ഓര്‍ത്താല്‍ കുചേല വൃത്തവും കരയും..
ഒരു പാവം സ്വയം കൃത അനര്‍ധം കൊണ്ട് ഡോക്ടറെ കാണാന്‍ പോയ കഥ.
കയ്യില്‍ ഒരു പ്ലാസ്റിക് സഞ്ചി..അയ്യപ്പാസ് എന്ന് ഏകദേശം വായിച്ചെടുക്കാം..അതില്‍ നിറയെ തുണി സാമാനങ്ങള്‍..
പേസ്റ്റ് ബ്രഷ്...
ഉടുമുണ്ടിന്റെ കോന്തലക്കല്‍ ഒരു കെട്ട്, ഇത്തിരി പണവും തീപ്പെട്ടിയും..ആരും അറിയാതെ ഒളിപ്പിചിടം!
സിഗരറ്റിനു സ്കോപ്പില്ല..കാരണം ഡോക്ടര്‍ അമ്പേ പുഹ വലി വിരുദ്ധന്‍..
കൂടെ മറ്റൊരു കുബെരനും...കൂട്ട് കാരന്റെ സ്ഥാവര ജങ്ങമങ്ങള്‍ സൂക്ഷിക്കാനും വേണ്ട ഡയലോഗുകള്‍ പ്രോമ്പ്റ്റ് ചെയ്യാനും..കയ്യിലെ കൂടില്‍ ഒരു പായ്ക്കറ്റ് വില്‍സും അര ലിറ്റര്‍ മറ്റവനും! ഇതാകുംബം കണ്സല്‍ട്ടിംഗ് മുറിയുടെ പുറത്തു നില്‍കാം..
ഇനി കഥയിലെ കാര്യം..
കൂട്ടുകാര്‍ അസാരം പാനീയ ചികിത്സയുടെ അസ്കിത ഉള്ളവര്‍..എങ്ങനായാലും ഉറങ്ങുന്നതിനു മുന്പ് ഒരു ഫുള്ളിനെ പപ്പും പൂടയും പറിച്ച നിലയില്‍ അകത്താക്കും..
ഒരുത്തന്‍ നിരന്തരം വിദേശ യാത്ര ഉള്ളവന്‍..മറ്റവന്‍ വീട്ടില്‍ നിന്നും പുറപ്പെടാ ശാന്തിയും..
തമ്മില്‍ കണ്ടു മുട്ടിയാല്‍ ജഹ പൊഹ"
അങ്ങനെ ഇരിക്കെ യാത്രക്കാരന്‍ ആഫ്രിക്ക ഒക്കെ കറങ്ങി വന്നു..
ഒരു മാതിരി മഞ്ഞ നിറം ആകെ ..ശ്രീ നാരായണ ജയന്തി പോലെ..ഒരു വയ്യായ്ക..ഉടന്‍ ചങ്ങാതിയെ വരുത്തി..
ഇന്റര്‍ നെറ്റില്‍ ലക്ഷണ ശാസ്ത്രം ഇട്ടു നോക്കി..ഭീകരന്‍ എ മുതല്‍ സെഡ് വരെ കുടുംബ ശേഷിയുള്ള ഹെപ്പ ടയിറ്റിസ് ..
ഒന്ന് നിനച്ചാല്‍ ഇനി എത്ര നാള്‍..എ ആണോ അതോ ബി ആണോ ..അതിനു ഡോക്ടര്‍ ശരണം..
ടെന്‍ഷന്‍ ...നിമിഷങ്ങള്‍ ..മരണത്തെ മുന്നില്‍ കാണാന്‍ തുടങ്ങുന്നതിനു മുന്പ് ഒരു പൈന്ടു കൂടി വാങ്ങി..
അതിന്റെ മുക്കാലും രണ്ടു പേരും കൂടി ഒട്ടും താമസമില്ലാതെ വലിച്ചു"
കൂടും കുടുക്കയും എടുത്തു..നിറ കണ്ണുകളോടെ അമ്മയോട് യാത്ര.അമ്മ അറിയണ്ടാ...ഇനി കണ്ടാലായി..
നേരെ അടുത്തുള്ള ആശുപത്രിയില്‍ ...ഓ പി ടിക്കറ്റെടുക്കാന്‍ ചങ്ങാതി ഓടി..ക്യുവില്‍ നില്‍കുമ്പോള്‍ ഒന്ന് രണ്ട് സദാചാര ശീലര്‍ ഉറ്റു നോക്കി..എന്താ രാവിലെ ഈ മദ്യ സുഗന്ധം.കണ്ടാല്‍ കൊള്ളാവുന്ന ചെറുപ്പക്കാര്‍..
ഏതായാലും ഇവമ്മാര്‍ രോഗ വിവരം അറിയരുതേ എന്ന് മാത്രം പ്രാര്‍ഥിച്ചു..അല്ലെങ്കില്‍ അടുത്ത പരിപാടി ക്യുവില്‍ നിന്നും മാറി നിന്ന് ഞങ്ങളെ ഈഞ്ഞാണിക്കുക ആയിരിക്കും..കുറെ മാന്ന്യന്മാര്‍..
ഓ പി ടിക്കറ്റെടുത്ത് ഒരിടത്ത് മാറി ഇരിപ്പായി..ഇനി അകത്തൂന്ന് വിളി വരണം..
അങ്ങനെ ഒരു നീര്‍കോലി നേഴ്സ് പേര് വിളിച്ചു..സമാന കൂടുകള്‍ വെളിയില്‍ വച്ച് നഗ്ന പാദരായി അകത്തു വന്നു..
കണ്ട പാടെ ഡോക്ടര്‍ കുറിപ്പെഴുതി..ഇത് ബി സി എന്നൊന്നും അറിയില്ല..നല്ല മണമാണ് ..അത് കൊണ്ട് സംഗതി ഹെപ്പടയ്ടിസ് തന്നെ..
ഇരുവരും കണ്ണോടു കണ്ണ് നോക്കി..ഡോക്ടറും..ഇതിനു ചികിത്സിക്കാനുള്ള കിറ്റ് " ഇവിടെ കാണില്ല..ഇവിടെ വല്ല ചൊറിയോ ചെരന്ഗോ വല്ലതും മാറ്റാനുള്ള മരുന്നേ കാണൂ..
ഇതി കര്‍ത്തവ്യ മൂഡന്‍" മാരായി രണ്ടു പേരും പുറത്തു വന്നു..
കൂടും സാമാനങ്ങളും എടുത്തു..ദുഖഭാരത്തോടെ ...വിട പറയാന്‍ മാത്രം..
നേരെ വീട്ടിലേയ്ക്ക് ..അമ്മ അറിയാഞ്ഞതും നന്നായി..
സഞ്ചിയിലെ മറ്റവനെ എടുത്തു..മൂകം..ഇനി?
ഒന്ന് രണ്ടുകൂടി പോയി.."നാളെ രാവിലെ വെല്ലൂര്‍ക്ക് പോകാം.." സുഹ്രത്ത് തീര്‍പുണ്ടാക്കി..
അങ്ങനെ താല്‍കാലിക വിട.
വെല്ലൂര്നിന്നും ഒന്ന് രണ്ടു നാള്‍ കഴിഞ്ഞ് വിളി വന്നു..'ഇത് വെറും ഈയാ ..വല്ലോം തിന്നാ മതി ഇതിന്റെ വൈറസ് താനേ ഒഴിഞ്ഞു പൊയ്കോളും.." സുഹൃത്തിന്റെ സന്തോഷം നിറഞ്ഞ വാക്കുകള്‍ ..."അതിനു പകരം മറ്റേ ഡോകടര്‍ പറഞ്ഞ എയോ, ബിയോ സിയോ അല്ല അതും കഴിഞ്ഞ് ഈ കമ്പനി വികസിച്ചതൊന്നും അയാള്‍ അറിഞ്ഞുകാണില്ല..പാവം" "വെള്ളത്തില്‍ കൂടി പകര്‍ന്നതാ "...
"ഈശ്വരാ അപ്പം ഇനി വെള്ളമടി പറ്റില്ലേ" ചങ്ങാതിയുടെ തൊണ്ട വരണ്ട ചോദ്യത്തിന് ഉടന്‍ സുഹൃത്തിന്റെ മറുമൊഴി..
"ഓ..അതിനൊന്നും കുഴപ്പമില്ല ...തെളപ്പിച്ച വെള്ളം ഒഴിച്ചാല്‍ മതി.."
ഫോണ്‍ വെക്കുന്നതിനു മുന്പ് എന്ന് വരും എന്ന് ചോദിക്കാന്‍ മറന്ന വെഷമത്തില്‍ ചങ്ങാതി ....നാളുകള്‍ എണ്ണി...എണ്ണി..
fiction എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
fiction എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
2009, ഡിസംബർ 5, ശനിയാഴ്‌ച
2009, നവംബർ 22, ഞായറാഴ്‌ച
അമ്മാവന്‍
അമ്മയുടെ അരുമ ആങ്ങള ഒരു കുലയിലെ അഞ്ചാമത്തേതും അവസാനത്തേതുമായ വെള്ളക്ക...അല്ലെങ്കില്‍ കരിക്ക് പരുവം.
ചെറുതിലെ ആരുമറിയാതെ കുല വിട്ട് താഴെ ചാടി മറു വഴിയെ വള്ളി നിക്കറും വെള്ളി തുട്ടുമായി സംസ്ഥാനം കടന്നു.
എല്ലാവരും കരഞ്ഞു..അമ്മയും അച്ഛനും അല്‍പ സ്വല്പം നേര്‍ച്ച ഒക്കെ നേര്‍ന്നു..ഒന്ന് രണ്ടു മണ്ഡലകാലം നാല്പത്തൊന്നു നോയമ്പും നോക്കി മലയും ചവിട്ടി..പക്ഷെ മകനെ പറ്റി നമ ശിവാ ..വിവരം ഒന്നുമില്ല.
നാളേറെ പോയ വാറെ അഞ്ചില്‍ നാലേ ഉണ്ടായുള്ളൂ എന്നൊരു തീര്‍പില്‍ അച്ഛനമ്മമാര്‍ ആശ്വാസം കണ്ടെത്തി.
അങ്ങനെ ഇരിക്കെ ഒരു അനന്തിരവന്റെ ഫോണില്‍ ശുദ്ധ തമിഴ് ഭാഷയില്‍ "ഇത് നാന്താന്‍ ..ഉങ്കളുക്കു മാമന്‍..ഇങ്കെ കൊടംബാക്കത്തിലെ ഇരുന്ത് ...പേശരുത് .." അനന്തിരവന്‍ ഞെട്ടി അമ്മയുടെ അടുത്തേയ്ക്ക് ശീഖ്രം ഫോണുമായി ...
അമ്മയും ആങ്ങളയും നെഞ്ചോട് നെഞ്ച്..അമ്മയ്ക്ക് ഇത്രയും തമിഴ് വശമോ..അച്ഛനും അന്തം വിട്ട്..അങ്ങനെ ഒരേ നില..
"നമ്മുടെ ഗോപിയാ അവന്‍ ഇങ്ങോട്ട് വരുവാന്നു ..ദൈവമേ എന്റെ കുഞ്ഞിനെ ഈ വയസൂകാലത്ത എങ്കിലും തിരിച്ചു കിട്ടിയല്ലോ."
"ഇനി എന്നാത്തിനാ വയസ്സ് കാലത്ത് ഇവിടുള്ളതും പോരാന്ജ് അവനും ബെഡ് പാന്‍ വാങ്ങാനോ?"
അച്ഛന് ചൊറിഞ്ഞു.."എന്നാ ഇങ്ങോട്ട്" ചില കലാശങ്ങലോടെ അച്ഛന്റെ നടനം..
അല്ലേലും സഹോദര സ്നേഹം പോയിട്ട് സ്വന്തം മക്കളെ പോലും നിങ്ങള്‍ക്ക് സ്നേഹമില്ലല്ലോ.." അമ്മ ജ്വലിച്ചു..
"അയ്യോ..വരുമ്പോള്‍ ഒരു ചാക്ക് സ്നേഹം കൂടി കൊണ്ട് വരാന്‍ അവനോടു പറ...കാണാന്‍ കൊതിയാ.." അച്ഛനും വിടാന്‍ ഭാവമില്ല.
അങ്ങനെ നമ്പര്‍ ട്വന്ടി മദ്രാസ് മെയിലില്‍ അമ്മാവന്‍ വന്നു..
കൈയില്‍ വി ഐ പി യുടെ ഒരു മിലിട്ടറി തുണി പുതച്ച പെട്ടി..കറുത്ത പാന്റും റോസ് കളറിലുള്ള ഉടുപ്പും ..കോളറിനു ഉള്ളിലേക്ക് മടക്കി വച്ച ഒരു കളം കളം കൈലേസ്..സ്റ്റീല്‍ വള ഒരെണ്ണം കണം കയ്യില്‍..കഴുത്തില്‍ ഒരു രുദ്രാക്ഷ മാല..
സ്വര്‍ണ വര്‍ണത്തില്‍ ചെയിന്‍ ഉള്ള ഒരു കരന്ടകം വാച്ച് കൈയില്‍ കെട്ടി കൂടെ കൂടെ സമയം നോക്കുന്നുമുണ്ട്..
കാലില്‍ അറ്റം കൂര്‍ത്ത ഒരു തോല്‍ ചെരിപ്പ് ..
അരയിലെ ബെല്‍റ്റില്‍ അമ്മുനിഷന്‍ ബോക്സ് പോലെ ഒരു വലിയ മൊബൈല്‍ ഫോണ്‍..
മീശ രണ്ടറ്റവും എം എന്‍ നമ്പ്യാര്‍ സ്റ്റയില്‍...വെള്ളിയില്‍ തീര്‍ത്ത ഒരു പല്ല് ചിരിക്കുമ്പോള്‍ അങ്ങ് ദൂരെ കാണാം..
"എന്നാമ്മാ തെരിയുമാ..യാത്ര രോംബം കഷ്ടം..റിസര്‍വേഷന്‍ കിടയാത്" അമ്മയ്ക്ക് വിശ്വാസം വരുന്നില്ല..
ഏറ്റവും ഇളയവന്‍ ഗോപി തന്നെയോ ഇത്..ഹിന്ദി പിച്ചരിലെ പോലെ പകുതി പാട്ട് പാടിയോ, ലോക്കറ്റിന്റെ ഒരു പാതി നോക്കിയോ ഒന്നും തിരിച്ചറിയാന്‍ ഒരു ക്ലൂവും ഇല്ല...ചെവിയുടെ പുറകില്‍ പണ്ട് തെങ്ങാപൂളിനു വഴക്കുണ്ടായപ്പം മൂത്തവന്‍ കടിച്ച പാട് ഇന്നും കാണാം..ഇത് ഗോപി തന്നെ ..അച്ഛന്റെ അതെ ചിരിയാ ഇവനെന്നു അമ്മ പറയുമായിരുന്നു.
"കേറി വാ മോനെ.."അമ്മ.
എണ്‍പത് കാരി എഴുപതു കാരനെ ഇപ്പോള്‍ എടുത്ത് എളിയേല്‍ വക്കുമല്ലോ.." അച്ഛന്റെ ആത്മഗതം!
അമ്മാവന്‍ തിണ്ണയിലെ കസേരയില്‍ ഉപവിഷട്നായി..അച്ഛനും അടുത്തുണ്ട്..ചിതല് പിടിച്ച ഫോട്ടോയില്‍ മാത്രം കണ്ടിട്ടുള്ള അളിയനെ സാകൂതം നോക്കി അച്ഛന്‍ എന്തൊക്കെയോ ചിന്തയില്‍..
"നീ കുളിച്ചിട്ടു വാ ഇടടലീം സാമ്പാറും കഴിക്കാം.."അമ്മ
"അക്കാ ..മൂന്നിന് നാല് നേരം ഇത് തന്നെയായിരുന്നു കഴിഞ്ഞ കാലം മൊത്തം കഴിച്ചത്.."
"അവിടെന്നാ ഹോട്ടലായിരുന്നോ?" അച്ഛന്‍
സ്വന്തമല്ലായിരുന്നു ഒരു മാമിയാരുടെ മാനേജര്‍..അവര്‍ക്ക് മട്രാസ് നിറയെ ഹോട്ടല്‍സ് " അമ്മാവന്‍
'ഓഹോ.ഇപ്പം കടിച്ചതും പിടിച്ചതും പോയി അല്ലിയോ" അച്ഛന്‍ മുന്‍പേ എല്ലാം അറിഞ്ഞവനെ പോലെ..
"അങ്കെ എനക്ക് രണ്ടു സംബന്ധം..ഏതാവത് പഴയ പൊണ്ടാട്ടി ഒരു തെലുങ്കനുമായി ഒളിച്ചോടി..അതിലെ കുഴന്തൈകള്‍ ഇല്ല.."
"ഭാഗ്യം" അച്ഛന്‍.
രണ്ടാമത്തേത് വന്ത് ഇന്ത മാമിയാര്‍ ..അതില്‍ രണ്ടു ആണ്‍ മക്കള്‍...ഒരുവന്‍ മാത്രം എനക്ക് സ്വന്തം..."
മറ്റവന്‍ തള്ള പറയുമ്പോലെ..പോക പോക എന്റെ തടീം ചാറും എല്ലാം ഊറ്റി ..എനിക്ക് വയ്യാതായി ..
ഉണ്ടായിരുന്ന പണം മുടക്കി ചായക്കട ഒന്ന് നന്നാക്കി..മൂത്തവന്‍ എന്നെ നോക്കുമായിരുന്നു
പക്ഷെ.." അമ്മാവന്‍ കൈലേസെടുത്ത് കണ്ണ് തുടച്ചു ..കണ്ണീര്‍ ധാരയായി..
"അവന്‍ കഴിഞ ആഴ്ച ഒരു ആക്സിടന്റില്‍ മരിച്ചു പോയി.."
മുറ്റം നിറയെ അമ്മാവനെ കാണാന്‍ വന്നവര്‍ ..എല്ലാവരും ഒരു സിരിയല്‍ കാണുന്ന മാതിരി ഈ കഥയും കേട്ട്..
പതാലിലെ പങ്കജാക്ഷി ഇച്ചേയി വല്യ വായില്‍ അങ്ങ് കരഞ്ഞു .."അല്ലേലും ഈ അമ്മ ഏത് സിര്യല്‍ കണ്ടാലും ഇരുന്നങ്ങു മോങ്ങിക്കോളും" കൂടെ വന്ന മകളുടെ സപ്പോര്‍ട്ട്!
"അപ്പം ഇവിടെ ഒക്കെ അങ്ങ് കൂടാം ഇല്ലിയോ" രായപ്പന്‍ ചേട്ടന്‍
"താന്‍ ഇവിടെ വല്ലോം അന്വേഷിച്ചു വച്ചിട്ടുണ്ടോ.."അച്ഛന്‍ രായപ്പന്‍ ചേട്ടനോട് കാറി..
"അല്ലേലും ഈ അളിയന്‍ തമാശക്കാരനാ എന്ന് കാണുമ്പോഴേ അറിയാം.." അമ്മാവന്‍ സ്വയം ജാമ്യം എടുത്തു.
"ഓ ഇത് കൊറേ മുടിഞ്ഞ തമാശാ " അമ്മയ്ക്ക് പൊറുതി മുട്ടി.
"കൊടുത്തത് കൊടുത്താല്‍ കൊടുപ്പവന്‍ പോകും...ഇന്ത ഉലകത്തിലെ അത് സത്യം" അമ്മാവന്‍ ആര്‍കും അറിയാത്ത ഒരു തമിഴ് പാട്ടും പാടി പെട്ടി സൈഡില്‍ ഒതുക്കി അകത്തെ മുറിയിലേക്ക് മെല്ലെ നടന്നു..
അച്ഛന്‍ താടിക്ക് കൈയും കൊടുത്ത്...എന്തോ ദുരന്തം കണ്ട മാതിരി...
ചെറുതിലെ ആരുമറിയാതെ കുല വിട്ട് താഴെ ചാടി മറു വഴിയെ വള്ളി നിക്കറും വെള്ളി തുട്ടുമായി സംസ്ഥാനം കടന്നു.
എല്ലാവരും കരഞ്ഞു..അമ്മയും അച്ഛനും അല്‍പ സ്വല്പം നേര്‍ച്ച ഒക്കെ നേര്‍ന്നു..ഒന്ന് രണ്ടു മണ്ഡലകാലം നാല്പത്തൊന്നു നോയമ്പും നോക്കി മലയും ചവിട്ടി..പക്ഷെ മകനെ പറ്റി നമ ശിവാ ..വിവരം ഒന്നുമില്ല.
നാളേറെ പോയ വാറെ അഞ്ചില്‍ നാലേ ഉണ്ടായുള്ളൂ എന്നൊരു തീര്‍പില്‍ അച്ഛനമ്മമാര്‍ ആശ്വാസം കണ്ടെത്തി.
അങ്ങനെ ഇരിക്കെ ഒരു അനന്തിരവന്റെ ഫോണില്‍ ശുദ്ധ തമിഴ് ഭാഷയില്‍ "ഇത് നാന്താന്‍ ..ഉങ്കളുക്കു മാമന്‍..ഇങ്കെ കൊടംബാക്കത്തിലെ ഇരുന്ത് ...പേശരുത് .." അനന്തിരവന്‍ ഞെട്ടി അമ്മയുടെ അടുത്തേയ്ക്ക് ശീഖ്രം ഫോണുമായി ...
അമ്മയും ആങ്ങളയും നെഞ്ചോട് നെഞ്ച്..അമ്മയ്ക്ക് ഇത്രയും തമിഴ് വശമോ..അച്ഛനും അന്തം വിട്ട്..അങ്ങനെ ഒരേ നില..
"നമ്മുടെ ഗോപിയാ അവന്‍ ഇങ്ങോട്ട് വരുവാന്നു ..ദൈവമേ എന്റെ കുഞ്ഞിനെ ഈ വയസൂകാലത്ത എങ്കിലും തിരിച്ചു കിട്ടിയല്ലോ."
"ഇനി എന്നാത്തിനാ വയസ്സ് കാലത്ത് ഇവിടുള്ളതും പോരാന്ജ് അവനും ബെഡ് പാന്‍ വാങ്ങാനോ?"
അച്ഛന് ചൊറിഞ്ഞു.."എന്നാ ഇങ്ങോട്ട്" ചില കലാശങ്ങലോടെ അച്ഛന്റെ നടനം..
അല്ലേലും സഹോദര സ്നേഹം പോയിട്ട് സ്വന്തം മക്കളെ പോലും നിങ്ങള്‍ക്ക് സ്നേഹമില്ലല്ലോ.." അമ്മ ജ്വലിച്ചു..
"അയ്യോ..വരുമ്പോള്‍ ഒരു ചാക്ക് സ്നേഹം കൂടി കൊണ്ട് വരാന്‍ അവനോടു പറ...കാണാന്‍ കൊതിയാ.." അച്ഛനും വിടാന്‍ ഭാവമില്ല.
അങ്ങനെ നമ്പര്‍ ട്വന്ടി മദ്രാസ് മെയിലില്‍ അമ്മാവന്‍ വന്നു..
കൈയില്‍ വി ഐ പി യുടെ ഒരു മിലിട്ടറി തുണി പുതച്ച പെട്ടി..കറുത്ത പാന്റും റോസ് കളറിലുള്ള ഉടുപ്പും ..കോളറിനു ഉള്ളിലേക്ക് മടക്കി വച്ച ഒരു കളം കളം കൈലേസ്..സ്റ്റീല്‍ വള ഒരെണ്ണം കണം കയ്യില്‍..കഴുത്തില്‍ ഒരു രുദ്രാക്ഷ മാല..
സ്വര്‍ണ വര്‍ണത്തില്‍ ചെയിന്‍ ഉള്ള ഒരു കരന്ടകം വാച്ച് കൈയില്‍ കെട്ടി കൂടെ കൂടെ സമയം നോക്കുന്നുമുണ്ട്..
കാലില്‍ അറ്റം കൂര്‍ത്ത ഒരു തോല്‍ ചെരിപ്പ് ..
അരയിലെ ബെല്‍റ്റില്‍ അമ്മുനിഷന്‍ ബോക്സ് പോലെ ഒരു വലിയ മൊബൈല്‍ ഫോണ്‍..
മീശ രണ്ടറ്റവും എം എന്‍ നമ്പ്യാര്‍ സ്റ്റയില്‍...വെള്ളിയില്‍ തീര്‍ത്ത ഒരു പല്ല് ചിരിക്കുമ്പോള്‍ അങ്ങ് ദൂരെ കാണാം..
"എന്നാമ്മാ തെരിയുമാ..യാത്ര രോംബം കഷ്ടം..റിസര്‍വേഷന്‍ കിടയാത്" അമ്മയ്ക്ക് വിശ്വാസം വരുന്നില്ല..
ഏറ്റവും ഇളയവന്‍ ഗോപി തന്നെയോ ഇത്..ഹിന്ദി പിച്ചരിലെ പോലെ പകുതി പാട്ട് പാടിയോ, ലോക്കറ്റിന്റെ ഒരു പാതി നോക്കിയോ ഒന്നും തിരിച്ചറിയാന്‍ ഒരു ക്ലൂവും ഇല്ല...ചെവിയുടെ പുറകില്‍ പണ്ട് തെങ്ങാപൂളിനു വഴക്കുണ്ടായപ്പം മൂത്തവന്‍ കടിച്ച പാട് ഇന്നും കാണാം..ഇത് ഗോപി തന്നെ ..അച്ഛന്റെ അതെ ചിരിയാ ഇവനെന്നു അമ്മ പറയുമായിരുന്നു.
"കേറി വാ മോനെ.."അമ്മ.
എണ്‍പത് കാരി എഴുപതു കാരനെ ഇപ്പോള്‍ എടുത്ത് എളിയേല്‍ വക്കുമല്ലോ.." അച്ഛന്റെ ആത്മഗതം!
അമ്മാവന്‍ തിണ്ണയിലെ കസേരയില്‍ ഉപവിഷട്നായി..അച്ഛനും അടുത്തുണ്ട്..ചിതല് പിടിച്ച ഫോട്ടോയില്‍ മാത്രം കണ്ടിട്ടുള്ള അളിയനെ സാകൂതം നോക്കി അച്ഛന്‍ എന്തൊക്കെയോ ചിന്തയില്‍..
"നീ കുളിച്ചിട്ടു വാ ഇടടലീം സാമ്പാറും കഴിക്കാം.."അമ്മ
"അക്കാ ..മൂന്നിന് നാല് നേരം ഇത് തന്നെയായിരുന്നു കഴിഞ്ഞ കാലം മൊത്തം കഴിച്ചത്.."
"അവിടെന്നാ ഹോട്ടലായിരുന്നോ?" അച്ഛന്‍
സ്വന്തമല്ലായിരുന്നു ഒരു മാമിയാരുടെ മാനേജര്‍..അവര്‍ക്ക് മട്രാസ് നിറയെ ഹോട്ടല്‍സ് " അമ്മാവന്‍
'ഓഹോ.ഇപ്പം കടിച്ചതും പിടിച്ചതും പോയി അല്ലിയോ" അച്ഛന്‍ മുന്‍പേ എല്ലാം അറിഞ്ഞവനെ പോലെ..
"അങ്കെ എനക്ക് രണ്ടു സംബന്ധം..ഏതാവത് പഴയ പൊണ്ടാട്ടി ഒരു തെലുങ്കനുമായി ഒളിച്ചോടി..അതിലെ കുഴന്തൈകള്‍ ഇല്ല.."
"ഭാഗ്യം" അച്ഛന്‍.
രണ്ടാമത്തേത് വന്ത് ഇന്ത മാമിയാര്‍ ..അതില്‍ രണ്ടു ആണ്‍ മക്കള്‍...ഒരുവന്‍ മാത്രം എനക്ക് സ്വന്തം..."
മറ്റവന്‍ തള്ള പറയുമ്പോലെ..പോക പോക എന്റെ തടീം ചാറും എല്ലാം ഊറ്റി ..എനിക്ക് വയ്യാതായി ..
ഉണ്ടായിരുന്ന പണം മുടക്കി ചായക്കട ഒന്ന് നന്നാക്കി..മൂത്തവന്‍ എന്നെ നോക്കുമായിരുന്നു
പക്ഷെ.." അമ്മാവന്‍ കൈലേസെടുത്ത് കണ്ണ് തുടച്ചു ..കണ്ണീര്‍ ധാരയായി..
"അവന്‍ കഴിഞ ആഴ്ച ഒരു ആക്സിടന്റില്‍ മരിച്ചു പോയി.."
മുറ്റം നിറയെ അമ്മാവനെ കാണാന്‍ വന്നവര്‍ ..എല്ലാവരും ഒരു സിരിയല്‍ കാണുന്ന മാതിരി ഈ കഥയും കേട്ട്..
പതാലിലെ പങ്കജാക്ഷി ഇച്ചേയി വല്യ വായില്‍ അങ്ങ് കരഞ്ഞു .."അല്ലേലും ഈ അമ്മ ഏത് സിര്യല്‍ കണ്ടാലും ഇരുന്നങ്ങു മോങ്ങിക്കോളും" കൂടെ വന്ന മകളുടെ സപ്പോര്‍ട്ട്!
"അപ്പം ഇവിടെ ഒക്കെ അങ്ങ് കൂടാം ഇല്ലിയോ" രായപ്പന്‍ ചേട്ടന്‍
"താന്‍ ഇവിടെ വല്ലോം അന്വേഷിച്ചു വച്ചിട്ടുണ്ടോ.."അച്ഛന്‍ രായപ്പന്‍ ചേട്ടനോട് കാറി..
"അല്ലേലും ഈ അളിയന്‍ തമാശക്കാരനാ എന്ന് കാണുമ്പോഴേ അറിയാം.." അമ്മാവന്‍ സ്വയം ജാമ്യം എടുത്തു.
"ഓ ഇത് കൊറേ മുടിഞ്ഞ തമാശാ " അമ്മയ്ക്ക് പൊറുതി മുട്ടി.
"കൊടുത്തത് കൊടുത്താല്‍ കൊടുപ്പവന്‍ പോകും...ഇന്ത ഉലകത്തിലെ അത് സത്യം" അമ്മാവന്‍ ആര്‍കും അറിയാത്ത ഒരു തമിഴ് പാട്ടും പാടി പെട്ടി സൈഡില്‍ ഒതുക്കി അകത്തെ മുറിയിലേക്ക് മെല്ലെ നടന്നു..
അച്ഛന്‍ താടിക്ക് കൈയും കൊടുത്ത്...എന്തോ ദുരന്തം കണ്ട മാതിരി...
2009, നവംബർ 1, ഞായറാഴ്‌ച
ഓപ്പ
കേരളം പോലെ ഒരു വശം അല്പസ്വല്പം നേരെ എന്നാല്‍ മുന്‍ വശം ആകെ കയറി ഇറങ്ങി..ഉണ്ണി കുട വയറിന്‍ നടുവില്‍ ഉണ്ണി അപ്പത്തോളം ഒരു പുക്കിള്‍..
നെഞ്ചില്‍ ആകെ നാലേ നാല് രോമം ..മാറ് മറയ്ക്കാന്‍ മാത്രം ഉള്ള മാറും!
കൈയില്‍ സദാ ഒരു വടി ഒരു കുട.. കുടയുടെ നിറം വെള്ള ..ഫോറിന്‍ ഒന്നുമല്ല കാലപഴക്കത്താല്‍ കറുപ്പും വെളുപ്പാകും എന്നുള്ള സാമാന്യ തത്വം.കുടയ്ക്കും ബാധകം.
വെള്ള മുണ്ടും വെള്ള മേല്‍മുണ്ടും..കൈ കാലുകളില്‍ ആകെ ഭസ്മം വാരി പൂശി..മെതി അടിയും ഇട്ടു ഓപ്പ വരുന്നത് കാണാന്‍ എന്താ ഒരു കേരളത്വം..
