Powered By Blogger

2011, ഫെബ്രുവരി 10, വ്യാഴാഴ്‌ച

എത്ര വിസര്‍ജിയ്ക്കണം

ഇനി വരാവുന്ന ചില തീര്‍പ്പുകള്‍ ഇങ്ങനെയും ആകാം.
 അവനവന്‍റെ  കക്കൂസില്‍   മേലില്‍      അളന്നു വിസര്‍ജിയ്ക്കണം..
അളവില്‍ കൂടിയാല്‍ നിയമ പാലകര്‍ തൂറിയവനെ തുറുംകില്‍ അടയ്ക്കണം , അതിനുള്ള നിയമം ഉണ്ടാകണം..ഇല്ലായ്കില്‍  അവനെ തൂക്കും!!
കാരണം അമിത വിരേചനം അനാരോഗ്യ ലക്ഷണം ആകാം..നമ്മുടെ രാജ്യത്തെ ഓരോ പൌരന്‍റെയും ഈവക കാര്യങ്ങളെ ഇനി ഉത്തുന്ഗ നീതി അപ്പോസതലര്‍ക്ക് തീര്‍പ്പക്കാനുള്ളൂ..
മറ്റെല്ലാം ഒരു മാതിരി ഒതുക്കി!!

ഇന്ന് ഒരു പൌരനും ആയുസിന്‍റെയോ  ആരോഗ്യത്തിന്‍റെയോ കാര്യത്തില്‍ വേവലാതി വേണ്ടേ വേണ്ട..പട്ടിണി ഇല്ലാത്ത പോലെ , തൊഴില്‍ ഇല്ലായ്മ ഇല്ലാത്ത പോലെ , കുറ്റ കൃത്യങ്ങള്‍ പോയിട്ട് അതിന്റെ വാസനകള്‍ പോലും ഇല്ലാതായത് പോലെ ...ലോകം മുഴുവന്‍ മുങ്ങുന്ന അഴിമതിയുടെ കണിക പോലും ഇവിടെ കാണാന്‍ കഴിയാത്ത പോലെ..
ഈ ഒന്ന് രണ്ടു കാര്യങ്ങള്‍ കൂടിയേ ഉള്ളൂ..പിന്നെ ദേവലോകം താഴെ..മഹാബലി എന്നും ഓണ്‍ ലയിന്‍....കള്ളവുമില്ല ചതീമില്ല..വണ്ടി ഇടിച്ചുള്ള മരണോം ഇല്ലേ  ഇല്ല.


പുര വെന്തു തുടങ്ങി തീ പടര്‍ന്നു പുരം എന്നാണാവോ കത്തിപ്പടരുന്നത്?
ഇരിയ്ക്കുന്നത് ആനപ്പുറം ഏറി ,  താഴെ പോകുന്ന പട്ടിയെ ആന നോക്കിക്കോളും
അമ്മാവന്‍ ആനപ്പുറം ഏറിയിരുന്ന കാലത്തെ തഴംബൊന്നും ഇല്ല അതിനുള്ള വിധി ഇല്ലായിരുന്നു ..ആരുടെയൊക്കെയോ അടുക്കള പുറത്തു നിന്നും പെറുക്കി എടുത്ത ഒടിഞ്ഞ കസേരകള്‍ തല്ലി കൂട്ടി എടുത്തപ്പോള്‍ അതങ്ങ് മാന്ത്രിക കസേര ആയി..ഒന്നിനേം പേടിയ്ക്കണ്ടാ ..തിരു വാ തുറന്നാല്‍..ഉമ്മാക്കി ഉണ്ട് ..കയ്യില്‍ 
പിന്നെ ദന്ത ഗോപുരോം ..കൈ കാട്ടിയാല്‍ തങ്ക ഭസ്മവും ..മദിരയും  മദിരാക്ഷിയും..



ഞങ്ങളൊക്കെ കൊട്ടാര സദൃശം  നാല്‍ കാലിയില്‍ മലര്‍ന്നങ്ങനെ  ചരിയ്ക്കുംപോള്‍  അങ്ങു ദൂരെ കാണാകുന്നു ...
നിങ്ങള്‍ ഇരു കാലികളുടെ പുറമേറി  പുറകില്‍  വയസ്സായ  തന്തയോ,  തള്ളയോ , ഭാര്യയോ..ആ ..സര്‍ക്കാര്‍ ആശുപത്രിയില്‍ മരുന്നിനു ക്യൂ നില്‍ക്കാന്‍ ആകാം ..ആ ആര്‍ക്കറിയാം..
കൊടും  വെയിലില്‍ ശിരോ കവചം ഇല്ലാതെ പോകുന്നു..കഷ്ടം

സംകടം തോന്നി ഇത്രയും സമ്പന്നമായ രാജ്യത്തു പൌരര്‍കള്‍  വെയില്‍ കൊള്ളുകയോ..ഡായ്  ..പാടില്ല.  തന്നെയുമല്ല രാജ തുല്യം  പരവതാനി  പാതകളില്‍ ഒരു ടിപ്പറോ , സുപ്പര്‍ ഫാസ്ടോ എന്തിനു  ഒരു ഓട്ടോ പോലും മാന്യമായി ഓടി പോകുമ്പോള്‍ നിങ്ങളുടെ തല വല്ലവരും എറിഞ്ഞ് തകര്‍ത്തു കളഞ്ഞാലോ..എന്ത് നഷ്ടമാ രാജ്യത്തിനും ഞങ്ങള്‍ക്കും..
സത്യത്തില്‍ ഈ എ സിയില്‍ ഇരുന്നിട്ടും ഉറക്കം വരുന്നില്ല..ഇതങ്ങനെ വിട്ടാല്‍ പറ്റില്ല..തീട്ടൂരം ഉടന്‍..


ഇനി അപ നിര്‍മാണം..

  മകന്‍ തല തല്ലി മരിച്ചു പോയ ഒരു പാവം അച്ഛന്റെ സാമൂഹ്യ ബാധ്യതയോ എന്നറിയില്ല ...പൊതു ജനം ചിന്താ ശേഷി ഇല്ലാത്തവര്‍ എന്ന് കരുതിയോ എന്നും അറിയില്ല..ഒരു കടന്നു കയറ്റം പോലെ ഈ ശിരോ കവച നിയമാവലി തൂങ്ങി കെടക്കുന്നു..
ഒരു പക്ഷെ കഥാവശേഷനായ ആ പാവത്തിനോട് പോലും.. നീതി ഇല്ലാതെ..

നല്ലതും തീയ്യതും തിരിയുന്ന ജനത ഇതൊക്കെ കണ്ടറിഞ്ഞു ചെയ്യില്ലേ..? അവര്‍   ക്രോസ്     ബെല്‍റ്റും  കഴുത്തേല്‍ ബെല്‍റ്റും ഒക്കെ സ്വമേധയാ  വേണമെങ്കില്‍ ഇടട്ടെ ഇല്ലെങ്കില്‍ അതിന്റെ ഭവിഷ്യത്തും അനുഭവിയ്ക്കട്ടെ..  അടിച്ചടത്തൂടെ പോയില്ലെങ്കില്‍ പോയടത്തൂടെ അടിയ്ക്കണം.. ഇതൊക്കെ ഇട്ടു നടക്കുന്നവനെ ആള് മാറി കൊല്ലുന്നു..അവന്റെ വീട്ടില്‍ കയറി കുടുംബത്തിനെ മൊത്തം തല തല്ലി കൊല്ലുന്നു..!!

അതും     അല്ലെങ്കില്‍ ആവശ്യക്കാര്‍ ബന്ധപെട്ടാല്‍ ഈ കവചം ഫ്രീ  ആയി നല്‍കാം
ഒരു ജീവ കാരുണ്യ പ്രവര്‍ത്തനം ആയി..  മോക്ഷ വഴി..

അല്ലാതെ ഈ കവച കച്ചോടക്കാരന്‍ പൊട്ടി പാളീസ്‌ ആകുമ്പോള്‍ ..വിളിച്ചു കൂവി  സിബി ചക്രവര്‍ത്തി കോഴ വാങ്ങുന്ന   സി ഡി യും കൊണ്ട് ചാനല്‍ തിണ്ണ നെരങ്ങുന്നത് ഞങ്ങള്‍
  കാണാനും ആരൊക്കെയോ  അതിനു ഇട നില നിന്നു എന്ന് ഒളി ക്യാമറയെ കൊണ്ട്    പറയിക്കാനും   ആണോ..?   പിന്നെ നീ തങ്കപ്പന്‍ അല്ല പോന്നപ്പനാട ..എന്നു വെറുതെ പറയാനോ?

കൂട്ട ബാലാല്കാരങ്ങളും , കൊള്ളയും കൊള്ളി വയ്പ്പും  എന്ന് വേണ്ടാ സമസ്ത കാളി കൂളികളും തിമിര്‍ത് ആടുമ്പോള്‍ ..   ഈ     ഇത്തിരി തല തെറിച്ചു പോകുന്നത് തന്നെയാ നല്ലത് എന്റെ പിതാവേ..

മരിച്ചു   ജീവിയ്ക്കുന്ന    എന്ടോ സള്‍ഫാന്‍ ദുരന്തങ്ങള്‍ ഈ കേരളത്തില്‍ ഉള്ളപ്പോള്‍  അത് വില്‍ക്കാനും  വിതയ്ക്കാനും ശേവുകം ചെയ്തവര്‍ ഉള്ളപ്പോള്‍...
പട്ടിണി മരണം ഒന്നെങ്കിലും ഉള്ളപ്പോള്‍    
ഒരു ശിരോ കവചം, ഒരു ക്രോസ്  ബെല്‍റ്റ്‌  എത്രയോ ചെറുതാണ്..ഉറുമ്പിനോളം....

മുന്‍ഷി പറയുമ്പോലെ " എള്ളു ചോരുന്നതറിയും  എണ്ണ ചോരുന്നത് അറിയില്ല"

   



2011, ഫെബ്രുവരി 2, ബുധനാഴ്‌ച

"എവോഡ് നെയ്റ്റും കുറെ തുടകളും!"

ഓ ഈ കഴിഞ്ഞ രാത്രികളില്‍ ഒന്നുമേ ഉറങ്ങാന്‍   കഴിഞ്ഞില്ല .

ഉറക്കം തഴുകി ഒഴുകി വരുംബോളെയ്ക്കും  പള പള തിളങ്ങുന്ന  നിക്കറിന്റെ പകുതിയില്‍ നിന്നും ചാടി കളിയ്ക്കുന്ന ഫ്രില്‍ " എന്ന് വിളിയ്ക്കുന്ന ഞൊറികളുടെ കൈയ്യാട്ടി വിളി..സഹിയ്ക്ക വയ്യ എഴുന്നേറ്റ് കട്ടിലില്‍ ഇരുന്നു..വല്ലാത്ത പരവേശം  അടുത്തിരുന്ന കൂജയില്‍ നിന്നും കുറെ വെള്ളം മട  മടാന്നു കുടിച്ചു..എന്നിട്ടും പിന്നേം ദാഹം..

അര്‍ജുന പത്തു ജപിച്ചു കൊണ്ട് വീണ്ടും കെടന്നു.. പനി, ജ്വരം ഒക്കെ വന്നു കെടന്നാലും ഉറക്കം പെണങ്ങി നിന്നിട്ടെയില്ല...

ഇതിപ്പം ജ്വരത്തിലും കൂടിയ എന്തോ..അറിയാതെ കണ്ണ് പിന്നേം അടഞ്ഞു..
ദാ വരുന്നു ..പണ്ടൊക്കെ കുരുമുളക് , കോലിഞ്ചി ഒക്കെ തൂക്കിയിരുന്ന "ചേളാവ് " എന്ന് ഞങ്ങടെ നാട്ടില്‍ പറയുന്ന തുണി കഷണം ഒരു വശം കീറി കെടക്കുന്ന മാതിരി   ചിറികള്‍ (ലിപ്സ്!)       ഉള്ള ഒരു നീര്‍കോലി സുന്ദരി ..കാലുകള്‍ പൂച്ച നടത്തോമല്ല ഏറു കൊണ്ട പട്ടീടെ ഒട്ടോമല്ല..കക്ഷം ഒന്ന് രണ്ടു വള്ളികള്‍ കോര്‍ത്ത്‌ ചേര്‍ത്ത് കെട്ടിയിരിക്കുന്നു..വന്നപാടെ കീറിയ ചേ ളാവ് ഒന്നൂടെ കീറി  ഒറ്റ കീച്ചാ ..
"ഗിടീവ്നിംഗ് എവ്ഴ്ബാടി "  ഒന്നും പിടി കിട്ടിയില്ല ഏത് ഭാഷ  അപ്പനെ ..വന്നത് മദാമ്മേമല്ല  മന്ഗൂസുമല്ല   എന്‍റെ ദൈവേ ഈ രാത്രി കാള രാത്രി തന്നെ..
 "വേള്‍കം ഓള്‍ ഒഫ് ..ടു .....തീജ്വാല എവോഡ് നെയ്റ്റ്  ട്യൂ തെവ്സ്ന്റ്റ് ളെവാന്‍ "
ഈശ്വരാ കുറെ പിടി കിട്ടി ഈ ളെവാന്‍ " എന്താ,
അങ്ങനെ ഒരാളെ കേള്‍ക്കുന്നത് ആദ്യം.
" നമുടെ  മുഗ്യ അടിടി ..ഔഴ്ഹ  ചീഫ് ഗേഷ് ..ഈണ്ട്യന്‍ ഷേന്മാ വെട്യിലെ നേത്യ വെഷ്മയം ..ഷീ ..അമ്ടവ്ബാഷന്‍..ഗീവ് ഹിം എ ബീഗ് ക്ലാ.."
 
അവസാന ഭാഗം  പിടി കിട്ടി ..പണ്ടൊക്കെ സൈക്കിള്‍ യന്ജ പരിപാടികള്‍ക്കിടയില്‍ അയിറ്റം മാറുമ്പോള്‍ " കൈ അടിച്ചു പ്രോത്സാഹിപ്പിയ്ക്കൂ സഹോദരങ്ങളെ എന്ന് പറയുമ്പോലെ.."
ആദ്യം പറഞ്ഞത് എന്താണാവോ..എത്തും പിടീം കിട്ടുന്നില്ല..

