങുമില്ലാത്ത ഒരു ഉശിര് , കരകള്‍ തമ്മിലുള്ള സാഹോദര്യവും മത്സരവും, ഒരു പോലെ മാറ്റ് ഉരയ്ക്കുന്നത് ചിങ്ങം പിറക്കുമ്പോള്‍ ആയതു കൊണ്ടാകാം ഓണത്തോടൊപ്പം വള്ളം കളീം പുറകെ വന്നത് .<br />
<br />
ആണ് അഴക് തലയെടുപ്പില്‍ ഈരെഴ തോര്‍ത്ത് ഒരെണ്ണം കെട്ടി,<br />
ഉള്ള കസവ് കര മുണ്ടും മടി ഇട്ടങ്ങുടുത്ത്<br />
വിരിഞ്ഞ മാറിലെ രോമ കഞ്ചുകം ആകെ പമ്പയുടെ പനി നീരാല്‍ നനച്ചു കുതിര്‍ത്ത് <br />
താളത്തില്‍ വീഴുന്ന തുഴയും കയ്യും, ഈണത്തില്‍ വിരിയുന്ന നാതോന്നതയും <br />
ഹാ .. വാലിലെ കൊടിയും ഉച്ചിയിലെ സ്വര്‍ണ കൂമ്പും ഭഗവാന്റെ പള്ളി ഓടം<br />
അങ്ങനെ തുപ്പ തുപ്പ വെള്ളത്തില്‍ കുതി കുതിയ്ക്കുമ്പോള്‍ പമ്പയ്ക്ക് ഒഴുകാന്‍ പോലും മടിയാണെന്ന് തോന്നും..<br />
<br />
കരയിലെ വിശേഷം അതിലും മോഹനം ..<br />
വരുമ്പോള്‍ കൈ കൊട്ടി കുചേല വൃത്തത്തില്‍ തുടങ്ങി പോകുമ്പോള്‍ കൊടുങ്ങല്ലൂര്‍ ഭരണിയുടെ തനിയാവര്‍ത്തനം .. നന്ദിയോടെ കേള്‍ക്കാന്‍ !<br />
<br />
ഗതി കേടിനു അഭിനവ മദ്യ സദാചാര സംസ്കാര ആചാര്യ പെരുമാക്കള്‍ വട്ടപ്പടയിലുള്ള മദ്യ വില്പനയ്ക്കങ്ങു നിരോധനവും വക്കുമ്പോള്‍ (അനിഷ്ടം ഒന്നും ആര്‍ക്കും സംഭവിക്കാതിരിക്കാന്‍ !) ഒന്നുകില്‍ നേരത്തെ വാങ്ങി കൂട്ടിയത് അല്ലെങ്കില്‍ അയല്‍ കൂട്ടങ്ങളില്‍ അറിയിച്ചതിന് പ്രകാരം അളിയനോ ചേട്ടനോ അമ്മായി അപ്പനോ കൂട "പെറപ്പുകള് " ആരെങ്കിലുമോ സ്നേഹാതിരേകത്താല്‍ കൊണ്ട് വന്ന നൂറു മുതല്‍ ആയിരം വരാവുന്ന ഏതെങ്കിലും പൊളപ്പന്‍ സാധനം വിട്ടു വിട്ടങ്ങനെ വീണേടം വിഷ്ണു ലോകമാക്കി ..<br />
അപൂര്‍വ്വം ചിലരൊക്കെ വിഷ്ണു പാദവും പൂകി.. ഉത്രുട്ടാതിയുടെ വിട വാങ്ങല്‍ പരേഡും കഴിയുമ്പോള്‍ ഓണമുണ്ട വയറേ ചൂളം പാടൂ എന്ന പഴം ചൊല് പതിരില്ലാതെ തിരികെ വരും!! <br />
<br />
നാട്ടില്‍ പിറന്ന പ്രവാസി സുഹൃത്തുക്കള്‍ ഏറിയ കൂറും വള്ളം കളിയ്ക്ക് ഉള്ളതും കൊണ്ട് കള്ളമില്ലാതെ ദൂരം താണ്ടി വരും..അത് പതിവാ വരാന്‍ കഴിയാത്തവര്‍ അവരവരാല്‍ കഴിയുന്ന വഴിപാടുകള്‍ കൊടുത്തും വിടും..<br />
<br />
അങ്ങനെ എല്ലാ മാസവും വെള്ളം കളിയ്ക്കാന്‍ മുന്തിയത് മാത്രം കൊണ്ട് വരുന്ന സുഹൃത്ത് , ഇത്തവണ ഓണം , വള്ളം കളി ഒക്കെ കരുതി ഒരു വള്ളം "സാധനങ്ങളുമായി " എത്തി, ഞങ്ങളും അവന്റെ വീട്ടില്‍ അവനേക്കാളും നേരത്തെ പൂര്‍വാധികം ഭംഗിയായി എത്തി.<br />
<div>
പക്ഷെ ഉതൃട്ടാതി പിറ്റെന്നായി പോയി അവന്റെ വരവ് എന്ന് മാത്രം . </div>
<div>
വൈകി വന്നതില്‍ കാരണവും ബോധിപ്പിച്ചു. </div>
<br />
"എന്റെ അണ്ണാ ഓണത്തിന് മുന്‍പ് വന്നാല്‍ ഒരു വരവ് പോക്കിന്റെ എങ്കിലും ടിക്കറ്റ് ഫെയര്‍ ഞാന്‍ പിരിവായി നല്‍കണം ..ഇതല്ലേ ഭേദം..."<br />
<br />
നിത്യ ചെലവിന്റെ ഫെയര്‍ ഹരിച്ചും ഗുണിച്ചും കൂട്ടുന്ന ഞാന്‍ കൊടുത്ത പിരിവിന്റെ രസീതുകള്‍ എന്റെ തല ചോറില്‍ ഈയല് പോലെ പറന്നു നടക്കുന്നതായി അറിഞ്ഞു.....<br />
അവന്റെ ബുദ്ധിയില്‍ പൂമ്പാറ്റകളും !!<br />
<br />
ഒരു പോസ്റ്റ് വള്ളം കളി ചര്‍ച്ച സ്വോഭാവികമായും ഊരി തിരിഞ്ഞു വന്നു.<br />
കരകളിലെ കുഴപ്പങ്ങള്‍ , പുതിയ വള്ളങ്ങളുടെ ചരിവും, കോണിപ്പും, പാട്ടിന്റെ പാളിച്ചകള്‍<br />
ഒക്കെ മറ്റു വള്ളംകളി , വെള്ളം കളി വിശാരദന്മാര് ഓരോ ഹെന്നസിയ്ക്കും ഒപ്പം നതോന്നതയില്‍ കൂടുതല്‍ ഉയരത്തില്‍ തന്നെ പാടി..<br />
എത്രയും പെട്ടന്ന് ഗ്ലാസുകള്‍ നിറയവേ<br />
ഒരു തല കൂടി മുറിയുടെ കതകിന്റെ വിടവില്‍ കൂടി നീണ്ടു വന്നു..<br />
ഒരു നിമിഷം , നിറഞ്ഞ ചിരിയോടെ ആ തലയും ഉടലോടെ അകത്തു വന്നു..<br />
<br />
"അയ്യോ ഇത് നമ്മടെ പാര്ഥന് കൊചാട്ടനല്ലിയോ ..ഇരുവഴികര വള്ളത്തിന്റെ പോരാളി വീരന് , ഹോ എന്തവാരുന്നു കൊചാട്ടന്റെ ഇന്നലത്തെ തഹര്‍പ്പ് കിടിലം " <br />
ഒരുത്തന് കൊചാട്ടനെ എല്ലാ ഓഫറും കൊടുത്ത് അങ്ങ് സുഹിപ്പിച്ചു!<br />
<br />
കൊച്ചാട്ടന് നാണം കൊണ്ട് കൂമ്പി , എളിമ കൊണ്ട് കുനിഞ്ഞു ഒഴിച്ച് വച്ച" മുക്കാ ക്ലാസ്" ഹെന്നസി ഒരു തുള്ളി ഞൊട്ടി തെറിപ്പിച്ചു, കിഴക്കോട്ടു നീങ്ങി വെള്ളം തൊടാതെ ഒരു നയംപിന്റെ വേഗത്തില്‍ അകത്തേയ്ക്ക് എറിഞ്ഞു! ശേഷം തിരിഞ്ഞു ഇരുന്നു പറഞ്ഞു..<br />
<br />
"മോനെ രാജാവിന്റെ കയ്യീന്ന് മുദ്ര കിട്ടിയ വള്ളമാ കളി ഞങ്ങക്കറിയാം..ഞങ്ങള്‍ തഹര്‍ക്കും "<br />
രണ്ടാമത്തെ ഹെന്നസി ആരോഹണത്തില്‍ ഒഴിച്ചുകൊണ്ടു സുഹൃത്ത് ചോദിച്ചു<br />
"കൊച്ചാട്ടാ ആ മുദ്ര കിട്ടിയത് എന്തായാലും അഭിമാനമാ ..അതൊന്നു കാണാന്‍ പറ്റിയിരുന്നെങ്കില്‍<br />
എനിക്ക് സന്തോഷമായേനെ "<br />
കൊച്ചാട്ടന് ഇത്തവണ ഒരു തുള്ളീം തെറിപ്പിച്ചില്ല എന്ന് മാത്രമല്ല വെള്ളം തൊടത്തില്ല എന്ന് ശപഥം ഉള്ളത് പോലെ ഒരു വീശും.<br />
<br />
ഒന്ന് മുരടനക്കി ഒരു ഡേവിഡ്ഓഫ് സിഗരറ്റ് എടുത്തു ഡിറ്റ്ക്ടിവ് മാര്‍ക്സിനെ പോലെ തീപ്പിടിപ്പിച്ചു ..കൊച്ചാട്ടന് ശകലം നാക്ക് കുഴച്ചു കണ്ണ് മുഴുവന്‍ തുറന്നു പറഞ്ഞു<br />
"എന്റെ കുഞ്ഞേ അത് കിട്ടിയപ്പോഴേ വീട്ടിലെ പത്തായത്തില് വച്ച് പൂട്ടി, വല്യ വെലയുള്ള സാമഗ്രി അല്ലിയോ നിനക്ക് കാണണേല് ഞാന്‍ പോയി എടുത്തോണ്ട് വരാം അല്ലാതെ കണ്ട അണ്ടനും കുണ്ടനും എടുത്തിട്ട് മേളാംകിയ്ക്കാന്‍ ഈ പാര്ഥന് പിള്ള കൊടുക്കുവേല്ല..അതിനു വച്ച വള്ളം അങ്ങ് കരയ്ക്കിരിക്കുകെ ഉള്ളൂ ..ങ്ഹാ ..." <br />
ഹെന്നസി പണി നേരത്തെ തുടങ്ങി കഴിഞ്ഞിരുന്നു.<br />
<br />
ഒന്നൂടെ ഒഴിച്ച് പിള്ളേച്ചന് ഒരു സിഗരറ്റും കൊളുത്തി കതക് വലിച്ചു തുറന്നു കാറ്റ് പോലെ മുറ്റത്തിറങ്ങി മുദ്ര രാക്ഷസനായി പോയി!!<br />
<br />
ഞങ്ങള്‍ ആ പോക്കും നോക്കി ഫോട്ടോയിലെ പോലെ ഇരുന്നു. <br />
"മണ്ണും ചാരി നിന്നവന് പകുതി ഹെന്നസീം അകത്താക്കി സ്ഥലം വിട്ടു ..ഒടുക്കത്തെ ഒരു രാജ മുദ്ര "<br />
ഒരുത്തന്റെ ക്ഷോഭം രാജവിനോടായി ..<br />
പാവം പ്രജകള്‍ എന്ത് പിഴച്ചു " കയ്യീന്ന് മൂവായിരമോ നാലായിരമോ ഇട്ടു ഇത് വാങ്ങാന്‍ ഒക്കുമോ അഥവാ ഒത്താല്‍ കിട്ടുമോ.." വേറൊരുത്തന്...<br />
"ആ പോട്ടെ ഒന്ന് രണ്ടെണ്ണം കൂടി കൊണ്ടുവന്നിട്ടുണ്ട് " സുഹൃത്ത് പറഞ്ഞതും<br />
"എന്നാ പിന്നെ ആ പാവത്തിന് ശകലം കൂടി കൊടുക്കാമായിരുന്നു " വേറൊരുത്തന് ശരാശരി മലയാളി ആയി! എന്റേത് പോകത്തില്ലല്ലോ എന്നുറപ്പായി!!<br />
<br />
മണിക്കൂര്‍ മിനിട്ടായി മാറി രണ്ടാമത്തെ ഹെന്നസി ഒഴിയാറായി ..വരില്ല എന്ന് കരുതിയ പിള്ളേച്ചന് കൊടും കാറ്റു പോലെ മുറിയിലെത്തി ..<br />
ഇന്നലെ തലയില്‍ കെട്ടിയ തോര്‍ത്ത് ഇപ്പോള്‍ തല വഴി ഇട്ടു മുഖം മറച്ചിരിയ്ക്കുന്നു..വെയില്കൊള്ളണ്ടാ എന്ന് കരുതി ആയിരിക്കാം<br />
എല്ലാവരും രാജ മുദ്ര കാണാന്‍ ഉത്സാഹിച്ചു ... ചരിത്ര മുഹൂര്‍ത്തം.<br />
<br />
വന്ന പാടെ പിള്ളേച്ചന് കുപ്പി കയ്യിലെടുത്തു നേരെ വായിലേക്ക് ഒരു പിടി<br />
തടയാന്‍ ഒരുത്തന് ആയും മുന്‍പേ പിള്ളേച്ചന് ഉള്ളത് തൊള്ള യില്‍ തള്ളി....<br />
പലരുടേം മുഖം പിന്നേം ഇരുണ്ടു വഴിയില്‍ കിടന്നത്, ആരോ എടുത്തു വേലിയേല്‍ വച്ചത് കാലേല് ചുറ്റി, കടിക്കുകേം ചെയ്തു എന്ന് പറഞ്ഞ പോലെ ആയി..<br />
<br />
"എന്റെ കുഞ്ഞേ പത്തായം തുറന്നു മുദ്രേം എടുത്തോണ്ട് തിരിയുകേം പുറകിലുണ്ട് പെണ്ണുമ്പിള്ള ഭദ്രകാളി കോലോം കെട്ടി നിക്കുന്നു.. " എന്തിനാ മുദ്ര എടുത്തത് അത് വിറ്റ് മോന്തിയാല്‍ ഒള്ളതും മുടിഞ്ഞുപോകും ആവശ്യത്തിനു കേറ്റിയതല്ലേ" എന്നും പറഞ്ഞു ഒരു പിടി അതിനിട്ടു പിടിച്ചു, ഞാന്‍ വിട്ടില്ല "എന്റെ കുഞ്ഞിന്റെ പത്തു തൊള്ളി ഞാന്‍ കുടിചെങ്കില്‍ അതിനുള്ള സ്മരണ വേണം, അതാ എന്റെ പോളിസി ...<br />
"ഇന്നാരെ കാണിക്കാന ഇപ്പം തരിച്ചു കൊണ്ട് വക്കാം" എന്നും പറഞ്ഞു ഞാന്‍ ഒന്നൂടെ പിടിച്ചതും അവള് ആ മുദ്ര കൊണ്ട് എന്റെ മുഖം അടച്ചു ഒരൊറ്റ അടിയാ തെണ്ടേ ..<br />
<br />
പിള്ളേച്ചന് തോര്‍ത്ത് മാറ്റി കാണിച്ചതും, ഞങ്ങടെ അകത്തെ ഹെന്നസി നേര്‍ത്ത മഞ്ഞു പാളികള്‍ ആയി അന്തരീക്ഷത്തില്‍ അലിഞ്ഞു പോയി കൊണ്ടേ ഇരുന്നു..പകരം ഏതോ ഒരു വിഷാദ രാഗം ഏതോ ഗന്ധര്വ്വന് പാടുന്ന പോലെ..<br />
<br />
"പിള്ളേച്ചന്റെ മുഖത്ത് ഇടത്തെ കവിളില്‍ ചെന്നിയ്ക്ക് താഴെ വലം പിരി ശംഖു പോലെ രാജ മുദ്ര!!"<br />
<br />
ഭാര്യക്ക് വലതു കൈ ആണ് വശം എന്നും അത് തെളയിക്കുന്നുണ്ടായിരുന്നു.<br />
<br />
കുചേല വൃത്തം മാറി ഭാരത യുദ്ധം കഥ പാടി നാതോന്നതയും ഞങ്ങളും , ഒഴിഞ്ഞ ഹെന്നസി കുപ്പികളും,<br />
പിന്നെ ഫാനിന്റെ കാറ്റില്‍ ഇളകി പറക്കുന്ന തോര്‍ത്തിന്റെ തുമ്പ് കൊണ്ട് കണ്ണീര് ഒപ്പുന്ന പിള്ളേച്ചനും <br />
ജല ഘോഷ യാത്രയിലെ ഒരു ഫ്ലോട്ട് പോലെ പമ്പയിലൂടെ ഒഴുകി നീങ്ങി!<br />
<br />
<br />
<br />
<br />
<br /></div>
shajkumarhttp://www.blogger.com/profile/18183363596756768146noreply@blogger.com7tag:blogger.com,1999:blog-6508284867552274649.post-42602217051409498382012-07-14T13:09:00.003+05:302012-07-14T13:09:30.831+05:30കുറ്റി ചെണ്ട<div dir="ltr" style="text-align: left;" trbidi="on">
കുറ്റി ചെണ്ട ഒരു വാദ്യ ഉപകരണം ആയിരുന്നില്ല . അതുപോലെ ഒരാള്‍ ആയിരുന്നു.!<br />
<br />
ഞങ്ങളുടെ വലിയകുളം പട്ടണത്തിലെ അസുര വാദ്യ വിശാരദന് ..<br />
<br />
കാലത്തിനും കൊട്ടിനും തമ്മില്‍ രാവും പകലുമേ സാമ്യം ഉണ്ടായിരുന്നു ഉള്ളൂ എങ്കിലും , തെങ്ങിന് മണ്ടയിലെ കോളാമ്പി മൈക്കിലൂടെ കാറ്റിനോട് ഇണങ്ങി ആ വീക്കന്‍ ചെണ്ടയുടെ അസുര ഗര്‍ജനം കൊയ്ത്തു കഴിഞ്ഞ പാടത്ത് കളിച്ചു തിമിര്‍ക്കുന്ന ഞങ്ങളുടെ കരണ കുറ്റിയില്‍ വന്നു പതിയുമ്പോള്‍ കളി നിര്‍ത്തി മണിയും ലിസിയും ,<br />
<br />
"പള്ളീല് പെരുന്നാളിന് മൈക്ക് വച്ചല്ലോ " എന്ന് പറഞ്ഞു പാടത്തിന് വരമ്പ് താണ്ടി എല്ലാം മറന്നു ഒറ്റ ഓട്ടമാ ...<br />
ലിസിയുടെ പുള്ളി പാവാട ഒത്തിരി ചിത്ര ശലഭങ്ങള്‍ ഒന്നിച്ചു പൊങ്ങിയ പോലെ അങ്ങ് പറന്നു മറയുന്നതും നോക്കി, കയ്യിലെ പന്ത് വലിച്ചെറിഞ്ഞു ഞങ്ങളും എന്ത് ചെയ്യണം എന്നറിയാതെ നിക്കുമ്പോള്‍ രഘു പറയും..<br />
<br />
"വാടാ നമുക്കും പോകാം പള്ളി മുറ്റത്തേയ്ക്ക് ...അവിടെ<br />
കുറ്റിചെണ്ട ചേട്ടനും ഒക്കെ മേളം തകര്‍ക്കുന്നത് കാണാം.."<br />
<br />
പിന്നെ നിക്കറും അഴിച്ചു കുത്തി ഒരോട്ടമാ ..നേരെ ചെന്ന് മേളക്കാരുടെ പുറകില്‍ സ്ഥലം പിടിക്കും.<br />
<br />
രാജാവായി നില്‍ക്കുന്നത് മൈക്ക് സെറ്റ് നടത്തിപ്പുകാരന് കൃഷ്ണന്‍കുട്ടി . ഞങ്ങള്‍ ഒന്നാം ക്ലാസില്‍ ചേര്‍ന്നപ്പോള്‍ നാലാം ക്ലാസില്‍ നിന്നും ബഞ്ച് വഴി സൂപ്പര്‍ മാനെ പോലെ ചാടി വന്നു വഴക്ക് കെട്ടിയ കൃഷ്ണന് കുട്ടി ..<br />
<span style="background-color: white;">ഇപ്പോള്‍ "ആര് കെ എസ്സ് സൌണ്ട് " എന്ന ഞങ്ങളുടെ ദേശത്തെ ഏക </span><span style="background-color: white;"> ശബ്ദവും വെളിച്ചവും കംപിനിയിലെ പ്രധാനി. </span><br />
<span style="background-color: white;"><br /></span><br />
<span style="background-color: white;"> സൈക്കിള്‍ ഹാന്റിലില്‍ 'ആര് കെ എസ് " എന്നെഴുതിയ </span><span style="background-color: white;"> കോളാമ്പി മൈക്കുകള്‍ കെട്ടി തൂക്കി, കാരിയറില്‍ പ്ലേറ്റ് അഥവാ റെക്കോഡ് വയ്ക്കുന്ന സ്വന ഗ്രാഹി </span><span style="background-color: white;">പെട്ടിയും അതിനു മുകളില്‍ മുഹമ്മദ് റാഫിയുടെ , യേശുദാസിന്റെ ഒക്കെ പടമുള്ള വലിയ അടപ്പ് പാത്രം പോലെയുള്ള പ്ലേറ്റുകളും , ചതുരത്തില്‍ നിറയെ ദ്വാരങ്ങള്‍ ഉള്ള സ്റ്റീല്‍ നിറം മൈക്രോ ഫോണുകളും അതിന്റെ സ്റ്റീല്‍ നീളന്‍ കുഴല്‍ പിടികളും ഒക്കെയായി, ഒരു പെടല് വിട്ടു ചവിട്ടി വെട്ടു റോഡിലൂടെ വരുമ്പോള്‍ നോക്കുന്ന നോട്ടം അഹൂജ കമ്പിനി ഉടമസ്ഥന്റെ ജാടയിലാ ....പുരികം വളച്ചു ചില കണ് കെട്ട് വിദ്യകള്‍ കാണിക്കും..</span><br />
<span style="background-color: white;"><br /></span><br />
മേളം ഉച്ചത്തില്‍ നിന്നും താഴ്ചയിലേക് വരുന്നു ..<br />
വലിയ പറ ചെണ്ടയില്‍ "പുതും പുതും" അവസാനിപ്പിച്ചു, <br />
വീണ്ടും ചെറു ചെണ്ടകളില്‍ കോല് പെരുകി താഴ്ചയില്‍ നിന്നും മേളം ഉയരുമ്പോള്‍ , <br />
കുറ്റി ചെണ്ട ചേട്ടന് രണ്ടു കയ്യിലും ഉയര്‍ത്തി പിടിച്ചിരിക്കുന്ന ഓടു വാര്‍പ്പിന്റെ കൈ ചേങ്ങില തലയാട്ടി ഒന്നിച്ചു മുട്ടിച്ച് വീണ്ടും ഉയര്‍ത്തുമ്പോള്‍ കൃഷ്ണന്‍കുട്ടി മൈക്കിന്റെ വോളിയവും കൂട്ടി കുറയ്ക്കുന്ന ഡോള്‍ബി വിദ്യയും ഞങ്ങള്‍ കണ്ടു!<br />
<br />
അച്ഛനും കപ്പ്യാരും പള്ളി അങ്കണത്തിലെ അലംകാര വേലകള്‍ നോക്കി നടക്കുന്നു.. ബള്‍ബുകള്‍ കത്തി കെടുന്ന മോട്ടറിന്റെ ശബ്ദം കേള്‍ക്കാം..പച്ച നീല ചുവപ്പ് മഞ്ഞ കണ്ണാടി കടലാസില്‍ പൊതിഞ്ഞ കുഞ്ഞു ബള്‍ബുകള്‍ കണ്ണ് ചിമ്മി അടച്ചു തുറക്കുന്നു ... മുറ്റത്തെ വാകമരം പൂത്തുലഞ്ഞു ചുവന്ന പട്ടു പുതച്ച പോലെ ..മുറ്റം മുഴുവനും വാക പൂ പരവതാനി..<br />
നേരം സന്ധ്യ ആയതു കൊണ്ടാകാം ലിസിയും മണിയും എപ്പോഴോ പോയി..<br />
<br />
സാമ്പിള്‍ മേളം തീര്‍ന്നു . ഇരേഴ തോര്‍ത്തിന്റെ അറ്റത്തെ ചെണ്ടകള്‍ ഓരോരുത്തരായി തോളില്‍ നിന്നും ഇറക്കി താഴെ വച്ച് മൂരി നിവര്‍ന്നു.<br />
<br />
കുറ്റി ചെണ്ട ചേട്ടന് പച്ച കയറില്‍ കടും കെട്ടിട്ട ഇലത്താളം നിലത്തു വച്ചിട്ട് കൂട്ട് ചെണ്ട കാരോട് പറഞ്ഞു..<br />
"അപ്പൊ പിള്ളേരെ , രാവിലത്തെ റാസ കൊഴുപ്പിക്കണം. ഞാന്‍ പോകുവാ"<br />
<br />
മെല്ലെ പള്ളി വഴി ഇറക്കം ഇറങ്ങുന്നു ചേട്ടന് ..ഇരു പുറവും കല്ലറകള്‍ ..നേര്‍ത്ത ഇരുട്ട് .. ഞാനും രഘുവും ചേട്ടന്റെ കാലടികളെ പിന്തുടര്ന്ന്.. പേടി നെഞ്ചിടിപ്പിന്റെ മേളം കൂട്ടി..<br />
ഞങ്ങള്‍ വെളുത്ത കല്ലറകള്‍ കാണാതെ ചേട്ടന്റെ അരികു മറ പറ്റി നടന്നു..അപ്പോള്‍ ചേട്ടന് ചോദിച്ചു " ഡാ പിള്ളാരെ വീട്ടി തെരക്കത്തും ഒന്നും ഇല്ലിയോടാ "<br />
<br />
പേടി വെടിഞ്ഞു ഞങ്ങള്‍ ഒരേ സ്വരത്തില്‍ പറഞ്ഞു" ഓ സന്ധ്യ ആയതല്ലേ ഉള്ളൂ "<br />
"കുഞ്ഞിലെ ഇങ്ങനെ മേളം കാണാന്‍ പോയി ഞാന്‍ ഒന്നിനും കൊള്ളാത്തവന്‍ ആയി ..നിങ്ങള്‍ മിടുക്കരായി പഠിക്കണം ..എന്നിട്ട് മതി മേളം..കേട്ടോ "<br />
ഞങ്ങള്‍ ഇരുട്ടില്‍ തലയാട്ടി .<br />
<br />
അങ്ങനെ നടന്നു വല്യകുളം പട്ടണം ആയി. ആലപ്പുഴ പോലെയോ കൊച്ചീ പോലെയോ ഞങ്ങടെ വെനീസും പാരീസും ഒക്കെ ആയ വല്യകുളം.. കാപ്പിക്കടകള്‍ സജീവം പെട്രോ മാക്സ് വെളിച്ചത്തില്‍ തീവ്ര ചര്‍ച്ചകള്‍ ..<br />
