ഇന്ന് ഒരു ഹര്‍ത്താല്‍ കൂടി വരികയാണല്ലോ..
ഇതിനെക്കുറിച്ച് എന്റെ എളിയ മനസ്സില്‍ പൊങ്ങി വരുന്ന ഏതാന്നും ചില കാര്യങ്ങള്‍
പറഞ്ഞു കൊള്ളട്ടെ.
എന്നെപോലെയുള്ള അഴാകൊഴംബനമാര്‍കും...കൊഴംബികള്‍കും..ഇതൊരു പുണ്ണ്യ ദിനമാണ്.
ഓണം, വിഷു, ക്രിസ്മസ്, ഈസ്റര്‍, റംസാന്‍ ഒക്കെപോലെ..
പുത്തനിട്ട് അണിഞ്ഞൊരുങ്ങി...
ഹായ് നല്ല ആഹാരം കഴിച്ച്
മേലനങ്ങാതെ വീടിന്റെ കോലായില്‍ വിഡ്ഢി പെട്ടി നോക്കിയിരിക്കാം..
എട്ടര പൊട്ടനായി!
എന്തിനാണ് ഈ ഹര്‍ത്താല്‍ എന്നൊന്നും അറിഞ്ഞില്ല..
കേട്ട പാതി കേള്‍കാത്ത പാതി മേശ പൂട്ടി (അതിനകത്ത് ഒന്നുമില്ലെങ്കിലും)
ആപ്പീസില്‍ നിന്നും ചാടി..
കാരണം ബസ്സിലും മറ്റും തെരക്ക് കൂടും.
നേരെ ഒരു ബസും പിടിച്ച് അന്തിക്ക് മുന്പേ കൂര പറ്റി
വന്ന വാറെ ടി വി ഓണ്‍ ചെയ്തു ...ഇനി ഈ ഹര്താലെങ്ങാനും
എന്റെ കാലക്കേടിന് മാറ്റി വച്ചാലോ..
അപ്പോള്‍...റോളിംഗ് ടൈടിലായി ഇങ്ങനെ പോകുന്നു...നാളെ ആറു മുതല്‍ ആറു വരെ...
ഹാവൂ ഈശ്വരോ രക്ഷതു.
ഓട്ടോ സുഹൃത്തിനെ വിളിച്ചു..ഈ ക്ഷണം" ബെവ്കോയില്‍" പോയി വരൂ..
അഹളാദം അടക്കാന്‍ അവനും നന്നേ പാടു പെടുന്നു...
നാളെ ഇവിടെ ഒക്കെ കറങ്ങി നില്കാമല്ലോ...
അവന്‍ കണ്ടിരിക്കെ അപ്രത്യക്ഷനായി.. !
കുളി ജപം...മുറപോലെ.
പെണ്ണുമ്പിള്ള അത്രക്കങ്ങു രസിച്ച മട്ട് കാണിക്കുന്നില്ല
കാരണം അറിയാം..വിളിപ്പുറത്ത് ഓരോരോ പാചകങ്ങളും
അനുസാരികളും...അവളോട് വനിതാ വിമോചാനത്തെ പറ്റി ആരും പറഞ്ഞിട്ടുമില്ല
അതിനുള്ള സമയവും ഇല്ല...എപ്പോഴും തെരക്കാണ്.
തൊഴിലിനു പോയാല്‍ വൈകുന്നേരം വന്നിട്ടുള്ള ശല്യം സഹിച്ചാല്‍ മതി.
അവധി ദിവസമായാല്‍ കല്യാണം...മരണം...വീട് മാറല്‍...
പിന്നെ പല പല എടാകൂടങ്ങളുമായി പൊക്കോളും
ഇതിപ്പോള്‍ ഒരേ ഇരുപ്പങ്ങിരുന്നാല്‍ ..ശിവനെ!
അതായിരിക്കാം അവളുടെ അരസികത്വം!!
ചട പടാന്ന് ഓട്ടോ തിരികെ വന്നു...
അവിടെ ഭയങ്കര ക്യൂ ആണെന്നും..ക്യൂവില്‍ നിന്നവര്‍ക്ക് കൈക്കൂലി
കൊടുത്താണ് സാധനം വാങ്ങിയതെന്നും മുന്‍കൂര്‍ ജാമ്യം..
ഓട്ടോ കൂലിയും കഴിഞ്ഞു ഒരു ഇരുപത്തഞ്ചു ആ വഴി പോയി.
എന്നാലും നാളെയെക്കുറിച്ച് ടെന്‍ഷന്‍ ഇല്ലല്ലോ.
ഉറങ്ങാന്‍ തിടുക്കമായി
നാളെ കേരളം കണി കണ്ടുണരുന്ന നന്മ
നേരെ കാണാന്‍
നേരത്തെ കാണാന്‍.
ഉണ്ണി ആരാരിരോ ....താരാട്ട് സ്വയം പാടി ഉറങ്ങി.
സ്വപ്നത്തിലേക്ക് കാല്‍ വഴുതി വീണതും..
(ടെലി ഫോണ്‍ കുഴി ഒരെണ്ണം ഓര്‍മയില്‍ ഉണ്ടായിരുന്നു)
ഒരു ഫോണ്‍ ബെല്‍..നാശം..
ഒരേയൊരു മകള്‍..പരീക്ഷ മാറ്റി വച്ചോ എന്നറിയാന്‍..
മാറ്റി എന്നുറപ്പിച്ചു പറയുമ്പോള്‍
എന്നാണ് എന്നറിഞ്ഞേ തീരൂ....
നാളെ പറയാം എന്ന് ഒഴിയുമ്പോള്‍
"മറ്റെല്ലാത്തിനും സമയമുന്ട് ആ കൊച്ചിന്റെ കാര്യം മാത്രം നാളെ.."
അടുക്കളയില്‍ നിന്നും അരങ്ങത്തേക്ക് ഭാര്യയുടെ വരവാണ്...
ഉത്തരം മുട്ടി ഉത്തരത്തെല്‍ ചത്തിരിന്നു.!!
നേരം വല്ലചാതീം വെളുപ്പിച്ചു..
എല്ലാം ഭദ്രം...കുളി ജപം..അതിന് മാത്രം ഹര്‍ത്താല്‍ ഇല്ല.
ടി വി വച്ചു നോക്കി കംപടി മരമടി..
കത്തികുത്ത് ബോംബേറും ലാത്തി ചാര്‍ജും
ഇന്നത്തെ പ്രോഗ്രാം.
മെല്ലെ ചാഞ്ഞിരിക്കുമ്പോള്‍ കുവൈറ്റില്‍ നിന്നും
അയല്‍വാസി ചങ്ങാതി...
"ഡാ നിന്റെയൊക്കെ സുകൃതം..കാര്യം ഹര്‍ത്താല്‍ അറബി പേര്‍ ആണെങ്കിലും
ഇവിടെ ഈ മരം പൂക്കില്ല ...
കേരളം എന്തിനും വിള ഭൂമി തന്നെ..
അസൂയ തോന്നുന്നു നിന്നെ ഒക്കെ ഓര്‍ത്തിട്ട്"
"ഗോഡ്സ് ഓണ്‍ കണ്ട്രി "
എന്റെ മറുപടി.
"അതെയതെ ഈ വര്ഷം മഴയില്ല..
കുടി വെള്ളമില്ല...
കരണ്ടും വേണ്ടി വരില്ല..
സര്‍ക്കാര്‍ വഹ മദ്യ ശാലയിലെ വില്പന സെന്‍സെക്സ് ഭേദിച്ച്..
മോഷണം...പിടിച്ചു പറി..വാടക കൊല...കൊട്ടേഷന്‍..
വിതുര...സൂര്യനെല്ലി...വാനിജ്യാഭിവൃത്തി...
കൂട്ടി കൊടുപ്പും കിക്ക് ബാക്കുകളും..
അസൂയ തോന്നുന്നെടാ.."
വീണ്ടും അവന്റെ മറു വെടി.
എല്ലാ ഹര്‍ത്താല്‍ മൂടും പോയി.
"എന്നാ പിന്നെ നീ ഇതിനോകെ ഒരു പരിഹാരം പറ..."
എനിക്ക് ദേഷ്യം വന്നു..
"നിന്റെയൊക്കെ നേതാക്കാന്‍മാരെ
മുക്കാലിയില്‍ കെട്ടി തുണി പൊക്കി ചന്തി തൂക്കിനു
ചൂടാക്കിയ ചൂരല്‍ നൂറ്റൊന്നു ആവര്‍ത്തിക്കുക..
അതുകൊണ്ടും തീരുന്നില്ലെന്കില്‍ ആസനത്തില്‍
ജല പീര്നകി തുറന്നു വിടുക" അവന്‍ വിടുന്ന മട്ടില്ല.
ഞാന്‍ അസ്ത പ്രഞ്ഞനായി
എല്ലാം ഒരു ഹര്താലിനാലെ
എന്ന് സ്വയം ശപിച്ചു.
വീണ്ടും ഫോണ്‍ ബെല്‍...
അച്ഛാ പരീക്ഷ തീയതി അറിഞ്ഞോ...
ഒരു കുഞ്ഞുന്ടായതോ
അതോ ഹര്‍ത്താലോ എന്റെ ദുഃഖം !!
fiction എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
fiction എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
2009, മേയ് 7, വ്യാഴാഴ്‌ച
2009, മേയ് 3, ഞായറാഴ്‌ച
ലൂസി.
മരിച്ചപോഴും ആ നേരിയ മന്ദഹാസം മുഖത്തുണ്ടായിരുന്നു എന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.
ഞാനെന്തോ ലൂസിയെ കാണാന്‍ പോയില്ല.
അല്ലെങ്കിലും ഞാനൊന്നിനും പോകാറില്ല.
പിന്നെ മരിച്ചവര്‍ക്ക് നമ്മളെ അടുത്ത് വന്നു കാണുകയും ചെയ്യാമല്ലോ.
തൂ വെള്ള മേഘപാളികള്‍ മറ നീക്കി ..ചക്രവാളതിനപ്പുറത്തു നിന്നും...
കുഞ്ഞി ചിറകു വീശി മെല്ലെ പറന്നു ...താഴ്ന്നു വന്നു നമ്മുടെയൊക്കെ വഴിത്താരകളില്‍
ഇഷ്ടമുള്ളവരോട് സൊറ പറയാന്‍ അവരെല്ലാം കാത്തു നില്കും പോലും.
തിരികെ പോകാന്‍ നേരം നമുക്കു കാണാന്‍ മാത്രം ഒരിലയോ പൂവോ അവിടെ ഇടുമെന്നും
പറയുന്നു.
നിഷ്കളങ്കമായി ചിരിച്ചു ലൂസിയും പോയപ്പോള്‍ യു ഡി ക്ലോണിന്റെ നേര്‍ത്ത ഗന്ധം
ഇളം കാറ്റില്‍ ശരീരം മുഴുവനും പൊതിഞ്ഞു...
തോന്നലായിരുന്നില്ല...