ഏഴു വെളുപ്പിനും മുന്‍പ് എഴുന്നേല്‍ക്കും..വിഷ്ണു സഹസ്ര നാമം ആരോഹണത്തില്‍ ചൊല്ലി..കഴുവേറീടെ മോളെ..എന്നുള്ള അവരോഹണത്തില്‍ അവസാനിക്കുമ്പോള്‍ സ്വന്തം ഭാര്യ എന്നത്തേയും പോലെ എഴുന്നെല്കും..അപ്പോള്‍ കാക്കകള്‍ ഉണര്‍ന്നു വരുന്നതെ ഉള്ളൂ...വിളിയുടെ നാനാര്‍ഥങ്ങള്‍ പുള്ളിക്കാരിക്കറിയാം..എഴുന്നേറ്റ് ഇല്ലെന്കിലുള്ള അനര്ധങ്ങളും ...
കാലത്ത് രണ്ടു കോപ്പ കട്ടന്‍കാപ്പി ഒപ്പയ്ക്ക് മസ്റ്റ് ..കൂട്ടത്തില്‍ ചെറു കടി ആയി ചക്കക്കുരു ചുട്ടതും..
അര നൂറ്റാണ്ടത്ത്തെ ചര്യ ..അത് കൊണ്ട് തന്നെ ഓപ്പ വീട് വിട്ട് എങ്ങോട്ടും ഇല്ല. അഥവാ പോയാലും ചക്കക്കുരു ടു ചക്കക്കുരു ഒണ്‍ലി.
ഇനി കാപ്പിയും കടിയും കഴിഞ്ഞാല്‍ വീണ്ടും സഹസ്രനാമാം ഉച്ച സ്ഥായിയില്‍..ഏകദേശം ഒമ്പത് മണീടെ ബസു പോകും വരെ ..ഇനി ബസു വന്നില്ലെങ്കിലും ഓപ്പയ്ക്ക് സമയം കിറു കൃത്യം..തേങ്ങാ പാലോഴിച്ച പുന്നെല്ലിന്‍ കഞ്ഞി..ഒരു പാത്രം മുന്‍പില്‍ ...ഒന്‍പത് അഞ്ചിന് മുന്‍പ് എത്തണം...ഇല്ലാച്ചാല്‍ വിളി ഇത്തിരി ഗ്രേഡ് കൂട്ടി "തന്തേല കഴുവേരിടെ മോളെ" എന്നാക്കും ...
എങ്ങനായാലും ഒരു നൂറ്റൊന്നാവര്‍ത്തി ഈ വിളി കേള്‍ക്കാതെ ഇച്ചേയി രാത്രി കിടക്ക പൂകാറില്ല!
ഒരു പരാതിയും അവര്‍ ഒട്ടു പറയാറുമില്ല. പിറ്റെന്നതെക്കുള്ള ചക്ക കുരു ചെരണ്ടി ..കാപ്പി പൊടിയും ..വെള്ളവുമെല്ലാം സുരക്ഷിതമാക്കി വക്കും.
ഉച്ച ഊണിനു ഓപ്പയ്ക്ക് അത്ര വലുതായൊന്നും വേണ്ട പരിപ്പും പപ്പടവും നിര്‍ബന്ധം.
ഇത്തിരി കൊണ്ടാട്ടവും ശകലം അവിയലും കൂടി ആയാല്‍ തല ഉയര്‍ത്തി "എടിയെ" എന്നൊന്ന് വിളിച്ച്ചാലായി ...മറ്റൊന്നിനുമല്ല കരിങ്ങാലി ഇട്ടു തെളപ്പിച്ച വെള്ളതത്തിനാ..
ഊണ് കഴിഞ്ഞ പത്തായത്തിന്റെ പുറം ഒന്ന് തുടച്ചു മിനുക്കി കേറി കിടന്ന് ഒറ്റ കൂര്കം ...
ഉണര്‍ന്നു കാല്‍ നിലത്തു വയ്ക്കും മുന്‍പേ കട്ടന്‍ റടി..
പിന്നെ മെതി അടിയില്‍ കേറി വഴി വക്കില്‍ നിന്ന് കരയോഗം..
ഒട്ടും വൈകാതെ തരിച്ചു കിണറ്റിന്‍ കരയിലേക്ക്
അവിടെ എണ്ണയും ഇന്ച്ചയും കുട്ടകത്തില്‍ വെള്ളവും എപ്പോഴേ തയാര്‍!
കോണകം അഴിച്ചെടുത്ത് ഒന്നുലച്ചു പിഴിഞ്ഞ് ..കുടഞ്ഞു നിവര്‍ത്തി കിണറ്റിന്‍ കരയിലെ അയയില്‍ തൂക്കി
രണ്ടു കോപ്പ വെള്ളം തലയില്‍ കൂടി അങ്ങോട്ടോഴിക്കുമ്പോള്‍ അര്‍ജുന പത്തും ജപിക്കുന്നത് കേള്‍ക്കാം..
കുളി കഴിഞ്ഞു തിണ്ണ എത്തുമ്പോള്‍ കുടുക്കയില്‍ ഭസ്മം തനിയെ അഭിഷേകം.
ശിവനും തോല്കും!
തിണ്ണയില്‍ നിന്നും നില വിളക്ക് വരെ..ജപം.തിരികെ തിണ്ണ ..
അപ്പോള്‍ സന്ധ്യ..കഞ്ഞീം ചേന അസ്ത്രോം നിലവിളക്കിന്‍ വെട്ടത്തില്‍ അമ്രുതെത്ത് ..കിണ്ടീല്‍ വെള്ളം ഒരു വാ ഉഴിന്ജ്
തോര്‍ത്ത് എടുത്ത് മുഖം തുടച്ച് ..മെതി അടി ഇട്ടു മുറ്റത്തിന്റെ കൊണിലോട്ടു നിന്ന് സ്വല്പം മൂത്രം മുത്തി തിരികെ വന്നു മെതി അടി ഊരി തിണ്ണയുടെ കോണില്‍ വച്ച്..
പത്തായം ഒന്നൂടെ തുടച്ച് നാരായണാ എന്നുള്ള നാമത്ത്തോടെ വീണ്ടും ഒരു ശീല്‍ കൂര്‍കം ...
ഇച്ചേയി കതകുകള്‍ അടച്ച് ചക്ക കുരുവുമായി വിളക്കിന്‍ മുന്‍പില്‍ കാലും നീട്ടി...കൂര്‍ക്കത്തിന്റെ താളത്തില്‍ ലയിച്ച്....
.
നെഞ്ചില്‍ ആകെ നാലേ നാല് രോമം ..മാറ് മറയ്ക്കാന്‍ മാത്രം ഉള്ള മാറും!
കൈയില്‍ സദാ ഒരു വടി ഒരു കുട.. കുടയുടെ നിറം വെള്ള ..ഫോറിന്‍ ഒന്നുമല്ല കാലപഴക്കത്താല്‍ കറുപ്പും വെളുപ്പാകും എന്നുള്ള സാമാന്യ തത്വം.കുടയ്ക്കും ബാധകം.
വെള്ള മുണ്ടും വെള്ള മേല്‍മുണ്ടും..കൈ കാലുകളില്‍ ആകെ ഭസ്മം വാരി പൂശി..മെതി അടിയും ഇട്ടു ഓപ്പ വരുന്നത് കാണാന്‍ എന്താ ഒരു കേരളത്വം..
ഏഴു വെളുപ്പിനും മുന്‍പ് എഴുന്നേല്‍ക്കും..വിഷ്ണു സഹസ്ര നാമം ആരോഹണത്തില്‍ ചൊല്ലി..കഴുവേറീടെ മോളെ..എന്നുള്ള അവരോഹണത്തില്‍ അവസാനിക്കുമ്പോള്‍ സ്വന്തം ഭാര്യ എന്നത്തേയും പോലെ എഴുന്നെല്കും..അപ്പോള്‍ കാക്കകള്‍ ഉണര്‍ന്നു വരുന്നതെ ഉള്ളൂ...വിളിയുടെ നാനാര്‍ഥങ്ങള്‍ പുള്ളിക്കാരിക്കറിയാം..എഴുന്നേറ്റ് ഇല്ലെന്കിലുള്ള അനര്ധങ്ങളും ...
കാലത്ത് രണ്ടു കോപ്പ കട്ടന്‍കാപ്പി ഒപ്പയ്ക്ക് മസ്റ്റ് ..കൂട്ടത്തില്‍ ചെറു കടി ആയി ചക്കക്കുരു ചുട്ടതും..
അര നൂറ്റാണ്ടത്ത്തെ ചര്യ ..അത് കൊണ്ട് തന്നെ ഓപ്പ വീട് വിട്ട് എങ്ങോട്ടും ഇല്ല. അഥവാ പോയാലും ചക്കക്കുരു ടു ചക്കക്കുരു ഒണ്‍ലി.
ഇനി കാപ്പിയും കടിയും കഴിഞ്ഞാല്‍ വീണ്ടും സഹസ്രനാമാം ഉച്ച സ്ഥായിയില്‍..ഏകദേശം ഒമ്പത് മണീടെ ബസു പോകും വരെ ..ഇനി ബസു വന്നില്ലെങ്കിലും ഓപ്പയ്ക്ക് സമയം കിറു കൃത്യം..തേങ്ങാ പാലോഴിച്ച പുന്നെല്ലിന്‍ കഞ്ഞി..ഒരു പാത്രം മുന്‍പില്‍ ...ഒന്‍പത് അഞ്ചിന് മുന്‍പ് എത്തണം...ഇല്ലാച്ചാല്‍ വിളി ഇത്തിരി ഗ്രേഡ് കൂട്ടി "തന്തേല കഴുവേരിടെ മോളെ" എന്നാക്കും ...
എങ്ങനായാലും ഒരു നൂറ്റൊന്നാവര്‍ത്തി ഈ വിളി കേള്‍ക്കാതെ ഇച്ചേയി രാത്രി കിടക്ക പൂകാറില്ല!
ഒരു പരാതിയും അവര്‍ ഒട്ടു പറയാറുമില്ല. പിറ്റെന്നതെക്കുള്ള ചക്ക കുരു ചെരണ്ടി ..കാപ്പി പൊടിയും ..വെള്ളവുമെല്ലാം സുരക്ഷിതമാക്കി വക്കും.
ഉച്ച ഊണിനു ഓപ്പയ്ക്ക് അത്ര വലുതായൊന്നും വേണ്ട പരിപ്പും പപ്പടവും നിര്‍ബന്ധം.
ഇത്തിരി കൊണ്ടാട്ടവും ശകലം അവിയലും കൂടി ആയാല്‍ തല ഉയര്‍ത്തി "എടിയെ" എന്നൊന്ന് വിളിച്ച്ചാലായി ...മറ്റൊന്നിനുമല്ല കരിങ്ങാലി ഇട്ടു തെളപ്പിച്ച വെള്ളതത്തിനാ..
ഊണ് കഴിഞ്ഞ പത്തായത്തിന്റെ പുറം ഒന്ന് തുടച്ചു മിനുക്കി കേറി കിടന്ന് ഒറ്റ കൂര്കം ...
ഉണര്‍ന്നു കാല്‍ നിലത്തു വയ്ക്കും മുന്‍പേ കട്ടന്‍ റടി..
പിന്നെ മെതി അടിയില്‍ കേറി വഴി വക്കില്‍ നിന്ന് കരയോഗം..
ഒട്ടും വൈകാതെ തരിച്ചു കിണറ്റിന്‍ കരയിലേക്ക്
അവിടെ എണ്ണയും ഇന്ച്ചയും കുട്ടകത്തില്‍ വെള്ളവും എപ്പോഴേ തയാര്‍!
കോണകം അഴിച്ചെടുത്ത് ഒന്നുലച്ചു പിഴിഞ്ഞ് ..കുടഞ്ഞു നിവര്‍ത്തി കിണറ്റിന്‍ കരയിലെ അയയില്‍ തൂക്കി
രണ്ടു കോപ്പ വെള്ളം തലയില്‍ കൂടി അങ്ങോട്ടോഴിക്കുമ്പോള്‍ അര്‍ജുന പത്തും ജപിക്കുന്നത് കേള്‍ക്കാം..
കുളി കഴിഞ്ഞു തിണ്ണ എത്തുമ്പോള്‍ കുടുക്കയില്‍ ഭസ്മം തനിയെ അഭിഷേകം.
ശിവനും തോല്കും!
തിണ്ണയില്‍ നിന്നും നില വിളക്ക് വരെ..ജപം.തിരികെ തിണ്ണ ..
അപ്പോള്‍ സന്ധ്യ..കഞ്ഞീം ചേന അസ്ത്രോം നിലവിളക്കിന്‍ വെട്ടത്തില്‍ അമ്രുതെത്ത് ..കിണ്ടീല്‍ വെള്ളം ഒരു വാ ഉഴിന്ജ്
തോര്‍ത്ത് എടുത്ത് മുഖം തുടച്ച് ..മെതി അടി ഇട്ടു മുറ്റത്തിന്റെ കൊണിലോട്ടു നിന്ന് സ്വല്പം മൂത്രം മുത്തി തിരികെ വന്നു മെതി അടി ഊരി തിണ്ണയുടെ കോണില്‍ വച്ച്..
പത്തായം ഒന്നൂടെ തുടച്ച് നാരായണാ എന്നുള്ള നാമത്ത്തോടെ വീണ്ടും ഒരു ശീല്‍ കൂര്‍കം ...
ഇച്ചേയി കതകുകള്‍ അടച്ച് ചക്ക കുരുവുമായി വിളക്കിന്‍ മുന്‍പില്‍ കാലും നീട്ടി...കൂര്‍ക്കത്തിന്റെ താളത്തില്‍ ലയിച്ച്....
.
2009, ഒക്‌ടോബർ 25, ഞായറാഴ്‌ച
ക്വാറല് സം പീപ്പിള്‍
കാലത്ത് ആപ്പീസില്‍ പോകാനുള്ള അശ്രാന്ത പരാക്രമം. പാന്റ് കിട്ടിയപ്പോള്‍ നിക്കറു കാണാനില്ല..അതുകിട്ടിയപ്പോള്‍ ഷര്‍ട്ടിനു ബട്ടന്‍ ഒന്ന് കുറവ്..എല്ലാം ഒരുവിധം റെടി ആക്കി ചെരിപ്പും കാലില്‍ കേറ്റി.
മുഖ്യമാന വിഷയമായ ചോറ് പൊതിയും വെള്ളോം മറക്കാതെ എടുത്തു ബാഗ് കെട്ടി പൂട്ടി പെണ്ണുമ്പിള്ള കൈയില്‍ തന്നിട്ട് സ്ഥലം വിട്ടു
ശര വേഗതിനായി സ്കൂട്ടര്‍ എടുത്തപ്പോള്‍ ആശാന്‍ പണി മുടക്കുന്നു..അവസാന ശ്വാസം വരെ ചവിട്ടി ഒരു വിധത്തില്‍ സ്റ്റാര്‍ട്ട് ആക്കി...
അലറി കൊണ്ട്ട് ബസ് സ്ടാന്റിലെക്ക് ..ആ ബസു പോയാല്‍ കൂടെ തീവണ്ടിയും പോകും!
ഓടുന്ന വണ്ടിക്ക് ഒരു മുഴം മുന്നില്‍ കൈ കാണിച്ചു കേറി കൂടി ..സ്ഥിരം കണ്ടക്ടര്‍ ..സ്ഥിരം ടിക്കറ്റ് ..സ്ഥിരം സീറ്റില്‍ ചാരി ഇരുന്നു ഒരു ദീര്‍ഖ നിശ്വാസം വിട്ടു..ഇനി അല്‍പ പരദൂഷണ വിചാരമാകം..
അങ്ങനെ അയല്പക്ക കാരന്റെ കുന്നായ്മകളെ പറ്റി ചിന്തിചിട്ട് എത്തും പിടിയും കിട്ടാതിരിക്കുമ്പോള്‍ അടുത്തിരുന്ന യുവ കോമളന്‍ വെളുക്കെ ചിരിച്ചും കൊണ്ട്ട് എന്നെ ഒരു തോണ്ട് ..വെളിയിലേക്ക് കൈ ചൂണ്ടി ഒരു ചോദ്യോം..
what is that yellow flag..."?
അപ്പോഴാണ് ഞാനും ശ്രദ്ധിച്ചത് ..റോഡു മുഴുവനും പീതാംബരാ ഓ കൃഷ്ണാ ..!
ഞാനവനെ സാകൂതം ഒന്നുഴിഞ്ഞു ..ഇതെല്ലം അറിയാന്‍ ഇംഗ്ലിഷില്‍ എന്തരിനു ചോദിക്കണം..
എന്റെ മനോഗതി അറിഞ്ഞിട്ടെന്നവണ്ണം അവന്‍ പറഞ്ഞു..
I am a medical rep..from mangalore..sorry don't know malayaalam "
ഓ സാരമില്ല "ഞാന്‍ സമാധാനിപ്പിച്ചു..
പിന്നേം അവന് അറിയേണ്ടത് ഈ കൊടികളെ പറ്റി തന്നെ
ഇത് എസ് എന്‍ ഡി പി എന്നൊരു ജാതി സന്ഖടന ഉണ്ട്ട് അവരുടെ കൊടിയാ"
ഞാനവന്റെ മുടിഞ്ഞ സംശയം തീര്‍ത്തു .
വേറെ ചിന്തയില്‍ മുഴുകി മുഴുകി..ഇരിക്ക വാറെ
ദേ പിന്നേം ല്ലവന്‍..
"I know these people ..in my place also they are plenty.."
അവന്‍ പറഞ്ഞു..
എന്നിട്ടാണോ നീ ഒന്നും അറിയാത്തവന്റെ മാതിരി കേറി കിന്ടിയത്...ഞാന്‍ ഒരു നോട്ടം എറിഞ്ഞു..
അവന്‍ വിടുന്ന മട്ടു കാണുന്നേയില്ല.
"see in our place these people are toddy tappers ..and very quarrelsome also"
more over they are educated but culture less"
ഞാനെന്തു മിണ്ടാന്‍ .".ഇസ്ന്റ്റ് ഇറ്റ് ? നോട്ട് അറ്റ് ഓള്‍ ട്രൂ കമ്പെര്‍ിംഗ് വിത്ത് ഔര്‍ പ്ലേസ് " .
എന്ന് പറഞ്ഞൊഴിഞ്ഞു..
തീവണ്ടി ആപ്പീസില്‍ എത്തി അവന്‍ യാത്ര പറഞ്ഞു ടിക്കറ്റ് എടുക്കാന്‍ പോയി.
"എടാ കൂവേ ആ ചെറുക്കന്‍ പറഞ്ഞത് കിറു കൃത്യം നീ ഈ ജാതിയാന്ന് അവന്‍ നിന്നെ കണ്ടപ്പോഴേ മനസ്സിലാക്കി കളഞ്ഞല്ലോ ..മിടുക്കന്‍"
സഹ പ്രവര്‍ത്തകന്‍ തൊട്ടു പുറകിലെ സീറ്റില്‍ ഇരുന്നു ഞങ്ങളുടെ "നമ്മള്‍ തമ്മില്‍" പരിപാടി കാണുകയായിരുന്നു ..അതൊന്നും ഞാനറിഞ്ഞില്ല..
"പോടാ കഴുവേ..."എന്ന് ഞാന്‍ പറയും മുന്‍പേ അവന്‍ പറഞ്ഞു..
"ഇതാടാ ആ പയ്യന്‍ പറഞ്ഞ ക്വാരല്‍ സം പീപ്പിള്‍ "
തീവണ്ടിയുടെ രാക്ഷസ അലര്‍ച്ച ...ബാക്കി അനര്‍ധന്ങളില്‍ നിന്നും രക്ഷിച്ചു..
പീതാംബരാ ഓം കൃഷ്ണാ ...
മുഖ്യമാന വിഷയമായ ചോറ് പൊതിയും വെള്ളോം മറക്കാതെ എടുത്തു ബാഗ് കെട്ടി പൂട്ടി പെണ്ണുമ്പിള്ള കൈയില്‍ തന്നിട്ട് സ്ഥലം വിട്ടു
ശര വേഗതിനായി സ്കൂട്ടര്‍ എടുത്തപ്പോള്‍ ആശാന്‍ പണി മുടക്കുന്നു..അവസാന ശ്വാസം വരെ ചവിട്ടി ഒരു വിധത്തില്‍ സ്റ്റാര്‍ട്ട് ആക്കി...
അലറി കൊണ്ട്ട് ബസ് സ്ടാന്റിലെക്ക് ..ആ ബസു പോയാല്‍ കൂടെ തീവണ്ടിയും പോകും!
ഓടുന്ന വണ്ടിക്ക് ഒരു മുഴം മുന്നില്‍ കൈ കാണിച്ചു കേറി കൂടി ..സ്ഥിരം കണ്ടക്ടര്‍ ..സ്ഥിരം ടിക്കറ്റ് ..സ്ഥിരം സീറ്റില്‍ ചാരി ഇരുന്നു ഒരു ദീര്‍ഖ നിശ്വാസം വിട്ടു..ഇനി അല്‍പ പരദൂഷണ വിചാരമാകം..
അങ്ങനെ അയല്പക്ക കാരന്റെ കുന്നായ്മകളെ പറ്റി ചിന്തിചിട്ട് എത്തും പിടിയും കിട്ടാതിരിക്കുമ്പോള്‍ അടുത്തിരുന്ന യുവ കോമളന്‍ വെളുക്കെ ചിരിച്ചും കൊണ്ട്ട് എന്നെ ഒരു തോണ്ട് ..വെളിയിലേക്ക് കൈ ചൂണ്ടി ഒരു ചോദ്യോം..
what is that yellow flag..."?
അപ്പോഴാണ് ഞാനും ശ്രദ്ധിച്ചത് ..റോഡു മുഴുവനും പീതാംബരാ ഓ കൃഷ്ണാ ..!
ഞാനവനെ സാകൂതം ഒന്നുഴിഞ്ഞു ..ഇതെല്ലം അറിയാന്‍ ഇംഗ്ലിഷില്‍ എന്തരിനു ചോദിക്കണം..
എന്റെ മനോഗതി അറിഞ്ഞിട്ടെന്നവണ്ണം അവന്‍ പറഞ്ഞു..
I am a medical rep..from mangalore..sorry don't know malayaalam "
ഓ സാരമില്ല "ഞാന്‍ സമാധാനിപ്പിച്ചു..
പിന്നേം അവന് അറിയേണ്ടത് ഈ കൊടികളെ പറ്റി തന്നെ
ഇത് എസ് എന്‍ ഡി പി എന്നൊരു ജാതി സന്ഖടന ഉണ്ട്ട് അവരുടെ കൊടിയാ"
ഞാനവന്റെ മുടിഞ്ഞ സംശയം തീര്‍ത്തു .
വേറെ ചിന്തയില്‍ മുഴുകി മുഴുകി..ഇരിക്ക വാറെ
ദേ പിന്നേം ല്ലവന്‍..
"I know these people ..in my place also they are plenty.."
അവന്‍ പറഞ്ഞു..
എന്നിട്ടാണോ നീ ഒന്നും അറിയാത്തവന്റെ മാതിരി കേറി കിന്ടിയത്...ഞാന്‍ ഒരു നോട്ടം എറിഞ്ഞു..
അവന്‍ വിടുന്ന മട്ടു കാണുന്നേയില്ല.
"see in our place these people are toddy tappers ..and very quarrelsome also"
more over they are educated but culture less"
ഞാനെന്തു മിണ്ടാന്‍ .".ഇസ്ന്റ്റ് ഇറ്റ് ? നോട്ട് അറ്റ് ഓള്‍ ട്രൂ കമ്പെര്‍ിംഗ് വിത്ത് ഔര്‍ പ്ലേസ് " .
എന്ന് പറഞ്ഞൊഴിഞ്ഞു..
തീവണ്ടി ആപ്പീസില്‍ എത്തി അവന്‍ യാത്ര പറഞ്ഞു ടിക്കറ്റ് എടുക്കാന്‍ പോയി.
"എടാ കൂവേ ആ ചെറുക്കന്‍ പറഞ്ഞത് കിറു കൃത്യം നീ ഈ ജാതിയാന്ന് അവന്‍ നിന്നെ കണ്ടപ്പോഴേ മനസ്സിലാക്കി കളഞ്ഞല്ലോ ..മിടുക്കന്‍"
സഹ പ്രവര്‍ത്തകന്‍ തൊട്ടു പുറകിലെ സീറ്റില്‍ ഇരുന്നു ഞങ്ങളുടെ "നമ്മള്‍ തമ്മില്‍" പരിപാടി കാണുകയായിരുന്നു ..അതൊന്നും ഞാനറിഞ്ഞില്ല..
"പോടാ കഴുവേ..."എന്ന് ഞാന്‍ പറയും മുന്‍പേ അവന്‍ പറഞ്ഞു..
"ഇതാടാ ആ പയ്യന്‍ പറഞ്ഞ ക്വാരല്‍ സം പീപ്പിള്‍ "
തീവണ്ടിയുടെ രാക്ഷസ അലര്‍ച്ച ...ബാക്കി അനര്‍ധന്ങളില്‍ നിന്നും രക്ഷിച്ചു..
പീതാംബരാ ഓം കൃഷ്ണാ ...
2009, ഒക്‌ടോബർ 11, ഞായറാഴ്‌ച
കണ്ണ് വൈദ്യന്‍
പണ്ട് പണ്ട് തൊട്ടതിനും പിടിച്ചതിനും സ്കാനും ലാബ് ടെസ്റ്റും ഇല്ലാതിരുന്ന നല്ലകാലത്ത്.ചുമടു താങ്ങിയും കാളവണ്ടിയും ...വഴിയോരം തണലിന്റെ കുളിരാല്‍ മൂടി പടര്‍ന്നു പന്തലിച്ച വരിക്ക പ്ലാവും ഉണ്ടായിരുന്ന കാലം..
അതിന്റെ ചുവട്ടില്‍ നിരപ്പലക കൊണ്ട് അടച്ചു തുറക്കുന്ന കഷായം ..എണ്ണ..കുഴംബോക്കെ മണക്കുന്ന ..വലിയ ഭരണികള്‍ തിണ്ണയില്‍ ഇറക്കി വച്ചിരുന്ന ഒരു വൈദ്യശാല. കറുപ്പില്‍ വെള്ള അക്ഷരത്തില്‍ കണ്ണ് ദീനത്തിന് പ്രത്യേക ചികിത്സയും...എന്നെഴുതിയ ഒരു ബോര്‍ഡും..
തിണ്ണയുടെ ഓരം ചാരി മെഴുക്കു പുരണ്ട ചാര് കസേരയില്‍ മുറിക്കയ്യന്‍ ബനിയനും വെള്ള മുണ്ടും കണ്ണില്‍ കണ്ണടയും കൈയില്‍ സദാ കൌമുദി പത്രവുമായി ഒടിഞ്ഞു മടങ്ങിയ ഒരു വൈദ്യനും..താഴെ എപ്പോഴും അലച്ചുകൊണ്ട് ഒരു ഞാരുവാലി പൂച്ചയും..
അങ്ങനെ ഇരിക്ക വാറെ..കല്യാണി അമ്മ വരും..കണ്ണി തീനത്തിനു മരുന്നെഴുതാന്‍..നീണ്ട പരിശോധനക്ക് ശേഷം.. ഇള നീര്‍കുഴംബെഴുതി കല്യാണി അമ്മയെ ഒരിടത്തിരുത്തും എന്നിട്ട് വൈദ്യന്‍ പിന്നേം കൌമുദി കയ്യില്‍ എടുക്കും..പൂച്ച പിന്നേം അല തുടങ്ങും..നീറുന്ന കണ്ണുമായി കല്യാണി അമ്മ പയ്യാരങ്ങള്‍ പറയും..
നീറ്റല്‍ മാറുമ്പോള്‍ മെല്ലെ മടി കുത്തഴിച്ച് സ്ഥിരം ചാര്‍ജായ രണ്ടു രൂപാ കൊടുക്കും.."ഈ നാശം പിടിച്ച ചൊറിച്ചിലും നീറ്റലും എല്ലാ മാസവും എന്താ വൈദ്യരെ ഇങ്ങനെ പിന്നേം പിന്നേം വരുന്നത്?" ചോദ്യം എറിഞ്ഞു കാത്തിരിക്കും
"ഓ വയസ്സായി വരികയല്ലേ അപ്പോള്‍ കണ്ണിനും അല്‍പ സ്വല്പം ചിത്താന്തമൊക്കെ തോന്നും..വൈദ്യര്‍ ചിരിയോടെ സ്വാന്തനിപ്പിക്കും. 'പിന്നെ ഞാനിവിടുണ്ടല്ലോ" എന്നൊരു കൊളുത്തും വക്കും.
കല്യാണി അമ്മ സന്തോഷവതിയാകും..മടങ്ങും.
ഒരിക്കല്‍ കല്യാണിഅമ്മ വന്നപ്പോള്‍ വൈദ്യന്‍ ഒരു അടിയന്തിരത്തിന് കായംകുളം വരെ പോയിരിക്കുന്നു.
ശിങ്കിടി ദാമോദരന്‍ അര വൈദ്യന്‍ ചികിത്സ നടത്തുന്നു..കൈപ്പുണ്ണ്യം ഉള്ളവനാ..കല്യാണി അമ്മ അര മനസോടെ ദാമോരന്‍ വൈദ്യന്റരികെ ഇരുന്നു.
വൈദ്യന്‍ ഭൂത കണ്ണാടി എടുത്ത് വച്ചൊരു നോട്ടോം ഒരു പൊട്ടി ചിരീം..കല്യാണി അമ്മക്ക് ദേഷ്യം വരാന്‍ ഇനി കാരണം വേണ്ട.".എന്നതാ ഇത്ര ചിരിക്കാന്‍ കണ്ണിനാത്ത് ഇരിക്കുന്നത്"?കല്യാണി അമ്മ ചിമിട്ടി..
"എന്തോ പറയാനാ ...ഈ പുരികം കുറെ മുറിച്ച് കളയട്ടെ.." വൈദ്യന്‍ ചോദിച്ചു.."എന്നാത്തിനാ " കല്യാണി അമ്മയുടെ സൌന്ദര്യ ബോധം സട കുടഞ്ഞു ...
"അതാ ഈ കുഴപ്പത്തിന് കാരണം..രണ്ടു മൂന്നെണ്ണം സ്ഥാനം തെറ്റി വില്ല് പോലെ വളഞ്ഞു കണ്ണിലേക്ക് കുത്തി നിക്കുന്നു..അത് കൊള്ളുമ്പോള്‍ ചില്ലറ ചൊറിച്ചിലും നീറ്റലും കാണും " വൈദ്യന്‍ രോഗ ഹേതു പറഞ്ഞു
അപ്പം മൂപ്പര് വൈദ്യന്‍ ഇതിനു മരുന്ന് തന്നിരുന്നതോ...?" കല്യാണി അമ്മയുടെ ചോദ്യത്തിലാകെ ഒരു സി ബി ഐ മണം..
ദാമോരന്‍ വൈദ്യന്‍ ഒന്നിഴഞ്ഞു..ഇത് കെണി ആകും..കാലാ കാലങ്ങളായി ഓരോ മാസവും ശകലം ഇള നീര്‍കുഴ്മ്ബിനു രണ്ടു രൂപാ കിട്ടിയിരുന്നത് താന്‍ കാരണം ഇല്ലാതായാല്‍ കഷ്ടം..
"ഓ..അതോ ആ മരുന്ന് ഒഴിച്ചത് കൊണ്ടാ ഇതിങ്ങനെ കൂടാതെ നിന്നത്..."
ഏത്""? എങ്ങനെ?' കല്യാണി അമ്മ ചൂടായി..."മനുഷ്യനെ ഇല്ലാ രോഗത്തിന് ചികില്സിക്കുന്നവന്മാര്‍" എന്നും പറഞ്ഞു ഒരൊറ്റ നടപ്പ് ..
