Powered By Blogger

2009, ജനുവരി 10, ശനിയാഴ്‌ച

വൈരുദ്ധ്യാത്മക ഭൌതീക വാദം.

ഒരു ചരിത്ര പുരുഷന്‍ - അഥവാ - കുലഗുരുക്കളുടെ മുന്‍പില്‍, അറിവിന്റെ പാരാവാരത്തില്‍ നിന്നും ഒരു തുള്ളി ഇറക്കാന്‍ ചോദിച്ച അറിവേതുമില്ലാത്ത ശിഷ്യ പാഴ്തുള്ളികലോടു ..ഗുരു ഉവാച..

"അറിവിന്റെ പാരസ്പര്യം ഇറക്കുമ്പോള്‍ ഒരു കീഴാള മേലാള പര്പ്രേഷ്യത്തിന്റെ പുനരാവര്തന കാലഘട്ടത്തിലൂടെ നാം കടന്നു പോവുകയും അപ നിര്‍മാണ പ്രക്രിയയുടെ ആനുകാലിക സൈദ്ധാന്തിക കാലുഷ്യങ്ങള്‍ നമ്മുടെ ചിന്തകളുടെ സ്വാംശീകരണത്തെ അപ്പാടെ കീഴ്മേല്‍ ....." വന്ന പാവങ്ങളില്‍ ഒരുത്തന്‍ വീണു! മറ്റവന്‍ കണ്ണുതള്ളി വെള്ളത്തിനായി കേണു!! മൂന്നാമന്‍ ചിണുങ്ങി " ഒരു സെമിനാറിന് അങ്ങയെ വിളിക്കാന്‍ വന്നതാ..അങ്ങ് വരണം...നമ്മുടെ സ്വന്തം ടിപാര്ട്മെന്ടാ കുട്ടികളാ"...കരഞ്ഞുപോയി പാവത്താന്‍...
വീണ്ടും ഗുരു ഉരച്ചു " നിങ്ങളുടെ സെമിനാറുകളുടെ സാന്കത്യം എന്ത്? താരപ്പോലിമയില്‍ തൂങ്ങി ആടുന്ന വിദ്യാഭാസ ആവര്‍ത്തനങ്ങളുടെ ഉത്ഘാടനങ്ങളല്ല ..സെമിനാറുകള്‍. ബുദ്ധിയും അറിവും തമ്മിലുള്ള പ്രവേശന സാധ്യമാണ് ...സെമിനാറുകള്‍.." മൂന്നാമന്‍ തല താഴ്ത്തി, അവന്റെ തലക്കകം പൂരം വെടിക്കെട്ട് നടന്നു...പല കളറുകള്‍ .. പരവശനും..
കണ്ടു നിന്നവര്‍ ഗുരുവിന്റെ പാണ്ടിത്യ ശോഭയില്‍ കണ്ണ് ചിമ്മിയങ്ങനെ...വാ തുറന്നങ്ങനെ മരപ്പാവകലെപ്പോലെ..
ഗുരു പിന്നെയും വചനം " ഞാന്‍ ഈ ലാവണ ചുമരുകള്‍ സീമാ ബന്ധിതമാക്കിയിരിക്കുന്നു .ഇതു വിട്ടു പുരയിലേക്ക് പോലും ഇല്ല. "
വീണവനും ഇരുന്നവനും ..കണ്ണോട് കണ്‍ നോക്കി ..ഒന്നു ,രണ്ടു ,മൂന്നു...ഇറങ്ങി ഓടി.

മറ്റൊരു സെമിനാറിന്റെ ക്ഷണക്കത്ത് ഗുരു കൈയില്‍ എടുത്തു ..തന്റെ പേര്‍ തങ്ക ലിപികളില്‍ അടിച്ചിരിക്കുന്നത് ഒന്നു കൂടെ നോക്കി..മൂന്നു സ്റ്റാര്‍ ഹോട്ടലില്‍ ആഗോള സാമ്പത്തിക മാന്ദ്യതെക്കുരിച്ച് രാഷ്ട്രിയ ആചാര്യന്മാര്‍ ..(തന്നെ ഇവിടെ കുടി വച്ചവര്‍ ) നടത്തുന്ന വാക്ക് പയറ്റിലെക്കുല്ല ക്ഷണം." പോകണം.' ഗുരു മനസ്സില്‍ ഉറപ്പിച്ചു.