പാപ്പന്റെ "പൊടി കട " അഥവാ പൊടി കുപ്പിയിലെ ചാരായ കട ആയപ്പോള്‍ ചേട്ടന്റെ താളം താഴ്ന്ന സ്ഥായിയില്‍ ആയി..<br />
മങ്ങിയ സ്ട്രീറ്റ് ലൈറ്റ് വെട്ടത്തില്‍ കടയിലെ പെട്ടി പുറത്തു വച്ചിരിക്കുന്ന പുഴുങ്ങിയ വെള്ള മുട്ടകള്‍ എന്റെയും രഘുവിന്റെയും നാക്കില്‍ ഉമിനീരിന്റെ മേളം കൊഴുപ്പിച്ചു!<br />
<br />
"രാഘവോ വാടാ ഒരു കാല് അടിചേച്ചു പോഹാം " ഇരുട്ടില്‍ ആരോ ചേട്ടനെ പേര് ചൊല്ലി വിളിച്ചു ..സ്വന്തം അച്ഛന് വിളിച്ചാല്‍ പോലും ഇത്ര അനുസരണ കാണിക്കുമോ എന്ന സംശയത്തോടെ ചേട്ടന് കടയിലേക്ക് കയറിയിട്ട് പറഞ്ഞു "പിള്ളേരെ പൊക്കോടാ ഞാന്‍ ഇവിടെ വരയെ ഉള്ളൂ.." <br />
<br />
അല്ലെങ്കിലും വല്യ കുളത്തെ ഒട്ടു മുക്കാലും ആണുങ്ങളും അവിടെ വരെ ഉള്ളൂ എന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നത് കൊണ്ട് ഞങ്ങള്‍ നേരത്തെ ഓട്ടം തുടങ്ങിയിരുന്നു.<br />
<span style="background-color: white;"><br /></span><br />
കടയില്‍ അച്ഛന് നല്ല തെരക്കിലാ ..പത്തമ്പത് പേര് ഇപ്പോഴും റേഷന്‍ വാങ്ങാന്‍ ക്യൂ ' നില്ക്കുന്നു<br />
പല പല കലപിലകള്‍ ..അതിനിടയില്‍ കുഞ്ഞുങ്ങളുടെ കരച്ചില്..<br />
<span style="background-color: white;"><br /></span><br />
<span style="background-color: white;">ഒന്നാം ക്ലാസ് ബിയിലെ സണ്ണിയും അവന്റെ അമ്മയും നിക്കുന്നത് കണ്ടു ഞാനും രഘുവും അവന്റെ അടുത്ത് കൂടി ..അല്പ നേരം കഴിഞ്ഞപ്പോള്‍ കിഴക്ക് നിന്ന് ഉച്ച സ്ഥായിയില്‍ ഒരു പാട്ട് കേള്‍ക്കാം </span><br />
<span style="background-color: white;"><br /></span><br />
<span style="background-color: white;"></span><span style="background-color: white;">" സമയമായില്ല പോലും സമയമായില്ല പോലും..ക്ഷമ എന്റെ ഹൃദയത്തില്‍ ഒഴിഞ്ഞു തോഴീ "</span><br />
<span style="background-color: white;"><br /></span><br />
<span style="background-color: white;">വരികള്‍ ആവര്‍ത്തിച്ചു വരുമ്പോള്‍ റേഷന്‍ വാങ്ങാന്‍ നിന്ന ക്യൂവില്‍ നിന്നും ഒരു സ്ത്രീ ശബ്ദം പറയുന്നു..</span><br />
<span style="background-color: white;">" എടീ ഭാര്‍ഗവിയെ നിന്റെ നായര്‍ രാഘവന് ചെണ്ട പണി നിര്‍ത്തി സിനിമാ പാട്ട് തുടങ്ങിയോടീ " </span><br />
<span style="background-color: white;"><br /></span><br />
<span style="background-color: white;">" എന്റെ ഇച്ചെയീ രാവിലെ കട്ടനും കുടിച്ചേച് മൂത്രം ഒഴിക്കാന്‍ അങ്ങേരു മുറ്റത്ത് ഇറങ്ങിയതാ </span><br />
പിന്നെ ഇപ്പഴാ ആ ശബ്ദം കേക്കുന്നെ ..ഇന്നിങ്ങ് വരട്ടെ."<br />
<br />
പാട്ട് അടുത്ത് വന്നു. "ക്ഷമ എന്റെ ഹൃദയത്തില്‍ ...." "ഡീ ഭാര്‍ഗവി പെണ്ണും പിള്ളേ "<br />
<br />
ചേട്ടന്റെ സ്നേഹ സാന്ദ്രമായ വിളി. പ്രാവ് കുറുകും പോലെ.<br />
<br />
കടയിലെ അരണ്ട വെളിച്ചത്തില്‍ കണ്ടു .. <br />
ചൊട്ട ചാണ് നീളമുള്ള , കരിം കുറ്റി പോലെ ഇരിക്കുന്ന ചേട്ടന് ..(അത് കൊണ്ടായിരിക്കാം കുറ്റി ചെണ്ട എന്ന പേര്) ഉടുത്തിരിക്കുന്ന കറുത്ത മുണ്ട് ഉരിഞ്ഞു തലയില്‍ കെട്ടിയിരിക്കുന്നു.. ഫോര്‍ ലൈന്‍ ബുക്കിലെ പേജു പോലെ വരയുള്ള നിക്കര്‍ മുട്ടറ്റം കെടക്കുന്നു ..പഴയ ട്രാന്‍സ്പോര്‍ട്ട് വണ്ടിയുടെ പടുതാ പോലെ അത് ഇടയ്ക്കിടെ പറക്കുന്നുമുണ്ട് ..<br />
കറുത്ത കുട വയറില്‍ നിറയെ മുട്ട തോടിന്റെ പൊട്ടും പൊടിയും .. <br />
കാലിലെ വള്ളി ചെരുപ്പ് തിരിച്ചും മറിച്ചും ഇട്ടിരിക്കുന്നു..<br />
കൈ വിരലുകള്‍ക്കിടയില്‍ കെട്ടും കഴിഞ്ഞു നില്ക്കുന്ന ഒരു ബീഡി പുകയുന്നു..<br />
ആകെ ഒരു സിനിമാ പ്രതീതി. <br />
വന്നു നിന്നപ്പോള്‍ ആ പ്രദേശം മുഴുവനും ശുദ്ധ സ്പിരിറ്റിന്റെ മാസ്മര ഗന്ധം..ഒപ്പം മുട്ടയുടെയും!<br />
"എന്തോന്നിനാ ഈ സന്ധ്യക്ക് ഇപ്പോള്‍ ഇങ്ങോട്ട് എഴുന്നെള്ളിയിരിക്കുന്നെ ..രാവിലെ പോയ വഴി അങ്ങ് പോകാന്‍ വയ്യായിരുന്നോ " <br />
ഭാര്‍ഗവി ഇച്ചേയി ഭദ്ര കാളി ഇച്ചേയി ആയി..<br />
എല്ലാരും റേഷന്‍ വാങ്ങല്‍ നിര്‍ത്തി ..ഈ കുടുംബ ചിത്രം കണ്ടു .<br />
<br />
പാവം കുറ്റി ചെണ്ട ചേട്ടന് വീണ്ടും ഇചേയിയെ നോക്കി പാടി "ക്ഷമ എന്റെ ഹൃദയത്തില്‍ ഒഴിഞ്ഞു തോഴീ " പക്ഷെ ശബ്ദം അല്പം ഇടറിയിരുന്നോ എന്ന് സംശയം ..<br />
പാട്ട് കരച്ചിലായി "സമയമായില്ല പോലും.." <br />
ചേട്ടന് മുണ്ട് തലയില്‍ നിന്നും അഴിച്ചു അരയില്‍ കെട്ടി "പോവാടി ..ഭാര്‍ഗവിയെ " എന്നും പറഞ്ഞു കൂട്ടം പിരിഞ്ഞതും ..'എവിടാ എന്റെ മനുഷ്യാ " എന്നും പറഞ്ഞു അലമുറയിട്ടു ഭാര്‍ഗവി ഇച്ചേയി കയ്യില്‍ കയറി പിടിച്ചു.."ഞാന്‍ അന്നേരത്തെ വെഷമം കൊണ്ടങ്ങു പറഞ്ഞത് അല്ലിയോ"<br />
<br />
ചേട്ടന് ഇച്ചേയിയെ നിറ കണ്ണോടെ നോക്കി ഉച്ചത്തില്‍ പാടി "ക്ഷമ എന്റെ ഹൃദയത്തില്‍ ഒഴിഞ്ഞില്ല തോഴീ "...എന്നിട്ട് പിന്നേം അരയിലെ കറുത്ത മുണ്ട് തലയിലേറ്റി ..<br />
<br />
"ഇവരല്ലേലും ഇങ്ങനാ "..മറ്റൊരാള്‍ ചിരിച്ചോണ്ട് പറഞ്ഞു. <br />
എന്തോ കാണാന്‍ കാത്തവരുടെ ഹൃദയത്തില്‍ ക്ഷമ ഒഴിഞ്ഞു..!!<br />
<br />
<span style="background-color: white;">അരിയും </span><span style="background-color: white;"> വാങ്ങി ചേട്ടനും ഇച്ചേയിയും ഇരുളില്‍ മറയവേ സമയമായില്ല പോലും ഉയര്‍ന്നു കേള്‍ക്കാമായിരുന്നു.</span><br />
<span style="background-color: white;"><br /></span><br />
ചേട്ടനും ഇച്ചേയിയും ഒക്കെ ആ സ്നേഹവും കൊണ്ട് എന്നോ അക്കരയ്ക് പോയി .<br />
<br />
ഇന്ന് വല്യകുളത്ത് പൊടി കുപ്പിയുടെ നന്മകള് ഉണ്ടോ എന്ന് പറയാനും പറയാതിരിക്കാനും വയ്യ<br />
എന്തായാലും പൊടിക്കുപ്പി ഇല്ല ..<br />
എന്നാല്‍ പൊടി കൈ ഉണ്ട് താനും!! ..<br />
<br />
<br />
<br />
<br />
<br />
<span style="background-color: white;"><br /></span></div>shajkumarhttp://www.blogger.com/profile/18183363596756768146noreply@blogger.com4tag:blogger.com,1999:blog-6508284867552274649.post-17604949618620979442012-05-13T11:35:00.000+05:302012-05-13T11:35:00.292+05:30പകര്‍ച്ച വ്യാധി<div dir="ltr" style="text-align: left;" trbidi="on">
സംഭവിച്ചത് എന്ന് പലരും പറഞ്ഞിട്ടും എനിക്ക് വിശ്വാസം വരാത്തതിനാല്‍ അനുഭവസ്ഥര്‍ ഉണ്ടെങ്കില്‍ തീര്‍പ്പിന് വിടുന്നു...<br />
<br />
തനി നാട്ടിന് പുറം എന്നൊക്കെ കേട്ടിട്ടുള്ളത് ഇപ്പോള്‍ സിനിമയില്‍ പോലും കാണാന്‍ കിട്ടുമെന്ന് തോന്നുന്നില്ല.<br />
ഇതൊരു നാട്ടിന് പുറത്തു കാരന് ഒത്തിരി ഉറക്കം മറന്നു പഠിച്ചു ടെസ്റ്റുകള്‍ എഴുതി എഴുതി ജോലി കിട്ടീ നഗരത്തില്‍ ജോലിയുള്ള വധുവിനെയും കെട്ടി ..നഗര മധ്യത്തിലെ അംബര ചുംബി ഫ്ലാറ്റില്‍ ചെന്ന് രാപ്പാര്‍ക്കുമ്പോള്‍ ഉണ്ടായ ഒരിണ്ടല്‍.. സ്വയം കൃതാനര്ധം എന്ന് പറയാന്‍ പറ്റുമോ എന്നും അറിയില്ല<br />
<br />
സുഹൃത്തിനെ സുശീലന് എന്നും ഭാര്യയെ സുശീല എന്നും വിളിക്കാം . ആധുനിക പേരുകള്‍ അല്ലാത്തതില്‍ എനിക്കും വിഷമം ഇല്ലാതില്ല..പക്ഷെ ഇക്വേഷന്‍സ് ചേരുന്നില്ല .<br />
ഇതിപ്പം ഒരു മാതിരി ജാതി ഇക്വേഷന് ഉണ്ടെന്നു തോന്നുന്നു.<br />
<br />
സുശീലന് എന്നും രാവിലെ കൃത്യം നാല് മുപ്പതിന് ടാക്കിംഗ് അലാം കേട്ട് ഉണര്‍ന്നു , അന്തരീക്ഷത്തിലെ മലിനതകള്‍
അളന്നു, അന്ന് രാവിലെ ഏറ്റവും കുറഞ്ഞ മലിനതയുള്ള നഗര വീഥി കണ്ടു പിടിച്ചു റീബോക്ക് ട്രാക്ക് സ്യുടീട്ടു രണ്ടു കൈയും
വീശി എറിഞ്ഞു നടന്നു ,<br />
നിശ്വാസവും ഉച്ച്വാസവും ഐ ഫോണ്‍ എം പി ത്രീ ഈയര്‍ ഫോണിലെ താളവുമായി സിംക്രോനൈസ് ചെയ്തു ഒരു വാക്കിംഗ് യോഗാ വിത്ത് ആര്‍ട്ട് ഒഫ് ലിവിംഗ് പ്രാക്ടീസും കഴിഞ്ഞു ക്ഷീണിതനായി ഫ്ലാറ്റിന്റെ കുത്തു പടികള്‍ ഇഴഞ്ഞു കയറി വരുമ്പോള്‍ സുശീല അന്ന് വന്ന രണ്ടു വനിതകളില്‍ ഒന്നിലെ "ആരോഗ്യ ക്ഷമതയ്ക്ക് പത്തു ജ്യൂസുകള്‍" ഉള്ളതില്‍ ഒരു ജ്യൂസ് അടിച്ചു വച്ചത് കൊടുത്തു ...<br />
രാസല്‍ ഖൈമയില്‍ നിന്നും അനിയത്തി കൊടുത്തു വിട്ട വെള്ള രൈസിന്‍സ് രണ്ടെണ്ണം വെള്ളത്തില്‍ കുതിര്‍ത്തു അതിന്റെ സത്തു കൊടുത്തു .. .<br />
നെല്ലിക്കയും പാവയ്ക്കയും സമാസമം പിഴിഞ്ഞു തേന്‍ ചേര്‍ത്ത് ചുണ്ടില്‍ ഇറ്റിച്ചു , <br />
അല്പം ഉള്ള ഷുഗര്‍ പ്രെഷര്‍ ഒക്കെ ഗുഡ് ബൈ പറയട്ടെ.<br />
<br />
ഇനി ബ്രേക്ക് ഫാസ്ടിനു മുന്‍പ് സുശീല ട്രേഡ് മില്ലില്‍ കുറെ മീറ്റര്‍ നടക്കും അപ്പോള്‍ ഐ ഫോണും പാട്ടും സുശീലയ്ക്ക് ചെവിയില്‍ വച്ച് കൊടുക്കും സുശീലന് എന്നിട്ട് എക്കണോമിക് ടൈംസ് എടുത്ത് കാളയും കരടിയും കളിയ്ക്കും.<br />
സുശീല കുളിച്ചു വന്നു ലോ റിയല്‍ ക്രീമും ഒക്കെ എടുത്തു ഒരുങ്ങല്‍ മേശയിലെ നില കണ്ണാടിയ്ക്ക് മുന്പില് ഇരിക്കുമ്പോള്‍ മാത്രം സുശീലന് പത്രം താഴത്ത് വച്ച് കുളിക്കായി പോകും.<br />
<br />
എന്നിട്ട് ഒന്നിച്ചു ബ്രെഡ് ,ജാം, ബട്ടര്‍ , എന്നിവ മുട്ടയുടെ വെള്ള മാത്രം സക്രാമ്പില്‍ ചെയ്ത് വൈറ്റ് പെപ്പര്‍ പൌഡര്‍ ചേര്‍ത്ത് സ്പൂണില്‍ കോരി കഴിയ്ക്കും..<br />
ശേഷം സുശീലന് ഹോണ്ട ബ്രിയോയില്‍ " എനിഗ്മ സാഡ് നെസ്" ഇട്ടു പാടിച്ചു സുശീലയെ അവളുടെ ഓഫീസില്‍ ഡ്രോപ്പ് ചെയ്തിട്ട് തന്റെ ഓഫീസില്‍ പഞ്ചിംഗ് ടൈം തെറ്റാതെ എത്താന്‍ ട്രാഫിക് വലകള്‍ ഭേദിച്ച് ഒരു ബാറ്റ് മാന്‍ സഞ്ചാരം!<br />
ലഞ്ച് മാത്രം അവരവരുടെ ഓഫീസിലെ ഫുഡ് ജോയാന്റിലാ രണ്ടു പേര്‍ക്കും..<br />
അതും സാന്റ് വിച്ചും പെപ്സി മിനിയും ..<br />
<br />
വൈകുന്നേരം തനി ആവര്‍ത്തനം യാത്ര വഴികള്‍. <br />
ഒന്ന് ഫ്രഷ് ആയി ഫ്ലാറ്റിനു താഴത്തെ പാര്‍ക്കില്‍ സമീപ ഫ്ളാറ്റ സ്ഥരുമായി കൂടെ ഇല്ലാത്തവരുടെ ദുര്നടപ്പുകളുടെ വഴി കണ്ടു പിടിക്കുന്ന കളികള്‍..ഇത്തിരി സീരിയല്‍ ....<br />
ഒന്‍പതു മണിയോടെ ബോഡി മാസ് ബോഡി ലെങ്ങ്ത് ഇന്ടെക്സ് ഒക്കെ നോക്കി ഒരു സ്പൂണ്‍ ചോറും ഇത്തിരി ബോയില്‍ഡ് വെജിടബിള്സും അത്താഴമാക്കി .. നേരത്തെ ഓണ്‍ ചെയ്തിട്ട വേള് പൂള് എസിയില്‍ നിതാന്ത നിദ്ര.<br />
<br />
കാലം ഇങ്ങനെ പോക വാറെ ...കുഞ്ഞു കാല് കാണുവാന്‍ രണ്ടു പേര്‍ക്കും മോഹം ഉണ്ടായി <br />
ജോണ്സന് ആന്‍ഡ് ജോന്സന്റെ പരസ്യത്തിലെ കുഞ്ഞിനെ കണ്ടപ്പോള്‍ പെട്ടന്ന് ഉണ്ടായ ഒരു തോന്നല്‍..<br />
മൃദു ചര്‍മത്തില്‍ ബേബി ഓയില്‍ പുരട്ടി കുളിപ്പിക്കാന്‍ സുശീല ചില്ലറ ആഗ്രഹം അല്ല വച്ചത്..<br />
ആ മോഹ വള്ളി പൂത്തു..<br />
പക്ഷെ ഓഫീസ് യാത്രയും വീട്ടിലെ സാന്റ് വിച്ചു ഉണ്ടാക്കലും എല്ലാം കൂടി കൊണ്ട് പോകാന്‍ സുശീലയ്ക്ക് വയ്യാ..തന്നെയുമല്ല സുശീലന് സമ്മതിക്കുകയുമില്ല എന്നായി..<br />
<br />
എതിര് ഫ്ലാറ്റിലെ ഇന്‍ഷുറന്‍സ് മാനേജര്‍ മാഡം അവരുടെ ഫ്ലാറ്റിലും അടുത്ത ഫ്ലാറ്റ് കളിലും വരുന്ന ശീലാവതിയെ സ്ട്രോങ്ങ് ആയി റെക്ക മെന്റ് ചെയ്തു ..ഒന്നാമത്തെ കാര്യം പേര് പോലെ സ്വഭാവം..<br />
തന്റെ ഹസ് ടയര്‍ ഫാക്ടറിയിലെ മാനേജര്‍ രാത്രി ഷിഫ്ടും കഴിഞ്ഞു വന്നു പകല്‍ മുഴുവനും ഉറങ്ങുമ്പോള്‍ പോലും ഒന്ന് തിരിഞ്ഞു നോക്കാതെ വീട്ടിലെ പണി ഒതുക്കി മുന്‍ കതകു ചാരി ശീലാവതി അടുത്ത ഫ്ലാറ്റില്‍ പൊയ്ക്കോളും ..നമ ശിവാ മിണ്ടില്ല. "അതല്ലേ നമുക്കും ആശ്വാസം " മാഡത്തിന്റെ ചോദ്യത്തില്‍ സുശീലര്‍ വീണു.<br />
<br />
അങ്ങനെ ശീലാവതി വന്നീട്ടു രണ്ടു പേരും ബ്രിയോയില്‍ ജോലിക്ക് പോകുക പതിവായി..ആ യാത്രയിലെ ചേര്‍ച്ച ഒരു ജൂവലറി പരസ്യം കണ്ടപോലെ ശീലാവതി നോക്കി നില്ക്കും..<br />
<br />
ഒരു നാള് സുശീലയ്ക്ക് ഓഫീസില്‍ വച്ച് അതി കഠിനം ചര്‍ദ്ദി ..നില്ക്കുന്നില്ല അവിവാഹിതകള്‍ ആരോഗ്യ മാസികയിലെ ചര്‍ദി യ്ക്കുള്ള മരുന്ന് തപ്പി ..പിന്നെ നെറ്റിലും ബ്രൌസ് ചെയ്തു..രണ്ടു പിള്ളേരുടെ തള്ളയായ ഒരു മാഡം പറഞ്ഞു "ഇതിപ്പം കൊച്ചെ അതിന്റെയാ ഹാഫ് ഡേയ് ലീവ് എടുത്തു വീട്ടില്‍ പോയി കെടക്ക്"<br />
<br />
അപ്പോഴാണ് സുശീല ഓര്‍ത്തത് സുശീലന് ടൂറിലാ ..മീറ്റിംഗ് . മൊബൈലും ഒഫ് ആയിരിക്കും.<br />
ഒരു ടാക്സി വിളിച്ചു പോകാം എന്ന്.<br />
ഓട്ടോ വിളിച്ചാല്‍ പേറും കഴിഞ്ഞേ അങ്ങ് ചെല്ലു എന്നും.<br />
<br />
വല്ല വിധത്തിലും ഫ്ലാറ്റില്‍ എത്തി ദൈവാധീനം മുന്‍ കതകു ചാരിയിട്ടേ ഉള്ളൂ ശീലാവതി അകത്തു ബാത് റൂം കഴുകുന്ന ശബ്ദം കേള്‍ക്കാം..<br />
<br />
സുശീല കട്ടിലില്‍ ഒന്നിരുന്നു . ഇരുന്നപ്പോള്‍ എന്തോ ആരോ പറയുമ്പോലെ ഒരു തോന്നല്‍ ..<br />
എഴുന്നേറ്റ് ബാത്ത് റൂമിന്റെ വാതിലില്‍ എത്തി ..അതും ചാരിയിട്ടേ ഉള്ളൂ..<br />
സുശീല ഞെട്ടി പുറകോട്ടു മാറിയില്ല അതൊക്കെ പഴയ ഫാഷന്‍ . കതകു മലര്‍ക്കെ തുറന്നു<br />
സുശീലനും ശീലവതിയും ഈറ്റ സിനിമയിലെ പോലെ കുളിയോ .. കുളി..മലയാറ്റൂര്‍ മലം ചരുവിലെ പൊന്മാനെ എന്ന പാട്ടിന്റെ ഈണത്തില്‍ ഷവറില്‍ നിന്നും വെള്ളം വീഴുന്നു ..<br />
<br />
"ങേ ...ഇതാര ഈ ബാത് റൂമില്‍ എന്നെ കൊണ്ട് വന്നത്? മീറ്റിംഗ് എപ്പം കഴിഞ്ഞു? "<br />
"ഞാന്‍ എങ്ങനെ ഇവിടെ വന്നു ? "<br />
"ദേ മുന്പില് നിക്കുന്നു സുശീല അപ്പം പിന്നെ ഇതാരാ? " ശീലാവതിയെ ചൂണ്ടി സുശീലന് ഞെട്ടി തരിച്ചു നിന്നു.<br />
ശീലാവതി മെല്ലെ ഇറങ്ങി മുടി ഒക്കെ കെട്ടി വാതിലും ചാരി അടുത്ത ഫ്ലാറ്റില്‍ പോയി.<br />
<br />
സുശീലയ്ക്ക് അപ്പോള്‍ വലിയ ഒരു ഓക്കാനം വന്നു പുറകെ ചര്ദിയും ..<br />
പിന്നെ എന്നോ ഇന്‍ഷുറന്‍സ് മാനേജരുടെ ഫ്ലാറ്റിലും ചര്‍ദി ഉണ്ടായി..<br />
"ഇപ്പോഴത്തെ ഒരു തരം പകര്‍ച്ച വ്യാധി " എന്ന് ഹെല്‍ത്ത് ഡയരക്ടര്‍ ടി വി ചാനലില്‍ നല്കുന്ന അഭിമുഖം ഏകനായി സുശീലന് സോഫയില്‍ ചാരി കെടന്നു കേട്ട് കൊണ്ടിരുന്നു ...<br />
<br />
ഷവറില്‍ നിന്നും വെള്ളം തുള്ളിയായി വീഴുന്ന ശബ്ദം ഇടയ്ക്കിടെ കേള്‍ക്കാം.. <br />
<br />
<br />
<br />
<br />
<br /></div>shajkumarhttp://www.blogger.com/profile/18183363596756768146noreply@blogger.com9tag:blogger.com,1999:blog-6508284867552274649.post-51452204739991081042012-02-18T21:54:00.000+05:302012-02-18T21:54:21.616+05:30സ്വാശ്രയത്തിനു ഒരു കൈപ്പുസ്തകം<div dir="ltr" style="text-align: left;" trbidi="on"><br />
