Powered By Blogger

2009, ഫെബ്രുവരി 8, ഞായറാഴ്‌ച

മാര്‍ക്സ് മെലിഞ്ഞാല്‍.

മാര്‍ക്സ് മെലിഞ്ഞാല്‍ പണ്ടൊക്കെ പരമാവധി ഒരു എന്ഗല്സ് അല്ലെങ്കില്‍ ഒരു ലെനിന്‍..രൂപാന്തര പ്രാപ്തിയായാലും..ഒന്നോ രണ്ടോ ഇ .എം.എസ്..അതിനപ്പുറമൊന്നും ഒരു പരിണാമ സിധാന്തകാരനും ഒന്നും ചിന്തിച്ചു കാണില്ല!

ഇവിടിപ്പം ദേ കെടക്കുന്നു .. താടി..മുടി ഒരു വശത്തേക്ക് ..മീശ വായിലേക്ക്..നര..ഭാവഹാവാദികള്‍ ..ഇങ്ങനെയും ഒത്തു ചേരുമോ..ആരോ പറയുന്നു പരിണാമ സിധ്ധാന്തത്തിലെ ആദ്യത്തെ കണ്ണിയാണെന്ന്..ഹോമോ സാപ്പിയന്റെ തലതൊട്ടപ്പന്‍ ..കുരങ്ങന്‍ ആണെന്നും..കുരങ്ങന് താടി ..മുടി..കണ്ണാടി..ഒക്കെയുണ്ടായിരുന്നു എന്നും!

ശിവനെ ..ചുമ്മാതല്ല ഏതൊക്കെയോ കണ്ണാടി കടക്കാര്‍ കുരങ്ങിനെ കണ്ണാടി വച്ചു പരസ്യബോര്‍ഡുകള്‍ വഴി നീളെ സ്ഥാപിച്ചത്. വരാന്‍പോകുന്ന കാര്യം അവര്‍ മുന്പേ കണ്ടു. ഓടുന്ന പട്ടിക്ക് ഒന്നേകാല്‍ അടി മുന്പിലെന്നാ..

വേറൊരാള്‍ പറയുന്നു.. സാഹിത്ത്യ നഭോ മണ്ഡലത്തിലെ വെള്ളി നക്ഷത്രമാ..അക്ഷരങ്ങളുടെ അവസാനമില്ലാത്ത ആശയ കൂട്ടായ്മയില്‍ ലോകത്തെ കീഴ്മേല്‍ മറിക്കുന്ന ബൌധിക സംത്രാസങ്ങളുടെ അപാരമായ അപനിര്‍മിതിയുടെ പുനരഖ്യായകന്‍..

ഇനിയും ഒരാള്‍ പറയുന്നു ...ആഗോള വല്‍ക്കരണ കാലത്തെ ച്യുതികള്‍ അപ്പാടെ മാറ്റാന്‍ ധര്മാസംസ്ഥാപനാത്മായ..

ചക്കാളത്ത്തി പോരാട്ടത്തില്‍ പുരം കത്തുന്നു....പുരയിലുള്ളവര്‍ വെന്തു ചാകുന്നു..വൃദ്ധ ശാപം..കുലം മുടിക്കുന്നു ...അഭയമില്ലാത്ത്ത ആത്മാവിനെ അടക്കിയിരുത്താന്‍ മന്ത്രവാദങ്ങള്‍ ഒന്നും ഫലിക്കാതെയാകുന്നു..

താന്ത്രികം..മാന്ത്രികം..മാട്ട്..മാരണം..ആകെ മന്ത്രവാദപ്പുരയിലെത്തിയ പ്രതീതി..എല്ലാ യാഗങ്ങളും ഒടുങ്ങുംപോള്‍..യാഗപ്പന്തലും കത്തും...പ്രേതങ്ങള്‍ ഇനിയും..അവശേഷിക്കും...

പിന്നെയും രൂപാന്തര പ്രാപ്തരായി..ഒടിയന്റെ വേഷം മാറല്‍ പോലെ..

ഗതിയില്ലാത്ത നമ്മുടെ ആത്മാവുകള്‍ ഒന്നിലും രൂപം മാറാന്‍ കഴിയാതെ അവസാനം ഈ പൂര്‍വികന്മാരോടെ പറയും..

വാലില്ലാത്തവര്‍ നിങ്ങളെറിഞ്ഞാല്‍ ..വാലും പൊക്കി കൊണ്ടോടും..

2009, ഫെബ്രുവരി 4, ബുധനാഴ്‌ച

പനി മനസ്സ്.

പിതാമഹന്മാരുടെ താവഴി സ്വത്ത്...അച്ഛന് കിട്ടിയത് കാല് നീട്ടി വളഞ്ഞു പുളഞ്ഞു കിടക്കാന്‍ ഒരു ചാര് കസേര.

നരച്ച കാലും കൈയും ..കാപ്പി കമ്പില്‍ കോര്‍ത്ത പിഞ്ഞിയ കാന്‍വാസ് തുണി..ആകമാനം ഒരു പഴന്ച്ചന്‍ മട്ടും മണവും .. മാതിരിയും..എന്നാലോ അതിലിരിക്കാന്‍ അടിപിടി കയ്യാംകളി...അലസന്മാരെ വാര്‍ത്തെടുക്കുന്ന ഒന്നാംതരം മൂശ!

ചൊട്ടയിലെ എന്റെ സിംഹാസനം ..വളര്‍ന്നപ്പോഴും..മുതിര്‍ന്നു എന്ന് മറ്റുള്ളവര്‍ പറയുമ്പോഴും..
കുഞ്ഞും നാളിലെ അടിപിടി അതിലിരിക്കാന്‍ ..ബാലരമ വായിക്കാന്‍ പെങ്ങളുമായി..പിന്നെ ക്യു നില്ക്കുന്ന അച്ചനും അളിയനും ഒക്കെയായി..

വരാന്തയുടെ ഓരം ചാരി ഈ മൂപ്പിലാന്‍ വിശ്രമിക്കുമ്പോള്‍, ഇതിലിരുന്നു വിശ്രമിക്കാത്തവര്‍ ആരുമില്ല! വരുന്നവരും പോകുന്നവരും സ്വന്തം ഭാരം ഇളയ്ക്കുന്ന ഒരു ചുമടു താങ്ങി..ആ റോള്‍ എനിക്ക് ഒട്ടും ഇഷ്ടപെട്ടില്ല .

താങ്ങിയെടുത്ത് ചാവടി മൂലയില്‍ കുടി വച്ചു..ഹാവൂ ..മൂപിലാനും സന്തോഷം..കാലം പോകവേ പെങ്ങള്‍ ..അമ്മയായി...അമ്മൂമ്മയായി...അച്ഛന്‍ ഈ സ്വത്ത് എനിക്ക് തന്നിട്ട് കാണാ മറ, ഓര്‍കാ മറ കൂട് വിട്ടു പോയി...ഏതോ ചാര് കസേരയില്‍ അലസ നിദ്രയിലാകാം..