കുഞ്ഞിലെ കഞ്ഞീം കറീം കളിക്കുംബോളൊക്കെ ലൂസി പുറകില്‍ വിശറി ഇട്ട് മുണ്ടുടുത്ത് വലിയ ചെടത്തിയായി
കാതില്‍ ലോലക്കും കയ്യില്‍ ഉലക്ക പൂണ് വളയും...
തൂശന്‍ ഇലയില്‍ അവിയല്‍..തോരന്‍..ഉപ്പേരി..തീയല്‍...ശകലം മീന്‍ വേവിച്ചതും...
തുമ്പപ്പൂ ചോറും...
കൈ കഴുകി വരിനെടാ പിള്ളാരെ..എന്നൊരു അമ്മ മനസ്സും.
കൈ കഴുകുന്നതായി നടിചില്ലെന്കില്‍ ഊണില്ല.
കളി വീടിന്റെ അടുക്കള പുറത്തു നിര്‍ത്തും.
ഊണ് കഴിഞ്ഞു ഒരു ഊഞ്ഞാലാട്ടം...
പറങ്കി മാവിന്‍ കൊമ്പില്‍ ആകാശം മുട്ടെ ഇട്ട ഊഞ്ഞാലില്‍
ഒറ്റയും പെട്ടയും ആടി തിമിര്‍ക്കുമ്പോള്‍...
കട്ടന്‍ കാപ്പിയുമായി പിന്നേം ലൂസി ചേടത്തി!
എല്ലാവനും വാടാ..
ഊഞ്ഞാലാട്ടം നിര്‍ത്തി കാപ്പി കുടി വട്ടം...
പിന്നെ കഥപറച്ചില്‍..
എല്ലാത്തിനും ചേടത്തി എടാ പോടാ വിളിയാല്‍ അധികാരം കുറിക്കും.
കാലമേറെ പോയി..ലൂസി ശരിക്കും ചെടത്തിയായി..
സമൃദ്ധമായ ജീവിത യാത്രയില്‍
ഒരു നാള്‍ മഞ്ഞപിത്തം മറഞ്ഞിരുന്നു പിടി കൂടി..
ഒത്തിരി കുതറി നോക്കി...
കടും പിടുത്തമായിരുന്നു..
നോക്കി നില്‍കെ കാണാ മറ ഓര്‍കാ മറ ദൂരത്തേക്കു
ലൂസിയെ കൊണ്ടു പോയി..
ഇന്നും കാലത്ത് ഉണര്‍ന്നപ്പോള്‍
പരന്കിമാവിന്‍ തുമ്പിലെ ഇലച്ചാര്‍ത്തുകള്‍
കാറ്റില്‍ ഇളകും പോലെ...
ആടി ചെന്നു ഒരു ഇല കടിച്ചു കൊണ്ടു വന്നാല്‍
നിലക്കടല മുട്ടായി പകരം തരാമെടാ
എന്ന് ഒത്തിരി ലൂസിമാര്‍ പറയും പോലെ...
മുറ്റത്തേക്ക് ഇറങ്ങിയപ്പോള്‍
ഒരു ചെമ്പകപൂ
ഇതള്ടര്‍ന്നു കിടക്കുന്നു.
എടുത്തോന്ന് മണത്തു നോക്കാന്‍ കുനിയുന്ന വാറെ
അടര്‍ന്ന ഇതളുകള്‍ മെല്ലെ ജീവന്‍ വച്ചതുപോലെ
കാറ്റില്‍ ഇളകുന്നു.
ഇനിയും ഊന്ജാലാടാനുള്ള ക്ഷണം പോലെ ....
ചെമ്പകം ആകെ ഉലയുന്നു...
ഇനിയും കഞ്ഞീം കറീം കളിക്കാന്‍ എന്ന് വരും?
എന്നാരോ ചോദിക്കുമ്പോലെ.
ഞാനെന്തോ ലൂസിയെ കാണാന്‍ പോയില്ല.
അല്ലെങ്കിലും ഞാനൊന്നിനും പോകാറില്ല.
പിന്നെ മരിച്ചവര്‍ക്ക് നമ്മളെ അടുത്ത് വന്നു കാണുകയും ചെയ്യാമല്ലോ.
തൂ വെള്ള മേഘപാളികള്‍ മറ നീക്കി ..ചക്രവാളതിനപ്പുറത്തു നിന്നും...
കുഞ്ഞി ചിറകു വീശി മെല്ലെ പറന്നു ...താഴ്ന്നു വന്നു നമ്മുടെയൊക്കെ വഴിത്താരകളില്‍
ഇഷ്ടമുള്ളവരോട് സൊറ പറയാന്‍ അവരെല്ലാം കാത്തു നില്കും പോലും.
തിരികെ പോകാന്‍ നേരം നമുക്കു കാണാന്‍ മാത്രം ഒരിലയോ പൂവോ അവിടെ ഇടുമെന്നും
പറയുന്നു.
നിഷ്കളങ്കമായി ചിരിച്ചു ലൂസിയും പോയപ്പോള്‍ യു ഡി ക്ലോണിന്റെ നേര്‍ത്ത ഗന്ധം
ഇളം കാറ്റില്‍ ശരീരം മുഴുവനും പൊതിഞ്ഞു...
തോന്നലായിരുന്നില്ല...
കുഞ്ഞിലെ കഞ്ഞീം കറീം കളിക്കുംബോളൊക്കെ ലൂസി പുറകില്‍ വിശറി ഇട്ട് മുണ്ടുടുത്ത് വലിയ ചെടത്തിയായി
കാതില്‍ ലോലക്കും കയ്യില്‍ ഉലക്ക പൂണ് വളയും...
തൂശന്‍ ഇലയില്‍ അവിയല്‍..തോരന്‍..ഉപ്പേരി..തീയല്‍...ശകലം മീന്‍ വേവിച്ചതും...
തുമ്പപ്പൂ ചോറും...
കൈ കഴുകി വരിനെടാ പിള്ളാരെ..എന്നൊരു അമ്മ മനസ്സും.
കൈ കഴുകുന്നതായി നടിചില്ലെന്കില്‍ ഊണില്ല.
കളി വീടിന്റെ അടുക്കള പുറത്തു നിര്‍ത്തും.
ഊണ് കഴിഞ്ഞു ഒരു ഊഞ്ഞാലാട്ടം...
പറങ്കി മാവിന്‍ കൊമ്പില്‍ ആകാശം മുട്ടെ ഇട്ട ഊഞ്ഞാലില്‍
ഒറ്റയും പെട്ടയും ആടി തിമിര്‍ക്കുമ്പോള്‍...
കട്ടന്‍ കാപ്പിയുമായി പിന്നേം ലൂസി ചേടത്തി!
എല്ലാവനും വാടാ..
ഊഞ്ഞാലാട്ടം നിര്‍ത്തി കാപ്പി കുടി വട്ടം...
പിന്നെ കഥപറച്ചില്‍..
എല്ലാത്തിനും ചേടത്തി എടാ പോടാ വിളിയാല്‍ അധികാരം കുറിക്കും.
കാലമേറെ പോയി..ലൂസി ശരിക്കും ചെടത്തിയായി..
സമൃദ്ധമായ ജീവിത യാത്രയില്‍
ഒരു നാള്‍ മഞ്ഞപിത്തം മറഞ്ഞിരുന്നു പിടി കൂടി..
ഒത്തിരി കുതറി നോക്കി...
കടും പിടുത്തമായിരുന്നു..
നോക്കി നില്‍കെ കാണാ മറ ഓര്‍കാ മറ ദൂരത്തേക്കു
ലൂസിയെ കൊണ്ടു പോയി..
ഇന്നും കാലത്ത് ഉണര്‍ന്നപ്പോള്‍
പരന്കിമാവിന്‍ തുമ്പിലെ ഇലച്ചാര്‍ത്തുകള്‍
കാറ്റില്‍ ഇളകും പോലെ...
ആടി ചെന്നു ഒരു ഇല കടിച്ചു കൊണ്ടു വന്നാല്‍
നിലക്കടല മുട്ടായി പകരം തരാമെടാ
എന്ന് ഒത്തിരി ലൂസിമാര്‍ പറയും പോലെ...
മുറ്റത്തേക്ക് ഇറങ്ങിയപ്പോള്‍
ഒരു ചെമ്പകപൂ
ഇതള്ടര്‍ന്നു കിടക്കുന്നു.
എടുത്തോന്ന് മണത്തു നോക്കാന്‍ കുനിയുന്ന വാറെ
അടര്‍ന്ന ഇതളുകള്‍ മെല്ലെ ജീവന്‍ വച്ചതുപോലെ
കാറ്റില്‍ ഇളകുന്നു.
ഇനിയും ഊന്ജാലാടാനുള്ള ക്ഷണം പോലെ ....
ചെമ്പകം ആകെ ഉലയുന്നു...
ഇനിയും കഞ്ഞീം കറീം കളിക്കാന്‍ എന്ന് വരും?
എന്നാരോ ചോദിക്കുമ്പോലെ.
2009, ഏപ്രിൽ 30, വ്യാഴാഴ്‌ച
പിഞ്ചു കുഞ്ഞിനെ ബലാല്‍സംഗം ചെയ്തവന്റെ അനുഭവ കുറിപ്പുകള്‍ .
ജെമീലിയ - ജസ്മിയാ - മണിയാനിയാ- ശേര്ളിയാനിയാ പിന്നെ വാസുവാനിയാ ..
.മന്ത്രമല്ല മായ അല്ലാ
നാളെയാണ് നാളെ...ഒന്നര വയസ്സുകാരിയെ ബലാല്‍സംഗം ചെയ്തവന്റെ സാഹസിക അനുഭവ കുറിപ്പുകള്‍
ഉടന്‍ പ്രസിദ്ധീകരിക്കുന്നു..!!
ഒപ്പം അപ്പനെ തല്ലിയവന്റെ...അമ്മയെ പ്രാപിച്ചവന്റെ..പെങ്ങളെ ഹോമിച്ചവന്റെ
അനിയനെ മരം മുറിക്കുന്നപോലെ മുറിച്ച
ചേട്ടന്റെ അറുക്ക വാള്‍ കുറിപ്പുകള്‍
അളിയനെ തല്ലിക്കൊന്നു ചാക്കില്‍ കെട്ടിയ അളിയന്മാരുടെ പോരാട്ട പാഠങ്ങള്‍ !!!
ജാതി മാറി കെട്ടിയ കൂടപ്പിറപ്പിനെ മണ്ണെണ്ണ ഒഴിച്ച് കത്തിക്കുന്നത് എങ്ങനെ..
തന്തക്കു പിറക്കാത്തവരുടെ..
തന്ത ആരെന്ന്നു അറിയാത്തവരുടെ ..
മാസം തികയാതെ പിറന്നവരുടെ..
മാസ മുറ നേരത്തെ തെറ്റിയവരുടെ ..
കാമം കരഞ്ഞു തീര്‍ക്കുന്നവരുടെ ..
കാറില്‍ കൊല നടത്തിയവരുടെ
അങ്ങനെ ഒരായിരം സാഹസിക അനുഭവങ്ങളുടെ
നേര്‍ കുറിപ്പുകള്‍
പ്രി - പബ്ലിക്കേഷന്‍.....