ദാമോരന്‍ വൈദ്യന് ഉത്തരം കഴുക്കോലില്‍ മുട്ടി..
നെരപ്പലക ഓരോന്നായി എടുത്ത് വൈദ്യ ശാല അടച്ചു..പൂച്ചയെ കാലു കൊണ്ട് ഒരു താങ്ങും താങ്ങി..
വഴിയിലിറങ്ങി നേരെ കിഴക്കോട്ടു പിടിച്ചു..
മൂപ്പര് വരും വഴി കാണണ്ട...കല്യാണി അമ്മ കണ്ടെങ്കില്‍ സൂപ്പര്‍ തെറി പറഞ്ഞു കാണും..
എന്റെ ചെവിക്കുറ്റി ഇളകിയത് തന്നെ..
നല്ല ഒരു ഇ എന്‍ ടി സ്പെഷ്യലിസ്റ്റ് എവിടെ കാണും....
അതിന്റെ ചുവട്ടില്‍ നിരപ്പലക കൊണ്ട് അടച്ചു തുറക്കുന്ന കഷായം ..എണ്ണ..കുഴംബോക്കെ മണക്കുന്ന ..വലിയ ഭരണികള്‍ തിണ്ണയില്‍ ഇറക്കി വച്ചിരുന്ന ഒരു വൈദ്യശാല. കറുപ്പില്‍ വെള്ള അക്ഷരത്തില്‍ കണ്ണ് ദീനത്തിന് പ്രത്യേക ചികിത്സയും...എന്നെഴുതിയ ഒരു ബോര്‍ഡും..
തിണ്ണയുടെ ഓരം ചാരി മെഴുക്കു പുരണ്ട ചാര് കസേരയില്‍ മുറിക്കയ്യന്‍ ബനിയനും വെള്ള മുണ്ടും കണ്ണില്‍ കണ്ണടയും കൈയില്‍ സദാ കൌമുദി പത്രവുമായി ഒടിഞ്ഞു മടങ്ങിയ ഒരു വൈദ്യനും..താഴെ എപ്പോഴും അലച്ചുകൊണ്ട് ഒരു ഞാരുവാലി പൂച്ചയും..
അങ്ങനെ ഇരിക്ക വാറെ..കല്യാണി അമ്മ വരും..കണ്ണി തീനത്തിനു മരുന്നെഴുതാന്‍..നീണ്ട പരിശോധനക്ക് ശേഷം.. ഇള നീര്‍കുഴംബെഴുതി കല്യാണി അമ്മയെ ഒരിടത്തിരുത്തും എന്നിട്ട് വൈദ്യന്‍ പിന്നേം കൌമുദി കയ്യില്‍ എടുക്കും..പൂച്ച പിന്നേം അല തുടങ്ങും..നീറുന്ന കണ്ണുമായി കല്യാണി അമ്മ പയ്യാരങ്ങള്‍ പറയും..
നീറ്റല്‍ മാറുമ്പോള്‍ മെല്ലെ മടി കുത്തഴിച്ച് സ്ഥിരം ചാര്‍ജായ രണ്ടു രൂപാ കൊടുക്കും.."ഈ നാശം പിടിച്ച ചൊറിച്ചിലും നീറ്റലും എല്ലാ മാസവും എന്താ വൈദ്യരെ ഇങ്ങനെ പിന്നേം പിന്നേം വരുന്നത്?" ചോദ്യം എറിഞ്ഞു കാത്തിരിക്കും
"ഓ വയസ്സായി വരികയല്ലേ അപ്പോള്‍ കണ്ണിനും അല്‍പ സ്വല്പം ചിത്താന്തമൊക്കെ തോന്നും..വൈദ്യര്‍ ചിരിയോടെ സ്വാന്തനിപ്പിക്കും. 'പിന്നെ ഞാനിവിടുണ്ടല്ലോ" എന്നൊരു കൊളുത്തും വക്കും.
കല്യാണി അമ്മ സന്തോഷവതിയാകും..മടങ്ങും.
ഒരിക്കല്‍ കല്യാണിഅമ്മ വന്നപ്പോള്‍ വൈദ്യന്‍ ഒരു അടിയന്തിരത്തിന് കായംകുളം വരെ പോയിരിക്കുന്നു.
ശിങ്കിടി ദാമോദരന്‍ അര വൈദ്യന്‍ ചികിത്സ നടത്തുന്നു..കൈപ്പുണ്ണ്യം ഉള്ളവനാ..കല്യാണി അമ്മ അര മനസോടെ ദാമോരന്‍ വൈദ്യന്റരികെ ഇരുന്നു.
വൈദ്യന്‍ ഭൂത കണ്ണാടി എടുത്ത് വച്ചൊരു നോട്ടോം ഒരു പൊട്ടി ചിരീം..കല്യാണി അമ്മക്ക് ദേഷ്യം വരാന്‍ ഇനി കാരണം വേണ്ട.".എന്നതാ ഇത്ര ചിരിക്കാന്‍ കണ്ണിനാത്ത് ഇരിക്കുന്നത്"?കല്യാണി അമ്മ ചിമിട്ടി..
"എന്തോ പറയാനാ ...ഈ പുരികം കുറെ മുറിച്ച് കളയട്ടെ.." വൈദ്യന്‍ ചോദിച്ചു.."എന്നാത്തിനാ " കല്യാണി അമ്മയുടെ സൌന്ദര്യ ബോധം സട കുടഞ്ഞു ...
"അതാ ഈ കുഴപ്പത്തിന് കാരണം..രണ്ടു മൂന്നെണ്ണം സ്ഥാനം തെറ്റി വില്ല് പോലെ വളഞ്ഞു കണ്ണിലേക്ക് കുത്തി നിക്കുന്നു..അത് കൊള്ളുമ്പോള്‍ ചില്ലറ ചൊറിച്ചിലും നീറ്റലും കാണും " വൈദ്യന്‍ രോഗ ഹേതു പറഞ്ഞു
അപ്പം മൂപ്പര് വൈദ്യന്‍ ഇതിനു മരുന്ന് തന്നിരുന്നതോ...?" കല്യാണി അമ്മയുടെ ചോദ്യത്തിലാകെ ഒരു സി ബി ഐ മണം..
ദാമോരന്‍ വൈദ്യന്‍ ഒന്നിഴഞ്ഞു..ഇത് കെണി ആകും..കാലാ കാലങ്ങളായി ഓരോ മാസവും ശകലം ഇള നീര്‍കുഴ്മ്ബിനു രണ്ടു രൂപാ കിട്ടിയിരുന്നത് താന്‍ കാരണം ഇല്ലാതായാല്‍ കഷ്ടം..
"ഓ..അതോ ആ മരുന്ന് ഒഴിച്ചത് കൊണ്ടാ ഇതിങ്ങനെ കൂടാതെ നിന്നത്..."
ഏത്""? എങ്ങനെ?' കല്യാണി അമ്മ ചൂടായി..."മനുഷ്യനെ ഇല്ലാ രോഗത്തിന് ചികില്സിക്കുന്നവന്മാര്‍" എന്നും പറഞ്ഞു ഒരൊറ്റ നടപ്പ് ..
ദാമോരന്‍ വൈദ്യന് ഉത്തരം കഴുക്കോലില്‍ മുട്ടി..
നെരപ്പലക ഓരോന്നായി എടുത്ത് വൈദ്യ ശാല അടച്ചു..പൂച്ചയെ കാലു കൊണ്ട് ഒരു താങ്ങും താങ്ങി..
വഴിയിലിറങ്ങി നേരെ കിഴക്കോട്ടു പിടിച്ചു..
മൂപ്പര് വരും വഴി കാണണ്ട...കല്യാണി അമ്മ കണ്ടെങ്കില്‍ സൂപ്പര്‍ തെറി പറഞ്ഞു കാണും..
എന്റെ ചെവിക്കുറ്റി ഇളകിയത് തന്നെ..
നല്ല ഒരു ഇ എന്‍ ടി സ്പെഷ്യലിസ്റ്റ് എവിടെ കാണും....
2009, ഒക്‌ടോബർ 3, ശനിയാഴ്‌ച
ഗ്രാമക്കാഴ്ചകള്‍
ഗ്രാമക്കാഴ്ചകള്‍ ...ആരൊക്കെയോ ഉപയോഗിച്ച തലക്കെട്ട്
ഇതിപ്പം ഗ്രാമമോ എന്ന് ചോദിച്ചാല്‍ അത്രക്കങ്ങു ഗ്രാമോമല്ല...എന്നാല്‍ നഗരോമല്ല..
അല്ലെങ്കിലും കേരളത്തിലെ ഗ്രാമം ഡല്‍ഹിയില്‍ ഫ്ലോട്ടായി റോഡിലൂടെ പോകുന്ന കാഴ്ച ടി വിയില്‍ ലൈവായി കാണാമല്ലോ..
ചില ചില്ലറ കാഴ്ചകള്‍ കണ്ടതും....കണ്ടുകൊണ്ടിരിക്കുന്നതും...ഇനി കാണാന്‍ പോകുന്നതും
പണ്ടൊക്കെ കാക്ക കരയുന്നത് കേട്ടായിരുന്നു ഉണരുന്നത്..ഇപ്പോള്‍ കാക്കയ്കും ഹാങ്ങ് ഓവര്‍ ആകാം..താമസിച്ചേ കരയാറു പതിവുള്ളു...അതും ഒന്നോ രണ്ടോ..
കരയാതെ തന്നെ കുഞ്ഞിനു പാല് കിട്ടിയാല്‍ പിന്നെ വെറുതെ കരഞ്ഞു കരഞ്ഞു ഊര്‍ജം കളയണ്ടല്ലോ?
പര പര വെളുക്കും മുന്‍പ് തന്നെ അപ്പറത്തെ അച്ചായന്‍ ഇപ്പുറത്തെ മതിലിനു വെളിയിലേക്ക് ഇന്നലയുടെ ബാക്കി വേസ്റ്റ്"
കൂടിലാക്കി ഡാവില്‍...കളഞ്ഞിരിക്കുന്നത് കാക്കയ്കും പൂച്ചയ്ക്കും ഗൃഹ പാഠം!
പിന്നെന്തിനു അലച്ചും..കരഞ്ഞും..വെറുതെ നൂയിസെന്സാകണം "!
അതിനകത്തോ ...ഏതെല്ലാം തരത്തിലുള്ള 'കടപ്പന്ടങ്ങളുടെ' അവശിഷ്ടങ്ങളും..ചിക്കന്‍ സിക്സ്ടി ഫോറും ഫൈവും..
നാനും പിന്നെ ചുറ്റുകള്‍ അഴിയാത്ത പൊറോട്ടയും!
ബ്രേക്ക് ഫാസ്റ്റ് കുശാല്‍.
കോഴി കൂവി നേരം വെളുപ്പിച്ച കാലം ഉദയാ സ്റ്റുഡിയോ പൂട്ടിയതോടെ പോയി മറഞ്ഞു..
ആ കോഴിയെ വല്യമ്മ വിറ്റുകളഞ്ഞു..
ഇനി നാമക്കല്‍ നിന്നും കൂവുന്ന കോഴി വരണം. കാത്തിരിക്കാം..
ഉണര്‍ന്നു കട്ടിലില്‍ മൂരി രണ്ടു നിവര്‍ന്നതും....ധും" എന്നൊരു ഒച്ച കേട്ടു ഞെട്ടറ്റു താഴെ വീണത് ബാക്കി.
ആരുടെയോ മൃത ദേഹം ...മൂന്നു നാലു ദിവസത്തെ മോര്‍ച്ചറി വാസത്തിനു ശേഷം സ്വ ഗൃത്തിലെക്ക് കൊണ്ട് പോകും വഴി പതിനായിരം വാട്ടിന്റെ തമ്പേര്‍ പ്രയോഗം..മരണ സംഗീതക്കാരന്റെ മനോധര്‍മം...വെളുപ്പിനത്തെ സാധകം!
പുറകാലെ ആയിരം കൂടിയ കാറുകളുടെ അകമ്പടി..കണ്ണാടിയില്‍ ഫ്ലെക്സി ചിത്രവും.സമയമാം രഥത്തിന്റെ ബീജി!!
പത്രം വരുന്നതും നോക്കി നോക്കി...നോക്കെത്താ ദൂരത്തു കണ്ണും നട്ടു..."ഇപ്പോള്‍ വാര്‍ത്തകള്‍ ലൈവായത് കാരണം ഒരു മാതിരി പെട്ടവര്‍ പത്രം വരുത്തുന്നത് ഒരു ആടംബരമാക്കി..അത് കൊണ്ട് ഇത്തിരി ഒക്കെ താമസിച്ചാലും പരാതി ഇല്ല."
പത്രക്കാരന്റെ ലൈവ് കമന്ററി.
കാലത്ത് നടപ്പ് ഒന്നും പതിവില്ലേ? " നല്ല നടപ്പ് കാരന്റെ ചോദ്യം.." പ്രായമായി വരുംതോറും അസുഖങ്ങള്‍ വരാതെ നോക്കണം...വെളുപ്പിനെ ഒരു നടപ്പ് നല്ലതാ.." ഇത് പറഞ്ഞതും ആശാന്‍ റോഡില്‍ നിന്നും അടുത്ത പറമ്പിലേക്ക് ഒരു ചാട്ടം ചാടിയതും ഒപ്പം!
ചീറി പാഞ്ഞു പോയ ടിപ്പര്‍ ലോറിയെ നോക്കി നെഞ്ചത്തു കൈ വച്ചു നില്കുന്നത് കണ്ടപ്പോള്‍ എനിക്കും തോന്നി ഒരു കുസൃതി ചോദ്യം..."വെളുപ്പിന് നടപ്പിനെക്കള്‍ നല്ലത് ചാട്ടമാ..വണ്ടി ഇടിക്കാതെ ആയുസ്സ് കാക്കാം"
നടപ്പുകാരന്‍ ചേട്ടന്‍ മെല്ലെ നടന്നു നീങ്ങി.
ദേ വരുന്നു അയല്‍പക്കത്തെ പിള്ളാര്‍..പാന്റും ഷര്‍ട്ടും പുറത്തു ഒരു കൊട്ടും അതിനു മുകളില്‍ നീളന്‍ ടൈയും...മുതുകില്‍
എവറസ്റ്റു കേറാന്‍ പോകുന്നവന്റെ ഒരു ബാഗും..
എവിടാ പിള്ളാരെ ഈ അതി രാവിലെ?" എന്റെ ചോദ്യത്തിന് അവര്‍ നടന്നു കൊണ്ടുതന്നെ മറുപടിയും തന്നു..
ഇവന് എന്ട്രന്സിന്റെ ക്ലാസ്സ് കഴിഞ്ഞു ട്യുഷന്‍ ..എനിക്ക് ട്യുഷന്‍ കഴിഞ്ഞു എന്ട്രന്‍സ് ക്ലാസ്...അപ്പോഴേക്കും സ്കൂള്‍ ബസും വരും.
പറഞ്ഞു തീരും മുന്‍പ് വിളറിയ മഞ്ഞ നിറം പൂശിയ ഒരു ശകടം ഞങ്ങളെ പിന്തള്ളി പാഞ്ഞു..മൃത വ്ദ്യാലയം എന്നോ മറ്റോ ഒരു ബോര്‍ഡും കണ്ടു..കുഞ്ഞുങ്ങളുടെ കലപില.. മൂന്നു നാല് വീടുകള്‍ കഴിഞ്ഞ് വാഹനം നിന്നു...കൊച്ചു വെളുപ്പാന്‍ കാലത്ത് തന്നെ അടി പൊളി ചുരി ദാറും പുള്ളി കുടയുമായി ..കുട്ടിയെക്കാളും ഒരുങ്ങി അതിന്റെ അമ്മ!
കുഞ്ഞിനെ കൈ പിടിച്ചു വണ്ടിയില്‍ കയറ്റി വിട്ടു...ടാറ്റാ ....
പിന്നെ പുറകെ പുറകെ ടിപ്പറും സ്കൂള്‍ ബസുകളും തമ്മില്‍ ഒരു നെഹ്‌റു ട്രോഫി വള്ളം കളി തന്നെയായിരുന്നു...
അമ്മമാര്‍ ചമഞ്ഞൊരുങ്ങി റോഡിന്റെ ഇരു വശത്തും ഒരു ഫാഷന്‍ പരേട് തന്നെ...നടത്തി കളഞ്ഞു..
ചുരുക്കം ചിലര്‍ "നൈറ്റി " എന്ന ഓമന ഹൌസ് കോട്ടും അതിനു മുകളില്‍ കളര്‍ഫുള്‍ ഷാളും...
ഒരു ഒന്‍പതു മണി വരെ എങ്ങനെ പോയി എന്നറിയില്ല..വായി നോട്ടം ഉഗ്രന്‍ കല തന്നെ..സുപ്പര്‍ അനുവഷന്‍ കഴിഞ്ഞാല്‍ ചിന്ത്യം!
ദാ, പിന്നേം വരുന്നു വലിയ മഞ്ഞ ബസ്..പിത്തക്കാരന്റെ മുഖം പോലെ..സ്ഥലത്തെ പത്തിലൊരു സ്വാശ്രയ എഞ്ചിനീയറിംഗ് കോളജിന്റെ ബസ് ഘോഷ യാത്രയാ...കാണാം..
കടന്നു പോയ എല്ലാ ബസിലും ചെവിയില്‍ എന്തോ കുത്തി തിരുകി..അല്ലെങ്കില്‍..മൊബയില്‍ ഫോണില്‍ ഫോട്ടം പിടിച്ച്...എത്ര എത്ര ..കൊണ്വന്റ്റ് പിള്ളാര് ശെല്‍വെന്ന മുയലുകള്‍ ആന്ഗലം മാത്രം 'പാടാതമ്മാ ..'
അണ്ണോ ...വരുന്നോ..സിവില് വരെ പോകുവാ ..സാധനം " വാങ്ങാന്‍..ജങ്ക്ഷനിലെ ഓട്ടോ സുഹൃത്തിന്റെ ക്ഷണം ..
സമയം പത്തായി എന്നറിഞ്ഞു..പത്തു മണിക്കേ സിവില് തുറക്കൂ...
ഇനി വഴിയില്‍ നിന്നാല്‍ അപകടമാ ..പല സിവിലുകാരും വിളിക്കാം..കടം ചോദിക്കാം..മസാവസാനമാ എന്നൊന്നും പറഞ്ഞാല്‍ അവന്മാര്‍ അടങ്ങില്ല....
ഒച്ചിന്റെ വേഗത്തില്‍ വീടകം പുക്കി..
ടി വി ഓണാക്കി...മുടിയാന്‍ നേരത്ത് മുട്ടിട്ടാല്‍ നിക്കുമോ...എല്ലാ ചാനലും തപ്പി ..ദൈവത്തിന്റെ ചാനലില്‍ പോലും എസ് " പിച്ചാത്തി അല്ലാതെ ഒന്നുമില്ല...വ്യതസ്തമായി എസ്" എഴുതുന്ന വിധത്തെ പറ്റി പൊരിഞ്ഞ ചര്‍ച്ച..
അടി ..കടി..
ഹായ് ...ഗ്രാമക്കാഴ്ചകള്‍ ഇത്രയും പോരന്നുണ്ടോ...
എങ്കില്‍ ടി വി ഓണ്‍ ചെയ്തു..റിയാലിറ്റി ഷോ' കാണുന്നവര്‍ തമ്മില്‍ തമ്മില്‍ കാണൂ...
കൊലപാതകം....ബലാല്‍സംഗം...മോഷണം...ഇതിന്റെ ഒക്കെ റിയാലിറ്റി കഴിഞ്ഞ്..
ഇനി ലൈവ് ഷോ ഉടന്‍....
ഇതിപ്പം ഗ്രാമമോ എന്ന് ചോദിച്ചാല്‍ അത്രക്കങ്ങു ഗ്രാമോമല്ല...എന്നാല്‍ നഗരോമല്ല..
അല്ലെങ്കിലും കേരളത്തിലെ ഗ്രാമം ഡല്‍ഹിയില്‍ ഫ്ലോട്ടായി റോഡിലൂടെ പോകുന്ന കാഴ്ച ടി വിയില്‍ ലൈവായി കാണാമല്ലോ..
ചില ചില്ലറ കാഴ്ചകള്‍ കണ്ടതും....കണ്ടുകൊണ്ടിരിക്കുന്നതും...ഇനി കാണാന്‍ പോകുന്നതും
പണ്ടൊക്കെ കാക്ക കരയുന്നത് കേട്ടായിരുന്നു ഉണരുന്നത്..ഇപ്പോള്‍ കാക്കയ്കും ഹാങ്ങ് ഓവര്‍ ആകാം..താമസിച്ചേ കരയാറു പതിവുള്ളു...അതും ഒന്നോ രണ്ടോ..
കരയാതെ തന്നെ കുഞ്ഞിനു പാല് കിട്ടിയാല്‍ പിന്നെ വെറുതെ കരഞ്ഞു കരഞ്ഞു ഊര്‍ജം കളയണ്ടല്ലോ?
പര പര വെളുക്കും മുന്‍പ് തന്നെ അപ്പറത്തെ അച്ചായന്‍ ഇപ്പുറത്തെ മതിലിനു വെളിയിലേക്ക് ഇന്നലയുടെ ബാക്കി വേസ്റ്റ്"
കൂടിലാക്കി ഡാവില്‍...കളഞ്ഞിരിക്കുന്നത് കാക്കയ്കും പൂച്ചയ്ക്കും ഗൃഹ പാഠം!
പിന്നെന്തിനു അലച്ചും..കരഞ്ഞും..വെറുതെ നൂയിസെന്സാകണം "!
അതിനകത്തോ ...ഏതെല്ലാം തരത്തിലുള്ള 'കടപ്പന്ടങ്ങളുടെ' അവശിഷ്ടങ്ങളും..ചിക്കന്‍ സിക്സ്ടി ഫോറും ഫൈവും..
നാനും പിന്നെ ചുറ്റുകള്‍ അഴിയാത്ത പൊറോട്ടയും!
ബ്രേക്ക് ഫാസ്റ്റ് കുശാല്‍.
കോഴി കൂവി നേരം വെളുപ്പിച്ച കാലം ഉദയാ സ്റ്റുഡിയോ പൂട്ടിയതോടെ പോയി മറഞ്ഞു..
ആ കോഴിയെ വല്യമ്മ വിറ്റുകളഞ്ഞു..
ഇനി നാമക്കല്‍ നിന്നും കൂവുന്ന കോഴി വരണം. കാത്തിരിക്കാം..
ഉണര്‍ന്നു കട്ടിലില്‍ മൂരി രണ്ടു നിവര്‍ന്നതും....ധും" എന്നൊരു ഒച്ച കേട്ടു ഞെട്ടറ്റു താഴെ വീണത് ബാക്കി.
ആരുടെയോ മൃത ദേഹം ...മൂന്നു നാലു ദിവസത്തെ മോര്‍ച്ചറി വാസത്തിനു ശേഷം സ്വ ഗൃത്തിലെക്ക് കൊണ്ട് പോകും വഴി പതിനായിരം വാട്ടിന്റെ തമ്പേര്‍ പ്രയോഗം..മരണ സംഗീതക്കാരന്റെ മനോധര്‍മം...വെളുപ്പിനത്തെ സാധകം!
പുറകാലെ ആയിരം കൂടിയ കാറുകളുടെ അകമ്പടി..കണ്ണാടിയില്‍ ഫ്ലെക്സി ചിത്രവും.സമയമാം രഥത്തിന്റെ ബീജി!!
പത്രം വരുന്നതും നോക്കി നോക്കി...നോക്കെത്താ ദൂരത്തു കണ്ണും നട്ടു..."ഇപ്പോള്‍ വാര്‍ത്തകള്‍ ലൈവായത് കാരണം ഒരു മാതിരി പെട്ടവര്‍ പത്രം വരുത്തുന്നത് ഒരു ആടംബരമാക്കി..അത് കൊണ്ട് ഇത്തിരി ഒക്കെ താമസിച്ചാലും പരാതി ഇല്ല."
പത്രക്കാരന്റെ ലൈവ് കമന്ററി.
കാലത്ത് നടപ്പ് ഒന്നും പതിവില്ലേ? " നല്ല നടപ്പ് കാരന്റെ ചോദ്യം.." പ്രായമായി വരുംതോറും അസുഖങ്ങള്‍ വരാതെ നോക്കണം...വെളുപ്പിനെ ഒരു നടപ്പ് നല്ലതാ.." ഇത് പറഞ്ഞതും ആശാന്‍ റോഡില്‍ നിന്നും അടുത്ത പറമ്പിലേക്ക് ഒരു ചാട്ടം ചാടിയതും ഒപ്പം!
ചീറി പാഞ്ഞു പോയ ടിപ്പര്‍ ലോറിയെ നോക്കി നെഞ്ചത്തു കൈ വച്ചു നില്കുന്നത് കണ്ടപ്പോള്‍ എനിക്കും തോന്നി ഒരു കുസൃതി ചോദ്യം..."വെളുപ്പിന് നടപ്പിനെക്കള്‍ നല്ലത് ചാട്ടമാ..വണ്ടി ഇടിക്കാതെ ആയുസ്സ് കാക്കാം"
നടപ്പുകാരന്‍ ചേട്ടന്‍ മെല്ലെ നടന്നു നീങ്ങി.
ദേ വരുന്നു അയല്‍പക്കത്തെ പിള്ളാര്‍..പാന്റും ഷര്‍ട്ടും പുറത്തു ഒരു കൊട്ടും അതിനു മുകളില്‍ നീളന്‍ ടൈയും...മുതുകില്‍
എവറസ്റ്റു കേറാന്‍ പോകുന്നവന്റെ ഒരു ബാഗും..
എവിടാ പിള്ളാരെ ഈ അതി രാവിലെ?" എന്റെ ചോദ്യത്തിന് അവര്‍ നടന്നു കൊണ്ടുതന്നെ മറുപടിയും തന്നു..
ഇവന് എന്ട്രന്സിന്റെ ക്ലാസ്സ് കഴിഞ്ഞു ട്യുഷന്‍ ..എനിക്ക് ട്യുഷന്‍ കഴിഞ്ഞു എന്ട്രന്‍സ് ക്ലാസ്...അപ്പോഴേക്കും സ്കൂള്‍ ബസും വരും.
പറഞ്ഞു തീരും മുന്‍പ് വിളറിയ മഞ്ഞ നിറം പൂശിയ ഒരു ശകടം ഞങ്ങളെ പിന്തള്ളി പാഞ്ഞു..മൃത വ്ദ്യാലയം എന്നോ മറ്റോ ഒരു ബോര്‍ഡും കണ്ടു..കുഞ്ഞുങ്ങളുടെ കലപില.. മൂന്നു നാല് വീടുകള്‍ കഴിഞ്ഞ് വാഹനം നിന്നു...കൊച്ചു വെളുപ്പാന്‍ കാലത്ത് തന്നെ അടി പൊളി ചുരി ദാറും പുള്ളി കുടയുമായി ..കുട്ടിയെക്കാളും ഒരുങ്ങി അതിന്റെ അമ്മ!
കുഞ്ഞിനെ കൈ പിടിച്ചു വണ്ടിയില്‍ കയറ്റി വിട്ടു...ടാറ്റാ ....
പിന്നെ പുറകെ പുറകെ ടിപ്പറും സ്കൂള്‍ ബസുകളും തമ്മില്‍ ഒരു നെഹ്‌റു ട്രോഫി വള്ളം കളി തന്നെയായിരുന്നു...
അമ്മമാര്‍ ചമഞ്ഞൊരുങ്ങി റോഡിന്റെ ഇരു വശത്തും ഒരു ഫാഷന്‍ പരേട് തന്നെ...നടത്തി കളഞ്ഞു..
ചുരുക്കം ചിലര്‍ "നൈറ്റി " എന്ന ഓമന ഹൌസ് കോട്ടും അതിനു മുകളില്‍ കളര്‍ഫുള്‍ ഷാളും...
ഒരു ഒന്‍പതു മണി വരെ എങ്ങനെ പോയി എന്നറിയില്ല..വായി നോട്ടം ഉഗ്രന്‍ കല തന്നെ..സുപ്പര്‍ അനുവഷന്‍ കഴിഞ്ഞാല്‍ ചിന്ത്യം!
ദാ, പിന്നേം വരുന്നു വലിയ മഞ്ഞ ബസ്..പിത്തക്കാരന്റെ മുഖം പോലെ..സ്ഥലത്തെ പത്തിലൊരു സ്വാശ്രയ എഞ്ചിനീയറിംഗ് കോളജിന്റെ ബസ് ഘോഷ യാത്രയാ...കാണാം..
കടന്നു പോയ എല്ലാ ബസിലും ചെവിയില്‍ എന്തോ കുത്തി തിരുകി..അല്ലെങ്കില്‍..മൊബയില്‍ ഫോണില്‍ ഫോട്ടം പിടിച്ച്...എത്ര എത്ര ..കൊണ്വന്റ്റ് പിള്ളാര് ശെല്‍വെന്ന മുയലുകള്‍ ആന്ഗലം മാത്രം 'പാടാതമ്മാ ..'
അണ്ണോ ...വരുന്നോ..സിവില് വരെ പോകുവാ ..സാധനം " വാങ്ങാന്‍..ജങ്ക്ഷനിലെ ഓട്ടോ സുഹൃത്തിന്റെ ക്ഷണം ..
സമയം പത്തായി എന്നറിഞ്ഞു..പത്തു മണിക്കേ സിവില് തുറക്കൂ...
ഇനി വഴിയില്‍ നിന്നാല്‍ അപകടമാ ..പല സിവിലുകാരും വിളിക്കാം..കടം ചോദിക്കാം..മസാവസാനമാ എന്നൊന്നും പറഞ്ഞാല്‍ അവന്മാര്‍ അടങ്ങില്ല....
ഒച്ചിന്റെ വേഗത്തില്‍ വീടകം പുക്കി..
ടി വി ഓണാക്കി...മുടിയാന്‍ നേരത്ത് മുട്ടിട്ടാല്‍ നിക്കുമോ...എല്ലാ ചാനലും തപ്പി ..ദൈവത്തിന്റെ ചാനലില്‍ പോലും എസ് " പിച്ചാത്തി അല്ലാതെ ഒന്നുമില്ല...വ്യതസ്തമായി എസ്" എഴുതുന്ന വിധത്തെ പറ്റി പൊരിഞ്ഞ ചര്‍ച്ച..
അടി ..കടി..
ഹായ് ...ഗ്രാമക്കാഴ്ചകള്‍ ഇത്രയും പോരന്നുണ്ടോ...
എങ്കില്‍ ടി വി ഓണ്‍ ചെയ്തു..റിയാലിറ്റി ഷോ' കാണുന്നവര്‍ തമ്മില്‍ തമ്മില്‍ കാണൂ...
കൊലപാതകം....ബലാല്‍സംഗം...മോഷണം...ഇതിന്റെ ഒക്കെ റിയാലിറ്റി കഴിഞ്ഞ്..
ഇനി ലൈവ് ഷോ ഉടന്‍....
2009, സെപ്റ്റംബർ 19, ശനിയാഴ്‌ച
യക്ഷി
ഓര്‍മയില്‍ വരിക മലയാറ്റൂര്‍ അവര്‍കളുടെ .....സാക്ഷാല്‍ യക്ഷിയോ അതോ...കള്ളിയങ്കാട്ടു നീലിയോ...
ഇനി കലികയോ മൃദുല പ്രഭുവോ...
നീല നിലാവില്‍ ...ഇളം കാറ്റ് വീശുമ്പോള്‍...പാലപ്പൂവിന്റെ നേര്‍ത്ത ഗന്ധം...മെല്ലെ വശീകരിച്ച്...
ഒടുങ്ങാത്ത ദാഹവുമായി...എത്ര എത്ര രാത്രികളില്‍...