ആരും ഇരിക്കാനില്ലാതായപ്പോള്‍ മൂപിലാനും സങ്കടം...ഒരു നാള്‍ നോക്കിയപ്പോള്‍ എലിവാലന്‍ പൂച്ച ..കുടച്ചക്രം പോലെ ചുരുണ്ട് ..മഹാസമാധിയില്‍ ! നേരിയ കൂര്‍കം വലി..മെല്ലെ പമ്മി പതുങ്ങി ചെന്നു ചെവിയില്‍ പിടിച്ചതും..ഞെട്ടി അലമുറയിട്ടു അടുക്കളയിലേക്ക് ...പോയ വഴിയും കിടന്ന വഴിയും എല്ലാം ..മത്തിയുടെ മണം! രാവിലെ മീന്‍ വെട്ടുന്നിടത്ത് കണ്ടിരുന്നു, വയറു നിറഞ്ഞപ്പോള്‍ അതിനും വിശ്രമിക്കാന്‍ ഈ പാവം ചാര് ശീലന്‍.
ഞാനീ പ്രായമെത്തിയതും.........
പനി ..ജലദോഷം ..ഇടവപാതി പോലെ ഇട മുറിയാതെ മുതല കണ്ണ് നീര്‍ വീഴ്ത്തി...മൂക്കിലൂടെ അരുവി ഒഴുകിയൊഴുകി..ആരും അടുക്കാത്ത ..ഒന്നിന്റേയും മണം ..രുചി ഒന്നുമില്ലാതെ..ചുമ്മാ ഒരു ജീവനുള്ള മനുഷ്യക്കോലമായി..ഇടക്കിടെ തുമ്മി തുമ്മി..ഈ ചാര് കസേരയില്‍..പൂര്‍വ ജന്മങ്ങളിലെക് ഊളിയിട്ട് ..ഈ കസേരയുടെ ഓര്‍മ്മക്കുറിപ്പുകള്‍‍ മനസാ നിരൂപിച്ച് ...ഇങ്ങനെ കിടക്കുമ്പോള്‍ ...നെറ്റിയില്‍ വെള്ള പഞ്ഞി പൊതിഞ്ഞു അതിന്മേല്‍ തണുത്ത വെള്ളം നനച്ച് തൂവെള്ള ചിറകുവീശി പനിയുടെ മാലാഖമാര്‍ എനിക്ക് ചുറ്റും പറന്ന് നടക്കുന്നു.

പണ്ടേ ഭാര്യ പറയും അവളെക്കാള്‍ എനികിഷ്ടം ഈ കസേരയാണെന്നും.".ഇതില്‍ കിടന്നു ഈ മനുഷ്യന്‍ കൈ കൊണ്ട് മേയ് തൊടാതായെന്നും"..."അച്ഛന്‍ ജനിച്ചപ്പോഴേ കൂടെ കൂടിയതാ ഈ കസേരയെന്നു " ഇതില്‍ കിടന്നു കൊണ്ട് മകളുടെ വഹ മറ്റൊരു കമന്റ് ..

ഈ പനി മനസ്സ് എന്നും ഉണ്ടായിരുന്നെന്കില്‍ ..ഈ കസേരയില്‍ കിടന്നിങ്ങനെ കിനാവ് കാണാമായിരുന്നു. എന്ത് രസം..കൈത്തോടിന്‍ കരയില്‍ കാട്ടുചേമ്പും പൂ കൈതയും..കഥ പറഞ്ഞു പറഞ്ഞു ഒഴുകുന്ന തോട്ടില്‍, നെറ്റിയില്‍ കുറിയുമായി ഇടക്കിടെ എന്നെ നോക്കുന്ന മാനത്താന്‍ കണ്ണി മീന്‍ ...മറു കര തേടുന്ന പുളവന്‍ ..വെള്ളത്തില്‍ വന്ചി തുഴയുന്ന ആശാന്‍..നീലാകാശം പോലെ പരന്നുകിടക്കുന്ന പച്ച പാടം...വരമ്പില്‍ ചാടി കളിക്കുന്ന തവള കുട്ടന്മാര്‍..

തോള്‍ സന്ചിയും തൂക്കി വള്ളി നിക്കറും പുള്ളി ഉടുപ്പും ..കാലില്‍ വെള്ള ചെരുപ്പും..കയ്യില്‍ കാക്ക തണ്ടും..ഒരു കയ്യില്‍ അച്ചന്റെ ചൂണ്ടു വിരലിന്റെ അറ്റവും....പൊടി മൂടി കിടക്കുന്ന ഓര്‍മയുടെ വഴിത്താരകള്‍ എന്റെയോ..പനിയുടെയോ..അതോ ഈ കസേരയുടെയോ...

2009, ഫെബ്രുവരി 1, ഞായറാഴ്‌ച

കുട്ടന്‍ പിള്ള അദ്യം

മീശ കൊമ്ബനൊ, പിടിയോ, മോഴയോ എന്നൊന്നും നമുക്ക് തരം തിരിക്കാന്‍ പറ്റില്ല. അതങ്ങനെയാ , താഴേക്ക് തൂങ്ങി ചറ പറ മഴ പോലെ ഇട മുറിഞ്ഞു ഇടക്ക് കനത്ത്.. കൊള്ളിയാന്‍ പോലെ ഇടക്കിടെ നരയും..അതിന് താഴെ വെറ്റില കറ പുരണ്ട അട്ടഹാസ ചിരിയും ..ടാറ് വീപ്പയില്‍ കല്ലിട്ട പോലെ ഒച്ചയും!

കൈയും മെയും റോഡു നന്നാക്കുന്ന അമ്മാവന്‍ വണ്ടിയുടെ പോലെ ..എന്തിനേയും തറയില്‍ ഉറപ്പിക്കാന്‍ പോന്ന ഭാരോദ്വഹന ശേഷിയോടെ..കാലുകള്‍ മുല്ല വള്ളി പടര്‍ന്ന തേന്മാവിന്‍ തടി പോലെ..വെരിക്കോസ് വയറിങ്ങുകള്‍ ചുറ്റി പിണഞ്ഞു.. നഖങ്ങള്‍ പോലും കണ്ടാല്‍ കുഞ്ഞുങ്ങള്‍ താനേ മരുന്ന് കുടിക്കുമായിരുനു!!

ഇതാണ് കുട്ടന്‍ പിള്ള അദ്യം. കണ്ണുകളെ വര്‍ണിക്കാന്‍ ചുമപ്പു പോരാ ..ശരീരത്തെ പൊതിയുന്ന രോമാന്ച്ച കഞ്ചുകം കാശ്മീരി ഷാള് പോലെ....എന്നാലോ സഹൃദയനും സര്‍വോപരി വിശാലമനസ്കനും. എന്ത് കൊടുത്താലും വാങ്ങും..വലിപ്പ ചെറുപ്പമില്ല..അമ്പലത്തിലെ ഉത്സവമായാല്‍ ..ലൈബ്രറി വാര്ഷികമായാല്‍..അദ്യം ആദ്യമെത്തും..പിരിവിന്റെ കുറ്റി കൈപ്പറ്റും. പിന്നെ പോലീസ് മുറയില്‍ ഒന്നു നോക്കി മെല്ലെ തിരിഞ്ഞു നേരെ ഒരു പോക്കാണ്..പട്ടകട ..കാപ്പിക്കട..പെട്ടിക്കട അങ്ങനെ കടയായ കടയെല്ലാം തനിക്ക് സ്വന്തമാക്കി കുറ്റിയും തീര്‍ത്ത് , കുറ്റി ചുവടും മാന്തി..മിച്ചമുള്ളത് കൊണ്ടു പറ്റും തീര്‍ത്ത്..

അങ്ങനെയിരിക്കെ അദ്യത്തിനു പ്രമോഷന്‍ കിട്ടി."ഹേട്‌" വച്ചു. തോളില്‍ മൂന്നു വെള്ള പ്രാവുകള്‍..

ഉള്ളകാലം എമ്മാന്‍ മാരുടെ..അവരുടെ കുഞ്ഞു കുട്ടി പരാധീനങ്ങളുടെയൊക്കെ വെല്‍ഫയര്‍ ആപ്പീസര്‍ മാത്രം ആയിരുന്നത് കാരണം വകുപ്പും വക്കാണവും എഴുതിപ്പിടിപ്പിക്കുന്ന വിദ്യ ഒന്നുമേ തരപ്പെട്ടില്ല. തന്നെയുമല്ല കുഞ്ഞിലെ ഈ കൂര്‍മ്പന്‍ നിക്കറിന്റെയും ..കാക്കി ഉടുപ്പിന്റെയും ..കാലില്‍ കെട്ടുന്ന വാഴക്കച്ചിയുടെയും രക്ഷാ കവചം ഉണ്ടായിരുന്നത് കാരണം ..മാതൃ ഭാഷ ..പോലീസ് ഭാഷ മാത്രമായി മാറി. പോലീസ് സാഹിത്ത്യത്ത്തിലോ ..ഉലകുട പെരുമാളും! ഒരു വിളി വിളിച്ചാല്‍ ഒന്നേമുക്കാല്‍ മേനി!!