വിലയോ
നിങ്ങളുടെ മാനം..(ഉണ്ടെങ്കില്‍ )
പൊസ്ടെജ് സൌജന്ന്യം..
വായിച്ചിരിക്കുമ്പോള്‍ വല്ലതും തോന്നിയാല്‍
അതിനെല്ലാം പോന്ന മലബാര്‍ കത്തികള്‍ , നിരോധന ഉറകള്‍ എല്ലാം
ഓരോ ബൂക്കിനും ഒപ്പം.പ്രത്യേകം ഉള്‍കൊള്ളിച്ചിരിക്കുന്നു..!!
മഠത്തില്‍ മതില് ചാടിയതിന്റെ ...
തെരുവില്‍ നാലുകാലും പറിച്ചു ആടിയതിന്റെ..
മേശമേല്‍ മരിച്ചു ഒടുങ്ങി കിടന്നവന്റെ
സൃഷ്ടി എന്ന അപരാധത്തിന്റെ ..
ഇത്തിരി പൊന്നും മിന്നും കാത്ത പാവം പാവങ്ങളെ
സ്വന്തം സ്വാര്‍ഥം കണ്ണ് കെട്ടി പായിച്ചു മുടിച്ച
ജന്മ പാപങ്ങളുടെ
അശാന്തിയുടെ
ആശനിപാതങ്ങളുടെ
തീരാ ശാപങ്ങളുടെ ...അനുഭവ കുറിപ്പുകള്‍..
വെള്ള മേനി കടലാസില്‍
ബഹു വര്‍ണ പുറം ചട്ടയില്‍
അച്ചു നിരത്തിയ
ആറാം പതിപ്പ് ചിത്രങ്ങള്‍ സഹിതം..
കുഞ്ഞിരാമന്‍ നായരുടെ ..
ചുള്ളികാടിന്റെ ..
വ്യ്ലോപ്പിള്ളിയുടെ ..
തകഴിയുടെ..
ബഷീറിന്റെ ...
ഉറൂബിന്റെ ..
മലയാള പെരുമയും തനിമയും നിറഞ്ഞ ..പുസ്തകങ്ങളുടെ
ഒപ്പം നിങ്ങളുടെ കണ്ണിനും
മനസ്സിനും കൌതുകമായി..
ഞങ്ങളുടെ സ്റ്റാളില്‍...
ഈ അസുലഭ ഭാഗ്യം
വസൂലാക്കി
സ്വന്തം ജീവിതത്തില്‍
പകര്‍ത്തൂ..
കുഞ്ഞുങ്ങള്‍ക്കും..
പകര്‍ന്നു നല്‍കൂ
ഈ സത്ത്യാന്ന്വേഷണ പരീക്ഷണങ്ങള്‍!
.മന്ത്രമല്ല മായ അല്ലാ
നാളെയാണ് നാളെ...ഒന്നര വയസ്സുകാരിയെ ബലാല്‍സംഗം ചെയ്തവന്റെ സാഹസിക അനുഭവ കുറിപ്പുകള്‍
ഉടന്‍ പ്രസിദ്ധീകരിക്കുന്നു..!!
ഒപ്പം അപ്പനെ തല്ലിയവന്റെ...അമ്മയെ പ്രാപിച്ചവന്റെ..പെങ്ങളെ ഹോമിച്ചവന്റെ
അനിയനെ മരം മുറിക്കുന്നപോലെ മുറിച്ച
ചേട്ടന്റെ അറുക്ക വാള്‍ കുറിപ്പുകള്‍
അളിയനെ തല്ലിക്കൊന്നു ചാക്കില്‍ കെട്ടിയ അളിയന്മാരുടെ പോരാട്ട പാഠങ്ങള്‍ !!!
ജാതി മാറി കെട്ടിയ കൂടപ്പിറപ്പിനെ മണ്ണെണ്ണ ഒഴിച്ച് കത്തിക്കുന്നത് എങ്ങനെ..
തന്തക്കു പിറക്കാത്തവരുടെ..
തന്ത ആരെന്ന്നു അറിയാത്തവരുടെ ..
മാസം തികയാതെ പിറന്നവരുടെ..
മാസ മുറ നേരത്തെ തെറ്റിയവരുടെ ..
കാമം കരഞ്ഞു തീര്‍ക്കുന്നവരുടെ ..
കാറില്‍ കൊല നടത്തിയവരുടെ
അങ്ങനെ ഒരായിരം സാഹസിക അനുഭവങ്ങളുടെ
നേര്‍ കുറിപ്പുകള്‍
പ്രി - പബ്ലിക്കേഷന്‍.....
വിലയോ
നിങ്ങളുടെ മാനം..(ഉണ്ടെങ്കില്‍ )
പൊസ്ടെജ് സൌജന്ന്യം..
വായിച്ചിരിക്കുമ്പോള്‍ വല്ലതും തോന്നിയാല്‍
അതിനെല്ലാം പോന്ന മലബാര്‍ കത്തികള്‍ , നിരോധന ഉറകള്‍ എല്ലാം
ഓരോ ബൂക്കിനും ഒപ്പം.പ്രത്യേകം ഉള്‍കൊള്ളിച്ചിരിക്കുന്നു..!!
മഠത്തില്‍ മതില് ചാടിയതിന്റെ ...
തെരുവില്‍ നാലുകാലും പറിച്ചു ആടിയതിന്റെ..
മേശമേല്‍ മരിച്ചു ഒടുങ്ങി കിടന്നവന്റെ
സൃഷ്ടി എന്ന അപരാധത്തിന്റെ ..
ഇത്തിരി പൊന്നും മിന്നും കാത്ത പാവം പാവങ്ങളെ
സ്വന്തം സ്വാര്‍ഥം കണ്ണ് കെട്ടി പായിച്ചു മുടിച്ച
ജന്മ പാപങ്ങളുടെ
അശാന്തിയുടെ
ആശനിപാതങ്ങളുടെ
തീരാ ശാപങ്ങളുടെ ...അനുഭവ കുറിപ്പുകള്‍..
വെള്ള മേനി കടലാസില്‍
ബഹു വര്‍ണ പുറം ചട്ടയില്‍
അച്ചു നിരത്തിയ
ആറാം പതിപ്പ് ചിത്രങ്ങള്‍ സഹിതം..
കുഞ്ഞിരാമന്‍ നായരുടെ ..
ചുള്ളികാടിന്റെ ..
വ്യ്ലോപ്പിള്ളിയുടെ ..
തകഴിയുടെ..
ബഷീറിന്റെ ...
ഉറൂബിന്റെ ..
മലയാള പെരുമയും തനിമയും നിറഞ്ഞ ..പുസ്തകങ്ങളുടെ
ഒപ്പം നിങ്ങളുടെ കണ്ണിനും
മനസ്സിനും കൌതുകമായി..
ഞങ്ങളുടെ സ്റ്റാളില്‍...
ഈ അസുലഭ ഭാഗ്യം
വസൂലാക്കി
സ്വന്തം ജീവിതത്തില്‍
പകര്‍ത്തൂ..
കുഞ്ഞുങ്ങള്‍ക്കും..
പകര്‍ന്നു നല്‍കൂ
ഈ സത്ത്യാന്ന്വേഷണ പരീക്ഷണങ്ങള്‍!
2009, ഏപ്രിൽ 17, വെള്ളിയാഴ്‌ച
ജനയിതാവിന്റെ ജനഹിതം!
ജനാധിപത്യപരമായി ചിന്തിച്ചിരുന്നോ, അതോ തനി എകാധിപത്യമായിരുന്നോ ...അറിയില്ല.
അമ്മ ഒന്നും പറഞ്ഞിട്ടില്ല...എന്റെ ജനനത്തെപറ്റി. അച്ഛന്റെ ജനാധിപത്യ സന്കല്പങ്ങള്‍ ഉഗ്രനായിരുന്നിരിക്കാം!! അതാണല്ലോ കാലം പോക പോകെ ഞാന്‍ വളര്‍ന്നതും ഒത്തിരി ഒത്തിരി പി .എസ്.സി ഗൈഡുകള്‍ ചവച്ചരച്ചതും ...ഉറക്കളപ്പിന്റെ നീളുന്ന രാത്രികളില്‍ കട്ടന്‍ കാപ്പിയും ...അച്ഛന്റെ തന്നെ ബീടികളും ശരണം ആയതും. ആരൊക്കെയോ നേര്‍ച്ചകള്‍ നെര്‍നിരുന്നിരിക്കാം എന്നതും...
അവസാനം തൊഴിലിടം കിട്ടിയതും.
പിന്നെ തീരാ ലോണുകളുടെ പാതാള കുഴികളില്‍ മുങ്ങിയും പൊങ്ങിയും അങ്ങനെ..അങ്ങനെ..
ഒടുക്കം ഈ ജനാധിപത്യത്തിന്റെ മുടിഞ്ഞ സംരക്ഷണത്തിനായി "പത്താമതും" ഇലക്ഷന്‍ ഡ്യുട്ടി എന്ന കാലം തെറ്റാത്ത മഹാമാരി വസ്സുരി പോലെ വന്നു എന്നെപോലെയുള്ള "പിച്ച്ചാം ദേഹി" കളെ കുനിഞ്ഞു അനുഗ്രഹം ചൊരിയുന്നതും.
ഉത്ത്തുങ്ങങ്ങളില്‍ കള്ളനോ കൊള്ളക്കാരനോ.. ആധിപത്യത്തിന്റെ തണുപ്പന്‍ മുറികളില്‍ ജനതയുടെ മുന്നേറ്റത്തിനായി പാളത്താറും ഉടുത്ത് ..മുറുക്കി തുപ്പി ...കയ്യാം കളി ..കോല്‍ കളി കളിക്കാന്‍ ....വേദി ഒരുക്കാന്‍ ഈ ഇലക്ഷന്‍ ഡ്യുട്ടി ആപ്പീസര്‍ുംമാരുടെ ഒഴിയാ മുതുക് എന്തെല്ലാം സഹിക്കണം?
കാലത്തെഴുന്നെല്കണം..പല്ലുകള്‍ തേക്കണം..(ശൌചമൊ..വിരെചനമൊ ഹാന്‍ഡ് ബുക്കില്‍ പറയാത്തത് കാരണം വേണമെന്നില്ല ..കാരണം" വോട്ടര്‍ " എന്ന് ഓമനപെരുള്ള ജനാധിപത്ത്ത്യങ്ങള്‍ അതൊന്നും കാണുന്നില്ലല്ലോ..)
വെളുത്ത മുണ്ടുടുക്കണം ..പരപരാന്ന് വെളുക്കുമ്പോള്‍ ആള്‍കൂട്ടം വിയര്‍പ്പില്‍ മുങ്ങി താഴുന്നിടം കണ്ടെത്തി "ക്യു " എന്നുള്ള അഴുക്കു ചാലില്‍ നീന്തി നീന്തി ചെല്ലണം..
