Powered By Blogger

2009, ഓഗസ്റ്റ് 30, ഞായറാഴ്‌ച

അപ്പച്ചി.

അപ്പച്ചി അഥവാ അച്ഛന്റെ പെങ്ങള്‍.
സമയം പോലെ മരിക്കാനും ..അസുഖമായി കിടക്കാനും
അവധിക്ക്‌ അപേക്ഷ നല്കി കള്ള ലീവ്‌ ഒപ്പിക്കാനും .. അമ്മാവന്‍ , മുത്തച്ഛന്‍ എന്നിങ്ങനെയുള്ള
പരോപകാര പദവി വൃന്ദങ്ങളില്‍ ഒരു വനിതാ മെമ്പര്‍!

വളരെ അടുത്ത സുഹൃത്ത് കടലേഴും താണ്ടി അവധിക്കു നാട്ടില്‍ വന്നു..
വന്ന പാടെ കുട്ടി നാ മണ പുറം കണ്ട മാതിരി വിശ്രമമില്ലാത്ത" തേരാ പാരാ "ഓട്ടം..
ഓണക്കാലമല്ലേ ഒത്തിരി ഒത്തിരി സാധനങ്ങള്‍ ..പണം ഒക്കെ പല പ്രവാസി സുഹൃത്തുക്കളും
അവരുടെ വീട്ടില്‍ കൊടുക്കാന്‍ കൊടുത്തും വിട്ടിട്ടുണ്ട് ...
കുറെയൊക്കെ കൊടുത്തു..കുറെ ഇനി കൊടുക്കണം
അലക്കൊഴിഞ്ഞിട്ടു വേണ്ടേ കാശി യാത്ര..
കുറെ ശിങ്കിടികളുമായി സദാ കറക്കം...അതില്‍ വേതാളം... എന്ന് വീട്ടുകാര് തന്നെ പേരിട്ടു വിളിക്കുന്ന
കാര്യസ്ഥന്‍ വരെ ഉണ്ട്..കാരണം എപ്പോഴും തോളില്‍ ഈ വേതാളവും കാണും...
അങ്ങനെ പോയി ചങ്ങാതീടെ ദിനക്കുറിപ്പുകള്‍...

ഒരു നാള്‍ ഏഴ് നില പൂട്ടുള്ള പെട്ടി തുറന്നു നോക്കിയപ്പോള്‍ ഞെട്ടിപ്പോയി...
അതില്‍ ആത്മ സുഹൃത്ത് അവന്റെ അമ്മക്ക് ഓണം ഒരുങ്ങാന്‍ കൊടുത്തു വിട്ട
അത്യാവശ്യ പണം കവറിലാക്കി ഇരിക്കുന്നു ...
തിരക്കിനിടയില്‍ കൊടുക്കാന്‍ വിട്ടുപോയി.. ....ഇന്നു പോകാം കൊല്ലത്തിനും അപ്പുറം ഏതോ സ്ഥലം..
വേതാളങ്ങള്‍ ഒന്നിച്ചു കൂടി ..വണ്ടി പുറപ്പെട്ടു ..
അര വഴി ആയപ്പോള്‍ ഒരു മൂഡ്‌...നേരെ "സിവിലിലെക്ക്"അടുപ്പിച്ചു ഒരെണ്ണം വാങ്ങി
സന്ചാരത്തിന് ഒരു ഉഷാര്‍ വേണം...പിന്നെ സൊറ ..കഥകള്‍..
ഒരെണ്ണം കൂടി പിന്നേം വാങ്ങി...
സമയം പോകാന്‍ ഇതിലും നല്ല മാര്‍ഗം ഇനി കണ്ടു പിടിക്കണം..
ഇനി നാളെ ആകാം കൊല്ലം യാത്ര എന്ന് തീര്‍പ്പുണ്ടായി.

നോകിയ എടുത്ത് കൊല്ലത്തുള്ള ചങ്ങാതീടെ അമ്മയെ വിളിച്ചു..
"അമ്മേ ഞാനാ കുട്ടന്റെ ദേരയിലെ കൂട്ടുകാരന്‍...കുട്ടന്‍ കുറച്ചു പൈസാ തന്നിട്ടുന്ട് ഇന്നു കൊണ്ടു വരാന്‍ ഇരുന്നപ്പം അച്ഛന്റെ ഒരേ ഒരു പെങ്ങള്‍ അങ്ങ് മരിച്ചു പോയി.."