പ്രമോഷന്‍ തന്നെ വല്ലാതെ കുഴക്കുമെന്നൊന്നും ആദ്യത്തിനു തോന്നിയുമില്ല. എന്നാല്‍ ചാര്‍ജ് ആയപ്പോള്‍ സംഗതി കുടുക്കായി..പിന്നെ പണി പഠിയ്ക്കാന്‍ കൂട്ടത്തില്‍ അറിവുള്ളവനെ, തന്റെ താഴെ ഉദ്യോഗം ഭരിക്കുന്നവനെ നമ്പി ..അന്പിനായി കേണു. പണി പഠിപ്പിക്കുന്നത് കാരണം എന്നും വൈകുന്നേരത്തെ തിരുവത്താഴം രണ്ടു പേരും ഒന്നിച്ചായി. എന്തും ..അമ്പിളി മാമനെപ്പോലും..ചോദിച്ചെ വാങ്ങൂ എന്നുള്ള നിര്‍ബന്ധബുദ്ധി ഉണ്ടായിരുന്ന കാരണം ..അടുത്തുള്ള ചാരായ ഷാപ്പിലാക്കി പഠനവും. നേരെ കേറി ഇരുന്നൊന്നു മൂരി നിവര്‍ന്നു .കൂനി കൂടി നില്ക്കുന്ന " സപ്പ്ളെ " പൈയ്യനോട് കണ്ണുരുട്ടി ..താഴെ പണിയുന്ന എന്നാലിപ്പോള്‍ ഗുരുവായ , തന്റെ വഴികാട്ടിയെ ചൂണ്ടി.."ഇദ്ദേഹത്തിനു ഒരു ഗ്ലാസും മൂന്നു താറാം മുട്ട പുഴുങ്ങിയതും..എനിക്ക് അരഗ്ലാസും ഒരു മുട്ടയും." സാമഗ്രികള്‍ വന്നു...മറഞ്ഞു..അടുത്ത ഓര്‍ഡര്‍ "ഇദ്ദേഹത്തിനു ഇനി ഒരു ഗ്ലാസും രണ്ടു മുട്ടയും..എനിക്ക് കാല്‍ ഗ്ലാസും ..മുട്ട വേണ്ട!"

..ഗുരുവിലും കുറഞ്ഞിരിക്കണം ശിഷ്യന്‍..പോലീസിന്‍റെ ഗുണപാഠം "എല്ലാക്കാര്യത്തിലും" അതാണല്ലോ!
അത്താഴം കഴിഞ്ഞു ഷാപ്പ്‌ കാരന്റെ ബീഡി പൊതിയില്‍ നിന്നും രണ്ടു ബീഡി അറസ്റ്റു ചെയ്തെടുത്ത് , ഒന്നു ഗുരുവിന്റെ ചുണ്ടില്‍ പിടിപ്പിച്ച് തീപ്പെട്ടി ഉരച്ച് കത്തിച്ചതിനു ശേഷം മാത്രം അദ്യം ....
പണത്തിന്റെ അല്ലെങ്കില്‍ അതിന്റെ പര്യായം പോലും ഉരിയാടരുതെന്നു ഷാപ്പുകാരനും നന്നേ അറിവുള്ളതാണല്ലോ.

കഠിനമായ ജോലി ..ജോലി തന്നെ..അടി പിടി..കത്തികുത്ത്..വീട്ടില്‍ പോയിട്ട് , ചിന്ന വീട്ടില്‍ പോലും ഒന്നു പോകാന്‍ പറ്റിയില്ല.
അങ്ങനെയിരിക്കെ സ്വന്തം അളിയന്‍ തെരക്കിയിറങ്ങി..തമ്മില്‍ കണ്ടു മുട്ടി.."എന്നതാ അളിയാ വീടും കൂടുമോന്നും വേണ്ടയോ?" ചോദ്യം കേട്ടിട്ട് അദ്യം "ഞെട്ടില്ലാ വട്ടെലയാ അളിയാ..ഈ പണി. " എമ്മാന്മാര്‍ക്ക് ഇതു വല്ലോം അറിയണോ..അവര്‍ക്കെപ്പോഴും വീട്ടിലും കാട്ടിലും ഒക്കെ പോകാം..നമ്മള്‍ ഒരുമാതിരി..കാള കെടക്കും കയറോടും എന്ന മാതിരിയാ.." ഒന്നും രണ്ടും പറഞ്ഞു അളിയന്‍ ആകാംഷ മറച്ചു വച്ചില്ല "ല്ലതു വല്ലോം ഉണ്ടോ അളിയാ ച്ചിരി, ഗുന്മാനാന്നാ തോന്നുന്നേ"..അളിയന്റെ സങ്കടം ആദ്യത്ത്തിനും മനസ്സിലായി..പക്ഷെ എങ്ങനെ ഡ്യൂടി മറന്നു കുടിക്കും..കയ്യില്‍ ഒന്നും ഇരിപ്പുമില്ല.. ഒഴിവു കഴിവ് പറഞ്ഞു വിടാനും വയ്യ.."എന്നാ പറയാനാ അളിയാ ഇന്നലെ ഒരു സെന്റ് ഓഫ് പാര്‍ടി, നോക്കണേ എമ്മാന്‍ മാരെല്ലാം നിരന്നിരിക്കുന്നു..നമുക്കൊരെണ്ണം വിടണമെങ്കില്‍ അവരോന്നൊഴിയണം അതിന് കാത്തിരുന്ന് കാത്തിരുന്നു ..സാധനം തീര്‍ന്നു..കൊക്കിരിക്കും കുളം പറ്റും" കടം കഥയോ..പഴമോഴിയോ ..പര്യായ പദ പ്രയോഗമോ ..ആദ്യത്ത്തിനതൊന്നും പിടിയില്ല..എന്തായാലും സംഗതി കുറിക്കു കൊണ്ടു..അളിയന്‍ വന്ന വഴിയേ തിരുമ്പി പോയാന്‍..

ചിന്ന വീടരും മറ്റേതോ എമ്പോക്കിയുമായി എന്തോ ശകലം ..പരേഡും പരിപാടീം തുടങ്ങി എന്നരിന്ജ് കോപാക്രാന്തനായി ഇല്ലാത്ത ലീവ് ഉണ്ടാക്കി അവിടെയെത്തി അദ്യം. ചോദ്യം ചെയ്യല്‍ തുടങ്ങി ..പ്രതി ഒന്നും ഏല്‍ക്കുന്നില്ല .."ലാത്തി കുത്തി കയറ്റി കളയും ഞാന്‍ " അദ്യം സഹി കെട്ട് പറഞ്ഞു.."അയ്യോ..ഇതിലും ഭേദം അതാ" എവിടെയോ ചൂണ്ടിക്കൊണ്ട് പ്രതി അത് പറഞ്ഞതും ..അദ്യത്തിനു കണ്ണില്‍ ഇരുട്ട് കയറി..രണ്ടു ഗസ്സും..ആറ് താറാം മുട്ടയും ..മിന്നി മറഞ്ഞു..

പഠിച്ച പാഠം എല്ലാം മറന്നു..എല്ലാം ഈ മുടിഞ്ഞ പ്രമോഷന്‍ കാരണം..അല്ലെങ്കില്‍ എന്നും രാത്രി ബീറ്റെന്നും പറഞ്ഞ ഇവളുടെ കൂടെ ഒന്നുറങ്ങി എഴുന്നെല്‍ക്കുമായിരുന്നു..അന്നൊന്നും ഈ പരാതിയും കേട്ടിട്ടില്ല..