അപ്പോള്‍ കിട്ടും ആധിപത്യത്തിന്റെ യന്ത്ര ചുമടുകള്‍ ...അതും ചാക്കില്‍ കെട്ടി...എവിടെയോ വളര്‍ന്ന പാഴ് മരം അരച്ചെടുത്ത ആര്‍കും വേണ്ടാത്ത ഒത്തിരി ഒത്തിരി കടലാസ് ചുമടുകളും കുന്നു കൂട്ടി..പെരുവഴി അമ്പലം തേടി ഒരു സൌജന്ന്യ യാത്ര..
ഇതു വരെ ചെയ്ത പാപങ്ങള്‍, വിശപ്പായി .. ദാഹമായി ....ഉഷ്ണമായി
ഒലിച്ചിറങ്ങുന്ന വിയര്‍പ്പായി..സ്വയം വേട്ട ആടുമ്പോള്‍ ..എത്തുന്നു ഒരു കുടി പള്ളികൂട വരാന്തയിലോ ഏറു മാടത്തിലോ..
കാണാന്‍ നല്ല ശേല് !! വന്നു നോക്കുന്നവര്‍ അപ്പോള്‍ തന്നെ മടങ്ങും!
വരാന്‍ പോകുന്ന ജനാധിപത്യ ധര്‍മ പ്രക്രിയയുടെ സുന്ദര സ്വപ്‌നങ്ങള്‍ കണ്ടുറങ്ങി ...ഉണരുമ്പോള്‍ "ബൂത്ത് " എന്ന കാലിതൊഴുത്തില്‍ ഇരു കാലികളായി നിരന്നു നില്‍ക്കാന്‍.
അവിടെ എത്തി ഭാണ്ഡങ്ങള്‍ ഇറക്കി മുതുക് നിവര്‍ത്തി സട കുടഞ്ഞ ഏറ്റം മനോഹരമായ നാളെയെക്കുറിച്ച് കൊതുക് സാമ്രാജ്യവുമായി ആശയ വിനിമയം നടത്തി ആളുന്ന മെഴിതിരി അണയും മുന്പേ ഉടുമുണ്ട് വിരിയാക്കി നൂലിട ബെന്ചില്‍ പ്രേതങ്ങള്‍ കണക്കെ കമഴ്ന്നു കിടന്നു ...ഉറങ്ങാതുഴലുന്നു ജനാധിപതയ്തിന്റെ നേര്‍ നടത്തിപ്പുകാര്‍!
ഒടിഞ്ഞ കാലും മുറിഞ്ഞ പലകയും ചേര്ന്ന ബെന്ച്ചും ടെസ്കും മൂകരായി..
കോഴി കൂവുന്നതിനും മുന്പ് ഉണരണം..ആരും കാണാതെ കൃത്ത്യങ്ങള്‍ ..കൃത കൃത്ത്യതയോടെ ...ഞെക്ക് വിളക്കിന്‍ വെളിച്ചത്തില്‍ ഒരു അണിഞ്ജ് ഒരുന്ഗല് തെരുവ് വേശ്യയുടെ ചാരുതയോടെ.
നിരക്കുന്നു വോട്ടര്‍ എന്ന രാഷ്ട്രിയ ചട്ടിയിലെ വറ പൊരി സാമാനങ്ങള്‍!
യന്ത്രം കൂവുന്നു..എല്ലാം യാന്ത്രികം..ആര്‍ക്കോ വേണ്ടി ..ഊഴങ്ങള്‍ കാത്തു കാത്ത് മുടന്തനും കുരുടനും ..ശാന്തി നാളെയെങ്കിലും എന്ന് കരുതി വൃദ്ധ സദനങ്ങളിലെ വിഴുപ്പുകളും....
സമയ രഥം കടക്കുമ്പോള്‍ ചില ചില്ലറ കണക്കുകള്‍ ..എഴുത്തുകള്‍ ..നിധി കാക്കും ഭൂതങ്ങളായി ജനവിധി , യന്ത്ര കുടുക്കയില്‍ അടച്ച് മൂടി വീണ്ടും ....കഴുത ചുമടായി നീണ്ടു കിടക്കുന്ന പുരുഷാരതിനിടയില്‍...നാറുന്ന വായും നീറുന്ന ശരീരവും ....
കുംഭ മേള ...അവസാനം കുടത്തിലെ ഭൂതത്തിനെ ഒരിടത്ത്തിരുത്ത്തി ...പടിയിറങ്ങി ചൂട്ടു പടേനി ...പാതിരാ കോലങ്ങളായി ചുവടു വച്ച് ...വേച്ച്...തിരിച്ചിറക്കം.
ജനിപ്പിച്ച്ചവരെ പരാകി മുടിച്ച്...ലഭിച്ച തൊഴിലിലെ തീരാ കടങ്ങള്‍ പോലും ...നെറി കേടാല്‍ മറന്നു ഈ ജോലി ഒന്നൊഴിഞ്ഞെങ്കില്‍ ...എന്ന് സ്വയം ശപിച്ച് ...
അല്ലെങ്കില്‍ ഈ ജന്മം തന്നെ എന്തിനെന്ന് വെറുത്ത്....സര്‍വ നാഡികളും തളര്‍ന്നു ..
വീട്ടിലേക്കുള്ള വഴി പോലും മറന്ന്....വരാനില്ലാത്ത ബസും കാത്ത് കാത്ത് ..
മറ്റൊരു ജനാധിപത്യ ജന്മം!
അമ്മ ഒന്നും പറഞ്ഞിട്ടില്ല...എന്റെ ജനനത്തെപറ്റി. അച്ഛന്റെ ജനാധിപത്യ സന്കല്പങ്ങള്‍ ഉഗ്രനായിരുന്നിരിക്കാം!! അതാണല്ലോ കാലം പോക പോകെ ഞാന്‍ വളര്‍ന്നതും ഒത്തിരി ഒത്തിരി പി .എസ്.സി ഗൈഡുകള്‍ ചവച്ചരച്ചതും ...ഉറക്കളപ്പിന്റെ നീളുന്ന രാത്രികളില്‍ കട്ടന്‍ കാപ്പിയും ...അച്ഛന്റെ തന്നെ ബീടികളും ശരണം ആയതും. ആരൊക്കെയോ നേര്‍ച്ചകള്‍ നെര്‍നിരുന്നിരിക്കാം എന്നതും...
അവസാനം തൊഴിലിടം കിട്ടിയതും.
പിന്നെ തീരാ ലോണുകളുടെ പാതാള കുഴികളില്‍ മുങ്ങിയും പൊങ്ങിയും അങ്ങനെ..അങ്ങനെ..
ഒടുക്കം ഈ ജനാധിപത്യത്തിന്റെ മുടിഞ്ഞ സംരക്ഷണത്തിനായി "പത്താമതും" ഇലക്ഷന്‍ ഡ്യുട്ടി എന്ന കാലം തെറ്റാത്ത മഹാമാരി വസ്സുരി പോലെ വന്നു എന്നെപോലെയുള്ള "പിച്ച്ചാം ദേഹി" കളെ കുനിഞ്ഞു അനുഗ്രഹം ചൊരിയുന്നതും.
ഉത്ത്തുങ്ങങ്ങളില്‍ കള്ളനോ കൊള്ളക്കാരനോ.. ആധിപത്യത്തിന്റെ തണുപ്പന്‍ മുറികളില്‍ ജനതയുടെ മുന്നേറ്റത്തിനായി പാളത്താറും ഉടുത്ത് ..മുറുക്കി തുപ്പി ...കയ്യാം കളി ..കോല്‍ കളി കളിക്കാന്‍ ....വേദി ഒരുക്കാന്‍ ഈ ഇലക്ഷന്‍ ഡ്യുട്ടി ആപ്പീസര്‍ുംമാരുടെ ഒഴിയാ മുതുക് എന്തെല്ലാം സഹിക്കണം?
കാലത്തെഴുന്നെല്കണം..പല്ലുകള്‍ തേക്കണം..(ശൌചമൊ..വിരെചനമൊ ഹാന്‍ഡ് ബുക്കില്‍ പറയാത്തത് കാരണം വേണമെന്നില്ല ..കാരണം" വോട്ടര്‍ " എന്ന് ഓമനപെരുള്ള ജനാധിപത്ത്ത്യങ്ങള്‍ അതൊന്നും കാണുന്നില്ലല്ലോ..)
വെളുത്ത മുണ്ടുടുക്കണം ..പരപരാന്ന് വെളുക്കുമ്പോള്‍ ആള്‍കൂട്ടം വിയര്‍പ്പില്‍ മുങ്ങി താഴുന്നിടം കണ്ടെത്തി "ക്യു " എന്നുള്ള അഴുക്കു ചാലില്‍ നീന്തി നീന്തി ചെല്ലണം..
അപ്പോള്‍ കിട്ടും ആധിപത്യത്തിന്റെ യന്ത്ര ചുമടുകള്‍ ...അതും ചാക്കില്‍ കെട്ടി...എവിടെയോ വളര്‍ന്ന പാഴ് മരം അരച്ചെടുത്ത ആര്‍കും വേണ്ടാത്ത ഒത്തിരി ഒത്തിരി കടലാസ് ചുമടുകളും കുന്നു കൂട്ടി..പെരുവഴി അമ്പലം തേടി ഒരു സൌജന്ന്യ യാത്ര..
ഇതു വരെ ചെയ്ത പാപങ്ങള്‍, വിശപ്പായി .. ദാഹമായി ....ഉഷ്ണമായി
ഒലിച്ചിറങ്ങുന്ന വിയര്‍പ്പായി..സ്വയം വേട്ട ആടുമ്പോള്‍ ..എത്തുന്നു ഒരു കുടി പള്ളികൂട വരാന്തയിലോ ഏറു മാടത്തിലോ..
കാണാന്‍ നല്ല ശേല് !! വന്നു നോക്കുന്നവര്‍ അപ്പോള്‍ തന്നെ മടങ്ങും!
വരാന്‍ പോകുന്ന ജനാധിപത്യ ധര്‍മ പ്രക്രിയയുടെ സുന്ദര സ്വപ്‌നങ്ങള്‍ കണ്ടുറങ്ങി ...ഉണരുമ്പോള്‍ "ബൂത്ത് " എന്ന കാലിതൊഴുത്തില്‍ ഇരു കാലികളായി നിരന്നു നില്‍ക്കാന്‍.
അവിടെ എത്തി ഭാണ്ഡങ്ങള്‍ ഇറക്കി മുതുക് നിവര്‍ത്തി സട കുടഞ്ഞ ഏറ്റം മനോഹരമായ നാളെയെക്കുറിച്ച് കൊതുക് സാമ്രാജ്യവുമായി ആശയ വിനിമയം നടത്തി ആളുന്ന മെഴിതിരി അണയും മുന്പേ ഉടുമുണ്ട് വിരിയാക്കി നൂലിട ബെന്ചില്‍ പ്രേതങ്ങള്‍ കണക്കെ കമഴ്ന്നു കിടന്നു ...ഉറങ്ങാതുഴലുന്നു ജനാധിപതയ്തിന്റെ നേര്‍ നടത്തിപ്പുകാര്‍!
ഒടിഞ്ഞ കാലും മുറിഞ്ഞ പലകയും ചേര്ന്ന ബെന്ച്ചും ടെസ്കും മൂകരായി..