കൂര്‍കം ഇനി വലിയ്ക്കാനില്ല ,അത് പോലെ അടുത്ത് കെടന്നുറങ്ങുന്ന         ഭാര്യയെ തോണ്ടി വിളിച്ചാല്‍ ഇതിലും മനസിലാകാത്ത ഭാഷ കേള്‍ക്കണ്ടാതായി വരും..കണ്ണ് ഇറുക്കി അടച്ചു കെടന്നു ..എന്തെങ്കിലും ആകട്ടെ ഉറങ്ങാന്‍ നോക്കാം..ഒന്ന് മയങ്ങിയോ..ആ..  ദേ പിന്നേം ..
"  നീങ്ങ്ലെ ന്രീത ച്വാട് കെണ്ട് ആരാടിക്കാന്‍ നമ്ല്ടെ മലായാല്‍ സിന്മാ ...."
ഓഹോ..സമ്മതിക്കുകെല്ല...ഉണര്‍ന്നും ഉറങ്ങീം ഈ രാത്രി ..സമയം നോക്കിയാല്‍ ഇനി പിന്നേം ടെന്‍ഷന്‍ ..

ഹെന്റമ്മേ ...വരുന്ന വരവ് കണ്ടോ..അഞ്ചെട്ടെണ്ണം  അടി കൊണ്ട പൂച്ച  പോലെ  മേല് കീഴ്‌ ചാടി .. കാലുകള്‍ ക്യാമറ കണ്ണ് കളിലെയ്ക്ക്‌  വീശി വീശി  പാവംക്യാമറ നാണിച്ചുവോ..ചിത്രം മാറി..അരയില്‍ ആരോ നിര്‍ബന്ധിച്ചു ഇട്ടു കൊടുത്ത ഒരു അര മുറി നിക്കര്‍ അതിനു ചുറ്റും തൊങ്ങല്‍ പിടിപ്പിച്ച അങ്ങോട്ടും ഇങ്ങോട്ടും കാണാവുന്ന ഒരു തുണി കഷണം...ഹൈ..ചടുല പാദങ്ങള്‍ അല്ല ..ദ്രുത ചടുലം ഇടുപ്പും നിതംബവും ..ആട്ടു കല്ലില്‍ തിരിയുന്ന കുഴവി പോലെ..ഉറക്കം വരാഞ്ഞത് നന്നായി..പിന്നെ മഞ്ഞ നിറം പൂശിയ ഫിമുര്‍  മസ്സിലുകളും ...അതാണല്ലോ ഇതിന്‍റെ ഒരിത്!

നൃത്തം കണ്ടു രസിച്ച് അറിയാതെ കൈ ഭാര്യേടെ മേല്‍ തട്ടി..നല്ല സ്ഫുടതയോടെ അവള്‍ പറയുന്നു,        "വയസ്സായവര്‍ക്ക് കാണാന്‍ പറ്റുന്നത് വല്ലോം കാണണമായിരുന്നു  ടി വിയില്‍ ന്യുസ് പോലും കാണാത്ത   മനുഷ്യന്റെ ഒരസുഖമേ..  നിങ്ങള്‍ അപ്പുറത്ത് എങ്ങാനും പോയി സ്വപ്നം ആവശ്യത്തിനു കാണ്...  രണ്ടു ദിവസത്തെ പരിപാടി അല്ലായിരുന്നോ.. കൊറേ കാണാം .. എനിക്കുറങ്ങണം.."

എന്‍റെ സംശയം ഏറി.." നീ എന്‍റെ സ്വപ്നം കോപ്പി അടിച്ചോ.." ഞാനവളെ തോണ്ടി..
" എനിക്കും ഉറക്കം വന്നില്ല ..ഞാനും കണ്ടത്  വാക്ക വാക്ക എന്നും പറഞ്ഞുള്ള തുള്ളലാ ..പിന്നെ മറു ഭാഷയില്‍ഒരു പെണ്ണ് വാ കീറുന്നതും  ..അമിതാബ് ബച്ചനെ പോലെ വല്യ മനുഷ്യര്‍ക്ക് മുന്‍പില്‍ മലയാളീടെ മാനം കെടുത്തുന്ന ഭാഷ പ്രയോഗവും.. കോക്രി കുത്തലും "

"ശരിയാ ഭാര്യെ ..ശുദ്ധ  മലയാളത്തില്‍, പാട്ടിലൂടെ  നമ്മുടെ മനസിനു പറക്കാന്‍  ചിറകുകള്‍ തരുന്ന മലയാളത്തിന്‍റെ വാനമ്പാടിയും സദസ്സില്‍ ഇരിക്കുമ്പോള്‍ എന്തിനു ഈ ഭാഷാ വ്യഭിചാരം എന്ന് ഞാനും നാണിച്ചു പോയി.."

"ഓ, നിങ്ങള്‍ക്ക് അതൊന്നുമല്ല   ഈ വയസ്സാം കാലത്ത് തുണി  ഇല്ലാ ചാട്ടം ശരിക്ക് കാണാന്‍ കഴിയാഞ്ഞതില്‍ ഉള്ള സങ്കടമാ ..
ഓരോ സംസ്കാരം ഓരോരുത്തര്‍ക്കും ഉണ്ട് ..അവര്‍ക്ക് വേണ്ടത് അവരുടെ സംസ്കാരം അനുവദിക്കുന്നുമുണ്ട്.. വേഷോം..അനുകരണോം ..എന്തും സഹിയ്ക്കാം പക്ഷെ ഭാഷയും സംസ്കൃതിയും.. അതിന്മേല്‍ ആരും തൊട്ടു കളിയ്ക്കാറില്ല എന്ന് തോന്നുന്നു..
പാവം മലയാളിയ്ക്ക്  മാത്രം അപ്പ കാണുന്നവന്‍ അപ്പന്‍..അവനു ഭാഷേം ഇല്ല  നൃത്തോം  ഇല്ല   പാട്ടും ഇല്ല അവസാനം വടക്കൂന്നു വന്നതുമില്ല ഒറ്റാലില്‍ കെടന്നതുമില്ല.."

" അതെന്നാ നീ പറയുന്നേ ..ഇപ്പോഴും ഒന്നരേം മുണ്ടും ഉടുത്ത്  രാമായണോം വായിച്ചു നടക്കണോ.."

  "വേണ്ട.." ഭാര്യ എഴുന്നേറ്റ് ഇരിയ്ക്കുന്നു  ദൈവമേ.
" ഓണത്തിന് പ്ലാസ്ടിക് ഇലയില്‍ ഓണം ഫീസ്റ്റ് കഴിയ്ക്കാം ..ബോബ് ചെയ്ത മുടി അഴിച്ച് ഇട്ട് ചുണ്ടില്‍ ലിപ്സ്ടികും തേച്ചു  സി ഡി പാട്ട് വച്ച്  ..തിര്‍വതിര..ഡാന്‍സ് കളിയ്ക്കാം.. വാങ്ങിയ പൂ കൊണ്ട് അത്ത പൂവിടാം ..."

"കാലം മാറുമ്പോള്‍ നമ്മളും മാറണ്ടേ ..മാറ്റം ഇല്ലാത്തതു മാറ്റം മാത്രം എന്ന് മാര്‍ക്സ് പറഞ്ഞിട്ടുണ്ട്.."  ഞാനും ഒന്നുണര്‍ന്നു .

"അത് ശരിയാ മൂലധനോം മാറ്റി ഇപ്പം സ്വിസ്സ് ബാങ്കില്‍ അല്ലിയോ ഇടുന്നത്...അല്ലെങ്കില്‍ റിയല്‍ എസ്റെറ്റ്‌ ...  നമ്മള് കൊയ്തത് വല്ലോരുടെം ആയില്ലേ   എന്‍റെ പൈമ്കിളിയെ..മൂലോമില്ല ധനോമില്ല.."  അവള്‍ എന്നെ കൊഞ്ഞനം കാട്ടി കാണും ഇരുട്ടില്‍ ഒന്നും കാണാനും വയ്യ.

"എന്ന് പറഞ്ഞാല്‍ ഉയര്‍ന്ന വിദ്യാഭ്യാസം   വിദേശ പഠനം, തൊഴില്‍,  വരുമാനം മലയാളി അടി മുടി മാറിക്കഴിഞ്ഞു..വനിതാ വിമോചനം ..പെണ്ണെഴുത്ത്‌..' ഞാന്‍ വിട്ടില്ല..വരട്ടെ കാര്യങ്ങള്‍ ഏതായാലും നേരം വെളുക്കാന്‍ അധികമില്ല..

"പണം മുഴുവനും തമിഴ് മേശരിമാരും  കാറ് കമ്പനിക്കാരും ജൂവലറി കാരും ഒക്കെ  കൊണ്ട് പോയെന്നാ തോന്നുന്നേ ..ഇരുപതുനായിരം സ്ക്വയര്‍ ഫീറ്റ് വീടും മൂവായിരം സ്ക്വയര്‍ ഫീറ്റ് സിമന്‍റ് കല്ലുകള്‍ പാകിയ മുറ്റോം..പോര്‍ച്ചില്‍ ആളാം പ്രതി കാറുകളും..തന്തേം തള്ളേം അസ്തമയ കേന്ദ്രങ്ങളിലും!

പിന്നെ , പെണ്ണ് എഴുതണം പക്ഷെ അതിനെ ഒരു പേരിട്ടു വിളിയ്ക്കണ്ട കാര്യമില്ല..പണ്ടും പെണ്ണുങ്ങള്‍ ഒന്നാം തരമായി എഴുതിയിട്ടുമുണ്ട് ..."

രംഗം രാത്രി തണുപ്പത്ത് ചൂടാക്കി ..ഒരു ഷോയും സ്വപ്നവും  വരുത്തി വച്ച വിന...അതും മുടങ്ങി..

"പിന്നെ വനിതാ വിമോചനമോ എന്തോ.. എന്തായാലും ഈ ഷോകള്‍ ഒക്കെ ആണുങ്ങളെ കാണിയ്ക്കാനാ"എന്ന് എന്‍റെ അറിവില്ലാത്ത മനസ് പറയുന്നു....അതില്‍ നിന്നൊന്നും ആര്‍കും മോചനമില്ല..
"ഏറെ പറഞ്ഞാല്‍ പറയും അത് തൊഴിലാണ് അല്ലാതെ സ്വത്വം അല്ല എന്നൊക്കെ.. എന്തായാലും അമ്മേം അപ്പനും മക്കളും കൂടിയാ ഇപ്പം മറ്റേ തൊഴിലിനു ആളെ കൂട്ടുന്നത്‌ ..ആദ്യം പണക്കാര്‍ ആകണം പിന്നെ ജീവിയ്ക്കാം." അവള്‍ ഒരു കോട്ടുവാ ദേഷ്യത്തില്‍ വിട്ടു.

  "പുതു തലമുറ അതൊക്കെയാ ഇഷ്ടപ്പെടുന്നെ ..വയലാറും ദേവരാജനും എന്തിനു യേശുദാസ് പോലും കട്ട പൊഹയാ.."  ഞാന്‍ ചിരിച്ചു..

എന്‍റെ മനുഷ്യാ ഇവിടെ ഇപ്പോള്‍ പ്രി മാര്യേജ്  കൌണ്‍സിലിങ്ങ് കളുടെ  കാലമല്ലിയോ...എന്നാല്‍ അതും കഴിഞ്ഞു കല്യാണോം കഴിച്ചു പോകുന്ന കുഞ്ഞുങ്ങളുടെ കാര്യം ആറു മാസം കഴിഞ്ഞു ആരെങ്കിലും തെരക്കാര്‍ ഉണ്ടോ..വീട്ടുകാര്‍ ഒഴിച്ച്  ?    പലതും പല വഴി പിരിഞ്ഞു പോകുകയാ . പുതിയ തലമുറ പോകണ്ട വഴി ആരും കാണിയ്ക്കുന്നില്ല..എല്ലാരും തെരക്കിലാ..വിദ്യാഭ്യാസവും തൊഴിലും കൂടുന്ന പോലെ മനസും കൂടണം..അതിനു വീട്ടില്‍ നിന്നും തുടങ്ങണം.
ഒരു പോസ്റ്റ്‌ മാര്യേജ് കൊണ്ഫ്ളിക്റ്റ്‌  ക്ലിയറിംഗ് ക്ലിനിക്കും ഇനി ആകാം...പിന്നെ ഡ്യൂപ്പ് അല്ലാതെ എങ്ങനെ ജീവിക്കാം എന്നൊരു പഠനവും.   "


അവള്‍ ഈ ഏഴര വെളുപ്പിന് കത്തി കയറുകയാണ്.. യുദ്ധത്തില്‍ ഞാന്‍കീഴടങ്ങി ആവ നാഴി കാലി!!

  അടുക്കള കാരിയായ ഒരു ഭാര്യക്ക് ഇത്ര നിരീക്ഷണ പാടവമോ..പണ്ഡിത മനസോ....വിമോചന   സിദ്ധാംതങ്ങളോ ...!!        നീയാര്‍   കണ്ണകിയാ  കള്ളിയങ്കാട്ടു  നീലിയാ..?

എഴുന്നേറ്റ് കുടിച്ചു ഒരു കൂജ  വെള്ളം കൂടി..

 നേരം   വെള്ള കീറി..എഴുത്തച്ഛന്റെ പനം കിളി പാടുന്നു .."ഷമിനാമിനാ  വാക്ക വാക്ക ..ദിസ്‌ ടൈം ഫോര്‍ അഫ്രികാ.."

ഒന്നുറങ്ങി എന്ന് തോന്നുന്നു ..അപ്പോള്‍ കണ്ട സ്വപനത്തില്‍ മലയാള സിനിമ, ചാനല്‍  ഷോകള്‍  പോലെ മലയാള സംസ്കാരവും നാല്‍ കവലയില്‍ നമ്മുടെ കുഞ്ഞുങ്ങളുടെ കൂടെ  നില്‍ക്കുന്നു" ..
ഞെട്ടിപ്പോയി  ...നിസ്സഹായതയില്‍ ആകാം ഉറക്കം  അറിയാതെ തഴുകി....

"ഗെഡ് മേണിംഗ്     ളേഡീസ്  എന്‍ ജെന്റി ള്‍  മെന്‍ ....ഒറ് ശുപ്രബാതം കുടി ...."
 അടുത്ത ഷോ  എപ്പോള്‍ തുടങ്ങും?