നിശീഥിനി " എന്ന മധുര ഗാനം രാത്രിയിലെ ആകാശവാണി രഞ്ജിനി ആയി അടുത്ത് വരുമ്പോള്‍
കുമിറ്റുന്ന മഴയില്‍ ...ആരും കാണാതെ പുതപ്പിന്റെ അന്തരാലങ്ങളിലെക്ക് ..ഊളിയിട്ട് ഒരൊറ്റ പോക്ക്.
പിന്നെ പൊങ്ങുന്നത് സൂര്യ ദേവന്‍ മറ്റെടത്ത് വന്നു നോക്കുമ്പോള്‍!
ഒത്തിരി ഒത്തിരി കാലം മുന്‍പ് ..കലാനിലയത്തിന്റെ ..രക്ത രക്ഷസിനും ...കത്ത്തനാര്‍കും മുന്‍പ്...
ഭാര്‍ഗവി നിലയത്തിന്റെയോ മറ്റോ കാലം...
അടുത്ത സുഹൃത്തും ഞാനും ഒക്കെ ജനിച്ചോ എന്നറിയില്ല..കഥ ഇന്നും മരിക്കാതെ നില കൊള്ളുന്നു...
അവന്റെ അമ്മ ...അന്നും ഇന്നും തൂ വെള്ള മാത്രമേ ധരിക്കാരുള്ളൂ ..മുണ്ടും...രൌക്കയും ..നെറ്റിയില്‍ ഒരു കുറിയും...കുപ്പിച്ചില്ല് തറയില്‍ വാരിയിട്ട മാതിരിപൊട്ടിച്ചിരിയും...
മണ്ണെണ്ണ പാനീസിന്റെ കാലം..പാതിരാ പുള്ളും ..പനയും ചുണ്ണാമ്പും ലൈവായിരുന്ന കാലഘട്ടത്തില്‍..
ഒന്നാമത്തെയോ രണ്ടാമത്തെയോ..പ്രസവത്തില്‍ വിരിഞ്ഞ കുസുമം...അതിനു ബാലാരിഷ്ടത കലശല്‍...
സന്ധ്യ കഴിഞ്ഞാല്‍ രാപനി..
എത്രയോ ചരടുകള്‍ ..എവിടെയൊക്കെയോ..ആരൊക്കെയോ..ജപിച്ചതും..കരിവള ..കല്ലുമാല...
എന്ന് വേണ്ട...ആകപ്പാടെ ഒരു ആമസോണ്‍ ലുക്ക്.
ഇരിക്കനെ..ഇരിക്കനെ ..ചെറുക്കന്റെ ദണ്ണം ഒട്ടു കുറയുന്നുമില്ല....അതും സൂര്യന്‍ ചേക്ക ഏറിയാല്‍ ..
അങ്ങനെ ഒരു മുപ്പെട്ടു വെള്ളി ...മൂന്നും കൂടിയ മുക്കും...പാതിരാത്രിയില്‍ നിര്‍ത്താത്ത കരച്ചില്‍
ആകുന്ന പണിയെല്ലാം നോക്കി..നാമാ ..ശിവാ രക്ഷയില്ലാ..
മണി ഒന്നായി..ഒന്നരയായി ..കോലായില്‍ ചുരുണ്ട് കൂടിയ വല്യച്ചന്‍ ഉറക്ക ചടവോടെ പറഞ്ഞു..
"ദാക്ഷായണി യേ...ഇനി ഇപ്പം മടുക്കൊളിലെ പോറ്റി കുഞ്ഞു തന്നെ ശരണം..."
ബാര്‍ബക്യു ..പഞ്ചാബി ഇതൊന്നും ഇല്ലാത്ത കാലത്തില്‍ ചുട്ട കോഴിയെ പറപ്പിച്ച മഹാ മാന്ത്രികന്‍..
മാട്ടും..മാരണവും ..അവിടുന്ന് കഴിഞ്ഞേ ഉള്ളു ...
"നേരെ അങ്ങോട്ട് പൊക്കോളൂ..." '
കുഞ്ഞിനെ ആരെങ്കിലും എടുക്കും..നീ പോയി ഒരു ചരട് ജപിച്ചു കൊണ്ട് വാ"
കേട്ടത് പാതി ..കൊച്ചിനെ തുണി തൊട്ടിലില്‍ അലര്‍ച്ചയോടെ കിടത്തി...ദാക്ഷായണിയമ്മ
മടുക്കൊളിലെക്ക് ഒരു പാച്ചില്‍..പാതിരാ പുള്ളിന്റെ കരച്ചില്‍..ഇടയ്ക്കിടെ കാലന്‍ കോഴിയുടെ കൂവല്‍..
തിരുമേനിടെ വീടിന്റെ ഉമ്മറത്തെത്തി ..രണ്ടു വാ ശ്വാസം കഴിച്ചു..രണ്ടും കല്പിച്ച്..ഇത്തിരി ഉറക്കെ വിളിച്ചു..
"മൂത്ത തിരുമേനി..മൂത്ത തിരുമേനീ "....അകത്തു ഒരു ഞരക്കം..ദാക്ഷായണിയമ്മ ചുറ്റും നോക്കി ..കണ്ണില്‍ കുത്തിയാല്‍ അറിയാത്ത ഇരുട്ട് ...യക്ഷി പനയുടെ കൈകള്‍ മാടി വിളിക്കുന്നു.."ഹേ ..പെണ്ണുങ്ങളെ അങ്ങനെ യക്ഷി പിടിക്കാറില്ല " സ്വയം സമാധാനിപ്പിച്ചു...തന്നെയുമല്ല മഹാ മാന്ത്രികന്റെ തിരു മുറ്റം ..
നേര്‍ത്ത നിലാവില്‍ ..സ്വന്തം വീടും അതിലെ അലര്‍ച്ചയും ..ദാക്ഷായണി അമ്മ കണ്ടു..കേട്ടു..
"ഈശ്വരാ എന്റെ കുഞ്ഞിന്റെ ഈ കരച്ചില്‍ ..ഒന്ന് നിര്‍ത്തി തരാന്‍ തിരുമേനിക്ക് കഴിയണേ"
പ്രാര്‍ത്ഥന കേട്ടിട്ട് എന്ന പോലെ..ഇല്ലത്തിന്റെ പൂ മുഖം ഞരക്കത്തോടെ തുറന്നതും..നേരിയ വെളിച്ചത്തില്‍.."ആരാ " എന്നുള്ള ചോദ്യവും..
"ഞാനാ " എന്നുള്ള മറുപടിയും..
നിശ്ശബ്ദത ...
പൊടുന്നനെ..ഹെന്റമ്മേ" എന്നൊരു അലര്‍ച്ചയോടെ മൂത്ത തിരുമേനി ദാ കിടക്കുന്നു ..അണയാത്ത പാനീസും...
വീട്ടുകാരൊക്കെ ഉണര്‍ന്നു...ആകെ കലശല്‍..കരച്ചില്‍...
ദാക്ഷായണി അമ്മ ഇരുട്ടിന്റെ മറ പറ്റി ..വാഴകള്‍ക്കു മറഞ്ഞു...മിടിക്കുന്ന ഹൃദയവുമായി..
നടന്നു അല്ല ഓടി..എങ്ങിനെയെങ്കിലും സ്വന്തം തിണ്ണ പൂകി...
കുഞ്ഞു നല്ല ഉറക്കം...തൊട്ടില്‍ മെല്ലെ ഒന്നാട്ടി അടുത്ത് കട്ടിലില്‍ ദാക്ഷായണി അമ്മയും കിടന്നു...എപ്പോഴോ കൂര്‍ക തേരേറി.
പിറ്റേന്ന് , നടന്നത് എന്തെന്നറിയാന്‍..തിരുമേനീടെ ഇല്ലം വരെ ഒന്ന് പോയി നോക്കി...
തിരുമേനീടെ മകളെ കണ്ടു കാര്യം തെരക്കി...
"കോട്ടയത്തിനടുത്ത് ഒരു ഉച്ചാടനം കഴിഞ്ഞു രാത്രി വൈകിയാ അച്ഛന്‍ വന്നത്..കഞ്ഞി പോലും കുടിക്കാതെ കേറി കെടന്നുറങ്ങി..."
"രാത്രി എന്തോ ശബ്ദം കേട്ടു ..വിളക്കും തെളിച്ചു ഉമ്മറം തുറന്ന അച്ഛന്‍ ഒരു വെളുത്ത രൂപം മുടി അഴിച്ച് നില്‍ക്കുന്നത് കണ്ടു എന്നും ...അതിനു ശേഷം ഒന്നും ഓര്‍ക്കുന്നില്ല എന്നും..സര്‍ക്കാര്‍ ആശുപത്രിയിലെ ഒന്നാമന്‍ ഡോക്ടറോട് പറഞ്ഞതായി അദ്ദേഹം വെളുപ്പിന് അമ്മയോട് പറഞ്ഞു...
ഈശ്വരാ , ഇപ്പോള്‍ ബോധം തെളിഞ്ഞു..." കവിളിലൂടെ ഒഴുകുന്ന കണ്ണീര്‍ തുടച്ചുകൊണ്ട് മകള്‍ പറഞ്ഞതും..
ദാക്ഷായണി അമ്മയും എന്തിനോ കരഞ്ഞു....
പിന്നെ "സാരമില്ല മോളെ എല്ലാം ശരിയാകും...ഇനി ആര് വന്നു വിളിച്ചാലും രാത്രി കതകു തുറക്കരുത് എന്ന് അച്ഛനോട് പറയണം" എന്നൊരു ഉപദേശത്തോടെ തിരിഞ്ഞു നടന്നു...
യക്ഷി പനയുടെ കൈകള്‍ അപ്പോഴും ..കാറ്റില്‍ മെല്ലെ ഇളകുന്നുണ്ടായിരുന്നു...
ദാക്ഷായണി അമ്മയുടെ മനസ്സില്‍..പൊട്ടിച്ചിരിയും..അട്ടഹാസവും ഒപ്പം അലറി കരച്ചിലും ചേര്‍ന്ന ഒരു ജുഗല് ബന്ദിയും.
ഇനി കലികയോ മൃദുല പ്രഭുവോ...
നീല നിലാവില്‍ ...ഇളം കാറ്റ് വീശുമ്പോള്‍...പാലപ്പൂവിന്റെ നേര്‍ത്ത ഗന്ധം...മെല്ലെ വശീകരിച്ച്...
ഒടുങ്ങാത്ത ദാഹവുമായി...എത്ര എത്ര രാത്രികളില്‍...
നിശീഥിനി " എന്ന മധുര ഗാനം രാത്രിയിലെ ആകാശവാണി രഞ്ജിനി ആയി അടുത്ത് വരുമ്പോള്‍
കുമിറ്റുന്ന മഴയില്‍ ...ആരും കാണാതെ പുതപ്പിന്റെ അന്തരാലങ്ങളിലെക്ക് ..ഊളിയിട്ട് ഒരൊറ്റ പോക്ക്.
പിന്നെ പൊങ്ങുന്നത് സൂര്യ ദേവന്‍ മറ്റെടത്ത് വന്നു നോക്കുമ്പോള്‍!
ഒത്തിരി ഒത്തിരി കാലം മുന്‍പ് ..കലാനിലയത്തിന്റെ ..രക്ത രക്ഷസിനും ...കത്ത്തനാര്‍കും മുന്‍പ്...
ഭാര്‍ഗവി നിലയത്തിന്റെയോ മറ്റോ കാലം...
അടുത്ത സുഹൃത്തും ഞാനും ഒക്കെ ജനിച്ചോ എന്നറിയില്ല..കഥ ഇന്നും മരിക്കാതെ നില കൊള്ളുന്നു...
അവന്റെ അമ്മ ...അന്നും ഇന്നും തൂ വെള്ള മാത്രമേ ധരിക്കാരുള്ളൂ ..മുണ്ടും...രൌക്കയും ..നെറ്റിയില്‍ ഒരു കുറിയും...കുപ്പിച്ചില്ല് തറയില്‍ വാരിയിട്ട മാതിരിപൊട്ടിച്ചിരിയും...
മണ്ണെണ്ണ പാനീസിന്റെ കാലം..പാതിരാ പുള്ളും ..പനയും ചുണ്ണാമ്പും ലൈവായിരുന്ന കാലഘട്ടത്തില്‍..
ഒന്നാമത്തെയോ രണ്ടാമത്തെയോ..പ്രസവത്തില്‍ വിരിഞ്ഞ കുസുമം...അതിനു ബാലാരിഷ്ടത കലശല്‍...
സന്ധ്യ കഴിഞ്ഞാല്‍ രാപനി..
എത്രയോ ചരടുകള്‍ ..എവിടെയൊക്കെയോ..ആരൊക്കെയോ..ജപിച്ചതും..കരിവള ..കല്ലുമാല...
എന്ന് വേണ്ട...ആകപ്പാടെ ഒരു ആമസോണ്‍ ലുക്ക്.
ഇരിക്കനെ..ഇരിക്കനെ ..ചെറുക്കന്റെ ദണ്ണം ഒട്ടു കുറയുന്നുമില്ല....അതും സൂര്യന്‍ ചേക്ക ഏറിയാല്‍ ..
അങ്ങനെ ഒരു മുപ്പെട്ടു വെള്ളി ...മൂന്നും കൂടിയ മുക്കും...പാതിരാത്രിയില്‍ നിര്‍ത്താത്ത കരച്ചില്‍
ആകുന്ന പണിയെല്ലാം നോക്കി..നാമാ ..ശിവാ രക്ഷയില്ലാ..
മണി ഒന്നായി..ഒന്നരയായി ..കോലായില്‍ ചുരുണ്ട് കൂടിയ വല്യച്ചന്‍ ഉറക്ക ചടവോടെ പറഞ്ഞു..
"ദാക്ഷായണി യേ...ഇനി ഇപ്പം മടുക്കൊളിലെ പോറ്റി കുഞ്ഞു തന്നെ ശരണം..."
ബാര്‍ബക്യു ..പഞ്ചാബി ഇതൊന്നും ഇല്ലാത്ത കാലത്തില്‍ ചുട്ട കോഴിയെ പറപ്പിച്ച മഹാ മാന്ത്രികന്‍..
മാട്ടും..മാരണവും ..അവിടുന്ന് കഴിഞ്ഞേ ഉള്ളു ...
"നേരെ അങ്ങോട്ട് പൊക്കോളൂ..." '
കുഞ്ഞിനെ ആരെങ്കിലും എടുക്കും..നീ പോയി ഒരു ചരട് ജപിച്ചു കൊണ്ട് വാ"
കേട്ടത് പാതി ..കൊച്ചിനെ തുണി തൊട്ടിലില്‍ അലര്‍ച്ചയോടെ കിടത്തി...ദാക്ഷായണിയമ്മ
മടുക്കൊളിലെക്ക് ഒരു പാച്ചില്‍..പാതിരാ പുള്ളിന്റെ കരച്ചില്‍..ഇടയ്ക്കിടെ കാലന്‍ കോഴിയുടെ കൂവല്‍..
തിരുമേനിടെ വീടിന്റെ ഉമ്മറത്തെത്തി ..രണ്ടു വാ ശ്വാസം കഴിച്ചു..രണ്ടും കല്പിച്ച്..ഇത്തിരി ഉറക്കെ വിളിച്ചു..
"മൂത്ത തിരുമേനി..മൂത്ത തിരുമേനീ "....അകത്തു ഒരു ഞരക്കം..ദാക്ഷായണിയമ്മ ചുറ്റും നോക്കി ..കണ്ണില്‍ കുത്തിയാല്‍ അറിയാത്ത ഇരുട്ട് ...യക്ഷി പനയുടെ കൈകള്‍ മാടി വിളിക്കുന്നു.."ഹേ ..പെണ്ണുങ്ങളെ അങ്ങനെ യക്ഷി പിടിക്കാറില്ല " സ്വയം സമാധാനിപ്പിച്ചു...തന്നെയുമല്ല മഹാ മാന്ത്രികന്റെ തിരു മുറ്റം ..
നേര്‍ത്ത നിലാവില്‍ ..സ്വന്തം വീടും അതിലെ അലര്‍ച്ചയും ..ദാക്ഷായണി അമ്മ കണ്ടു..കേട്ടു..
"ഈശ്വരാ എന്റെ കുഞ്ഞിന്റെ ഈ കരച്ചില്‍ ..ഒന്ന് നിര്‍ത്തി തരാന്‍ തിരുമേനിക്ക് കഴിയണേ"
പ്രാര്‍ത്ഥന കേട്ടിട്ട് എന്ന പോലെ..ഇല്ലത്തിന്റെ പൂ മുഖം ഞരക്കത്തോടെ തുറന്നതും..നേരിയ വെളിച്ചത്തില്‍.."ആരാ " എന്നുള്ള ചോദ്യവും..
"ഞാനാ " എന്നുള്ള മറുപടിയും..
നിശ്ശബ്ദത ...
പൊടുന്നനെ..ഹെന്റമ്മേ" എന്നൊരു അലര്‍ച്ചയോടെ മൂത്ത തിരുമേനി ദാ കിടക്കുന്നു ..അണയാത്ത പാനീസും...
വീട്ടുകാരൊക്കെ ഉണര്‍ന്നു...ആകെ കലശല്‍..കരച്ചില്‍...
ദാക്ഷായണി അമ്മ ഇരുട്ടിന്റെ മറ പറ്റി ..വാഴകള്‍ക്കു മറഞ്ഞു...മിടിക്കുന്ന ഹൃദയവുമായി..
നടന്നു അല്ല ഓടി..എങ്ങിനെയെങ്കിലും സ്വന്തം തിണ്ണ പൂകി...
കുഞ്ഞു നല്ല ഉറക്കം...തൊട്ടില്‍ മെല്ലെ ഒന്നാട്ടി അടുത്ത് കട്ടിലില്‍ ദാക്ഷായണി അമ്മയും കിടന്നു...എപ്പോഴോ കൂര്‍ക തേരേറി.
പിറ്റേന്ന് , നടന്നത് എന്തെന്നറിയാന്‍..തിരുമേനീടെ ഇല്ലം വരെ ഒന്ന് പോയി നോക്കി...
തിരുമേനീടെ മകളെ കണ്ടു കാര്യം തെരക്കി...
"കോട്ടയത്തിനടുത്ത് ഒരു ഉച്ചാടനം കഴിഞ്ഞു രാത്രി വൈകിയാ അച്ഛന്‍ വന്നത്..കഞ്ഞി പോലും കുടിക്കാതെ കേറി കെടന്നുറങ്ങി..."
"രാത്രി എന്തോ ശബ്ദം കേട്ടു ..വിളക്കും തെളിച്ചു ഉമ്മറം തുറന്ന അച്ഛന്‍ ഒരു വെളുത്ത രൂപം മുടി അഴിച്ച് നില്‍ക്കുന്നത് കണ്ടു എന്നും ...അതിനു ശേഷം ഒന്നും ഓര്‍ക്കുന്നില്ല എന്നും..സര്‍ക്കാര്‍ ആശുപത്രിയിലെ ഒന്നാമന്‍ ഡോക്ടറോട് പറഞ്ഞതായി അദ്ദേഹം വെളുപ്പിന് അമ്മയോട് പറഞ്ഞു...
ഈശ്വരാ , ഇപ്പോള്‍ ബോധം തെളിഞ്ഞു..." കവിളിലൂടെ ഒഴുകുന്ന കണ്ണീര്‍ തുടച്ചുകൊണ്ട് മകള്‍ പറഞ്ഞതും..
ദാക്ഷായണി അമ്മയും എന്തിനോ കരഞ്ഞു....
പിന്നെ "സാരമില്ല മോളെ എല്ലാം ശരിയാകും...ഇനി ആര് വന്നു വിളിച്ചാലും രാത്രി കതകു തുറക്കരുത് എന്ന് അച്ഛനോട് പറയണം" എന്നൊരു ഉപദേശത്തോടെ തിരിഞ്ഞു നടന്നു...
യക്ഷി പനയുടെ കൈകള്‍ അപ്പോഴും ..കാറ്റില്‍ മെല്ലെ ഇളകുന്നുണ്ടായിരുന്നു...
ദാക്ഷായണി അമ്മയുടെ മനസ്സില്‍..പൊട്ടിച്ചിരിയും..അട്ടഹാസവും ഒപ്പം അലറി കരച്ചിലും ചേര്‍ന്ന ഒരു ജുഗല് ബന്ദിയും.
2009, ഓഗസ്റ്റ് 30, ഞായറാഴ്‌ച
അപ്പച്ചി.
അപ്പച്ചി അഥവാ അച്ഛന്റെ പെങ്ങള്‍.
സമയം പോലെ മരിക്കാനും ..അസുഖമായി കിടക്കാനും
അവധിക്ക് അപേക്ഷ നല്കി കള്ള ലീവ് ഒപ്പിക്കാനും .. അമ്മാവന്‍ , മുത്തച്ഛന്‍ എന്നിങ്ങനെയുള്ള
പരോപകാര പദവി വൃന്ദങ്ങളില്‍ ഒരു വനിതാ മെമ്പര്‍!
വളരെ അടുത്ത സുഹൃത്ത് കടലേഴും താണ്ടി അവധിക്കു നാട്ടില്‍ വന്നു..
വന്ന പാടെ കുട്ടി നാ മണ പുറം കണ്ട മാതിരി വിശ്രമമില്ലാത്ത" തേരാ പാരാ "ഓട്ടം..
ഓണക്കാലമല്ലേ ഒത്തിരി ഒത്തിരി സാധനങ്ങള്‍ ..പണം ഒക്കെ പല പ്രവാസി സുഹൃത്തുക്കളും
അവരുടെ വീട്ടില്‍ കൊടുക്കാന്‍ കൊടുത്തും വിട്ടിട്ടുണ്ട് ...
കുറെയൊക്കെ കൊടുത്തു..കുറെ ഇനി കൊടുക്കണം
അലക്കൊഴിഞ്ഞിട്ടു വേണ്ടേ കാശി യാത്ര..
കുറെ ശിങ്കിടികളുമായി സദാ കറക്കം...അതില്‍ വേതാളം... എന്ന് വീട്ടുകാര് തന്നെ പേരിട്ടു വിളിക്കുന്ന
കാര്യസ്ഥന്‍ വരെ ഉണ്ട്..കാരണം എപ്പോഴും തോളില്‍ ഈ വേതാളവും കാണും...
അങ്ങനെ പോയി ചങ്ങാതീടെ ദിനക്കുറിപ്പുകള്‍...
ഒരു നാള്‍ ഏഴ് നില പൂട്ടുള്ള പെട്ടി തുറന്നു നോക്കിയപ്പോള്‍ ഞെട്ടിപ്പോയി...
അതില്‍ ആത്മ സുഹൃത്ത് അവന്റെ അമ്മക്ക് ഓണം ഒരുങ്ങാന്‍ കൊടുത്തു വിട്ട
അത്യാവശ്യ പണം കവറിലാക്കി ഇരിക്കുന്നു ...
തിരക്കിനിടയില്‍ കൊടുക്കാന്‍ വിട്ടുപോയി.. ....ഇന്നു പോകാം കൊല്ലത്തിനും അപ്പുറം ഏതോ സ്ഥലം..
വേതാളങ്ങള്‍ ഒന്നിച്ചു കൂടി ..വണ്ടി പുറപ്പെട്ടു ..
അര വഴി ആയപ്പോള്‍ ഒരു മൂഡ്...നേരെ "സിവിലിലെക്ക്"അടുപ്പിച്ചു ഒരെണ്ണം വാങ്ങി
സന്ചാരത്തിന് ഒരു ഉഷാര്‍ വേണം...പിന്നെ സൊറ ..കഥകള്‍..
ഒരെണ്ണം കൂടി പിന്നേം വാങ്ങി...
സമയം പോകാന്‍ ഇതിലും നല്ല മാര്‍ഗം ഇനി കണ്ടു പിടിക്കണം..
ഇനി നാളെ ആകാം കൊല്ലം യാത്ര എന്ന് തീര്‍പ്പുണ്ടായി.
നോകിയ എടുത്ത് കൊല്ലത്തുള്ള ചങ്ങാതീടെ അമ്മയെ വിളിച്ചു..
"അമ്മേ ഞാനാ കുട്ടന്റെ ദേരയിലെ കൂട്ടുകാരന്‍...കുട്ടന്‍ കുറച്ചു പൈസാ തന്നിട്ടുന്ട് ഇന്നു കൊണ്ടു വരാന്‍ ഇരുന്നപ്പം അച്ഛന്റെ ഒരേ ഒരു പെങ്ങള്‍ അങ്ങ് മരിച്ചു പോയി.."
അപ്പുറത്ത് നിന്നും സങ്കടങ്ങള്‍...വന്കടങ്ങള്‍..സമാധാനിപ്പിക്കലുകള്‍..
രക്ഷപെട്ടു..നാളെ എന്തായാലും പോയെതീരു...
തിരികെ വീടെത്തി..പതിവില്ലാതെ വീട്ടില്‍ ഒന്നും രണ്ടും പറഞ്ഞു അല്ലറ ചില്ലറ ബന്ധുക്കളും മറ്റും..
എന്തോ പന്തികേടുണ്ട്...
മെല്ലെ വണ്ടിയില്‍ നിന്നിറങ്ങി..അകത്തേക്ക് കേറി..
അച്ഛനെ അമ്മ വീശുന്നു..അച്ഛന്‍ കുഴഞ്ഞു കട്ടിലില്‍..ഒരു ചെറിയ ശ്വാസം...
അമ്മ തേങ്ങി പറഞ്ഞു.."മോനേ ഇത്തിരി മുന്‍പ് കൊല്ലത്തൂന്നോ മറ്റോ ആരോ വിളിച്ചു പറഞ്ഞു
വെട്ടിയാറിലെ അപ്പച്ചി മരിച്ചു പോയി എന്ന്, കേട്ടതും അച്ഛന്‍ തലകറങ്ങി....."
പുറത്തേക്ക് നോക്കി ..വേതാളങ്ങള്‍ അപ്രത്യക്ഷം...
അമ്മയുടെ കയ്യില്‍ നിന്നും വിശറി വാങ്ങി അച്ഛനെ കയ്യില്‍ താങ്ങി വീശി..
ഒരു മകന് , അച്ചന് കൊടുക്കാവുന്ന ഏറ്റവും വലിയ ഓണ സമ്മാനം എന്ന് മനസാ നിരൂപിച്ചു
അങ്ങനെ ഇരിക്കുമ്പോള്‍ നോകിയ ചിലച്ചു...അമേരിക്കയില്‍ നിന്നും അളിയന്‍
"ഡാ..എന്തായാലും ഞാന്‍ വന്നിട്ടേ അടക്കാവൂ..ഒത്തിരി മുട്ട പൊരിച്ചു തന്നിട്ടുള്ള അപ്പച്ചിയാ.."
സമയം പോലെ മരിക്കാനും ..അസുഖമായി കിടക്കാനും
അവധിക്ക് അപേക്ഷ നല്കി കള്ള ലീവ് ഒപ്പിക്കാനും .. അമ്മാവന്‍ , മുത്തച്ഛന്‍ എന്നിങ്ങനെയുള്ള
പരോപകാര പദവി വൃന്ദങ്ങളില്‍ ഒരു വനിതാ മെമ്പര്‍!
വളരെ അടുത്ത സുഹൃത്ത് കടലേഴും താണ്ടി അവധിക്കു നാട്ടില്‍ വന്നു..
വന്ന പാടെ കുട്ടി നാ മണ പുറം കണ്ട മാതിരി വിശ്രമമില്ലാത്ത" തേരാ പാരാ "ഓട്ടം..
ഓണക്കാലമല്ലേ ഒത്തിരി ഒത്തിരി സാധനങ്ങള്‍ ..പണം ഒക്കെ പല പ്രവാസി സുഹൃത്തുക്കളും
അവരുടെ വീട്ടില്‍ കൊടുക്കാന്‍ കൊടുത്തും വിട്ടിട്ടുണ്ട് ...
കുറെയൊക്കെ കൊടുത്തു..കുറെ ഇനി കൊടുക്കണം
അലക്കൊഴിഞ്ഞിട്ടു വേണ്ടേ കാശി യാത്ര..
കുറെ ശിങ്കിടികളുമായി സദാ കറക്കം...അതില്‍ വേതാളം... എന്ന് വീട്ടുകാര് തന്നെ പേരിട്ടു വിളിക്കുന്ന
കാര്യസ്ഥന്‍ വരെ ഉണ്ട്..കാരണം എപ്പോഴും തോളില്‍ ഈ വേതാളവും കാണും...
അങ്ങനെ പോയി ചങ്ങാതീടെ ദിനക്കുറിപ്പുകള്‍...
ഒരു നാള്‍ ഏഴ് നില പൂട്ടുള്ള പെട്ടി തുറന്നു നോക്കിയപ്പോള്‍ ഞെട്ടിപ്പോയി...
അതില്‍ ആത്മ സുഹൃത്ത് അവന്റെ അമ്മക്ക് ഓണം ഒരുങ്ങാന്‍ കൊടുത്തു വിട്ട
അത്യാവശ്യ പണം കവറിലാക്കി ഇരിക്കുന്നു ...
തിരക്കിനിടയില്‍ കൊടുക്കാന്‍ വിട്ടുപോയി.. ....ഇന്നു പോകാം കൊല്ലത്തിനും അപ്പുറം ഏതോ സ്ഥലം..
വേതാളങ്ങള്‍ ഒന്നിച്ചു കൂടി ..വണ്ടി പുറപ്പെട്ടു ..
അര വഴി ആയപ്പോള്‍ ഒരു മൂഡ്...നേരെ "സിവിലിലെക്ക്"അടുപ്പിച്ചു ഒരെണ്ണം വാങ്ങി
സന്ചാരത്തിന് ഒരു ഉഷാര്‍ വേണം...പിന്നെ സൊറ ..കഥകള്‍..
ഒരെണ്ണം കൂടി പിന്നേം വാങ്ങി...
സമയം പോകാന്‍ ഇതിലും നല്ല മാര്‍ഗം ഇനി കണ്ടു പിടിക്കണം..
ഇനി നാളെ ആകാം കൊല്ലം യാത്ര എന്ന് തീര്‍പ്പുണ്ടായി.
നോകിയ എടുത്ത് കൊല്ലത്തുള്ള ചങ്ങാതീടെ അമ്മയെ വിളിച്ചു..
"അമ്മേ ഞാനാ കുട്ടന്റെ ദേരയിലെ കൂട്ടുകാരന്‍...കുട്ടന്‍ കുറച്ചു പൈസാ തന്നിട്ടുന്ട് ഇന്നു കൊണ്ടു വരാന്‍ ഇരുന്നപ്പം അച്ഛന്റെ ഒരേ ഒരു പെങ്ങള്‍ അങ്ങ് മരിച്ചു പോയി.."
അപ്പുറത്ത് നിന്നും സങ്കടങ്ങള്‍...വന്കടങ്ങള്‍..സമാധാനിപ്പിക്കലുകള്‍..
രക്ഷപെട്ടു..നാളെ എന്തായാലും പോയെതീരു...
തിരികെ വീടെത്തി..പതിവില്ലാതെ വീട്ടില്‍ ഒന്നും രണ്ടും പറഞ്ഞു അല്ലറ ചില്ലറ ബന്ധുക്കളും മറ്റും..
എന്തോ പന്തികേടുണ്ട്...
മെല്ലെ വണ്ടിയില്‍ നിന്നിറങ്ങി..അകത്തേക്ക് കേറി..
അച്ഛനെ അമ്മ വീശുന്നു..അച്ഛന്‍ കുഴഞ്ഞു കട്ടിലില്‍..ഒരു ചെറിയ ശ്വാസം...
അമ്മ തേങ്ങി പറഞ്ഞു.."മോനേ ഇത്തിരി മുന്‍പ് കൊല്ലത്തൂന്നോ മറ്റോ ആരോ വിളിച്ചു പറഞ്ഞു
വെട്ടിയാറിലെ അപ്പച്ചി മരിച്ചു പോയി എന്ന്, കേട്ടതും അച്ഛന്‍ തലകറങ്ങി....."