അനന്തരം വൈരുദ്ധ്യാത്മക ഭൌതീക വാദം കൈയ്യില്‍ എടുത്തു..വ്യാഘ്യാനം എഴുതാന്‍.!!

2009, ജനുവരി 7, ബുധനാഴ്‌ച

ജാര ചരിതം.

ജീവിച്ചിരിക്കുന്ന ജാരന്‍മാര്‍ ഉണ്ടെങ്കില്‍ സദയം ക്ഷമിക്കണം. ! ഒരു ജാരന്‍ കാരണം നാടു വിട്ടോടിയ ഒരു പാവം പാവം ഭര്‍ത്താവിണ്റ്റെ കദനം നിറഞ്ഞ പുരാണ പാരായണമല്ല. എന്നാല്‍...ഒരിടത്തൊരിടത്ത്‌ ഒരു ജാരന്‍ കാരണം മുഖം പൊള്ളിയ ഒരു ഭര്‍ത്താവിന്റെ ഒരിക്കലും തീരാത്ത പേടിയുടെ ഫ്ളാഷ്‌ ബാക്കായി കാണാം. ഈ ചരിതത്തിലെ എല്ലാ നടീ നടന്‍മാരും പരലോക പ്രാപ്ത്തരായിട്ട്‌ അവിടുന്നും പൊയിക്കാണും!

നടി ഭാര്‍ഗവിച്ചേയി..കരിയോയില്‍ നിറം. എന്നാലും കണ്‍മഷി എഴുതിയേ നടക്കൂ. വരയന്‍ കൈലി,ചുക ചുകപ്പന്‍ ബ്ളൌസ്‌, വേണമെങ്കില്‍ ഒരു തോര്‍ത്തു മുണ്ട്‌..മാറു മറക്കാനോന്നുമല്ല കേട്ടോ...! കൈയില്‍ കരിവള..കുപ്പി വള..ആനവാല്‍ മോതിരം..നെറ്റിക്കൊരു ചുവന്ന പൊട്ടും. കുട്ടിക്കുറാ പൌടറിണ്റ്റെ മണം മുറ്റം നിറയെ. ആറടി പൊക്കം അതിനു വേണ്ടുന്ന അക്സസ്സറികളും!!

നടന്‍ കുഞ്ഞന്‍പിള്ള ചേട്ടന്‍. തൂ വെള്ള. കാതില്‍ കടുക്കന്‍..ഒന്നൊന്നരയാള്‍ പൊക്കം..വീതി..റ്റാണ്റ്റെക്സ്‌ ബനിയനും ശങ്ഖു മാര്‍ക്‌ കൈലിയും..കാലില്‍ ബാറ്റ റബ്ബറു ചെരുപ്പും. അരയില്‍ എപ്പോഴും ഒരു വി റ്റു തീപ്പെട്ടിയും..കാജാ ബീടിയും.

നാടു വിട്ട നമ്മുടെ നടന്‍..രാമന്‍ പിള്ള ചേട്ടന്‍. ഒരു നാലരയടി പൊക്കം ..ഒന്നര ഇഞ്ച്‌ വീതി..വലിയ കുട ചെവി..ഉയര്‍ന്ന ദന്തഭാരം..മല വില്ലു കുലച്ചപോലെ..ആവനാഴി പോലെ ഒരു ഉടുപ്പും..വരയന്‍ നിക്കറും അതിനു മുകളില്‍ മല്ലു മുണ്ടും..സദാ ഇചേയിടെ പുറകേ ..ഒരു കുഞ്ഞി പൂചയെപ്പോലെ..ഉരുമ്മി ഉരുമ്മി...

സ്തലം.. രാമന്‍ പിള്ള ചേട്ടണ്റ്റെ അച്ചി വീട്‌ അധവാ ഭാര്‍ഗവിചേയീടെ വീട്‌. അവിടെ ഉണ്ടുറങ്ങി കാലം കഴിക്കവെ ഉണ്ടായ ഒരിണ്ടല്‍..