<div style="margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px;"><div style="text-align: left;"><div style="text-align: left;"><div style="text-align: left;"><div style="text-align: left;">തെക്കന്‍ ചായിവിന്റെ ഉഗ്ര താപം ഉച്ച ചൂടിലും കടന്നു നില്ക്കുന്നു , നേരം സന്ധ്യ ആയാല്‍ ബാര്‍ബര്‍ ഷോപ്പില്‍ തെരക്കും ഏറും... എന്നാപിന്നെ മുടി ഒക്കെയൊന്ന് വെട്ടി കളയാം എന്ന് കരുതി ഒന്നുരണ്ടു പേരുടെ പുറകില്‍ സ്ഥാനം പിടിച്ചു. ഫാനിന്റെ ചൂട് കാറ്റും കൊണ്ട് കത്രിക സംഗീതത്തിന്റെ ആരോഹണ അവരോഹണങ്ങളില്‍ മുഴുകി ഇരിക്കെ ..വാര്‍ത്ത കാണാന്‍ ടി വി ഓണായി വന്നു..വെട്ടുന്നവനും വെട്ടു കൊള്ളുന്നവനും എല്ലാം തല സൌകര്യ പൂര്‍വ്വം അട്ജസ്റ്റ് പണ്ണി വച്ചു. </div><div style="text-align: left;">വലിയ ഭൂഗോളം മറിഞ്ഞു തിരിഞ്ഞു വന്നു ഒരു കിളി മൊഴി നമസ്കാരം പറഞ്ഞു പ്രധാന വാര്‍ത്ത കളിലേയ്ക്കു കണ്ണ് തുറിച്ചു. വട്ടം ചവിട്ടു നിര്‍ത്തി വെട്ടുകാരന് നിവര്‍ന്നു ..വെള്ള പുതപ്പിന് ഇടയില്‍ നിന്നും കോഴി കുഞ്ഞിനെ പോലെ വെട്ടാന്‍ ഇരുന്നവനും തല നീട്ടി..</div></div></div><div style="text-align: left;"><br />
</div><div style="text-align: left;">"കേരളത്തിലെ സ്വാശ്രയ പഠനം ഉള്ള മാനം കപ്പല്‍ കേറ്റും എന്ന് നീതി പീഠം " പറഞ്ഞതായി വാര്‍ത്ത വായിച്ചതും , ചര്‍ച്ച തുടങ്ങാന്‍ ഇരുന്നവര്‍ കൈ കലാശങ്ങള്‍ എടുത്തു....</div><div style="text-align: left;">"മുടിഞ്ഞു പോകാന്‍ എത്ര ബസാ അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നത്? അതിനുള്ള പൈസയും കൊടുത്തു ചുമ്മാ ഒരുങ്ങി കുത്തി ഇരുന്നു തെക്കോട്ടും വടക്കോട്ടും പോഹുന്ന പോക്ക് കണ്ടാലോ? ഉടുപ്പും അതിനു പുറകില്‍ പെറ്റികൊട്ടും പാന്റും എന്ന് വേണ്ടാ..." രാമച്ചാര് തുടങ്ങി വച്ചു. </div><div style="text-align: left;"><br />
</div><div style="text-align: left;">രണ്ടു മാസത്തില്‍ ഒരിക്കല്‍ ഫ്രീ ഓഫര്‍ ആണെങ്കില്‍ കൂടി താടി വടിക്കാന്‍ കൂട്ടാക്കാത്ത രാമച്ചാര്<br />
ടി വി ചുമ്മാ ഇരുന്നാലും അതിനകത്തെ സ്വന്തം നിഴല്‍ നോക്കി ബാര്‍ബര്‍ ഷാപ്പില് കാണും . ഒരു സീറ്റ് എപ്പോഴും ബുക്ക്ഡ് ആണ്.<br />
സ്വാശ്രയ സീറ്റ് പോലെ.! </div><div style="text-align: left;"><br />
</div><div style="text-align: left;"><br />
</div><div style="text-align: left;">"ചേട്ടാ നമ്മുടെ കുട്ടികളെ എങ്ങനെ സ്വാശ്രയ ബോധം ഉള്ളവര്‍ ആക്കാം" ഒരു തലയും, ഒരു കൈ പുസ്തകവും വെളിയില്‍ നിന്നും കടയ്ക്കുള്ളിലേയ്ക്ക് നീണ്ടു വന്നു, ഒപ്പം നെറ്റിയില്‍ ഭസ്മ കുറിയിട്ട ഒരു ഞരുന്ത് ചെറുക്കനും...<br />
ഇവന് ഈ കോടതി വിധി അറിഞ്ഞിട്ടും പുസ്തകോം കൊണ്ട് ...ചോദ്യങ്ങള്‍ ഉയര്‍ന്നു വന്നില്ല.<br />
<br />
</div><div style="text-align: left;">ഒരു സഞ്ചി താഴ്ത്തി വച്ചു പുസ്തകം എല്ലാവര്ക്കും നോക്കാന്‍ നല്കി ..അവന് ടി വിയിലേക്ക് സാകൂതം തിരിഞ്ഞു.</div><div style="text-align: left;">രാമചാര്‍ പുസ്തകം കിട്ടിയ പാടെ കസേരയില്‍ വച്ചിട്ട് പുറത്തിറങ്ങി ഒന്ന് നീട്ടി തുപ്പി, തിരികെ വന്നു കസേരയില്‍ ഇരുന്നു വിസ്തരിച്ചു വായന തുടങ്ങി..ഒന്ന് രണ്ട് പേജു മറിച്ചു എന്നിട്ട്<br />
" ഡാ കൂവേ ഇത് പിള്ളാരെ നന്നാക്കാനോ അതോ കണ്ട റബ്ബറും തോട്ടമെല്ലാം പന്നി കൂട് പോലെ കോളജു പണിഞ്ഞു കൂട്ടിയിരിക്കുന്ന മഫിയാകളെ വളത്തി വലുതാക്കാനോ .."<br />
പുസ്തകക്കാരന് ചെക്കന് ടിവിയില്‍ നിന്നും കഴുത്തു മാത്രം തിരിച്ചു ചിറി കോട്ടി "എന്റെ പൊന്നു ചേട്ടാ പത്തു രൂപയ്ക്ക് ഇത് വിറ്റാല്‍ എനിക്ക് രണ്ടു രൂപ കിട്ടും ..ഇതാണ് ഇതിന്റെ സ്വാശ്രയ ടെക്നിക്..അല്ലാതെ ഇതിനകത്ത് എന്താണെന്ന് എനിക്കൊന്നും തിരിയില്ല "<br />
<br />
<div style="text-align: left;">"അതാട ഈ സ്വാശ്രയത്തിന്റെ ഗുട്ടന്‍സ് ..അകത്തു വലുതായിട്ടൊന്നും വേണ്ടാ ..എന്നാല്‍ കീശയുടെ അകം നിറയുകേം ചെയ്യും..മുടി വെട്ടാന്‍ പോലും ഒരു ഐഡിയ ഒക്കെ വേണം"<br />
മുടി വെട്ടുന്നതിനിടെ ഒരു ബ്രേക്ക് പറഞ്ഞു വെട്ടുകാരന്.</div><div style="text-align: left;"><br />
</div><div style="text-align: left;">മിണ്ടാതെ ഇരുന്ന എന്റെ തലയില്‍ ഇവരുടെ ഒക്കെ സാമാന്ന്യ ജ്ഞാനവും തിരിച്ചറിവുകളും കൊള്ളിയാനായി..<br />
<br />
</div><div style="text-align: left;">വളരെ പണ്ടും ബാര്‍ബര്‍ ഷോപ്പ് വിപ്ലവങ്ങളുടെ എരി തീയില്‍ എണ്ണ കോരുന്ന ഇടം ആയിരുന്നല്ലോ..എത്ര തരം ബുദ്ധികളും ബുദ്ധി മുട്ടുകളും വന്നു വെട്ടി മാറിയ പടക്കളം!</div><div style="text-align: left;"><br />
</div><div style="text-align: left;">ഭിത്തിയിലെ ശിവകാശി പോസ്ടരില്‍ " നീ ശ്രേഷ്ടതയിലേക്ക് പോകാന്‍ ഒരുങ്ങിയാല്‍ നല്ലതിലെങ്കിലും ചെന്ന് കൂടും " പുഴയില്‍ കൊക്കുരുമ്മി അരയന്നങ്ങള്‍ ..ഒരു കളി വഞ്ചി..ചിത്രം മനോഹരം..</div><div style="text-align: left;">അതിനു താഴെ കയ്യില്‍ വൈന്‍ ഗ്ലാസുമായി മദാലസയായ ഏതോ തമിഴ് നടിയുടെ ഉടയാട പകുതി മാറിയ ഒരു സിനിമാ പരസ്യം..പടത്തിന്റെ പേര് ആരോ ഇഷ്ടം കൂടി കീറി കളഞ്ഞു..</div><div style="text-align: left;">അന്ന്യം നിന്ന് പോയ ഓല കൊട്ടകകളുടെ തിരു ശേഷിപ്പായി ആ പോസ്ടര്‍..</div><div style="text-align: left;"><br />
</div><div style="text-align: left;">വിഷയം പിന്നേം കനത്തു..രാമചാര്‍ സട കുടഞ്ഞു.."ഒറ്റ മൂലി പ്രയോഗം കൊള്ളാമല്ലോ ..നിങ്ങള്‍ ഒരു കോടി രൂപ ജനിക്കാന്‍ പോകുന്ന കുഞ്ഞിന്റെ പേരില്‍ നിക്ഷേപിച്ചാല്‍ അവന്റെ അല്ലെങ്കില്‍ അവളുടെ നൂല് കെട്ടു കഴിഞ്ഞുള്ള വിദ്യാഭ്യാസം എഞ്ചിനീയറിംഗ് , എം ബി ബി എസ ,നേഴ്സിംഗ് , എം ബി എ എന്ന് വേണ്ടാ ഏതു വേണോ ആ വഴിയില്‍ റാങ്കോടെ പാസ്സാക്കും..ഇതിനു "സെല്‍ഫ് ഗ്രോയിംഗ്" പാക്കേജ് അഥവാ സ്വാശ്രയ വളര്‍ച്ചാ പദ്ധതി എന്ന് പറയും.."<br />
<br />
"ഓഹോ മുടിഞ്ഞു..ഇതാ മോനെ മലയാളീടെ പുത്തി. " അടുത്ത ഊഴക്കാരന് കസേരയില്‍ കേറുമ്പോള്‍ പ്രതികരിച്ചു.." വെടക്കാക്കി തനിക്കാക്കുന്ന മറ്റേ പരിപാടി ..മലയാളിക്ക് പണ്ടേ സ്വന്തം, അതിനു അവന് പഠിച്ച സ്വാശ്രയ കോഴ്സ് ഏതാണെന്ന് അറിയില്ല."<br />
<br />
ഞാന്‍ പുസ്തകം എടുത്തു ചില അനുഭവ സാക്ഷ്യങ്ങള്‍ എന്ന ഭാഗം ഒന്ന് വായിച്ചു. രോഗം മാറിയവരുടെ .. സാക്ഷ്യ പെടുത്തലുകള്‍ പോലെ..ഹൃദയാ വര്ജ്ജകം..<br />
<br />
ചുരുക്കത്തില്‍...<br />
മധ്യ തിരുവിതാന്‍ കൂറിലെ അല്ലെങ്കില്‍ ഉടായിപ്പിനു പറ്റിയ ഭൂ പ്രകൃതി നിറഞ്ഞ സ്ഥലത്തുള്ള ഒരു മേടിക്കല്‍ കോളജില്‍ പഠിച്ച ഏതോ അന്തപ്പാവി പരീക്ഷയ്ക്ക് എഴുതി പോലും "പെണ്ണുങ്ങള്‍ക്ക് കിഡ്നി ഇല്ലത്രെ..എന്നാല്‍ ആണുങ്ങളുടെ കിഡ്നി കാലിനിടയില്‍ കാണപ്പെടുന്നു എന്നും!"<br />
<br />
പരീക്ഷ കടലാസ് നോക്കിയ ലേഡി അപ്പോതിക്കേരി ചിരിച്ചു ചിരിച്ചു കിഡ്നി പൊട്ടി മരിച്ചു എന്നും. ' ഇന്നത്തെ കാലത്ത് കിഡ്നി ചിലപ്പോള്‍ അടിച്ചു മാറ്റിയിരിക്കാം അതിലെന്തു ചിരിക്കാന്‍."" '<br />
അങ്ങനെ അയാള്‍ സാക്ഷ്യം അവസാനിപ്പിക്കുന്നു.<br />
<br />
<div style="text-align: left;">വേറെ ഏതോ ഒരുഗ്രന്‍ എഴുതി യിരിക്കുന്നു "പാമ്പ് തലയിലോ മറ്റോ കൊത്തിയാല്‍ ഒന്നും സംഭവിക്കില്ല കാരണം പാമ്പിന് വിഷം മുകളിലോട്ടെ പോവുകയുള്ളു " "പിന്നെ എട്ടാം ക്ലാസും ഒളിച്ച് ഓട്ടോം ബിരുദം ആയുള്ള ഞങ്ങടെ കോളജിന്റെ "സീ ഈ ഓ " യുടെ മുറുക്കാന്‍ ചെല്ലം ച്ചുമ്മുന്നത് ഐ ഐ ടിയില്‍ നിന്നും വിരമിച്ച ഏതോ ഒരു പ്രൊഫസര്‍, പോരെ അഭിമാനം...അസൂയക്കാരനും കാഷില്ലാത്തവനും പലതും പറയും.."<br />
"ഈ അറിവ് പകര്‍ന്നു തന്ന എന്നെ ഞാനാക്കിയ എന്റെ സ്ഥാപനത്തിന് നന്ദി. "</div><br />
മറ്റൊരു സ്ഥാപനത്തില്‍ എം ബി എ പഠിയ്ക്കുന്ന രണ്ടു കുട്ടികള്‍ എഴുതിയിരിക്കുന്നു.<br />
"പരീക്ഷയ്ക്ക് ഹാള്‍ ടിക്കറ്റ് വന്നില്ല. .ഒരു സുഹൃത്തിന്റെ അടുത്ത് അഭയം തേടി .. ആ പാവം ഞങ്ങളുടെ ആധി കണ്ടു വിവരം അന്ന്വേഷിക്കാന്‍ ഇറങ്ങി... ഞങ്ങള്‍ക്ക് വേണ്ട ബിരുദ യോഗ്യത ഇല്ലേയില്ല പോലും സര്‍വകലാശാലയില്‍ കിട്ടിയ പരീക്ഷ യുടെ അപേക്ഷയോടൊപ്പം വയ്ക്കണ്ട ബിരുദ സര്‍ട്ടിഫിക്കറ്റ് കാണാത്തത് കാരണം പേരും നമ്പരും വച്ച് അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ പാസ് ആയിട്ടില്ല. .ഇത് ഞങ്ങള്‍ക്ക് അറിവുള്ളത് തന്നെ ..അപ്പോള്‍ എം ബി എ അഡ്മിഷന് എങ്ങനെ കിട്ടി എന്ന അനാവശ്യ ചോദ്യത്തിന് ഞങ്ങള്‍ കൂളായി മറു വെടി വച്ചു...<br />
<br />
"ഞങ്ങള്‍ ദുബൈലാ വളര്‍ന്നതും പഠിച്ചതും പ്ലസ് ടു കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ പറഞ്ഞതാ ചൈനയില്‍ പോകാമെന്ന് ..ഈ മുടിഞ്ഞ കണ്ട്രിയില് പഠിക്കണ്ടാ എന്ന്.. ഡാഡിക്ക് അപ്പോള്‍ നോസ്ടാല്ജിയ ഇറങ്ങി വന്നു...അങ്ങനെ ബി കോമിനു ഞങ്ങള്‍ പ്രൈവറ്റ് ആയി പഠിച്ചു . . എം ബി എ യും ഇവിടെ തന്നെ പഠിയ്ക്കണം എന്ന് മമ്മിയും ഡാഡിയും ഒരേ പിടി വാശി. അവര്‍ ഈ കോളജിന്റെ സൈറ്റില്‍ പോയി. ലാന്‍ഡ് സ്കേപ്പും യൂണിഫോമും എല്ലാം ഇഷ്ടപ്പെട്ടു പിന്നെ ഈ വാസ്തു എന്നൊക്കെ പറയുന്ന മോടലിലുള്ള കെട്ടിടങ്ങളും ..."<br />
<br />
" വകയില്‍ ഒരു അങ്കിളിനെ കോണ്ടാക്റ്റ് ചെയ്തപ്പോള്‍ പറഞ്ഞു ആദ്യം എത്രയോ ലക്ഷം കൊടുത്താല്‍ മതി അഡ്മിഷന് കിട്ടും ..പരീക്ഷ വരെ പഠിയ്ക്കാം അതിനുള്ളില്‍ പാസ് ആകണം ..അല്ലെങ്കില്‍ പിന്നെ കോടതിയില്‍ കേസ് കൊടുക്കണം പക്ഷെ കോടതി ചെലവും കൊടുക്കണം , വക്കീല്‍ ഒക്കെ എപ്പോഴും തയ്യാര്‍ എന്ന് പറഞ്ഞു.."""''<br />
<br />
'' അപ്പോള്‍ അഡ്മിഷന് സമയത്തൊന്നും പാസ് ആകണ്ടായോ എന്ന് പാവം സുഹൃത്ത് ചോദിച്ചപ്പോള്‍ ഞങ്ങള്‍ ചിരിച്ചോണ്ട് പറഞ്ഞു "അതല്ലേ മോനെ ഈ സ്വാശ്രയം" " നമ്മള് വിചാരിക്കുന്നത് പോലെ കാര്യങ്ങള്‍ നടക്കും..അല്ലെങ്കില്‍ നടത്തിക്കും.."<br />
<br />
"എല്ലാം ആ പറഞ്ഞ അങ്കിള്‍ ശരിയാക്കി ..ക്ലാസ് തുടങ്ങിയപ്പോള്‍ ഞങ്ങള്‍ ദുബായ് ഒക്കെ ഒന്ന് കറങ്ങി വന്നു. യൂണിഫോമും ലാപ് ടോപ്പും എല്ലാം കൊണ്ട് അങ്കിള്‍ എത്തി . ഞങ്ങളെ കോളജില്‍ ആക്കി.<br />
"പാസായിട്ടില്ല എന്നൊന്നും ചുമ്മാ കേറി വെളമ്പി യെക്കരുത് " എന്ന് പ്രിന്‍സിപ്പാള്‍ പറഞ്ഞു.."മറ്റു പലരും ഇത് പോലെ ഉണ്ട്..പരീക്ഷയ്ക്ക് മുന്‍പ് എങ്ങനെ എങ്കിലും ബി കോം സപ്പ്ലി എഴുതി എടുക്കണം ..."<br />
<br />
"അഥവാ ഞങ്ങള്‍ പാസായില്ല എങ്കില്‍ " ആ ചോദ്യത്തിന് ഞങ്ങളെ വിഡ്ഢികള്‍ ആക്കി കൊണ്ട് അദ്ദേഹം പറഞ്ഞു..<br />
<div style="text-align: left;">"ഇത്ര നാളും ഞങ്ങള്‍ പഠിച്ചു .. പരീക്ഷ ആയപ്പോള്‍ സര്‍വകലാശാല ഞങ്ങളുടെതല്ലാത്ത കാരണത്താല്‍ ഞങ്ങളെ എഴുതിക്കുന്നില്ല ..എന്ന് പറഞ്ഞു സാമാന്ന്യ നീതി തേടി നമ്മള് ഒരു താല്‍ക്കാലിക ഉത്തരവ് വാങ്ങും പരീക്ഷ എഴുതാന്‍ ..പിന്നെ അതങ്ങനെ തുടര്‍ന്ന് പോകും നിങ്ങള്‍ക്ക് നല്ല പ്ലയ്സ്മെന്റും കിട്ടും"</div><div style="text-align: left;"><br />
</div><div style="text-align: left;">"എന്തായാലും നിങ്ങള്‍ക്ക് എല്ലാ നന്മകളും" എന്ന് പറഞ്ഞു പ്രിന്‍സിപ്പല്‍ കൈ തലയില്‍ വച്ച് അനുഗ്രഹിച്ചു . ഞങ്ങളുടെ അനുഭവത്തില്‍ ഒരു സ്വാശ്രയ കോളജില്‍ മാത്രമേ ഈ അനുഗ്രഹം കിട്ടു.</div><div style="text-align: left;">. </div>അപ്പോള്‍ മറ്റൊരാളുടെ കഥ പറച്ചില്.." "' ഈ റീ വാലുവേഷന് മറ്റൊരു വലിയ സ്വാശ്രയ അനുഗ്രഹ മാരിയാ ..ഒരിക്കലും ജയിക്കാന്‍ സാധ്യത ഈ ജന്മത്ത് ഇല്ലാത്ത എന്നെ , അപ്പന് എഴുപത്തഞ്ചു ലക്ഷം കൊടുത്തു നമ്മുടെ അടുത്ത ഒരു മെഡിക്കല്‍ കോളജില്‍ ചേര്‍ത്ത്..വരവും പോക്കും ബെന്‍സ് കൂടിയ ക്ലാസില്‍ ..പരീക്ഷയ്ക്ക് അങ്ങ് തോറ്റു റി വാലുവേഷന് ഉടന്‍ അപേക്ഷ നല്കി. ആ വണ്ടിയില്‍ തന്നെ ഒരു ഉന്നത ബാരിസ്ടരേം" കയറ്റി നേരെ പോയി..<br />
<br />
ആ റി വാലുവേഷന് അപേക്ഷ മാത്രംപരിശോധിച്ച് മാര്‍ക്ക് ഒരാഴ്ചയ്ക്കുള്ളില്‍ അറിയിക്കണം എന്ന് ഒരു താല്‍ക്കാലിക നിര്‍ദേശം വാങ്ങി സര്‍വകലാശാലയില്‍ എത്തിച്ചു. ഇനിയാ കളി..എം ബി ബി എസിന് ഉത്തര കടലാസ് നോക്കുന്ന പാനലില്‍ ഉള്ളവരെ തപ്പി..ഒരു പേപ്പര്‍ സര്‍വകലാശാലയില്‍ നിന്നും ആര്‍ക്കു കിട്ടുന്നു എന്നറിഞ്ഞു..<br />
അയാളുടെ പുരയില്‍ പേപ്പറിന് മുന്‍പ് കുതിച്ചു പാന്ജ് എത്തി. ..ഓഫര്‍ ബെന്‍സ് ഈ ക്ലാസ് .<br />
<br />
അങ്ങനെ ആ സംഭവം നടക്കുന്നു. ഞാനെന്ന ഡോക്ടര്‍ അറുപത്തി നാല് നിലയുള്ള ആതുര ശുശ്രൂഷ കേന്ദ്രത്തില്‍ കണ്സല്ട്ടിംഗ് ഫിസിഷ്യന്‍ ആകുന്നു..അറുപത്തി മൂന്നാം നിലയില്‍ ആചാളി ഊച്ചാളി അല്ലാത്ത പെഷ്യന്സിനെ അടി മുടി ചികിത്സിക്കുന്നു....കല്യാണം പൊടി പൂരം ..ഇതേ തൂവല്‍ പക്ഷി തന്നെ കെട്ടുന്നു (അവനിപ്പോഴും നാല് സപ്പ്ലി ഉണ്ട്..)<br />
ഹായ്. ഹണി മൂണ്‍ ഹിപ്പോക്രാട്ടസിന്റെ ശവ കുടീര ത്തിലേയ്ക്ക് . "ഈ പണി കണ്ടു പിടിച്ചതിന്റെ നന്ദി അറിയിക്കാന്‍... ജയ് ജയ് സ്വാശ്രയ വിദ്യ."<br />
<br />
അപ്പോള്‍ മറ്റൊരുത്തന് പറയുന്നു ..." ഞങ്ങളുടെ നാട്ടിലെ ഒരു എഞ്ചിനീയറിംഗ് കോളജില്‍ ഞങ്ങളെ പഠിപ്പിക്കുന്ന അധ്യാപകനും ഒന്നാം വര്‍ഷ കാരനായ ഞാനും ഒന്നിച്ചാ പുള്ളീടെ സപ്പ്ലീം എന്റെ മെയിനും എഴുതുന്നെ..എന്തൊരു കൂട്ടായ്മ..പരസ്പരം കാണിച്ചാ എഴുതുന്നെ .. മുറി എല്ലാം അടച്ചാ എഴുത്തൊക്കെ ..നല്ല റിസല്‍ട്ടാ ..മറ്റെവിടെ കിട്ടും ഈ സൌകര്യങ്ങള്‍...?" <br />
<br />
ഇനി ഒരാളുടെ സാക്ഷ്യം.." ഞങ്ങള്‍ പാസ് ആയാല്‍ രോഗികളെ മരുന്ന് മാറി കുത്തി വയ്ക്കും എന്നൊക്കെ പറഞ്ഞു കളിയാക്കുന്നവര്‍ അറിയാന്‍... ഇതൊന്നും ഞങ്ങടെ നിര്‍ബന്ധം അല്ല..അപ്പനും അമ്മയും പറയുന്നു ഞങ്ങടെ ഒക്കെ കുട്ടിക്കാലം അല്ലെങ്കില്‍ പട്ടിണി കാലത്ത് ചുമ്മാ മിടുക്കരാ എന്നും പറഞ്ഞു അങ്ങ് തിരുവന്തോരത്തും മറ്റും രാജാവിന്റെ വഹയാ എന്നൊക്കെ പറഞ്ഞു ചിലരെ ചേര്‍ത്ത് പഠിപ്പിക്കും ..നമ്മക്കൊന്നും എത്തി നോക്കാന്‍ പറ്റത്തില്ല..കാരണം നമ്മടെ ബുദ്ധി ഒക്കെ ഇത്തിരി അങ്ങ് കൊറഞ്ഞു പോയീ പോലും..ഇപ്പോഴല്ലിയോ നമ്മടെ കയ്യില്‍ ഈ പന്ത് വന്നത് തണ്ടീം താരോം അറിയാത്ത നേതാകന്മാര് നാല് കാശുണ്ടാക്കാന്‍ ഒപ്പിച്ചു തന്ന മാര്‍ഗം..<br />
റെഡ് സ്ട്രീറ്റില്‍ പോലും ഈ വഴി തെളിയില്ലാ...<br />
എറിഞ്ഞു കളിചോണം...പണം എറിഞ്ഞെങ്കിലെ പണം വീഴൂ "...മെറിറ്റ് എന്നൊക്കെ പറയുന്നത് പഴം കഞ്ഞിയാ.."<br />
<br />
അവസാനത്തെ ഒരാളുടെ അനുഭവ സാക്ഷ്യം കുമ്പസാരമായി.." എക്സ്ക്യൂസ് മി ഏതു കോളജിലാ പഠിച്ചത് എന്ന് പെണ്ണ് കാണാന്‍ ചെല്ലുമ്പോള്‍ ചോദിക്കും പോലും.. ഈ പാവം ഞങ്ങള്‍ക്ക് അങ്ങനെ ഒന്നും ഒരു മേല്‍വിലാസം വേണമെന്നില്ല..കാരണം 'ഉണ്ടാക്കുന്നവന് അനുഭവിക്കുന്നില്ല ...അനുഭവിക്കുന്നവനോ ഉണ്ടാക്കുന്നുമില്ലാ..ഇതാ ഞങ്ങടെ മൂല മന്ത്രം.. മെരിറ്റും അതിന്റെ വെലയും ഒന്നും ഞങ്ങള്‍ക്ക് അറിയില്ല അതൊക്കെ ഉള്ളവര്‍ ഉണ്ടോ എന്ന് പോലും..അവര്‍ക്ക് ... സോറി. ഞങ്ങള്‍ ഒരിക്കലും നേര്‍ക്ക് നേര് കല്യാണം കഴിക്കുകയോ ഒഴിയുകയോ ഇല്ലാ..എല്ലാം ഇവന്റ് മാനെജ്മെന്റ് "<br />