അപ്പുറത്ത് നിന്നും സങ്കടങ്ങള്‍...വന്കടങ്ങള്‍..സമാധാനിപ്പിക്കലുകള്‍..
രക്ഷപെട്ടു..നാളെ എന്തായാലും പോയെതീരു...

തിരികെ വീടെത്തി..പതിവില്ലാതെ വീട്ടില്‍ ഒന്നും രണ്ടും പറഞ്ഞു അല്ലറ ചില്ലറ ബന്ധുക്കളും മറ്റും..
എന്തോ പന്തികേടുണ്ട്...
മെല്ലെ വണ്ടിയില്‍ നിന്നിറങ്ങി..അകത്തേക്ക് കേറി..
അച്ഛനെ അമ്മ വീശുന്നു..അച്ഛന്‍ കുഴഞ്ഞു കട്ടിലില്‍..ഒരു ചെറിയ ശ്വാസം...
അമ്മ തേങ്ങി പറഞ്ഞു.."മോനേ ഇത്തിരി മുന്‍പ്‌ കൊല്ലത്തൂന്നോ മറ്റോ ആരോ വിളിച്ചു പറഞ്ഞു
വെട്ടിയാറിലെ അപ്പച്ചി മരിച്ചു പോയി എന്ന്, കേട്ടതും അച്ഛന്‍ തലകറങ്ങി....."

പുറത്തേക്ക് നോക്കി ..വേതാളങ്ങള്‍ അപ്രത്യക്ഷം...
അമ്മയുടെ കയ്യില്‍ നിന്നും വിശറി വാങ്ങി അച്ഛനെ കയ്യില്‍ താങ്ങി വീശി..
ഒരു മകന് , അച്ചന് കൊടുക്കാവുന്ന ഏറ്റവും വലിയ ഓണ സമ്മാനം എന്ന് മനസാ നിരൂപിച്ചു
അങ്ങനെ ഇരിക്കുമ്പോള്‍ നോകിയ ചിലച്ചു...അമേരിക്കയില്‍ നിന്നും അളിയന്‍
"ഡാ..എന്തായാലും ഞാന്‍ വന്നിട്ടേ അടക്കാവൂ..ഒത്തിരി മുട്ട പൊരിച്ചു തന്നിട്ടുള്ള അപ്പച്ചിയാ.."

2009, ഓഗസ്റ്റ് 15, ശനിയാഴ്‌ച

ഒരു പാന്‍റി പുരാണം.


നിന്റെ ജീവിതം വള്ളിയില്ലാത്ത നിക്കര്‍ പോലെ എന്നൊരു നാടന്‍ പ്രയോഗം അല്ലെങ്കില്‍
വള്ളിപോയ നിക്കറും നിന്റെ ജീവിതവും...പരസ്പരം പറഞ്ഞു കളിയാക്കിയിരുന്ന നാടന്‍ നര്‍മം.

നിനച്ചിരിക്കാതെ ഇതങ്ങു സത്യമായാല്‍!

ഇന്നൊന്നുമല്ല..കുറെ വര്‍ഷങ്ങളായി..പക്ഷെ ഇന്നും അതിന്റെ വാങ്ങല്‍ മനസ്സില്‍ കിടക്കുന്നു !

ശബരിമല ..പമ്പ ..പുണ്ണ്യ സ്ഥലങ്ങളില്‍ സ്വാമി ശരണം.. "ഹോട്ടല്‍ " നടത്തി അമ്പേ അപ്പാച്ചി കുഴിയില്‍ പോയ
എന്റെ പാവം സുഹൃത്ത്..കടം കൊടുക്കാനുള്ളവര്‍ ...തിരികെ കിട്ടാനുള്ളവര്‍ ..തരാത്തവര്‍ അങ്ങനെ ഒരു മണ്ഡലകാല തിക്കും തിരക്കും അന്നുണ്ടായി...