തോളിലെ മൂന്നു വെള്ള പ്രാവുകള്‍ കുറുകി..അപ്പോള്‍ അദ്യം മനസ്സില്‍ കരുതി.."കാക്ക തേടി , കുംബളത്ത്തി കൊണ്ടുപോയി!"

2009, ജനുവരി 25, ഞായറാഴ്‌ച

സ്വാമി കുപ്പക്കുഴി.

സമാധാനമില്ലാതവരുടെ സമാധാന മാര്‍ഗമോന്നുമല്ല ഈ സ്വാമി. ഇളം കാറ്റില്‍ ഇളകിയാടുന്ന മേല്മുണ്ടിനടിയില്‍ ഒളിപ്പിച്ച ..കീഴ്മുണ്ടിനകത്തെ ആശ്വാസവുമല്ല. തിരുനെറ്റിയില്‍ വരഞ്ഞ ചെമ്പൊട്ടു തിലകവുമല്ല. ഉരുണ്ട കണ്‍ കോണുകളില്‍ പിടയ്ക്കുന്ന കാമനകളെ ഉണര്തുവാനുള്ള മന്ത്രവുമില്ല...സാംബ്രാണി തിരി കത്തുന്ന നേര്‍ത്ത സുഗന്ധത്തില്‍ മുനിഞ്ഞു കത്തുന്ന നെയ് വിളക്കിന്റെ അരണ്ട വെളിച്ച്ചത്ത്തില്‍ ഉണര്‍ന്നു വരുന്ന അദ്വൈത ഭാവവും ..ഭജനയില്‍ ഇളകിയാടുന്ന ..മുടിക്കെട്ടുമില്ല..നാരീ പൂജയും ..നാഭീ പൂജയും വശമില്ല.

പിന്നെയോ..ആധുനിക ശാസ്ത്രവും മനുഷ്യ മീമാംസയും തമ്മിലൊരു ആധ്ധ്യാത്മിക സമോവായം!!
റാണി ഉറുമ്പിന്റെ കാമ പൂര്‍ത്തി ഇല്ലാത്ത ഉല്പാദന ക്രിയകള്‍ ..സ്വയംഭൂ ആയ ഉറുമ്പിന്‍ കുഞ്ഞുങ്ങള്‍...അതിനിടയില്‍ റാണിയെ പ്രാപിക്കാന്‍ അറിയാതെ പോലും ശ്രമിച്ചാല്‍ പാവം സൈനികന്‍ ഉറുംബിനെ ഗുണ്ട ആക്ട്‌ പ്രകാരം അകത്താക്കി ..ഉരുട്ടി ..ചാറെടുത്ത് ..കക്കയം ഡാമില്‍ തള്ളുമത്രേ മറ്റു സൈന്ന്യങ്ങള്‍!!

ഇന്നലെയും ഇതു പോലൊരു ആഖ്യാനം ഞങ്ങളുടെ വല്ല്യകുളതും നടന്നതായി ഏടില്‍ കാണുന്നു.

എടിലെ പശു പുല്ലു തിന്നില്ല.. എന്നാലോ ..പുല്ലുമില്ല പശുവുമില്ല.
ഒരു പാവം ശുദ്ധ ഗതിക്കാരന്‍ ശിന്കിടി അല്ലെങ്കില്‍ ഉപയോഗ ക്രിയ കൊണ്ട് സ്വാമി പാദം ആയി തീര്‍ന്ന പുരുഷ രത്നം ..കഥ!

നാളേറെയായി നമ്മുടെ കുഞ്ഞിരാമന് ജീവിത പ്രാരാബ്ധങ്ങള്‍ ഒന്നുമില്ലാ കാലം. ഒരുചായക്കട..അവിടെ വിറകു കീറല്‍ പിന്നെ...സമോവര്‍..സുഖിയന്‍..ബോണ്ടാ..പലഹാരങ്ങള്‍ പലവിധം..ഒപ്പം..മടക്കുസാന്‍ മധുര സേവ പരുവം , ചായക്കട പിള്ള ചേട്ടന്റെ ഭാര്യ ..നിത്ത്യ യൌവന തൈല ചാര് ലേപന ശീല....രാജമ്മ ഇച്ചേയിയുമ്!! ച്ചാല്‍ ഒന്നും രണ്ടും മൂന്നും പറഞ്ഞു കുഞ്ഞിരാമാനുമായി .അങ്ങടന്ഗ് അടുത്ത്..ഇത്തിരി വശായി. എന്താ കഥാ ..

കീഴ്മേല്‍ മറിഞ്ഞു സദാചാരം..പിള്ളച്ചേട്ടന്‍ അരയില്‍ തിരുകിയ ബീഡി ഒരെണ്ണം എടുത്തു സമോവറിന്റെ കീഴില്‍ കാട്ടി കത്തിച്ചു..ആരോ കൊണ്ടു കൊടുത്ത മൂലവെട്ടി മൂന്നെണ്ണം ഒന്നിച്ചു വീശി..കാലെടുത്തു ബെന്ചില്‍ വച്ചു ..കെട്ട മുറി ബീഡി ചെവി പുറകില്‍ തിരുകി.. പറ്റ് പുസ്തകം (ഒരു ചായക്കടക്കാരന്റെ വേദ പുസ്തകം!) ഒന്നു രണ്ടാവര്‍ത്തി ഉരുവിട്ട് മെല്ലെ മയക്കത്തിന്റെ ദോശ മാവിലെക്ക് ആഴ്ന്നിറങ്ങി.
ശേഷം ..കുഞ്ഞിരാമനും രാജമച്ചെയിയും അരി ആട്ടു തുടങ്ങി..നവ യൌവനവും വന്നു നാള്‍തോറും..

കാലം കൊഴിഞ്ഞു കൊഴിഞ്ഞു ..കളം മൂത്ത് ഇച്ച്ചെയിക്ക് "ല്ലതായി"...ഒന്നു , രണ്ടു..സര്‍ക്കാര്‍ അപ്പോത്ത്തിക്കിരി അതെല്ലാം പിഴുതു കളഞ്ഞു!
അങ്ങനെ കുഞ്ഞി രാമനും ഒരുകൊച്ചു ക്ലെയിം ആയി... അടുത്ത ഒഴിവിലേക്ക്!!

പോകെ പോകെ .ഇച്ചേയി ഒരു നിബന്ധന വച്ചു..'നീ അതങ്ങ് മുറിക്കണം." കുഞ്ഞിരാമന്‍ അറിവില്ലാ പൈതം ചോദിച്ചു "യേത്"? "ഡാ , ല്ല ഞരമ്പും കുന്തോം".."അത് കാരണമാ ഈ പുക്കാറെല്ലാം"...ഇച്ചേയി പറഞ്ഞപ്പോള്‍ കുഞ്ഞിരാമന്‍ കണ്വിന്സിടായി!! ഓ. കെ . പറഞ്ഞു.