കുഞ്ഞന്‍ പിള്ള ആളൊരു കോഴി..ഇചേയിക്കു ഇക്ഷ പിടുത്തവും..മാസ ചിട്ടിയില്‍ തുടക്കം..ആഴ്ച ചിട്ടിയായി..പിന്നെ ഡൈലി ചിട്ടിയായി!! വരവെല്ലാം രാത്രിക്ക്‌..കരണ്ടൊന്നുമില്ലാക്കാലം..സന്ധ്യക്കുമുന്‍പേ നാമം ജപം, അതിനും മുന്‍പേ അത്താഴം..അതായിരുന്നു പതിവ്‌. തീണ്ടാരി തുണിയുടെ മിച്ചം കീറി തിരി തെറുത്ത്‌ അരിഷ്ടത്തിന്റെ ഒഴിഞ്ഞ കുപ്പിയില്‍ കടത്തി ഉണ്ടാക്കിയ മണ്ണണ്ണ പാനീസ്‌...നേരം പര പരാ മയങ്ങിയാല്‍ അതങ്ങു ഊതി കെടുത്തും രാമന്‍ പിള്ള.. മറ്റു റ്റെന്‍ഷന്‍ ഒന്നുമില്ലാത്തതിനാല്‍ ഒരു വശം ചരിഞ്ഞ്ങ്ങുറങ്ങും പാവം! അപ്പോള്‍ കുഞ്ഞന്‍ പിള്ളയുടെ പുറപ്പാടായി..ഓല മെടഞ്ഞ ചെറ്റയുടെ വിടവിലൂടെ അരയില്‍ തിരുകിയ തീപ്പെട്ടി കൊള്ളി ഉരച്ചു അകത്തെക്കു കാണിക്കുന്നതാ സിഗ്നല്‍!( മൊബൈല്‍ ഫോണും മറ്റും കണ്ടു പിടിചവര്‍ക്കു സ്വസ്ത്തി!!)അതു കണ്ടാല്‍ അനുസരണയുടെ നിറകുടമാകും ഇച്ചേയി..ഉറങ്ങുന്ന രാമന്‍ പിള്ള ചേട്ടനെ ഒന്നുഴിഞ്ഞു..ഒഴിഞ്ഞു വലത്തു വച്ച്‌ ..തുടങ്ങുകയായി അങ്കം. !!
ഒരു നാള്‍ രാത്രി തീപ്പീട്ടി ഉരച്ചു കാണിച്ചതും നാശം, മരുന്നു കൂടുതലായിരുന്ന കൊള്ളി ഒടിഞ്ഞു ഒരു ശീല്‍ക്കാരതോടെ സ്വപ്നത്തിന്റെ തേരിലേറി സീതാ ദേവിയുമായി സല്ലപിച്ചിരുന്ന രാമന്‍ പിള്ള ചെട്ടണ്റ്റെ ചെവിക്കുറ്റിയില്‍ വീണു ..കത്തി.
പാവം എല്ലാമറിയാമായിരുന്നു എന്നിട്ടും സുഖ താമസമോറ്‍ത്ത്‌ എല്ലാം സഹിച്ചു! ഇനി വയ്യാ എന്നും പറഞ്ഞു ..കരഞ്ഞ്‌..മുണ്ടും തുണിയും ഉള്ളത്‌ സഞ്ചീലാക്കി ..പര പരാ വെളുപ്പിനത്തെ കരി ഗ്യാസ്സു വണ്ടിയില്‍ ..നാടും ..മേടും താണ്ടി..
അച്ചി വീട്ടില്‍ പൊറുതി കാരണം അവിടം വിട്ടു പോകാതെ തരമില്ലല്ലൊ!!
അചിരേണ മറ്റുള്ളവര്‍ സുഖമായി വാണു.

2009, ജനുവരി 4, ഞായറാഴ്‌ച

കമലെശ്വരി

പേരിലെ പന്തിയില്ലായ്മ സ്വഭാവത്തിലും കൂടും. സുന്ദരി..വല്യകുളം ഗ്രാമത്തിന്റെ മറ്റൊരു സ്പന്ദിക്കുന്ന അസ്ഥിമാടം..ഇപ്പോള്‍ ഒരു പത്തെഴുപത്‌ ഓണം ഉണ്ട് കാണും.