2011, ജനുവരി 28, വെള്ളിയാഴ്‌ച

രവീന്ദ്ര സംഗീതം.

ചാരു കസേരയില്‍ ഊര്‍ന്നിറങ്ങി കിടന്നു കൊണ്ട്..കാലുകള്‍ പൊക്കി വച്ച്
അത്ര നല്ലതല്ലെങ്കിലും മൃദു സ്ഥായിയില്‍ രവീന്ദ്ര പ്രസാദ്‌ പാടുന്നു.."അകലെ അകലെ നീലാകാശം.."

മുന്പ് ഇതേ  കസേരയില്‍  നരേന്ദ്ര പ്രസാദ് ഇരുന്ന് പരുക്കന്‍ സ്വരത്തില്‍ ഏതോ ഗസല്‍ മൂളുംപോളും...നിര്മമരായി ഞാനും കൂട്ടുകാരും...കേട്ടു നിന്നു..
   
മാവേലിക്കരയുടെ സ്വന്തമായിരുന്ന രണ്ടു പേരും പിരിയുമ്പോള്‍ എല്ലാ കരകളിലും സാന്നിധ്യം അറിയിച്ചു കഴിഞ്ഞിരുന്നു. സ്നേഹം കൈ വിടാന്‍ മനസില്ലാത്തവര്‍, അവരുപോലും അറിയാതെ ആ സ്നേഹം ഈ പ്രസാദുകള്‍ ചോര്‍ത്തി എടുത്തിരിക്കും

കാക്കി ഇടുന്നവന്റെ  ചേഷ്ടകള്‍  ഒട്ടും ഇല്ലാതിരുന്ന സൌമ്യനായ പ്രസാദില്‍
അറിവിന്‍റെ ആധിക്യമാകം അങ്ങനെ ഒരു നിസ്സന്ഗത  ഉണര്‍ത്തിയിരുന്നത് മുള വളരുംതോറും കുനിയുന്നത് അതിന്റെ കുലീനത്വം..അത് പ്രകൃതി നീയമം.

  വേഷം കെട്ടുന്നു ആടുന്നു എന്നൊരു തോന്നല്‍ അല്ലാതെ വാലു കുലുക്കി പക്ഷിയുടെ മനസ്സ്  അല്ലായിരുന്നു.

പക്ഷെ  അനിവാര്യം ആയ നിയതി ഒരു കാവ്യ നീതിയും ഇല്ലാതെ വിധി നടപ്പാക്കി.
തൊഴിലിടം തന്നെ ബലിയിടം ആയി..കളിയായി തുടങ്ങിയത് കരയാന്‍ ഉള്ള നാടകമായി.

ഈ ചാര് കസേരയില്‍ ഇരിക്കുമ്പോള്‍ മനസ് പിടയ്ക്കുന്നു കാണുമ്പോളൊക്കെ രണ്ടു കവിളിലും തലോടുന്ന ആ വിരല്‍ തുമ്പുകള്‍ എന്നിലേയ്ക്ക്..

അരികില്‍ ഉയരുന്ന മൃദു മന്ത്രണം.."നിത്യ സുന്ദര നിര്‍വൃതിയായ്‌ നീ നില്‍ക്കുകയാണെന്‍ ആത്മാവില്‍.."

(കാലം അവിചാരിതം  ഊതി കെടുത്തിയ പ്രിയ സുഹൃത്ത് ശ്രീ . രവീന്ദ്ര പ്രസാദിന്റെ മുന്‍പില്‍ കെടാത്ത ഓര്‍മ്മകളുമായി.)

2011, ജനുവരി 15, ശനിയാഴ്‌ച

കൊച്ചേട്ടന്‍

"തങ്കം..മോ...ശഹെലം  മീഞ്ചാര്‍ ഇവിടെ ഫ്രീ ആയിട്ട്   ഒന്ന്  വെളംപിയെക്കണേ.."
കയറ്റത്തിലെ കടയുടെ കിളിവാതിലിലൂടെ ഇറക്കത്തിലെ വീടിന്റെ അടുക്കളയിലേയ്ക്ക് ഭാര്യ തങ്കമ്മയ്ക്ക്    ഒരു മിസ്‌ കാള്‍..റിപ്ലേ കാത്ത് ഉണ്ണാതെ ഇരിക്കുന്നവന്‍ ചുമ്മാ ഇരിക്കത്തെ ഉള്ളു ...എന്നാല്‍ സ്ഥിരം ഊണ് കാരന് അറിയാം ഇതൊരു പരസ്യം മാത്രം ആണെന്ന്...വിശന്നു വയറു പോപ്‌ കോണ്‍ പോലെ പോരിയുംപോള്‍ പിരിച്ചെടുത്ത ചില്ലറ  എട്ടു  രൂപയുമായി ബെഞ്ചിന്റെ ഒരറ്റത്ത് ഞങ്ങള്‍ മൂന്ന് പേര്‍, സ്ഥിരം നാടക വേദി.. ഒരിലയും..  ഒരൂണും.

വാഴ ഇല വെയിലത്ത്‌ വാട്ടി കഴുകി അതില്‍ പുന്നെല്ലിന്റെ ചോറും നടുക്ക്  വലിയ സ്റ്റീല്‍ ചരുവത്തില്‍ തവി ഇട്ടു മരണ കിണര്‍ പോലെ കറക്കി അവസാനം ഒരു സ്പൂണ്‍ പരിപ്പ് കറി, ഒഴിച്ചതല്ല , എറിഞ്ഞ് പറ്റിച്ചത് ,
കോണില്‍ ഇത്തിരി പയര്‍ തോരന്‍,  കടു മാങ്ങാ ..അര പപ്പടം
നീട്ടി പിടിച്ച ഒരു മീന്‍ കറി..അതിന്റെ കഷണം മുടി വച്ച് മുറിച്ചിരിക്കണം! ആ മീന്‍ തീരുമ്പോള്‍ ഇനിയും  വിളമ്പുമായിരിക്കും  എന്ന് പകല്‍ കിനാവ്‌ കാണുന്നവന് ഒരു കൊളുത്താണ്   ഫ്രീ " മീന്‍ ചാര്‍ പ്രയോഗം. അല്ലെങ്കില്‍ നടക്കാത്ത സ്വപ്നം.
ഞങ്ങള്‍ മുഖം മറച്ചു ചിരിക്കും...ആദ്യം ഞങ്ങള്‍ക്കും പറ്റിയപ്പോള്‍ ആരെങ്കിലും   ഉറപ്പായിട്ടും ചിരിച്ചിരിക്കണം.

ഇത് കൊച്ചേട്ടന്റെ ചായ മക്കാനി..!  ധാബാ ..  അല്ലെങ്കില്‍ പറുദീസാ ഹോട്ടല്‍!!
സിഗരറ്റും നാരങ്ങാ സര്‍ബത്തും പഴവും എന്ന് വേണ്ടാ ചൂട് കട്ടനും ബീഡിയും വടയും...
മൂലധനമോ,  വൈരുദ്ധ്യാത്മക  ഭൌതിക വാദമോ ഇല്ല..എന്നാല്‍ നീണ്ടു നിവര്‍ന്ന് അല്ലെങ്കിലും ഒടിച്ചു കുത്തി കെടക്കാന്‍ ഒരു ബെഞ്ച്‌ തിണ്ണയില്‍ ഉണ്ട്..
പക്ഷെ കെടക്കാന്‍ അനുവാദം ഇല്ല ഒപ്പം രാഷ്ട്രീയം ക,    മാ എന്ന് പോലും മിണ്ടാനും പറ്റില്ല.
പട്ടാള ചിട്ടയാ..അനുസരിച്ചില്ലെങ്കില്‍
" നാളെ ഇതിനകത്ത് കേറാന്‍ നോ..പറ്റു പുസ്തകവും പുരിപ്പിചേച്ചു അങ്ങ് പോയാട്ടെ.." കൊച്ചേട്ടന്റെ ഭാഷ. 
വെഷത്തിനു  പോയിട്ട് വേഷത്തിന് പോലും   പരുങ്ങുന്നവര്‍ ആരും    ഒരിക്കലും ആ  ലക്ഷ്മണ രേഖ മുറിച്ചിട്ടില്ല..അത് കാരണം രാഷ്ട്രീയ ഭേദ ഭാവങ്ങള്‍  കോളജ് ഗേറ്റ് കടന്നാല്‍ വാനിഷ് ചെയ്യുമായിരുന്നു...സ്വത്വത്തെ കുറിച്ചുള്ള തിരിച്ചറിവ് ..പറ്റു പുസ്തകം പഠിപ്പിച്ചിരുന്നു..
നാല് പുത്തന്‍ കൈയ്യില്‍ ഉള്ള ഐസ് ക്രീം കുഞ്ഞുങ്ങള്‍ അങ്ങോട്ട്‌ മൂട്ട കടി ഏല്‍ക്കാന്‍ ഒട്ടു കേറി വരികേമില്ല..അവരായി അവരുടെ പാടായി..
വട്ട  കീറി അടുപ്പില്‍ വച്ചതിന്‍റെ പൊകയോ..പഴയ കൂ കൂ തീവണ്ടി പോലെയും..കണ്ണില്‍ മുളക് എഴുതിയ പോലെ..

ഇത്രയും ആമുഖം..കഥ അല്ലിത്.. എന്നാല്‍..കഥയായി മാറി  ഓരോരോ കാലത്തിലും കഥകള്‍ ഉണ്ടായതും  ഇങ്ങനെ ആയിരുന്നിരിക്കണം.
എണ്‍പതുകളില്‍ മുണ്ടും മുറുക്കി ഉടുത്ത് കോളജ് ക്യാമ്പസ്സില്‍  ഒരു കക്ഷത്തില്‍ പുസ്തകവുമായി  എസ് എഫ് ഐ യും, കെ എസ് യു  വും , എ  ബി വി പിയുമൊക്കെ പടുത്ത് ഉയര്‍ത്താന്‍ അന്തരീക്ഷത്തില്‍ കൈയ്യുകള്‍ എറിഞ്ഞ് , പല്ലുകള്‍ കോര്‍ത്ത, ഇത്തിരി പ്രേമവും ഒത്തിരി റൊമാന്‍സും, അതിലേറെ  നൈരാശ്യവും , താടിയും ..ബീഡിയും..ലഖു ലേഖകളും..ജഗ പൊകയും ഒക്കെ കരുതിയ  ഓരോ മലയാളീടെം മനസ്സില്‍ എന്നും എവിടെയും   ഉള്ള ഒരു കൊച്ചേട്ടന്‍  കഥ മെനഞ്ഞത് എത്ര എത്ര..

ഞങ്ങള്‍ക്കും ഉണ്ടായിരുന്നു  ഒരു കൊച്ചേട്ടന്‍..പേരില്‍ മാത്രം.  പ്രായം കൊണ്ടും പറച്ചില്‍ കൊണ്ടും  അമ്പേ   വല്ല്യേട്ടനും..
കിനാവള്ളിയുടെ കൈ കാലുകള്‍ , നടുവേ കീറി പകുത്ത കറുത്ത് വെളുത്ത മുടി ഇഴ..പഴുതാര മീശ , തിളങ്ങുന്ന കണ്ണുകള്‍ , വട്ട ചെവി ,നെഞ്ചിന്റെ പകുതി കാണുന്ന മിലിട്ടറി ബനിയന്‍..ലഡാക്കില്‍ ജോലി ചെയ്ത ഒരു ബാട്ജും  എന്തോ ഒരു മൃഗ തലയുടെ പടവും, അതേല്‍ പിന്നെയും ഒരു സേഫ്ടി പിന്നും..പല്ലിട കുത്താനും ചെവിയില്‍ ഇടാനും  മള്‍ടി പര്‍പസ്.       കളം  കളം ഫോറിന്‍ കൈലി ഇടയ്ക്കിടെ  അഴിയും  അപ്പോള്‍ കൊച്ചേട്ടന്റെ പുക്കിളും വരയന്‍ നിക്കറും കാണാം.
അദ്ദേഹത്തെ ചുറ്റി പറ്റി ഒരു ചായക്കട   മൂന്ന് കാലില്‍ തല എടുപ്പോടെ മൂന്നാം കാലം കൊട്ടുന്ന ഒരു സമോവറും...അതില്‍ പകുതി ചൂടില്‍ അങ്ങനെ കെടക്കുന്ന വെള്ളവും..
പട്ടിക കഷണം തല്ലി കൂട്ടി അതിന്മേല്‍ മുന്ന് ഇഞ്ചിന്റെ ആണികള്‍ ആവശ്യത്തില്‍   അധികം അടിച്ചു കയറ്റി പലക കോണിച്ചു  വച്ച ഡെസ്ക് എന്ന സ്വയം കൃത അനര്‍ധവും.
വെട്ടു കല്ല്‌ പകുതി കെട്ടി പൊക്കി അതിന്മേല്‍ ചാണകം മെഴുകിയ പാതകം..അലുമിനിയം കലത്തില്‍ മുകളിലൂടെ ഒലിച്ചിറങ്ങിയ കരിഞ്ഞ്  ഉണങ്ങിയ  പാല്‍ പതകള്‍..
ചാരം മൂടി കെടക്കുന്ന കനല്‍ കൂന..ബീഡി കത്തിയ്ക്കാന്‍ ഒരു കനല്‍ കഷണം ഗവേഷണം ചെയ്തു കണ്ടെത്തണം. കിട്ടിയാലോ ചാരം പരമശിവന്‍ചൂടിയ പോലാകും!
നെര പലകകള്‍ തങ്കമ്മ ചേടത്തീടെ പാവാട വള്ളി കൊണ്ട് കെട്ടി ഭിത്തിയോട് ചേര്‍ത്ത് വച്ചിരിക്കുന്നു..  തറയില്‍,  മുകളിലെ ഓല ടെലി സ്കൊപ്പിലുടെ വന്നു വീണ       സൂര്യ മുട്ടകള്‍ പല വലിപ്പത്തില്‍  പൊട്ടാതെ ..ബ്ലോക്ക് മുട്ട അല്ലാതിരുന്നതിനാലാകം,   നേരിയ മഞ്ഞ ചുവ മുട്ടകള്‍ക്ക് ഉണ്ടായിരുന്നു.
മണ്‍ ഭിത്തിയില്‍ സോമനും ജയഭാരതിയും  അകന്നു നിന്നു ഉമ്മ കൊടുക്കുന്ന പടം..ആരോ കരികൊണ്ട് യോജിപ്പിച്ചിരിക്കുന്നു....കൊച്ചേട്ടന്‍ കാണാഞ്ഞതല്ല ..പിള്ളാരല്ലേ എന്ന് കരുതി..പിന്നെ കാനത്തിന്റെ കഥയും.
രണ്ടു ബെഞ്ചും ഒരു ഡെസ്കും ....ബീഡി പെട്ടിയുടെ ഒരു മുറിയില്‍ കാജ , ദിനേശ് ബീടികളുടെ ഒഴിഞ്ഞ കവറുകള്‍..ഒരു മുറിയില്‍ പനാമ , വില്‍സ് , ചാര്‍മിനാര്‍ സിഗരറ്റുകളുടെ നിറം മങ്ങിയ കൂടുകള്‍..സിഗരറ്റോ ബീടിയോ ഇല്ലാഞ്ഞല്ല..കൊച്ചേട്ടന്റെ ഭാഷയില്‍ പറഞ്ഞാല്‍.." ചുമ്മാ വാങ്ങി വലിച്ചു തള്ളിയെച്ചങ്ങു പോഹും..പറ്റുമില്ല പറകേമില്ല..അവനെ ഒക്കെ വലിപ്പിക്കാന്‍ ഞാനാരാ വലിവിന്റെ ഡോക്ടറോ.."
(ഓസില്‍ പൊഹ  വലിക്കുന്നവന്‍ ആരായാലും അവനെ വലിവിന്റെ ദീനക്കാരന്‍ എന്നെ കൊച്ചേട്ടന്‍ വിളിക്കൂ ..പല സുഹ്രതുക്കളെയും ഞങ്ങള്‍ ആ പേര്‍ വിളിച്ചിരുന്നു...)