<br />
പുസ്തകം മടക്കി കസേരയില്‍ വച്ച് ഒന്ന് മൂരി നിവര്‍ന്നു..അപ്പോള്‍ രാമചാര്‍ കയ്യില്‍ ഇരുന്ന പുസ്തകം മേടിക്കാന്‍ പത്തു രൂപാ പയ്യന് കൊടുത്തിട്ട് പറഞ്ഞു.. "ഇതിനൊക്കെ തിരിച്ചടി വരും മോനെ അന്ന് നീയും ഈ മുടി വെട്ടുന്നോനും അടി കിട്ടാതെ കാണും..ഇത് ലോക തത്വമാ "<br />
രണ്ടു മൂന്നു സ്വാശ്രയ ബസുകള്‍ ചീറി പാഞ്ഞു പോകവേ ബാക്കി ഒന്നും കേള്‍ക്കാന്‍ പറ്റിയില്ല .<br />
<br />
സരസ്വതി നമസ്തുഭ്യം വരദേ കാമ രൂപിണീ ...ടി വിയില്‍ വേറേതോ പരിപാടിയുടെ തുടക്കം..<br />
<br />
</div></div></div></div></div>shajkumarhttp://www.blogger.com/profile/18183363596756768146noreply@blogger.com3tag:blogger.com,1999:blog-6508284867552274649.post-23243696150979011302012-01-01T19:58:00.000+05:302012-01-01T19:58:15.874+05:30കാവ്യ നീതികള്‍..<div dir="ltr" style="text-align: left;" trbidi="on">പൊട്ടനെ ചെട്ടി ചതിച്ചാല്‍ ചെട്ടിയെ ദൈവം ചതിക്കും എന്ന് പള്ളിക്കുടം ക്ലാസുകളില്‍ കണ്ടും കൊണ്ടും അറിഞ്ഞു.<br />
<br />
കണക്ക് അറിയാത്ത പാവം കൂട്ടുകാരന് കള്ള കണക്ക് കണ്ടെഴുതാന്‍ കൊടുത്ത്, പിന്നെ നല്ല കണക്ക് സാറിനെ കാണിച്ചു ഉഗ്രന്‍ മാര്‍ക്ക് വാങ്ങി പാവം കൂട്ടുകാരന് തല്ലും മേടിച്ചു കൊടുത്തവന് ഇന്നും ഒരു പണിയും കിട്ടാതെ അലയുമ്പോള്‍ അടി കൊണ്ട കൂട്ടു കാരന്റെ കാറില്‍ ലിഫ്റ്റ് കിട്ടുന്നത് ആ കൊണ്ടറിവിന്റെ സാക്ഷ്യം!<br />
അവന് നൂറു രൂപ കൂടി കൊടുക്കുമ്പോള്‍ അതിലെ കാവ്യ നീതിയും പൂര്‍ണ്ണം ആകുന്നു.!!<br />
<br />
അറിയാ വഴികളിലെ ദൈവത്തിന്റെ അടയാളങ്ങള്‍ അനവധി ...<br />
<br />
ബ്ലേട് പലിശക്കാരന് എത്രയോ പാവങ്ങളെ കൊള്ള പലിശ കിട്ടാഞ്ഞതിനു കോടതി കയറ്റി കോടതി വരാന്തയില്‍ കണ്ട , അതില്‍ ഒരുവന്റെ പെങ്ങളോട് "പലിശ ഇല്ലെങ്കില്‍ നീ ആയാലും മതി " എന്ന്<br />
എന്ന് പറഞ്ഞു കൂട്ടു കക്ഷികളുമായി തലയറഞ്ഞു ചിരിച്ചു മാറുമ്പോള്‍...ഗോവിന്ദചാമിമാരുടെ വക്കാലതുകാരന്‍ ഉള്‍പടെ..അട്ടഹസിക്കുംപോള്‍ <br />
പാവം പെങ്ങളെ നോക്കി ആങ്ങള ഒരു തുള്ളി കണ്ണ് നീര് ഇറ്റിച്ചു നില്ക്കുമ്പോള് ..അതൊരു കദന കവിത ആയി കോടതി വരാന്തയില്‍ ..<br />
" ഓ സാരമില്ല ചേട്ടാ നമ്മള് കടം വാങ്ങിയിട്ടല്ലേ ..എന്നെ പഠിപ്പിയ്ക്കാന്‍ ആയിരുന്നില്ലേ.." എന്ന പെങ്ങളുടെ സാന്ത്വനം ഉള്ളു കീറി മുറിച്ചത് കണ്ണ് കാണാത്ത നീതി ദേവതയുടെയോ?<br />
<br />
ഒരു നാള് കൊള്ള പലിശക്കാരനും കൂട്ടി കൊടുപ്പുകാരനുമായവന്‍ ആരുടെയോ (ആ പെങ്ങളുടെത് ആകാം)<br />
അറം പറ്റിയ ശാപം ഏറ്റു വാങ്ങി എല്ലാം തകര്‍ന്നു സ്വന്തം ആരാധനാലയത്തിനുള്ളില്‍ കുറ്റം ഏറ്റു പറഞ്ഞോ, പറഞ്ഞത് ദൈവം ചെവിക്കൊള്ളാന്‍ വിസമ്മതിചിട്ടോ മടിയില്‍ കരുതിയ വിഷ കുപ്പി തുറന്നു "ഇത് പാപത്തിന്റെ ശമ്പളം " എന്ന് പറഞ്ഞു ഇറക്കുമ്പോള്‍ ഒട്ടുമേ ദൈവം തടയാഞ്ഞിട്ടോ ?! <br />
നുരയും പതയും വാര്‍ന്നു ഓര്‍മയുടെ നൂല് പാലത്തില്‍ ട്രപ്പീസ് കളിച്ചു ..<br />
അമ്പേ താഴെ വീണ് ഇരുളും വെളിവും അറിയാതെ "ചത്തു".<br />
കരയാന്‍, ഇറച്ചി കഷണങ്ങള്‍ നക്കി തോര്‍ത്തിയ ഒരു പട്ടിയേം കണ്ടതുമില്ല...<br />
ഉള്ളു തുറന്നു ചിരിച്ചത് എല്ലാം കാണാവുന്ന നീതി ദേവതയോ ? അതോ ദൈവമോ..?<br />
<br />
ഉണ്ടാക്കിയത് എല്ലാം മക്കളെ ഊട്ടി പോറ്റാന്‍ തികയാതെ വന്ന അച്ഛന് അവരെ ഒരു നോക്ക് കാണാന്‍ കണ് കൊതിച്ചപ്പോഴൊക്കെ ആര്‍ഭാടങ്ങളുടെ വേലിയേറ്റങ്ങളില്‍ നീന്തി തുടിച്ചവര്‍ അച്ഛനെ കാണാന്‍ സമയം ഇല്ലാതെ ആനന്ദ നൃത്തം ആടിയവര്‍ ...<br />
വേലി ഇറക്കത്തില്‍ അച്ഛനെ ഓര്‍ത്തു വിലപിക്കുമ്പോള്‍ കടല്‍ വിഴുങ്ങാന്‍ വരുന്നതും ..പേടിയോടെ കരഞ്ഞു എന്റച്ചാ എന്ന് വിളിക്കുന്നതും വിധിയോ..നിയമമോ ?<br />
<br />
ഉള്ളതെല്ലാം ഉരുക്കി ഒരുത്തന് പെണ്ണിനെ കൊടുത്ത അച്ഛനും അമ്മയും ഉമി പോലെ നീറുമ്പോള്‍ ...എല്ലാം അടിച്ചു തകര്‍ത്ത് നാടും വീടും വിട്ടു കടിഞ്ഞൂല്‍ പുത്രിയെ പോലും മറന്നു കാടും മേടും താണ്ടി പോയി ഉല്ലാസ സഞ്ചാരം നടത്തിയവന് ..സഞ്ചാര നൌക തകര്‍ന്ന് ..പൊട്ടിയ പട്ടം പോലെ താഴെ വീണ് തരിപ്പണം ആയപ്പോള്‍ ആരോ വഴിയോര കാഴ്ചയായി, മറന്നു പോയ ഭാര്യയുടെ മുന്പില് എത്തിച്ചതും ..<br />
പക്ഷെ അബല ആയിരുന്നപ്പോള്‍ ഒക്കെ കുഞ്ഞാങ്ങളയുടെ അത്താഴ പാത്രം ഒന്നിച്ചു മോന്തിയത് മാത്രം ഓര്‍ത്ത ആ പാവം ഭാര്യ എന്നേ മറന്ന ആ രൂപത്തെ തിരിച്ച് അറിയാതിരുന്നതും ...സ്വന്തം മകള്‍ എനിക്ക് അച്ഛന്റെ മുഖം ഓര്മ ഇല്ല എന്ന് പറഞ്ഞതും ... <br />
ഒടുക്കം അനാഥരുടെ ശവക്കുഴികളില്‍ ഓടുങ്ങിയതും ..ഏതോ നീതിയുടെ കാവ്യ ആവിഷ്കാരങ്ങള്‍ അല്ലേ ?<br />
<br />
ദൈവത്തിന്റെ അടയാളങ്ങള്‍ ഇവിടെയും ഇല്ലേ...ഇനിയും മായാതെ ..<br />
വിതയ്ക്കാതെ കൊയ്യാതെ അളന്നു കൂട്ടാതെ ..മത്സരങ്ങളില്‍ കൂടാതെ ആരെയും കുതി കല് വെട്ടാതെ ..<br />
ഒരു നാള്‍പോകണം ..പോകാതെ വയ്യ ..എന്ന് കരുതുമ്പോള്‍ നിയതിയുടെ കയ്യൊപ്പ് തലയില്‍ വീഴുമോ? <br />
അതോ ഭോഷന് എന്ന് ദൈവം വിളിക്കുമോ?..."ചെകുത്താനെ കണ്ടു പഠിയ്ക്കെട " എന്ന് പറയുമോ?<br />
<br />
<br />
<br />
<br />
<br />
</div>shajkumarhttp://www.blogger.com/profile/18183363596756768146noreply@blogger.com7tag:blogger.com,1999:blog-6508284867552274649.post-71353257460698115582011-12-15T12:56:00.000+05:302011-12-15T12:56:50.161+05:30കള്ളനും കുടിയനും<div dir="ltr" style="text-align: left;" trbidi="on">കള്ളില്‍ പലതരം ചേരുവകളുടെ ആകത്തുകയെ കോക്ക് ടെയില്‍ അഥവാ പൂവന് കോഴിയുടെ മിഴിവാര്‍ന്ന മാരിവില്‍ വാല് എന്ന് വിളിക്കുന്നതിന്റെ ഭംഗി സായിപ്പ് നേരത്തെ അറിഞ്ഞിരുന്നു. നമ്മുടെ നാടന്‍ കുടിയന്മാരും.<br />
<br />
കള്ള് കുപ്പിയില്‍ മിച്ചം വന്നതെല്ലാം ഊറ്റി ഒഴിച്ച് ഒരു സംകര കോഴി വാല് അത്ര ഭംഗി ഇല്ലാതെ ചമച്ച് എടുത്ത കള്ളനും ആത്മ സുഖം കിട്ടി ...<br />
<br />
ഇനി പട്ടിണിയും മൃഷ്ടാന്നവും തമ്മിലും ഒരു കോക്ക് ടെയില്‍ ...കൊല പാതിരായും പുലര്കാലവും തമ്മിലും..കള്ളനും കുടിയനും തമ്മിലും ..(കള്ളനും പോലീസും തമ്മില്‍ ചര്‍ന്ന് "സുര്‍ക്കി" ആയിട്ട് 999 കൊല്ലം കഴിയുന്നു )<br />
<br />
എന്നാലിനി കഥയിലേയ്ക്ക് കടക്കാം..<br />
<br />
അമ്പതു കഴിഞ്ഞ അച്ചായന് അമ്പത് വീതം പത്തു നേരം അടിച്ചു സുഖമായി ഇളം തിണ്ണയില്‍ മന്ദ മാരുതനുമായി കുശലം പറഞ്ഞു തനിയെ കഴിയുന്നു..കാക്കയും കുയിലും തുമ്പിയും പൂമ്പാറ്റയും കൂട്ട്..<br />
പിന്നെ നിത്വ്യവും അച്ഛാനെ കമത്തി അടിയ്ക്കാന്‍ വരുന്ന സുഹൃത്ത് വലയങ്ങളും ...<br />
അതില്‍ ചിലര്‍ പലതരം ഓഫറുകള്‍ വച്ച് പാവത്തിനെ കുപ്പീലാക്കി കുപ്പീലെ സാധനം അകത്താക്കി വീട് വിടുന്നവരും!! <br />
<br />
വലിയ വീട്ടില്‍ പാചകത്തിന് ഒരാള്‍ റബ്ബര്‍ പാല് കാച്ചി ഉറ ഒഴിയ്ക്കാന്‍ ഒരാള്‍ പറമ്പിലെ പണിയ്ക്ക് മറ്റൊരാള്‍<br />
കാലത്ത് എഴുന്നേറ്റാലുടന്‍ അന്ന്യരുടെ ഗുണ ഗണങ്ങള്‍ സുഖ ദുഃഖങ്ങള്‍ ഒക്കെ ആവര്‍ത്തിച്ചു അന്വേഷിയ്ക്കുന്ന<br />
പാവം ..പലരും മരിച്ചാല്‍ അവരുടെ കൂടെ മരിയ്ക്കാന്‍ ഒരുക്കം ..പക്ഷെ സമയം കിട്ടാറില്ല അതുകൊണ്ട് മാറ്റി വയ്ക്കുന്നു.<br />
കാലത്തും ഉച്ചയ്ക്കും കൃത്യമായി കഴിച്ചു എന്നുറപ്പ് വരുത്തിയിട്ടേ ഉറങ്ങാന്‍ പോലും പോകു..അത് സ്വന്തം കാര്യം.<br />
എന്നാല്‍ മറ്റു സുഹൃത്തുക്കള്‍ അച്ചാനെ കാണാന്‍ പോകുമ്പോള്‍ "ഓ ഉപവാസത്തിന് പോകുവാ " എന്നൊരു ആക്കി പറച്ചിലും.<br />
<br />
തനിയെ കഴിയുന്ന ഒരു മനുഷ്യന് ഉറുമ്പിനു പോലും ഭക്ഷണം കരുതണ്ടല്ലോ. അതൊന്നും ആരും കരുതുന്നില്ല ഒന്നുമല്ലെങ്കില്‍ ഗ്ലാസും വെള്ളവും നിര്‍ലോഭം ഉള്ള മദ്യത്തിന്റെ ഓഹരിയും കിട്ടുന്നുണ്ടല്ലോ.<br />
<br />
അങ്ങനെ ഇരിക്കുമ്പോള്‍ മധ്യ പൂര്‍വ്വ ഏഷ്യാ കരകളില്‍ നിന്നും ഒത്തിരിപ്പേര് ഒന്നിച്ചു വന്നു..ബന്ധുക്കളും സുഹൃത്തുക്കളും എന്ന് വേണ്ടാ വിവിധ തരം കുപ്പികളുടെ ഒരു മനുഷ്യ ചങ്ങല ! വേറൊന്നും അച്ചാന് ഗിഫ്റായി സ്വീകരിക്കുകേം ഇല്ല.<br />
മണത്തും അല്ലാതെം ഒക്കെ അറിഞ്ഞു കൂട്ടുകാരും എത്തി. സദിര് തുടങ്ങി<br />
ചര്‍ച്ചകള്‍ ..തമാശുകള്‍ സമയം പോയി..പോയി..മുന്നോ നാലോ ലിറ്ററും മറിഞ്ഞു..<br />
<br />
'എന്റെ കുഞ്ഞേ കഴിച്ചില്ല കഴിച്ചില്ല "എന്നിങ്ങനെ അച്ചാന് ഇടയ്ക്കിടെ ഗദ്ഗതം ആവര്‍ത്തിക്കുന്നത് സ്ഥിരം ആകയാലും , അഥവാ കഴിച്ചാലും മറ്റുള്ളവര്‍ക്ക് ഒന്നും കിട്ടില്ല എന്നുള്ളതിനാലും ആരും ചെവി കൊടുത്തില്ല..<br />
അനുസ്യൂതം ജല ഘോഷയാത്ര ഭംഗിയായി നടന്നു. <br />
വെള്ളം കളിയില്‍ പാവം അച്ചാന് മുങ്ങി പോയി.. ഒഴിഞ്ഞ ഗ്ലാസുകളും ഒഴിഞ്ഞതും ഒഴിയാത്തതുമായ കുപ്പികളും<br />
വാദത്തിനിടെ വടിച്ചു നക്കിയ ഒന്ന് രണ്ടു കറി പാത്രങ്ങളും സിഗരട്ട് കുറ്റികളും മിച്ചമാക്കി " ഹോ നേരം പോയതറിഞ്ഞില്ല" (അല്ലെങ്കില്‍ എന്തോ കാര്യം നടത്തിയേനെ എന്നുള്ള ഭാവത്തില്‍ ) ഓരോരുത്തരും പിരിഞ്ഞു.<br />
<br />
പാവം നല്ല സമരിയാക്കാരന് ഇരിപ്പിടത്തില്‍ കാലും നീട്ടി ഉറങ്ങിപ്പോയി. അന്തി വെളക്കും തെളിയ്ക്കാന് തരം കിട്ടിയില്ല..അയല്‍ക്കാരും അറിഞ്ഞില്ല.<br />
<br />
ഏതോ ഒരു വലിയ കല്യാണ ചടങ്ങില്‍ ഉഗ്രന്‍ വേഷവും ധരിച്ചു ആരുടെയോ ഒക്കെ കൂടെ മിന്നി തിളങ്ങി ചുവടു വച്ച്<br />
ബുഫേ കൌണ്ടറില്‍ എത്തി അച്ചായന് ..<br />
കിലോ മീറ്റര്‍ നീളുന്ന കൌണ്ടറില്‍ ആകാശത്തിന് കീഴിലും കടലിന്റെ അടിതട്ടിനു മുകളിലും ഉള്ളതെല്ലാം..<br />
ഉമി നീര് ശകലം വാര്‍ന്നത് അകത്തേയ്ക്ക് വലിച്ചു അച്ചായന് ..ചൂടുള്ള ഒരു പാത്രം എടുത്തു സെല്‍ഫ് സര്‍വിസ് തുടങ്ങി...സ്ടാര്ട്ടര് കഴിഞ്ഞു കോഴ്സുകളിലേയ്ക്ക് കടന്നതും ..കയ്യില്‍ ഇരുന്ന ഫോര്‍ക് "ച്ചില് " എന്ന ശബ്ദത്തോടെ ദേ കെടക്കുന്നു താഴെ..<br />
<br />
ഞെട്ടി ഉണര്‍ന്നപ്പോള്‍ അറിയുന്നു കുടല് കരിയുന്ന മണം രാവിലെ ഒരു പഴുത്ത ഏത്ത കായ മാത്രം കഴിച്ചതിന്റെ കരിഞ്ഞ മണം...താഴെ കിടക്കുന്നു ഒരു സ്പൂണ്‍ ...<br />
സ്വപ്നം തകര്‍ന്ന ശിലാ പന്ജരമായി അച്ചാന് പ്രാര്‍ഥിച്ചു "കര്‍ത്താവേ ഇങ്ങനെ ഉള്ള സ്വപ്നങ്ങള്‍ വിശപ്പിന്റെ വില അറിയാവുന്ന ഒരുത്തനേം കാണിക്കരുതേ..അല്ലെങ്കില്‍ അത് മുഴുവനും കണ്ടിട്ടേ ഉണര്‍ത്താവ്"<br />
<br />
കണ്ണില്‍ കുത്തിയാല്‍ അറിയാത്ത ഇരുട്ട് ..പക്ഷെ ആരോ അടുത്ത് നില്‍ക്കുന്നത് പോലെ ഒരു തോന്നലും മറ്റൊരു ശ്വാസത്തിന്റെ മണം..എഴുന്നേല്ക്കാന് നല്ല ക്ഷീണം ..അച്ചാന് തീപ്പെട്ടി തപ്പി..<br />
<br />
കൊള്ളിയാന്‍ പോലെ മുറിയിലാകെ ഒരു വെട്ടം..അചാന്റെ ഹൃദയം നിന്ന് പോകുമ്പോലെ..<br />
മൂത്രം ഒന്ന് രണ്ടു തുള്ളി പോയി..അത് സ്ഥിരമായത് കൊണ്ട് ഗൌനിച്ചില്ല..തൊണ്ടയില്‍ ഇല്ലാതിരുന്ന വെള്ളവും പറ്റി<br />
ആരോ തീപ്പെട്ടി കത്തിച്ചതായിരുന്നു ..അച്ചാന് കണ്ടു ഒരു ആജാന ബാഹു നേര്‍ക്ക് നേര് ...എന്റെ കര്‍ത്താവേ എന്ന വിളിയോടെ മുന്പോട്ട് കുനിഞ്ഞു പോയി..<br />
പിന്നെയും അയാള്‍ തീപ്പെട്ടി ഉരച്ചു എന്നിട്ട് പറഞ്ഞു..<br />
" ലൈറ്റ് ഇടാന്‍ പറ്റില്ല ഞാന്‍ ഒരു കള്ളനാ..വന്നിട്ട് കുറെ നേരമായി ..മുന്‍ വാതില്‍ തുറന്നു കെടക്കുകയായിരുന്നു കുടിച്ചാലും ഇങ്ങനെ കുന്തം തിരിയരുത് ..ഞാനും കുടിക്കും..പക്ഷെ തൊഴില്‍ മറന്നു കുടിച്ചാല്‍ ....."<br />
അവന്റെ അറ്ധോക്തിയില്‍ അച്ചാന് ഒന്ന് തണുത്തു.. ഏതായാലും ഇവന് കൊല്ലത്തില്ല...<br />
ഒരിക്കല്‍ കൂടി അയാള്‍ തീപ്പെട്ടി ഉരച്ചു എന്നിട്ട് ഒരു പ്ലാസ്റിക് സഞ്ചി മേശമേല്‍ വച്ചു<br />
"എനിക്ക് വൈകിട്ടത്തെ അത്താഴത്തിനു വാങ്ങിയ തട്ട് ദോശ ഓംലറ്റ് ഒക്കെയാ ഇവിടം കൂടി കഴിഞ്ഞിട്ട് കഴിക്കാം എന്നുംകരുതി വച്ചു..വന്നപ്പോള്‍ ഇവിടെ നല്ല മീന്‍ കറിയുടെ മണമൊക്കെ അടിച്ചു ആദ്യം ഞാന്‍ പാത്രങ്ങള്‍ പരതി പക്ഷെ എന്റെ ഇരുപതു കൊല്ലത്തെ മോഷണ ജീവിതത്തില്‍ ഇതുപോലെ പട്ടിണി ഉള്ള വീട്ടില്‍ ഞാന്‍ കേറിയിട്ടില്ല.. കള്ള് കുടിച്ചാല്‍ എന്തെങ്കിലും തിന്നണം .. ചുമ്മാ കുടിക്കാന്‍ മാത്രം ഇരിക്കരുത്.."<br />
<br />
കള്ളന് പൊതി അഴിച്ചു ഇരുട്ടില്‍ ആണേലും നേരിയ വെളിച്ചത്തില്‍ അച്ചാന്റെ മുന്പില് വച്ചിട്ട് പറഞ്ഞു..<br />
"കഴിച്ചോളൂ ..നിങ്ങള്‍ ഉറക്കത്തില്‍ ബുഫെയാ എന്നൊക്കെ പറഞ്ഞു തുപ്പല് വിഴുങ്ങുന്നത് കേട്ടു ..പിന്നെ ഞരങ്ങുന്നതും..എനിക്കാകെ സങ്കടം തോന്നി..പിന്നെ കുപ്പിയില്‍ മിച്ചം ഇരുന്നത് നിങ്ങള്‍ക്ക് കാലത്തെ ഒരെണ്ണം വച്ചു ബാക്കി ഞാന്‍ അടിച്ചു..ഫോറിന് ഒന്നും വശമില്ല ..എന്നാലും അത് കണ്ടപ്പോള്‍ നിങ്ങടെ അലമാരയും മേശയും ഒക്കെ ഒന്ന് തപ്പി ആഹാരം പോലെ പട്ടിണി തന്നെ..നിങ്ങള്‍ ഇവിടുത്തെ നോട്ടക്കാരന് ആണോ..."<br />
<br />
കള്ളന് കത്തികയറിയപ്പോള്‍ അച്ചാന് ഒരു കഷണം ദോശ മുറിച്ചു മെല്ലെ രുചിച്ചു..സ്വപ്നത്തില്‍ കണ്ട റുമാലി റൊട്ടിയും പോര്‍ക്ക് സോര്‍പതെലും ചേര്‍ന്ന രുചി...എന്റെ കര്‍ത്താവെ ഇവനെ എനിക്ക് കൂട്ടിനു തന്ന നിനക്ക് സ്വസ്തി അല്ലെങ്കില്‍ എന്റെ വയറു കത്തി പെര കത്തിപ്പോയേനെ....<br />
അച്ചാന് മനസാ നിരുപിച്ചു..<br />
<br />
"ഒന്നും എടുക്കാന്‍ എനിക്ക് തോന്നുന്നില്ല അല്ലെങ്കില്‍ നിങ്ങളെ ഞാന്‍ കൊണ്ടുപോയേനെ ..നല്ല ഉഗ്രന്‍ സമ്പാദ്യം!"<br />
അതും പറഞ്ഞു ഇരുട്ടില്‍ അയാള്‍ ഇറങ്ങിപ്പോയി..<br />
അച്ചാന് ആ ബുഫെ മുഴുവനും കഴിച്ചു..<br />
രണ്ടു തീരുമാനങ്ങള്‍ എടുത്തു ഒന്ന് വിക്ടര്‍ ഹുഗോയുടെ നോവല്‍ ഒന്ന് കൂടി വായിക്കുക.<br />
കള്ളന് മാരെ മാത്രം സ്നേഹിക്കുക.</div>shajkumarhttp://www.blogger.com/profile/18183363596756768146noreply@blogger.com11tag:blogger.com,1999:blog-6508284867552274649.post-78065255645879092492011-11-07T11:31:00.000+05:302011-11-07T11:31:44.632+05:30പൊട്ടു തൊടട്ടെ അമ്മായീ ?<div dir="ltr" style="text-align: left;" trbidi="on"><div style="text-align: left;"><div style="text-align: left;">ഇതൊരു വെറും കഥ. </div></div><div style="text-align: left;">കഥാ പത്രങ്ങളോ സാഹചര്യങ്ങളോ വെറും കോണ്‍സ്പിരസി !</div><div style="text-align: left;">ഒരു ടു ജി അല്ലെങ്കില്‍ ത്രീ ജി..അഴിമതി പോലെ ഇതൊന്നും സത്യമേയല്ല. ചുമ്മാ വല്ല അസൂയക്കാരും പറഞ്ഞു പെരുപ്പിക്കുന്ന ദൂഷണം.</div><div style="text-align: left;"><br />