താമസം തിര്വന്തോരത്ത് ..ബാല്യം കൌമാരം യൌവനം ഒക്കെ ഇവിടെ..ഗൃഹസ്ഥാശ്രമം തലസ്ഥാനത്ത്...മകളുമായി..കൊച്ചുമക്കളുമായി..ങ്ങനെ...
ഒരല്പം നൊസ്സ് ജന്മനാ ഉണ്ടെന്നു പറയപ്പെടുന്നു..മഞ്ഞു കാലമാകുമ്പോള്‍ അതിന് ജീവന്‍ വക്കും..അപ്പോള്‍ തലസ്ഥാനം വിടും..നേരെ വണ്ടി വല്യകുളതെക്ക്..പഴമക്കാര്‍ ഒത്തിരി..കൂട്ടുകാര്‍ വീട്ടുകാര്‍ എന്ന് വേണ്ട അശ കൊശലെ സഞ്ചാരം.
വന്നാലുടന്‍ പിള്ളേച്ചന്റെ ചായക്കടയില്‍ നിന്നൊരു ചായ ..ഊതി ഊതി..സുഖിയന്‍ ഒരെണ്ണം പയ്യെ പുറം തോല്‍ മാറ്റി പയര്‍ മണികള്‍ നുണഞ്ഞു..കാലിന്മേല്‍ കാലെറ്റി...

ഹാന്‍ഡ് ബാഗും കര്ചിഫും ..ഒരിടത്ത് വച്ച് ..സിറ്റിസണ്‍ ജന്റ്സ് വാച്ച്‌ അഴിച്ചു ബെന്ചില്‍ വച്ച് മുഖമൊന്നു കഴുകി അങ്ങനെ ഒരു ചോദ്യമാ "ഇന്നത്തെ പത്രം എന്തിയെടോ?"

വല്ലപ്പോഴും ബോണ്ടാ പൊതിയാന്‍ ...അടുത്ത കടയില്‍ നിന്നും പഞ്ചസാര കെട്ടി തരുന്ന മനോരമയുടെ ഒരു മുറി അല്ലാതെ അവിടെ പത്രം ..ഒരു ചിത്രമാ..

പിള്ളേച്ചന്‍ ഉത്തരം മുട്ടി മിണ്ടാവൃതമെടുത്തു. " ടോ ..ഇന്നത്തെ പത്രം ഇന്നു താന്‍ വയിചില്ലെന്റ്കില്‍ , തിര്വന്തോരത് ഹു ആര്‍ യു..RaascaL!!" കമലെശ്വരിയുടെ ചോദ്യം കേട്ട പിള്ള ചായ കോപ്പയിലെ കൊടുംകാറ്റായി.. എങ്ങോ പറ പറന്നു!

2009, ജനുവരി 3, ശനിയാഴ്‌ച

പുത്താണ്ട് കടും പിടുത്തങ്ങള്‍ ..മനോരോഗമോ?

പുതു വല്സരത്തില്‍ ഓരോന്നൊക്കെ ചുമ്മാ അങ്ങ് തീരുമാനിക്കുന്നു..മലയാറ്റൂര്‍ പള്ളിയില്‍ പെരുന്നാള് കൂടണം ..ശിവരാത്രി കാണേണം ..പച്ചക്കറി മാത്രം..കഴിച്ചാലും..കോഴി,കുടി നിര്‍ത്തി..

ദാ..ഇപ്പം ഒത്തിരി പഠനങ്ങള്‍ നടന്നുവെന്ന് പറയുന്നു..മാനസിക രോഗ ലക്ഷണങ്ങള്‍ ഈ തീരുമാനക്കാര്‍ കാണിക്കുന്നു എന്ന്. ഗുരുവായൂരപ്പാ ഏതായാലും നമ.. ശിവാ നമ്മളെകൊണ്ട് ഇതൊന്നും പറ്റാത്തത് കാരണം ഉള്ള മാനസിക രോഗങ്ങളെ ഉള്ളൂ.
തീരുമാനങ്ങള്‍ ആരുമറിയാതെ മുക്കുമ്പോള്‍ ..ഡിപ്രെഷന്‍..കഴിവില്ലാത്തവന്‍ എന്നൊരു തോന്നല്‍. ..വിദ്വേഷം ഒക്കെ തോന്നും പോല്‍ ..
ഉള്ളത് കൊണ്ട് ഓണം പോലെ ..അല്ലാതെ കര്‍ണ ശപഥം കടും കൈയാകുമോ?