ചിരിച്ചോണ്ട് പിന്നെ പറയും "നിങ്ങള്‍ക്ക് ഒള്ളത് ഞാന്‍ മേശയ്ക്ക് അഹത്ത് വച്ചിട്ടുണ്ട്..."
ക" എന്നതിന് പഹരം" കൊച്ചേട്ടന്‍  ഹ " കേറ്റും  എഫക്റ്റ് കൂട്ടാന്‍..എല്ലാത്തിനും ഒടുവില്‍ ഒരു നീട്ടും..തങ്കം ..മോ വിളി പോലെ.

ബെഞ്ചില്‍ ഇരുന്ന്  "  വില്‍സ് ഇല്ലേ കൊച്ചേട്ട "എന്നൊരു ചുമ്മാ ചോദ്യം ഇട്ടു...
രണ്ടു കൈയും കൊട്ടി  വള്ളി കാലൊന്നു പിണച്ചു വച്ച്  ഉച്ചത്തില്‍ ചിരിച്ചോണ്ട് കൊച്ചേട്ടന്‍ പറഞ്ഞു " കാശ് കമ്മി ..ആകെ മൂന്ന് പാക്കറ്റ് വില്‍സാ വാങ്ങിയത്..എന്റെ മൂത്ത മഹന്‍ ശഹലം  വലിവിന്റെ ഏനക്കേട് കാരനാ  അവന്‍ ഞാന്‍ കാണാതെ രണ്ടു പാക്കറ്റ് അങ്ങ് മുക്കി..ഒരു പാക്കറ്റ് കര്‍ത്താവിന്റെ കാരുണ്യം കൊണ്ടു കാണാതെ പോയതോ എന്തോ മിച്ചം ഉണ്ട്..അതേന്ന് ഒരെണ്ണം പണം അടച്ചു എടുത്താട്ടെ.." ലോഹ്യം എത്ര  കൂടുതല്‍    ആയാലും   പണം അടയ്ക്കാത്ത ഒരു ബന്ധവും കൊച്ചേട്ടന്‍ എടുക്കത്തില്ല. തന്നെയുമല്ല കടേലെ കോഡ്  ഓഫ് കോണ്ടാക്റ്റ് ഏത് വലിയവനും പാലിക്കുകയും വേണം...

ഒരിക്കല്‍ ലോലോലിക്ക" എന്ന് ഞങ്ങള്‍ ഒമാനപേര്‍ വിളിക്കുന്ന  സുമുഖനായ പ്രൊഫസര്‍ നൈജീരിയയില്‍ നിന്നും പിന്നേം വന്നു പണി തുടങ്ങിയ കാലം ...മറ്റു പ്രൊഫസര്‍ മ്മാരും ഒപ്പം ഉണ്ണാന്‍ വന്നു..ചിരി കളി തമാശകള്‍..ബെഞ്ചിന്റെ ഓരം ചാരി ഇരിക്കുന്ന ഞങ്ങള്‍ അറിവില്ലാ പൈതങ്ങളെ ഒന്ന് ഉഴിഞ്ഞു.." അല്ല സാറേ ഇവമ്മാര്‍ എപ്പോഴും  ഇവിടെ  ഈ ഇരിപ്പ്  ആണല്ലോ  ക്ലാസ്സില്‍ ഒന്നും പോകണ്ടായോ  "
എന്ന് മറ്റൊരു സഹ പ്രവര്‍ത്തകനുമായി കുശലം വച്ചു...അപ്പോള്‍ മറുപടി " ഓ അവരൊക്കെ ഹോട്ടല്‍ മാനെജ്മെന്റ് പഠിക്കുകയാ..സാറെ" എന്ന്.       ഞങ്ങള്‍ കേള്‍ക്കാന്‍ വിധിക്ക പെട്ടവര്‍..നിര്മമരായി.

ഇലകള്‍ കൊച്ചേട്ടന്‍ ഭംഗിയായി വിതാനിച്ചു ..ഒരു കോണില്‍ നിന്നും വിളമ്പും തുടങ്ങി..നമ്മുടെ ലോലോലിക്ക സാര്‍ ഇല ഒന്ന് കുനിച്ചു വച്ചു  എന്നിട്ട് ഗ്ലാസില്‍ കുടിക്കാന്‍ കൊടുത്ത വെള്ളം കൈ കുടന്നയില്‍ എടുത്ത് ഇലയിലേക്ക് താളിച്ച്‌  ഒരു വീഴ്തല്‍.. ഒരു മന്ത്ര കര്‍മ്മം പോലെ... എല്ലാം ശുഭം. 

വിളമ്പി വന്ന കൊച്ചേട്ടന്‍  സാറിന്റെ ഇലയില്‍ മാത്രം ഒന്നും എറിഞ്ഞില്ല!   കൂടിരുന്ന പ്രൊഫസര്‍ ഒരു ചോദ്യം " എന്നാ  കൊചേട്ടാ  സാറും നമ്മുടെ ആളാ   വിളംബാന്‍ വിട്ട് പോയോ.."
കൊച്ചേട്ടന്‍ താളത്തില്‍ തിരിഞ്ഞു..എന്നിട്ട്  അശരീരി പോലെ പറഞ്ഞു..."രാവിലെ മുറിച്ച് കഴുകി തൊടച്ച് വയ്ക്കുന്ന എലയാ..അതേല്‍ ഇനി മിനുക്ക്‌ പണി കാണിക്കുന്നവന്‍ ആരായാലും കൊച്ചിന്റെ കടേല്‍ ചോറില്ലാ..."  ലോലോലിക്ക സാര്‍ ഞങ്ങളെ നോക്കിയതും ഒന്നൂടെ തുടുത്ത്‌ ഒരു ചെറി  പഴമായി...ചക്കിനു വച്ചത് ചിക്കന് കൊണ്ടു!
" ഓ പോട്ടെ കൊചേട്ടാ  പുള്ളിക്കാരന് ഇവിടുത്തെ ചിട്ടകള്‍ അറിയത്തില്ലായിരുന്നു."..കൂട്ടുകാരന്‍ പ്രൊഫസര്‍ താങ്ങി  കൊടുത്തു.
" ഏതായാലും ഇന്ന് ചോറിടാം  നാളെ മുതല്‍ ഈ ബുക്കിംഗ് ഇവിടെ വേണ്ടാ..." കൊച്ചേട്ടന്റെ ഉരുളയ്ക്ക് ഉപ്പേരി സാറമ്മാരുടെ ഊണിനു കൊഴുപ്പ് കൂട്ടി പക്ഷെ രുചി കുറഞ്ഞു കാണും..
"കര്‍ക്കശ്യമേ നിന്റെ പേര്‍ കൊച്ചെന്നോ" ..മലയാളം സാര്‍  ഉടന്‍ തടി കവിത ഒരു വരി കാച്ചി   ഉരുള  ഒരെണ്ണം    ഉരുട്ടി അണ്ണാക്കിന്റെ അഗാധതയിലേയ്ക്ക വലിച്ചെറിഞ്ഞു.

പ്രേമിക്കുന്ന ഇണകള്‍ക്ക് ഒരു സിഗ്നല്‍ പോയന്റായിരുന്നു  കൊച്ചേട്ടന്റെ കട തിണ്ണ  അവിടെ നിന്നും പല പല കൈമാറ്റങ്ങളും നിശ്വാസങ്ങളും ..നെടു വീര്‍പ്പുകളും ഇപ്പോഴും ഉയരുന്നുണ്ടാകാം..എത്ര അഗ്നി പര്‍വ്വതങ്ങള്‍ പുകഞ്ഞു...എത്ര എണ്ണം പൊട്ടി..എത്ര  മഞ്ഞിന്‍ പാളികള്‍  ഉരുകി ഒലിച്ച്  എങ്ങോ പോയി...
മിഥുനങ്ങള്‍..കുറുകി നില്‍ക്കുംപോള്‍ കുഞ്ഞേട്ടന്‍ മൃദുവായി പറയും " ഈ വള്ളം അക്കരെ എത്തുമോ? "..എന്നിട്ട് ചിരിച്ചു പിന്‍ വാങ്ങി വെറുതെ നോക്കി നില്‍ക്കും.

ഞങ്ങളുടെ പ്രണയം നട്ടപ്പോളും  നനച്ചപ്പോളും  പടര്‍ന്നു പന്തലിച്ചപ്പോളും  ഗുല്‍മോഹര്‍ പോലെ പൂത്തു ഉലഞ്ഞപ്പോളും കൊച്ചേട്ടന്‍ മൂക സാക്ഷി...പറ്റു പുസ്തകത്തില്‍ രണ്ടു പേരുടെ   പറ്റില്‍     ചിലപ്പോള്‍ ഒരാള്‍ക്ക്‌  ഇത്തിരി കിഴിവ് ഒക്കെ നല്‍കിയിരുന്നു... അപ്പോഴും " ഈ വള്ളം അക്കരെ എത്തുമോ" എന്നുള്ള സ്ഥിരം ചോദ്യവും..

കോളജ് വിട്ട് അധികം കഴിയുന്നതിനു മുന്പ്.. ചെറിയ ഒരു  കല്യാണം ഒക്കെ കഴിഞ്ഞു ഞങ്ങള്‍ കൊച്ചേട്ടനെ കാണാന്‍ ചെന്നു.."ഹായ്‌....എനിക്കറിയാമായിരുന്നു...ഈ തോണി അക്കര എത്തുമെന്ന്...ഹ ..ഹ..." കൊച്ചേട്ടന്‍ ചിരിച്ചോണ്ട് രണ്ടു ഗ്ലാസ് കട്ടന്‍ വൃത്തിയായി എടുത്തു കൈലിയില്‍ ഗ്ലാസ്സൊക്കെ തൊടച്ച്  മുന്‍പില്‍ വച്ചിട്ട് പറഞ്ഞു.." ഇതിനു പണം അടയ്ക്കണ്ടാ.."
ആത്മ ഗതം പോലെ പറഞ്ഞു.."എനിക്കും കുഞ്ഞിലെ ഒരു കൂട്ടുകാരി ഉണ്ടായിരുന്നു..പള്ളീല്‍ പോകുമ്പോളും പെരുന്നാളിനും ഒക്കെ കാണും..ഒരിക്കല്‍ മഞ്ഞ പിത്തം വന്നു അവള്‍ അങ്ങ് പോയി..എന്റെ പ്രേമോം കഴിഞ്ഞു...ഞാന്‍ പട്ടാളത്തില്‍ പോയി  ലഡാക്കില്‍ ആയിരുന്നു...   ങ്ങ്ഹാ ..എല്ലാവര്‍ക്കും ഈ വള്ളം തുഴഞ്ഞു പോകാന്‍ പറ്റില്ലാ.."  അല്ലേലും ഒന്ന് പ്രേമിക്കാത്ത ഒരു   പട്ടീം ഉണ്ടാകില്ലല്ലോ....."    പിന്നെ ഒരു മന്ദഹാസം..അതൊരു ചിരിയായി മാറി.

കൊചേട്ടാ ഇളയ മകന്‍ ..? ചോദ്യം തീരുന്നതിനു മുന്പ് ഉത്തരം വന്നു..." എനിക്ക് ഇളയ മകന്‍ ഉണ്ട് പക്ഷെ അവന്‌ തന്ത ഇല്ല!..' 
ഞങ്ങള്‍ ഇതി കര്‍ത്തവ്യ ...പരസ്പരം നോക്കിയപ്പോള്‍ ..കൊച്ചേട്ടന്‍ പറഞ്ഞു.."ആഹപ്പാടെ ഇതാ ഒരു വരുമാനം ..അതേന്ന് അടിച്ചു മാറ്റി കാണാ കുണാ പരിപാടി പറ്റില്ല എന്നും പറഞ്ഞു ഞാനവനെ ഡിസ്മിസ് ചെയ്തു..." 

കര്കശ്യമേ "..എന്ന് മലയാളം സാര്‍ പണ്ട് പറഞ്ഞത് ഞാന്‍ ഓര്‍ത്തു.. യാത്ര പറഞ്ഞിറങ്ങി. "വല്ലപ്പോഴും വരണം പഴയ ആള്‍ക്കാരെ കാണുന്നത് ഒരു രസമാ..പ്രത്യേകിച്ചും ഇങ്ങനെ ഉള്ളവരെ ..." പ്രണയത്തിന്റെ ചിഹ്നം വായുവില്‍ വരഞ്ഞു കാണിച്ചു...