കോഴി കൂവുന്നതിനും മുന്പ് ഉണരണം..ആരും കാണാതെ കൃത്ത്യങ്ങള്‍ ..കൃത കൃത്ത്യതയോടെ ...ഞെക്ക് വിളക്കിന്‍ വെളിച്ചത്തില്‍ ഒരു അണിഞ്ജ് ഒരുന്ഗല് തെരുവ് വേശ്യയുടെ ചാരുതയോടെ.
നിരക്കുന്നു വോട്ടര്‍ എന്ന രാഷ്ട്രിയ ചട്ടിയിലെ വറ പൊരി സാമാനങ്ങള്‍!
യന്ത്രം കൂവുന്നു..എല്ലാം യാന്ത്രികം..ആര്‍ക്കോ വേണ്ടി ..ഊഴങ്ങള്‍ കാത്തു കാത്ത് മുടന്തനും കുരുടനും ..ശാന്തി നാളെയെങ്കിലും എന്ന് കരുതി വൃദ്ധ സദനങ്ങളിലെ വിഴുപ്പുകളും....
സമയ രഥം കടക്കുമ്പോള്‍ ചില ചില്ലറ കണക്കുകള്‍ ..എഴുത്തുകള്‍ ..നിധി കാക്കും ഭൂതങ്ങളായി ജനവിധി , യന്ത്ര കുടുക്കയില്‍ അടച്ച് മൂടി വീണ്ടും ....കഴുത ചുമടായി നീണ്ടു കിടക്കുന്ന പുരുഷാരതിനിടയില്‍...നാറുന്ന വായും നീറുന്ന ശരീരവും ....
കുംഭ മേള ...അവസാനം കുടത്തിലെ ഭൂതത്തിനെ ഒരിടത്ത്തിരുത്ത്തി ...പടിയിറങ്ങി ചൂട്ടു പടേനി ...പാതിരാ കോലങ്ങളായി ചുവടു വച്ച് ...വേച്ച്...തിരിച്ചിറക്കം.
ജനിപ്പിച്ച്ചവരെ പരാകി മുടിച്ച്...ലഭിച്ച തൊഴിലിലെ തീരാ കടങ്ങള്‍ പോലും ...നെറി കേടാല്‍ മറന്നു ഈ ജോലി ഒന്നൊഴിഞ്ഞെങ്കില്‍ ...എന്ന് സ്വയം ശപിച്ച് ...
അല്ലെങ്കില്‍ ഈ ജന്മം തന്നെ എന്തിനെന്ന് വെറുത്ത്....സര്‍വ നാഡികളും തളര്‍ന്നു ..
വീട്ടിലേക്കുള്ള വഴി പോലും മറന്ന്....വരാനില്ലാത്ത ബസും കാത്ത് കാത്ത് ..
മറ്റൊരു ജനാധിപത്യ ജന്മം!
2009, ഏപ്രിൽ 10, വെള്ളിയാഴ്‌ച
കുഞ്ഞു മോന്‍
"മണക്കന്ടി തങ്കംമോ ...മണക്ക് പോവാം വാടിയേ" പൂവോയ്!!
ഈണത്തില്‍ നീട്ടി... പാടത്തിന്‍ കരക്കുനിന്നു ഒരു ശീല്‍....കുഞ്ഞുമോന്റെ ഇന്നത്തെ അരങ്ങേറ്റം.
വീട്ടില്‍ നിന്നും വെളുപ്പിന്.. ചായക്കടയില്‍ വെള്ളം കോരാന്‍ പോകുന്ന ജൈത്ര യാത്ര
അതിന്റെ ഭേരി ...സ്വപ്ന കാമുകിക്ക് എന്നത്തേയും പോലെ നീട്ടി ഒരു കഷണം.
മണക്ക് (മണല്‍ പുറത്ത്)പോയി പരസ്പരം കൈ കോര്‍ത്ത് .. ഒരു ലാസ്യ നടനത്തിനു!
ഒരു വല്ലങ്ങി വേലയോ..തൃശൂര്‍ പൂരമോ ഇല്ലെങ്കിലും..ഞങ്ങളുടെ നാട്ടിലെ പൂര കാലമാ ചെറുകോല്‍പുഴ ഹിന്ദു മത പരിഷത്ത്...മാരാമണ്‍ കന്വന്ഷന്‍...ആറന്മുള വള്ളം കളിയൊക്കെ...
പമ്പയാറിന്റെ നെന്ചില്‍ പന്ചാര മണല്‍ പുറം...അവിടെ വലിയ ഓല പന്തല്‍ അതില്‍ നിറയെ ആയിരം കാന്താരി പൂത്തപോലെ വെയിലിറങ്ങി കിടക്കുന്ന കുഞ്ഞു സൂര്യ മുട്ടകള്‍..
ഏതൊക്കെയോ സ്വാമിമാര്‍ ഗീതയും ഉപനിഷത്തുകളും ചര്‍വിത ചര്‍വണം ചെയ്യുമ്പോള്‍..ഇത്തിരി പേര്‍(തീരെ വയ്യാത്തവര്‍) അകത്തും..ഒത്തിരി ഒത്തിരി പേര്‍..പുറത്തും..
ചിന്തികടകളില്‍ കണ്ണോട് കണ്ണ് എറിഞ്ഞു ..കാതോരം കാതോര്‍ത്ത്...
കുപ്പിവള ..ചിപ്പിവള...പിന്നെ ചൈന പാത്രം...ഓട്ടു പാത്രം..നിക്കര്‍ ബനിയന്‍..
സര്‍ബത്ത്..ചായ..അങ്ങനെ നീണ്ടു പോകുന്നു..കച്ചവട പരിഷത്തും. കണ്‍ കോണുകളില്‍ മുളയ്ക്കുന്ന പ്രണയങ്ങളും!
ഒരുകാലം സഞ്ചരിക്കുന്ന മൃഗ ശാല മൂന്നു തവണ കണ്‍ കുളിര്കെ കണ്ടു..കരിന്പുലി..കടുവ..ഉച്ചത്തില്‍ അലറി ഞെട്ടിച്ച സിംഹം..ആ ഞെട്ടല്‍..ഇന്നും ബാക്കി.
മല്‍സ്യ കന്ന്യകയെ ഒത്തിരി പ്രേമിച്ചു..ഇനി അടുത്ത കൊല്ലമേ കാണാന്‍ കഴിയൂ എന്നുള്ള തേങ്ങലോടെ ഓരോ വര്ഷവും...ഞങ്ങള്‍(അല്ലെങ്കില്‍ ഞാന്‍) പിരിഞ്ഞു. മൂകം.
ഒരു കൊല്ലം മൃഗശാലയും..കന്ന്യകയും വന്നില്ല. അനുവാദം ഇല്ലായിരുന്നു പോല്‍.
കരഞ്ഞു പോയി. ആ കാത്തിരിപ്പും മറ്റു പലതും പോലെ അവസാനിപിച്ചു.
അവിടെക്കാണ് കുഞ്ഞു മോന്‍ തന്റെ മനോ നഗര രാജ്ഞിയെ എന്നും മാടി വിളിക്കുന്നത്!
കരി വള വാങ്ങി ഇട്ടു കൊടുക്കാന്‍..സെന്റും ..കുട്ടികുരാ പൌടരും..കാജല്‍ കണ്മഷി..ഒക്കെ വാങ്ങി
ഒരു പപ്പട വടയും കാപ്പിയും മോത്തി മോത്തി കുടിക്കാന്‍...എന്നിട്ട് കണ്‍ കോണുകളില്‍ പ്രണയം പാകി മുളപ്പിച്ച് അതിന്റെ വിത്തെടുക്കാന്‍!!
പാവം കുഞ്ഞുമോന്‍.
ചുഴലി ദീനത്തിന്റെ ആജന്മ കാമുകന്‍!
ഒരിക്കലും പിരിയാത്ത ചുഴലിയുടെ നീരാളി പിടുത്തത്തില്‍ നിന്നും ഒരിക്കലെന്കിലും മോചിക്ക പെടുമെന്നും അന്ന്
മണക്ക് പോയി ..തന്കമ്മയുമായി ആയിരം കാന്താരി പൂത്തത് കാണാമെന്നും...സ്വപ്നം കണ്ടിരുന്നിരിക്കാം.
അല്ലെങ്കില്‍ തന്കമ്മ എന്നൊരു പേര്‍ കുഞ്ഞുമോനെവിടുന്നു കിട്ടി?
ചപ്രന്‍ മുടി..ചീകാറെ ഇല്ല. വല്ലപ്പോഴും ബാര്‍ബര്‍ രാജന്‍ നിര്‍ബന്ധിച്ച് താടി ഒന്നൊതുക്കിയാല് ..പൌടരും സ്നോയും തേച്ചു കൊടുത്താല്‍..
ബാര്‍ബര്‍ ഷോപ്പിന്റെ പടിയിറങ്ങി അപ്പോഴേ തങ്കമ്മയെ വിളിക്കുകയായി! സൌന്ദര്യം കാണാന്‍!!
ഒരു കള്ള ചിരി വീശി..കാക്കി നിക്കറിന്റെ പോക്കറ്റില്‍ നിന്നും ചുരുട്ടി വച്ച രണ്ടു രൂപ നോട്ട്ഒന്നെടുത്ത് ഒന്നു കൂടി ചുരുട്ടി പോക്കറ്റിലിട്ട് ...ഒരു രജനി സ്റ്റൈലില്‍..
തങ്കമ്മയെ നോക്കി.
മുഴുവന്‍ കിഴിഞ്ഞ ബനിയന്‍ ഊരി വീശി...നേരെ പന്ചായത് കിണറിന്‍ കരയിലേക്ക്
വിസ്തരിച്ചൊരു കുളി. മൂളി പാട്ടും താളവും...
"കുഞ്ഞുമോനെ നീ കിണറ്റിലേക്ക് നോക്കരുത് " എന്ന് ആരെങ്കിലും ചായ പീടികയില്‍ ഇരുന്നു പറഞ്ഞാല്‍ അനുസരണയോടെ തലയാട്ടും. തന്റെ രോഗത്തിനോടുള്ള കരുതലാണ് എന്നറിയാം.
ഒരു ദീര്‍ഖ നിശ്വാസം . തല തോര്‍ത്തി തിരികെ വീണ്ടും ചായ പീടികയുടെ മൂലയില്‍ ...
പാടുന്ന റേഡിയോ ഒന്നുകൂടി ഉറക്കെ വച്ച്. വയലാറിന്റെ "ചന്ദ്രകളഭം ചാര്‍ത്തി.." ആ പാട്ടിനായി കാതോര്‍ത്ത്.
"ഇവിടെ പ്രേമിച്ച് മരിച്ചവരുണ്ടോ " എന്ന് കേള്‍ക്കുമ്പോള്‍ ഉയരങ്ങളില്‍ കണ്ണ് എറിഞ്ഞും ബെന്ചില്‍ താളം പിടിച്ചും..
ഒരു നാള്‍ സ്കൂള്‍ വിട്ടു വരുമ്പോള്‍ പാടത്തിന്‍ കരയില്‍ ഒരാള്‍കൂട്ടം...