മറുവഴി പറയുന്നു..വ്യായാമം..പ്രകൃതിയോടെ കൂടുതല്‍ സല്ലാപം..പുതിയ ഹോബികള്‍ ..സാമൂഹ്യ ജീവിയാകുക..(ഇനിയെന്കിലും!)
എളിയിലിരിക്കുന്ന പിച്ചാത്തി പാക് വെട്ടാനും , നഖം വെട്ടാനും..അല്ലാതെ കുത്താനും..കൊളുതാനുമല്ല ..അതിന് കഴിയുകയുമില്ലാ..
പിന്നെന്തിനു വലിച്ചൂരി വീശണം!!

2009, ജനുവരി 2, വെള്ളിയാഴ്‌ച

കമ്പം ഫാസ്റ്റ്.

മാണിക്യന്‍ എന്ന് വിളിച്ചാല്‍ 'പ്ലാഗ്യാരിസം ' എന്ന ഇംഗ്ലീഷ് ചെല്ല പേരു വീഴും.
ഇതൊരു മാണിക്യന്റെ ആത്മ കഥ. ഈ ക്രിസ്തുമസ് പുതു വല്സര പുണ്ണ്യ നാളുകളില്‍ ! എവിടെ നിന്നോ വന്നു ഒരിടത്തേക്ക് പോയ ഒരു പാവം കാളയുടെ ഡയറി.

ഈ യാത്ര തുടങ്ങിയത് എവിടെ നിന്നെന്നറിയാം...തമിഴ് നാടിന്റെ നെല്ലറയായ തേനിയുടെ പരുപരുത്ത നെല്പാടങ്ങളില്‍ നിന്നും. ഒരു പക്ഷെ കൊമ്പും കുലുക്കി കലപ്പയും വച്ച് സൂപ്പര്‍ താരമായി വയല്‍ വെള്ളിത്തിരയില്‍ തിളങ്ങി നിന്ന ഒരു പാവം രായ മാണിക്യത്തിന്റെ കഥ-
ഉഴലിന്റെ കാലം കഴിഞ്ഞു അഴലിന്റെ കാലത്തേക്ക് ഒരു മിണ്ടാ പ്രാണിയുടെ വിലാപയാത്ര.