പതിനാറയിരത്തെട്ടു ചെക്ക് കേസും...പൊല്ലാപ്പും...ഒന്നും മനപൂര്‍വമല്ലായിരുന്നു ..അയ്യപ്പന്റെ ചില കളികള്‍..
അങ്ങനെ മുങ്ങിയ പ്രിയ സുഹ്രത്ത്‌ ഒരു നാള്‍ പൊങ്ങി!

തല നിറയെ "ബുസിനെസ്‌ " പദ്ധതികള്‍ ..കേട്ടവര്‍ കേട്ടവര്‍ ..ഞെട്ടി തരിച്ചു പോയി..
ഇവനാര് 'ദിരുഭായിയോ" രത്ത്നോ " മിത്തലോ" ???

അതില്‍ ഒരു സംരംഭത്തിന് ഞങ്ങളും പച്ച കൊടി കാട്ടി...റെടി മെയ്ഡ്‌ " കട.
ആണിനും പെണ്ണിനും അണിയാന്‍ എന്ത് വേണോ അതെല്ലാം...നാട്ടിലില്ലാത്ത കടയായിരിക്കണം..
പിന്നെ ആലോചനകള്‍...ആരോ കടം കൊടുത്ത മൂലധനം"! കാല്‍ ഭാഗം ആലോചനയില്‍ തീര്‍ന്നു
ബാക്കി കൊണ്ടു യാത്രകള്‍ ...എറണാകുളം ...കോയമ്പത്തുര്‍...തിരുപ്പൂര്‍...

മിച്ചമുണ്ടായിരുന്നത് കൊണ്ട്‌ കടയുടെ ഉല്‍ഖാടനം കൊഴുപ്പിച്ചു...സിനിമ താരത്തിനൊപ്പം
ഒരു ദിവസം ....അല്‍പ സ്വല്പം കടം വാങ്ങിയായാലും എല്ലാം ഭംഗി!
ഞങ്ങളുടെ കാര്യങ്ങള്‍ അതിലും...

ഒന്നു രണ്ടു കൊല്ലം വല്ലചാതീം കഴിഞ്ഞു ...
കട പൊട്ടി..
പിന്നേം പൊല്ലാപ്പ്‌ ...ഇത്തവണ ഒരു കൂര ഉണ്ടായിരുന്നതും തല്‍കാലം ഒന്നു കൈമാറ്റം ചെയ്തു...

വാടക വീട്ടിലേക്ക്‌ ...ചില്ലറ സാധനങ്ങള്‍...കടയില്‍ മിച്ചം വന്ന തുണി..മണി..ഒക്കെ വാരി കെട്ടി..
കൂട്ടത്തില്‍ തിരുപ്പൂര്‍ സ്പെഷിയല്‍ തൂക്കി വാങ്ങിയ" ജട്ടി ..പാന്‍റി.."

ഇനി ഓടിപ്പോയാലും അതില്ലാതെ വേണ്ട. !!

നാളുകള്‍ കഴിഞ്ഞു ..വാടക വീടുമായി ഇണങ്ങി ...
ഒരു ചെറിയ സോഡാ ഫക്ടരിയുമായി നിത്യ ചെലവുകള്‍ നടത്തി പോക വാറെ
ഒരിക്കല്‍ തന്റെ എല്ലാമായ അമ്മായി അപ്പന്‍ രാവിലെ വീട്ടില്‍ വന്നു..
മകളെ ..കൊച്ചുമക്കളെ ഒന്നു കാണാന്‍..പലഹാര പൊതിയും..മരുമോന് ഒരു ഹെര്‍കുലിസ് പൈന്റും...

കഥയായി..തമാശയായി..സമയം പോയി..
വെള്ളം തീര്‍ന്നു..
"രാധേ മോളെ ഇച്ചിരി വെള്ളം ഇങ്ങെടുത്തോ " അച്ഛന്‍

കേട്ട പാതി രാധമോള്‍ ഒരു മഗ്ഗില്‍ വെള്ളവുമായി എത്തി...ദാ" എന്ന് പറഞ്ഞതും.....