മാസങ്ങള്‍ കഴിഞ്ഞു . അര്യാട്ടാന്‍ രാമനില്ല..കൊച്ചാട്ടനും ഇച്ച്ചെയിയും ആകെ അസ്വസ്ഥരായി ..രണ്ടു വിധം ..കാരണം..വിറകു കീറലും..അരി ആട്ടും! രണ്ടും മുടക്കം!!
ഒരു നാള്‍ പത്ത് മണിക്കുള്ള പാര്തസാരധി ബസ്സില്‍ വന്നിറങ്ങി നമ്മുടെ രാമന്‍.
എല്ലാവര്ക്കും ആശ്വാസം!" നീ എവിടായിരുന്നു"? കൊച്ച്ചാട്ടന്റെ സ്നേഹോഷ്മളമായ ചോദ്യം. എടുത്തു രാമന്‍ കൈയില്‍ ഒരു ബക്കറ്റും , നേര്യതും..നൂറു രുഫായും.."ഇതെല്ലാം എന്റെ കൊച്ച്ചട്ടനാ"..രാമന്റെ നിഷ്കളങ്കമായ സമ്മാനം. കാപ്പി ഊതി ഊതി കുടിച്ചും കൊണ്ട് രാമന്‍ ഇച്ച്ചെയിയോടെ പറഞ്ഞു.."നേരാ എന്ടിച്ച്ചെയി..ഉറുമ്പ് കടിക്കുന്ന വേദന പോലുമില്ല..ഇത് അറിഞ്ഞെന്കില്‍ നേരത്തെ ഞാന്‍ പോയേനെ. " ഇച്ചേയി നാണിച്ചു പോയി.

കൊച്ചാട്ടനും കാര്യം പിടി കിട്ടി ..ഇച്ച്ചെയിക്ക് കുടി ഇറക്കല്‍ നോടിസ് കൊടുത്തു..

ഇച്ചേയി സാഷ്ടാന്ഗം വീണു ..ഭഗവാന്റെ പടത്തില്‍ പിടിച്ച് സത്ത്യം മൂന്നു. ശബരിമലക്ക് തേങ്ങാ ..പളനിക്ക് കാവടി..കൊച്ചാട്ടനും ബോധ്യമായി ഇച്ച്ചെയിടെ സത്ത്യ സന്ധത..ഇവളെയോ ഞാന്‍ സംശയിച്ചു? മനസ്ത്താപം അടക്കി കൊച്ച്ചാടന്‍ ഇച്ച്ചെയിയെ സ്വാന്തനത്തിന്റെ തൊട്ടിലാട്ടി..ഉമ്മ..എന്നിട്ട് പറഞ്ഞു.." ഈ നന്ദി ഇല്ലാത്ത പരിഷ നമ്മളെ എല്ലാം നാണം കെടുത്തി"..ഇച്ചേയി കുറുകി .കുറുകി..തലയാട്ടി പറഞ്ഞു .".ഇവനെ ഇനി പണിക്കു വേണ്ടാ..നമുക്ക് ആ പാവം തമിഴനെ മതി"..

കുഞ്ഞിരാമന്‍ മുണ്ടും ബക്കറ്റും എടുത്തു ..മെല്ലെ വഴിയില്‍ ഇറങ്ങി..മുകളില്‍ സട്രീറ്റ്ല്യ്റ്റ് ..താഴെ ടാറിട്ട റോഡ്..നടന്നു..

അടുത്ത കുപ്പയില്‍ ..ആരോ പണി സാമാനം സൂക്ഷിക്കുന്ന ചായ്പ്പിന്റെ ഓരം ചാരി ..ഓരോരോ കഥകള്‍ ഓര്‍ത്തോര്‍ത്ത് ..കരഞ്ഞു കരഞ്ഞു ..ഉറങ്ങിപ്പോയി.

വെളുത്തപ്പോളും പള്ളിക്കൂടം പിള്ളര്‍ കല പിലാ പോയപ്പോളും ഉറക്കം തന്നെ.
അങ്ങനെ ആ പേര്‍ വീണു..സ്വാമി കുപ്പക്കുഴി.
എല്ലാ കാമനകളും ചോദനകളും മുറിച്ചു കളഞ്ഞ ..നിത്ത്യ ബ്രഹ്മ ചാരിയായി ..ബക്കറ്റും ..മഗ്ഗുമായി..മറ്റൊരു സ്വാമി!!

അദ്വൈത തത്വങ്ങള്‍ എന്നും സത്ത്യമെന്നു നേരെ കണ്ടെത്തി..രണ്ടില്ല ഒന്നേ സത്ത്യം..അല്ലെങ്കില്‍ ആ തമിഴനും ഞാനും അദ്വൈതവും തമ്മില്‍ എങ്ങനെ ചേരും? സ്വാമി സ്വയം മീമാംസകനായി.
ഫ്ലാറ്റും, കാറും ,കൊടിയും ,ആനന്ദ നൃത്തങ്ങളും ഒന്നുമില്ലാതെ കുപ്പക്കുഴിയിലെ വേദാന്തിയായി ..അരിയാട്ട് തത്ത്വങ്ങള്‍ അദ്വൈത തത്ത്വങ്ങളുമായി ഇട കലര്‍ത്താതെ..

ആരെയും നോവിക്കാതെ ..ആരോടും പരിഭവമില്ലാതെ ..പൂര്‍വാസ്രമ സ്മരണയില്‍ ..കാലം കഴിച്ചു സ്വാമി.

നാല് സംവല്സരം മുന്പ് മഹാസമാധിയായി!

2009, ജനുവരി 24, ശനിയാഴ്‌ച

കിഴവന്‍മാരും കാസ്ട്രോയും

ക്യുബയുടെ ..അല്ല ..ലോകരുടെ തന്നെ ഫിദല്‍ അനാരോഗ്യത്തിന്റെ , പ്രായാധിക്ക്യത്ത്തിന്റെ ഇരുള്‍ മുറിയില്‍ നിന്നും കാലമേറെ ചെന്നപ്പോള്‍ തന്റെ സ്വന്തം ജനങ്ങളോടായി പറയുന്നു "ഞാനൊന്നും എഴുതിയിട്ട് കാലങ്ങള്‍ കഴിയുന്നു..വയ്യായ്ക എന്നെ ശാരീരികമായി തളര്‍ത്തുന്നു..നിങ്ങള്‍ ക്ഷമിക്കണം. ഇനി മരണം ഈ വളവില്‍ നിന്നെങ്ങാനും ചാടി വീണാല്‍ ..നിങ്ങളെ മുന്‍കൂട്ടി അറിയിക്കാതെ പോയാല്‍ അതും മാപ്പാക്കണം."

ഒരു പിതാമഹന്റെ അന്തസ്സാര്‍ന്ന വിട വാങ്ങല്‍ അനുമതി ചോദ്യം ..പിന്‍ തുടര്ച്ചക്കാരോടും ..പിന്‍ വഴിയേ വരുന്നവരോടും.

ഇവിടെ..എത്രയോ കടല്‍ കിഴവന്‍മാരെ ഇളകിയ വയറോടെ ..നാറുന്ന പരുവത്തില്‍ ..ഒരു വിട വാങ്ങല്‍ പോയിട്ട് അതിന്റെ മട്ടും ഭാവവും പോലും കാണിക്കാത്ത ..ഭാരങ്ങളായി തോളിലേറ്റി ..ചുമ്മുന്നു!!.

ഒരു അനു ബന്ധ കഥ. കാരൊലിന്‍ കെന്നഡി കണ്ട സ്വപ്നം ..ഹിലാരിയുടെ കിടക്ക ..അതിന്മേലൊരു ഉറക്കം. നടന്നില്ല. പാവത്തിന് അനുഭവ പരിചയം കുറവാണ് എന്ന് ആരോ ഒരുത്തന്‍ ഉടക്ക് വച്ചു പോലും.

ഇവിടെ..ഈ കഥയും അന്ന്യം. ഗര്‍ഭത്തിലെ ചാപിള്ളയെപ്പോലും രാജാവായി വാഴിക്കും നമ്മള്‍!!
കൊണ്ടു പോകത്തില്ല ചോരന്മാര്‍ ..കൊടുക്കുംതോറും ഏറി വരുന്നു ഈ ശാപങ്ങള്‍!

2009, ജനുവരി 22, വ്യാഴാഴ്‌ച

കളി വീട് ഉറങ്ങിയല്ലോ .