</div><div style="text-align: left;">അല്ലെ പിന്നെ ഇതുപോലെ അടിക്കടി പുരോഗമനം മാത്രമുള്ള ഞങ്ങളുടെ നാട്ടില്‍ ഈ അമ്മായിയമ്മ മരുമോള് എന്ന് പറയുന്ന പോരാട്ടങ്ങള്‍ മാധ്യമ സൃഷ്ടി ..അല്ലാതെ എന്ത് പറയാന്‍... വായില്‍ കൊള്ളാത്ത സ്റ്റിംഗ് വര്‍ക്ക്!!</div><div style="text-align: left;"><br />
</div><div style="text-align: left;"><div style="text-align: left;">പത്തു നാല്പതു കൊല്ലം മുന്‍പ്.. സുകുമാരന്‍ ചേട്ടന് കല്യാണി ഇച്ചേയിയെ വരണ മാല്യം പൂശി ഒരു പണമിട "വിശ്വാസം അതല്ലേ എല്ലാം " എന്നും പറഞ്ഞു അങ്ങ് തെക്കൂന്നു കെട്ടി കൊണ്ട് വന്നപ്പോള്‍ ഉണ്ടായ ചെല സിണ്ടിക്കേറ്റ് മാനിപ്പുലേഷന്‍സ് .</div></div><div style="text-align: left;"><br />
</div><div style="text-align: left;">സുകുമാരേട്ടന് നാലടി അഞ്ച് ഇഞ്ചില്‍ മൂന്നിഞ്ച് റിഡക്ഷന്‍! </div><div style="text-align: left;">പുള്ളി കൈലി , കയ്യില്ലാ ബനിയന് </div><div style="text-align: left;">മണിയുടെ പടം ബനിയന്റെ പുറം തിരഞ്ഞ കഴുത്തിന് പുറകില്‍ അച്ചടിച്ച് വച്ചിരിക്കുന്നത് കണ്ടാലെ അറിയാം കമ്പനി എന്നേ പൂട്ടി പോയ തിരിപ്പൂര് അണ്ണാച്ചിയുടെ മനോ നൊമ്പരങ്ങള്‍ ബെല്‍ ബ്രാന്‍ഡ് ബനിയനുകളും ജട്ടികളും!!.</div><div style="text-align: left;">സുകുമാരേട്ടന് കുരുമുളകും ഇഞ്ചിയും കച്ചവടം തക്രുതിയായിരിക്കെ ..</div><div style="text-align: left;">പോയ വഴിയില്‍ കല്യാണി ഇച്ചേയീടെ വീട് വഴി കേറി ഇറങ്ങിയ വഹയില്‍ ഇച്ചെയിടെ അച്ഛന് ഷാപ്പില് വച്ച് കൊടുത്ത ഒരു ഓഫര്‍ ..</div><div style="text-align: left;">"കെട്ടാമേല്‍ കെട്ടിയ്ക്കോ ഒന്നും തരാനില്ല ..മേയാന്‍ ഒരിടം ..ഫല ഫൂയിഷ്ടം..പിന്നെ എന്നേ പോലെ ഒരു തന്തയും"</div><div style="text-align: left;">അവസാനത്തെ ഓഫര്‍ സുകുമാരേട്ടന് മനസാ ഓടയില്‍ തള്ളി..ആദ്യത്തേത് ഫേവറൈറ്റില്‍ '" സേവ് ചെയ്തു.</div><div style="text-align: left;">അങ്ങനെ അശ കൊശലെ കല്യാണം. ബന്ധു മിത്രാദി ശത്രുക്കള്‍ മൃഷ്ടാന്നം .</div><div style="text-align: left;">ശേഷം സുകുമാരേട്ടനും ഇച്ചേയിയും അമ്മായിയും അച്ഛനും ..പിന്നെ നാത്തുന് ..കിടാരി കീടങ്ങള്‍..</div><div style="text-align: left;">വീടകം പുക്ക്..പാലും പഞ്ചസ്സാരേം പഴോം ഒക്കെ പഴഞ്ചന്‍ ...മുടിഞ്ഞ പിള്ളാരുടെ കരച്ചില് ഒഴിച്ചാല്‍..</div><div style="text-align: left;">കേറിയ പാടെ കൊച്ചാട്ടന് കതക് അങ്ങ് ബോള്‍ട്ടിട്ടു..ഒരു തല്കാലിനു പോലും നിന്നില്ല.</div><div style="text-align: left;">ഒന്നും രണ്ടും പറഞ്ഞു കല്യാണി ഇച്ചേയി കാന്ചീവരം ചേല പോലത്ത ചേല അര്‍ദ്ധ നിമീലതയായി മുറുക്കി ഉടുക്കവാര്‍ ..കേള്‍ക്കാം കതകില്‍ ഒരു ഉശിരന്‍ മേടും മേളവും...</div><div style="text-align: left;">" ഡാ കുമാരോ ..കുളിക്കാന്‍ വെള്ളം വെന്തു കെടക്കുന്നു .ഇവന് ഇതിനാത്ത് എന്തോ എടുക്കുവാ..ഇറങ്ങി വാടാ...'</div><div style="text-align: left;">സുകുമാരേട്ടന് ഓര്‍മകളില്‍ അയവെട്ടി..അയേല് കെടന്ന തോര്‍ത്തും എടുത്തു മറപുര വഴിയെ പലായനം..</div><div style="text-align: left;">കല്യാണി ഇച്ചേയി മനസാ സ്മരാമി.." ഈ തള്ള പാരയായി എന്റെ മുതുകത്തു തന്നെ കേറും എന്നാ തോന്നുന്നേ.."</div><div style="text-align: left;"><br />
കുമാരേട്ടന് കുളിച്ചുന്നു വരുത്തി തണുത്തിട്ടും ചൂടായ മനസും ശരീരവുമായി പിന് വാതിലിലൂടെ അകമേ വിലസി..<br />
കല്യാണി ഇച്ചേയീടെ കരം ഗ്രഹിച്ചിട്ടു പറഞ്ഞു..<br />
"ഇത്രേം പ്രായമായ അമ്മയെ നീ പൊന്നു പോലെ കരുതണം"<br />
അവരാ എന്റെ എല്ലാം..അച്ഛനില്ലാത്ത എന്നെ ..."<br />
ഇയ്യിടെ ടി വിയില്‍ <span id="7_TRN_l">കണ്ട ഒരു ആണ് മോങ്ങലിനെക്കാളും</span><br />
<span id="7_TRN_l">(പെണ്ണെഴുത്തും മറ്റും പോലെ) വാ കീറി ഒറ്റ കരച്ചില്!..കല്യാണി ഇച്ചേയി കിം കരവൈ എന്നൊരു ഇരുപ്പും!!</span><br />
<br />
<span id="7_TRN_l">കാലം കുറെ കടന്നപ്പോള്‍ അമ്മ ശൈയ്യ അവലമ്പ ആയി. </span><br />
ചെവിയുടെ കേഴ്വി വെടി വെറും പുകയായി തോന്നിപ്പിച്ചു<br />
<span id="7_TRN_l">കല്യാണി ഇച്ചേയി പഴയത് ഒന്നും മറന്നിട്ടില്ല ആദ്യ രാത്രിയില്‍ ഗണപതിക്ക് വച്ചത് ചൂട് വെള്ളമായി ആവിയായി പോയതും മറ്റും... എല്ലാം ഇങ്ങോട്ട് പറഞ്ഞു ചെയ്യിച്ചിട്ട് ഇപ്പം ....</span><br />
<br />
<br />
വൈകുന്നേരം കുമാരേട്ടന് വന്നു..നല്ല ഒന്നാംതരം പെടയ്ക്കുന്ന പരല്‍ മീന്‍ ഒരു ചട്ടി ..<br />
കിട്ടിയ പാടെ കല്യാണി ഇച്ചേയി അത് വെട്ടി കഴുകി കുടം പുളിയും ഇട്ടു കറിവേപ്പില കടുക് വെളിച്ചെണ്ണയില്‍ താളിച്ച് അടുപ്പില്‍ തന്നെ വച്ചു.<br />
ശേഷം അത്താഴം ..ചോറും മീന്‍ കറിയും ഉരുള ആക്കി കൈയ്ക്കും വായ്ക്കും മദ്ധ്യേ കുമാരേട്ടന് ചോദിച്ചു<br />
<span>"അമ്മയ്ക്ക് മീന്‍ കറി കൊടുത്തോ...തോട് തേകിയപ്പം കിട്ടിയതാ നല്ല വെളഞ്ഞ പരലും കൂരലും"</span><br />
<span><br />
</span><br />
<span>കല്യാണി ഇച്ചേയി ഒന്ന് പരുങ്ങി എന്നിട്ട് പറഞ്ഞു "ഞാന്‍ ചോദിച്ചതാ ..അമ്മ പറഞ്ഞു വേണ്ട എന്ന്"</span><br />
<span>" അങ്ങനെ വരാന്‍ തരമില്ല..അമ്മയ്ക്ക് പൊഴ മീന്‍ ഒരു ഹരമാ ..നീ ചോദിച്ചത് കേട്ട് കാണില്ല ..ഒന്നുടെ പോയി ചോദിക്ക്.." കുമാരേട്ടന് അക്ഷമനായി ..</span><br />
<span><br />
</span><br />
മനസില്ല മനസോടെ ഇച്ചേയി പിന്നേം അമ്മേടെ മുറിയിലേയ്ക്ക് പോയി...<br />
"എനിക്ക് വേണ്ടാ ..വേണ്ടായേ" അമ്മേടെ മറുപടി അയല്‍ പക്കവും കഴിഞ്ഞു അതിര്‍ത്തികള്‍ ഭേദിച്ച് പോയി..<br />
<br />
തിരികെ വന്ന് ഇച്ചേയി പറഞ്ഞു.."ഇപ്പം കേട്ടപ്പോള്‍ നിങ്ങള്‍ക്ക് ത്രപ്പുതി ആയല്ലോ ..അമ്മയ്ക്ക് മീന്‍ വേണ്ടാ "<br />
<br />
<br />
പോഴമീന്‍ കൂട്ടിയ വിരല്‍ തുംബുകള്‍ നക്കി തോര്‍ത്തി ഇച്ചേയി പത്രങ്ങള്‍ ഒക്കെ മെഴക്കി അടുക്കള വൃത്തി ആക്കി ..മിച്ചം വന്ന മീന്‍ കറി എലി വാലി പൂച്ച എടുക്കാതെ ഉറിയില്‍ വച്ചു.<br />
കിടക്ക ..കൂര്‍ക്കം വലിക്കുന്ന കുമാരേട്ടനുമായി മത്സരമായി.<br />
<br />
<br />
നേരം പുലര്‍ന്നപ്പോള്‍ അപ്പുറത്തെ ജാനു , കല്യാണി ഇച്ചേയീടെ മനസാക്ഷി ബി നിലവറയുടെ കാവല്‍ക്കാരി, വന്ന് ആരും കേള്‍ക്കാതെ ചോദിച്ചു<br />
"എന്തുവാടി ഇന്നലെ തള്ള വേണ്ടായേ എന്നുറക്കെ കരേന്നത് കേട്ടല്ലോ"<br />
കല്യാണി ഇച്ചേയി സ്വരം താഴ്ത്തി ജാനുവിന്റെ കാതില്‍ പറഞ്ഞു..<br />
" ഇവിടുത്തെ പുള്ളി എങ്ങാണ്ടുന്നു കുറെ മീന്‍ കൊണ്ട് വന്നു വെട്ടി കറി വച്ചപ്പം തള്ളെ തീറ്റിയെ പറ്റു...<br />
അവര്‍ക്കാണേല്‍ ഒരു ചട്ടി മീനൊക്കെ ഒന്ന് വലിക്കാനില്ല..ഞാന്‍ ചെന്ന് രണ്ടു മൂന്നു പ്രാവശ്യം ചെവിയില്‍ ചോദിച്ചു അമ്മയ്ക്ക് പൊട്ടു തൊടട്ടെ , കണ്ണ് എഴുതട്ടെ എന്നൊക്കെ...അവര്‍ വേണ്ടായേ എന്ന് കരച്ചിലും..പിന്നല്ലാതെ.." വന്ന ചിരി ഒതുക്കി..ഇച്ചേയി.<br />
<br />
<br />
ജാനു തോല്‍വി സമ്മതിച്ച പോലെ ഒന്ന് ചിരിച്ചു.<br />
"അത്രേം കേട്ടപ്പം അതിയാന് വിശ്വാസമായി .." കല്യാണി ഇച്ചേയി പറഞ്ഞു നിര്‍ത്തി.<br />
എന്നിട്ട് ഉരല് നീക്കി ഉറിയേല് ഇരുന്ന മീന്‍ ചട്ടി എടുത്ത് കുറെ മീന്‍ കറി ഒരു പാത്രത്തിലാക്കി ജാനൂന് കൊടുത്തു...<br />
<br />
<br />
പാമ്പിനെ പോലും ആദ്യ രാത്രിയില്‍ നോവിക്കരുത് ..വാശി വച്ചു കൊത്തും എന്ന് എഴുത്ത് പള്ളി കൂടത്തില്‍ വച്ച് ആരോ കുഞ്ഞിലെ പറഞ്ഞത് ജാനു ഓര്‍ത്തു..</div></div>shajkumarhttp://www.blogger.com/profile/18183363596756768146noreply@blogger.com6tag:blogger.com,1999:blog-6508284867552274649.post-3136659411534573602011-10-05T10:42:00.000+05:302011-10-05T10:42:56.597+05:30മലയാളീം ഫ്രിഡ്ജ് കവറിന്റെ ഉപയോഗവും..<div dir="ltr" style="text-align: left;" trbidi="on"><div style="text-align: left;">മകളെ ഇത് കേരളത്തിന്റെ ഭൂപടം.. </div><div style="text-align: left;">ചെകുത്താന് ബ്രാന്‍ഡ് അമ്പാസിടര്‍ ആയ... ആള് ദൈവങ്ങളുടെ സ്വന്തം നാട്.. </div><div style="text-align: left;">പാര " ദേശീയ ചിപ്നം .. പറ്റീര് " ദേശീയ മിനിമം പരിപാടി.. അവനവനിസം " മൂല മന്ത്രം.</div><div style="text-align: left;"><br />
</div><div style="text-align: left;">നാടെന്നു കേട്ടാല്‍ </div><div style="text-align: left;">ചോര തെളയ്ക്കാന്‍ ബിവറേജ് കോര്പറേഷന് തുറക്കണം. </div><div style="text-align: left;">അതിനു പത്തു മണി വരെ കാക്കണം.. അവിടെ പോകാന്‍ ചില മുന്‍ കരുതലുകള്‍ വേണം.</div><div style="text-align: left;"> ഉച്ചയ്ക്ക് അര മണിക്കൂര്‍ വെറും വയറ്റില്‍ ഒരേ നില്‍പ്പ് ഒട്ടും തണല്‍ ഇല്ലാത്ത ഏതെങ്കിലും തെരക്കുള്ള നാലും കൂടിയ കവലയില്‍ പോയി നിന്ന് ഒരാഴ്ച എങ്കിലും പ്രാക്ടിസ് ചെയ്യണം. (വേണമെങ്കില്‍ ഒരു ഊന്നു വടി ആകാം)</div><div style="text-align: left;">മൌന വൃതം നോക്കണം. എന്ത് ചോദിച്ചാലും കേട്ടില്ല എന്ന് നടിക്കുന്ന പൊട്ടന് കളി പഠിയ്ക്കണം.</div><div style="text-align: left;">കാരണം അനാദിയായി നീളുന്ന ക്യു"വിന്റെ അവസാനത്ത് നിന്നും ഒരു കഷ്വാല്ടി കുടിയന് വന്നു ചോദിച്ചേക്കാം "ചേട്ടാ ഒരെണ്ണം എനിക്കൂടി വാങ്ങി തരുമോ?" എന്ന്.</div><div style="text-align: left;"><br />
</div><div style="text-align: left;">ഇല്ല " എന്നാണു മൊഴിയെങ്കില്‍ അവന് ഉമ്മ ഒരിക്കലും തരില്ല എന്നും അറിയാം </div><div style="text-align: left;">അപ്പോള്‍ മൌനം കുടിയന് ഭൂഷണം. വീട്ടില്‍ ഇരിക്കുന്ന അമ്മയും അപ്പനും വെറുതെ എന്തിനു തുംമണം!</div><div style="text-align: left;">പത്ര കെട്ടുകള്‍, അല്ലെങ്കില്‍ പഴം തുണി നേരത്തെ തന്നെ കരുതണം ..</div><div style="text-align: left;">ഇത് സര്‍ക്കാര്‍ തരുന്ന ഒരു സൌജന്ന്യമാണ് അത് പൊതിയാനും മറ്റും പറയുന്നത് രാജ്യ നിന്ദ ! </div><div style="text-align: left;">ഇത്രേം പേരെ ഫ്രീ ആയി ട്രീറ്റ് ചെയ്യുന്നില്ലേ..</div><div style="text-align: left;">എടുത്ത് തരുന്ന സാറിന്റെ ജന്മനാ ഉള്ള നീരസ ഭാവം കാണാതിരിക്കാന്‍ മുഖം കുനിഞ്ഞേ നില്കാവു...അത് കൊണ്ട് വേറൊരു ഗുണവും കൂടി .ചീറി പാഞ്ഞു പോകുന്ന വാഹന നിരകളില്‍ പരിചയക്കാരെ കാണാതെയും ഇരിക്കാം..അല്ലെങ്കില്‍ അവന് അറിയും നമ്മുടെ കയ്യില്‍ സാധനം ഉണ്ടെന്ന്</div><div style="text-align: left;">മടി ശീലയില്‍ ചില്ലറ കരുതണം,..ഇല്ലെങ്കില്‍ വല്ല്യ അറകള്‍ " പോകും.</div><div style="text-align: left;"><br />
</div><div style="text-align: left;">ഇനി വെളുപ്പിനെ തന്നെ വേണേല്‍ ബാറിലെ തുപ്പലിനു മുകളില്‍ കൂടി സ്കേറ്റ് ചെയ്ത് ഒഴിപ്പുകാരന്റെ മോന്തേം മുഷിഞ്ഞ മുഞ്ഞീം കണ് പാര്‍ത്ത് എക്സ്പ്രസ് കൌണ്ടറിലെത്തി മുന്‍കൂര്‍ ടിക്കറ്റ് എടുത്ത് മുട്ടയുടെ ഉളുംബ് മണക്കുന്ന , വഴു വഴുക്കുന്ന ചില്ല് ഗ്ലാസിന്റെ വക്കു തൊടാതെ ഊറ്റി തരുന്ന അമൃത് നീറ്റായി അടിച്ചേച്ച് വേണമെങ്കില്‍ തറയിലേക്ക് ഒന്ന് കാര്‍ക്കിച്ചു തുപ്പി തിരികെ പോരാം..</div><div style="text-align: left;">തിരിഞ്ഞു നോക്കരുത് ഏതെങ്കിലും ഗുണ്ടയുടെ കൈക്കരുത്ത് പിറകെ വരാം..</div><div style="text-align: left;">കമ്പി പാര അധോ വദന പ്രവേശം നടത്താം..! </div><div style="text-align: left;">അല്ലെങ്കില്‍ മൂട്ടില് കൂടി പാര അടിച്ചു കയറ്റുന്ന മാന്ത്രിക വേല </div><div style="text-align: left;">രാക്ഷസ യുദ്ധങ്ങളില്‍ പോലും കേട്ടിട്ടില്ലാത്ത ആയോധന കല !!</div><div style="text-align: left;"><br />
</div><div style="text-align: left;">പ്രതി വിധിയായി ഷഡ് ജത്തിനു മുകളില്‍ ഇടാവുന്ന ഹെല്‍മെറ്റ് ഉടന്‍ കമ്പോളത്തില്‍ ഇറങ്ങുന്നു. </div><div style="text-align: left;">അത് ഇട്ടിട്ടുണ്ടോ എന്ന് പരിശോധന വഴി ഇറമ്പില്‍ മാത്രം അല്ല വീട്ടിലും ആകാം എന്ന നിയമവും വരും.</div><div style="text-align: left;">ഏമ്മാന്മാര് കാശും ഉണ്ടാക്കും.. </div><div style="text-align: left;">കാരണം ഓരോ പൌരന്റെയും തലയെക്കാളും വിലയുള്ളതല്ലേ അധോ ദ്വാരം ..</div><div style="text-align: left;">ഒരു പാരയും കേറാതെ അത് സംരക്ഷിച്ചാല്‍ പാരയുടെ ഉപയോഗവും കുറയും..</div><div style="text-align: left;"><br />
</div><div style="text-align: left;"><b>ഇനിയൊരു ദ്രിശ്യാവിഷ്കാരം </b> .</div><div style="text-align: left;">അയലത്തെ മാത്തു കുട്ടിച്ചാനും അമ്മാമ്മേം പിള്ളാരും കൂടി മസ്കറ്റില്‍ നിന്നും അവധിക്കു വന്നു. പെമ്പിള്ളാര് മുന്നും അമ്മാമ്മേം കൂടി അച്ഛാനെ നിലത്തു നിര്‍ത്താതെ നിര്‍ബന്ധം അവര്‍ക്ക് വലിയ തുണി സ്വര്‍ണ കടയില്‍ പോയി ഷോപ്പ് ചെയ്യണം. സഹിക്ക വയ്യാതെ അച്ചാന് പറഞ്ഞു </div><div style="text-align: left;">"ശരി നിങ്ങള്‍ ഒരുങ്ങിക്കോളൂ ഞാന്‍ പോയി ഒരു വലിയ ഫ്രിഡ്ജ് വാങ്ങി വരാം."</div><div style="text-align: left;">എല്ലാവരും ഞെട്ടി. ഇതെന്നാ പൊല്ലാപ്പാ ..ഇവിടെ ഉഗ്രന്‍ സാന്യോ ഒരെണ്ണം ഇരിക്കുന്നു..തുണി മേടിക്കാന്‍ പറയുമ്പം ഫ്രിഡ്ജ് വാങ്ങുന്ന തന്ത്രം ...</div><div style="text-align: left;">സംശയം തീര്‍ക്കാന്‍ മകള്‍ ചോദിച്ചു "അപ്പാ ..ആര്‍ക്കെങ്കിലും ഗിഫ്റ്റ് കൊടുക്കാനാണോ "</div><div style="text-align: left;"><br />
</div><div style="text-align: left;">നിസ്സംശയം അച്ചാന് പറഞ്ഞു " അല്ല ..ഫ്രിട്ജു വാങ്ങുമ്പോള്‍ കിട്ടുന്ന വലിയ കാര്ടന് കവര്‍ എടുക്കാനാ...</div><div style="text-align: left;">അത് തന്നെ കിട്ടില്ലല്ലോ ഈ ചുരുങ്ങിയ സമയത്തിനുള്ളില്‍..തുണി കടയില്‍ പോകുമ്പോള്‍ അതും കൂടി കൊണ്ട് പോകാം ..ഡ്രെസ്സുകള്‍ ഇട്ടു നോക്കാന്‍ നിങ്ങള്‍ക്ക് അതിനകത്ത് കയറാം ..വെറുതെ എന്തിനാ നമ്മള് കടയില്‍ നിന്നും ഇറങ്ങുന്നതിനു മുമ്പേ നിന്റെം അമ്മേടേം ഒക്കെ തുണിയില്ലാത്ത ലൈവ് ഷോ നെറ്റില്‍ കണ്ടു എന്ന് വല്ലോരെ കൊണ്ടും വിളിച്ച് അറിയിക്കുന്നെ..."</div><div style="text-align: left;"><br />