പുറത്തേക്ക് നോക്കി ..വേതാളങ്ങള്‍ അപ്രത്യക്ഷം...
അമ്മയുടെ കയ്യില്‍ നിന്നും വിശറി വാങ്ങി അച്ഛനെ കയ്യില്‍ താങ്ങി വീശി..
ഒരു മകന് , അച്ചന് കൊടുക്കാവുന്ന ഏറ്റവും വലിയ ഓണ സമ്മാനം എന്ന് മനസാ നിരൂപിച്ചു
അങ്ങനെ ഇരിക്കുമ്പോള്‍ നോകിയ ചിലച്ചു...അമേരിക്കയില്‍ നിന്നും അളിയന്‍
"ഡാ..എന്തായാലും ഞാന്‍ വന്നിട്ടേ അടക്കാവൂ..ഒത്തിരി മുട്ട പൊരിച്ചു തന്നിട്ടുള്ള അപ്പച്ചിയാ.."
2009, ഓഗസ്റ്റ് 15, ശനിയാഴ്‌ച
ഒരു പാന്‍റി പുരാണം.
നിന്റെ ജീവിതം വള്ളിയില്ലാത്ത നിക്കര്‍ പോലെ എന്നൊരു നാടന്‍ പ്രയോഗം അല്ലെങ്കില്‍
വള്ളിപോയ നിക്കറും നിന്റെ ജീവിതവും...പരസ്പരം പറഞ്ഞു കളിയാക്കിയിരുന്ന നാടന്‍ നര്‍മം.
നിനച്ചിരിക്കാതെ ഇതങ്ങു സത്യമായാല്‍!
ഇന്നൊന്നുമല്ല..കുറെ വര്‍ഷങ്ങളായി..പക്ഷെ ഇന്നും അതിന്റെ വാങ്ങല്‍ മനസ്സില്‍ കിടക്കുന്നു !
ശബരിമല ..പമ്പ ..പുണ്ണ്യ സ്ഥലങ്ങളില്‍ സ്വാമി ശരണം.. "ഹോട്ടല്‍ " നടത്തി അമ്പേ അപ്പാച്ചി കുഴിയില്‍ പോയ
എന്റെ പാവം സുഹൃത്ത്..കടം കൊടുക്കാനുള്ളവര്‍ ...തിരികെ കിട്ടാനുള്ളവര്‍ ..തരാത്തവര്‍ അങ്ങനെ ഒരു മണ്ഡലകാല തിക്കും തിരക്കും അന്നുണ്ടായി...
പതിനാറയിരത്തെട്ടു ചെക്ക് കേസും...പൊല്ലാപ്പും...ഒന്നും മനപൂര്‍വമല്ലായിരുന്നു ..അയ്യപ്പന്റെ ചില കളികള്‍..
അങ്ങനെ മുങ്ങിയ പ്രിയ സുഹ്രത്ത് ഒരു നാള്‍ പൊങ്ങി!
തല നിറയെ "ബുസിനെസ് " പദ്ധതികള്‍ ..കേട്ടവര്‍ കേട്ടവര്‍ ..ഞെട്ടി തരിച്ചു പോയി..
ഇവനാര് 'ദിരുഭായിയോ" രത്ത്നോ " മിത്തലോ" ???
അതില്‍ ഒരു സംരംഭത്തിന് ഞങ്ങളും പച്ച കൊടി കാട്ടി...റെടി മെയ്ഡ് " കട.
ആണിനും പെണ്ണിനും അണിയാന്‍ എന്ത് വേണോ അതെല്ലാം...നാട്ടിലില്ലാത്ത കടയായിരിക്കണം..
പിന്നെ ആലോചനകള്‍...ആരോ കടം കൊടുത്ത മൂലധനം"! കാല്‍ ഭാഗം ആലോചനയില്‍ തീര്‍ന്നു
ബാക്കി കൊണ്ടു യാത്രകള്‍ ...എറണാകുളം ...കോയമ്പത്തുര്‍...തിരുപ്പൂര്‍...
മിച്ചമുണ്ടായിരുന്നത് കൊണ്ട് കടയുടെ ഉല്‍ഖാടനം കൊഴുപ്പിച്ചു...സിനിമ താരത്തിനൊപ്പം
ഒരു ദിവസം ....അല്‍പ സ്വല്പം കടം വാങ്ങിയായാലും എല്ലാം ഭംഗി!
ഞങ്ങളുടെ കാര്യങ്ങള്‍ അതിലും...
ഒന്നു രണ്ടു കൊല്ലം വല്ലചാതീം കഴിഞ്ഞു ...
കട പൊട്ടി..
പിന്നേം പൊല്ലാപ്പ് ...ഇത്തവണ ഒരു കൂര ഉണ്ടായിരുന്നതും തല്‍കാലം ഒന്നു കൈമാറ്റം ചെയ്തു...
വാടക വീട്ടിലേക്ക് ...ചില്ലറ സാധനങ്ങള്‍...കടയില്‍ മിച്ചം വന്ന തുണി..മണി..ഒക്കെ വാരി കെട്ടി..
കൂട്ടത്തില്‍ തിരുപ്പൂര്‍ സ്പെഷിയല്‍ തൂക്കി വാങ്ങിയ" ജട്ടി ..പാന്‍റി.."
ഇനി ഓടിപ്പോയാലും അതില്ലാതെ വേണ്ട. !!
നാളുകള്‍ കഴിഞ്ഞു ..വാടക വീടുമായി ഇണങ്ങി ...
ഒരു ചെറിയ സോഡാ ഫക്ടരിയുമായി നിത്യ ചെലവുകള്‍ നടത്തി പോക വാറെ
ഒരിക്കല്‍ തന്റെ എല്ലാമായ അമ്മായി അപ്പന്‍ രാവിലെ വീട്ടില്‍ വന്നു..
മകളെ ..കൊച്ചുമക്കളെ ഒന്നു കാണാന്‍..പലഹാര പൊതിയും..മരുമോന് ഒരു ഹെര്‍കുലിസ് പൈന്റും...
കഥയായി..തമാശയായി..സമയം പോയി..
വെള്ളം തീര്‍ന്നു..
"രാധേ മോളെ ഇച്ചിരി വെള്ളം ഇങ്ങെടുത്തോ " അച്ഛന്‍
കേട്ട പാതി രാധമോള്‍ ഒരു മഗ്ഗില്‍ വെള്ളവുമായി എത്തി...ദാ" എന്ന് പറഞ്ഞതും.....
ഇടിവെട്ട് ഏറ്റ മാതിരി ഒരേ നില്‍പ്...
മുത്തച്ചനും കൊച്ചു മക്കളും...ഇതി കര്‍ത്തവ്യ മുടര്‍ ..ഇനി വല്ല അപസ്മാരവും..
രാധമോള്‍ മെല്ലെ കണ്ണുകൊണ്ട് പ്രാണ പ്രിയനേ വിളിച്ചു..
അടുത്ത് ചെന്ന പ്രിയനോട് ....മെല്ലെ പല്ലു കടിച്ച്....
"തിരുപ്പൂരില്‍ നിന്നു തൂക്കി കെട്ടി കൊണ്ടു വന്ന സാധനമാ ഇട്ടത്...മൂന്നെണ്ണം ഇട്ടു നോക്കി അരയില്‍ നില്കുന്നില്ല...നാലാമത്തെ ഇട്ടപോഴാ അച്ഛന്‍ വിളിച്ചത്...ദേ കാല്‍ ചുവട്ടില്‍ കെടക്കുന്നു..."
നടക്കാനും ഇരിക്കാനും വയ്യാതെ രാധ രാധ മാത്രമായി...അങ്ങനെ ..നില്‍കുമ്പോള്‍..
ബിസ്സിനസ് പൊളിഞ്ഞൊരു ചങ്ങാതി തിരുപ്പൂരിലെ ഇടുങ്ങിയ വഴികളിലൂടെ അലയുകയായിരുന്നു...
സാധനം വാങ്ങിയ കട അന്വേഷിച്ച്........
ഈ ജീവിതമെനിക്കെന്തിനു തന്നു ആണ്ടി വടിവോനെ...
2009, ഓഗസ്റ്റ് 4, ചൊവ്വാഴ്ച
ഷഡ്ഡികളുടെ ആഗോള മാന്ദ്യം
വെറും ചുമ്മാ അങ്ങ് പറയുന്നതല്ല . "ഫോബ്സ് ഇന്ത്യ " നടത്തിയ എക്സിറ്റ് പോളാണ്!
നേരെ ചൊവ്വേ ഊരി നോക്കി കണ്ടോ അതോ മനക്കോട്ട കെട്ടിയതോ ...അതോ അയയില്‍ തൂങ്ങുന്നത്
ഒളിച്ചും പാത്തും നോക്കിയതോ..
എന്തായാലും കണ്ടെത്തല്‍ ഉശിരന്‍...
ഈ മാന്ദ്യകാലം ഷഡ്ഡി കളുടെ കഷ്ടകാലമാത്രേ ..അല്ലെങ്കിലും ആണുങ്ങള്‍ കട്ട തേഞ്ഞു കമ്പി വെളിയില്‍ വരുന്നതു വരെ
ആകെയുള്ളത് നൂറ്റൊന്ന് ആവര്‍ത്തികുമല്ലോ!
ഇപ്പോള്‍ അതിനും ഗതിയില്ലാതായിരിക്കുന്നു പോലും..വേണമെങ്കില്‍ എന്നല്ല നിശ്ചയമായും വേണ്ട എന്ന് വക്കാന്‍ പറ്റിയ ഐറ്റം ! ഈ ഇല്ലായമ്ക്കിടയില്‍ അതിനിനി വേറെ പണം കണ്ടെത്താനോ?
ആണുങ്ങള്‍ അങ്ങനെ ചിന്തിക്കുമ്പോള്‍
ഒരു മാന്ദ്യവും എല്കാതെ നമ്മുടെ നാരീ മണികള്‍ ആവശ്യത്തില്‍ കൂടുതല്‍ വാങ്ങികൂട്ടുന്നുണ്ട് പോലും...ആടംബര പട്ടികയില്‍ നിന്നും ആവശ്യ പട്ടികയിലേക്ക് മാറ്റിയിട്ടില്ലത്രേ.... (മുടിയാന്‍ നേരത്ത് മുട്ടിട്ടാല്‍ നില്‍ക്കുമോ?)
അയയില്‍ നോക്കിയാല്‍ അറിയാം ഊരിലെ പഞ്ഞം!!
നേരെ ചൊവ്വേ ഊരി നോക്കി കണ്ടോ അതോ മനക്കോട്ട കെട്ടിയതോ ...അതോ അയയില്‍ തൂങ്ങുന്നത്
ഒളിച്ചും പാത്തും നോക്കിയതോ..
എന്തായാലും കണ്ടെത്തല്‍ ഉശിരന്‍...
ഈ മാന്ദ്യകാലം ഷഡ്ഡി കളുടെ കഷ്ടകാലമാത്രേ ..അല്ലെങ്കിലും ആണുങ്ങള്‍ കട്ട തേഞ്ഞു കമ്പി വെളിയില്‍ വരുന്നതു വരെ
ആകെയുള്ളത് നൂറ്റൊന്ന് ആവര്‍ത്തികുമല്ലോ!
ഇപ്പോള്‍ അതിനും ഗതിയില്ലാതായിരിക്കുന്നു പോലും..വേണമെങ്കില്‍ എന്നല്ല നിശ്ചയമായും വേണ്ട എന്ന് വക്കാന്‍ പറ്റിയ ഐറ്റം ! ഈ ഇല്ലായമ്ക്കിടയില്‍ അതിനിനി വേറെ പണം കണ്ടെത്താനോ?
ആണുങ്ങള്‍ അങ്ങനെ ചിന്തിക്കുമ്പോള്‍
ഒരു മാന്ദ്യവും എല്കാതെ നമ്മുടെ നാരീ മണികള്‍ ആവശ്യത്തില്‍ കൂടുതല്‍ വാങ്ങികൂട്ടുന്നുണ്ട് പോലും...ആടംബര പട്ടികയില്‍ നിന്നും ആവശ്യ പട്ടികയിലേക്ക് മാറ്റിയിട്ടില്ലത്രേ.... (മുടിയാന്‍ നേരത്ത് മുട്ടിട്ടാല്‍ നില്‍ക്കുമോ?)
അയയില്‍ നോക്കിയാല്‍ അറിയാം ഊരിലെ പഞ്ഞം!!
2009, ജൂലൈ 26, ഞായറാഴ്‌ച
ഇട്ടന്‍
ഇഷ്ടന്‍ ചുരുങ്ങിയതോ അതോ' ഇട്ടമായിട്ട്" അമ്മ ഇട്ടതോ...
അറിയില്ല ആര്‍കും...വിളിപ്പേര്‍ അതായിരുന്നു.
ഒരു നാലു നാലര അടി പൊക്കം..കരി കലം കമഴ്ത്തിയ മാതരി തല .
അതില്‍ ചുണ്ണാമ്പ് കൊണ്ടെഴുതിയ പോലെ നെറ്റിയില്‍ ഒരു ഭസ്മ കുറി.
അതിന് താഴെ കുംകുമ പൊട്ട്..അതിന് ചുറ്റും ചന്ദന വളയം!
മീശ ആരും കാണാ പരുവത്തില്‍ ചെത്തി മിനുക്കി...
തോളിലെ തോര്‍ത്തുകൊണ്ട് ഇടം കൈ മറച്ച് ..(കക്ഷത്തില്‍ എപ്പോഴും രണ്ടു കുത്ത് ചീട്ട് റടി)
വലം കൈ തുടയില്‍ താളം പിടിച്ചങ്ങനെ...
അല്പം വക്രിച്ച കാലുകള്‍ താളത്തിനൊപ്പം ചവിട്ടി..
കമ്പിനി ഉണ്ടാക്കിയ ചെരുപ്പിനെക്കളും ഉരച്ചു വെളുപ്പിച്ച ബാറ്റാ ചപ്പലും..നീല വള്ളിയും...
ഇട്ടന്റെ ചീട്ടുകളി കള പ്രവേശം!
കളത്തില്‍ ആളോഴിയുന്നതും നോക്കി അല്ലെങ്കില്‍ , തത്കാല്‍ " അറെന്ചുമെന്ടില് കൈ മാറി കിട്ടുന്നതും നോക്കി
അതും അല്ലെങ്കില്‍ ഇനി കളിക്കാന്‍ തയ്യാര്‍ ഉള്ളവരെ കൂട്ടി ഒരു കുറു മുന്നണി ഉണ്ടാക്കാന്‍..
ബക ധ്യാനതിലാണ് ഇട്ടന്‍.
ജോക്കര്‍ വരുന്നതും പോകുന്നതും ആ മുഖത്ത് നോക്കിയാല്‍ അറിയാം..അതുകൊണ്ടുതന്നെ
ആരും ആ പാവത്തിനെ കൈ കാണിക്കില്ല.
ഞാനെന്തു വേണം എന്ന ഭാവത്തില്‍ ഇട്ടനും.
അഞ്ചു പൈസാ തുട്ടു പോലും കൈയില്‍ കാണില്ല ...എന്നാലും ഫുള്‍ നൂറിനും മറ്റും കേറി കൈ കൊടുത്തു കളയും..
അതിന്റെ ബിസിനെസ്സ് എന്താണെന്ന് ചോദിച്ചാല്‍ നല്ല കൈ വരുമ്പോള്‍ ആര്‍കെങ്കിലും വിക്കും..
ഫിഫ്ടി ഫിഫ്ടി ..സ്വാശ്രയ വിദ്യാഭ്യാസം പോലെ!
പിന്നെ കക്ഷത്തിലെ ചീട്ടിനു ആവശ്യക്കാര്‍ ഉണ്ടെങ്കില്‍ ചീട്ടു മേശ "അടിഷനല്‍ ഇന്‍കം " കൂടി ആയി.!!
അങ്ങനെ ഒന്നുമില്ലാതെ വന്ന് ഒരു സാമ്രാജ്യം തന്നെ ചിലപ്പോള്‍ ഉണ്ടാക്കി കളയും.
ആശാന്‍ എന്നും ചെല്ല വിളി ചിലര്‍ വിളിക്കും..കാരണം
വല്യ ഭജന പ്രിയനാണ്..ഗഞ്ചിറ മുഖ്യ വിഷയം..
വിരലുകള്‍ തോലില്‍ ചടുല നൃത്തം ചവിട്ടുംബോളും..
ഫോര്‍ത്ത് കാര്‍ഡ് കിട്ടി റമ്മി അടിക്കുന്ന വിദ്യാ വിലാസിനിയെ മനസാ ധ്യാനിച്ചിരിപ്പാണ് ഇട്ടന്‍.
പിന്നെ മെല്ലെ ഗ്യാസ് ലൈറ്റിന്റെ ചൂടില്‍ ഗഞ്ചിറ തോലിന് ചൂടു പകര്‍ന്ന്
ഒരു ബീഡി കത്തിക്കാന്‍ തിക്കും പക്കും നോക്കും..ആരെങ്കിലും കാണുമോ എന്ന പേടിയില്‍ അല്ല..
പിന്നെയോ സ്വന്തമായി ബീഡി കരുതുന്നതില്‍ വിശ്വസിക്കുന്നില്ല ..ഒന്നും നമ്മള്‍ ഉണ്ടാക്കുന്നതല്ലല്ലോ..
ബീഡി കുറ്റികള്‍ റോഡിന്റെ സ്വത്താണ്!
ഒരിക്കല്‍ ഒരു ബീടിക്കായി അടുത്ത സുഹൃത്തിനു നേരെ അറിയാതെ കൈ നീട്ടി ..
സുഹൃത്തിന്റെ മറുപടി അല്പം ഉറക്കെ ആയിപ്പോയി.."എപ്പോഴും ബീഡി തരാന്‍ നിന്റെ തന്ത ഒന്നും എന്നെ ബീഡി എപ്പിച്ചിട്ടില്ല"
ഭജന നിന്ന സമയം...എല്ലാവരും കട്ടന്‍ കാപ്പിയില്‍ ലയിച്ചിരിക്കുമ്പോള്‍ ഈ വെളിപാട് ഇട്ടനെ ഒട്ടും വിഷമിപ്പിച്ചില്ല
ഉടന്‍ വന്നു മറുപടി "അങ്ങനെ ഒരാളെ ഞാന്‍ അറിയുമായിരുന്നെന്കില്‍ നിന്നോട് ഈ നാണം കെട്ട് ഇരക്കുമായിരുന്നോ"
മ മ പാര്‍വതീശ്വം ഭജേ...ഒരു ശീല്‍ ഗന്ചിരയില്‍ വീണതും...ബീടികളുടെ പ്രവാഹം തന്നെ ഉണ്ടായി...ഇട്ടന്റെ മുന്‍പിലേക്ക്.!
ഒരെണ്ണം എടുത്തു കത്തിച്ചു...ബാക്കി വച്ചിട്ട് പറഞ്ഞു "മംഗളം പാടിയിട്ട് ഇനി വലിക്കാം"
ഒന്നും ഇല്ലാതെ വന്നു വീണ്ടും സമ്പന്നനായി...
എന്നോ ഒന്നുമില്ലാതെ മംഗളം പാടി പിരിഞ്ഞുംപോയി. ..ഇട്ടന്‍..മറു ലോകത്തെ കളി കളത്തിലേക്ക്....
അറിയില്ല ആര്‍കും...വിളിപ്പേര്‍ അതായിരുന്നു.
ഒരു നാലു നാലര അടി പൊക്കം..കരി കലം കമഴ്ത്തിയ മാതരി തല .
അതില്‍ ചുണ്ണാമ്പ് കൊണ്ടെഴുതിയ പോലെ നെറ്റിയില്‍ ഒരു ഭസ്മ കുറി.
അതിന് താഴെ കുംകുമ പൊട്ട്..അതിന് ചുറ്റും ചന്ദന വളയം!
മീശ ആരും കാണാ പരുവത്തില്‍ ചെത്തി മിനുക്കി...
തോളിലെ തോര്‍ത്തുകൊണ്ട് ഇടം കൈ മറച്ച് ..(കക്ഷത്തില്‍ എപ്പോഴും രണ്ടു കുത്ത് ചീട്ട് റടി)
വലം കൈ തുടയില്‍ താളം പിടിച്ചങ്ങനെ...
അല്പം വക്രിച്ച കാലുകള്‍ താളത്തിനൊപ്പം ചവിട്ടി..
കമ്പിനി ഉണ്ടാക്കിയ ചെരുപ്പിനെക്കളും ഉരച്ചു വെളുപ്പിച്ച ബാറ്റാ ചപ്പലും..നീല വള്ളിയും...
ഇട്ടന്റെ ചീട്ടുകളി കള പ്രവേശം!
കളത്തില്‍ ആളോഴിയുന്നതും നോക്കി അല്ലെങ്കില്‍ , തത്കാല്‍ " അറെന്ചുമെന്ടില് കൈ മാറി കിട്ടുന്നതും നോക്കി
അതും അല്ലെങ്കില്‍ ഇനി കളിക്കാന്‍ തയ്യാര്‍ ഉള്ളവരെ കൂട്ടി ഒരു കുറു മുന്നണി ഉണ്ടാക്കാന്‍..
ബക ധ്യാനതിലാണ് ഇട്ടന്‍.
ജോക്കര്‍ വരുന്നതും പോകുന്നതും ആ മുഖത്ത് നോക്കിയാല്‍ അറിയാം..അതുകൊണ്ടുതന്നെ
ആരും ആ പാവത്തിനെ കൈ കാണിക്കില്ല.
ഞാനെന്തു വേണം എന്ന ഭാവത്തില്‍ ഇട്ടനും.
അഞ്ചു പൈസാ തുട്ടു പോലും കൈയില്‍ കാണില്ല ...എന്നാലും ഫുള്‍ നൂറിനും മറ്റും കേറി കൈ കൊടുത്തു കളയും..
അതിന്റെ ബിസിനെസ്സ് എന്താണെന്ന് ചോദിച്ചാല്‍ നല്ല കൈ വരുമ്പോള്‍ ആര്‍കെങ്കിലും വിക്കും..
ഫിഫ്ടി ഫിഫ്ടി ..സ്വാശ്രയ വിദ്യാഭ്യാസം പോലെ!
പിന്നെ കക്ഷത്തിലെ ചീട്ടിനു ആവശ്യക്കാര്‍ ഉണ്ടെങ്കില്‍ ചീട്ടു മേശ "അടിഷനല്‍ ഇന്‍കം " കൂടി ആയി.!!
അങ്ങനെ ഒന്നുമില്ലാതെ വന്ന് ഒരു സാമ്രാജ്യം തന്നെ ചിലപ്പോള്‍ ഉണ്ടാക്കി കളയും.
ആശാന്‍ എന്നും ചെല്ല വിളി ചിലര്‍ വിളിക്കും..കാരണം
വല്യ ഭജന പ്രിയനാണ്..ഗഞ്ചിറ മുഖ്യ വിഷയം..
വിരലുകള്‍ തോലില്‍ ചടുല നൃത്തം ചവിട്ടുംബോളും..
ഫോര്‍ത്ത് കാര്‍ഡ് കിട്ടി റമ്മി അടിക്കുന്ന വിദ്യാ വിലാസിനിയെ മനസാ ധ്യാനിച്ചിരിപ്പാണ് ഇട്ടന്‍.
പിന്നെ മെല്ലെ ഗ്യാസ് ലൈറ്റിന്റെ ചൂടില്‍ ഗഞ്ചിറ തോലിന് ചൂടു പകര്‍ന്ന്
ഒരു ബീഡി കത്തിക്കാന്‍ തിക്കും പക്കും നോക്കും..ആരെങ്കിലും കാണുമോ എന്ന പേടിയില്‍ അല്ല..
പിന്നെയോ സ്വന്തമായി ബീഡി കരുതുന്നതില്‍ വിശ്വസിക്കുന്നില്ല ..ഒന്നും നമ്മള്‍ ഉണ്ടാക്കുന്നതല്ലല്ലോ..
ബീഡി കുറ്റികള്‍ റോഡിന്റെ സ്വത്താണ്!
ഒരിക്കല്‍ ഒരു ബീടിക്കായി അടുത്ത സുഹൃത്തിനു നേരെ അറിയാതെ കൈ നീട്ടി ..
സുഹൃത്തിന്റെ മറുപടി അല്പം ഉറക്കെ ആയിപ്പോയി.."എപ്പോഴും ബീഡി തരാന്‍ നിന്റെ തന്ത ഒന്നും എന്നെ ബീഡി എപ്പിച്ചിട്ടില്ല"
ഭജന നിന്ന സമയം...എല്ലാവരും കട്ടന്‍ കാപ്പിയില്‍ ലയിച്ചിരിക്കുമ്പോള്‍ ഈ വെളിപാട് ഇട്ടനെ ഒട്ടും വിഷമിപ്പിച്ചില്ല
ഉടന്‍ വന്നു മറുപടി "അങ്ങനെ ഒരാളെ ഞാന്‍ അറിയുമായിരുന്നെന്കില്‍ നിന്നോട് ഈ നാണം കെട്ട് ഇരക്കുമായിരുന്നോ"
മ മ പാര്‍വതീശ്വം ഭജേ...ഒരു ശീല്‍ ഗന്ചിരയില്‍ വീണതും...ബീടികളുടെ പ്രവാഹം തന്നെ ഉണ്ടായി...ഇട്ടന്റെ മുന്‍പിലേക്ക്.!
ഒരെണ്ണം എടുത്തു കത്തിച്ചു...ബാക്കി വച്ചിട്ട് പറഞ്ഞു "മംഗളം പാടിയിട്ട് ഇനി വലിക്കാം"
ഒന്നും ഇല്ലാതെ വന്നു വീണ്ടും സമ്പന്നനായി...
എന്നോ ഒന്നുമില്ലാതെ മംഗളം പാടി പിരിഞ്ഞുംപോയി. ..ഇട്ടന്‍..മറു ലോകത്തെ കളി കളത്തിലേക്ക്....
2009, ജൂലൈ 18, ശനിയാഴ്‌ച
ചേര്‍ച്ച
എന്തിനോടും ചേര്‍ച്ച പറയാന്‍ എന്തെങ്കിലും ഒക്കെ വേണം..
വെയിലിനു മഞ്ഞ ..പൂവിനു മണം..കാറ്റിനു തണുപ്പ് അങ്ങനെ ..അങ്ങനെ
ഉറങ്ങാന്‍ കട്ടില്‍ ..
ഉഷ്ണം വരുമ്പോള്‍ വെറും തറ ...പുതയ്ക്കാന്‍ ഒന്നും കിട്ടാതെ വന്നാല്‍
ഉടുതുണി എന്തൊരു ചേര്‍ച്ച...
ഉറങ്ങാന്‍ കിടന്നാല്‍ മഴയുടെ സംഗീതം
ആരോഹണം ..അവരോഹണം..
കാറ്റിന്റെ ശീല്കാരം..ഉച്ചസ്ഥായിയില്‍..മൂന്നാംകാലം..
സ്വപ്നങ്ങളില്‍ ഒന്നും തിരിയാത്ത പൊട്ടിയ ഒരു ക്യാമറ ലെന്‍സും പിന്നെ
ഒന്നും തെളിയാത്ത ബാല്യ ചിത്രങ്ങളും..ഇരട്ടവാലന്‍ തിന്നു പോയി..
അതിനും ഒരു ചേര്‍ച്ച ..ഇല്ലെങ്കില്‍ കാലപ്പഴക്കം എങ്ങനെ ചേരും!
ഉറങ്ങിപ്പോയി..അറിഞ്ഞില്ല...
അഹോരാത്രം ..അതിരാത്രം കഴിഞ്ഞു ഭാര്യയും ചരിഞ്ഞുറങ്ങുന്നു..
കൂര്‍കം വലികള്‍കും ഒരു ചേര്‍ച്ച..
കുമിറ്റുന്ന മഴയുടെ ഹൂമ്കാരം..
തണുപ്പിന്റെ സൂചി പ്രയോഗം..പുതപ്പിന്റെ കീറിയ വായിലൂടെ കുത്തുന്നു..
ഏതോ വിടവിലൂടെ
എവിടെ നിന്നോ മഴ അകത്തു പെയ്യുന്നു..
ഒന്ന്..രണ്ട്..മൂന്ന് തുള്ളികളായി..എനിക്കും ഭാര്യക്കും ഇടയിലേക്ക് ..
അതും ഒരു ചേര്‍ച്ച..
നനയുന്ന പുതപ്പിന്റെ ഈറന്‍ മണം എന്തൊരു ചേര്‍ച്ച..
ചോരാത്ത പുരയില്‍ ഉറങ്ങുന്നവര്‍ക്കുണ്ടോ ഈ ചേര്‍ച്ച?!
അങ്ങനെ ചോര്‍ച്ചയും ഒരു ചേര്‍ച്ച.
വെയിലിനു മഞ്ഞ ..പൂവിനു മണം..കാറ്റിനു തണുപ്പ് അങ്ങനെ ..അങ്ങനെ
ഉറങ്ങാന്‍ കട്ടില്‍ ..
ഉഷ്ണം വരുമ്പോള്‍ വെറും തറ ...പുതയ്ക്കാന്‍ ഒന്നും കിട്ടാതെ വന്നാല്‍
ഉടുതുണി എന്തൊരു ചേര്‍ച്ച...
ഉറങ്ങാന്‍ കിടന്നാല്‍ മഴയുടെ സംഗീതം
ആരോഹണം ..അവരോഹണം..
കാറ്റിന്റെ ശീല്കാരം..ഉച്ചസ്ഥായിയില്‍..മൂന്നാംകാലം..
സ്വപ്നങ്ങളില്‍ ഒന്നും തിരിയാത്ത പൊട്ടിയ ഒരു ക്യാമറ ലെന്‍സും പിന്നെ
ഒന്നും തെളിയാത്ത ബാല്യ ചിത്രങ്ങളും..ഇരട്ടവാലന്‍ തിന്നു പോയി..
അതിനും ഒരു ചേര്‍ച്ച ..ഇല്ലെങ്കില്‍ കാലപ്പഴക്കം എങ്ങനെ ചേരും!
ഉറങ്ങിപ്പോയി..അറിഞ്ഞില്ല...
അഹോരാത്രം ..അതിരാത്രം കഴിഞ്ഞു ഭാര്യയും ചരിഞ്ഞുറങ്ങുന്നു..
കൂര്‍കം വലികള്‍കും ഒരു ചേര്‍ച്ച..
കുമിറ്റുന്ന മഴയുടെ ഹൂമ്കാരം..
തണുപ്പിന്റെ സൂചി പ്രയോഗം..പുതപ്പിന്റെ കീറിയ വായിലൂടെ കുത്തുന്നു..
ഏതോ വിടവിലൂടെ
എവിടെ നിന്നോ മഴ അകത്തു പെയ്യുന്നു..
ഒന്ന്..രണ്ട്..മൂന്ന് തുള്ളികളായി..എനിക്കും ഭാര്യക്കും ഇടയിലേക്ക് ..
അതും ഒരു ചേര്‍ച്ച..
നനയുന്ന പുതപ്പിന്റെ ഈറന്‍ മണം എന്തൊരു ചേര്‍ച്ച..
ചോരാത്ത പുരയില്‍ ഉറങ്ങുന്നവര്‍ക്കുണ്ടോ ഈ ചേര്‍ച്ച?!
അങ്ങനെ ചോര്‍ച്ചയും ഒരു ചേര്‍ച്ച.
2009, ജൂലൈ 10, വെള്ളിയാഴ്‌ച
ഇരുട്ട്
ഇപ്പോള്‍ മനസ്സില്‍ വന്ന ആ ഇരുണ്ട കണ്മഷി നിറം...
സന്ധ്യ കനക്കുമ്പോള്‍...