മനസ്സിനെ തപിപ്പിക്കുന്ന ചലച്ചിത്ര ഗാനം. ആറ്റു നോറ്റ് ഉണ്ടായ ഒരുന്ണിയെ വേര്‍പിരിയുന്ന മാതൃ , താത ദുഃഖം. ഉണ്ണി പോയി , സ്വന്തം കെട്ടു പാടുകളുടെ ഭാണ്ടവുമായി . ജീവിച്ചിരിക്കെ വേര്‍പാടിന്റെ തീരാത്ത വ്യധയുമായി കരഞ്ഞും ഉറങ്ങിയും..ഉണര്‍ന്നും..കാലം കഴിച്ചു..കളിവീടും .
"എമ്പ്റ്റി കേജ് " മന്സ്സിനുണ്ടാകുന്ന ചലനങ്ങള്‍ ഏകാന്തത..ദുഃഖം..കൂടുതലും സ്ത്രീകളില്‍. ഇതിനൊരു മറുവഴി ഉണ്ടോ? ഉണ്ടെന്നല്ല..ഇതൊരു വിഭ്രമാല്മക അനുഭവമെന്നും പറയുന്നു.

ഉണ്ണി സന്ന്യാസതിനായി പോയി സ്വന്തം വഴിയ‌ിലൂടെ..അത് ഉണ്ണിയുടെ കല്പിക്കപെട്ട നിയോഗാമോ അല്ലെങ്കില്‍ നിവൃത്തികെടോ . അമ്മയുടെ ദുഖത്തിനൊ അച്ഛന്റെ മൂക വ്യധകള്കോ ഉണ്ണിയെ തിരിയെ തരാന്‍ പറ്റിയില്ല.

ഇവിടെ ഇന്നും എത്രയോ ഉണ്ണികള്‍ എത്രയോ കാര്യങ്ങള്‍കായി വീടും നാടും വിട്ടു പോകുന്നു..
അവര്‍ പോകുമ്പോള്‍ തീര്ച്ചയായും പിച്ച വച്ച് ..ഒച്ച വച്ചേ നടന്ന വഴിത്താരകള്‍ നിഴലില്ലാ വഴികളാകും. ഇത് പ്രകൃതിയുടെ തിരഞ്ഞെടുപ്പ്. കരച്ചിലും..വേര്‍പാടും നമ്മുടെ സ്വാര്‍ധമോ?

രണ്ടായാലും പിന്‍ വിളി വിളിക്കാതിരുന്നാല്‍ നാളെ അവര്‍ക്കും പറന്ന് ചേക്കേറാന്‍ ഒരു ചില്ല കിട്ടാം. " മനസ്സു നന്നായ് വരേണം മഹാനാകണം. " ഇത് മറ്റൊരു ഗാനത്തിന്റെ വരികള്‍.
മാതാപിതാക്കള്‍ സ്വന്തം കുഞ്ഞുങ്ങളെ ഓര്‍മിപ്പിക്കുക ..മാതാവും പിതാവും ചേരുന്ന സന്തോഷത്തിന്റെ കളിവീടിനെയാണ്. അല്ലെങ്കില്‍ നോക്കെത്താ ദൂരത്തിരുന്നു അവര്‍ കൊതിക്കുന്നത് അതാകാം.
വൃദ്ധ സദനങ്ങളിലെ കഞ്ഞി വീഴ്ത്ത്തലുകള്‍ ഒഴിയാന്‍..നമ്മളാല്‍ ഇത്രയുമെങ്കിലും..കണക്കില്ലാ പുസ്തകം തുറന്നു എന്നോ മറന്നു വച്ച സ്നേഹത്തിന്റെ പീലി ഒന്നുഴിയാം.
എമ്പ്റ്റി കേജ് കള്‍ക്ക് വിട.

2009, ജനുവരി 19, തിങ്കളാഴ്‌ച

പ്രഭുക്കളും ഭ്രുത്യരും.

നാലു കാലങ്ങളും തമ്മില്‍ അശ കൊശലെ കടി പിടി. ഹേമന്തം വസന്തത്തിന്റെ കൊരവള്ളി പിടിച്ചു ഞെരിച്ചു..മഞ്ഞു കാലം കയറി മഴക്കാലത്തെ തൊഴിച്ചു..എന്തൊരു കാലമാ(ഡാ)!

പല്ലോട് പല്ലു കോര്‍ക്കുമ്പോള്‍ കോമ്പല്ലുകള്‍ ഇറക്കി മുരളുമ്പോള്‍ പാവം ഭ്രുത്യര്‍ ഓര്‍ക്കുന്നത് "ഡ്രാക്കുള" പ്രഭുവിനെ ആണോ ..ജനാലയുടെ പുറത്ത് നേരിയ മഞ്ഞിന്‍ പാളിക്ക് വെളിയില്‍ ചെവി കൂര്‍പിച്ച് പല്ലുകള്‍ കോര്‍ത്ത് പിടിച്ച് ...ചോരയുടെ ഗന്ധത്തിനായി, രുചിക്കായി പതുങ്ങി നില്‍കുന്ന ചെന്നായയെ ..പ്രഭുവിന്റെ സ്വന്തം പ്രതി പുരുഷനെ.
അതുമല്ലെന്കില്‍ തമിഴ് നാടു തോറും പാതയോരങ്ങളില്‍ ആല് മരത്തിന്റെ അണ്ടകടാഹം മുട്ടുന്ന പെരും തണലിന്റെ .....കമ്പോടു കമ്ബുലഞ്ഞു..കൊടും കാറ്റിന്റെ കീഴില്‍ ..കൈയില്‍ കൊടുവാളുംപിടിച്ച് തുറിച്ച കണ്ണും രക്തം ഊറുന്ന നാവുമായി നമ്മെ നോക്കി നില്ക്കുന്ന "ഭൈരവനെയോ"?

ഇതു രണ്ടും ആകാന്‍ തരമില്ല. കാരണം ഡ്രാക്കുള പ്രഭുവിന് പകല്‍ രക്തം കുടിക്കാത്ത..ശവങ്ങളെ ഉപദ്രവിക്കാത്ത ..ഒരു തരം നൈതികത ഉണ്ടായിരുന്നു...

ഭൈരവന് ഒത്തിരി പേര്‍ക്ക് ആശ്വാസം കൊടുക്കുന്ന ദൈവത്തിന്റെ മുഖമുണ്ട് . തണലില്‍ മറ്റുള്ളവരുടെ താങ്ങായി..

ഇതു രണ്ടുമല്ല ..പിന്നെ..ഡ്രാകുള പ്രഭു ഒടി മറഞ്ഞ ചെന്നായയുടെ സ്വഭാവവുമായി ഒരു സാമ്യം പറയാം ..കായ പ്രവേശത്തിലൂടെ ചോര കുടിച്ച് അമരനാകാന്‍ ..ഭോഗ തൃഷ്ണകള്‍ ഒടുങ്ങാതിരിക്കാന്‍ ..പിന്നെയും രാവിന്റെ മറ പറ്റി പമ്മി പമ്മി...

ഭയം ഇല്ലാത്തവള്‍ എന്ന് പേരുണ്ടായിട്ടും ..രാത്രിയില്‍ സ്റെഫി ഗ്രാഫിന്റെ ടെന്നീസ് പ്രാക്ടീസ് ഒളി കണ്ണാല്‍ നോക്കിയതിനു..റാക്കറ്റിന്റെ കൈ മേയ് വഴക്കവും ..സര്‍വീസിന്റെ ഹൂംകാര ശബ്ദവും ..അറിയാന്‍ ശ്രമിച്ചതിനു..ഇടയ്ക്ക് ദാഹിച്ചപ്പോള്‍ വെള്ളം കുടിക്കാന്‍ ഒരു കിണറു തന്നെ ആരോ ദാനം നല്കി..

വെള്ളയുടുത്ത കളിമാടങ്ങള്‍ ആ പാവത്തിനെ ടെന്നീസ് ടെക്നിക്കുകള്‍ അറിയാന്‍ സമ്മതിച്ചില്ല.