</div><div style="text-align: left;">ഇത്തവണ ശരിക്കും ഞെട്ടിയത് അമ്മാമ്മ....വരും വഴിയില്‍ എല്ലാവരും ഗ്രോസറി വാങ്ങിയ മാളില്‍ കണ്ട തുണി കടയില്‍ കയറി അമ്മാമ്മ രണ്ടു നൈടി വാങ്ങി ഇട്ടു നോക്കിയിരുന്നു..</div><div style="text-align: left;">തല കറങ്ങി താഴെ വീണ അമ്മാമ്മേം കൊണ്ട് അച്ചാന്റെ കാര്‍ ലൈറ്റ് ഇട്ടു പോകുന്നത് കണ്ടു...</div><div style="text-align: left;"><br />
</div><div style="text-align: left;">മൂത്ത മകള്‍ കരഞ്ഞു കൊണ്ട് പറയുന്നു "എനിക്ക് തുണി വേണ്ട..ദൈവത്തിന്റെ നാടും വേണ്ടാ..തിരികെ മരുഭൂമിയിലേക്ക് പോകണം..എന്റെ കര്‍ത്താവേ.."</div></div>shajkumarhttp://www.blogger.com/profile/18183363596756768146noreply@blogger.com5tag:blogger.com,1999:blog-6508284867552274649.post-86734724035470311512011-09-25T17:37:00.000+05:302011-09-25T17:37:07.342+05:30ഉത്രാട രാത്രിയിലെ പ്രണയം.<div dir="ltr" style="text-align: left;" trbidi="on"><div style="text-align: left;">ഇതിപ്പം ഓണം കഴിഞ്ഞു വിഷു ആകാറായി..</div><div style="text-align: left;">എന്നാലും ഉത്രാട പാച്ചിലിനിടയില്‍ അങ്ങ് കൊച്ചീന്ന് ഓണം ഘോഷിയ്ക്കാന്‍ അലറി പാഞ്ഞു വന്ന ഒന്ന് രണ്ടു സുഹൃത്തുക്കളെ സ്മരിക്കാതെ വയ്യ, ഒപ്പം ഇഷ്ട സംവിധായകന് ശ്രീ ബ്ലസ്സിയെയും ! </div><div style="text-align: left;">സ്മരണ അവിടെ നിക്കട്ടെ. </div><div style="text-align: left;"><br />
</div><div style="text-align: left;"><br />
</div><div style="text-align: left;">സംഗതിയിലെയ്ക്ക് കടക്കാം. (ഇപ്പോള്‍ എന്തിനും സംഗതീം ഭാവോം വേണമല്ലോ, ഷഡ്ജം വേണമെന്നേയില്ല ! ഒരു പീഡനം ആണെങ്കില്‍ കൂടി..ഇല്ലെങ്കില്‍ എസ് എം എസ് കിട്ടില്ല അത്ര തന്നെ!!!)</div><div style="text-align: left;"><br />
</div><div style="text-align: left;">ഉത്തമ സുഹൃത്ത്, സഹായി, സഹൃദയന്, അമ്പോറ്റി ഏറെ നാളുകള്‍ക്കു മുന്‍പേ തന്റെ കൊച്ചീലുള്ള ആത്മ മിത്രങ്ങളെ മൊബൈലില്‍ വിളിച്ചു പറയുന്നു </div><div style="text-align: left;">"സഹോദരങ്ങളെ ഈ ഉത്രാടം എന്നോടൊപ്പം ..നിങ്ങളില്ലാതെ എനിക്കെന്തു ഓണോം സംക്രാന്തീം..അതുകൊണ്ട് ഈ വിളി കഴിഞ്ഞാല്‍ ഉടന്‍ പുറപ്പെടണം ഉത്രാട നിലാവത്ത് നമുക്ക് പാട വരമ്പില്‍ ഇരുന്നു ഗത കാലങ്ങളെ ഉറക്കെ ഓര്‍ക്കാം വയലാര്‍ ദേവരാജന്‍ പാട്ടുകള്‍ പാടാം ..ഒരുക്കങ്ങള്‍ എല്ലാം എന്റെ വക..നിങ്ങളുടെ ശരീരം ഇങ്ങു കിട്ടിയാല്‍ മതി "</div><div style="text-align: left;"><br />
</div><div style="text-align: left;">കേട്ട പാതി കേള്‍ക്കാത്ത പാതി ..കൊച്ചീടെ കുണ്ടിലും കുഴിയിലും ഇറങ്ങി കയറി മനം മടുത്ത് ..</div><div style="text-align: left;">കൊതുകിന്റെ കാലങ്ങളായുള്ള ചോര ചീന്തലില്‍ പുറം നൊന്ത്...ചീട്ടു കൊട്ടാരങ്ങളുടെ ജിഗ് സൊ പസ്സിലുകളിലെ കളി മടുത്ത് ...പാവം ചങ്ങാതിമാര്‍ "നാട്ടിന്‍പുറം നന്മയാല് സമൃദ്ധം" എന്ന് മുന്നേ കണ്ട് ഉത്രാട രാവിനു വേണ്ടി രാവുകള്‍ പകലുകള്‍ എണ്ണി ഒതുക്കി! കൊതുക് കടി പോലും മറന്നു!!</div><div style="text-align: left;"><br />
</div><div style="text-align: left;">അങ്ങനെ ഉത്രാടം വന്നു. </div><div style="text-align: left;">വല്ലചാതീം ഓഫീസ് പണി ഒരു കോണില്‍ ചാരി.. വീട്ടിലെ സൊല്ല കള്‍ ഒരു വിധം തീര്‍ത്തു ...</div><div style="text-align: left;">കിട്ടിയ ഉടുപ്പും നിക്കറും എല്ലാം വാരി കെട്ടി.. ഉടുത്തോ ഉടുത്തില്ലിയോ എന്നൊന്നും ശ്രദ്ധിയ്ക്കാന്‍ പോലും മെനക്കെട്ടില്ല ...പെണ്ണുമ്പിള്ള മാരുടെ വീര്‍ത്ത മോന്തകളും പുല്ലാക്കി കാറില്‍ കയറി..</div><div style="text-align: left;"><br />
</div><div style="text-align: left;">ആലപ്പുഴ ..തിരുവല്ല ..അങ്ങനെ അതിവേഗം ബഹുദൂരം രാത്രി ഇത്തിരി ആയെങ്കിലും പാട വരമ്പില്‍ പാഞ്ഞെത്തി...." ഇശ്വരാ നമ്മള് താമസിച്ചതിനു അവന് പെണങ്ങി കാണും ..അതാ വെട്ടോം വെളിച്ചോം ഒന്നുമില്ലാത്തത് ...പുറപ്പെട്ടപ്പോള്‍ ഒന്ന് വിളിച്ചു പറയണ്ടാതായിരുന്നു " ഒരുവന്.</div><div style="text-align: left;"><br />
</div><div style="text-align: left;">"അവമ്മാര്‍ക്കൊക്കെ നാട്ടില്‍ ഇങ്ങനെ അടിച്ചു പൊളിച്ചു നടക്കാം നമ്മുക്കറിയാം നമ്മള് എങ്ങനാ അവടെ നിന്നും ഒന്ന് ഊരി വന്നതെന്ന് " അപരന്.</div><div style="text-align: left;"><br />
</div><div style="text-align: left;">വിശപ്പിന്റെയും ദാഹത്തിന്റെയും ചെറിയ തമ്പുരാനായ മുന്നാമന്‍ അക്ഷമനായി.."മുടിഞ്ഞ മോനെ എല്ലാം തിന്നും കുടിച്ചും തീര്‍ത്തു കാണും ..ഇവിടുത്തെ കാര്യം മനസ്സില്‍ കെടന്നത് കൊണ്ട് വീട്ടില്‍ നിന്നും കിട്ടിയ ഇലയപ്പം പോലും വേണ്ടാന്നു വച്ചാ വന്നത്.."</div><div style="text-align: left;"><br />
</div><div style="text-align: left;">"പിന്നെ ഇലയപ്പം എന്ന് പറയുമ്പം ഒരാനെടെ വിശപ്പ് മാറും.." ഒരുത്തന് ഒന്ന് താങ്ങി..</div><div style="text-align: left;">"ഇല കൂടി തിന്നണം ..." അടുത്തവനും ഒന്ന് തോണ്ടി..</div><div style="text-align: left;">"തീറ്റീടെ തമ്പുരാന് കോപം വന്നു പാടത്തിലെയ്ക്ക് നോക്കി ഇരുട്ടില്‍ യക്ഷി കരയുന്നപോലെ ഒന്ന് കൂവി നോക്കി.(രക്ത രക്ഷസിനോട് കടപ്പാട്)</div><div style="text-align: left;">ഇനി ക്ഷണിതാവു സുഹൃത്ത് അടിച്ചു ഫ്യുസ് പോയി കെടന്നു പോയാലോ...</div><div style="text-align: left;"><br />
</div><div style="text-align: left;">മറു കൂവും വന്നില്ല. ആകെ ടെന്‍ഷന്‍ ആയി..ഇത്ര ദൂരം വന്നിട്ട് ..അതും തൃശൂര്‍ പൂരം കാണാന്‍ പോകുന്ന ആവേശത്തോടെ ..മുന്നും പിന്നും നോക്കാതെ ..ഇപ്പം ദേ ആവീം അനക്കോം ഒന്നുമില്ല..ഉത്രാട നിലാവില് പാടം വെള്ള പുതച്ചു കെടക്കുന്നു ..പെയ്ത മഴയൊക്കെ തോര്‍ന്നു ..തെളിഞ്ഞ മാനം.</div><div style="text-align: left;"><br />
</div><div style="text-align: left;">"ഇവിടെ നല്ല എല്ല് ഇറച്ചീം വാട്ട് കപ്പ വേവിച്ചതും ..പഴം ഇട്ടു വാറ്റിയ നാടനും ഒക്കെ ഉണ്ടന്നല്ലേ അവന് അന്ന് പറഞ്ഞത്.." തീറ്റിയുടെ തമ്പുരാന് വായില്‍ കൊച്ചീ കായല്‍ ...അതിനു മുകളില്‍ കൊതിയുടെ കേവ് വള്ളങ്ങളും!</div><div style="text-align: left;"><br />
</div><div style="text-align: left;">"ഇത് നല്ല കോപ്പിലെ..." ഒരുത്തന് ദേഷ്യം വന്നു..</div><div style="text-align: left;">"വിളിച്ച് ഉണര്ത്തിയെച്ചു ചോറില്ല എന്ന് പറഞ്ഞപോലെ.." </div><div style="text-align: left;">മറ്റവന് മൊബൈല്‍ അരയില്‍ നിന്നും ഊരി എടുത്തു ..ക്ഷണിച്ചവനെ കൊല്ലാന്‍ തന്നെ ഉന്നം.</div><div style="text-align: left;">" വിളിച്ചിട്ടും ആ മൈ ...എടുക്കുന്നില്ല ..റിംഗ് ഉണ്ട് ..മിക്കവാറും പാമ്പായി കാണും .." </div><div style="text-align: left;"> മനസ് മടുത്ത് മൂവരും ഒരു ഞരക്കത്തോടെ പാട വരമ്പില്‍ ഇരുട്ട് സാക്ഷി കുത്തി ഇരുന്നു!</div><div style="text-align: left;"><br />
</div><div style="text-align: left;">"എന്റെ ദൈവമേ ഇനിയിപ്പം എന്നാ ചെയ്യും..മണി പത്തു പത്തര ആയി..ഹോട്ടലും ബാറും ഒക്കെ അടച്ചു പൂട്ടി "</div><div style="text-align: left;">"കിടക്കുന്നത് കാറില്‍ ആകാം..പക്ഷെ വെശപ്പിനു കാറ് തിന്നാന്‍ പറ്റത്തില്ലല്ലോ.." ഒരുവന്റെ സ്വരം കരച്ചിലോളം എത്തി.</div><div style="text-align: left;"><br />
</div><div style="text-align: left;">"വെശപ്പിനു സീറ്റിന്റെ അപ്പോള്‍സറി നല്ലതാ എന്ന് ഏതോ പാചക പുസ്തകത്തില്‍ പറഞ്ഞിട്ടുണ്ട്.." ക്ഷമ നശിച്ച ഒരുത്തന് പറഞ്ഞു... <br />
അതിന്റെ കൂടെ മനുഷ്യ ശരീരത്തിലെ ഒന്ന് രണ്ട് അവയവങ്ങളുടെ പേരും നൂറ്റൊന്നു ആവര്‍ത്തിച്ചു.</div><div style="text-align: left;"><br />
</div><div style="text-align: left;">രാത്രിയുടെ നിശബ്ദതയില്‍ ചീവീടും തവളയും ജൂഗല്‍ ബന്ദി അവതരിപ്പിക്കുമ്പോള്‍ നക്ഷത്രങ്ങള്‍ മിന്നി ചിരിച്ചു..</div><div style="text-align: left;">ഉത്രാട നിലാവിനും ഉറക്കം കണ്ണില്‍ കേറി..</div><div style="text-align: left;">മൂന്നു പേര് അവാര്‍ഡു സിനിമയിലെ പോലെ മെല്ലെ മുഖം പല വശത്തേയ്ക്കും തിരിച്ചു..<br />
ആകാംഷ നശിച്ച ..തൂക്കാന്‍ വിധിയ്ക്കപ്പെട്ടവന്റെ നിസ്സംഗത.</div><div style="text-align: left;"><br />
</div><div style="text-align: left;">ഒരുവന്റെ ഫോണിന്റെ സ്ക്രീന്‍ കത്തി തെളിഞ്ഞു..ഒപ്പം മുസാഫിര്‍ " എന്ന ഹിന്ദി പാട്ടിന്റെ ട്യൂണും..</div><div style="text-align: left;">"ഡാ...ല്ലവന്‍ വിളിക്കുന്നു..." പറഞ്ഞത് ഒത്തിരി ഉറക്കെ ആയിപ്പോയി..ഉറക്കം തൂങ്ങി ഇരുന്ന മറ്റു രണ്ടു പേര് ഞെട്ടി ചാടി എഴുന്നേറ്റു..ഫോണിനു കാതോര്‍ത്തു..</div><div style="text-align: left;">മറു തലക്കല്‍ നിന്നും പറയുന്നത് കേള്‍ക്കാം..."എന്റെ സഹോദരങ്ങളെ ഞാന്‍ നമ്മുടെ പരിപാടി അങ്ങ് വിട്ടുപോയി..നിങ്ങള്‍ ഒന്ന് വിളിച്ച് ഓര്‍മ്മിപ്പിച്ചുമില്ല..ഇപ്പം ഫോണില്‍ മിസ് കോള്‍ കെടക്കുന്നത് കണ്ടപോഴാ ഓര്‍ത്തത്..കാലു പിടിച്ചു ക്ഷമ ചോദിക്കുന്നു..നിങ്ങള്‍ അവിടെ തന്നെ ഇരി..ഞാനിപ്പം എല്ലാ സന്നാഹങ്ങളുമായി വരാം..പ്ലീസ്..."</div><div style="text-align: left;">അക്ഷമനായ ഇങ്ങേ തലക്കാരന്‍ കയര്‍ത്തു "ഇനിയിപ്പം എപ്പം ഉണ്ടാക്കാനാ...ഒരു മാതിരി..ഊഒം.."</div><div style="text-align: left;"><br />
</div><div style="text-align: left;">മറുതല മൊഴി.." വെറും അര മണിയ്ക്കൂര്‍..ഞാന്‍ ചങ്ങനാശ്ശേരിയില്‍ പ്രണയം സിനിമ കണ്ടു ഇറങ്ങിയതെ ഉള്ളൂ.. ഫോണ്‍ സൈലന്റ് വാലിയില്‍ ആയിരുന്നു.. പിള്ളാരും ഭാര്യയും കൂടി എന്നെ പിച്ചാത്തി മുനയില്‍ നിര്‍ത്തി കൊണ്ട് വന്നതാ..അങ്ങ് വരുമ്പോള്‍ എന്നെ അങ്ങ് തല്ലിയ്ക്കോ"</div><div style="text-align: left;"><br />
</div><div style="text-align: left;">"ആ ബ്ലസ്സി ഒപ്പിച്ച ഒരു പണി..ഓണം കഴിഞ്ഞു ഈ പടം റിലീസ് ചെയ്താല്‍ ആരെങ്കിലും കൊല്ലുമായിരുന്നോ.. എന്റെ വീട്ടില്‍ ഇതറിഞ്ഞാല്‍ പ്രണയം കാണിക്കാഞ്ഞതിനു പെണ്ണുമ്പിള്ള പ്രാണന് എടുക്കും..ഇന്നലേം പറഞ്ഞു..ഈ മുടിഞ്ഞ വരവ് വന്നില്ലായിരുന്നെങ്കില്‍ ..അതെങ്കിലും നടന്നേനെ ..ഒന്നുമല്ലെങ്കില്‍ അവരുടെ ദുര് മുഖം കാണാതെ ഈ ഓണം എങ്കിലും കഴിച്ചു കൂട്ടാമായിരുന്നു.."</div><div style="text-align: left;"><br />
</div><div style="text-align: left;"><br />
</div><div style="text-align: left;">"എന്റെ എലയപ്പോം പോയി..അത്താഴോം പോയി..ഉത്രാടത്തിന് ഉപവസോം ആയി.." തീറ്റിയുടെ തമ്പുരാന് അതും പറഞ്ഞു ഒരു ദീര്‍ഖ നിശ്വാസം എടുത്തു വീശി.</div><div style="text-align: left;"><br />
</div><div style="text-align: left;">"നേരം വെളുത്താല്‍ ഓണമായി.. അവന് ഇങ്ങു വരുമ്പോഴേയ്ക്കും ഓണോം കഴീം ...നമുക്ക് ഉറങ്ങാം.." മനസ് ഉരുകി ഒരുവന് പറഞ്ഞു..</div><div style="text-align: left;"><br />
</div><div style="text-align: left;">"മുടിയാന്‍ നേരം മുട്ടിട്ടാല്‍ നിക്കുമോ? തൂറാന്‍ ഓടുന്നവനേം മുടിയാന്‍ പോകുന്നവനേം വിളിച്ചാല്‍ നില്‍ക്കില്ല..ഇത് നമ്മടെ വിധി" വേറൊരുത്തന് പല്ല് കടിച്ചു..</div><div style="text-align: left;">ചീവീടുകള്‍ ആ ദുഃഖം ഏറ്റു പിടിച്ചു ..ഉറക്കെ കരഞ്ഞു..</div><div style="text-align: left;">ഉത്രാട പൂ നിലാവും പടിഞ്ഞാറേ ചരുവിലെയ്ക്ക് ചാഞ്ഞു..</div><div style="text-align: left;"><br />
</div><div style="text-align: left;">വീണ്ടും കൂട്ടുകാരന്റെ മൊബൈല്‍ ചിലച്ചു..മുസാഫിര്‍ ഹും യാരോ"....</div><div style="text-align: left;">മറു തല പറഞ്ഞു " പോകരുതേ.. ഉറങ്ങരുതെ.. എല്ലാം ഞാന്‍ വാങ്ങി ..ചിക്കനും ചപ്പാത്തീം രണ്ടു ഫുള്ളും ..ബാറ് തുറപ്പിച്ചു സംഖടിപ്പിച്ചു..ദാ ..എത്തി..ഇപ്പം സമയം പന്ത്രണ്ടു മണി അല്ലെ ആയുള്ളൂ.."</div><div style="text-align: left;"><br />
</div>"അപ്പം വാട്ട് കപ്പേം എല്ല് ഇറച്ചീം..വാറ്റും' തീറ്റിയുടെ പാവം തമ്പുരാന് ഉറക്കത്തില്‍ ഊറിയ തുപ്പല് വലിച്ചു കൊണ്ട് ആത്മഗതം പിറ് പിറെ പറഞ്ഞതും..വീണ്ടും കൂര്‍ക്കം വന്നു മൂടി...സ്വപ്നത്തില്‍ പാവം ആവി പറക്കുന്ന എല്ല് കറീം വാട്ടു കപ്പ പയര്‍ ഇട്ടു വേവിച്ചതും തൊട്ടു നക്കി ...പൂവന് പഴം മണക്കുന്ന വാറ്റ് വീശുകയാകം...<br />
<br />
ഇതൊന്നുമറിയാതെ പ്രണയം ഒരുക്കി ബ്ലസ്സിയും എവിടെയോ സുഖ നിദ്രയിലാകും! </div>shajkumarhttp://www.blogger.com/profile/18183363596756768146noreply@blogger.com13tag:blogger.com,1999:blog-6508284867552274649.post-52810281404160468362011-09-03T17:02:00.000+05:302011-09-03T17:02:55.633+05:30ചുക്കും ചുണ്ണാമ്പും<div dir="ltr" style="text-align: left;" trbidi="on"><div style="text-align: left;"> ഇത് ഒരു ഐതീഹ്യ കഥ അല്ല ..എന്നാല്‍ ഒരു പഴം കഥ </div><div style="text-align: left;">പാത്രങ്ങള്‍ പഴയത് ..പരിസ്ഥിതി പഴയത് ...രണ്ടും കാലഹരണപ്പെട്ടു..</div><div style="text-align: left;">സാഹചര്യങ്ങള്‍ പക്ഷെ അന്നത്തെതിലും മെച്ചം ഇന്ന് തന്നെ.</div><div style="text-align: left;">കാരണം മൊബൈല്‍ ഫോണ്‍ ഉള്‍പ്പടെ ഹൈ ടെക്..ഗുലുമാലുകള് ..വീഡിയോ ദൃശ്യാവിഷ്കാരങ്ങള്‍..എല്ലാം കൊണ്ടും.</div><div style="text-align: left;"><br />
</div><div style="text-align: left;"> നമ്മുടെ കഥാപാത്രങ്ങള്‍ ചുക്കും ചുണ്ണാമ്പും എന്ന് ജീവിച്ചിരുന്നു എന്ന് ഏടുകള്‍ പറയുന്നില്ല , എന്നാല്‍</div><div style="text-align: left;">വായോട് വാ പറഞ്ഞ് ഒത്തിരി പൊടിപ്പും തൊങ്ങലും അധികമായോ എന്നും സംശയം. <br />
ചുക്ക് ചേരാത്ത കഷായം ഇല്ല " എന്നൊരു പഴമൊഴി ഉണ്ട്. </div><div style="text-align: left;">ആയുര്‍വേദ വിധി പ്രകാരം കഷായം</div><div style="text-align: left;"> ആസവം അരിഷ്ടം എല്ലാത്തിനും ചേര്‍ത്തിരുന്നു എന്നും പറയുന്നു </div><div style="text-align: left;"> അന്ന് തമിഴ് നാട്ടില്‍ നിന്നും ഇഞ്ചി വരാന്‍ ചെക്ക് പോസ്റ്റും കൈക്കൂലീം പൊല്ലാപ്പും ഒന്നുമില്ലായിരുന്നു ഇവിടെ തന്നെ ആവശ്യത്തിനു ഇഞ്ചി കൃഷി ഉണ്ടായിരുന്നത്രേ...<br />
ഏതായാലും ചുക്ക്സമൃദ്ധമായിരുന്നു കേരളം.</div><div style="text-align: left;"><br />