നിലാവുപോലും എത്തി നോക്കാന്‍ മടിക്കുന്ന ഇരുട്ട്.
അത് പ്രകൃതി..
എന്നാല്‍ ഇതു പ്രകൃതിയുടെ ഒരു വികൃതി...
ആള്‍ രൂപം...പേരു രവി.!! നാട്ടുകാരുടെ" ഇരുട്ട്"
പകല്‍ വെളിച്ചത്തില്‍ പോലും ടോര്‍ച്ച് മിന്നിച്ചു നോക്കണം ആളിനെ കാണാന്‍!
ഉദയത്തിന്റെ സ്വര്‍ണ വര്‍ണം വാരി പൂശി ഉയര്‍ന്നു വരുന്ന സാക്ഷാല്‍ സൂര്യന്‍..
പ്രസവിച്ച അമ്മയുടെ വൈരുദ്ധ്യാത്മക പേരിടല്‍.. സൂര്യന്റെ പരിയായമായി തന്റെ മകന്‍..
ഇന്നേക്ക് പത്തു പതിനഞ്ച് കൊല്ലം മുന്‍പ് ബോംബെ നഗരത്തിലെ ഏതോ തീവണ്ടി പാളത്തില്‍
അലറി പാഞ്ഞ പുകയില്ലാ വണ്ടി കോരി എടുത്തുകൊണ്ടു ഇരുട്ടിലേക്ക് മറഞ്ഞ ഒരു ജന്മം.
അടി മുതല്‍ മുടി വരെ എണ്ണ കറുപ്പായത് കാരണം..ഇരുളിന്റെ മറവില്‍ ഇരുന്നുള്ള തൊഴിലായിരുന്നു
രവിക്കെന്നും പ്രിയം..വാറ്റ് ....അസാമാന്യ കരവിരുതും ഈ കലയില്‍ ഉണ്ടായിരുന്നു പോലും..
നാട്ടിലെ കുടിയന്മാരുടെ കണ്ണിലുണ്ണി ...അവരുടെ ഭാര്യമാരുടെ കണ്ണിലെ കരടും..
അച്ഛന്റെ വലം കൈ ആയിരുന്നു..ഇരുളും വെളിവും അറിയാത്ത പരുവത്തില്‍..പമ്മി പമ്മി
വന്നു എന്നോട് രണ്ടു അരുതാ കഥ പറഞ്ഞു തന്നിട്ട് നേരെ അകത്തെ മുറിയിലേക്ക്
അമ്മ കാണാതെ
അരയില്‍ നിന്നും സാധനം" ഇറക്കി വച്ച് വെളുക്കെ ചിരിച്ച് ഒരു ബീഡിയും കത്തിച്ചു..
"താഴംബൂ മണമുള്ള..."പാട്ടും പാടി ഞാനൊന്നും അറിഞ്ഞില്ലേ നാരായണാ എന്ന ഭാവത്തില്‍...ഒരു പോക്കാണ്.
പോകുന്ന കൂട്ടത്തില്‍ എന്നെ തോണ്ടി പറയും...".വേണേല്‍ സ്വല്പം നോക്കിക്കോ വിശപ്പിനു നല്ലതാ"
ഉണങ്ങിയ വാഴ ഇലയുടെ അടപ്പ് തുറക്കുംബോഴേ മുറി ആകെ ഒരു മയക്കുന്ന മണം...ശര്കരയാണോ ..കള്ളാണോ അതോ അരിഷ്ടമാണോ..
രവി എപ്പോഴേ മറഞ്ഞിരിക്കും..വീണ്ടും രാവിന്റെ മറപറ്റി..അടുത്ത ചട്ടിയും വാലിയും ഒരുക്കാന്‍..
അങ്ങനെ അത്യാവശ്യം എക്സൈസ് എമ്മന്മാരുടെ അടി നടകള്‍ സഹിക്കാന്‍ വയ്യാതെ പാവം ഏതോ വഹയിലുള്ള അളിയന്റെ കൂടെ ബോംബെക്ക് ..
ഇപ്പോഴും ഓര്‍ക്കുന്നു ആരോ കൊടുത്ത ബെല്‍ ബോട്ടം പാന്റും കൈ നീളന്‍ ഉടുപ്പുമെല്ലാം ഇട്ടു പത്രോസ് കാട്ടി
രവി വന്നു യാത്ര പറഞ്ഞത്..അപ്പോഴും ആ മണം..മയക്കുന്ന ...
പിന്നെ ഒരിക്കല്‍ കേട്ടു...രവിയും കരവിരുതും ഇരുളില്‍ മറഞ്ഞു എന്നും..കിട്ടിയ ശരീര ഭാഗങ്ങള്‍ ബോംബയില്‍ തന്നെ മറവു ചെയ്തു എന്നും....സൂര്യനാകാന്‍ ജന്മം കൊടുത്ത അമ്മയുടെ പതിഞ്ഞ തേങ്ങല്‍ ഇന്നും മനസ്സില്‍
മുള്ളായി ഉടക്കി കിടക്കുന്നു...
സന്ധ്യ കനക്കുമ്പോള്‍...
നിലാവുപോലും എത്തി നോക്കാന്‍ മടിക്കുന്ന ഇരുട്ട്.
അത് പ്രകൃതി..
എന്നാല്‍ ഇതു പ്രകൃതിയുടെ ഒരു വികൃതി...
ആള്‍ രൂപം...പേരു രവി.!! നാട്ടുകാരുടെ" ഇരുട്ട്"
പകല്‍ വെളിച്ചത്തില്‍ പോലും ടോര്‍ച്ച് മിന്നിച്ചു നോക്കണം ആളിനെ കാണാന്‍!
ഉദയത്തിന്റെ സ്വര്‍ണ വര്‍ണം വാരി പൂശി ഉയര്‍ന്നു വരുന്ന സാക്ഷാല്‍ സൂര്യന്‍..
പ്രസവിച്ച അമ്മയുടെ വൈരുദ്ധ്യാത്മക പേരിടല്‍.. സൂര്യന്റെ പരിയായമായി തന്റെ മകന്‍..
ഇന്നേക്ക് പത്തു പതിനഞ്ച് കൊല്ലം മുന്‍പ് ബോംബെ നഗരത്തിലെ ഏതോ തീവണ്ടി പാളത്തില്‍
അലറി പാഞ്ഞ പുകയില്ലാ വണ്ടി കോരി എടുത്തുകൊണ്ടു ഇരുട്ടിലേക്ക് മറഞ്ഞ ഒരു ജന്മം.
അടി മുതല്‍ മുടി വരെ എണ്ണ കറുപ്പായത് കാരണം..ഇരുളിന്റെ മറവില്‍ ഇരുന്നുള്ള തൊഴിലായിരുന്നു
രവിക്കെന്നും പ്രിയം..വാറ്റ് ....അസാമാന്യ കരവിരുതും ഈ കലയില്‍ ഉണ്ടായിരുന്നു പോലും..
നാട്ടിലെ കുടിയന്മാരുടെ കണ്ണിലുണ്ണി ...അവരുടെ ഭാര്യമാരുടെ കണ്ണിലെ കരടും..
അച്ഛന്റെ വലം കൈ ആയിരുന്നു..ഇരുളും വെളിവും അറിയാത്ത പരുവത്തില്‍..പമ്മി പമ്മി
വന്നു എന്നോട് രണ്ടു അരുതാ കഥ പറഞ്ഞു തന്നിട്ട് നേരെ അകത്തെ മുറിയിലേക്ക്
അമ്മ കാണാതെ
അരയില്‍ നിന്നും സാധനം" ഇറക്കി വച്ച് വെളുക്കെ ചിരിച്ച് ഒരു ബീഡിയും കത്തിച്ചു..
"താഴംബൂ മണമുള്ള..."പാട്ടും പാടി ഞാനൊന്നും അറിഞ്ഞില്ലേ നാരായണാ എന്ന ഭാവത്തില്‍...ഒരു പോക്കാണ്.
പോകുന്ന കൂട്ടത്തില്‍ എന്നെ തോണ്ടി പറയും...".വേണേല്‍ സ്വല്പം നോക്കിക്കോ വിശപ്പിനു നല്ലതാ"
ഉണങ്ങിയ വാഴ ഇലയുടെ അടപ്പ് തുറക്കുംബോഴേ മുറി ആകെ ഒരു മയക്കുന്ന മണം...ശര്കരയാണോ ..കള്ളാണോ അതോ അരിഷ്ടമാണോ..
രവി എപ്പോഴേ മറഞ്ഞിരിക്കും..വീണ്ടും രാവിന്റെ മറപറ്റി..അടുത്ത ചട്ടിയും വാലിയും ഒരുക്കാന്‍..
അങ്ങനെ അത്യാവശ്യം എക്സൈസ് എമ്മന്മാരുടെ അടി നടകള്‍ സഹിക്കാന്‍ വയ്യാതെ പാവം ഏതോ വഹയിലുള്ള അളിയന്റെ കൂടെ ബോംബെക്ക് ..
ഇപ്പോഴും ഓര്‍ക്കുന്നു ആരോ കൊടുത്ത ബെല്‍ ബോട്ടം പാന്റും കൈ നീളന്‍ ഉടുപ്പുമെല്ലാം ഇട്ടു പത്രോസ് കാട്ടി
രവി വന്നു യാത്ര പറഞ്ഞത്..അപ്പോഴും ആ മണം..മയക്കുന്ന ...
പിന്നെ ഒരിക്കല്‍ കേട്ടു...രവിയും കരവിരുതും ഇരുളില്‍ മറഞ്ഞു എന്നും..കിട്ടിയ ശരീര ഭാഗങ്ങള്‍ ബോംബയില്‍ തന്നെ മറവു ചെയ്തു എന്നും....സൂര്യനാകാന്‍ ജന്മം കൊടുത്ത അമ്മയുടെ പതിഞ്ഞ തേങ്ങല്‍ ഇന്നും മനസ്സില്‍
മുള്ളായി ഉടക്കി കിടക്കുന്നു...
2009, ജൂലൈ 4, ശനിയാഴ്‌ച
മഴ
ഇരുണ്ട് കറുത്ത് കണ്ണാടിയില്‍ പുക കൊണ്ടപോലെ ആകാശം...
അലവിളിയോടെ എങ്ങോ ചേക്കേറാന്‍ പ്രാണനും കളഞ്ഞു പറക്കുന്ന കാക്ക കൂട്ടങ്ങളെ
ശബ്ദം കൊണ്ട് മാത്രം അറിഞ്ഞു...കാണാന്‍ വയ്യ.
മഴക്കാര്‍ മൂടി മെല്ലെ കാറ്റ് വീശി ..ആകെ തണുക്കുന്നു..ഒരു വിറ എവിടെ നിന്നോ..
പെട്ടന്ന് എന്നത്തേതിലും നേരത്തെ കരണ്ടും പോയി!
നിഴലറിയാതെ ഞാന്‍ ത്രിസന്ധ്യയെ നോക്കി ...ഈ പ്രായത്തിലും
കരിമഷി നിറത്തിന് എന്ത് ഭംഗി...
എഴുതി കൊണ്ടിരുന്ന തീരാകടങ്ങളുടെ കണക്കു പുസ്തകതാള്‍ അടച്ചു വച്ചു.
സന്ധ്യക്ക് എല്ലാവരും നാമം ജപിക്കുമ്പോള്‍ ഞാന്‍ എന്റെ കടങ്ങളുടെ പെരുക്ക പട്ടിക
അര്‍ജുന പത്താക്കി ജപിച്ചുകൊണ്ടിരിക്കും..ഒരു ബലത്തിന്!
കാറ്റു വീശിയടിച്ചു..ജനല്‍ പാളി അടഞ്ഞത് കേട്ടു ഞെട്ടിപ്പോയി..
മഴ...ഒന്നിനോടും ഉപമിക്കാന്‍ കഴിയാത്ത ശീല്‍ക്കാരം...
ആയിരം നാവുള്ള അനന്തന്റെ ശീല്കാരമോ..
പച്ചനിറം വാരി ഉടുത്ത് കരയെ വാരി വാരി പുണരാന്‍ ആഞ്ഞടുക്കുന്ന തിരയുടെ ഹൂംകാരമോ...
അറിയില്ല എന്നും എന്നെ മയക്കുന്ന മരുന്നായി മഴ...അങ്ങനെ തകര്‍ത്താടുന്നു...
ഞാനും അര്‍ദ്ധ മയക്കത്തില്‍...കാരിരുളില്‍ മഴയെ ഒന്ന് തൊടാന്‍ കൊതിച്ച ..
മഴത്തുള്ളിയില്‍ അലിയാന്‍ മോഹിച്ച ബാല്യ കൌതുകം ഓര്‍ത്തങ്ങനിരിക്കുമ്പോള്‍
ആകാശത്തിന്റെ വേരുപടലം ആകെ കീറി മുറിച്ചുകൊണ്ട് ഒരു കൊള്ളിയാന്‍
അരയിളക്കി പാട്ടുകാരുടെ നടന വൈഭവത്തിനു മാറ്റ് കൂട്ടുന്ന
സൈക്കടലിക്" ലൈറ്റുകളുടെ കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചം പോലെ...
കൊള്ളിയാന്‍ വീശിയതും ..കോലായ മൂലയില്‍ ഇരുന്ന ഞാന്‍ കണ്ടു.....
മഴ മുഴുവന്‍ നനഞ്ഞു മുറ്റത്തെ ചെമ്പക ചോട്ടില്‍ നില്‍ക്കുന്നു...അച്ഛന്‍ !
നരച്ച തലയിലൂടെ മഴത്തുള്ളികള്‍ ധാരയായി ഒലിച്ച് ഇറങ്ങുമ്പോളും കണ്ണ് ചിമ്മാതെ...
എന്നെ നോക്കി...
ആ പഴയ നീല മുറിക്കയ്യന്‍ ഉടുപ്പും..വെള്ള മുണ്ടും..
കാതിലെ കടുക്കന്‍ കൊള്ളിയാനില്‍ പിന്നെയും തിളക്കമാര്‍ന്നു..
എനിക്കെന്തു പറയണമെന്നറിയാതെ തൊണ്ട ഇടറി..
മഴ നനയാതെ എന്നെ കുടക്കീഴിലാക്കി അടക്കി പിടിച്ചു
പള്ളിക്കൂട വരാന്തയില്‍ കൊണ്ടാക്കി കൈ വീശി തിരിച്ചു പോയ അച്ഛന്‍..
ഈ സന്ധ്യയില്‍ കുമിറ്റി പെയ്യുന്ന കാലവര്‍ഷത്തില്‍ നനഞ്ഞൊലിച്ച് ..
ഒരേ നില്‍പ്..
ഞാനോടി ചെന്ന് അച്ഛന്റെ കൈ പിടിച്ചു..
വാ ...കോലായില്‍ കേറി ഇരിക്കാം ..തല തുവര്‍ത്തി തരാം..
അമ്മയെ കാണണ്ടേ..
അച്ഛന് പ്രിയപ്പെട്ട എന്റെ ഭാര്യയും കൊച്ചു മകളും അകത്തുണ്ട്
അവരെ കാണണ്ടേ ...
ഒന്നിനും കഴിയാതെ ഒരേ നില്പില്‍ ആകെ നനഞ്ഞു കുഴഞ്ഞച്ചന്‍
ഒന്നും പറയാതെ തല മെല്ലെ തിരച്ചു..
ഒന്നും വേണ്ട എന്ന് പറയുമ്പോലെ..
പഴയ ചിരി ...നിര്മമനായി ..നിസ്സന്ഗനായി..
ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്നും ഒരു അമ്പതു പൈസ തുട്ട് എടുത്തു എന്റെ കൈയില്‍ വച്ചു തന്നു!
കരണ്ട് എപ്പോഴോ വന്നിരുന്നു..
എന്റെ കണക്കു പുസ്തക താളുകള്‍ ഞാന്ടച്ചു വച്ചത്
തുറന്നിരിക്കുന്നു..
അച്ഛന്‍ അതിലേക്കു നോക്കിയാണ് ഈ തുട്ട് എന്റെ കൈയില്‍ തന്നത്..
തുട്ടിലെക്ക് പെരുമഴ പ്യ്തിറങ്ങുമ്പോള്‍ ഞാന്‍ അറിഞ്ഞു
അച്ഛന്റെ ചിതയില്‍ ഇണങ്ങ്ന്‍ ഇട്ട വണക്ക തുട്ട്.!!
മരുമക്കള്‍ മാറി നിന്നു ..അവരുടെ കൈയില്‍ തുട്ടില്ലായിരുന്നു..
ബന്ധുക്കള്‍ ഓരം ചേര്‍ന്ന് കണ്ടു നിന്നു
കര്‍മി അപ്പോഴും ചോദിച്ചിരുന്നു "ഇണങ്ങന്മാരുണ്ടോ ..പണം ഇടാന്‍"
എന്നിട്ട് വേണം വിറക് അടുക്കാന്‍..
ആരും അനങ്ങിയില്ല..
"അളിയനോ, ബന്ധുവോ, മരുമക്കള്‍ ..ആരെങ്കിലും " വീണ്ടും കര്‍മി...
മടിച്ചു മടിച്ചു എന്റെ കൂട്ടുകാര്‍ അച്ഛന് എത്രയും വേണ്ടപ്പെട്ടവര്‍ ..ഓരോരുത്തരായി..
ഇല്ലായ്മയുടെ അമ്പതു പൈസാതുട്ടുകള്‍ ചിതയില്‍ ഇട്ടു വണങ്ങി.
അച്ഛന്റെ ആഗ്രഹവും അതായിരുന്നിരിക്കാം..
ആരുടേയും ഒന്നും കൈ നീട്ടി വാങ്ങാതിരുന്നപ്പോളും
സ്നേഹിതരുടെ ബീഡി ഒരെണ്ണം അച്ഛന്‍ വാങ്ങി കത്തിച്ചു പുക ഊതി
മെല്ലെ നിസ്സന്ഗമായി ചിരിച്ച്...
ആ അച്ഛന്‍ ..എന്റെ കടങ്ങളുടെ എഞ്ചുവടി പുസ്തകതാളില്‍
അമ്പതു പൈസ കുറച്ചു തരാന്‍
ഈ മഴയത്രയും നനഞ്ഞ്....
അച്ഛന്‍ മെല്ലെ എന്റെ കൈ വിടീച്ച്....
അലറി പെയ്യുന്ന മഴയുടെ പാളികള്‍ വകഞ്ഞ് നീക്കി
പഴയ ചിരിയോടെ നടന്നകന്നു...
കൈ വെള്ളയില്‍ കൂട്ടി പിടിച്ച പൈസ തുട്ടുമായി
ഞാന്‍ ഈ മഴ നനഞ്ഞ്..ചെമ്പക ചോട്ടില്‍
ഇനി എന്ന് വരുമെന്ന് ചോദിക്കാനും കഴിയാതെ
വീശിയ കാറ്റില്‍ ചന്ദന ഗന്ധം..
കര്‍പൂരം കത്തുന്നോ...രാമച്ചം പുകയുന്നോ...
മഴ എന്നെ ആകെ പുല്‍കി ..പുല്‍കി..
അലവിളിയോടെ എങ്ങോ ചേക്കേറാന്‍ പ്രാണനും കളഞ്ഞു പറക്കുന്ന കാക്ക കൂട്ടങ്ങളെ
ശബ്ദം കൊണ്ട് മാത്രം അറിഞ്ഞു...കാണാന്‍ വയ്യ.
മഴക്കാര്‍ മൂടി മെല്ലെ കാറ്റ് വീശി ..ആകെ തണുക്കുന്നു..ഒരു വിറ എവിടെ നിന്നോ..
പെട്ടന്ന് എന്നത്തേതിലും നേരത്തെ കരണ്ടും പോയി!
നിഴലറിയാതെ ഞാന്‍ ത്രിസന്ധ്യയെ നോക്കി ...ഈ പ്രായത്തിലും
കരിമഷി നിറത്തിന് എന്ത് ഭംഗി...
എഴുതി കൊണ്ടിരുന്ന തീരാകടങ്ങളുടെ കണക്കു പുസ്തകതാള്‍ അടച്ചു വച്ചു.
സന്ധ്യക്ക് എല്ലാവരും നാമം ജപിക്കുമ്പോള്‍ ഞാന്‍ എന്റെ കടങ്ങളുടെ പെരുക്ക പട്ടിക
അര്‍ജുന പത്താക്കി ജപിച്ചുകൊണ്ടിരിക്കും..ഒരു ബലത്തിന്!
കാറ്റു വീശിയടിച്ചു..ജനല്‍ പാളി അടഞ്ഞത് കേട്ടു ഞെട്ടിപ്പോയി..
മഴ...ഒന്നിനോടും ഉപമിക്കാന്‍ കഴിയാത്ത ശീല്‍ക്കാരം...
ആയിരം നാവുള്ള അനന്തന്റെ ശീല്കാരമോ..
പച്ചനിറം വാരി ഉടുത്ത് കരയെ വാരി വാരി പുണരാന്‍ ആഞ്ഞടുക്കുന്ന തിരയുടെ ഹൂംകാരമോ...
അറിയില്ല എന്നും എന്നെ മയക്കുന്ന മരുന്നായി മഴ...അങ്ങനെ തകര്‍ത്താടുന്നു...
ഞാനും അര്‍ദ്ധ മയക്കത്തില്‍...കാരിരുളില്‍ മഴയെ ഒന്ന് തൊടാന്‍ കൊതിച്ച ..
മഴത്തുള്ളിയില്‍ അലിയാന്‍ മോഹിച്ച ബാല്യ കൌതുകം ഓര്‍ത്തങ്ങനിരിക്കുമ്പോള്‍
ആകാശത്തിന്റെ വേരുപടലം ആകെ കീറി മുറിച്ചുകൊണ്ട് ഒരു കൊള്ളിയാന്‍
അരയിളക്കി പാട്ടുകാരുടെ നടന വൈഭവത്തിനു മാറ്റ് കൂട്ടുന്ന
സൈക്കടലിക്" ലൈറ്റുകളുടെ കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചം പോലെ...
കൊള്ളിയാന്‍ വീശിയതും ..കോലായ മൂലയില്‍ ഇരുന്ന ഞാന്‍ കണ്ടു.....
മഴ മുഴുവന്‍ നനഞ്ഞു മുറ്റത്തെ ചെമ്പക ചോട്ടില്‍ നില്‍ക്കുന്നു...അച്ഛന്‍ !
നരച്ച തലയിലൂടെ മഴത്തുള്ളികള്‍ ധാരയായി ഒലിച്ച് ഇറങ്ങുമ്പോളും കണ്ണ് ചിമ്മാതെ...
എന്നെ നോക്കി...
ആ പഴയ നീല മുറിക്കയ്യന്‍ ഉടുപ്പും..വെള്ള മുണ്ടും..
കാതിലെ കടുക്കന്‍ കൊള്ളിയാനില്‍ പിന്നെയും തിളക്കമാര്‍ന്നു..
എനിക്കെന്തു പറയണമെന്നറിയാതെ തൊണ്ട ഇടറി..
മഴ നനയാതെ എന്നെ കുടക്കീഴിലാക്കി അടക്കി പിടിച്ചു
പള്ളിക്കൂട വരാന്തയില്‍ കൊണ്ടാക്കി കൈ വീശി തിരിച്ചു പോയ അച്ഛന്‍..
ഈ സന്ധ്യയില്‍ കുമിറ്റി പെയ്യുന്ന കാലവര്‍ഷത്തില്‍ നനഞ്ഞൊലിച്ച് ..
ഒരേ നില്‍പ്..
ഞാനോടി ചെന്ന് അച്ഛന്റെ കൈ പിടിച്ചു..
വാ ...കോലായില്‍ കേറി ഇരിക്കാം ..തല തുവര്‍ത്തി തരാം..
അമ്മയെ കാണണ്ടേ..
അച്ഛന് പ്രിയപ്പെട്ട എന്റെ ഭാര്യയും കൊച്ചു മകളും അകത്തുണ്ട്
അവരെ കാണണ്ടേ ...
ഒന്നിനും കഴിയാതെ ഒരേ നില്പില്‍ ആകെ നനഞ്ഞു കുഴഞ്ഞച്ചന്‍
ഒന്നും പറയാതെ തല മെല്ലെ തിരച്ചു..
ഒന്നും വേണ്ട എന്ന് പറയുമ്പോലെ..
പഴയ ചിരി ...നിര്മമനായി ..നിസ്സന്ഗനായി..
ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്നും ഒരു അമ്പതു പൈസ തുട്ട് എടുത്തു എന്റെ കൈയില്‍ വച്ചു തന്നു!
കരണ്ട് എപ്പോഴോ വന്നിരുന്നു..
എന്റെ കണക്കു പുസ്തക താളുകള്‍ ഞാന്ടച്ചു വച്ചത്
തുറന്നിരിക്കുന്നു..
അച്ഛന്‍ അതിലേക്കു നോക്കിയാണ് ഈ തുട്ട് എന്റെ കൈയില്‍ തന്നത്..
തുട്ടിലെക്ക് പെരുമഴ പ്യ്തിറങ്ങുമ്പോള്‍ ഞാന്‍ അറിഞ്ഞു
അച്ഛന്റെ ചിതയില്‍ ഇണങ്ങ്ന്‍ ഇട്ട വണക്ക തുട്ട്.!!
മരുമക്കള്‍ മാറി നിന്നു ..അവരുടെ കൈയില്‍ തുട്ടില്ലായിരുന്നു..
ബന്ധുക്കള്‍ ഓരം ചേര്‍ന്ന് കണ്ടു നിന്നു
കര്‍മി അപ്പോഴും ചോദിച്ചിരുന്നു "ഇണങ്ങന്മാരുണ്ടോ ..പണം ഇടാന്‍"
എന്നിട്ട് വേണം വിറക് അടുക്കാന്‍..
ആരും അനങ്ങിയില്ല..
"അളിയനോ, ബന്ധുവോ, മരുമക്കള്‍ ..ആരെങ്കിലും " വീണ്ടും കര്‍മി...
മടിച്ചു മടിച്ചു എന്റെ കൂട്ടുകാര്‍ അച്ഛന് എത്രയും വേണ്ടപ്പെട്ടവര്‍ ..ഓരോരുത്തരായി..
ഇല്ലായ്മയുടെ അമ്പതു പൈസാതുട്ടുകള്‍ ചിതയില്‍ ഇട്ടു വണങ്ങി.
അച്ഛന്റെ ആഗ്രഹവും അതായിരുന്നിരിക്കാം..
ആരുടേയും ഒന്നും കൈ നീട്ടി വാങ്ങാതിരുന്നപ്പോളും
സ്നേഹിതരുടെ ബീഡി ഒരെണ്ണം അച്ഛന്‍ വാങ്ങി കത്തിച്ചു പുക ഊതി
മെല്ലെ നിസ്സന്ഗമായി ചിരിച്ച്...
ആ അച്ഛന്‍ ..എന്റെ കടങ്ങളുടെ എഞ്ചുവടി പുസ്തകതാളില്‍
അമ്പതു പൈസ കുറച്ചു തരാന്‍
ഈ മഴയത്രയും നനഞ്ഞ്....
അച്ഛന്‍ മെല്ലെ എന്റെ കൈ വിടീച്ച്....
അലറി പെയ്യുന്ന മഴയുടെ പാളികള്‍ വകഞ്ഞ് നീക്കി
പഴയ ചിരിയോടെ നടന്നകന്നു...
കൈ വെള്ളയില്‍ കൂട്ടി പിടിച്ച പൈസ തുട്ടുമായി
ഞാന്‍ ഈ മഴ നനഞ്ഞ്..ചെമ്പക ചോട്ടില്‍
ഇനി എന്ന് വരുമെന്ന് ചോദിക്കാനും കഴിയാതെ
വീശിയ കാറ്റില്‍ ചന്ദന ഗന്ധം..
കര്‍പൂരം കത്തുന്നോ...രാമച്ചം പുകയുന്നോ...
മഴ എന്നെ ആകെ പുല്‍കി ..പുല്‍കി..
2009, ജൂൺ 27, ശനിയാഴ്‌ച
അറിയാത്ത പിള്ള .......
ചെറിയ പനിയായിരുന്നു ആദ്യം...പക്ഷെ....
വേണ്ടപ്പെട്ടവരുടെ ആത്മഗതം....
മരണപ്പെട്ടവന്റെ രോഗ ലക്ഷണങ്ങള്‍ ആരറിയാന്‍?
ഇന്നിതാ മുട്ടുകൈ പ്രയോഗങ്ങള്‍ സായവ് പരീക്ഷിച്ച് അറിഞ്ഞിരിക്കുന്നു പോലും...
അറിയുന്നത് ഭാരം...അറിയാതിരിക്കുന്നത് അതിലും...
പനി കടുത്തു നെഞ്ചിലും തൊണ്ടയിലും ഒക്കെ കേറി ..അവസാനം കാല്‍ വിരലിലെ രോമം പൊഴിയുന്നു..
രക്ത ചംക്രമണ വ്യവസ്ഥയിലെ രോഗമാകാം.
താഴെ കണ്‍ പോള കീഴെ ...ഒരു അസ്വസ്ഥത പോലെ ചെറിയ വെളുത്ത കുഞ്ഞി കുരുക്കള്‍...കൊഴുപ്പിന്റെ കുരുക്കള്‍ ആകാം...കൊലെസ്ട്രോളും അല്പം ഹൃദയ രോഗവുമാകാം...
പുരികം കണ്‍ കോണുകള്‍ കഴിഞ്ഞും നീളാതെ...ഒരുപക്ഷെ തൈറോയിഡ് ' ലക്ഷണം ആകാം.
കുടവയര്‍ ഹായ്.....ഷുഗര്‍ എന്ന പുത്തന്‍ മോടികാരനോപ്പം...ഹാര്‍ട്ട്...ബി .പി.(ഭാര്യയെ പേടിയും ആകാം)
എല്ലാത്തിനും ഒരു പരസ്യമാകാം.
അരക്കെട്ടിനും കവിഞ്ഞ നിതംബ ഭാരം ...ആണിനും പെണ്ണിനും ..എവിടെയോ ആവശ്യമില്ലാത്ത കൊഴുപ്പിന്റെ ബാങ്ക് ബാലന്‍സ് കാണിക്കുന്നു...പ്രത്യേകിച്ചും വയറിനെ ചുറ്റി പറ്റി...
ഉടയുന്ന നഖ ..മുടി ..മുറി പാടുകള്‍ ..വീണ്ടും തൈറോയിഡ് " ലക്ഷണം ആകാം.
കൈവിരല്‍ നഖതോട് ചേര്‍ന്ന് ..വെളുത്ത പാടുകള്‍...പുത്തന്‍ കിട്ടാനല്ല പോലും...
വൃക്ക രോഗം ആകാം..
ആരറിവു നിന്‍ മായാ ലീലകള്‍ അഖില ജഗന്‍ മയനെ...
വേണ്ടപ്പെട്ടവരുടെ ആത്മഗതം....
മരണപ്പെട്ടവന്റെ രോഗ ലക്ഷണങ്ങള്‍ ആരറിയാന്‍?
ഇന്നിതാ മുട്ടുകൈ പ്രയോഗങ്ങള്‍ സായവ് പരീക്ഷിച്ച് അറിഞ്ഞിരിക്കുന്നു പോലും...
അറിയുന്നത് ഭാരം...അറിയാതിരിക്കുന്നത് അതിലും...
പനി കടുത്തു നെഞ്ചിലും തൊണ്ടയിലും ഒക്കെ കേറി ..അവസാനം കാല്‍ വിരലിലെ രോമം പൊഴിയുന്നു..
രക്ത ചംക്രമണ വ്യവസ്ഥയിലെ രോഗമാകാം.
താഴെ കണ്‍ പോള കീഴെ ...ഒരു അസ്വസ്ഥത പോലെ ചെറിയ വെളുത്ത കുഞ്ഞി കുരുക്കള്‍...കൊഴുപ്പിന്റെ കുരുക്കള്‍ ആകാം...കൊലെസ്ട്രോളും അല്പം ഹൃദയ രോഗവുമാകാം...