കാലം ഒത്തിരി കഴിഞ്ഞു..പമ്പ ആറ്റില്‍ വെള്ളം ഒരു പാട് ഒഴുകി..കണ്വന്ഷനുകള്‍ പലതു കഴിഞ്ഞു...ജോലി സ്ഥലത്ത് നിന്നും വൈകുന്നേരം ടൌണില്‍ എത്തി സ്കൂട്ടര്‍ സ്ടാര്ട്ട്  ചെയ്യുമ്പോള്‍   വെള്ള താടി വളര്‍ത്തി ഒരു മാതിരി തളര്‍ന്നു..കൊച്ചേട്ടന്‍ മുന്‍പില്‍..കൈയില്‍ ഒരു തുണി സഞ്ചിയും.
ചിരിച്ചു ..വിളറിയ ചിരി...കൈ തന്നു ..തണുത്തിരിക്കുന്നു..."എന്താ കൊച്ചേട്ട ഈ സന്ധ്യക്ക്‌ ഇവിടെ " എന്റെ ചോദ്യം
താഴ്ന്ന സ്ഥായിയില്‍ കൊച്ചേട്ടന്‍" പച്ച മരുന്ന് കട വരെ ഒന്ന് വന്നതാ   വൈദ്യന്‍ ഒരു കഷായം കുറിച്ച് തന്നു...വയ്യ..ആകപ്പാടെ ഒരു തളര്‍ച്ച..ഇതിനിടെ ഇളയ മകള്‍ മരിച്ചു പോയി..."
ഞാന്‍ ഞെട്ടി   മിടു മിടുക്കി...അതിനോടും കൊച്ചേട്ടന്‍ തോറ്റോ  ദൈവമേ.  എന്നെ ഒന്ന് തോണ്ടി എന്നിട്ട് കൊച്ചേട്ടന്‍ പറഞ്ഞു..."മരിച്ചു എന്ന് പറഞ്ഞാല്‍ അവള്‍ ഒരുത്തന്റെ കൂടെ അങ്ങ് പോയി..നമുക്ക് പറ്റാത്ത ബന്ധമാ. ..ആപ്പോള്‍ പിന്നെ മരിച്ചതായി ഞാന്‍ അങ്ങു തീരുമാനിച്ചു..മനസാ മരണ പ്രാര്‍ത്ഥനയും നടത്തി..." വീണ്ടും മലയാളം സാര്‍ കര്‍ക്കശ്യമേ" എന്ന് പറഞ്ഞപോലെ തോന്നി...തോല്‍വി ഇല്ല തന്നെ...

സ്കൂട്ടറില്‍ കയറി എന്റെ കൂടെ വരും വഴി പറഞ്ഞു.."തരക്കേടില്ലാത്ത കചോടമായിരുന്നു...തുടര്‍ന്ന് കൊണ്ടു പോകാന്‍ ആരുമില്ല...എനിക്കാണേല്‍ വയ്യ..തങ്കമ്മ അതിലും വയ്യാതെ ഇരിക്കുന്നു..ഓരോന്നിനും ഓരോ സമയം ..അല്ലാതെന്താ..."
പഴയ ബെഞ്ചും ഡെസ്കും ഒന്നൂടെ കാണാന്‍ ഞാന്‍ കടയുടെ പടിയ്ക്കല്‍ സ്കൂട്ടര്‍ നിര്‍ത്തി. കൊച്ചേട്ടന്‍ ഇറങ്ങി..." ഓ മുടിഞ്ഞു എന്നും സന്ധ്യക്ക്‌ കരണ്ട് പോക്കാ...നിന്നാട്ടെ ഞാന്‍ മെഴുതിരി കത്തിയ്ക്കാം.."

കത്തിച്ച മെഴുതിരി കൊച്ചേട്ടന്‍   ഒരു മൂലയില്‍ കുത്തി നിര്‍ത്തി...അരണ്ട വെളിച്ചത്തില്‍ എന്റെ ഓര്‍മയും മങ്ങി മങ്ങി തെളിഞ്ഞു ...എത്ര മുദ്രാ വാക്യങ്ങള്‍ വെട്ടി തിരുത്തി എഴുതി ഉണ്ടാക്കി..എത്ര ലഖു ലേഖകള്‍ ..എത്ര പ്രേമ ലേഖനങ്ങള്‍ തിരുത്തി ആര്‍ക്കെല്ലാം കൊടുത്തു..എത്ര പേര്‍ക്ക് ഹംസമായി..നളചരിതം എത്ര  ദിവസങ്ങള്‍  ആടി..ഇത് വല്ലോം അറിഞ്ഞിട്ടാണോ പണ്ട് ലോലോലിക്ക സാര്‍ ആ കമന്റു പറഞ്ഞത്..
കടയാകെ ഇരുണ്ടിരിക്കുന്നു...ആളുന്ന നിഴല്‍ കൊച്ചെട്ടന്റെതായിരുന്നു...
തിരിഞ്ഞു നോക്കുമ്പോള്‍ കൊച്ചേട്ടന്‍ ഇരുളിന്റെ തോണിയില്‍  തനിയെ    തുഴഞ്ഞു പോകുന്നു...അങ്ങു  താഴെ വീട്ടിലേയ്ക്ക്..
ഇനി എന്ന് കാണും എന്നുള്ള ചോദ്യം ബാക്കി...

2010, ഡിസംബർ 28, ചൊവ്വാഴ്ച

പുത്താണ്ട് നല്‍ വാഴ്വുകള്‍!

കഥ പറഞ്ഞു പറഞ്ഞു വര്ഷം ഒന്നൂടെ പോയി. 
മാവും ചന്ദനവും ചിത്രങ്ങളില്‍ ഒതുങ്ങുന്ന കാലം ഈ മലയാളത്തില്‍  ദൂരെയുമല്ല. റബ്ബര്‍ വിറകു ശവ ദാഹത്തിനു എടുക്കും വരെ  -  ചാണക വരളിയോടു കുറെ കൂടി അടുക്കുന്നു ജീവിതം.
അധികം സാന്ത്വനങ്ങള്‍ക്ക് (palliative treatment ) ഇട വരാതെ നേരത്തെ വണ്ടി കിട്ടി പോകാന്‍ കഴിഞ്ഞാല്‍ ഈ കുണ്ടും കുഴീം കുറച്ചു സഹിച്ചാല്‍ മതിയായിരുന്നു.
കൂട്ടത്തില്‍ അറിയാതെ ഞെട്ടുന്ന വര്‍ത്തമാനങ്ങളും ഇല്ലാതെ  കഴിയ്ക്കാമായിരുന്നു.

ഇവിടെ കഥ ഒരു പാവം ഗര്ദ്ദഭന്റെ ശുഭാപ്തി വിശ്വാസം എന്ന ഗുണ പാഠം. ഇക്കണ്ട ജീവിതം അത്രയും ജീവിച്ച ഇന്നും അനുഭവിച്ച എല്ലാ നര ജന്മത്തിനും വരും കാലത്തും   ഈ ആത്മ വിശ്വാസം പിടി വള്ളിയാകട്ടെ!

അലക്ക് കാരനും കഴുതയും എത്രയോ തലമുറകളായി കര്‍ണാ കര്ണി പറഞ്ഞു വന്നതും ..പുസ്തകത്തില്‍ പഠിച്ചതും . 
ശ്രീ ജോണ്‍ അബ്രഹാമിന്റെ ഒരു നായകനും..ശബരിമല,  എരുമേലി ..ഊട്ടി കൊടൈ ഇവിടുത്തെ ഒക്കെ നിത്യ സാന്നിധ്യവും ഒക്കെയായ കഴുത എന്ന വിളിപ്പേരില്‍ മാത്രം സ്വഭാവം വിളിച്ചു പറയുന്ന പാവം...
(ആനയ്ക്ക് ആനത്വം..പട്ടിയ്ക്കു പട്ടിത്വം ഒക്കെ ഉണ്ടെങ്കിലും കഴുത" എന്ന പോലെ ഒരു വിളി മോശം ഇല്ല! അല്ലെങ്കില്‍ മനുഷ്യത്വം മനുഷ്യനു ഇല്ലാതായപ്പോളും ഈ കാലത്ത് കഴുത തന്റെ സ്വത്വം നില നിര്ത്തുന്നു!)
ബാലരമ ..കളിക്കുടുക്ക ചന്താ മാമ ..ബാല ഭൂമി എല്ലാത്തിലും എല്ലും തോലുമായി നാക്ക് നീട്ടി പല്ലും കാണിച്ചു ..വാരി എല്ലുന്തിയ ഒരു കഴുതയും പുറത്തു അസ്സാംമാന്ന്യ വലിപ്പത്തില്‍ ഒരു വിഴിപ്പു ഭാണ്ടവും..(ടു ജി സ്പെക്ട്രം പോലെ)
കൂടെ തലേല്‍ കെട്ടും ..ചുരിദാറും ഒക്കെയായി ഒരു അലക്ക് കാരനും!

നമ്മുടെ കഴുതയും ഒരു വയ്യാത്തവന്‍ ആയിരുന്നു .  അലക്ക് കാരനോ ,  "വയ്യ" എന്ന് പോലും  കഴിഞ്ഞ അവസ്ഥയിലും..കഥ കേരളത്തില്‍ ആയതു കാരണം ആകാം.

അലക്കുംകഴിഞ്ഞു വരുപോള്‍ ശകലം ദേശി ദാരു" എവിടുന്നെങ്കിലും ചെലുത്തുകേം ചെയ്യും.  അലക്കിന്റെ ക്ഷീണം മാറണ്ടേ! അതിനു എത്ര നേരം വേണമെങ്കിലും വൈകുന്നതില്‍ ഒരു കൊടുമയും ഇല്ലൈ..പക്ഷേ ഈ കഴുത ഒന്ന് സ്ലോ മോഷന്‍ ആയാല്‍..കഥ വേറെ ആകും..

തിരികെ വീട്ടില്‍ എത്തിയാല്‍  ഏതെങ്കിലും കോണില്‍ വാസ്തു ഒന്നും നോക്കാതെ - ച്ചാല്‍ .. ഉടുത്തിരിക്കുന്ന വഹകള്‍ അരൂടം മറയ്ക്കുമോ എന്നുള്ള ടെന്‍ഷന്‍ ഒന്നുമില്ലാതെ - ഭാര്യയോടു മൂന്ന്  കൂട്ടം പറഞ്ഞു കിട്ടുന്നതും വാങ്ങി  നാല് കാലും പറിച്ചു   ഒരു കിടപ്പും, ശ്ര്ര്‍ ശ്ര്ര്‍ എന്നുള്ള കൂര്‍ക്കോം ഇടയ്ക്കിടെ ഒരു പിറു പിറുപ്പും അന്നത്തെ ഡ്യുട്ടി ഓവര്‍.

ഇത് കണ്ട ഭാര്യ അരിശം തീര്‍ക്കുന്നത് മൊത്തം കഴുതച്ചാരോടും ഒന്നുമറിയാത്തവന്‍ സാധു ...അന്നം പോയിട്ട്  വെള്ളം പോലുമില്ലാതെ  ഉറങ്ങും. പിന്നേം രാവിലെ ഭാണ്ടവും പേറി...ഇപ്പോഴത്തെ പള്ളിക്കുടം പിള്ളാരുടെ മാതിരി ഒരു പോക്കാ...ആവര്‍ത്തന വിരസതയ്ക്കും ഒഴിവില്ലാ കാലം.

ഒരു സമാധാനോം ഇല്ലാത്ത ഈ  വേളയില്‍  ഒരു സായം സന്ധ്യയില്‍ വരുന്നു പഴയ കൂട്ടുകാരനും ക്ലാസ് മേറ്റുമായ  കോവര്‍" എന്ന കഴുത..
"എന്റെ ഖല്‍ബിലെ " എന്നുള്ള പാട്ടും  പാടി ..തടിച്ചു കൊഴുത്ത്  ഒരു ഗുസ്തി സ്ടയിലില്‍...ഗ്ലാമര്‍ താരമായി..
വന്നപാടെ പുരയുടെ ഒരം ചാരി ക്ഷീണിതനായി കിടന്ന നമ്മുടെ സുഹൃത്തിനോട്‌ പറഞ്ഞു.."എന്തിനെടെ നീ ഇങ്ങനെ മനുഷ്യന്റെ കൂട്ട് കഷ്ട്ടപ്പെട്ടു കിടന്നു അധ്വാനിയ്ക്കുന്നത്...നല്ല മലയാളീടെ കൂട്ട് വല്ലോം തിന്നു ചുമ്മാ  വല്ലോന്റേം കൊതീം  ഞോണേം  പറഞ്ഞു ഇരുന്നു കൂടെ?"

കണ്ണ് ചിമ്മി നമ്മുടെ കഴുതന്‍ പറഞ്ഞു..."അളിയാ നിന്നെ കണ്ടിട്ട് എനിയ്ക്ക് അസുയ തോന്നുന്നു...എന്റെ വിധി അല്ലാതെന്താ..വിധിയ്ക്കു വേലി കെട്ടാനോ പതിച്ചു നല്‍കാനോ മുന്നാറിലെ വില്ലേജ് അപ്പീസര്‍ക്കും പറ്റില്ല.."

"നീ എന്റെ കൂടെ വാ..നമുക്ക് ചന്ത മുക്കിലും പെട്ടി കടകളിലും മാത്രം ഒന്ന് കറങ്ങിയാല്‍ അന്നത്തെ അന്നം കുശാല്‍..ഈ അലക്ക് കാരന്റെ കൂടെ  നിന്ന് നീ ആഹാരം ഇല്ലാതെ ചാകണ്ടാ..ഞാന്‍ കൊണ്ട് പോകാം.." ക്ലാസ് മേറ്റിന്റെ സ്നേഹം.

ചിന്താ മഗ്നന്‍ ആയി നമ്മുടെ കഴുത ..എന്നിട്ട് പറഞ്ഞു.."അളിയാ നീ എനിയ്ക്ക് ഒന്ന് രണ്ടു ദിവസോം കൂടി താ"
"ഉം..അതെന്താ രണ്ടു ദിവസം കഴിഞ്ഞു നിന്നെ അയാള്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ കൊണ്ട് പോകുമോ"  കൂട്ട് കാരന് ചൊറിഞ്ഞു വന്നു..
ഒരു നല്ല വഴി പറഞ്ഞപ്പോള്‍..അതിനും അവധി..