പ്രശനം ഡ്രാക്കുള കോട്ടയിലെത്തി ..കാര്പെത്യന്‍ മല മടക്കുകളിലെ കോട്ട കൊത്തളമല്ല ഇതു..സുഖ ശീതളിമയില്‍ അങ്ങനെ ഉറങ്ങിപ്പോകുന്ന കൊട്ടാരം! അവിടെ കട വാവലുകളുടെ വേഷ ഭൂഷാതികളോടെ പ്രഭുക്കള്‍.. ചത്തവനെ കൊന്നവനാകാനും..കൊന്നവനെ പുനര്‍ജനിപ്പിക്കാനും ..മായം തിരിപ്പുകള്‍ അറിയാവുന്ന പ്രഭുക്കള്‍! ഒടി മറയാന്‍ പാവം ഭ്രുത്യരെ പേടിപ്പിക്കാന്‍ എന്തോ ഒരു "അലക്ഷ്യം " എന്ന തൈലം പുരട്ടി കൊല്ലുമത്രേ!!
രണ്ടു പ്രഭുക്കളും ഈ വിഷയത്തിന്റെ രണ്ടു വശത്തും പിടിച്ച് , കടിച്ച്,കുടഞ്ഞു..പാവം കിണറ്റില്‍ കിടന്ന ഭയമില്ലാത്ത ...ടെന്നീസ് പഠിയ്ക്കാന്‍ മോഹിച്ച..ആ പാവം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയി..വെള്ളം കുടിച്ച് കുടിച്ച് ..ശ്വാസം മുട്ടി ചാകുമ്പോള്‍ പോലും ഈ പേടി ഇല്ലായിരുന്നു.

ആര്‍ക്ക് ലൈറ്റിന്റെ യശോധോളിമയില്‍ പ്രഭുക്കള്‍ വാളെടുത്തു ..യുദ്ധമായി..പകലും രാത്രിയും ഒരു പോലെ..(വെളിച്ചം കാണാതെ കുഞ്ഞും നാളില്‍ തന്ത്രങ്ങള്‍ വിളക്ക് വെട്ടത്തില്‍ പഠിച്ചതിനലാകാം ..പകല്‍ പോലെ വെളിച്ചം കാണുമ്പോള്‍ താനെ മറക്കും പ്രഭുക്കള്‍!) കട വാവലുകള്‍ ഇളകി പറന്നു ..കല പിലാ ..
പാവം ഭ്രുത്യര്‍ ഇതു കണ്ടു കൂകി വിളിച്ചു..അപ്പോള്‍ മാന്ത്രിക "അലക്ഷ്യ"തൈലം കൈയിലെടുത്തു പ്രഭുക്കള്‍..

മോങ്ങുന്ന പട്ടിയെ എറിഞ്ഞോടിക്കാന്‍ കല്ലെടുതാല്‍..മാറാല തൂക്കാന്‍ ചൂലെടുതാല്‍ ..എന്തിന് നാണം മാറ്റാന്‍ കോണകം ഉടുത്താല്‍ ..ഏതിനും ഈ തൈലം കാട്ടി പേടിപ്പിക്കും..

എന്നെങ്കിലും ഭ്രുത്യര്‍ ആ തൈലം കൈക്കലാക്കിയാല്‍ ..കടവാവലുകള്‍..ചെന്നായകള്‍..കൊത്തളങ്ങള്‍..എല്ലാം പ്രഭുക്കള്‍ക്ക് ..അനയ്മായാല്‍ ..ഒടി മറയാന്‍ രൂപം കിട്ടാതായാല്‍.. ..

പേപ്പട്ടി ..പേപ്പട്ടി എന്ന് ഭ്രുത്യര്‍ ആക്രോശിക്കും..തച്ചു കൊല്ലും..

2009, ജനുവരി 17, ശനിയാഴ്‌ച

കോണ്ടം സോലാഷ്.


കൃഷ്ണാ ഗുരുവായൂരപ്പാ..കാലത്ത് എഴുന്നേറ്റ് മൂരി നിവര്‍ന്നു ശി' മൂത്രം മുത്താന്‍ ചെന്നപ്പം ദാണ്ടേ കിടക്കുന്നു ..നമ്മുടെ അയല്‍പക്കത്തെ ടൈഗര്‍ ഏതോ ഒരു ശ്വാന സുന്ദരിയുമായി തീവണ്ടി പരുവത്തില്‍!...കണ്ടു കണ്ടില്ലാ ..ടൈഗര്‍ ഒന്നു നോക്കി .."ഒന്നു പോ സാറേ " എന്ന് പറയുന്ന പോലെ..ഒരു ശരാശരി മലയാളിയായ എന്ക്കുമില്ലേ എന്തിലും മറ്റുള്ളവരുടെ കാര്യത്തില്‍ ഒരു ആകാംഷ!

എങ്കിലും മടിച്ചു മടിച്ചു പിന്‍ നോട്ടം നോക്കി പോന്നു..പട്ടി ബന്ധ വിമുക്തനായി വന്നു ദേഷ്യം തീര്‍ത്തു കടിച്ചു കുടഞ്ഞാല്‍ ബാക്കി കുടച്ചില്‍ പെണ്ണുമ്പിള്ള വഹയാകും ഒരു ഞായറിന്റെ ഉറക്കം കളഞ്ഞതിന്. പട്ടി കടിയെക്കാളും പരിക്കും പറ്റാം!

എന്നാലും എനിക്ക് സഹിക്കാന്‍ കഴിഞ്ഞില്ല ...അവന്റെ ഒരു വരമേ!! കൊടുത്തത് തീരാ ശാപമാണ് എങ്കിലും ..കിട്ടിയത് ...സംസ്കാര ബമ്പര്‍!! ക്വാട്രിപ്പില്‍ സെഞ്ചൂറിയന്‍ കോടിപതി!!!! അത് കൊണ്ടും തീരുന്നില്ല എന്റെ സങ്കടം..
ഒരു മദാമ്മ ദേ പറഞ്ഞിരിക്കുന്നു മുംബൈലെന്നല്ല ഇന്ത്യയിലെ മുഴുവന്‍ കൂത്തന്‍ മാരെയും നിര്‍ബന്ധമായും കണ്ടോം ഇടീപ്പിച്ച്ച്ചു നടത്തണമെന്ന്! അല്ലാതെ ചുമ്മാ പെറ്റു പെരുകുന്നതിനെ വഴിയില്‍ കളയരുത് എന്നും..തല്ലി കൊല്ലരുതെന്നും!!!

അവര്‍ക്ക് സ്വന്തമായി അതിന് കഴിഞ്ഞില്ലെങ്കില്‍... പന്ചായത്ത് , മുനിസിപ്പാലിട്ടി ജീവിതങ്ങള്‍ മുന്‍ കൈ എടുക്കണമെന്നും! ച്ചാല്‍ ..മൂട്സ് വാങ്ങി ..അവനെ വിളിച്ച് ..അവന്റെ സമയം വാങ്ങി..കിടക്കുന്നിടത്ത് ചെന്നു ..മെല്ലെ തഴുകി ..ഉണര്‍ത്തി...ഹൊ..എനിക്ക് വയ്യാ.

ഇനി ഇതു വല്ല വനിതാ ജീവന്ക്കാരിയുമാണ് എന്ന് വന്നാല്‍ ...ഈ ജന്മം മനുഷ്യ ജന്മമായത് എന്തിനാ എന്റെ കൃഷ്ണാ?

നീയും എല്ലാം അറിയുന്നവനായിട്ടും!
ഈ കോണ്ടം സിധാന്ധം പോലും!!

2009, ജനുവരി 12, തിങ്കളാഴ്‌ച

കയ്യാലപ്പുറത്തെ വ്യക്തിത്വങ്ങള്‍.