പുരികം കണ്‍ കോണുകള്‍ കഴിഞ്ഞും നീളാതെ...ഒരുപക്ഷെ തൈറോയിഡ് ' ലക്ഷണം ആകാം.
കുടവയര്‍ ഹായ്.....ഷുഗര്‍ എന്ന പുത്തന്‍ മോടികാരനോപ്പം...ഹാര്‍ട്ട്...ബി .പി.(ഭാര്യയെ പേടിയും ആകാം)
എല്ലാത്തിനും ഒരു പരസ്യമാകാം.
അരക്കെട്ടിനും കവിഞ്ഞ നിതംബ ഭാരം ...ആണിനും പെണ്ണിനും ..എവിടെയോ ആവശ്യമില്ലാത്ത കൊഴുപ്പിന്റെ ബാങ്ക് ബാലന്‍സ് കാണിക്കുന്നു...പ്രത്യേകിച്ചും വയറിനെ ചുറ്റി പറ്റി...
ഉടയുന്ന നഖ ..മുടി ..മുറി പാടുകള്‍ ..വീണ്ടും തൈറോയിഡ് " ലക്ഷണം ആകാം.
കൈവിരല്‍ നഖതോട് ചേര്‍ന്ന് ..വെളുത്ത പാടുകള്‍...പുത്തന്‍ കിട്ടാനല്ല പോലും...
വൃക്ക രോഗം ആകാം..
ആരറിവു നിന്‍ മായാ ലീലകള്‍ അഖില ജഗന്‍ മയനെ...
2009, ജൂൺ 21, ഞായറാഴ്‌ച
മഴ പുഴയോട് പറഞ്ഞത്
പുഴ ഒഴുകി ഒഴുകി തളര്‍ന്നു
ഒരു രസവുമില്ല
ഒഴുകാനും ..ഒഴുകാതിരിക്കാനും കഴിയുന്നില്ല
കരകളുടെ സ്വന്തമല്ലേ ...കാണാതിരുന്നാല്‍ കര കരഞ്ഞാലോ
പുഴയുടെ ധര്‍മ സങ്കടം ആരറിയാന്‍..
ഇരുകരയും നിറഞ്ഞു ബീഭല്‍സ രൂപം പൂണ്ട്
ശീല്‍കാരത്തോടെ ഒഴുകിയ നാളുകള്‍..
കല കല കലങ്ങിയ പുഴയില്‍ കുന്തളിച്ച
പരല്‍ മീന്‍ കൂട്ടുകാര്‍ ...ഊളിയിട്ടു പറന്ന
പൊന്മാകള്‍...
നാണത്താല്‍ പുളഞ്ഞു കുളിരിന്റെ
രോമാന്ചത്തില്‍ പുതച്ചുമൂടി
ഉള്ളിലെ ചൂട് പകരാന്‍ ഒരു
മറു കര തേടി ...പുഴ ഒഴുകിയ കാലം.
കൈതപ്പൂ പറഞ്ഞ രഹസ്യം..
കൈതോലകള്‍ ചാര്‍ത്തിയ നഖ മുറിവുകള്‍..
എല്ലാം ഓര്‍മയാകുമ്പോള്‍
പുഴ തളരുന്നു....
വെള്ളാരംകല്ലുകള്‍..മനസ്സിന്റെ മടിത്തട്ടിലെ
പുന്നാര ചെപ്പുകള്‍ ..എല്ലാം വാരി വെളുപ്പിച്ചു..
പുഴ ഇന്നും ബലാല്‍കാരം ചെയ്യപ്പെട്ടു..
കണ്ണീര്‍ പുഴയായി..
സൂര്യ താപത്താല്‍ തളര്‍ന്ന പുഴ
ഇനിയും മരിക്കാത്ത ആറ്റുവഞ്ചി ചോട്ടില്‍
അഭയമായി..
ഇനി ഒഴുകാന്‍ വയ്യ എന്ന് ചൊല്ലി
കരയറിയാതെ ഒളിച്ചു കിടന്നു.
എങ്ങു നിന്നോ വന്ന മഴ
പുഴയോട് പറഞ്ഞു..
ഞാനും മെലിഞ്ഞു മെലിഞ്ഞു
തുമ്പി കൈ വണ്ണം ഒരു
താമര നൂലായി...
പെയ്യാതിരിക്കാന്‍ വയ്യാ..
എന്തിനോവേണ്ടി .
നീ തളരരുത്..
നിന്നെ കാത്തിരിക്കുന്ന കടലിനോട്
നീ എന്ത് പറയും?
ഒഴുകണം..ഒഴുകിയെ തീരൂ
പുഴ ചോദിച്ചു..
ഒന്നും കടലിനു നല്കാനില്ലാതെ ഈ ഞാന്‍...
കവര്‍ന്ന മാനവും..കനലാര്‍ന്ന മനസ്സും..
മഴ പറഞ്ഞു..
സമസ്തവും നിനക്ക് നല്‍കി
നിന്നെ വാരിപ്പുണര്‍ന്നു
തന്നിലേക്കെടുക്കാന്‍
കടല്‍ വെമ്പല്‍ കൂട്ടുന്നു..
അവിടെ നീ എന്ത് നല്‍കാന്‍...
മുത്തും പവിഴവും കോര്‍ത്ത് കളിക്കാം
ഒഴുകുക...
ഞാന്‍ മെലിഞ്ഞാലും പെയ്യുംപോലെ.
ഇത് നിന്റെ വിധി.
ഒരു രസവുമില്ല
ഒഴുകാനും ..ഒഴുകാതിരിക്കാനും കഴിയുന്നില്ല
കരകളുടെ സ്വന്തമല്ലേ ...കാണാതിരുന്നാല്‍ കര കരഞ്ഞാലോ
പുഴയുടെ ധര്‍മ സങ്കടം ആരറിയാന്‍..
ഇരുകരയും നിറഞ്ഞു ബീഭല്‍സ രൂപം പൂണ്ട്
ശീല്‍കാരത്തോടെ ഒഴുകിയ നാളുകള്‍..
കല കല കലങ്ങിയ പുഴയില്‍ കുന്തളിച്ച
പരല്‍ മീന്‍ കൂട്ടുകാര്‍ ...ഊളിയിട്ടു പറന്ന
പൊന്മാകള്‍...
നാണത്താല്‍ പുളഞ്ഞു കുളിരിന്റെ
രോമാന്ചത്തില്‍ പുതച്ചുമൂടി
ഉള്ളിലെ ചൂട് പകരാന്‍ ഒരു
മറു കര തേടി ...പുഴ ഒഴുകിയ കാലം.
കൈതപ്പൂ പറഞ്ഞ രഹസ്യം..
കൈതോലകള്‍ ചാര്‍ത്തിയ നഖ മുറിവുകള്‍..
എല്ലാം ഓര്‍മയാകുമ്പോള്‍
പുഴ തളരുന്നു....
വെള്ളാരംകല്ലുകള്‍..മനസ്സിന്റെ മടിത്തട്ടിലെ
പുന്നാര ചെപ്പുകള്‍ ..എല്ലാം വാരി വെളുപ്പിച്ചു..
പുഴ ഇന്നും ബലാല്‍കാരം ചെയ്യപ്പെട്ടു..
കണ്ണീര്‍ പുഴയായി..
സൂര്യ താപത്താല്‍ തളര്‍ന്ന പുഴ
ഇനിയും മരിക്കാത്ത ആറ്റുവഞ്ചി ചോട്ടില്‍
അഭയമായി..
ഇനി ഒഴുകാന്‍ വയ്യ എന്ന് ചൊല്ലി
കരയറിയാതെ ഒളിച്ചു കിടന്നു.
എങ്ങു നിന്നോ വന്ന മഴ
പുഴയോട് പറഞ്ഞു..
ഞാനും മെലിഞ്ഞു മെലിഞ്ഞു
തുമ്പി കൈ വണ്ണം ഒരു
താമര നൂലായി...
പെയ്യാതിരിക്കാന്‍ വയ്യാ..
എന്തിനോവേണ്ടി .
നീ തളരരുത്..
നിന്നെ കാത്തിരിക്കുന്ന കടലിനോട്
നീ എന്ത് പറയും?
ഒഴുകണം..ഒഴുകിയെ തീരൂ
പുഴ ചോദിച്ചു..
ഒന്നും കടലിനു നല്കാനില്ലാതെ ഈ ഞാന്‍...
കവര്‍ന്ന മാനവും..കനലാര്‍ന്ന മനസ്സും..
മഴ പറഞ്ഞു..
സമസ്തവും നിനക്ക് നല്‍കി
നിന്നെ വാരിപ്പുണര്‍ന്നു
തന്നിലേക്കെടുക്കാന്‍
കടല്‍ വെമ്പല്‍ കൂട്ടുന്നു..
അവിടെ നീ എന്ത് നല്‍കാന്‍...
മുത്തും പവിഴവും കോര്‍ത്ത് കളിക്കാം
ഒഴുകുക...
ഞാന്‍ മെലിഞ്ഞാലും പെയ്യുംപോലെ.
ഇത് നിന്റെ വിധി.
2009, ജൂൺ 14, ഞായറാഴ്‌ച
ഊന്നു തയ്യാര്‍
പോലീസ് സ്റ്റേഷനിലെ ബോര്‍ഡല്ല.
സാധാരണ ചില്ല് അലമാരിയും , ഡെസ്‌കും ബെഞ്ചും , ചെംബു കാശു കറങ്ങുന്ന അരോഹണാവരോഹണത്തിലുള്ള താളം പിടിക്കുന്ന സമ്മോവറൂള്ള...
പൊക മണം ആകെ മൂടി...കണ്ണെല്ലാം നീറി നീറി..
വെളിച്ചെണ്ണയും..പാമൊയിലും ചേര്‍ന്നു മണക്കുന്ന...മടക്കുസാനും..വെട്ടുകേക്കും...ബോണ്ടായും..സുഖിയനും ...അരയാത്ത പരിപ്പു കടിക്കുന്ന വടയും...
മൂലയില്‍ തൂങ്ങുന്ന കരിഞ്ഞുണങ്ങിയ ഏത്തപ്പഴക്കുലയും...യൌവ്വനവും..കഴിഞ്ഞ് വാര്‍ധക്ക്യത്തിണ്റ്റെ പടി ചവിട്ടുന്നു...
മുനിഞ്ഞു കത്തുന്ന നാല്‍പതു വാട്ട് ബള്‍ബിലെ വെട്ടം കരിയാല്‍ മൂടി...ചിലന്തിക്ക് വല കെട്ടാന്‍ ഇനി ഒരിഞ്ചില്ലാതെ...
ഓല പഴുതിലൂടെ സൂര്യ മുട്ടകള്‍..നീണ്ടും..കുറുകിയും...
പഴയ വീണ്ടും പ്രഭാതം സിനിമയുടെ പോസ്റ്റര്‍ ഇന്നും കുറച്ചൊക്കെ മായാതെ ...ശാരദ കരയുന്ന മുഖവുമായി..
വരാന്തയിലെ വാരാന്ത്യ കുശല കുസ്രുതി കൂട്ടത്തിനു ഞാനും കൂടും..പാപ്പനും..രവിയും ..ചെറിയാച്ചനും ഉദയാസ്തമന പൂജ ഈ വരാന്തയില്‍ തന്നെ..
വിറകു കീറാനും..അരി അരയ്ക്കാനും..മറ്റും..വൈകുന്നേരം സെക്കണ്ട് ഷൊ തുണ്ടുകള്‍ കണാനുള്ള ചില്ലറ ഒപ്പിക്കും..
ബീഡിക്കുറ്റി ആവശ്യത്തിനു വഴിയില്‍ കിട്ടുമല്ലൊ! പെമ്പിള്ളാരുടെ ആട്ടിനും പഞ്ഞമില്ല..
ഇതു കുമാരേട്ടണ്റ്റെ വേ സൈട് മോട്ടല്‍. അല്ലെങ്കില്‍ കുമാരൂസ് കഫെ.
രാഷ്ടീയം പാടില്ല" ...ഇന്നു രൊക്കം നാളെ കടം"...അതിനു താഴെ വില വിവരം പല വട്ടം ചോക്കിനാല്‍ മായിചെഴുതി...
അതിനും താഴെ...'.ഉൂന്നു തയാര്‍" എന്നൊരു നീളന്‍ തടി കഷണം. സമയ കാല ദേശ ഭേദമില്ലാതെ..എപ്പൊഴും മങ്ങിയ വെട്ടത്തില്‍ അങ്ങനെ തൂങ്ങി കിടപ്പാണു...
ഊണു ചോദിച്ചാലോ...ഒന്നുകില്‍ കാലമായില്ല...അല്ലെങ്കില്‍ ദാ ഇപ്പം കൂട്ടാനെല്ലാം തീര്‍ന്നതെയുള്ളു..എന്നൊരു സാ മറുപടി....
കുമാരേട്ടന്‍ എപ്പൊഴും തെരക്കിലാണു...കൈ വിരലുകളിലെ കുഴി നഖം മാന്തി..കൊടാലി കൈ മാറി മാറി.. കീറിയ വിറകുകള്‍ ഉണങ്ങി ഉണങ്ങി.. ബീഡി കുറ്റികള്‍ അരയിലും ചെവിയിലും തിരുകി തിരുകി..പ്രാദേശിക വാര്‍ത്ത് റ്റ്യുണ്‍ ചെയ്ത്...ചലചിത്ര ഗാനം...യുവ വാണി...
എല്ലാം കഴിഞ്ഞു സ്റ്റേഷന്‍ പൂട്ടി..പൊട്ടലും ചീറ്റലും ആയാലെ പഴയ റ്റെലെഫുങ്കന്‍ റേഡിയൊ അണയ്ക്കു.
ഇതിനിടയിലാ വഹെലൊരു അളിയണ്റ്റെ വരവ്..
" മെഴു വേലീന്നു നടന്നു വന്നിരിക്കുന്നു മൈ..... "കുമരേട്ടണ്റ്റെ സ്വാഗതം...അല്ലെങ്കില്‍ സ്വ്ഗതം.
വന്നപാടെ അളിയന്‍ സാമഗ്രികള്‍ എല്ലാം ഹാര്‍ബറില്‍ അടുപ്പിച്ചു...പിന്നെ ഒരു കോട്ടു വാ...പിന്നെ ഞങ്ങളെ ഒന്നുഴിഞ്ഞ് വാ കീറി ഒരു ചിരി....
'അളിയനു കുടിക്കാന്‍ കാപ്പിയൊ അതൊ ചായയൊ" കുമാരെട്ടന്‍"
ഓ..ഒന്നും വെണ്ടാ ഒരു ഗ്ളാസ്സു വെള്ളം മതി' അളിയണ്റ്റെ എളിമ.
കുമാരെട്ടന്‍ വെള്ളത്തിനായി തിരിഞ്ഞ വാറെ..'.അല്ലെങ്കില്‍ ഒരു കാപ്പി മതി" അളിയന്‍.
എന്നെ കണ്ണു കാണിച്ചു വിളിച്ചു കുമാരേട്ടന്‍.."നീ കണ്ടോണം ഇനി എണ്റ്റെ കിലോ മീറ്റര്‍ മറിയുന്നത്"
എനിക്കൊന്നും പിടി കിട്ടിയില്ല. കാപ്പി കൊണ്ടു വച്ചിട്ട് .. "കഴിക്കാന്‍ വല്ലതും" കുമാരെട്ടന്‍"
ഓ വീട്ടീന്നു പഴങ്കഞ്ഞി കുടിച്ചേച്ചാ ഇറങ്ങിയത്..' അളിയന്‍ വിനീതന്‍.
കുമരേട്ടന്‍ അടുപ്പില്‍ തീ ഊതാന്‍ തിരിഞ്ഞതും..". എന്നാ ഉണ്ടളിയാ തിന്നാനക്കൊണ്ട്"അളിയണ്റ്റെ ചോദ്യം..
"പൊറൊട്ടാ.. കറിയില്ല" കുമാരേട്ടന്‍ "
എന്നാ പിന്നെ രണ്ടെ രണ്ടെണ്ണം മതി.." അളിയന്‍.
"നീ കണ്ടൊ ഇനി എണ്റ്റെ കിലൊമീറ്റര്‍ മറിയുന്നത്" കുമാരേട്ടന്‍ എന്നോട്"
ഒഴിക്കാന്‍ ഒന്നുമില്ലെങ്കിലും സാരമില്ല... " അളിയന്‍
പൊറോട്ട് കൊണ്ടു വച്ചതും അളിയന്‍"അല്ലെങ്കില്‍ ഇച്ചിരി പാലും പഞ്ചസാരെം ഒഴിക്ക്"
കുമാരേട്ടന്‍ പിന്നെം നട .. എന്തൊക്കെയോ പിറു പിറുക്കുന്നുണ്ട്‌ഇപ്പോല്‍ എനിക്കു പിടി കിട്ടീ കുമാരേട്ടണ്റ്റെ കിലോമീറ്റര്‍ എങ്ങനാ മറിയുന്നത് എന്ന്.
ഇടത്തെ കോണില്‍ ആണിയില്‍ ആടി കളിക്കുന്ന ഒരു ബാലേയുടെ പോസ്റ്റര്‍ ... കയ്യില്‍ ഗദ...അതി കലശല്‍ കൊംബന്‍ മീശ... ഒന്നൊന്നര സാരി വാരി ഉടുത്ത പള പള താറുംകുടയും കൂരയും അല്ലാത്ത കുംഭ...മല്ലയുധക്കാരന്‍.. ഭീമനാകാം...ബാലെയുടെ പേരു കണാനില്ല.
അളിയണ്റ്റെ നൊട്ടം അതേലൊന്നുടക്കി..".അല്ലേ അളിയൊ ഇവനൊന്നും നാണമില്ലെ ഈ മുതു കൂത്തു കാണിക്കാനക്കൊണ്ട്...നോക്കിക്കെ അവണ്റ്റെ ഒരു നിപ്പും മട്ടും ഒരുമാതിരി ഗ്രഹണി വന്ന പിള്ളാരുടെ മാതിരി.. "
കുമാരേട്ടന്‍ പരുങ്ങി.."അതു സുമാങ്ങീടെ ആങ്ങളയാ... ഭാര്‍ഗവന്‍"
"ഓ..നിണ്റ്റെ അളിയനാ അല്ലിയോ...എണ്റ്റളിയാ നല്ല മിടു മിടുക്കനായിരിക്കുന്നു...
"ഒത്തിരി കളിയൊക്കെ ഉണ്ടൊ...
" അതവണ്റ്റെ പെണ്ണൂമ്പിള്ളയോടു ചോദിക്കണം." കുമാരേട്ടണ്റ്റെ ക്ഷമയുടെ നെല്ലി... പലക കണ്ടു...
"ആട്ടെ അളിയനു വിരോധമില്ലെങ്കില്‍ അവനോടൊന്നു പറയണം എനിക്കും ഒരു വേഷം തരാന്‍ വല്ല പരാശരമുനിയായിട്ടൊ മറ്റോ...
കുമാരേട്ടന്‍ തലയാട്ടിക്കൊണ്ടു പറഞ്ഞു" അതിലെ സ്ത്രീകള്‍ ..ആണുങ്ങള്‍ വേഷം മാറുന്നതാ" വയസ്സന്‍മാര്‍ക്കു പറ്റിയ വേഷം ഇതു തന്നെയാ.. "
"ഭൂ..എന്നാപ്പിന്നെ എനിക്കു ത്രുപ്പൂണിത്തറ മേനോന്‍ സാറിണ്റ്റെ കൂടെ അഭിനയിക്കരുതൊ.അടികൊണ്ട പൂച്ച പോലാ പെണ്ണുങ്ങള്‍ കെടന്നു ചാടുന്നെ....." അളിയണ്റ്റെ ആസകലം ചൂടായി.. "അല്ലേലും അന്നേ പറഞ്ഞതാ നിനക്ക് ഈ മുടിഞ്ഞ കല്ല്യാണം വേണ്ടാന്നു"
എന്നാപ്പിന്നെ രണ്ടു പൊറോട്ടാകൂടി ഇങ്ങിട്...രണ്ടേ രണ്ടെണ്ണം മതി" അളിയനു വിശപ്പിണ്റ്റെ വിസാ അടിച്ചു കിട്ടി.
പൊറോട്ടാ തീര്‍ന്നു"..കുമാരേട്ടന്‍ പിന്തുണ പിന്‍ വലിച്ചു.
എന്നാ പിന്നെ അളിയാ ഊണായോ" കുമാരേട്ടന്‍ മെല്ലെ അളിയനെ കണ്ണൂകൊണ്ട് ഭിത്തിയില്‍ തൂങ്ങുന്ന തടി കഷണത്തിലെ" ഊന്നു തയ്യാര്‍" ബോര്‍ട് കാണിച്ചതും ..അളിയന്‍ മെല്ലെ ലഗ്ഗേജൊക്കെ എടുത്ത് യാത്രാ മൊഴി ചിരി ചിരിച്ചതും ..ഒരു നാടോടി ന്രുത്തത്തിണ്റ്റെ ഈരടിയും മൂളി ധ്രുതിയില്‍ സ്തലം കാലിയാക്കിയതും..ഒരു ബാലെ പോലെയായിരുന്നു....
അപ്പൊള്‍ കുമാരേട്ടന്‍..."ഊണില്ലെങ്കിലും...ഈ ബൊര്‍ഡവിടെ ഇരുന്നൊട്ടെ.. ചിലപ്പോള്‍ പോലിസ് സ്റ്റേഷണ്റ്റെ ഗുണം ചെയ്യും"
ഒരു കുനിപ്പു മാറുംബോള്‍...എത്ര അളിയന്‍മാര്‍ രക്ഷിക്കപ്പെടുന്നു....എണ്റ്റെ മലയാളമെ.
സാധാരണ ചില്ല് അലമാരിയും , ഡെസ്‌കും ബെഞ്ചും , ചെംബു കാശു കറങ്ങുന്ന അരോഹണാവരോഹണത്തിലുള്ള താളം പിടിക്കുന്ന സമ്മോവറൂള്ള...
പൊക മണം ആകെ മൂടി...കണ്ണെല്ലാം നീറി നീറി..
വെളിച്ചെണ്ണയും..പാമൊയിലും ചേര്‍ന്നു മണക്കുന്ന...മടക്കുസാനും..വെട്ടുകേക്കും...ബോണ്ടായും..സുഖിയനും ...അരയാത്ത പരിപ്പു കടിക്കുന്ന വടയും...
മൂലയില്‍ തൂങ്ങുന്ന കരിഞ്ഞുണങ്ങിയ ഏത്തപ്പഴക്കുലയും...യൌവ്വനവും..കഴിഞ്ഞ് വാര്‍ധക്ക്യത്തിണ്റ്റെ പടി ചവിട്ടുന്നു...
മുനിഞ്ഞു കത്തുന്ന നാല്‍പതു വാട്ട് ബള്‍ബിലെ വെട്ടം കരിയാല്‍ മൂടി...ചിലന്തിക്ക് വല കെട്ടാന്‍ ഇനി ഒരിഞ്ചില്ലാതെ...
ഓല പഴുതിലൂടെ സൂര്യ മുട്ടകള്‍..നീണ്ടും..കുറുകിയും...
പഴയ വീണ്ടും പ്രഭാതം സിനിമയുടെ പോസ്റ്റര്‍ ഇന്നും കുറച്ചൊക്കെ മായാതെ ...ശാരദ കരയുന്ന മുഖവുമായി..
വരാന്തയിലെ വാരാന്ത്യ കുശല കുസ്രുതി കൂട്ടത്തിനു ഞാനും കൂടും..പാപ്പനും..രവിയും ..ചെറിയാച്ചനും ഉദയാസ്തമന പൂജ ഈ വരാന്തയില്‍ തന്നെ..
വിറകു കീറാനും..അരി അരയ്ക്കാനും..മറ്റും..വൈകുന്നേരം സെക്കണ്ട് ഷൊ തുണ്ടുകള്‍ കണാനുള്ള ചില്ലറ ഒപ്പിക്കും..
ബീഡിക്കുറ്റി ആവശ്യത്തിനു വഴിയില്‍ കിട്ടുമല്ലൊ! പെമ്പിള്ളാരുടെ ആട്ടിനും പഞ്ഞമില്ല..
ഇതു കുമാരേട്ടണ്റ്റെ വേ സൈട് മോട്ടല്‍. അല്ലെങ്കില്‍ കുമാരൂസ് കഫെ.
രാഷ്ടീയം പാടില്ല" ...ഇന്നു രൊക്കം നാളെ കടം"...അതിനു താഴെ വില വിവരം പല വട്ടം ചോക്കിനാല്‍ മായിചെഴുതി...
അതിനും താഴെ...'.ഉൂന്നു തയാര്‍" എന്നൊരു നീളന്‍ തടി കഷണം. സമയ കാല ദേശ ഭേദമില്ലാതെ..എപ്പൊഴും മങ്ങിയ വെട്ടത്തില്‍ അങ്ങനെ തൂങ്ങി കിടപ്പാണു...
ഊണു ചോദിച്ചാലോ...ഒന്നുകില്‍ കാലമായില്ല...അല്ലെങ്കില്‍ ദാ ഇപ്പം കൂട്ടാനെല്ലാം തീര്‍ന്നതെയുള്ളു..എന്നൊരു സാ മറുപടി....
കുമാരേട്ടന്‍ എപ്പൊഴും തെരക്കിലാണു...കൈ വിരലുകളിലെ കുഴി നഖം മാന്തി..കൊടാലി കൈ മാറി മാറി.. കീറിയ വിറകുകള്‍ ഉണങ്ങി ഉണങ്ങി.. ബീഡി കുറ്റികള്‍ അരയിലും ചെവിയിലും തിരുകി തിരുകി..പ്രാദേശിക വാര്‍ത്ത് റ്റ്യുണ്‍ ചെയ്ത്...ചലചിത്ര ഗാനം...യുവ വാണി...
എല്ലാം കഴിഞ്ഞു സ്റ്റേഷന്‍ പൂട്ടി..പൊട്ടലും ചീറ്റലും ആയാലെ പഴയ റ്റെലെഫുങ്കന്‍ റേഡിയൊ അണയ്ക്കു.
ഇതിനിടയിലാ വഹെലൊരു അളിയണ്റ്റെ വരവ്..
" മെഴു വേലീന്നു നടന്നു വന്നിരിക്കുന്നു മൈ..... "കുമരേട്ടണ്റ്റെ സ്വാഗതം...അല്ലെങ്കില്‍ സ്വ്ഗതം.
വന്നപാടെ അളിയന്‍ സാമഗ്രികള്‍ എല്ലാം ഹാര്‍ബറില്‍ അടുപ്പിച്ചു...പിന്നെ ഒരു കോട്ടു വാ...പിന്നെ ഞങ്ങളെ ഒന്നുഴിഞ്ഞ് വാ കീറി ഒരു ചിരി....
'അളിയനു കുടിക്കാന്‍ കാപ്പിയൊ അതൊ ചായയൊ" കുമാരെട്ടന്‍"
ഓ..ഒന്നും വെണ്ടാ ഒരു ഗ്ളാസ്സു വെള്ളം മതി' അളിയണ്റ്റെ എളിമ.
കുമാരെട്ടന്‍ വെള്ളത്തിനായി തിരിഞ്ഞ വാറെ..'.അല്ലെങ്കില്‍ ഒരു കാപ്പി മതി" അളിയന്‍.
എന്നെ കണ്ണു കാണിച്ചു വിളിച്ചു കുമാരേട്ടന്‍.."നീ കണ്ടോണം ഇനി എണ്റ്റെ കിലോ മീറ്റര്‍ മറിയുന്നത്"
എനിക്കൊന്നും പിടി കിട്ടിയില്ല. കാപ്പി കൊണ്ടു വച്ചിട്ട് .. "കഴിക്കാന്‍ വല്ലതും" കുമാരെട്ടന്‍"
ഓ വീട്ടീന്നു പഴങ്കഞ്ഞി കുടിച്ചേച്ചാ ഇറങ്ങിയത്..' അളിയന്‍ വിനീതന്‍.
കുമരേട്ടന്‍ അടുപ്പില്‍ തീ ഊതാന്‍ തിരിഞ്ഞതും..". എന്നാ ഉണ്ടളിയാ തിന്നാനക്കൊണ്ട്"അളിയണ്റ്റെ ചോദ്യം..
"പൊറൊട്ടാ.. കറിയില്ല" കുമാരേട്ടന്‍ "
എന്നാ പിന്നെ രണ്ടെ രണ്ടെണ്ണം മതി.." അളിയന്‍.
"നീ കണ്ടൊ ഇനി എണ്റ്റെ കിലൊമീറ്റര്‍ മറിയുന്നത്" കുമാരേട്ടന്‍ എന്നോട്"
ഒഴിക്കാന്‍ ഒന്നുമില്ലെങ്കിലും സാരമില്ല... " അളിയന്‍
പൊറോട്ട് കൊണ്ടു വച്ചതും അളിയന്‍"അല്ലെങ്കില്‍ ഇച്ചിരി പാലും പഞ്ചസാരെം ഒഴിക്ക്"
കുമാരേട്ടന്‍ പിന്നെം നട .. എന്തൊക്കെയോ പിറു പിറുക്കുന്നുണ്ട്‌ഇപ്പോല്‍ എനിക്കു പിടി കിട്ടീ കുമാരേട്ടണ്റ്റെ കിലോമീറ്റര്‍ എങ്ങനാ മറിയുന്നത് എന്ന്.
ഇടത്തെ കോണില്‍ ആണിയില്‍ ആടി കളിക്കുന്ന ഒരു ബാലേയുടെ പോസ്റ്റര്‍ ... കയ്യില്‍ ഗദ...അതി കലശല്‍ കൊംബന്‍ മീശ... ഒന്നൊന്നര സാരി വാരി ഉടുത്ത പള പള താറുംകുടയും കൂരയും അല്ലാത്ത കുംഭ...മല്ലയുധക്കാരന്‍.. ഭീമനാകാം...ബാലെയുടെ പേരു കണാനില്ല.
അളിയണ്റ്റെ നൊട്ടം അതേലൊന്നുടക്കി..".അല്ലേ അളിയൊ ഇവനൊന്നും നാണമില്ലെ ഈ മുതു കൂത്തു കാണിക്കാനക്കൊണ്ട്...നോക്കിക്കെ അവണ്റ്റെ ഒരു നിപ്പും മട്ടും ഒരുമാതിരി ഗ്രഹണി വന്ന പിള്ളാരുടെ മാതിരി.. "
കുമാരേട്ടന്‍ പരുങ്ങി.."അതു സുമാങ്ങീടെ ആങ്ങളയാ... ഭാര്‍ഗവന്‍"
"ഓ..നിണ്റ്റെ അളിയനാ അല്ലിയോ...എണ്റ്റളിയാ നല്ല മിടു മിടുക്കനായിരിക്കുന്നു...
"ഒത്തിരി കളിയൊക്കെ ഉണ്ടൊ...
" അതവണ്റ്റെ പെണ്ണൂമ്പിള്ളയോടു ചോദിക്കണം." കുമാരേട്ടണ്റ്റെ ക്ഷമയുടെ നെല്ലി... പലക കണ്ടു...
"ആട്ടെ അളിയനു വിരോധമില്ലെങ്കില്‍ അവനോടൊന്നു പറയണം എനിക്കും ഒരു വേഷം തരാന്‍ വല്ല പരാശരമുനിയായിട്ടൊ മറ്റോ...