കുളക്കോഴിയോ..പാമ്പോ..കാട്ടുമുയലോ ..കീരിയോ..എന്തിനെയെന്കിലും പിടിച്ചതാകാം
ഓടി ചെന്നു ആരുടെയോ കാല്‍ വിടവില്‍ കൂടി നോക്കി.
ആരോ ഒരാള്‍ പാടത്തിന്റെ വരമ്പില്‍ നിന്നും , നട്ട ഞാറിനു നടുവിലേക്ക് മുഖം അമര്‍ത്തി ...ആകമാനം ചേറില്‍ പുതഞ്ഞു കിടക്കുന്നു.
"അല്ലെങ്കിലും ചുഴലി ഒന്നുകില്‍ വെള്ളത്തില്‍ അല്ലെങ്കില്‍ തീയില്‍....പാവം"
ആരോ പറഞ്ഞതു കേട്ടപ്പോള്‍ ഞരമ്പുകളില്‍ മഞ്ഞുറഞ്ഞ പോലെ. കണ്ണുകളില്‍ അന്ധകാരം.
തൊണ്ട വരളുന്നു...കാലുകള്‍ വിറ കൊള്ളുന്നു.
അവിടെത്തന്നെ ഇരുന്നു കുറെ നേരം. ആരെയും കണ്ടില്ല..കേട്ടില്ല...
"മനക്കണ്ടി തങ്കംമോ...മണക്ക് പോവാന്‍ വായോ..."
ആ വിളി മാത്രം കേട്ടു.
പിന്നെ ചന്ദ്ര കളഭം ചാര്‍ത്തി ഉറങ്ങുന്ന കുഞ്ഞുമോനെ കണ്ടു.
ഈണത്തില്‍ നീട്ടി... പാടത്തിന്‍ കരക്കുനിന്നു ഒരു ശീല്‍....കുഞ്ഞുമോന്റെ ഇന്നത്തെ അരങ്ങേറ്റം.
വീട്ടില്‍ നിന്നും വെളുപ്പിന്.. ചായക്കടയില്‍ വെള്ളം കോരാന്‍ പോകുന്ന ജൈത്ര യാത്ര
അതിന്റെ ഭേരി ...സ്വപ്ന കാമുകിക്ക് എന്നത്തേയും പോലെ നീട്ടി ഒരു കഷണം.
മണക്ക് (മണല്‍ പുറത്ത്)പോയി പരസ്പരം കൈ കോര്‍ത്ത് .. ഒരു ലാസ്യ നടനത്തിനു!
ഒരു വല്ലങ്ങി വേലയോ..തൃശൂര്‍ പൂരമോ ഇല്ലെങ്കിലും..ഞങ്ങളുടെ നാട്ടിലെ പൂര കാലമാ ചെറുകോല്‍പുഴ ഹിന്ദു മത പരിഷത്ത്...മാരാമണ്‍ കന്വന്ഷന്‍...ആറന്മുള വള്ളം കളിയൊക്കെ...
പമ്പയാറിന്റെ നെന്ചില്‍ പന്ചാര മണല്‍ പുറം...അവിടെ വലിയ ഓല പന്തല്‍ അതില്‍ നിറയെ ആയിരം കാന്താരി പൂത്തപോലെ വെയിലിറങ്ങി കിടക്കുന്ന കുഞ്ഞു സൂര്യ മുട്ടകള്‍..
ഏതൊക്കെയോ സ്വാമിമാര്‍ ഗീതയും ഉപനിഷത്തുകളും ചര്‍വിത ചര്‍വണം ചെയ്യുമ്പോള്‍..ഇത്തിരി പേര്‍(തീരെ വയ്യാത്തവര്‍) അകത്തും..ഒത്തിരി ഒത്തിരി പേര്‍..പുറത്തും..
ചിന്തികടകളില്‍ കണ്ണോട് കണ്ണ് എറിഞ്ഞു ..കാതോരം കാതോര്‍ത്ത്...
കുപ്പിവള ..ചിപ്പിവള...പിന്നെ ചൈന പാത്രം...ഓട്ടു പാത്രം..നിക്കര്‍ ബനിയന്‍..
സര്‍ബത്ത്..ചായ..അങ്ങനെ നീണ്ടു പോകുന്നു..കച്ചവട പരിഷത്തും. കണ്‍ കോണുകളില്‍ മുളയ്ക്കുന്ന പ്രണയങ്ങളും!
ഒരുകാലം സഞ്ചരിക്കുന്ന മൃഗ ശാല മൂന്നു തവണ കണ്‍ കുളിര്കെ കണ്ടു..കരിന്പുലി..കടുവ..ഉച്ചത്തില്‍ അലറി ഞെട്ടിച്ച സിംഹം..ആ ഞെട്ടല്‍..ഇന്നും ബാക്കി.
മല്‍സ്യ കന്ന്യകയെ ഒത്തിരി പ്രേമിച്ചു..ഇനി അടുത്ത കൊല്ലമേ കാണാന്‍ കഴിയൂ എന്നുള്ള തേങ്ങലോടെ ഓരോ വര്ഷവും...ഞങ്ങള്‍(അല്ലെങ്കില്‍ ഞാന്‍) പിരിഞ്ഞു. മൂകം.
ഒരു കൊല്ലം മൃഗശാലയും..കന്ന്യകയും വന്നില്ല. അനുവാദം ഇല്ലായിരുന്നു പോല്‍.
കരഞ്ഞു പോയി. ആ കാത്തിരിപ്പും മറ്റു പലതും പോലെ അവസാനിപിച്ചു.
അവിടെക്കാണ് കുഞ്ഞു മോന്‍ തന്റെ മനോ നഗര രാജ്ഞിയെ എന്നും മാടി വിളിക്കുന്നത്!
കരി വള വാങ്ങി ഇട്ടു കൊടുക്കാന്‍..സെന്റും ..കുട്ടികുരാ പൌടരും..കാജല്‍ കണ്മഷി..ഒക്കെ വാങ്ങി
ഒരു പപ്പട വടയും കാപ്പിയും മോത്തി മോത്തി കുടിക്കാന്‍...എന്നിട്ട് കണ്‍ കോണുകളില്‍ പ്രണയം പാകി മുളപ്പിച്ച് അതിന്റെ വിത്തെടുക്കാന്‍!!
പാവം കുഞ്ഞുമോന്‍.
ചുഴലി ദീനത്തിന്റെ ആജന്മ കാമുകന്‍!
ഒരിക്കലും പിരിയാത്ത ചുഴലിയുടെ നീരാളി പിടുത്തത്തില്‍ നിന്നും ഒരിക്കലെന്കിലും മോചിക്ക പെടുമെന്നും അന്ന്
മണക്ക് പോയി ..തന്കമ്മയുമായി ആയിരം കാന്താരി പൂത്തത് കാണാമെന്നും...സ്വപ്നം കണ്ടിരുന്നിരിക്കാം.
അല്ലെങ്കില്‍ തന്കമ്മ എന്നൊരു പേര്‍ കുഞ്ഞുമോനെവിടുന്നു കിട്ടി?
ചപ്രന്‍ മുടി..ചീകാറെ ഇല്ല. വല്ലപ്പോഴും ബാര്‍ബര്‍ രാജന്‍ നിര്‍ബന്ധിച്ച് താടി ഒന്നൊതുക്കിയാല് ..പൌടരും സ്നോയും തേച്ചു കൊടുത്താല്‍..
ബാര്‍ബര്‍ ഷോപ്പിന്റെ പടിയിറങ്ങി അപ്പോഴേ തങ്കമ്മയെ വിളിക്കുകയായി! സൌന്ദര്യം കാണാന്‍!!
ഒരു കള്ള ചിരി വീശി..കാക്കി നിക്കറിന്റെ പോക്കറ്റില്‍ നിന്നും ചുരുട്ടി വച്ച രണ്ടു രൂപ നോട്ട്ഒന്നെടുത്ത് ഒന്നു കൂടി ചുരുട്ടി പോക്കറ്റിലിട്ട് ...ഒരു രജനി സ്റ്റൈലില്‍..
തങ്കമ്മയെ നോക്കി.
മുഴുവന്‍ കിഴിഞ്ഞ ബനിയന്‍ ഊരി വീശി...നേരെ പന്ചായത് കിണറിന്‍ കരയിലേക്ക്
വിസ്തരിച്ചൊരു കുളി. മൂളി പാട്ടും താളവും...
"കുഞ്ഞുമോനെ നീ കിണറ്റിലേക്ക് നോക്കരുത് " എന്ന് ആരെങ്കിലും ചായ പീടികയില്‍ ഇരുന്നു പറഞ്ഞാല്‍ അനുസരണയോടെ തലയാട്ടും. തന്റെ രോഗത്തിനോടുള്ള കരുതലാണ് എന്നറിയാം.
ഒരു ദീര്‍ഖ നിശ്വാസം . തല തോര്‍ത്തി തിരികെ വീണ്ടും ചായ പീടികയുടെ മൂലയില്‍ ...
പാടുന്ന റേഡിയോ ഒന്നുകൂടി ഉറക്കെ വച്ച്. വയലാറിന്റെ "ചന്ദ്രകളഭം ചാര്‍ത്തി.." ആ പാട്ടിനായി കാതോര്‍ത്ത്.
"ഇവിടെ പ്രേമിച്ച് മരിച്ചവരുണ്ടോ " എന്ന് കേള്‍ക്കുമ്പോള്‍ ഉയരങ്ങളില്‍ കണ്ണ് എറിഞ്ഞും ബെന്ചില്‍ താളം പിടിച്ചും..
ഒരു നാള്‍ സ്കൂള്‍ വിട്ടു വരുമ്പോള്‍ പാടത്തിന്‍ കരയില്‍ ഒരാള്‍കൂട്ടം...
കുളക്കോഴിയോ..പാമ്പോ..കാട്ടുമുയലോ ..കീരിയോ..എന്തിനെയെന്കിലും പിടിച്ചതാകാം
ഓടി ചെന്നു ആരുടെയോ കാല്‍ വിടവില്‍ കൂടി നോക്കി.
ആരോ ഒരാള്‍ പാടത്തിന്റെ വരമ്പില്‍ നിന്നും , നട്ട ഞാറിനു നടുവിലേക്ക് മുഖം അമര്‍ത്തി ...ആകമാനം ചേറില്‍ പുതഞ്ഞു കിടക്കുന്നു.
"അല്ലെങ്കിലും ചുഴലി ഒന്നുകില്‍ വെള്ളത്തില്‍ അല്ലെങ്കില്‍ തീയില്‍....പാവം"
ആരോ പറഞ്ഞതു കേട്ടപ്പോള്‍ ഞരമ്പുകളില്‍ മഞ്ഞുറഞ്ഞ പോലെ. കണ്ണുകളില്‍ അന്ധകാരം.
തൊണ്ട വരളുന്നു...കാലുകള്‍ വിറ കൊള്ളുന്നു.
അവിടെത്തന്നെ ഇരുന്നു കുറെ നേരം. ആരെയും കണ്ടില്ല..കേട്ടില്ല...