കലപ്പ വച്ചു കെട്ടിയവന്‍ ഒരു നാള്‍ കണ്ണില്‍ ചോരയില്ലാതെ അടിച്ച് തെളിച്ച് തേനിയുടെ പ്രാന്തത്തില്‍ നിന്നും കംബതിന്റെ കാള ചന്തയിലേക്ക് ...മുസലി പവര്‍ ഒന്നും ഇല്ലാതിരുന്നത് കൊണ്ടോ എന്തോ...ഉഴവിനു പറ്റില്ല എന്ന് സ്വയം വിധിച്ചു.
കമ്പത് ഒരുപാടു സമാന ദുഖിതരെ കണ്ടു... പല പല രോഗങ്ങള്‍ ..നമ്മുടെ നാട്ടിലെ വയോജന കേന്ദ്രത്തിലെ മാതാ പിതാക്കളെ പോലെ...ആര്‍കും വേണ്ടാതവരായി..
അവിടെ നിന്നും അശോക് ലൈലാന്റ് ലോറിയില്‍ ഒരു കേരളാ ടൂര്‍. സമയം രാത്രി രണ്ടു മണി. കൂട്ടുകാരൊക്കെ വെള്ളം പോലും കിട്ടാതെ അര്‍ദ്ധ മയക്കം. ഞാന്‍ ഏകനായി ...
തിങ്ങി ഞെരുങ്ങി നില്ക്കുന്ന കൂറ്റന്‍ മാരുടെ ദയനീയമായ തുറിച്ചു നോട്ടങ്ങള്‍ ...എന്തൊക്കെയോ ആലോചനയില്‍ അങ്ങനെ മുണ്ടക്കയം ..അവിടെ നിന്നും നിലത്തിറങ്ങി ..രണ്ടു പെട വീതം ...നിക്കറിട്ട ഏതോ ഒരു മനുഷ്യ രൂപം ..ഒരു "കൊസറന്".
ചുണ്ടില്‍ പുകയുന്ന ബീഡി ..കയ്യില്‍ നീണ്ടുകൂര്‍ത്ത ചാട്ട കമ്പ്‌ ..ആര്‍ട്ട് ഓഫ് ലിവിങ്ങിന്റെ കീറിയ ഒരു ബനിയന്‍...അവന്‍ ഞങ്ങളെ ആട്ടി തെളിച്ചു ..അക്ഷരാര്‍ത്ഥത്തില്‍...നടന്നു നടന്നു...ഏതോ മറ്റൊരു ചന്തയില്‍..നേരം പര പര ..ക്രിസ്തുമസോ..ഈസ്ടരോ..പുതു വര്‍ഷമോ..മെല്ലെ അറവു കടയുടെ ഓരം ചാരി..
അറിയാം ഏതോ കുഞ്ഞചായന്റെ..ഊണ് മേശ പുറത്ത് ..ഉള്ളിയും തേങ്ങാ കൊത്തും ..കടുകും കുരുമുളകും താളിച്ചങ്ങനെ...അല്ലെങ്കില്‍.ഒടിഞ്ഞ കാല്‍ വച്ചു കെട്ടി പൂഴിയില്‍ പൂന്തി നില്ക്കുന്ന മേശയുടെ മെഴുക് പിടിച്ച പുറത്ത് ..ഒരു അലുമിനിയം പിഞ്ഞാണത്തില്‍ കടലിലെ തോണി പോലെ ഒത്തിരി ചാറിനു നടുവില്‍ ഇത്തിരി കപ്പയുമായി ഷാപിന്‍റെ തൊടുകറിയായി
ബീഫ് എന്ന ചെല്ല പേരില്‍....തൊട്ടു നക്കാന്‍...

കാലം ഇനിയും വരും....

resolutions broken?

Its natural! we can only do that."To be or not tobe" Otherwise we are not human beings!!( seems to be intelligent and wise!!!)

Coming to the content ..New Year resolutions.. bold and strong at the hour of birth..but in the afternoon there was a slight change...in the evening bottoms up!

No worry. Science have the reason for all .. now scientists introduced a technic called "SOBER" to stick on to resolutions at least for one week!!

S- stop. Pause for a moment what we are doing .
O- observe. What is experiencing..sensing about desicion.
B-breathe. Take deep breath before going to change resolution..
E-express. Aware about what will happen, when braking resolution.
R- respond. Mindfully that we are not powerless to take a dicision or to stick on to that.

I have tried and tired!!

2008, ഡിസംബർ 29, തിങ്കളാഴ്‌ച

ഗ്രീന്‍ സാലഡ്

പുത്താണ്ട് തീര്‍പുകള്‍ മാറ്റണ്ടി വരുമോ എന്ന് സംശയം ..തീരുമാനം ഉറപ്പിക്കാതിരുന്നതും നന്നെന്നു തോന്നുന്നു . ഗ്രീന്‍ സാലഡ് കുടലിലെ മുഴകള്‍ തുരത്താന്‍ ഉതകുമത്രെ.
സവാള , കുകുംബര്‍,തക്കാളി,കാപ്സികം...അരിഞ്ഞ് കൂട്ടി..ലേശം നാരങ്ങാ നീരും ഉപ്പും ചേര്‍ത്ത് . ഹായ് ..
"ഫ്ലാവനോല്സ് " എന്നൊരു കൂട്ടം മറു മരുന്ന് ഇവരെല്ലാം കൂടി കുടലിനകത് ഉണ്ടാകി എടുക്കുമെന്നും അത് കുടല്‍ മുഴയെ തടയുമെന്നും!
പക്ഷെ വെജിറ്റബിള്‍ സാലഡ് തന്നെ എങ്ങനെ കഴിക്കും? മേമ്പൊടി ഇല്ലാതെ ..കഷായമോ ?
ഏതായാലും വരാന്‍ പോകുന്നത് വഴിയില്‍ തങ്ങുന്ന പ്രോഗ്രാം ഒന്നും കാണുന്നില്ലാ..