ഇടിവെട്ട് ഏറ്റ മാതിരി ഒരേ നില്‍പ്‌...
മുത്തച്ചനും കൊച്ചു മക്കളും...ഇതി കര്‍ത്തവ്യ മുടര്‍ ..ഇനി വല്ല അപസ്മാരവും..

രാധമോള്‍ മെല്ലെ കണ്ണുകൊണ്ട് പ്രാണ പ്രിയനേ വിളിച്ചു..
അടുത്ത് ചെന്ന പ്രിയനോട് ....മെല്ലെ പല്ലു കടിച്ച്....
"തിരുപ്പൂരില്‍ നിന്നു തൂക്കി കെട്ടി കൊണ്ടു വന്ന സാധനമാ ഇട്ടത്...മൂന്നെണ്ണം ഇട്ടു നോക്കി അരയില്‍ നില്കുന്നില്ല...നാലാമത്തെ ഇട്ടപോഴാ അച്ഛന്‍ വിളിച്ചത്...ദേ കാല്‍ ചുവട്ടില്‍ കെടക്കുന്നു..."

നടക്കാനും ഇരിക്കാനും വയ്യാതെ രാധ രാധ മാത്രമായി...അങ്ങനെ ..നില്‍കുമ്പോള്‍..
ബിസ്സിനസ്‌ പൊളിഞ്ഞൊരു ചങ്ങാതി തിരുപ്പൂരിലെ ഇടുങ്ങിയ വഴികളിലൂടെ അലയുകയായിരുന്നു...
സാധനം വാങ്ങിയ കട അന്വേഷിച്ച്........
ഈ ജീവിതമെനിക്കെന്തിനു തന്നു ആണ്ടി വടിവോനെ...

2009, ഓഗസ്റ്റ് 4, ചൊവ്വാഴ്ച

ഷഡ്ഡികളുടെ ആഗോള മാന്ദ്യം

വെറും ചുമ്മാ അങ്ങ് പറയുന്നതല്ല . "ഫോബ്സ് ഇന്ത്യ " നടത്തിയ എക്സിറ്റ്‌ പോളാണ്!

നേരെ ചൊവ്വേ ഊരി നോക്കി കണ്ടോ അതോ മനക്കോട്ട കെട്ടിയതോ ...അതോ അയയില്‍ തൂങ്ങുന്നത്
ഒളിച്ചും പാത്തും നോക്കിയതോ..
എന്തായാലും കണ്ടെത്തല്‍ ഉശിരന്‍...

ഈ മാന്ദ്യകാലം ഷഡ്ഡി കളുടെ കഷ്ടകാലമാത്രേ ..അല്ലെങ്കിലും ആണുങ്ങള്‍ കട്ട തേഞ്ഞു കമ്പി വെളിയില്‍ വരുന്നതു വരെ
ആകെയുള്ളത്‌ നൂറ്റൊന്ന് ആവര്‍ത്തികുമല്ലോ!
ഇപ്പോള്‍ അതിനും ഗതിയില്ലാതായിരിക്കുന്നു പോലും..വേണമെങ്കില്‍ എന്നല്ല നിശ്ചയമായും വേണ്ട എന്ന് വക്കാന്‍ പറ്റിയ ഐറ്റം ! ഈ ഇല്ലായമ്ക്കിടയില്‍ അതിനിനി വേറെ പണം കണ്ടെത്താനോ?
ആണുങ്ങള്‍ അങ്ങനെ ചിന്തിക്കുമ്പോള്‍

ഒരു മാന്ദ്യവും എല്കാതെ നമ്മുടെ നാരീ മണികള്‍ ആവശ്യത്തില്‍ കൂടുതല്‍ വാങ്ങികൂട്ടുന്നുണ്ട് പോലും...ആടംബര പട്ടികയില്‍ നിന്നും ആവശ്യ പട്ടികയിലേക്ക് മാറ്റിയിട്ടില്ലത്രേ.... (മുടിയാന്‍ നേരത്ത് മുട്ടിട്ടാല്‍ നില്‍ക്കുമോ?)

അയയില്‍ നോക്കിയാല്‍ അറിയാം ഊരിലെ പഞ്ഞം!!