വളരെ രഹസ്യമായി നമ്മുടെ ആള്‍ സുഹൃത്തിന്റെ വലിയ ചെവി വലിച്ചു വച്ച് പറഞ്ഞു..." എന്റെ പൊന്നളിയാ ഇന്നലെ രാത്രി  ഇവിടുത്തെ കൊച്ചമ്മ അയാളോട് പറേന്നത്‌ കേട്ടു...
"ഇങ്ങനെ ഒന്നിനും കൊള്ളാത്ത ഒരുത്തന്റെ കൂടെ കഴിയുന്നതിലും ഭേദം വല്ല കഴുതെടേം കൂടെ ഇറങ്ങി പോകുകയാ നല്ലത് എന്ന്...ഞാനത് വെയിറ്റ് ചെയ്യുകയാ..."
അപരന്‍ കഴുത സുഹൃത്തിനു വരാന്‍ പോകുന്ന നല്ല നാളെ ...മനസ്സില്‍ കണ്ടു.  ... അലക്കൊഴിഞ്ഞ നാളകള്‍!
അല്പം ദുഖത്തോടെ..മുറി വാല്‍ ആട്ടി മെല്ലെ നടന്നു പോയ വഴി ചിന്താമഗ്നനായി പോയി....തലയില്‍ കൂടി പുക വന്നു ..

ഈ കേരളത്തില്‍ ഇതല്ല ഇതിനപ്പുറവും നടക്കും..
"ഭര്‍ത്താക്കന്മാര്‍ ബെവ്കൊയിലും , പര നാരീ പരിണയത്തിലും , ചൂതിലും  ഒക്കെ .. അലക്കി അലക്കി വെളുക്കുന്നു ... വിഴുപ്പായി വീടിന്റെ മൂലയില്‍ കിടക്കുന്നു..
ഭാര്യമാര്‍ കാത്തിരുന്നു മുഷിയുമ്പോള്‍ റിയാലിറ്റി ഷോകളും കഴിഞ്ഞു മൊബൈലില്‍ വിളിപ്പുറത്ത് വരുന്ന  കാമുകന്മാര്‍ക്കു കൊട്ടേഷന്‍ കൊടുക്കുന്നു.. അങ്ങനെ കീചകന്‍ ഭീമനെ കൊല്ലുന്നു എന്നിട്ടോ ...
കാമുകിയുടെ മകളെ റിയാലിറ്റി ഷോയില്‍ കീഴ്പ്പെട്തുന്നു...
അനന്തരം അമ്മയും കാമുകിയും ഭാര്യയും ചേര്‍ന്ന് ആലപ്പുഴ  യന്ത്രം പിരിച്ചുണ്ടാക്കിയ കയറില്‍ എത്താ മരക്കൊമ്പില്‍ ഉഞ്ഞാല്‍ ആടുന്നു..'
ശേഷം അനന്തം അജ്ഞാതം അവര്‍ണ്ണനീയം!!

കഴുത ജന്മം പുണ്ണ്യ ജന്മം എന്ന് മനസാ നിരൂപിയ്ക്കുന്നു.

വരും വര്ഷം അലക്ക് കാരന്റെ കഴുതയുടെത് പോലെയോ  അല്ലെങ്കില്‍ കൂട്ടുകാരന്റെ ആത്മഗതം പോലെയോ......എല്ലാവര്ക്കും നല്ലതായിരിക്കട്ടെ !!!!!! നമുക്കും പ്രതീക്ഷിയ്ക്കാം...പലതും!!!!
പുത്താണ്ട് നല്‍ വാഴ്വുകള്‍!

2010, ഡിസംബർ 21, ചൊവ്വാഴ്ച

ക്രിസ്തുമസ് സമ്മാനം.

ഇത് പോലെ  ഒരു ക്രിസ്തുമസ് കാലം. തണുപ്പും പുതപ്പും ഒന്നുംവേണ്ട ഡിസംബര്‍ ഓവന്‍ ...തന്നേമല്ല അന്നും സാധനങ്ങള്‍ക്ക്  തീ വെലയായത്  കാരണം നല്ല ചൂട്..


 മുന്നേ റിട്ടയര്‍  ചെയ്ത അധ്യാപക ദമ്പതികള്‍ , മക്കള്‍ മൂവരും കുവൈറ്റ്‌  അവരുടെ കുഞ്ഞുങ്ങളുടെ സി ഡി പടം , പിറന്നാള്‍ ആഘോഷങ്ങള്‍ എല്ലാം പെട്ടിയില്‍ ഭദ്രം. പറമ്പില്‍ പണിയ്ക്ക് വരുന്ന തോമാച്ചനും തങ്കമ്മേം പിന്നെ മനോരമേം പറയുന്നത് വേദ വാക്യം. ഒരു പോമറേനിയന്‍ രണ്ടു പൂച്ച ..പോമറേനിയനെ മൂത്ത മരുമോളുടെ വീട്ടില്‍ നിന്നും കൊണ്ടു വന്നതാ ..അതിന്റെ കിടപ്പ് സോഫയിലും. പൂച്ച തനക്മ്മേടെ ഗിഫ്റ്റ് ! അതിന്റെ വിശ്രമം വിറകു പുരയില്‍.
അങ്ങനെ ബാങ്കും ,ആശു പത്രീം ,  ഒട്ടുപാലും,  ടി വിയും ഒക്കെയായി  കാലം പോകുമ്പോള്‍ രണ്ടു പേര്‍ക്കും ഒരു ആലോചന ...

ഏറെ നാളായി മിണ്ടാട്ടമില്ലാതിരുന്ന അളിയന്റെ വീട് വരെ ഒന്ന് പോയി. അളിയനേം അലീസിനേം ഒന്ന് കാണുക അവരും തനിച്ചാ പിള്ളാരെല്ലാം യു. കെയില്‍ . അല്പസ്വല്പം ഒടക്കൊക്കെ ഉണ്ടെങ്കിലും കൂടപ്പിറപ്പല്ലേ...പ്രശ്നങ്ങള്‍ പറഞ്ഞാല്‍ തീരാവുന്നതെ ഉള്ളൂ താനും ..

മലബാറില്‍ ജോലി ചെയ്യുമ്പോള്‍ ശകലം വസ്തു നാട്ടില്‍ വാങ്ങിപ്പിച്ചത് അളിയന്‍ സ്വന്തം പേരില്‍ അങ്ങ് കൂട്ടികളഞ്ഞു!
വല്യ അവധിയ്ക്ക് നാട്ടില്‍ വന്നു വില്ലേജ് ആപ്പീസില്‍ കരം അടയ്ക്കാന്‍ ചെന്നപ്പോഴാ ..ഇടി തീ പോലെ കാര്യങ്ങള്‍
കര്‍ത്താവെ എന്തും മാത്രം വാ അലച്ചുണ്ടാക്കിയ പൈസയാ..
ചോദിക്കാന്‍ ചെന്നപ്പം അളിയന്‍ പട്ടാളത്തില്‍ നിന്നും കൊണ്ടുവന്ന ഇരട്ട കുഴല്‍ തുപ്പാക്കി എടുത്ത് പൊടി ഊതി...

അന്ന് പിരിഞ്ഞതാ ..റിട്ടയര്‍ ചെയ്തു വന്നിട്ടും ആലീസിന്റെ അപ്പച്ചന്‍ ചത്തിട്ടും പോയില്ല.

എന്നാ പിന്നെ ഇന്നൊന്നു പോകാം ...വഴീലെ കടേന്നു  ഒരു പ്ലം കേയ്ക്കും വാങ്ങി .. പഴയ ബജാജ് ചേതക്ക് ചരിച്ചു വച്ച് നാലാമത്തെ ചവിട്ടിനു ഉഷാറാക്കി ...ഭാര്യയെ  പുറകില്‍ ഇരുത്തി ...ആങ്ങളയെ കാണാന്‍  വെട്ടു വഴികള്‍ താണ്ടി ഘോരമാം റബ്ബര്‍ തോട്ടങ്ങള്‍ക്കും വളവുകള്‍ക്കും ചില്ലറ മുക്കുകള്‍ക്കും (ജമ്ഷന്‍!) ശേഷം "ബെതെസ് ദ" എന്ന്  ഗേറ്റില്‍ എഴുതിയ വീട്ടില്‍ ചെന്നു...

വല്യ ലോഹ്യം ഒന്നും ആരും കാണിച്ചില്ല..അളിയന്‍ ക്രിസ്തുമസ് കോട്ട കാന്റീനില്‍ നിന്നും കൊണ്ടുവന്നത് ചൂട് മാറാതെ പൊട്ടിച്ച് വച്ചു..പ്രേസ്ടിജ് " വിസ്കി കുടിച്ചിട്ടും ഒത്തിരി ആയി ..പണ്ട്  കലോത്സവത്തിന് പിള്ളേരെ മലപ്പുറത്ത്‌ കൊണ്ടു പോയപ്പം ബ്രാണ്ടി ഷാപ്പീന്ന് വാങ്ങി കഴിച്ചതാ..ബാറില്‍ ഭയങ്കര കൊല്ലലാ എന്ന് ചാക്കോ സാര്‍ പറഞ്ഞിട്ടുണ്ട്.


ഉച്ചയ്ക്ക് നല്ല വാള കറീം കപ്പേം കൂട്ടി ഒന്ന് പിടിച്ചു.
അളിയനുമായി ഇത്തിരി വസ്തു  പ്രശന്മൊക്കെ പറഞ്ഞു..പരിഹാരം ഒന്നും ഊരി തിരിഞ്ഞു വന്നുമില്ല.
എന്നാ പിന്നെ കിട്ടിയത് മിച്ചം.. പിന്നേം രണ്ടു പട്ടാളം കൂടി  അകത്തും ആക്കി.
വെയില്‍ താണു നിന്നപ്പോള്‍ തിരികെ യാത്ര എന്നും പറഞ്ഞു ഇറങ്ങി..അപ്പോഴും ഒരു അവാര്‍ഡു മോടലില്‍ ഉള്ള സംസാരമേ ഉള്ളു..ഒന്ന് നോക്കി പത്തു മിനിറ്റു കഴിന്ജ്  ഒരു മറുപടി...

ഭാര്യ കേറിയതും വളവുതിരിച്ചു മെയിന്‍ റോഡിലേയ്ക്ക് പാഞ്ഞു പോയി ദമ്പതികള്‍..
മാര്‍ഗ മദ്ധ്യേ വസ്തുവും വീതവും മറ്റും സംസാരമായി..അളിയന്റെ ചെല ചെല തട്ടിപ്പ് വിദ്യകളെപ്പറ്റി അല്പം ഉറക്കെ പറഞ്ഞു കൊണ്ടാണ് രണ്ടു പേരും സ്കൂട്ടറില്‍ വരവ്. ഭാര്യ എല്ലാം മൂളി കേക്കുന്നുമുണ്ട്,ഇടക്കിടെ ശരിയാ എന്നൊരു താങ്ങും...കാരണം വീട്ടില്‍ ചെന്നാല്‍ ഒരു സ്വസ്ഥത കിട്ടണമല്ലോ...
വളവു തിരിഞ്ഞു നാലുംകൂടിയ കവലയും കഴിഞ്ഞ്..അളിയന്റെ കൊള്ളരുതായ്മ ഉറക്കെ പറഞ്ഞു കൊണ്ട് അളിയന്‍ സ്കൂട്ടര്‍ സാക്ഷാല്‍ ചെതക്കായി പായിച്ചു..ഇടക്ക് ഒരു സംശയം ഭാര്യേടെ മൂളല്‍ കേള്‍ക്കുന്നില്ലയോ എന്ന്..അതോ ഇനി ആങ്ങളയെ കുറ്റം പറഞ്ഞത് പിടിക്കായ്ക ആണോ ...
തിരിഞ്ഞു നോക്കി ..കര്‍ത്താവേ ഭാര്യ പുറകില്‍ ഇല്ല!
ഒറ്റ കാലില്‍  ചവിട്ടി തിരിച്ചു  വിട്ടു  ഒന്നര കിലോ മീറ്റര്‍ ..നാലും കൂടിയ കവലക്കല്‍ ഒരാള്‍ക്കൂട്ടം ..സോഡയും മറ്റും പൊട്ടിയ്ക്കുന്നു...ആരോ കാനയില്‍ കെടക്കുന്നു...
ചെന്ന് നോക്കിയതും ഒരു തടി മാടന്‍ "അളിയനെ തെറി പറഞ്ഞു പോയ പോക്കില്‍ പെങ്ങളെ തെള്ളിയിട്ടു കൊല്ലാനായിരുന്നു ..എല്ലിയോടാ ..മൈ..."
വലത്തേ ചെവിക്കുറ്റി വഴി ഒരു പൊന്നീച്ച പറന്നു..പറന്നു റബ്ബര്‍ തോട്ടത്തിലേയ്ക്ക് പോയി..
"അയ്യോ തല്ലല്ലേ ..എന്നും പറഞ്ഞു കാനയില്‍ വീണു കിടക്കുന്ന ഭാര്യ രക്ഷക്കെത്തി.."വളവു തിരിഞ്ഞപ്പോള്‍ സീറ്റില്‍ നിന്നും തെന്നി പിടി വിട്ടു പോയതാ  ..അല്ലാതെ ഒന്നുമല്ലേ..അങ്ങേരെ തല്ലല്ലേ.."
"ഈ വയസ്സാം കാലത്ത് അടങ്ങി വീട്ടില്‍ എങ്ങാനും ഇരിക്കാനുള്ളതിനു ഇറങ്ങിയെക്കുന്നു രണ്ടെണ്ണം.."
പണ്ട് പഠിപ്പിച്ചു വിട്ട  ആരോ ആകാം, അല്ലെങ്കില്‍ ഏതോ അനുഭവസ്ഥന്‍ !
വസ്തു ഇനി അളിയന്‍ വച്ചോട്ടെ. മലബാരിലെങ്ങാനും  പത്തു സെന്റു വാങ്ങി അങ്ങോട്ട്‌ മാറണം...മനസാ നിരൂപിച്ചു.