"മനക്കണ്ടി തങ്കംമോ...മണക്ക് പോവാന്‍ വായോ..."
ആ വിളി മാത്രം കേട്ടു.
പിന്നെ ചന്ദ്ര കളഭം ചാര്‍ത്തി ഉറങ്ങുന്ന കുഞ്ഞുമോനെ കണ്ടു.
ലേബലുകള്‍:
fiction
2009, ഏപ്രിൽ 8, ബുധനാഴ്‌ച
ജീവിതം നായ നക്കിയാല്‍.
വലിയ വിരുന്നിനു ഉടുത്തൊരുങ്ങി പോയി പാവം റഷ്യന്‍ മന്ത്രി മാന്ത്രികന്മാര്‍.
നമ്മുടെ മന്ത്രി പുങ്ങന്മാരെപോലെ ആയിരിക്കില്ല..കുറച്ചൊക്കെ സോഷ്യലിസം , സൃഷ്ടിച്ച്ചവരെന്കിലും
പകര്‍ന്നു കൊടുത്തു കാണാം..തന്നെയുമല്ല.. പഴയ പട്ടിണി പരിവട്ടങ്ങളൊക്കെ കുറെ മാറിയല്ലോ..
രണ്ടായാലും ..രണ്ടാം വേളിക്ക് കലി എഴുന്നെള്ളിയ പോലെ
രഥം തെളിച്ച്ച് ..പ്രധാന മന്ത്രിയുടെ കോട്ട കൊത്തളം പുക്കിനാര്‍..
അവിടെ പാനോപചാരങ്ങള്‍..തീന്‍ മേശമേല്‍
എണ്ണിയാല്‍ ഒടുങ്ങാത്ത തീന്‍ വിഭവങ്ങള്‍..
ഒരു ടോസ്റ്റും കഴിഞ്ഞനഗ് തിന്നാന്‍ ഇരുന്ന വാറെ സേവകര്‍ അലറി..
"അരുത്" ആ കനി തിന്നരുത്"!
സചിവര്‍ എമ്പാടും അല്‍ഭുത പരാക്രാന്തരായി നോക്കി ഇരുന്നു..കാരൂരിന്റെ മരപ്പാവകളെ പോലെ...
പ്രധാന മന്ത്രി ഒരു ചെറിയ കള്ള ചിരിയോടെ ക്ഷമായാചനം ,
ക്ഷമിക്കണം സചിവരെ...." എന്റെ എത്രയും വേണ്ടപ്പെട്ട വളര്‍ത്തു നായ ...ഉശിരന്‍ ലബ്രടോരന്‍ ഒരു വികൃതി കാട്ടി...അവന്‍ കുറെ തീന്‍ വിഭവങ്ങള്‍ മുന്പേ തിന്നു കളഞ്ഞു"...
കൈ ഇട്ടവര്‍ ഇട്ട കൈ പിന്‍ വലിക്കണോ അതോ അകത്താക്കണോ ...അവിടുന്നെന്തു വിചാരിക്കും..
കൊട്ടാരത്തിലെ പട്ടി രാജകുമാരന്‍ ...അവന്‍ തിന്നതിന്റെ ബാക്കിയും അമൃത്.
കൈ ഇടാത്തവരും..ചിന്തയില്‍ സമാനം!
റഷ്യയിലെ നായ കേരളത്തിലെ പട്ടിയോട് പറഞ്ഞു...."റഷ്യയില്‍ സുഖം..സമൃദ്ധി.."
കേരളന്‍ മറുപടി പറഞ്ഞു..".സഖാവേ..അലഞ്ഞു നടക്കാനുള്ള സ്വാതന്ത്ര്യമാ അഹാരത്തെക്കാളും എനിക്ക് പ്രിയം!"
ജര്‍മനിയില്‍ ഒരു പാവം ഭര്‍ത്താവിനെ ഭാര്യ നിരുപാധികം ഉച്ചാടനം ചെയ്തുകളഞ്ഞു..
ഭര്‍ത്താവിന്റെ വൃത്ത്തികൂടുതല്‍ ഭാര്യയെ കുറച്ചൊന്നുമല്ല ഭ്രാന്തു പിടിപ്പിച്ചത്
പതിനഞ്ച് കൊല്ലം സഹിച്ചു.
മേശ ..കസേരകള്‍..വീടകം..എല്ലാം മിനുക്കി മിനുക്കി..ഒടുവില്‍
ഒരു ഭിത്തി തന്നെ ഇടിച്ചിട്ടു ..വീണ്ടും വൃത്ത്തിയാക്കിയത്ത്രേ..
ഒഴിഞ്ഞു പോകാന്‍ ഇരുവരും തയ്യാറായി..
"കാരണം എന്തെന്ന് മാത്രം എനിക്കറിയില്ല.." ഭര്‍ത്താവ് വക്കീലിനോട് അപ്പോഴും പറഞ്ഞു.!!
നമുക്കും ഒരു വൃത്ത്തിയാക്കലോക്കെ വേണ്ടേ?
നമ്മുടെ മന്ത്രി പുങ്ങന്മാരെപോലെ ആയിരിക്കില്ല..കുറച്ചൊക്കെ സോഷ്യലിസം , സൃഷ്ടിച്ച്ചവരെന്കിലും
പകര്‍ന്നു കൊടുത്തു കാണാം..തന്നെയുമല്ല.. പഴയ പട്ടിണി പരിവട്ടങ്ങളൊക്കെ കുറെ മാറിയല്ലോ..
രണ്ടായാലും ..രണ്ടാം വേളിക്ക് കലി എഴുന്നെള്ളിയ പോലെ
രഥം തെളിച്ച്ച് ..പ്രധാന മന്ത്രിയുടെ കോട്ട കൊത്തളം പുക്കിനാര്‍..
അവിടെ പാനോപചാരങ്ങള്‍..തീന്‍ മേശമേല്‍
എണ്ണിയാല്‍ ഒടുങ്ങാത്ത തീന്‍ വിഭവങ്ങള്‍..
ഒരു ടോസ്റ്റും കഴിഞ്ഞനഗ് തിന്നാന്‍ ഇരുന്ന വാറെ സേവകര്‍ അലറി..
"അരുത്" ആ കനി തിന്നരുത്"!
സചിവര്‍ എമ്പാടും അല്‍ഭുത പരാക്രാന്തരായി നോക്കി ഇരുന്നു..കാരൂരിന്റെ മരപ്പാവകളെ പോലെ...
പ്രധാന മന്ത്രി ഒരു ചെറിയ കള്ള ചിരിയോടെ ക്ഷമായാചനം ,
ക്ഷമിക്കണം സചിവരെ...." എന്റെ എത്രയും വേണ്ടപ്പെട്ട വളര്‍ത്തു നായ ...ഉശിരന്‍ ലബ്രടോരന്‍ ഒരു വികൃതി കാട്ടി...അവന്‍ കുറെ തീന്‍ വിഭവങ്ങള്‍ മുന്പേ തിന്നു കളഞ്ഞു"...
കൈ ഇട്ടവര്‍ ഇട്ട കൈ പിന്‍ വലിക്കണോ അതോ അകത്താക്കണോ ...അവിടുന്നെന്തു വിചാരിക്കും..
കൊട്ടാരത്തിലെ പട്ടി രാജകുമാരന്‍ ...അവന്‍ തിന്നതിന്റെ ബാക്കിയും അമൃത്.
കൈ ഇടാത്തവരും..ചിന്തയില്‍ സമാനം!
റഷ്യയിലെ നായ കേരളത്തിലെ പട്ടിയോട് പറഞ്ഞു...."റഷ്യയില്‍ സുഖം..സമൃദ്ധി.."
കേരളന്‍ മറുപടി പറഞ്ഞു..".സഖാവേ..അലഞ്ഞു നടക്കാനുള്ള സ്വാതന്ത്ര്യമാ അഹാരത്തെക്കാളും എനിക്ക് പ്രിയം!"
ജര്‍മനിയില്‍ ഒരു പാവം ഭര്‍ത്താവിനെ ഭാര്യ നിരുപാധികം ഉച്ചാടനം ചെയ്തുകളഞ്ഞു..
ഭര്‍ത്താവിന്റെ വൃത്ത്തികൂടുതല്‍ ഭാര്യയെ കുറച്ചൊന്നുമല്ല ഭ്രാന്തു പിടിപ്പിച്ചത്
പതിനഞ്ച് കൊല്ലം സഹിച്ചു.
മേശ ..കസേരകള്‍..വീടകം..എല്ലാം മിനുക്കി മിനുക്കി..ഒടുവില്‍
ഒരു ഭിത്തി തന്നെ ഇടിച്ചിട്ടു ..വീണ്ടും വൃത്ത്തിയാക്കിയത്ത്രേ..
ഒഴിഞ്ഞു പോകാന്‍ ഇരുവരും തയ്യാറായി..
"കാരണം എന്തെന്ന് മാത്രം എനിക്കറിയില്ല.." ഭര്‍ത്താവ് വക്കീലിനോട് അപ്പോഴും പറഞ്ഞു.!!
നമുക്കും ഒരു വൃത്ത്തിയാക്കലോക്കെ വേണ്ടേ?
2009, ഏപ്രിൽ 3, വെള്ളിയാഴ്‌ച
അജിയൊരു ഒരു തുടര്‍ കഥ.
അജി . വയസ്സ് ഇരുപത്തിനാലും ചില്ലറയും , അവിവാഹിതനും വിവാഹിതനും അല്ല... വലിയകുളം മുക്കിന്റെ സ്പന്ദിക്കുന്ന മനസ്. .സുന്ദരന്‍. വേള് വെളുങ്ങനെ ചുക ചുകന്നങ്ങനെ , വലിയ തലയുടെ ചന്തം അകമേ ഇല്ലെന്നു മാത്രമല്ല അതിന്റെ അഹമ്കാരവുമില്ല!
ഒന്നൊന്നര വയറും, നാല് നാലര പൊറോട്ടയും..മുട്ടയും..ഉള്ളി വലിയ കഷണങ്ങളാക്കി ..കടുക് പൊട്ടിച്ചിട്ട് ..ചാറു കുഴഞ്ഞ മുട്ടകറി പോറോട്ടയില്‍ മുക്കി മുക്കി... .ചായക്കടയില്‍ നാട്ടു വര്‍ത്തമാനങ്ങള്‍ പങ്കു വച്ച്..ഇടക്കിടെ അജിയുടെ ഭാഷയില്‍ "എല്‍ ഗി " ഫോണില്‍ ചില മിസ് കോളുകള്‍ വിളിച്ച്..പുന്നാരം പറഞ്ഞു ...
ഓട്ടോ റിക്ഷ ഒരെണ്ണം സ്വന്തം അതിന്റെ പ്രായം, അഴക്,രാശി എല്ലാം കണക്കാക്കാന്‍ പന്ചാന്ഗം പഴയത് പോരാ, കവടിയും വേണം. അത് കൊണ്ടു തന്നെ ആര്‍ .ടി. ഓ അധികാരികളെ കാണിക്കാറില്ല...അവരുടെ സ്വസ്ഥത കളയണ്ട...