2008, ഡിസംബർ 28, ഞായറാഴ്‌ച

പുതു വല്സര തീര്‍പ്പുകള്‍.

ഒന്ന് . ഇനിയൊരിക്കലും കുടിക്കില്ല..അല്ലെങ്കില്‍ പകലെന്കിലും.
രണ്ട്. ഇനി അഥവാ കുടിച്ചാലും സ്വന്തം പൈസാ മുടക്കില്ല..
മൂന്ന്. ഇനി അഥവാ പൈസാ മുടക്കിയാലും ആര്‍കും ഓസില്‍ വാങ്ങി കൊടുക്കുന്ന പ്രശ്നമേയില്ല.
നാല്. ഇനി അഥവാ വാങ്ങി കൊടുത്താലും എനിക്ക് വാങ്ങി തന്നിട്ടുള്ളവര്‍ക്ക് മാത്രം.
അഞ്ച്. ഇനി അഥവാ വാങ്ങി തന്നിട്ടുള്ളവര്‍ പറഞ്ഞാല്‍ അവരുടെ ഫ്രെണ്ട്സിനു മാത്രം.
ആറ്. എന്തായാലും ഇനി ബാറില്‍ പോയി കുടിയെ ഇല്ല. അല്ലെങ്കില്‍ വല്ല കല്ല്യാണമോ , മരണമോ മറ്റോ..
ഏഴ്. ഇനി ആരുടേയും കുറ്റങ്ങള്‍ പറയില്ല. അഥവാ പറഞ്ഞാലും ഇങ്ങോട്ട് പറയുന്നവരുടെ മാത്രം, അതും ആരെങ്കിലും പറഞ്ഞരിന്ഞാല്‍ മാത്രം.
എട്ടു. ഇനി ആരോടും ദേഷ്യപ്പെടില്ല. പ്രത്യേകിച്ച് വീട്ടില്‍. ഭാര്യയോക്കെ അങ്ങനെയാ..നമ്മളെ മനസ്സിലാക്കാന്‍ ഒട്ടും ശ്രമിക്കാറില്ല പിന്നെന്തിനാ പുതിയ വര്ഷം ആ തൊല്ല?
ഒന്‍പത്. ഇനി അഥവാ താമസിച്ചു വരുമ്പോളോ മറ്റോ ചൂടായാല്‍ അന്നേരം നോക്കാം.
പത്ത്. ഈ കൊല്ലം ജനുവരി ഒന്ന് മുതല്‍ തന്നെ ഓഫീസില്‍ പോകണം. കുറേയായി ഉഴപ്പുന്നു..ഇനി അഥവാ ലീവ് വേണ്ടി വന്നാല്‍ അന്നേരം പോകാതിരിക്കാം.
പതിനൊന്നു. കുറേക്കൂടി ഭക്തി കൂട്ടണം. ആര്‍ട്ട് ഓഫ് ലിവിംഗ് അല്ലെങ്കില്‍ യോഗ നോക്കണം..ഇനി അഥവാ അതിന് കഴിയാതെ വന്നാല്‍ പുസ്തകമെന്കിലും വാങ്ങി വായിക്കണം.

തിന്കള്‍ പേടി.

പുലപ്പേടി , മണ്ണാപ്പേടി അതൊക്കെ പണ്ട്..ഇപ്പോള്‍ തിന്കള്‍ പേടി ഒരു വല്യ പേടിയായി വന്നിരിക്കുന്നു പോലും..സായിപ്പിന്റെ നാട്ടില്..അല്‍പ സ്വല്പം നമ്മുടെ ഊരിലും..
വര്കഹൊലിക് അല്ല അല്പം ആല്കഹൊലിക് തൊഴിലാളി തിന്കളിനെ പേടിക്കുന്നു (എന്നെപ്പോലെ ഉഴ ഉഴപ്പന്മാര്‍ക്ക് എല്ലാദിനവും തിന്കള്‍ തന്നെ!) ഹൃദയ സ്തംഭനം കൂടുതലായി തിങ്കളാഴ്ച ഉണ്ടാകുന്നത്രേ . പണിക്കു പോകാനുള്ള വൈമുഖ്യം അലസതയുടെ പ്രാമുഖ്യം ..കട്ടിലിനോടുള്ള ഉള്‍പ്രേരണ ഒക്കെ കാരണം തിന്കള്‍ രാവിലെ ഒരു അപശകുനമോ? തിങ്കളാഴ്ച നല്ല ദിവസം കല്യാണം കഴിക്കുന്നവര്‍ക്ക് മാത്രമോ?