</div><div style="text-align: left;"> നമ്മുടെ ചുക്കും അല്പ സ്വല്പം " കൃഷി" ഒക്കെയായി കഴിയുകയായിരുന്നു.. </div><div style="text-align: left;">വയസ് അമ്പതു കഴിഞ്ഞെന്നാലും ഫല ഭൂയിഷ്ടത കൂടിയ പശി മരാശി മണ്ണില്‍ വിത്തിട്ടാല്‍ വിള നൂറു "മേനി ".</div><div style="text-align: left;">ഭര്‍ത്താവ് ഒരു പാവം കുഞ്ഞിരാമേട്ടന് കഠിന അദ്ധ്വാനി ചുമ്മാ മുറുക്കി തുപ്പി തിണ്ണേല് ആസനത്തില്‍ വാലും ചുരുട്ടി ഇരിക്കുന്നവനെ അല്ലായിരുന്നു.. <br />
ഇപ്പോഴത്തെ മുഖ്യ മന്ത്രിമാരെ പോലെ ഉറക്കം ക്ലോസറ്റില്‍ ഇരിക്കുമ്പോള്‍ മാത്രം..<br />
ബാക്കി സമയം അമിത വേഗം അധ്വാനം. അത് മാത്രം </div><div style="text-align: left;">കുഞ്ഞിരാമേട്ടന് വയസു എഴുപതും കഴിഞ്ഞിരുന്നു എന്നും ഒട്ടു പേര് പറയുന്നു.</div><div style="text-align: left;"><br />
</div><div style="text-align: left;">ഇനി ചുണ്ണാമ്പോ ? നാലും കൂട്ടി ഭേഷായി ഒന്ന് മുറുക്കുമ്പോള്‍ രക്ത വര്‍ണം നീട്ടി തുപ്പാനും ..അമ്ല രസം കുറയ്ക്കാനും </div><div style="text-align: left;">അതും ആയുര്‍വേദ വിധിയില്‍ ഉണ്ടായിരുന്നു പോലും മാവേലി നാട്ടില്‍ അന്ന് സുലഭവും, <br />
മുറുക്കുന്നത് ആട്യത്വവും .</div><div style="text-align: left;"><br />
</div><div style="text-align: left;"> ഇന്ന് , മലപ്പുറത്തെ പാക്ക് മൂപ്പെത്താതെ പറിച്ചു വടക്കേ ഇണ്ട്യാവില്‍ എവിടെയോ കൊണ്ട് പോയി ആവശ്യത്തിനു രസങ്ങള്‍ ചേര്‍ത്ത് തുളസി എന്നൊക്കെ ഓമന പേര് ഇട്ടു കടകളില്‍ തൂങ്ങി ഞാന്നു കിടക്കുന്നു. </div><div style="text-align: left;"> നാലും കൂട്ടണ്ടാ , ഒന്ന് ചവച്ചാല്‍ തന്നെ ബസിന്റെ അകത്തിരുന്നു കൊണ്ട് സൈഡില്‍ </div><div style="text-align: left;"> ഇരിക്കുന്നവന്റെ മോന്ത വഴി ബസ് സ്ടാണ്ടില്‍ നില്ക്കുന്ന അന്തപ്പാവിയുടെ ഉച്ചീല് തന്നെ </div><div style="text-align: left;"></div><div style="text-align: left;"> നീട്ടി തുപ്പാം!! <br />
ആട്യത്വം വരുന്ന വഴിയെ !!!! മുടക്കും കുറവ്..</div><div style="text-align: left;">ചുണ്ണാമ്പു മിച്ചം വരുന്നത് സിനിമ പോസ്ടറില്‍ തൂത്ത് നീണ്ടു നിവര്‍ന്നു കിടക്കുന്ന വിജയശ്രീയുടെയും മറ്റും കണ്ണില്‍ തേക്കുകേം വേണ്ടാ.</div><div style="text-align: left;"><br />
</div><div style="text-align: left;"><br />
</div><div style="text-align: left;"> നമ്മുടെ കഥെലെ ചുണ്ണാമ്പ് ചുക്കിനെ പോലെ വയസ് അറുപതോളം നല്ല അയല്‍ക്കാരി എല്ലാവര്ക്കും, </div><div style="text-align: left;">പക്ഷെ ഒരു കോഴി അതിര് വിട്ടാല്‍ രുദ്രയാകും ..പിന്നെ മുന്നും പിന്നും ഇല്ല ..<br />
കളം മൂത്താല്‍ ഉടുതുണി പൊക്കി മൂന്നു പ്രാവശ്യം കാണിക്കുമായിരുന്നു അത്രേ..മൂന്നില്‍ കൂടുതലും ഇല്ല . </div><div style="text-align: left;">ആ ഫ്ലാഷ് കാണാന്‍ പ്രായ ഭേദമന്ന്യേ ആണുങ്ങളായി വളര്‍ന്നോരെല്ലാം അങ്കം കുറിച്ച് നില്ക്കുമായിരുന്നു.</div><div style="text-align: left;"><br />
</div><div style="text-align: left;"> കെട്ട്യോന് അലങ്കാരമായി അയേല് തൂങ്ങുന്ന തോര്‍ത്ത് അടയാളത്തില്‍ അകായില് ഒരു കാജ ബീഡി പരസ്യത്തിനു പോസ് ചെയ്യന്നു എപ്പോഴും ..</div><div style="text-align: left;">വാ കീറിയ ദൈവം ഇരയും പിടിച്ചു തരും എന്നുള്ള ഫിലോസഫിക്കാരന് ...</div><div style="text-align: left;">അല്ലെങ്കില്‍ സ്വന്തം ഭാര്യ ചുണ്ണാമ്പ് ഉണ്ടല്ലോ..!</div><div style="text-align: left;"><br />
</div><div style="text-align: left;"> ചുണ്ണാമ്പും ചുക്കും ഇഴ പരിയാത്ത സുഹൃത്തുക്കള്‍ ഹൃദയം പങ്കു വയ്ക്കാന്‍ പോലും മടി ഇല്ല</div><div style="text-align: left;"> പക്ഷെ മറ്റുള്ളവരുടെ ഇഷ്യൂസ് തീര്‍ത്തിട്ട് അതിനു സമയം കിട്ടാറില്ല എന്ന് മാത്രം</div><div style="text-align: left;"> അതായിരുന്നല്ലോ ആ ഓമന പേരുകള്‍ക്കും ഉറവിടം ...ചുക്കില്ലാതെ എന്ത് കഷായം ?</div><div style="text-align: left;"> മൂന്ന് പേര് കൂടുന്നിടത്ത് നാലാമതായി ചുണ്ണാമ്പ് ഇല്ലാതെ എന്ത് കഥ ?</div><div style="text-align: left;"><br />
</div><div style="text-align: left;"> അങ്ങനെ ഒരോണ കാലം ...ഒരു ത്രി സന്ധ്യയില്‍ ചുണ്ണാമ്പും ഏതോ കൂട്ട് കക്ഷീം ചേര്‍ന്നുള്ള മുറുക്കല്‍ പരിപാടി ഏതോ ദോഷൈക ദൃക്കു കണ്ടു പോലും ഉള്ളതോ , ഇല്ലാത്തതോ..അല്ലെങ്കില്‍ ഓണാഘോഷ പരിപാടി വല്ലോം ആയിരുന്നിരിക്കാം വല്ല ഓണ തല്ലോ മറ്റോ....</div><div style="text-align: left;">രാവിലെ മുക്കിനും മൂലയിലും എല്ലാം പിറ് പിറെ കഥകള്‍..</div><div style="text-align: left;"><br />
</div><div style="text-align: left;"> എല്ലാം നേരില്‍ കാണാന്‍ ചാനല്‍ കണ്ണാടിയോ ..ഇത്തരം കാര്യങ്ങള്‍ക്കായി ഒരു പുറം ഒഴിച്ചിട്ട </div><div style="text-align: left;"> പത്രങ്ങളോ ഇല്ലാതിരുന്നതിന്റെ ദുഃഖം ശരിക്കും മറ്റുള്ളവര്‍ അറിഞ്ഞു കാണണം. <br />
ഇന്നാണെങ്കില്‍ ഇതും ഒരു റിയാല്‍ടി ഷോ പോലെ സംഗതി" ഇല്ലാതെ ഭാവം മാത്രം ഉള്ള ഒരു എപ്പിസോഡ് ..അത്ര തന്നെ <br />
<br />
എന്തായാലും ചുക്കിനെ കണ്ട മാത്രയില്‍ ആരോ വഴി തടഞ്ഞു.. </div><div style="text-align: left;">മുന്‍ കാലങ്ങളില്‍ ചുണ്ണാമ്പിന്റെ തുണി പൊക്കി ഷോയില്‍ മനം മടുത്ത ആരോ..എന്നിട്ട് ചോദിച്ചു </div><div style="text-align: left;"> " ഓ .. അവള് വലിയ കേമി ആണല്ലോ എന്നിട്ടിപ്പം ..ദേണ്ട് തുണീം പൊക്കി മാവേലീടെ കൊമ്പത്തിരിക്കുന്നു എന്നാരോ പറഞ്ഞു ...ഹ..ഹ.." അര്‍ഥം വച്ചുള്ള പറച്ചില് ചുക്കിനു അത്രയ്ക്കങ്ങ് പിടിച്ചില്ല..</div><div style="text-align: left;"><br />
</div><div style="text-align: left;"> ചുക്ക് ആകെയൊന്നു ചെറഞ്ഞു.."എന്നിട്ട് പറഞ്ഞു അവള്‍ക്കു അറുപത് ആയതല്ലേ ഉള്ളൂ നിങ്ങള്‍ പറയുന്നത് കേട്ടാല്‍ തോന്നും അവള് അങ്ങ് മുതുക്ക് ചെന്ന് പോയീ എന്ന്..അവള്‍ക്കുമില്ലേ വികാരങ്ങള്‍ ...</div><div style="text-align: left;"> നമ്മളെ പോലെ മനുഷ്യരല്ലേ അവളും..ഇതിനാത്ത് ഇപ്പം എന്തോ ഇത്ര ഇരിക്കുന്നു ..ആ"</div><br />
ചോദിച്ചവര്‍ കാല് വിരല്‍ കൊണ്ട് നിലത്ത് ഒരു ആന ചേന വരച്ചു. <br />
സ്വന്തം അനുഭവം ആകാം..അല്ലെങ്കില്‍ ഭാവിയെക്കുറിച്ചുള്ള ആകുലത ആകാം...<br />
രണ്ടായാലും ആ ടോക് ഷോ അവിടെ തീര്‍ന്നു.<br />
<br />
ഉടുത്ത മുണ്ട് ഒന്ന് സട കുടഞ്ഞു വീണ്ടും ചുക്ക് ആത്മഗതം പറഞ്ഞു.." വല്ലോരേം കൊണ്ട് പറയിപ്പിക്കാതെ ഇതൊക്കെ ഒളിച്ചും നോക്കീം വേണ്ടേ.. സായിപ്പും മദാമ്മേം ഒന്നുമല്ലല്ലോ..ഒന്നുമല്ലെങ്കില്‍ കൊച്ചു മക്കള്‍ എന്ത് കരുതും ....എല്ലാര്ക്കും എന്തിനും ഒരു മറ ഒക്കെയുണ്ട് .."<br />
<br />
ഇന്നും ഈ കഥകള്‍ തുടരുമ്പോള്‍ .. ഒരു പക്ഷെ നിഷ്കളങ്കമായി പാടി നിര്‍ത്തിയ വരികള്‍ ഒരു അടിപൊളി റി മിക്സ് ആകുന്നുവോ..<br />
അതോ പഴയ ഇറച്ചി കഷണങ്ങള്‍ പുതിയ മസാല ചേര്‍ത്ത് ചൂടപ്പം പോലെ വില്‍ക്കുന്നുവോ?<br />
<br />
രണ്ടായാലും ചുക്കിന്റെ വേദാന്തം ഇന്ന് ചുണ്ണാമ്പിനും കൊള്ളാതായി..<br />
കാടി ആയാലും മൂടി കുടിച്ചാല്‍ ഇന്ന് ആരു കാണും? ആരും കണ്ടില്ലെങ്കില്‍ എങ്ങനെ നാലുപേര്‍ അറിയും?<br />
<br />
<br />
<br />
<br />
<br />
<div style="text-align: left;"><br />
</div><div style="text-align: left;"><br />
</div><div style="text-align: left;"><br />
</div></div>shajkumarhttp://www.blogger.com/profile/18183363596756768146noreply@blogger.com5tag:blogger.com,1999:blog-6508284867552274649.post-74719590596291757522011-08-06T11:44:00.000+05:302011-08-06T11:44:44.216+05:30ക്വോവാലന്‍ അമ്മാവനും ഒരു ചാക്ക് മുലകളും.<div dir="ltr" style="text-align: left;" trbidi="on"><div style="text-align: left;">കള്ള കര്‍ക്കിടകം എന്നൊക്കെ പറഞ്ഞു കേട്ടിട്ടേ ഉള്ളൂ ഇതിപ്പം വാവ് ദിവസം കൂടി ആയപ്പോള്‍ എന്താ ഒരു പേമാരി!</div><div style="text-align: left;"><br />
</div><div style="text-align: left;">വാവിന്റെ അട ഒക്കെ പുണ്ണ്യ ആത്മാക്കള്‍ക്ക് ഉപചാര പൂര്‍വ്വം അര്പിച്ചു..വണങ്ങി. </div><div style="text-align: left;">മധുര മനോജ്ഞ കേരളത്തില്‍ മറ്റൊരു പ്രശ്നവും ഇല്ല എന്നിരിക്കെ, </div><div style="text-align: left;">മദ്യം മാത്രം ഒരു തല വേദന ആയതു കൊണ്ട് അതൊന്നു ഒഴിവാക്കിയാല്‍ ഇവിടം സ്വര്‍ഗം!! </div><div style="text-align: left;">ആയതിനാല്‍ അതിനു ലേശം വിലക്കൂട്ടി എന്നും, അത് കൊണ്ട് "അളവില്‍ ശകലം കുറയും" എന്ന് പറഞ്ഞും കൊണ്ട് പിതാക്കന്മാര്ക്കു സ്വല്പം മല്യയുടെ രുദ്രനേം സമര്‍പ്പിച്ചു. </div><div style="text-align: left;">എന്നാല്‍ ഇനി അസുഖമായിരിക്കുന്ന സുഹൃത്തിന്റെ അച്ഛനെ ഒന്ന് കാണാം എന്ന് കരുതി അവന്റെ വീട് വരെ ഒന്ന് പോയി.</div><div style="text-align: left;"><br />
</div><div style="text-align: left;">അവിടെ ചെന്നപ്പോഴോ അശ കൊശലെ മഴയത്ത് അച്ഛന് വരാന്തയില്‍ ഇരിക്കുന്നു..ശേഷം അസുഖ വിവരങ്ങള്‍ ആശ്വാസ വാക്കുകള്‍..അപ്പോള്‍ സുഹൃത്തും ഒന്ന് രണ്ടു പേരും അകത്തോട്ടു ക്ഷണിച്ചു..</div><div style="text-align: left;">"ഏതായാലും വാവാ, എല്ലാരും ഇവിടൊക്കെ തന്നെ ഉണ്ട്..അവരുടെ സന്തോഷത്തിനു ഒരെണ്ണം നമുക്കും നേദിക്കാം.." വെറും വാ ചവയ്ക്കുന്ന ഉമ്മ അവല് കണ്ടാല്‍ വിടുമോ എന്ന് പറഞ്ഞ പോലെയായി എന്റെ കാര്യം.</div><div style="text-align: left;">മാര്‍ട്ടല്‍" എന്ന സായിപ്പിന് കുഞ്ഞ് രണ്ടു മൂന്നെണ്ണം കഴിഞ്ഞപ്പോള്‍ അരുമ സുഹൃത്തിനു ഒരു പൂതി..</div><div style="text-align: left;">"നമുക്ക് എല്ലാവര്ക്കും കൂടി കുറത്തിയാട് വരെ ഒന്ന് പോയാലോ..അമേരിക്കയില്‍ നിന്നും വഹേല്‍ ഒരമ്മാവന്‍ ഒത്തിരി നാളിനു ശേഷം വന്നിട്ടുണ്ട്..ഞാനും കണ്ടിട്ട് ഒരു പാടായി..ഇന്നലേം വിളിച്ചു അങ്ങോട്ട് ചെല്ലാന്‍ "</div><div style="text-align: left;"><br />
</div><div style="text-align: left;">കട്ടിലേല് കെടന്നാലും വണ്ടീടെ ആക്സിലേറ്ററില്‍ കാല് കൊടുത്തു പോകുന്ന , വെറുതെ ആണെങ്കിലും എവിടെങ്കിലും കറങ്ങി രാത്രി മാത്രം വീടണയുന്ന അടുത്ത സുഹ്രത് സഹോദരന് അപ്പോഴേ വണ്ടിയ്ക്കകത്തു ചാടി കയറി ഇരിപ്പായി., കൂടെ മറ്റുള്ളവരും...രഥം ഉരുണ്ടു സ്ഥിരം തമാശുകള്‍ ..രസ ..രസായനങ്ങള്‍..</div><div style="text-align: left;"><br />
</div><div style="text-align: left;">അങ്ങനെ കുറത്തിയാടെത്തി എല്ലാവരും മുന്‍വശത്തെ തിണ്ണയില്‍ കസേരയില്‍ കിടക്കുന്ന ഒരു പട്ടിയ്ക്കു പല വശങ്ങളിലുമായി ആസനസ്ഥരായി..ഇടയ്ക്കിടെ പട്ടി കണ്ണ് തുറന്നു നോക്കും പിന്നേം പകല്‍ നിദ്ര..മഴയുടെ ആലസ്യം..ഏതോ വിദേശ കുഷ്യന്റെ മൃദുത്വം..ഞങ്ങള്‍ ചെന്നതില്‍ പരിഭവം ഒന്നുമില്ല എന്ന് തോന്നുന്നു..ആഥിത്യ മര്യാദ കണ്ടു പഠിയ്ക്കണം.</div><div style="text-align: left;"><br />
</div><div style="text-align: left;">അമ്മാവന്റെ വരവായി. </div><div style="text-align: left;">ചൊട്ട ചാണ് നീളം. കഷായ കലത്തിനു കണ്ണും മൂക്കും വരച്ചു അതില്‍ ഒരു ല കൊസ്ടെ" ബനിയനും ഇട്ടു കണ്ണില്‍ ഏതോ വില കൂടിയ കണ്ണാടി കമ്പനിയുടെ പരസ്യം പോലെ ഒരു കണ്ണാടീം. ഊറിയ ബ്രൂട്ടിന്റെയോ എന്തോ ഒരു മണവും. മുഖം ഒരു എഴുപതും ശരീരം ഒരു അമ്പതു വയസും പറയും.. എല്ലാരും എഴുന്നേറ്റു വന്ദിച്ചു.</div><div style="text-align: left;"><br />
</div><div style="text-align: left;">വന്ന പാടെ ഉടുത്തിരുന്ന ഫോറിന് കൈലിയുടെ കോന്തല പൊക്കി ചിറിയും മുഖവും ഒന്ന് തുടച്ചു. മോശമല്ലാത്ത ഒരു ഏമ്പക്കം ഫിറ്റ് ചെയ്തു.."എല്ലാ കോവലന്മാരും ഇരുന്നാട്ടെ ..."കട്ടി കാക്കി തുണി വലിച്ചു കീറുന്ന ഒച്ചയില്‍ കണ്ണാടീടെ കീഴില്‍ കൂടി നോക്കി പറഞ്ഞു.</div><div style="text-align: left;"><br />
</div><div style="text-align: left;">ആരേം പരിചയപ്പെടുന്നതിനും ഒന്നും മെനക്കെട്ടില്ല ..അകത്തേയ്ക്ക് നോക്കി ഉച്ച സ്ഥായിയില്‍ കീറി..</div><div style="text-align: left;">"മോളെ ആ കുപ്പീം വെള്ളോം രണ്ടു മൂന്നു ഗ്ലാസും ഇങ്ങെടുത്തോ.." </div><div style="text-align: left;">"ആരാ അമ്മാവാ മോളും വന്നിട്ടുണ്ടോ" സുഹൃത്തിന്റെ ആകാംഷ..</div><div style="text-align: left;">"ഓ..അത് വകേല് ഒരു മരു മോളാ അവളിവിടാ താമസം.."</div><div style="text-align: left;">മരുമോള് വെള്ളം കൊണ്ട് വച്ച് തിരുവാതിര പോലെ ടീ പോയ്ക്ക് ചുറ്റും കറങ്ങി അകമേ വിലസി..</div><div style="text-align: left;">അമ്മാവന് എന്തോ ഒരു കുപ്പി കുടിച്ച് കൊണ്ടിരുന്നതിന്റെ ബാക്കി എല്ലാവര്ക്കും പകര്‍ന്നു..</div><div style="text-align: left;">"വേണ്ട കൊവലന്മാര്‍ എടുത്തു കുടിച്ചാട്ടെ" എന്നും പറഞ്ഞു സ്വന്തം ഗ്ലാസ് ബോട്ടംസ് അപ്പാക്കി.</div><div style="text-align: left;">ചര്‍ച്ചകള്‍ പലവിധം ..</div><div style="text-align: left;"><br />
</div><div style="text-align: left;">അമ്മാവന് അമേരിക്കന്‍ കാര്യങ്ങള്‍ ഒബാമയിലും സൂക്ഷ്മമായി പറഞ്ഞു..പക്ഷെ ബുഷും , ഒബാമയും , ഹില്ലരിയും എല്ലാം ക്വോവാലന്മാര്‍ " മാത്രം.! <br />
എന്തിന് ഭിത്തിയില്‍ കണ്ട ഫോട്ടോ ചൂണ്ടി ആരോ ചോദിച്ചു "അത് അച്ഛന് ആണോ " എന്ന് <br />
"ആ കോവാലന് അച്ഛനാ എന്ന് അമ്മ പറഞ്ഞിട്ടുണ്ട്" അമ്മാവന് .</div><div style="text-align: left;"><br />
</div><div style="text-align: left;">അങ്ങനിരിക്കെ ഇടി വെട്ടുന്ന ഒച്ചയില്‍ എല്ലാവരോടുമായി അമ്മാവന് ചോദിച്ചു </div><div style="text-align: left;">" കോവാലന്മാരെ, നല്ല മുഴുത്ത മുലകള്‍ പത്തിരുപതെണ്ണം കിട്ടാന്‍ എന്താ വഴി"?</div><div style="text-align: left;">ഞങ്ങള്‍ ആകെ ഞെട്ടി ...ഇനി മുല എന്നുദ്ദേശിച്ചത് എന്തായിരിക്കും..ഏയ് 'മാമറി ഗ്ലാന്റ്റ് ' ആയിരിക്കില്ല. എല്ലാവരും മുല എന്ന് പറയുമെങ്കിലും ഇങ്ങനെ അലറി പറയില്ല ..</div><div style="text-align: left;">തന്നെയുമല്ല വീട്ടില്‍ പെണ്ണുങ്ങള് ഒക്കെ ഉള്ള സ്ഥിതിയ്ക്ക്. അതും മരു മകള്‍ </div><div style="text-align: left;"><br />