ഒറ്റ ചവിട്ട്നു ചേതക്ക് ..ഉയര്‍ന്നു പറന്നു..
"പിന്നേ.. കവലയ്ക്കല്‍ അന്തി പച്ച കാണും അവിടുന്ന് ശകലം മോതയോ ..കേരയോ വല്ലോം വാങ്ങണം..നാള കഴിഞ്ഞല്ലിയോ ക്രിസ്തുമസ് ശകലം വേവിച്ചങ്ങു വച്ചേക്കാം...നമ്മള്‍ രണ്ടുമല്ലേ ഉള്ളു..വൈകിട്ട്  പിള്ളേര് വിളിക്കുമ്പം ചോദിക്കും എന്നതാ അമ്മച്ചി ക്രിസ്തുമസ് സ്പെഷിയല്‍ എന്ന്.."


ഒന്നും മിണ്ടാതെ ഡ്രൈവിങ്ങില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു മെല്ലെ ഓടിച്ചു പോയി നമ്മുടെ സാര്‍.!

2010, ഡിസംബർ 11, ശനിയാഴ്‌ച

അയേം കെട്ടി മറേം ഇട്ടു...

സംഭവ കഥ എന്ന് പറയുന്നു...അല്ലെന്നും..രണ്ടായാലും ഇപ്പോള്‍ കഥയ്ക്കുള്ള സ്കോപ്പേ കാണുന്നുള്ളൂ...
അളിയന്‍ വാസു പശു വളര്‍ത്തല്‍ ലോക ചാമ്പ്യന്‍ എണ്ണം പറഞ്ഞ പശുക്കള്‍ എത്രയെങ്കിലും..
ഗോ മൂത്രം  മണക്കുന്ന പൂന്തോട്ടം..!
ചാണകം മെഴുകിയ തിരു മുറ്റം!!

എന്നും പശൂനെ ചവിട്ടിക്കല്‍ തന്നെ പരിപാടി...നിത്യ കാമുകന്‍ പല പശുക്കള്‍ക്കും ഒരാള്‍ മാത്രം. ഗാന്ധര്‍വ്വം!
പശുവും കിടാരിയും..ആകെ പുല്ലും കച്ചിയും ..പാലും തൈരും ..നെയ്യും...ഗോശാല കേമം.
ഒരു ലാലു   സ്റ്റയില്‍...

അങ്ങനെ ഇരിക്ക വാറെ കാശ് ഇമ്മിണി മുടക്കി വാങ്ങിയ ജെഴ്സിയ്ക്ക് " എന്തെല്ലാം മല്ല യുദ്ധം നടത്തിയിട്ടും ഒരു കുഞ്ഞി കാലു കാണാന്‍ കഴിയുന്നില്ല. പല ഗന്ധര്‍വ്വന്‍മാരുടെ അടുത്തും പോയി ആവര്‍ത്തിച്ചു പരിണയം നടത്തി..കിം ഫലം..
"ഇനിയുള്ള കാലം മാനുവല്‍ " പണി ഒന്നും നടക്കത്തില്ല വാസു ഓട്ടോമാറ്റിക് കാലമാ ഇത്"..കയ്യേലെ ഖടികാരം കാട്ടി അയല്‍വാസി രാമന്‍ ചേട്ടന്‍ പറഞ്ഞു.
"എന്ന് വച്ചാല്‍? അളിയന്‍ വാസു
"എന്ന് വച്ചാല്‍ നീ മൃഗാശുപത്രിയില്‍ പോയി അപ്പോത്തിക്കെരിയെ കാണണം ..ബഹു മിടുക്കനാന്ന എല്ലാവരും പറയുന്നേ..
നമ്മുടെ കെഴക്കേലെ ജാനുന്റെ മച്ചി എന്നും പറഞ്ഞു കൊല്ലാന്‍ കൊടുത്ത നാടന്‍ പശുന് വരെ പുള്ളി ഗര്‍ഭം ഉണ്ടാക്കി ..അത് ഇപ്പോള്‍ പെറ്റു ..."
"അത് കൊള്ളാമല്ലോ എന്റെ രാമാ..എന്നാ കൊടുക്കണം?" അറും പിശുക്കനായ വാസു അളിയന്‍ വിരല്‍ കൂട്ടി തിരുമ്മി.
"അവര്‍ ഒന്നും കൊടുത്തില്ല ഒരു ആട്ടോ റിക്ഷ പിടിച്ചു കൊടുത്തു...അത്ര തന്നെ നല്ല മനുഷ്യനാ"

"എന്നാല്‍ പിന്നെ ...എന്നും പറഞ്ഞു..വാസു അപ്രത്യക്ഷനായി!
പ്രത്യക്ഷപ്പെട്ടത് മൃഗ ഡോക്ടര്‍ മുന്‍പാകെ...സാഷ്ടാംഗം തൊഴുതു കാര്യം ഉണര്‍ത്തിച്ചു..
നല്ലവനായ ഭിഷഗ്വരന്‍ പറഞ്ഞു.."ഞാന്‍ ഉച്ച കഴിഞ്ഞു വരാം ..വരുംപോളെയ്ക്കും വെള്ളം തെളപ്പിച്ചു ഇട്ടെയ്ക്കണം ഒരു നല്ല സോപ്പും.."

അത്രേ ഉള്ളോ ...വാസു മനസാ നിരുപിച്ചു..ഓട്ടോയും ഏര്‍പ്പാടാക്കി വീട്ടില്‍ എത്തി..നടക്കാത്ത കാര്യം നടക്കാന്‍ പോകുന്നതിന്റെ ആകാംഷ...
ഉച്ച കഴിഞ്ഞതും ഡോക്ടര്‍ കൃത്യമായി എത്തി. തൊഴു കൈയ്യോടെ വാസുവും ഭാര്യയും മറ്റു പശു കിടാരി ബന്ധുക്കളും ഡോക്ടറെ സ്വീകരിച്ചു  ആനയിച്ചു...

"പറഞ്ഞ പോലെ എല്ലാം ശരിയാക്കിയിട്ടില്ലേ? ഡോക്ടര്‍...
" ഓ അത് മാത്രമല്ല  അയേം കെട്ടി മറേം ഇട്ടിട്ടുണ്ട്..." വിനീതനായി വാസു അറിയിച്ചു.
"അയേം മറെമോ ...അതെന്തിനാ"? ഡോക്ടറുടെ സംശയം ബലത്തില്‍ ഒരു ചോദ്യമായി...
"അല്ല  ഡോക്ടര്‍ക്ക് പാന്റോ മറ്റോ ഊരി ഇടാനും..പിന്നെ ...അതിനും ഒരു മറ വേണ്ടേ..."വാസു സംശയ നിവാരണം വരുത്തി.

മറയ്ക്ക് അകത്തു നില്‍ക്കുന്ന പശുവിനെ മങ്ങിയ കാഴ്ചയില്‍ ഡോക്ടര്‍ കണ്ടു...കുളിപ്പിച്ച് കുറിം തൊട്ടിരിയ്ക്കുന്നു...മുല്ലപ്പു ചൂടിയിട്ടില്ല എന്ന് മാത്രം...
വെളിയില്‍ ചൂട് വെള്ളവും സോപ്പും ..തേച്ചു കുളിയ്ക്കാന്‍ പരുവത്തില്‍ എണ്ണയും ഇഞ്ചയും...ഒരു ഗ്ലാസ്‌  ആവി പറക്കുന്ന പാലും!
കുറെ നേരം എല്ലാം കണ്ടു നിന്ന ഡോക്ടര്‍ തിരിഞ്ഞു നോക്കിയപ്പോള്‍ വാസുവും കുടുംബവും പുരയ്ക്കകത്തു  കയറി കതക് അടച്ചിരിയ്ക്കുന്നു.  ഒന്നും കാണാതിരിയ്ക്കാന്‍...

രണ്ടു കയ്യും തലയില്‍ വച്ച് കൊണ്ട് ...ഡോക്ടര്‍ സ്വന്തം തല വിധിയെ പറിച്ചെടുത്തു!!!!
എന്നിട്ട് ഉത്തരവാദിത്വം മറക്കാതെ സാധന സാമഗ്രികളുമായി  മെല്ലെ മറയ്ക് അകത്തേയ്ക്ക് കയറി...
വന്നുപോയില്ലേ...
വരാനുള്ളത് ഹര്താലാന്നെലും വരും!!!!

2010, നവംബർ 20, ശനിയാഴ്‌ച

എന്റെ പഴവങ്ങാടി ഭഗവതിയെ...

കഥ മണ്ഡല കാലത്ത് ഇപ്പോഴും ആകാം.
കല്ലേ പിളര്‍ക്കുന്ന ഉഗ്ര ശാസനകളും ശിക്ഷാ നടപടികളുമായി കാമ്പസ്സിനെ കിടു കിടാ വിറപ്പിച്ച പ്രിന്‍സിപ്പാളും നിഴല് പോലെ പുറകില്‍ പ്ലഗ്ഗായി നടന്നിരുന്ന സാക്ഷാല്‍ പ്യുണും.
ഒന്‍പതു മണീടെ ഒന്നാം മണി മുഴങ്ങിയാല്‍ അലഞ്ഞു തിരിയുന്ന ആത്മാക്കളെ കണ്ടെത്തി ആണ്‍ പെണ്‍ തരം തിരിവില്ലാതെ മുഖ്യ ശിക്ഷകന്റെ അടുത്തേയ്ക്ക് ആട്ടി തെളിയ്ക്കാന്‍ ഇമ്മിണി സാമര്‍ത്ഥ്യം കൂടുതലായിരുന്നു ശിന്കിടിയ്ക്ക്.
എല്ലാ വാദ്യാര്‍ വാദ്യായനികളും ക്ലാസില്‍ എത്തിയോ ...പിള്ളാരുടെ ഹാജര്‍ പുസ്തകം നോക്കി നമ്പര്‍ കുറിയ്ക്കുന്നോ ഇതൊക്കെ ചാര പണിയിലൂടെ പ്യുണ്‍ അപ്പോഴപ്പോള്‍ എസ എം എസ് ആയി എത്തിച്ചു കൊടുക്കും.
അതിനു പ്രതിഫലം മുറുക്കാന്റെ ഇത്തിരി പൊതിയോ...പ്രിന്‍സിപ്പലിന്റെ ഉച്ച ഊണിന്റെ ബാക്കിയോ ഒക്കെ ...എന്തായാലും ഈ പരസ്പര സഹായ ജീവനം രണ്ടു പേര്‍ക്കും ഇഷ്ടമായിരുന്നു.
"ഫോര്‍ത്ത് ഗ്രൂപ്പില്‍  എ ബാച്ചില്‍ ഏതു   റാസ്കലാ  ക്ലാസ് എടുക്കുന്നത്" ? എന്ന ചോദ്യം പ്രിന്‍സിപ്പല്‍ ഇടുമ്പോള്‍ തന്നെ ...
" അത് നമ്മുടെ മുടന്തുള്ള മറിയാമ്മ ടീച്ചറാ"  എന്നുള്ള അടയാള സഹിത മറുപടി വന്നിരിയ്ക്കും. (കോം കണ്ണുള്ള ഒരു മറിയാമ്മ ടീച്ചര്‍ വേറെ ഉണ്ട്.!)
"ഇന്ന് ഏതു പാര്‍ടിയില്‍ പെട്ട റാസ്കലുകളുടെ സമരമാ" എന്നുള്ള ചോദ്യം വരണ്ട താമസം..."അയ്യോ..അരിവാളിന്‍ കുഞ്ഞുങ്ങളാ " എന്ന് ആങ്ങ്യ ഭാഷയില്‍ പ്യുണ്‍ കുഴഞ്ഞാടും.
" ഡേയ്  താഴെ ആ റാസ് കലിന്റെ  കടയില്‍ പോയി മുറുക്കാനും പഴവും വാങ്ങി വാ" എന്ന് പറയണ്ട താമസം ശിങ്കിടി പോയി വന്നു കഴിയും.
അങ്ങനെ എന്തിനും ഏതിനും റാസ്കല്‍" ഒഴിച്ച് കൂടാനാവാത്ത ഒരു അവശ്യ സാധനമായിരുന്നു.
മണ്ഡല കാലം വന്നു. പ്രിന്‍സിപ്പല്‍ മലയ്ക്ക് പോകാന്‍ തീര്‍ച്ചയാക്കി  മാല ഇട്ടു വൃതവും തുടങ്ങി.
അതിനും മുന്‍പേ പ്യുണ്‍ മാല ഇട്ടു വൃതം ആരംഭിച്ചു.
നാല്പത്തൊന്നു ദിവസം കഠിന വൃതം രണ്ടു പേരും..റാസ്കല്‍ മാത്രം മാറ്റിയില്ല...കെട്ടു നിറയ്ക്കാന്‍ ലിസ്റ്റ് പ്യുണ്‍ വശം കൊടുത്തു എന്നിട്ട് പറഞ്ഞു..."രണ്ടു കെട്ടിനുള്ള സാമാനങ്ങള്‍ വാങ്ങണം കേട്ടോടെ റാസ്കല്‍.."
"സ്വാമി ശരണം "  മറുപടിയും.
അങ്ങനെ ഒരു ശുഭ ദിനത്തില്‍ പ്രിന്‍സിപ്പലിന്റെ  ശാസ്ത  മംഗലത്തെ ഭവനത്തില്‍ പെരിയ സ്വാമി വന്നു കെട്ടു
നിറച്ചു രണ്ടു പേരെയും അനുഗ്രഹിച്ചു യാത്രയാക്കി.  അടുത്തുള്ള ഒന്ന് രണ്ട് വീട്ടുകാര്‍ ജനലില്‍ കൂടി കണ്ടു നിന്നു ..കാരണം അത്രയ്ക്കും നല്ല സഹാവാസമാ പ്രിന്സിപ്പലിന്റെത് !
മുന്‍പില്‍ എമ്മാനും പിന്നില്‍ ശിങ്കിടിയും ..കെട്ടു രണ്ടും ശിന്കിടിയുടെ തോളില്‍. നടന്നു വന്ന്   പഴവങ്ങാടി സാക്ഷാല്‍ ഗണപതിയുടെ മുന്‍പിലെത്തി.
രജനി സ്റ്റൈലില്‍ തിരിഞ്ഞു പ്രിന്‍സിപ്പല്‍ കൈ കാട്ടിയപ്പോഴേ രണ്ടു തേങ്ങ എടുത്തു കൊടുത്തു കഴിഞ്ഞു പ്യുണ്‍...
തേങ്ങ രണ്ടും നെഞ്ചോട്‌  ചേര്‍ത്ത് വച്ച്  പ്രിന്‍സിപ്പല്‍ എന്തൊക്കെയോ പിറ് പിറെ പറഞ്ഞും കൊണ്ട് ഒറ്റ വിളി അങ്ങ് വിളിച്ചു..." എന്റെ പഴവങ്ങാടി ഭഗവതിയെ..." ഞെട്ടി പോയ പ്യുണ്‍ പറഞ്ഞു "സര്‍ ഭഗവതിയല്ല ..ഗണപതിയാണ്    സര്‍ "...
ഉടയ്ക്കാനെടുത്ത തേങ്ങ നെഞ്ചില്‍ വച്ചുകൊണ്ട് അതിലും ഉറക്കെ തിരിഞ്ഞു ശിങ്കിടിയെ നോക്കി പറഞ്ഞു.."ഏതു റാസ്കല്‍ എങ്കിലും ആകട്ടെടാ...അടി തേങ്ങ.."
തേങ്ങ വാങ്ങി   സര്‍വ്വ ശക്തിയും എടുത്ത് പ്യുണ്‍  വിളിച്ചു "എന്റെ പഴവങ്ങാടി ഭഗവതിയേ..ശരണം അയ്യപ്പ..."
ഒന്ന് രണ്ടു മൂന്നു ...അടിച്ച തേങ്ങ ചിതറി കിടക്കുന്ന കാഴ്ച്ചയില്‍ ഭക്തി ലഹരി കൊണ്ട് പ്രിന്‍സിപ്പല്‍ അര്‍ത്ഥ നിമീലിത മിഴികളുമായി നില്‍ക്കുന്നത് കണ്ട പ്യുണ്‍...മനസ്സില്‍ സംശയം തീര്‍ത്തു...പഴവങ്ങാടി ഭഗവതി തന്നെ. 