കുമാരേട്ടന്‍ തലയാട്ടിക്കൊണ്ടു പറഞ്ഞു" അതിലെ സ്ത്രീകള്‍ ..ആണുങ്ങള്‍ വേഷം മാറുന്നതാ" വയസ്സന്‍മാര്‍ക്കു പറ്റിയ വേഷം ഇതു തന്നെയാ.. "
"ഭൂ..എന്നാപ്പിന്നെ എനിക്കു ത്രുപ്പൂണിത്തറ മേനോന്‍ സാറിണ്റ്റെ കൂടെ അഭിനയിക്കരുതൊ.അടികൊണ്ട പൂച്ച പോലാ പെണ്ണുങ്ങള്‍ കെടന്നു ചാടുന്നെ....." അളിയണ്റ്റെ ആസകലം ചൂടായി.. "അല്ലേലും അന്നേ പറഞ്ഞതാ നിനക്ക് ഈ മുടിഞ്ഞ കല്ല്യാണം വേണ്ടാന്നു"
എന്നാപ്പിന്നെ രണ്ടു പൊറോട്ടാകൂടി ഇങ്ങിട്...രണ്ടേ രണ്ടെണ്ണം മതി" അളിയനു വിശപ്പിണ്റ്റെ വിസാ അടിച്ചു കിട്ടി.
പൊറോട്ടാ തീര്‍ന്നു"..കുമാരേട്ടന്‍ പിന്തുണ പിന്‍ വലിച്ചു.
എന്നാ പിന്നെ അളിയാ ഊണായോ" കുമാരേട്ടന്‍ മെല്ലെ അളിയനെ കണ്ണൂകൊണ്ട് ഭിത്തിയില്‍ തൂങ്ങുന്ന തടി കഷണത്തിലെ" ഊന്നു തയ്യാര്‍" ബോര്‍ട് കാണിച്ചതും ..അളിയന്‍ മെല്ലെ ലഗ്ഗേജൊക്കെ എടുത്ത് യാത്രാ മൊഴി ചിരി ചിരിച്ചതും ..ഒരു നാടോടി ന്രുത്തത്തിണ്റ്റെ ഈരടിയും മൂളി ധ്രുതിയില്‍ സ്തലം കാലിയാക്കിയതും..ഒരു ബാലെ പോലെയായിരുന്നു....
അപ്പൊള്‍ കുമാരേട്ടന്‍..."ഊണില്ലെങ്കിലും...ഈ ബൊര്‍ഡവിടെ ഇരുന്നൊട്ടെ.. ചിലപ്പോള്‍ പോലിസ് സ്റ്റേഷണ്റ്റെ ഗുണം ചെയ്യും"
ഒരു കുനിപ്പു മാറുംബോള്‍...എത്ര അളിയന്‍മാര്‍ രക്ഷിക്കപ്പെടുന്നു....എണ്റ്റെ മലയാളമെ.
2009, മേയ് 22, വെള്ളിയാഴ്‌ച
തലേവര തിരയുമ്പോള്‍.
മുടി ഇഴകള്‍ നന്നായി മാടി മാറ്റി ഓരോ ഇഴക്കിടയിലും
തലേവര തിരയാന്‍ എന്ത് രസം...
കണ്ണാടി മുന്‍പില്‍ തൂക്കി അതിന്റെ പൊട്ടിയ ചില്ലില്‍
രണ്ടു തല ...
തലേവര കാണാന്‍ പറ്റില്ല എന്ന് അമ്മ പറഞ്ഞു
തലേവര തെളിഞ്ഞു കാണാനുണ്ടെന്ന് ഭാര്യയും
അത് പിന്നെ അങ്ങനെയേ വരൂ
ഇല്ലായ്മകളുടെ ത്രാസിന്‍ തട്ടം
ഒന്നില്‍ അമ്മ മറ്റതില്‍ ഭാര്യ..
തൂക്കം നോക്കുമ്പോള്‍ കാണിയായി മകളും
കൃത്യത അളക്കാന്‍...
പുറകില്‍ നിന്നും മുന്‍പോട്ടു ചീകി നോക്കി കണ്ടില്ല
വലതു നിന്നും ഇടത്തേക്ക് നോക്കി നോ രക്ഷ
മുടി മൊത്തം ഇളക്കി നോക്കി
ഒന്നും കാണാന്‍ കഴിയുന്നില്ല
"അങ്ങനെയൊന്നും നോക്കിയാല്‍ കാണാന്‍ പറ്റില്ല
ദാ നിങ്ങടെ മുന്‍പിലെ പൊട്ടകണ്ണാടിയില്‍
കാണുന്ന ആ തിരുമുഖം, അതില്‍
എഴുതിയിട്ടുണ്ട് തലേവര എവിടെയെന്ന്
സൂക്ഷിച്ചു നോക്കിക്കേ" ഭാര്യ..
"ഓ അതൊന്നും ശരിയാകത്തില്ല
കാലിന്റെ അസുഖം എനിക്ക് പിടിപെട്ടത്
തലെവരയാണോ..?"
അമ്മയുടെ സയന്‍സ് ക്വിസ്
"നന്നായി ചികില്‍സിച്ചാല്‍ ഇതു മാറും"
ആത്മ ഗതം.
"എന്റെ ഈ ഒടുക്കത്തെ നടു വേദന
എന്റെ തലേവര അല്ലാതെന്തു ..." ഭാര്യയുടെ
തലേവര പോളിസി.
നോക്കി നോക്കി എനിക്ക് ദേഷ്യം വന്നു
കണ്ണാടി എടുത്ത് ഒരേറു വച്ചുകൊടുത്തു
പല കഷണങ്ങളായി കണ്ണാടിയുടെ തലേവര
"ഇനി എന്നാ എടുത്തു വച്ച് കാലത്തു
ഷേവ് ചെയ്യും" മകളുടെ ചിരി
"അതും ഒരു തലേ വരയാ...."
ഭാര്യയുടെ കമന്റ്റ്
തലേവര തിരയാന്‍ എന്ത് രസം...
കണ്ണാടി മുന്‍പില്‍ തൂക്കി അതിന്റെ പൊട്ടിയ ചില്ലില്‍
രണ്ടു തല ...
തലേവര കാണാന്‍ പറ്റില്ല എന്ന് അമ്മ പറഞ്ഞു
തലേവര തെളിഞ്ഞു കാണാനുണ്ടെന്ന് ഭാര്യയും
അത് പിന്നെ അങ്ങനെയേ വരൂ
ഇല്ലായ്മകളുടെ ത്രാസിന്‍ തട്ടം
ഒന്നില്‍ അമ്മ മറ്റതില്‍ ഭാര്യ..
തൂക്കം നോക്കുമ്പോള്‍ കാണിയായി മകളും
കൃത്യത അളക്കാന്‍...
പുറകില്‍ നിന്നും മുന്‍പോട്ടു ചീകി നോക്കി കണ്ടില്ല
വലതു നിന്നും ഇടത്തേക്ക് നോക്കി നോ രക്ഷ
മുടി മൊത്തം ഇളക്കി നോക്കി
ഒന്നും കാണാന്‍ കഴിയുന്നില്ല
"അങ്ങനെയൊന്നും നോക്കിയാല്‍ കാണാന്‍ പറ്റില്ല
ദാ നിങ്ങടെ മുന്‍പിലെ പൊട്ടകണ്ണാടിയില്‍
കാണുന്ന ആ തിരുമുഖം, അതില്‍
എഴുതിയിട്ടുണ്ട് തലേവര എവിടെയെന്ന്
സൂക്ഷിച്ചു നോക്കിക്കേ" ഭാര്യ..
"ഓ അതൊന്നും ശരിയാകത്തില്ല
കാലിന്റെ അസുഖം എനിക്ക് പിടിപെട്ടത്
തലെവരയാണോ..?"
അമ്മയുടെ സയന്‍സ് ക്വിസ്
"നന്നായി ചികില്‍സിച്ചാല്‍ ഇതു മാറും"
ആത്മ ഗതം.
"എന്റെ ഈ ഒടുക്കത്തെ നടു വേദന
എന്റെ തലേവര അല്ലാതെന്തു ..." ഭാര്യയുടെ
തലേവര പോളിസി.
നോക്കി നോക്കി എനിക്ക് ദേഷ്യം വന്നു
കണ്ണാടി എടുത്ത് ഒരേറു വച്ചുകൊടുത്തു
പല കഷണങ്ങളായി കണ്ണാടിയുടെ തലേവര
"ഇനി എന്നാ എടുത്തു വച്ച് കാലത്തു
ഷേവ് ചെയ്യും" മകളുടെ ചിരി
"അതും ഒരു തലേ വരയാ...."
ഭാര്യയുടെ കമന്റ്റ്
2009, മേയ് 16, ശനിയാഴ്‌ച
ആര്‍. ടി. ഐ . ചോദ്യങ്ങള്‍.
കൂട്ടുകാരനെ കണ്ടിട്ട് എന്തെ അറിയാതെ പോയി ?
പത്തു രൂപ അടച്ച ഈ ചോദ്യം അറിയാനുള്ള അവകാശ നിയമ പ്രകാരം
കൈയില്‍ കിട്ടുമ്പോള്‍ ആകെ വിഷമം.
മുപ്പതാം പക്കം മറുപടി കൊടുക്കണം.
ആയതു തീരാനിനി ഇരുപതോന്പതു ദിവസം
ഇതിന് മുന്‍പ് കിട്ടിയ ചോദ്യങ്ങളും തഥൈവ!
പെങ്ങളുടെ, അളിയന്റെ , അനന്തിരവരുടെ ,
ഗുരുഭൂതന്മാരുടെ, അയല്‍വാസിയുടെ...
എല്ലാവരും മറുപടിക്കുള്ള ക്യു "വിലാണ്
അവരെയൊക്കെ കണ്ടിട്ട് എന്തെ അറിഞ്ഞില്ല?
ആലോചിച്ചിരുന്നു പത്തുനാള്‍,
പേനയും പേപ്പറും തിരഞ്ഞു അഞ്ചുനാള്‍
മടി പിടിച്ചിരുന്നു അഞ്ചുനാള്‍
അതുമിതും നീക്കിയും മാറ്റിയും പിന്നെയും...
കോലായ തൂണില്‍ ചാരി വെറും വെറുതെ
ഇരിക്കുമ്പോളാണ് മറുപടി തോന്നിയത്
വീട് പുതുക്കിയ ബാങ്ക് ലോണിന്റെ തിരിച്ചടവിനിടയില്‍
വീണ്ടുമിതാ കൂര തൂണുകള്‍ വിള്ളല്‍ വീണൊരു കൊള്ളിയാന്‍ പോലെ
"കക്കൂസിലെ 'പൊതു ടാപ്പ്' അമ്പേ ലീക്ക് " ഭാര്യ...
"അകമെല്ലാം കുമ്മായം ചെളി കുത്തി കളഞ്ഞേ ഗുണമുള്ളു.." മകള്‍...
തുണിയലക്കി പനിയായി...
അരകല്ലില്‍ അരച്ച് നടു ഒടിഞ്ഞു..
വെള്ളം പിന്നെയും കോരണം..ചെടി നനക്കാന്‍
അന്നേ പറഞ്ഞു ഈ നാശമോന്നും വേണ്ടാന്നു...
ചെടി നനക്കാനൊരു ഹോസുമില്ലാ...
മറുപടി എല്ലാം ഓര്ത്തു വച്ച് പലര്‍ക്കും
അയക്കാന്‍ കരുതിയിരിക്കുമ്പോള്‍
എന്നോളം വയസുള്ള
സ്കൂട്ടറിന്റെ പിന്‍ ചക്രം
തനിയെ വെടി തീരുന്നു.
കോലായ തൂണിലെ വിള്ളലില്‍
ഒരു വെട്ടാവളിയന്‍
നിലംതോടാ മണ്ണ് പൊഴിച്ച്
തലയില്‍ ഇടുന്നു
വീടുപണി നടത്തുന്നു പാവം.
അതിനും ബാങ്കിലെ അടവെത്ര?
പ്രിന്‍സിപ്പലും..ഇന്ടരെസ്റ്റും
കൂട്ടി ഇ.എം.ഐ. എത്ര?
ഈ ജീവിതത്തിനു ഇനി എത്ര
ഇ. എം. ഐ. കൂടി ബാക്കി?
ഇനി അപ്പീലപെക്ഷ നല്‍കുമ്പോള്‍
കാലതാമസമില്ലാതെ
മറു പടി കൊടുക്കാമെന്നു
മനസ്സു പറയുന്നു...
മുപ്പതു നാള്‍ എന്നെ കഴിഞ്ഞു !
പത്തു രൂപ അടച്ച ഈ ചോദ്യം അറിയാനുള്ള അവകാശ നിയമ പ്രകാരം
കൈയില്‍ കിട്ടുമ്പോള്‍ ആകെ വിഷമം.
മുപ്പതാം പക്കം മറുപടി കൊടുക്കണം.
ആയതു തീരാനിനി ഇരുപതോന്പതു ദിവസം
ഇതിന് മുന്‍പ് കിട്ടിയ ചോദ്യങ്ങളും തഥൈവ!
പെങ്ങളുടെ, അളിയന്റെ , അനന്തിരവരുടെ ,
ഗുരുഭൂതന്മാരുടെ, അയല്‍വാസിയുടെ...
എല്ലാവരും മറുപടിക്കുള്ള ക്യു "വിലാണ്
അവരെയൊക്കെ കണ്ടിട്ട് എന്തെ അറിഞ്ഞില്ല?
ആലോചിച്ചിരുന്നു പത്തുനാള്‍,
പേനയും പേപ്പറും തിരഞ്ഞു അഞ്ചുനാള്‍
മടി പിടിച്ചിരുന്നു അഞ്ചുനാള്‍
അതുമിതും നീക്കിയും മാറ്റിയും പിന്നെയും...
കോലായ തൂണില്‍ ചാരി വെറും വെറുതെ
ഇരിക്കുമ്പോളാണ് മറുപടി തോന്നിയത്
വീട് പുതുക്കിയ ബാങ്ക് ലോണിന്റെ തിരിച്ചടവിനിടയില്‍
വീണ്ടുമിതാ കൂര തൂണുകള്‍ വിള്ളല്‍ വീണൊരു കൊള്ളിയാന്‍ പോലെ
"കക്കൂസിലെ 'പൊതു ടാപ്പ്' അമ്പേ ലീക്ക് " ഭാര്യ...
"അകമെല്ലാം കുമ്മായം ചെളി കുത്തി കളഞ്ഞേ ഗുണമുള്ളു.." മകള്‍...
തുണിയലക്കി പനിയായി...
അരകല്ലില്‍ അരച്ച് നടു ഒടിഞ്ഞു..
വെള്ളം പിന്നെയും കോരണം..ചെടി നനക്കാന്‍
അന്നേ പറഞ്ഞു ഈ നാശമോന്നും വേണ്ടാന്നു...
ചെടി നനക്കാനൊരു ഹോസുമില്ലാ...
മറുപടി എല്ലാം ഓര്ത്തു വച്ച് പലര്‍ക്കും
അയക്കാന്‍ കരുതിയിരിക്കുമ്പോള്‍
എന്നോളം വയസുള്ള
സ്കൂട്ടറിന്റെ പിന്‍ ചക്രം
തനിയെ വെടി തീരുന്നു.
കോലായ തൂണിലെ വിള്ളലില്‍
ഒരു വെട്ടാവളിയന്‍
നിലംതോടാ മണ്ണ് പൊഴിച്ച്
തലയില്‍ ഇടുന്നു
വീടുപണി നടത്തുന്നു പാവം.
അതിനും ബാങ്കിലെ അടവെത്ര?
പ്രിന്‍സിപ്പലും..ഇന്ടരെസ്റ്റും
കൂട്ടി ഇ.എം.ഐ. എത്ര?
ഈ ജീവിതത്തിനു ഇനി എത്ര
ഇ. എം. ഐ. കൂടി ബാക്കി?
ഇനി അപ്പീലപെക്ഷ നല്‍കുമ്പോള്‍
കാലതാമസമില്ലാതെ
മറു പടി കൊടുക്കാമെന്നു
മനസ്സു പറയുന്നു...
മുപ്പതു നാള്‍ എന്നെ കഴിഞ്ഞു !
2009, മേയ് 10, ഞായറാഴ്‌ച
മരണം ചാര് കസേരയില്‍ ..ചാരി...
"അളിയനെ ഒന്നു കാണാന്‍ പോകണം...അണ്ണനും കൂടി വാ.."
ഒരു സുഹൃത്തിന്റെ ക്ഷണം.
അവന്റെ വണ്ടിയില്‍ കയറി....മെല്ലെ മൂളുന്ന മുരളി നാദം കേട്ടിരിക്കെ..
"അളിയന് ഒട്ടും സുഖമില്ല..ലങ്ഗ് കാന്സരാ..സെകന്ടരി സ്റെജന്നാ പറഞ്ഞത്.."
ഇന്നോ നാളെയോ...അറിയില്ല...പെണ്‍കുട്ടികള്‍ പറക്ക മുറ്റിയിട്ടില്ല..പെങ്ങളും ചെറുപ്പം..
ഇപ്പോള്‍ തന്നെ മൂന്നാല് ലക്ഷമായി..."
സുഹ്രത്തിന്റെ ശോകം മുരളി നാദവും കടന്നു...
"ഇതറിഞ്ഞിരുന്നെങ്കില്‍ ഞാന്‍ വരില്ലായിരുന്നു..എനിക്ക് ഇങ്ങനെയൊക്കെ
ഇരിക്കുന്നവരെ കാണാനുള്ള മാനസിക പക്വത ഇല്ല" എന്റെ സങ്കടം ഇറക്കി വച്ചപ്പോള്‍
അവന്‍ എന്നെ ദയനീയമായി ഒന്നു നോക്കി..
"അണ്ണന്‍ എനിക്കൊരു ബലത്തിനാ വരുന്നത്"
ഞാനൊന്നും മിണ്ടിയില്ല.
വീടെത്തി. സന്ധ്യാ ദീപം മങ്ങി കത്തുന്നു
നിലവിളക്കിന്‍ തിരി എന്തിനേയോ
പിടിക്കാനെന്നവണ്ണം ആളുന്നു..
കടും പച്ച ചായം തേച്ച ഭിത്തിയില്‍ നിഴലുകളുടെ തിര നോട്ടം..
പെങ്ങള്‍..കുട്ടികള്‍..താഴ്ന സ്ഥായിയില്‍ രോഗ വിവരങ്ങള്‍ ...കണക്കെടുപ്പുകള്‍..
മുന്നേ വന്ന ബന്ധുക്കളുടെ യാത്രാ മൊഴികള്‍..
ഒരു മൂലയില്‍ ഞാനും..
ചാര് കസേരയില്‍ ചാഞ്ഞിരിക്കുന്നു ഒരു മധ്യ വയസ്കന്‍
എന്നെ നോക്കി നിലവിളക്കിന്‍ ശോഭ പോലെ ഒന്നു ചിരിച്ചു
ഞാനും.
പരിചയപ്പെടലുകള്‍.. സന്ധ്യക്ക് വോള്‍ട്ടേജ് ഇല്ലാതതിനെപറ്റി ഒരു നീളന്‍ ചര്ച്ച..
അകത്തെ മുറിയില്‍ നിന്നും സുഹ്രത്ത് വന്നു...കസേരയില്‍ ഇരിക്കുന്ന ആളിനോട്
"ഒരെണ്ണം വിടുന്നോ" എന്നൊരു സാങ്കേതിക ചോദ്യം...
"ഓ ..ഇന്നിനി വേണ്ടാ ..നിങ്ങള്‍ക്ക് വേണമെങ്കില്‍ ആയിക്കോളൂ.."
ചിരിചുകൊന്ട് മറുപടി.
"ഇന്നലെ ഇത്തിരി കൂടുതലായിരുന്നു..ഇടത്തെ വാരിയെല്ല് കിഴിച്ച വകയില്‍ കുറെ
പഴുപ്പും ചോരയും പോയപ്പോള്‍ ഒരു ആശ്വാസം..പോകും പോകുമെന്ന് കരുതി
എത്ര നാള്‍ ...." ചെറു ചിരി.
എനിക്കൊന്നും മനസ്സിലായില്ല...രോഗി അകത്തെ മുറിയില്‍ കിടക്കുന്നു
സുഹ്രത്ത് കയറി അളിയനെ കണ്ടു.
എനിക്കാണെങ്കില്‍ കാണാനുള്ള മാനസികാവസ്ഥ ഇല്ല താനും
എങ്ങനെയെങ്കിലും തിരികെ പോകാന്‍ ഞാന്‍ കണ്ണും കലാശവും കാണിച്ചു
"അഞ്ചു പത്തു മിനിറ്റ് കൂടി ഇരി സാറേ എന്നുമല്ലല്ലോ
ചുമ്മാ മിണ്ടീം പറഞ്ഞും ഇരിക്കാന്‍ ഒരു രസം." ചാര് കസേരയില്‍ നിന്നും മറുപടി.
"എന്നാല്‍ ഞാനും അകത്തു പോയി രോഗിയെ ഒന്നു കണ്ടിട്ട് വരാം.." രണ്ടും കല്പിച്ച് ഞാനും ഉറച്ചു.
"അകത്താരും രോഗമുള്ളവര്‍ ഇല്ല. ഈ ഞാന്‍ തന്നെയാ ഈ പറഞ്ഞ രോഗി.
അളിയന്‍ പരിച്ചയപ്പെടുത്തിയപോള്‍ ഒന്നും പറഞ്ഞില്ല അല്ലെ..."
"അളിയന്‍ രോഗത്തെപറ്റി പറഞ്ഞു...ആളിനെ കാണിച്ചില്ല."
ഞാനാകെ പരുങ്ങി.
ഹൊ , വരന്ടിയിരുന്നില്ല.
"സാരമില്ല എനിക്ക് ഫീല്‍ ചെയ്യന്ടാന്നു കരുതി അവന്‍ ...."
അല്ലെങ്കില്‍ ഇതൊക്കെ ഇങ്ങനെ മൂടി വക്കാന്‍ എന്തിരിക്കുന്നു
ജനിക്കുമ്പോള്‍ ചാര്‍ത്തി കിട്ടുന്ന വാടക ചീട്ടുമായി വരുന്നു...
കാലാവധി തീരുമ്പോള്‍ വീടോഴിഞ്ഞേ തീരൂ"....
"ഒരു കൈ വശാവകാശവും ...ഇതിനില്ല.
പിന്നെ സ്വചന്ദ മൃത്യു എന്നൊക്കെ പറയുന്ന
ലോട്ടറി എനിക്കടിച്ചില്ല.
മുജ്ജന്മ പാപമോന്നുമായിരിക്കില്ല...
കുഞ്ഞിലെ ഞാന്‍ ഒത്തിരി തുമ്പികളെ നൂല് കെട്ടി
കല്ലെടുപ്പിചിട്ടുന്റ്റ് ....അതിന്റെ വേദന അന്നറിയില്ലായിരുന്നു
ഇന്നു എനിക്ക് ആ വേദന പലിശ സഹിതം...'
ചിരി മായാതെ ...പക്ഷെ എന്റെ മനസ്സില്‍ എവിടയോ
ഒരു ഉരുള്‍ പൊട്ടല്‍ നടന്നു.
മെല്ലെ എഴുന്നേറ്റ് ആ കൈകള്‍ കൂട്ടി പിടിച്ച്
ഒന്നും പറയാനില്ലാതെ തിളങ്ങുന്ന ആ കണ്ണുകളിലേക്ക് നോക്കി
അങ്ങനെ നില്‍കുമ്പോള്‍
അകത്തെ മുറിയില്‍ പതിഞ്ഞ താളത്തില്‍
ആരുടെയോ തേങ്ങല്‍...
യാത്രാ മോഴിക്കുള്ള വാക്കുകള്‍ തപ്പി പരതുമ്പോള്‍
"ഇനി നമ്മള്‍ക്ക് അവിടെ വച്ചു കാണാം.
ഞാനും ഒന്നു മയങ്ങട്ടെ..."
മെല്ലെ ചാര് കസേരയുടെ അകത്തേക്ക് വളഞ്ഞു...
മരണത്തിന്റെ മടിയില്‍ തല വച്ച്...ഒരു കുഞ്ഞിനെപ്പോലെ...
കഥ കേട്ടുറങ്ങാന്‍..
ഒരു സുഹൃത്തിന്റെ ക്ഷണം.
അവന്റെ വണ്ടിയില്‍ കയറി....മെല്ലെ മൂളുന്ന മുരളി നാദം കേട്ടിരിക്കെ..
"അളിയന് ഒട്ടും സുഖമില്ല..ലങ്ഗ് കാന്സരാ..സെകന്ടരി സ്റെജന്നാ പറഞ്ഞത്.."
ഇന്നോ നാളെയോ...അറിയില്ല...പെണ്‍കുട്ടികള്‍ പറക്ക മുറ്റിയിട്ടില്ല..പെങ്ങളും ചെറുപ്പം..
ഇപ്പോള്‍ തന്നെ മൂന്നാല് ലക്ഷമായി..."
സുഹ്രത്തിന്റെ ശോകം മുരളി നാദവും കടന്നു...
"ഇതറിഞ്ഞിരുന്നെങ്കില്‍ ഞാന്‍ വരില്ലായിരുന്നു..എനിക്ക് ഇങ്ങനെയൊക്കെ
ഇരിക്കുന്നവരെ കാണാനുള്ള മാനസിക പക്വത ഇല്ല" എന്റെ സങ്കടം ഇറക്കി വച്ചപ്പോള്‍
അവന്‍ എന്നെ ദയനീയമായി ഒന്നു നോക്കി..
"അണ്ണന്‍ എനിക്കൊരു ബലത്തിനാ വരുന്നത്"
ഞാനൊന്നും മിണ്ടിയില്ല.
വീടെത്തി. സന്ധ്യാ ദീപം മങ്ങി കത്തുന്നു
നിലവിളക്കിന്‍ തിരി എന്തിനേയോ
പിടിക്കാനെന്നവണ്ണം ആളുന്നു..
കടും പച്ച ചായം തേച്ച ഭിത്തിയില്‍ നിഴലുകളുടെ തിര നോട്ടം..
പെങ്ങള്‍..കുട്ടികള്‍..താഴ്ന സ്ഥായിയില്‍ രോഗ വിവരങ്ങള്‍ ...കണക്കെടുപ്പുകള്‍..
മുന്നേ വന്ന ബന്ധുക്കളുടെ യാത്രാ മൊഴികള്‍..
ഒരു മൂലയില്‍ ഞാനും..
ചാര് കസേരയില്‍ ചാഞ്ഞിരിക്കുന്നു ഒരു മധ്യ വയസ്കന്‍
എന്നെ നോക്കി നിലവിളക്കിന്‍ ശോഭ പോലെ ഒന്നു ചിരിച്ചു
ഞാനും.
പരിചയപ്പെടലുകള്‍.. സന്ധ്യക്ക് വോള്‍ട്ടേജ് ഇല്ലാതതിനെപറ്റി ഒരു നീളന്‍ ചര്ച്ച..
അകത്തെ മുറിയില്‍ നിന്നും സുഹ്രത്ത് വന്നു...കസേരയില്‍ ഇരിക്കുന്ന ആളിനോട്
"ഒരെണ്ണം വിടുന്നോ" എന്നൊരു സാങ്കേതിക ചോദ്യം...
"ഓ ..ഇന്നിനി വേണ്ടാ ..നിങ്ങള്‍ക്ക് വേണമെങ്കില്‍ ആയിക്കോളൂ.."
ചിരിചുകൊന്ട് മറുപടി.
"ഇന്നലെ ഇത്തിരി കൂടുതലായിരുന്നു..ഇടത്തെ വാരിയെല്ല് കിഴിച്ച വകയില്‍ കുറെ
പഴുപ്പും ചോരയും പോയപ്പോള്‍ ഒരു ആശ്വാസം..പോകും പോകുമെന്ന് കരുതി
എത്ര നാള്‍ ...." ചെറു ചിരി.
എനിക്കൊന്നും മനസ്സിലായില്ല...രോഗി അകത്തെ മുറിയില്‍ കിടക്കുന്നു
സുഹ്രത്ത് കയറി അളിയനെ കണ്ടു.
എനിക്കാണെങ്കില്‍ കാണാനുള്ള മാനസികാവസ്ഥ ഇല്ല താനും
എങ്ങനെയെങ്കിലും തിരികെ പോകാന്‍ ഞാന്‍ കണ്ണും കലാശവും കാണിച്ചു
"അഞ്ചു പത്തു മിനിറ്റ് കൂടി ഇരി സാറേ എന്നുമല്ലല്ലോ
ചുമ്മാ മിണ്ടീം പറഞ്ഞും ഇരിക്കാന്‍ ഒരു രസം." ചാര് കസേരയില്‍ നിന്നും മറുപടി.
"എന്നാല്‍ ഞാനും അകത്തു പോയി രോഗിയെ ഒന്നു കണ്ടിട്ട് വരാം.." രണ്ടും കല്പിച്ച് ഞാനും ഉറച്ചു.
"അകത്താരും രോഗമുള്ളവര്‍ ഇല്ല. ഈ ഞാന്‍ തന്നെയാ ഈ പറഞ്ഞ രോഗി.
അളിയന്‍ പരിച്ചയപ്പെടുത്തിയപോള്‍ ഒന്നും പറഞ്ഞില്ല അല്ലെ..."
"അളിയന്‍ രോഗത്തെപറ്റി പറഞ്ഞു...ആളിനെ കാണിച്ചില്ല."
ഞാനാകെ പരുങ്ങി.
ഹൊ , വരന്ടിയിരുന്നില്ല.
"സാരമില്ല എനിക്ക് ഫീല്‍ ചെയ്യന്ടാന്നു കരുതി അവന്‍ ...."
അല്ലെങ്കില്‍ ഇതൊക്കെ ഇങ്ങനെ മൂടി വക്കാന്‍ എന്തിരിക്കുന്നു
ജനിക്കുമ്പോള്‍ ചാര്‍ത്തി കിട്ടുന്ന വാടക ചീട്ടുമായി വരുന്നു...
കാലാവധി തീരുമ്പോള്‍ വീടോഴിഞ്ഞേ തീരൂ"....
"ഒരു കൈ വശാവകാശവും ...ഇതിനില്ല.
പിന്നെ സ്വചന്ദ മൃത്യു എന്നൊക്കെ പറയുന്ന
ലോട്ടറി എനിക്കടിച്ചില്ല.
മുജ്ജന്മ പാപമോന്നുമായിരിക്കില്ല...
കുഞ്ഞിലെ ഞാന്‍ ഒത്തിരി തുമ്പികളെ നൂല് കെട്ടി
കല്ലെടുപ്പിചിട്ടുന്റ്റ് ....അതിന്റെ വേദന അന്നറിയില്ലായിരുന്നു
ഇന്നു എനിക്ക് ആ വേദന പലിശ സഹിതം...'
ചിരി മായാതെ ...പക്ഷെ എന്റെ മനസ്സില്‍ എവിടയോ
ഒരു ഉരുള്‍ പൊട്ടല്‍ നടന്നു.
മെല്ലെ എഴുന്നേറ്റ് ആ കൈകള്‍ കൂട്ടി പിടിച്ച്
ഒന്നും പറയാനില്ലാതെ തിളങ്ങുന്ന ആ കണ്ണുകളിലേക്ക് നോക്കി
അങ്ങനെ നില്‍കുമ്പോള്‍
അകത്തെ മുറിയില്‍ പതിഞ്ഞ താളത്തില്‍
ആരുടെയോ തേങ്ങല്‍...
യാത്രാ മോഴിക്കുള്ള വാക്കുകള്‍ തപ്പി പരതുമ്പോള്‍
"ഇനി നമ്മള്‍ക്ക് അവിടെ വച്ചു കാണാം.
ഞാനും ഒന്നു മയങ്ങട്ടെ..."
മെല്ലെ ചാര് കസേരയുടെ അകത്തേക്ക് വളഞ്ഞു...
മരണത്തിന്റെ മടിയില്‍ തല വച്ച്...ഒരു കുഞ്ഞിനെപ്പോലെ...
കഥ കേട്ടുറങ്ങാന്‍..
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)