കയ്യാല പുറത്തെ തേങ്ങാ ..ഒരു പഴമൊഴി..അങ്ങോട്ടോ ഇങ്ങോട്ടോ. .ആടാം വീഴാം...
ഇതൊരു വ്യക്തി വൈചിത്ര്യമോ?..അപ്പോള്‍ കാണുന്നവന്‍ അപ്പന്‍!

മനുഷ്യന്റെ സ്വഭാവ വിചിത്രത ..ഇപ്പം കാണും ഇണങ്ങും..പിന്നെ കാണില്ല പിണങ്ങാനും..
രാഗ ദ്വേഷങ്ങള്‍..കൂടിയും കുറഞ്ഞും..ഈ വൈചിത്ര്യം സ്ത്രീകളില്‍ കൂടുതലും കാണുന്നതായി ഇപ്പോള്‍ സായിപ്പ് പഠിച്ചു തുടങ്ങിയത്രേ! (മലയാളിയോടാ കളി! നമ്മള്‍ ഇതെത്ര കണ്ടു!!)

പ്രേമം ..പിണക്കം..സംശയം..കുറുമ്പും കടന്നു പിന്നെയും പിണക്കങ്ങള്‍..മറു വഴി ഒന്നുമില്ല എന്നും പറയുന്നു...ആഗോള സാമ്പത്തിക മാന്ദ്യം ഇങ്ങനെയും പഠിയ്ക്കാന്‍ പാവം സായിപ്പിനെ
വഴി തെളിച്ചു വിട്ടു..
കനകം മൂലം കാമിനി മൂലം. ഇങ്ങനെയുള്ള വ്യക്തിത്വങ്ങളെ "ബോര്‍ഡര്‍ ലൈന്‍ വ്യക്തിത്വം" അഥവാ കയ്യാലപ്പുറത്തെ തേങ്ങയെന്നു പറയും പോലും!!
ഒന്നിലും ചെന്നങ്ങു പറ്റാതെ ഒന്നിലും താനും വലയാതെ..എന്ന് പൂന്താനവും..

2009, ജനുവരി 11, ഞായറാഴ്‌ച

യു . എഫ് .ഓ അല്ലെങ്കില്‍ പറക്കും തളിക.

വിണ്ണോര് നാട്ടില്‍ നിന്നും വല്ലപ്പോഴും വരുന്നുണ്ടെന്ന് പറയുന്ന തളിക അല്ലിത്
മണ്ണിലെ സന്കടങ്ങളുടെ പറക്കും തളിക. ഹാസ്യം നിറഞ്ഞ പഴയ സിനിമയെ ഓര്‍മിക്കാം!
എന്നാല്‍ കഥയല്ല കാര്യമാണ് . ശിവന്‍ പിള്ള ചേട്ടന്റെയും , കുടുംബത്തിന്റെയും , അയ്യപ്പന്‍ എന്ന ബസിന്റെയും കദന കാവ്യം!!
ആനെയെപ്പോലെ സ്നേഹം ..തലയെടുപ്പ് ..ആരോഗ്യം..എല്ലമുണ്ടായിരുന്നിട്ടും ..നൂറു പേരെ ഒക്കെ ഒറ്റ ട്രിപ്പിന് കടത്തി ..ജീസസിനെയും , മദീനയെയും തോല്പ്പിചിട്ടുന്റെന്കിലും ..അവസാനം ആര്‍കും വേണ്ടാതെ കട്ടപ്പുറത്ത് തളക്കപ്പെട്ട അയ്യപ്പന്റെയും ..സി സി ബാന്കുകാരനെ ഒളിച്ചു നടന്ന ശിവന്‍ പിള്ള ചേട്ടനും മകനും ..അവരോട് ..നട്ടാല്‍ കുരുക്കാത്ത കളവു പറഞ്ഞ ഭാര്യയും..മകളും..അവരുടെയൊക്കെ ജീവിതത്തിലെ ഏറ്റവും വലിയ ഉത്തരമില്ലാ സമസ്യയായി ഇന്നും ഞെട്ടിക്കുന്ന സത്യം!

അയ്യപ്പനെ ആര് കടത്തി?

നല്ലകാലത്ത് പത്തും പതിനായിരവും കളക്ഷന്‍ ഉണ്ടായിരുന്ന കാലം..എമ്മാന്‍ മാര്‍ക്ക് കൈക്കൂലി , കണി , ഉടുതുണി , ഓസ് പാസ് എന്ന് വേണ്ടാ എല്ലാം കഴിഞ്ഞാലും അന്ചെട്ടു രൂപാ മിച്ചം.! എന്നും വൈകുന്നേരം കോഴി ,സ്മാള്‍ ..കാറ് പിടിച്ചു സിനിമാ ..ശീമാട്ടിയില്‍ ഒരു തുണി എടുപ്പും പാട്ടും..അടി പൊളി കഴിഞ്ഞാലും ..പിന്നേം മിച്ചം എന്നൊരു കാര്യമെയൂള്ളൂ..

അന്നേരം ആരാ ഈ കടം ഒക്കെ ഓര്‍ക്കുക? ഒന്നും മനപ്പൂര്‍വമല്ല ..നാളേം അയ്യപ്പന്‍ ഓടുമല്ലോ ..നാളേം കളക്ഷന്‍ കിട്ടുമല്ലോ അന്നേരം സി.സി. അങ്ങടക്കുമല്ലോ..പിന്നെ ഇന്നെന്തിനാ ഈ തല പുകച്ചില്‍ ? അല്ലെങ്കില്‍ തന്നെ ഇന്നു മാത്രമല്ലേ സത്യം?
അയ്യപ്പനോടി..ആളും കേറി ..കാശും വീണു...സി സി മാത്രം അടഞ്ഞില്ല..അവിടെ തുടങ്ങുന്നു കദനം!
വന്നു വന്നു സി സി ക്കാര്‍ വന്നാല്‍ പോകാതെയായി ..സ്വന്തം വീട്ടില്‍ ഒളിച്ചും പാത്തും .ഹൊ..എന്തൊരു ..പീഡനം..അയ്യപ്പനെ അടിച്ച് കൊണ്ടു പോകാന്‍ ശ്രമം ..മനസ്സില്ലാ മനസ്സോടെ ..ചാടുകള്‍ ഊരി..പ്ലാവിന്റെ ചുവട്ടില്‍ തളച്ചു. അവന്റെ കണ്ണ് നീര്‍ ആര് കാണാന്‍?
എല്ലാവര്ക്കും വലുത് പണമാണല്ലോ..കാലം കഴിഞ്ഞു ..ചാടില്ലാതെ അയ്യപ്പനെ തെളിക്കാന്‍ വീണ്ടും ശ്രമം..അങ്ങനങ്ങ് വിട്ടാല്‍ അവസാനം എന്താകും..ഓടിക്കുന്ന വളയവും ..ചവിട്ടുന്ന എല്ലാ സാമഗ്രികളും ഊരി മാറ്റി...പോരാത്തതിന് അകത്തെ കമ്പിയില്‍ വിശ്വസ്തനായ പട്ടിയേയും പൂട്ടി. രാത്രി ഉറങ്ങാതെ അയ്യപ്പന് കാവലിരുന്നു..

പക്ഷെ ..ഒരു നാള്‍ നേരം ഉദി തെളിഞ്ഞു വന്നപ്പോള്‍ അയ്യപ്പനില്ല! അന്ന് തോന്നി ഇവന്‍ വല്ല അന്യ ലോകത്ത് നിന്നും വന്നു പോയതാണോ എന്ന്!
പിന്നെ സി സി കമ്പനിയില്‍ നിന്നും വിളി വന്നപ്പോളാണ് ഞെട്ടിയത്..പട്ടിയെ തിരികെ കൊണ്ടു പോന്നോളാന്‍ ...
ഇന്നും ഈ..യു .എഫ്.ഓ ഒരു പ്രഹേളിക തന്നെ...!!