2010, നവംബർ 13, ശനിയാഴ്‌ച

മരണത്തിന്റെ നിറങ്ങള്‍

മരണത്തിനും  ദുഖത്തിനും ശ്രുതി ഒന്നാകയാലാകം നിറം കറുപ്പ് . ഏതോ ചിത്രകാരന്റെ ഭാവനയെ അല്ലെങ്കില്‍ ഇരുട്ടിനെ തന്നെ ആരോ കടം കൊണ്ടതാകാം.
ദുഖത്തിന് ഇന്നും ഏതാണ്ട് ആ ഗതി തന്നെ എന്ന് തോന്നുന്നു...ചുവപ്പന്‍ സ്വപ്നങ്ങളും കരിഞ്ഞു വീഴുമ്പോള്‍ നിറം കറുപ്പാണ് ... പ്രേമ നൈരാശ്യങ്ങള്‍ ..കട കെണികള്‍ ഒക്കെ ദുഃഖ നിറം കറുപ്പെന്നു  ഓതുന്നു...ആത്മഹത്യാ കുറിപ്പുകളുടെ നിറം എന്താണാവോ...ഇപ്പോഴത്തെ മഷി പടരാറില്ല  ...
പക്ഷെ പണ്ട് മരിച്ചവനെ പൊതിഞ്ഞിരുന്നത് സമാധാനത്തിന്റെ നിറമായ വെള്ളയില്‍ ആയിരുന്നു. സമാധാന യാത്രയുടെ തുടക്കത്തില്‍ ഓരോ  യാത്ര അയപ്പിനും ഈ നിറം..
പിന്നെ പിന്നെ പുതപ്പിന് മഞ്ഞ, പച്ച ,ചുവപ്പ് ,നീല  ഒക്കെ ആയിനിറം ..ഇപ്പോള്‍ സ്വര്‍ണ തൊങ്ങലുകളും തുന്നി മുന്തിയ  തുണി പൊതിയില്‍ മരിച്ചവന്‍ കിടക്കുമ്പോള്‍...ദുഃഖം   വൈദ്യുതി പോസ്റ്റില്‍ കരിം കൊടിയായി കെട്ടി വയ്ക്കപ്പെടുന്നു.
ദുഃഖം എന്ന് ദുഖത്തിന് വേണമെങ്കില്‍ സമാധാനിയ്ക്കാം..
പക്ഷെ മരണ പെട്ടവന്റെ വീട്ടിലയ്ക്കുള്ള വഴി കാട്ടിയാണ് ആ കൊടി  അടയാളം എന്നറിയുമ്പോള്‍ ദുഖത്തിന് എന്ത്  ദുഖമായിരിയ്ക്കും ...

മരണം ദുഖത്തെ കൈ വിട്ട്  ആഘോഷങ്ങളുടെ ,നിറങ്ങളുടെ പുറകെ പോകുമ്പോഴും ദുഃഖം വെറുതെ പുലമ്പുന്നുണ്ടാകാം.....കൂട്ടു കാരാ നീ അനിവാര്യമായ സത്യം എങ്കിലും  ചിരന്തനമായ സത്യം ഞാന്‍ തന്നെ...
അക്കര പച്ച കണ്ടു പോകല്ലേ...നീ ഇട്ടിട്ടു പോയ ശ്രുതികള്‍ ആര് സാധകം ചെയ്യും..
അന്നത്തിനു വകയില്ലാത്തവനും  നിത്യ രോഗിയും  മുന്‍ പറഞ്ഞ ദുഖിതരുമോ?
അവര്‍ക്കെന്തിനു നിന്റെ സംഗീതം..നിത്യം ശ്രുതി ചേര്‍ന്ന് പോവുകയല്ലേ...
നിന്റെ സമ്പന്നതകളില്‍ അവരെ കൂടി ചേര്‍ക്കൂ കൂട്ടുകാരാ...ഈ കറുപ്പും ..ശ്രുതിയും എന്റെ സ്വന്തം .
കരിം കൊടി എന്റെ കൊടി അടയാളം.
ഉപ്പിട്ട കണ്ണ് നീര്‍ എന്റെ കരിക്കാടി.

2010, നവംബർ 6, ശനിയാഴ്‌ച

കുടിയന്മാര്‍ക്ക് ഒരു കടി.

അയേല്‍ കിടക്കുന്ന ചെണ്ട ആര്‍ക്കും കൊട്ടാം...അല്ലെങ്കില്‍ വഴിയില്‍ കിടക്കുന്ന തേങ്ങ എടുത്ത് ആരുടെയും തലേല്‍ അടിയ്ക്കാം...പ്രത്യേകിച്ച് പുറം പൂച്ചിനു നോബലിനും അപ്പുറം വല്ല പ്രൈസും" ഉണ്ടെങ്കില്‍ അത് കിട്ടുന്ന മലയാളത്താന്"!

പഞ്ചായത്തുകളുടെ നെഞ്ചം പറിയ്ക്കുന്ന തെരഞ്ഞെടുപ്പു കഴിഞ്ഞു...ചട്ടീം കൊട്ടേം തേച്ചു കഴുകി..മൂക്കള പിള്ളേരെ എടുത്ത് ഒക്കത്ത് വച്ച് ഉമ്മ കൊടുത്ത പലരും പ്രതിരോധ കുത്തിവയ്പ്പെടുക്കാന്‍ പരക്കം പായുന്നു....
തോറ്റവന്‍ ആരെ കണ്ടാലും കിണ്ണം കട്ട മാതിരി ഒരു കൂതറ നോട്ടവും ഭാവവും..
പത്ര പ്രസ്താവനകള്‍ പന്നി പ്രസവമായി ദേ കിടക്കുന്നു...എന്തെല്ലാം കാര്യങ്ങളാ നമ്മുടെ ബുദ്ധി രാക്ഷസന്മാര്‍ ചില്ല് മേടകളില്‍ ഇരുന്ന് ചുമ്മാ കീഴ് ശ്വാസവും വിട്ട് കീച്ചുന്നത്!
ജാതി മതം ഒന്നാംതരം..ജനങ്ങളിലേയ്ക്ക് പലതും എത്തിയില്ല...(അയച്ചിട്ടേ ഉള്ളൂ!) അഴിമതിയും കുടിപ്പകയും ജനം മടുത്തു...എന്നിങ്ങനെ അനവധി കണ്ടെത്തലുകള്‍ ...എല്ലാ കാലത്തും അവസരം പോലെ ഉറയില്‍ നിന്നും മലയാളി എടുത്തു വീശുന്ന അവസര വാദം " അതിനായിരുന്നു കൂടുതല്‍ വോട്ട് എന്നും ചിലര്‍...അങ്ങനൊരു "വാദം" ഇല്ലെങ്കില്‍ പിന്നെങ്ങനാ ഇത്രയും ആയുര്‍വേദ ചികിത്സാ കേന്ദ്രങ്ങള്‍ ഈ ട്ടാ വട്ടം മലയാളത്തില്‍ കുനു കുനെ മുളച്ചു പൊന്തുന്നത്?
അവസാനം എല്ലാരും പല്ല് കോര്‍ത്ത്‌ കഴിഞ്ഞപ്പോള്‍ പിന്നേം വരുന്നു പ്രസ്താവന കുഞ്ഞുങ്ങള്‍.."മദ്യത്തിനു എതിരായിരുന്നു വിധി"!!!!  വായിച്ചതും ഒരു നൂറെടുത്തു വി കെ എന്‍ ഭാഷയില്‍ നീറ്റായിട്ടങ്ങു വിഴുങ്ങി...
എടാ ദൈവമേ അങ്ങനെയും ഒരു പഠനമോ..എന്താ മലയാളീടെ ബുദ്ധി...എന്തായാലും സെക്സ് ടൂറിസം, മസ്സാജ് ഇതെലൊന്നും കേറി പിടിച്ചില്ല ...അതേല്‍ പിടിച്ചാല്‍ വിവരം അറിയുമെന്ന് പേടി ആണോ എന്തോ...
കുടിക്കുന്നവനെ കുഷ്ഠ രോഗിയെപ്പോലെ കാണുകയും കുടിക്കാനുള്ളത് കൊടുക്കുന്നവനെ പാദം കഴുകി സ്വീകരിയ്ക്കുകയും അവന്‌ രാജ്യ സഭയില്‍ വരെ ഇരിപ്പിടം കൊടുക്കുകയും ചെയ്യുന്ന പണി ഒരു ഗോളാന്തര വാര്‍ത്ത തന്നെ!!
നല്ല ഇടയന്മാര്‍ വലിയ കരിമീന്‍ മുള്ള് തൊണ്ടയ്ക്കു പോകാതെ നുണഞ്ഞു  ഇറക്കുന്നതും ഈ കള്ള് കച്ചോടക്കാരന്റെ വഹയായി തന്നെ...അവരോടൊപ്പം ചേരുന്നത് മാന്യത...എന്നാലോ അവന്‍ ചവിട്ടി നില്‍ക്കുന്ന നിലപാട്  "തറ" യായ കുടിയന് സ്വസ്ഥത ഇല്ല.   അവനെ കുടിപ്പിച്ചത്‌ കൊണ്ടാ ഭൂരി പക്ഷം കുറഞ്ഞത്!   ശരിയാ...ബെവ്കൊയിലെ ഈ മുടിഞ്ഞ ക്യു നില്പ് ഒരു കാരണം ആകാം...ബസ് സ്ടോപ്പുകള്‍ തോറും ഈ സംവിധാനം ഉണ്ടായിരുന്നെങ്കില്‍ ....

നിയമ സഭാ തെരഞ്ഞെടുപ്പിന് മുന്‍പെങ്കിലും...!!!

ഭൂമിയുടെ അച്ചുതണ്ട് തിരിയ്ക്കുന്ന അറിവുള്ള പെരുമാള്‍ മാരെ...എത്രയോ അടവുകളില്‍ മലയാളി നിത്യ അഭ്യാസം നടത്തുമ്പോള്‍ ...എത്രയോ തട്ടിപ്പും വെട്ടിപ്പും പത്ര താളുകള്‍ നിറയ്ക്കുമ്പോള്‍ അമ്മയും മകളും മകനും എല്ലാം കൂടി വാണിഭം മൊത്തമായി അങ്ങ്  നടത്തുമ്പോള്‍   .... ഇത്തിരി കുടിയന്മാരെ അങ്ങ് ചുമ്മാ വിടണേ...
അല്ലെങ്കില്‍ ഈ കള്ള് വില്‍ക്കുന്ന കുഞ്ഞാടുകളെ തെമ്മാടി കുഴികാട്ടി ഒന്ന് "മെരട്ടി "നോക്കിയ്ക്കാട്ടെ..
അപ്പൊ പിള്ളയ്ക്ക് ചൊറി" അറിയാം...  
അവര് തന്നിട്ടല്ലിയോ ബാറുകളില്‍ അടിയങ്ങള്‍ കേറി പോകുന്നത്...അതില്ലെങ്കില്‍ ഞങ്ങള്‍ സ്വന്തമായി സാധനം ഉണ്ടാക്കുകയോ...ഉള്ളിടത്ത് നിന്നും കടത്തുകയോ ഇല്ല. ഇത് സത്യം സത്യം!
കാരണം ലോകത്തെങ്ങും മദ്യ വില്പന ഇല്ല കുടിയന്മാരില്ല ...തെരഞ്ഞെടുപ്പും ഈ തരത്തിലുള്ള ഗവേഷണ പ്രബന്ധങ്ങളും ഇല്ലല്ലോ...തമ്പുരാനെ...ഇലിയഡും   ബൈബിളും രാമായണവും ഒന്നുമില്ല.  പോയ കാലങ്ങളില്‍ ഒന്നും ഈ കച്ചോടോം ഇല്ലായിരുന്നു...ഒരു പാര്‍ടി മാത്രമേ ജയിചിട്ടുമുള്ളൂ  ...ഹൈ !!

മൂന്ന് നേരം മൃഷ്ടാന്നം....ശ്രി  സുരേഷ് ഗോപിയുടെ ഡയലോഗ്  നൂറ്റൊന്നു ജപിച്ചു കൊണ്ട്...സമസ്ത പ്രാണി ചരാ ചരങ്ങളോടും  മദ്യ വിമുക്ത സ്വപ്നം പങ്കു വയ്ക്കുന്നതിന്റെ നിര്‍വൃതിയില്‍ ഒരു പാവം "കുഴിയന്‍"!!!!!