മറു മരുന്നും പറയുന്നുണ്ട് ..ഘടികാരം താമസിപ്പിക്കുക അല്ലെങ്കില്‍ സ്ലോ ആക്കി വയ്ക്കുക..ഉണരുന്ന സമയം ഒന്നു രണ്ടു മണിക്കൂര്‍ കൂടി വൈകിക്കുക മനസ്സ് തന്നെ ബാകി ചെയ്തോളും പോലും.

ബെറ്റര്‍ ലേറ്റ് "താന്‍ നെവെര്‍" ..ഹാജര്‍ പുസ്തകവും ചുവന്ന വരയും അതിന്റെ വഴി തുടരട്ടെ ....

2008, ഡിസംബർ 26, വെള്ളിയാഴ്‌ച

അരുന്ധതിക്കിതെന്തുപറ്റി?

ചക്ക വീണു മുയല് ചത്തതോ..അതോ ബുക്കര് വീണു മുയല് ചത്തതോ..എന്തായാലും ചെറിയ കാര്യങ്ങളുടെ വലിയ തമ്പുരാന്‍ ..അല്ലെങ്കില്‍ കൊച്ചു വായില്‍ വല്യ വര്‍ത്തമാനം കുറേക്കാലമായി അങ്ങുമിങ്ങും കേള്‍ക്കുന്നു
മനുഷ്യ മൂല്യം എന്നൊക്കെ പറഞ്ഞു രാജ്യദ്രോഹം തന്നെ കാച്ചി വിട്ടാല്‍ അറിവില്ലാത്ത നമ്മള്‍ എന്നാ ചെയ്യും?
ഇന്നാളു പറഞ്ഞു പാക്കിസ്ഥാന്‍ താമസമാക്കിയതെല്ലാം അവര്‍ക്ക്‌ കൊടുക്കണമെന്നും ..ഇന്ത്യ ആ വഴിക്കൊന്നും പോകരുതെന്നും അവിടെ മനുഷ്യ ജീവന്‍ മാത്രമെ ഉള്ളുവെന്നും അതുകൊണ്ട് പട്ടാളക്കാര്‍ വേണ്ടെന്നും...മറ്റും..

ഈയിടെ പറയുവാ മുംബൈയില്‍ ബോംബ് വച്ചതും നമ്മളുതന്നെയാ അല്ലാതെ മനുഷ്യരോന്നും അല്ലെന്നു! ...വല്ലചാതീം അല്പസ്വല്പം സാഹിത്യമൊക്കെ ഇമ്മിണി മസാലയൊക്കെ തിരുകി അങ്ങനങ്ങ് എഴുതി എഴുതി വിട്ടാല്‍ പോരായോ ..അതിനുപകരം ചുമ്മാ മുന്‍നിരയില്‍ മുറുക്കി തുപ്പി നമ്മളെ കടാക്ഷിച്ചു കൊണ്ട് നമ്മടെയൊക്കെ അറിവില്ലായ്മയുടെ ചെറിയ വലിയ തമ്പുരാനാകണോ?..ആ..
നല്ലതിനൊരു ചൊല്ല് മതി...അല്ലെന്കിലോ? ഒരു തല്ലും...ഇതൊന്നും കിട്ടാതെ തോന്ന്യാസ കുട്ടിയായാല്‍ ..എന്നാ ചെയ്യും കര്‍ത്താവേ .
ഇപ്പളിപ്പം എല്ലാരുമങ്ങു എല്ലാത്തിനേം എതിര്‍ക്കുവാ ..മനുഷ്യത്വം കണ്ടമാനമാങ്ങു കൂടി കേട്ടോ..മരത്വം..മൃഗത്വം ഒക്കെ ശകലം ശമിചെന്നാ തോന്നുന്നത്..
കലികാലത്തെ ഭാരത ഖണ്ടത്തെ കലി സാദരം കൈ വണങ്ങുന്നു...