</div><div style="text-align: left;">"എന്താടാ കോവാലന്മാരെ ഒന്നും മിണ്ടാത്തത്..നിങ്ങള്‍ അങ്ങ് ന്യു ജെഴ്സിയിക്ക് വാ അല്ല ആഫ്രിക്കന്‍ മുലകള്‍ ഞാന്‍ തരാം.." അമ്മാവന് ചിരിച്ചോണ്ട് പറഞ്ഞു. ഗുട്ടന്‍സ് കിട്ടാതെ ഞങ്ങളും..</div><div style="text-align: left;"><br />
</div><div style="text-align: left;">"അങ്ഗത്തില്‍ ഇരുത്തി എന്‍ കൊങ്ക തടങ്ങള്‍..എന്നൊക്കെ ഏതോ കോവാലന് എഴുതിയിട്ടുണ്ടല്ലോ.."</div><div style="text-align: left;"><br />
</div><div style="text-align: left;">അമ്മാവന്റെ സാഹിതീ കൌതുകം അറിഞ്ഞപ്പോള്‍ ഉദ്ദേശിച്ചത് സാക്ഷാല്‍ മുല ' തന്നെ എന്ന് മനസ്സിലായി.</div><div style="text-align: left;">"അല്ല ഈ പത്തിരുപതു എണ്ണം.." ഒരുവന്റെ സംശയം..</div><div style="text-align: left;">"അതോ..ഡാ കോവാല അവിടെ കിട്ടുന്ന ഫിലിപ്പീനി ആഫ്രിക്കന്‍ ഒന്നും കൊള്ളില്ലടാ..എനിക്ക് നമ്മുടെ നാടിന്റെ മണമുള്ള ..മുഴു മുഴുത്ത ...വലിപ്പം എത്ര കൂടിയാലും കുറഞ്ഞത് വേണ്ടാ..സാധനങ്ങള്‍ കിട്ടുമെങ്കില്‍ ഒപ്പിച്ചു താ ചോദിക്കുന്ന കാശ് കൊടുക്കാം.."</div><div style="text-align: left;"><br />
</div><div style="text-align: left;">നാടിന്റെ മണമുള്ള മറ്റു പലതും കേട്ടിട്ടുണ്ട്..ഇതാദ്യം. </div><div style="text-align: left;">"അല്ല ഇത് മാത്രമായി കിട്ടില്ലല്ലോ ഇതിന്റെ ഉടമസ്ഥരും കൂടെ കാണില്ലേ.." കൂട്ട് കാരന് വിടാന്‍ ഭാവമില്ല..</div><div style="text-align: left;">"ഓ അതിനൊന്നും എന്നെ കൊണ്ട് വയ്യാ..പിന്നെ ചുമ്മാ ഇങ്ങനെ തല ചായ്ച് ഉറങ്ങാനും ..ഉരുംമാനും.."</div><div style="text-align: left;"><br />
</div><div style="text-align: left;"> എനിക്ക് അടി മുതല്‍ മുടി വരെ ഒരു വിറയല്‍, വയറ്റില്‍ കെടന്നു ഉരുട്ടുന്നപോലെ ഓക്കാനം..</div><div style="text-align: left;">അച്ഛന്റെ പ്രായമുള്ള കെളവന്റെ ഒടുക്കത്തെ കഴപ്പ്..കയ്യില്‍ എവിടുന്നോ കുറെ കൂറ പൈസ ഉള്ളതിന്റെ നെഗളിപ്പും .. ദൈവമേ വന്നും പോയി..സ്നേഹിതന്റെ അമ്മാവന് ..അവനെ കരുതണമല്ലോ..<br />
</div><div style="text-align: left;">ഞങ്ങള്‍ ദീര്‍ഖ നിശ്വാസത്തില്‍ മറുപടികള്‍ ഒതുക്കി..എന്നാല്‍ ഒരുത്തന് പിന്നേം അറിഞ്ഞേ പറ്റൂ..</div><div style="text-align: left;">"അതെ ഞാന്‍ ...ഒരു ചാക്ക് സാധനം.." അവന് തുടങ്ങിയതും ഒരു മൂന്നു നാല് കൂട്ടം "നാടന്‍ മുഴുത്ത " പ്രയോഗം എല്ലാം മറന്നു ഞാനങ്ങു പറഞ്ഞു പോയി..അവന് എന്നെ ക്രുദ്ധിച്ചു നോക്കിയപ്പോള്‍ നിന്നെയല്ല ഇയാള്ക്കിട്ടു പറഞ്ഞതാ..എന്ന് കണ്ണടച്ച് കാണിച്ചു.</div><div style="text-align: left;">എന്റെ (അല്ല ഞങ്ങടെ )ധര്‍മ സങ്കടം അവനു ബോധിച്ചു.<br />
</div><div style="text-align: left;">മുഴുത്ത നാടന്‍ പ്രയോഗം കേട്ടതും അമ്മാവന് ചാടി എഴുന്നേറ്റു ..അനന്തിരവന് സുഹൃത്തിനോടായി പറഞ്ഞു..</div><div style="text-align: left;">" ഈ മാതിരി വൃത്തി കെട്ട കോവാലന്മാരേം കൊണ്ട് മേലാല്‍ എന്റടുത്തു വന്നേക്കരുത് ..ഞങ്ങളൊക്കെ അന്തസ്സായി കഴിയുന്നവരാ ഇവിടേം, അവിടേം ..വീട്ടില്‍ ഇരുന്നു ഇങ്ങനൊന്നും ആരും പറയുകേല്ല , ഇവനൊക്കെ വല്ലോം കൊടുത്ത് അങ്ങ് പറഞ്ഞു വിട്ടേക്കണം"</div><div style="text-align: left;"><br />
</div><div style="text-align: left;">"അമ്മാവാ ക്ഷമിക്കണം.." എന്ന് മാത്രം ഞാന്‍ പറഞ്ഞു..പ്രായത്തെ മാനിക്കാന്‍ മറന്നു..</div><div style="text-align: left;"><br />
</div><div style="text-align: left;">ദൈവമേ ഇനി അന്തസ്സും കുടുംബ സ്ഥിതീം ഒക്കെ തിരിച്ചറിയാന്‍ ഏതു കോളജില്‍ പോയി പഠിയ്ക്കണം..<br />
തനി നാടന്‍ ആയിട്ടുള്ളത് എല്ലാം ഫോറിന് നാടന്മാര് തല വച്ച് മയങ്ങാനും ഉരുംമാനും എടുക്കുന്ന കൂട്ടത്തില്‍ ഈ മെലിഞ്ഞ അന്തസ്സെങ്കിലും കാണാതെ പോകണേ..അവര്‍ക്ക് തല വയ്ക്കാന്‍ പോയിട്ട് ഒന്ന് മണക്കാന്‍ പോലും ഉള്ള കെല്‍പ്പ് ഇതിനില്ലേ ഇല്ല.....<br />
ഈ വൈരുദ്ധ്യാത്മക പ്രാര്‍ത്ഥന തുടരവേ സുഹൃത്ത് തോളില്‍ തട്ടി..<br />
മെല്ലെ പറഞ്ഞു<br />
"സാരമില്ല ..ഇതും ഒരനുഭവം അല്ലെ.."<br />
പക്ഷെ ഞാന്‍ അപ്പോഴേയ്ക്കും ആ വീട്ടില്‍ അന്തി ഉറങ്ങുന്ന മരു മകളുടെ മുലകള്‍ മുഴുത്തു എന്ന് കണ്ടു പിടിച്ചിരുന്നു..<br />
അല്പ നേരത്തെ സഹവാസം ആകാം അല്ലെങ്കില്‍ വാസന ആകാം..<br />
അന്തസുള്ള അവയവങ്ങള്‍.<br />
ഏതു കുടുംബത്തില്‍ പെറന്ന കോവാലനും പറ്റിയത്..!!!<br />
<br />
</div><div style="text-align: left;"><br />
</div></div>shajkumarhttp://www.blogger.com/profile/18183363596756768146noreply@blogger.com3tag:blogger.com,1999:blog-6508284867552274649.post-16533135837283283242011-07-16T22:08:00.001+05:302011-07-16T22:28:47.287+05:30കര്‍ക്കിടക കിറ്റ്.ചുമ്മാ മഴ കാണാന്‍ എന്തൊരു സുഖം..<br />
ആടി ഉലയുന്ന ഇല ചാര്‍ത്തുകള്‍ക്കിടെ അലറി പെയ്യുന്ന മഴയുടെ സ്വരം..<br />
എന്നിലേയ്ക്ക് നീണ്ടു വരുന്ന കുളിരിന്റെ കൈ വിരലുകള്‍ എന്നെ തഴുകി..ഒഴുകി..<br />
മനുഷ്യ ജന്മത്തില് ഈ അനുഭവം എങ്കിലും ഒന്ന് കൊണ്ടും പകരം വയ്ക്കാന്‍ പറ്റുമോ?<br />
<br />
"പിന്നെ വാട്ടര്‍ തീം പാര്‍ക്കുകള്‍ എന്തിനാ..അവിടല്ലിയോ മഴ തുണീം പറിച്ചു ചാടുന്നെ.."എന്നും ഓര്‍ത്തു പോയി..<br />
അങ്ങനെ വഴി അരികില്‍ മഴയും നോക്കി നിക്കുമ്പോള്‍....<br />
അയലത്തെ സുന്ദരന്‍ ചേട്ടന് "എണേ കോണെ" എന്ന് കാറ്റില്‍ ആടുന്ന കാലന് കുടയും നിവര്‍ത്ത് പിടിച്ചു<br />
മുണ്ട് ഒരു മാതിരി ബിക്കിനി പോലെ പൊക്കി കെട്ടി ഉണങ്ങി കൊട്ടനടിച്ച ചന്തി പകുതി കാട്ടി..<br />
കയ്യില്‍ ഒരു സഞ്ചിയുമായി കൂനി കൂനി ദാ വരുന്നു..<br />
നടപ്പും ക്യാറ്റ് വാക്ക് പോലെ..സഞ്ചിയ്ക്ക് ഭാരം ഉണ്ടെന്നു തോന്നുന്നു..<br />
<br />
ഈ പകര്‍ച്ച പനിക്കാലത്ത് ഇങ്ങേര് ഇതെവിടെ പോയി..വീട്ടില്‍ ഇരുന്നാല്‍ തന്നെ തണുത്തു വിറയ്ക്കും പിന്നെ വയസു നോക്കാതെ മഴ നനഞ്ഞാലോ...<br />
ചക്ക മാങ്ങാ കാലം കുഴഞ്ഞു മറിഞ്ഞു കിടക്കുമ്പോള്‍ ഈച്ചയും മഴ പോലെ.. അപ്പൊ പിന്നെ ഈച്ച പനിയും പെരു മഴ പോലെ..വരട്ടെ ചോദിക്കണം..<br />
<br />
സുന്ദരന്‍ ചേട്ടന് അടുത്ത് വന്നു . നിന്നു. ഒന്നു ചിരിച്ചു. മഴ വീണ്ടും ശക്തി സംഭരിച്ചു കൂട്ടിനു കാറ്റും.<br />
"എന്റെ ചേട്ടാ ഈ മഴ ഇങ്ങനെ നനയാതെ ഈ തിണ്ണയ്ക്ക് കേറി നിന്നാട്ടെ "<br />
ഞാന്‍ വീടിന്റെ തിണ്ണ യിലേക്ക് ചേട്ടനെ ക്ഷണിച്ചു..<br />
<br />
ചേട്ടനും ആശ്വാസമായ പോലെ. കുട മടക്കി ഒരു മൂലയില്‍ വച്ച് സഞ്ചി ആകമാനം തൂത്തു തുടച്ചു തിണ്ണയുടെ മറ്റൊരു കോണില്‍ ചാരി. ബിക്കിനി അഴിച്ചു പറിച്ച് ചുറ്റും ഒന്നു നോക്കി കുടഞ്ഞു വീണ്ടും ഉടുത്തു.<br />
നിക്കര്‍ എന്ന് പറയാനും മാത്രം എന്തോ ഒരു കഷണം തുണി അടിയില്‍ കണ്ടു.<br />
ജോക്കി " അല്ലേയല്ല. ബാനര്‍ പോലെ ഇലാസ്ടിക്കും ഇല്ല.<br />
ഏറിയാല്‍ ഒരു വി ഐ പി . കാലത്തിനൊത്തു ഒരു മാറ്റം ഒരു പാവം ബിലോ പോവര്ടി ലൈന്‍ നിക്കര്‍.<br />
<br />
പറഞ്ഞിട്ട് കാര്യമില്ല ഇപ്പോഴത്തെ പിള്ളര് പാന്റിന് മുകളില്‍ ആണല്ലോ അടി വസ്ത്രം ധരിക്കുന്നത്<br />
"ജനറേഷന് ഗ്യാപ്പും" വേണേല്‍ കാണാം! <br />
അത് വച്ചു നോക്കുമ്പോള്‍ ചേട്ടന് ഇത്രെമെങ്കിലും "അഹമേ " അണിഞ്ഞല്ലോ!! സുകൃതം !!<br />
<br />
<br />
ശേഷം ഒരു ബീഡി എടുത്തു നന്നായി കൈ വെള്ളയില്‍ തിരുമ്മി ചൂടാക്കി ..തീപ്പെട്ടി ഉരച്ചു<br />
രക്ഷയില്ല ..കാറ്റ് ആ കൊള്ളി ഊതി കെടുത്തി.<br />
അടുത്ത കൊള്ളി ഒരു മാതിരി കത്തിച്ചു ബീഡിയില്‍ എത്തിച്ചു. മഴയുടെ തണുപ്പില്‍ ബീഡി പുകയുടെ മണം..<br />
ആത്മാവ് ചൂടാകുന്ന മണം പോലെ .. ബാര്‍ബക്യു! ..<br />
കട്ടന്‍ കാപ്പീം വടേം കൂടി ഉണ്ടായിരുന്നെങ്കില്‍ ഈ മഴ ഒരു വിപ്ലവം ആക്കാമായിരുന്നു.<br />
<br />
പുക ഊതി പറപ്പിച്ചു എന്നിട്ട് ചേട്ടന് എന്നോട് <br />
"നീ അറിഞ്ഞില്ലിയോ നമ്മുടെ സൊസൈറ്റിയില്‍ കര്‍ക്കടക കിറ്റ് കൊടുക്കുന്നു. അതാ ഈ സഞ്ചി...ഈ മുതു മഴയത്തും എന്താ ക്യൂ..ആണും പെണ്ണും മത്സരമാ..<br />
"<br />
സത്യത്തില്‍ അപ്പോഴ ഞാന്‍ സഞ്ചി ശ്രദ്ധിച്ചത് ..ഏതോ ഒരു ആയുര്‍വേദ ഫര്‍മസിയുടെ പരസ്യം പതിച്ച തുണി സഞ്ചി...ഒരു കുട്ടി ചാക്കിനോളം വലിപ്പം. പത്തിരുപതു കിലോ തൂങ്ങും .<br />
"അയ്യോ ചേട്ടാ ഞാന്‍ കരുതി ഇത് വീട്ടിലേക്കു വേണ്ട എന്തെങ്കിലും പല ചരക്കോ , പച്ച കറിയോ ആയിരിക്കുമെന്ന് . ഇത്രേം വലിപ്പം?"<br />
<br />
" ഡാ ഇതിനകത്ത് ഈ കര്‍ക്കടകം കഴിച്ചു കൂട്ടാന്‍ ഒരാള്‍ക്കുള്ള സകല ഗുലാബീം ഉണ്ട്. വരുന്ന മാസം നോ പച്ചക്കറി നോ പലചരക്ക് . ഒന്ളി മെഡിക്കല്‍ കഞ്ഞി..നൂറു ശതമാനം പ്രകൃതി അതിന്റെ കൂടെ..നീ നോക്കിക്കേ.." ചേട്ടന് അതും പറഞ്ഞു കൊണ്ട് സഞ്ചിയുടെ വാ തുറന്നു ഓരോ കെട്ടുകളായി പുറത്തെടുത്തു..<br />
<br />
ആദ്യം എടുത്തത് സാക്ഷാല്‍ ശ്രീരാമനും അനിയന് ലക്ഷ്മണനും കൂടി നിക്കുന്ന പുറം താളുള്ള അധ്യാത്മ രാമായണം പ്ലാസ്റിക് ഉറയില്‍ പൊതിഞ്ഞത്.<br />
"മൂന്നു തരത്തില്‍ വായിക്കാം ഇരുന്നും കിടന്നും നിന്നും പിന്നെ കണ്ണട വച്ചോ ലെന്‍സ് വച്ചോ നമ്മുടെ ഇഷ്ടം പോലെ " ചേട്ടന് കവലയിലെ വില്പനക്കാരനെ പോലെ കസറി.<br />
പിന്നെ എടുത്തത് ഒരു സി ഡി പ്ലെയറും കുറെ ഭക്തി പുരാണ സി ഡി കളും.<br />
"ഇത് രാമായണത്തിന്റെ കൂടെ ഫ്രീ, നമുക്ക് എപ്പോള്‍ എവിടിരുന്നും രാമായണം കേള്‍ക്കാം ..ഭക്തി പാട്ടുകള്‍ കേള്‍ക്കാം ..അടുത്ത മാസം പഞ്ഞ മാസമല്ലേ ഭഗവാനുമായി കൂടുതല്‍ അടുക്കണം..രാമ രാമ"<br />
ഇതും പറഞ്ഞു ചേട്ടന് അടുത്ത പൊതി എടുത്തു കാമ ദേവന്റെ പടമുള്ള ഒരു ലേഹ്യ കുപ്പി.<br />
പേര് "മദന കര്‍ക്കിടക വാജി ലേഹ്യം.." പേര് പോലെ എനിക്കൊന്നും മനസിലായില്ല .<br />
<br />
എന്റെ വിഷമ സ്ഥിതി കണ്ടു ചേട്ടന് ആ ഐറ്റത്തിന്റെ ഇന്സ്ട്രക്ഷന് മാന്വല്‍ എടുത്തു..വായിച്ചു..<br />
"കര്‍ക്കിടക മഴയിലും തണുപ്പത്തും യയാതിയെപ്പോലെ യൌവ്വനം കൊണ്ട് തിമിര്‍ക്കണ്ടേ?<br />
നായ്ക്കുരണം , അശ്വഗന്ധം..അരച്ച് പരുവപ്പെടുത്തി... "<br />
ഒന്നു പരുങ്ങി അതെടുത്തു സഞ്ചിയ്ക്ക് അകത്തേയ്ക്ക് വച്ചു.<br />
"ഈ വയസാം കാലത്ത് എന്തോ എടുത്തു വച്ചു തിമിര്‍ക്കാനാ ..പിന്നെ ചുമ്മാ ഇരിക്കട്ടെ റബ്ബറ് വെട്ടുന്ന പുരുഷന് കൊടുക്കാം." ഈ കുന്തം വേണ്ടാരുന്നു..ചേട്ടന് പോരായ്മകളെ സ്മരിച്ചോ ആവോ..<br />
<br />
പിന്നെ വലിച്ചു ഊരി എടുക്കുന്നു നെടുങ്കന്‍ ഒരു സഞ്ചി.."കര്‍ക്കിടക കഞ്ഞി കിറ്റ് ..മുപ്പത്തി ഒന്ന് ദിവസം മുപ്പത്തി ഒന്ന് വിധം.രാമ രാവണ യജുര്‍ വേദ സംഹിത ആചാര്യ വിധി പ്രകാരം.." ഒരു പടി മുന്നില്‍ ആയുര്‍വ്വേദം കടന്നുവോ? ആവോ...<br />
കിറ്റ് തുറന്നു ..പലതരം കുഞ്ഞി കവറുകള്‍..ഒന്നില്‍ ബി ടി മുതിര വിത്ത് ..ഒന്നില്‍ നാടന്‍ കര്‍ക്കിടക കഷായ വേരുകള്‍ ഉണ്ടാകുന്ന ചെടികളുടെ ഹൈ ബ്രീഡ് വിത്തുകള്‍..ഉണങ്ങിയ വേരുകള്‍..കഞ്ഞി ഉണ്ടാക്കുന്ന വിധം..തമിഴ് നാട്ടിലെ ഏതോ അരി ..നെയ്യ് ...(ഏതായാലും കേരളത്തിലെ വിലാസം ഒന്നിനും ഇല്ല..ജെ സി ബി എല്ലാ വിത്തുകളും പറിച്ചു കഴിഞ്ഞു എന്ന് കൊച്ചു പിള്ളാര്‍ക്കും അറിയാം..!!)<br />
<br />
എന്നിരിക്കെ എനിക്കൊരു സംശയം "ചേട്ടാ ..ഈ വിത്തുകള്‍ മുളപ്പിച്ച് എന്ന് കഞ്ഞി കുടിക്കാനാ..വേരുകള്‍ എല്ലാം ഉണങ്ങി..പണ്ട് അമ്മയൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട് കുഴി പരുത്തി വേരൊക്കെ ഇടിച്ചു പിഴിഞ്ഞ് കഞ്ഞിയില്‍ ചേര്‍ക്കുമെന്ന് ..ഇതിപ്പോ എന്തോ വേരാ, എങ്ങനെ പിഴിയും..?"<br />
<br />
അപ്പോള്‍ ചേട്ടന് പിന്നെയും എടുക്കുന്നു ഒരു സി ഡി ..."കഞ്ഞി പ്രിപറെഷന്‍ ടൂള്‍ " എന്ന് എഴുതി കണ്ടു...<br />
ഒപ്പം ഒരു കഞ്ഞി കുക്കറിന്റെ ഓപറേഷന് മാന്വലും..എന്റെ ദൈവമേ ചേട്ടന് പൊക്കി എടുക്കുന്നു അടിപൊളി കുക്കറും പാത്രങ്ങളും..<br />
<br />
'ഡാ , നീ കണ്ടോ പണ്ടത്തെ പോലെ അല്ല ..എല്ലാത്തിനും ഒരു ചിട്ടേം അടുക്കും ഉണ്ട്. വെറുതെ പൈസ കൊടുക്കുനതല്ല..<br />
<br />
അപ്പോള്‍ എനിക്കും സംശയം...ചോദ്യം.."ചേട്ടാ ഈ കിറ്റിനു എത്രയാ പണം?"<br />
<br />
ചേട്ടന് ഒന്ന് ചിരിച്ചു..എന്നിട്ട് പറഞ്ഞു..."മോനെ ആരോഗ്യമാ വലുത്..പണം പിന്നെ..പണ്ടൊക്കെ വല്യ കുടുംബക്കാരും പണക്കാരും ഒക്കെയേ ഇത് കഴിചിരുന്നുള്ളൂ ...സാധാരണക്കാരന്റെ ഇടയിലേയ്ക്കു ഇതൊക്കെ ഇറങ്ങി വന്നത് ആരുടെയോ ഭാഗ്യം..അപ്പോള്‍ ഒരു കിറ്റിനു അയ്യായിരം കൊടുക്കുന്നത് കൊണ്ട് ദോഷം ഉണ്ടോ?.....തന്നെയുമല്ല സി ഡി പ്ലെയറും കുക്കറും എല്ലാം ഫ്രീ..."<br />
<br />
എനിക്ക് തല കറങ്ങി...എന്നാലും ചോദിച്ചു..'ചേട്ടാ ഇത്രേം പണം...?"<br />
<br />
"ഓ, അതൊന്നും ഒരു പ്രശനമെയല്ല .... റേഷന്‍ കാര്‍ഡ് കൊടുക്കണം..സൊസൈറ്റി ലോണ്‍ തരും നമ്മള് മാസം തോറും അങ്ങ് അടചേച്ചാ മതി...എന്റേത് പത്തു തവണയാ ...ഇനി ചിങ്ങം തൊട്ടു അടവ് തുടങ്ങണം..എന്നാലും ഒരു കാര്യത്തിനല്ലേ.."<br />
<br />
എന്നിട്ട് ചേട്ടന് സഞ്ചിയില്‍ നിന്ന് വീണ്ടും ഒരു ചെറിയ പൊതി എടുത്തു..തുറന്നു..<br />
ലോ മൊട്ടില്‍, പരസിറ്റ് അമോള്‍ ആസ്പിരിന്‍ മുതലായ ആയുര്‍വേദ മരുന്നുകള്‍ വേറെയും!<br />
<br />
"ഡാ , അഥവാ ഇത് വല്ലോം കഴിച്ചു നമുക്ക് വല്ല എനക്കെടും തോന്നിയാല്‍ ഇതേല് വല്ലോം അങ്ങ് കഴിച്ചാല്‍ എല്ലാം മാറും..ഇതും പ്രകൃതിയാ.. "<br />
<br />
"ഹനുമാന് മരുത്വാ മല കൊണ്ട് വന്നപ്പം ..ഈ മരുന്നുകള്‍ ഇവിടെ വീണു പോയി മോനെ.."<br />
<br />
സംസാരം നീണ്ടത് അറിഞ്ഞില്ല..രാമായണ പാരായണം എവിടെ നിന്നോ മൈക്കില്‍ കൂടി ഒഴുകി എത്തി..<br />
"വിശുദ്ധം വരം സച്ചിദാനന്ദ രൂപം.."<br />
<br />
മഴ തോര്ന്നിരുന്നില്ല..ഞാനും ചേട്ടനും ഓരോ മൂലയില്‍ കര്കിടക കഞ്ഞി മനസാ സ്മരിച്ചു ..ശ്രീ രാമ ജയാ..<br />
കാലം പോയ പോക്ക്..<br />
ത്രേതാ യുഗത്തിലെ കഞ്ഞി കിറ്റ് എന്നാണാവോ ഇനി വയറ്റു പെഴപ്പിനായി രാമ ലക്ഷ്മണന് മാര്‍ വീട് വീടാന്തരം കൊണ്ട് വരുന്നത്..<br />
ഹനുമാന് ബ്രാന്‍ഡ് അംബാസ്സടര്‍ ആയി...സീത സെയില്‍സ് ഗേളും..<br />
"ഡാ , ഞാന്‍ പോകുന്നു അവിടെ ഭാര്‍ഗവി വയ്യാതെ ഇരിക്കുവല്ലിയോ..കിറ്റും കോപ്പുമൊന്നും കൊടുത്തില്ലേലും കണിയാന്റെ കഷായം ആവര്‍ത്തിക്കണം..<br />
ഇത് ചുമ്മാ പിള്ളാര് കളിയാന്നോ.....<br />
<br />
മഴ ഉള്ളത് വച്ച് തകൃതിയായി..പഴയത് പോലെ ഗരിമ ഇല്ലെങ്കിലും..താനെ പറയും പോലെ..<br />
<br />
കര്കിടകമേ ...മാപ്പ്.shajkumarhttp://www.blogger.com/profile/18183363596756768146noreply@blogger.com10