കാലത്തെ മൃഷ്ടാന്നം കഴിഞ്ഞാല്‍ ..സ്ഥിരം ഓട്ടമായി..ആറേഴു പേരുമായി " ബെവ്കോയിലെക്കുള്ള" പയണം തുടങ്ങുകയായി . ഒരാള്‍ക്ക് പത്തുരൂപയാണ് ശിക്ഷ! സാധാരണ കൂലി നാല്പതും. എന്നാലും വലിയകുളം മുക്കിലെ വയസ്സന്‍ ക്ലബ്ബുകള്‍ക്ക് അജിയോടാണ് പഥ്യം , കാരണം അജിയുടെ അച്ഛനും അതിലൊരാളാണ്. വലിയ സ്നേഹമാണ് രണ്ടു പേരും തമ്മില്‍ കാണുന്നത് വരെ!
ഒരിക്കല്‍ അച്ഛന്‍ അജിയോടു പറഞ്ഞു "അട്ക്കയാനെന്കില്‍ മടിയില് വയ്ക്കാം, അടക്കാ മരമായാലോ?. "വെട്ടി അച്ഛന്റെ നെഞ്ചത്ത് വെക്കണം !' അജിയുടെ മറുമൊഴി ഉടന്‍!!
അജി അച്ഛനോടായി ഒരിക്കല്‍ " ഈ മുടിഞ്ഞ അച്ചനുണ്ടായത്തില്‍ പിന്നെ എനിക്കൊരു സ്വസ്ഥതയുമില്ല! "
എന്നോ അജി ആലപ്പുഴ വഴി എരനാകുലത്തിനു പോകുമ്പോള്‍ വഴി പരിചയപ്പെടുത്തിയത് ഇങ്ങനെ "ഇതാണ് പനിച്ചുകുലങ്ങര, ഇവിടെയാണ് കൂട്ടക്കൊലപാതകത്തില്‍ ഒരാള് മരിച്ചത്!
ശബരിമല കാലമായപ്പോള്‍ അജി പറഞ്ഞു "എത്ര രൂപയായാലും കറുത്ത ഒരു കാവി മുണ്ട് വാങ്ങണം!
ഒരുകൂട്ടുകാരന്റെ വീട്ടില്‍ പോയി അജി അവിടെ ശ്രീ മന്നത്ത് പദ്മനാഭന്റെ ഫോട്ടോ കണ്ടു, കൂട്ടുകാരനോട് അജി "ഇതല്ലേ നായന്മാരുടെ ശ്രീനാരായണ ഗുരു? ആണോ" എന്ന് കൂട്ടുകാരന്റെ മറുചോദ്യം " ആ , ആപ്പുല്ലിയെ കണ്ടാലും ഇതുപോലെയിരിക്കും." അജി.
ഗള്‍ഫില്‍ നിന്നും വന്ന കൂട്ടുകാരന്‍ കൊണ്ടു വന്നത് നാടന്‍ മദ്യം. കുപ്പിയുടെ പുറത്തു മദ്യപാനം ആരോഗ്യത്തിനു...എന്ന് കണ്ട അജി " അവിടുല്ലവന്മാര്‍ക്കും മലയാളം അറിയാമോടാ കൂവേ?
ഇലക്ഷന്‍ കാലം എന്തിനോ പോലിസ് കൂട്ടം കൂടുന്നത് തടഞ്ഞു....അജി ഓടി അണച്ച് വന്നു പറഞ്ഞു " അണ്ണാ മുക്കിനു നിരോധാന്ജയാ"
അധികം കളിയാക്കുന്നവരോട് അജിയുടെ വാണിംഗ് " ചോട് മറന്നു എണ്ണ തൂക്കരുത് മോനേ..."
വൈകുന്നേരം കൂടണയാന്‍ ...ഒരു ചില്ലയില്‍ ചേക്കേറാന്‍ ...ചിറകൊടിഞ്ഞ കുഞ്ഞു പക്ഷിയായി..
ബെവ്കൊ" ഓട്ടത്തില്‍ കിട്ടിയ ദ്രാവക ടിപ്പുകള്‍ കൂട്ടി കൂട്ടി ....നാക്ക് കുഴഞ്ഞു ...അപ്പോഴും നല്ല കാര്യങ്ങള്‍ ...ചീത്ത കാര്യങ്ങള്‍ ഒന്നും തരം തിരിയാതെ....
വലിയകുളം മുക്കിന്റെ ....ബെവ്കൊ ഫാന്‍സ് കൂട്ടത്തിന്റെ ...സാരധിയായി..നാളത്തെ ഓട്ടം സ്വപ്നം കണ്ട്
ഒരു പഴയ വയലാര്‍ ഗാനം മുക്കി മുക്കി ...നിഷ്കളങ്കനായി....ഉറക്കത്തിന്റെ ആഴങ്ങള്‍ തേടുന്നു അജി.
ഒന്നൊന്നര വയറും, നാല് നാലര പൊറോട്ടയും..മുട്ടയും..ഉള്ളി വലിയ കഷണങ്ങളാക്കി ..കടുക് പൊട്ടിച്ചിട്ട് ..ചാറു കുഴഞ്ഞ മുട്ടകറി പോറോട്ടയില്‍ മുക്കി മുക്കി... .ചായക്കടയില്‍ നാട്ടു വര്‍ത്തമാനങ്ങള്‍ പങ്കു വച്ച്..ഇടക്കിടെ അജിയുടെ ഭാഷയില്‍ "എല്‍ ഗി " ഫോണില്‍ ചില മിസ് കോളുകള്‍ വിളിച്ച്..പുന്നാരം പറഞ്ഞു ...
ഓട്ടോ റിക്ഷ ഒരെണ്ണം സ്വന്തം അതിന്റെ പ്രായം, അഴക്,രാശി എല്ലാം കണക്കാക്കാന്‍ പന്ചാന്ഗം പഴയത് പോരാ, കവടിയും വേണം. അത് കൊണ്ടു തന്നെ ആര്‍ .ടി. ഓ അധികാരികളെ കാണിക്കാറില്ല...അവരുടെ സ്വസ്ഥത കളയണ്ട...
കാലത്തെ മൃഷ്ടാന്നം കഴിഞ്ഞാല്‍ ..സ്ഥിരം ഓട്ടമായി..ആറേഴു പേരുമായി " ബെവ്കോയിലെക്കുള്ള" പയണം തുടങ്ങുകയായി . ഒരാള്‍ക്ക് പത്തുരൂപയാണ് ശിക്ഷ! സാധാരണ കൂലി നാല്പതും. എന്നാലും വലിയകുളം മുക്കിലെ വയസ്സന്‍ ക്ലബ്ബുകള്‍ക്ക് അജിയോടാണ് പഥ്യം , കാരണം അജിയുടെ അച്ഛനും അതിലൊരാളാണ്. വലിയ സ്നേഹമാണ് രണ്ടു പേരും തമ്മില്‍ കാണുന്നത് വരെ!
ഒരിക്കല്‍ അച്ഛന്‍ അജിയോടു പറഞ്ഞു "അട്ക്കയാനെന്കില്‍ മടിയില് വയ്ക്കാം, അടക്കാ മരമായാലോ?. "വെട്ടി അച്ഛന്റെ നെഞ്ചത്ത് വെക്കണം !' അജിയുടെ മറുമൊഴി ഉടന്‍!!
അജി അച്ഛനോടായി ഒരിക്കല്‍ " ഈ മുടിഞ്ഞ അച്ചനുണ്ടായത്തില്‍ പിന്നെ എനിക്കൊരു സ്വസ്ഥതയുമില്ല! "
എന്നോ അജി ആലപ്പുഴ വഴി എരനാകുലത്തിനു പോകുമ്പോള്‍ വഴി പരിചയപ്പെടുത്തിയത് ഇങ്ങനെ "ഇതാണ് പനിച്ചുകുലങ്ങര, ഇവിടെയാണ് കൂട്ടക്കൊലപാതകത്തില്‍ ഒരാള് മരിച്ചത്!
ശബരിമല കാലമായപ്പോള്‍ അജി പറഞ്ഞു "എത്ര രൂപയായാലും കറുത്ത ഒരു കാവി മുണ്ട് വാങ്ങണം!
ഒരുകൂട്ടുകാരന്റെ വീട്ടില്‍ പോയി അജി അവിടെ ശ്രീ മന്നത്ത് പദ്മനാഭന്റെ ഫോട്ടോ കണ്ടു, കൂട്ടുകാരനോട് അജി "ഇതല്ലേ നായന്മാരുടെ ശ്രീനാരായണ ഗുരു? ആണോ" എന്ന് കൂട്ടുകാരന്റെ മറുചോദ്യം " ആ , ആപ്പുല്ലിയെ കണ്ടാലും ഇതുപോലെയിരിക്കും." അജി.
ഗള്‍ഫില്‍ നിന്നും വന്ന കൂട്ടുകാരന്‍ കൊണ്ടു വന്നത് നാടന്‍ മദ്യം. കുപ്പിയുടെ പുറത്തു മദ്യപാനം ആരോഗ്യത്തിനു...എന്ന് കണ്ട അജി " അവിടുല്ലവന്മാര്‍ക്കും മലയാളം അറിയാമോടാ കൂവേ?
ഇലക്ഷന്‍ കാലം എന്തിനോ പോലിസ് കൂട്ടം കൂടുന്നത് തടഞ്ഞു....അജി ഓടി അണച്ച് വന്നു പറഞ്ഞു " അണ്ണാ മുക്കിനു നിരോധാന്ജയാ"
അധികം കളിയാക്കുന്നവരോട് അജിയുടെ വാണിംഗ് " ചോട് മറന്നു എണ്ണ തൂക്കരുത് മോനേ..."
വൈകുന്നേരം കൂടണയാന്‍ ...ഒരു ചില്ലയില്‍ ചേക്കേറാന്‍ ...ചിറകൊടിഞ്ഞ കുഞ്ഞു പക്ഷിയായി..
ബെവ്കൊ" ഓട്ടത്തില്‍ കിട്ടിയ ദ്രാവക ടിപ്പുകള്‍ കൂട്ടി കൂട്ടി ....നാക്ക് കുഴഞ്ഞു ...അപ്പോഴും നല്ല കാര്യങ്ങള്‍ ...ചീത്ത കാര്യങ്ങള്‍ ഒന്നും തരം തിരിയാതെ....
വലിയകുളം മുക്കിന്റെ ....ബെവ്കൊ ഫാന്‍സ് കൂട്ടത്തിന്റെ ...സാരധിയായി..നാളത്തെ ഓട്ടം സ്വപ്നം കണ്ട്
ഒരു പഴയ വയലാര്‍ ഗാനം മുക്കി മുക്കി ...നിഷ്കളങ്കനായി....ഉറക്കത്തിന്റെ ആഴങ്ങള്‍ തേടുന്നു അജി.
2009, മാർച്ച് 28, ശനിയാഴ്‌ച
ഐസ് ബേബി
ഒരു ഇംഗ്ലീഷ് സിനിമ പേരോ , പാട്ടോ ഒന്നുമല്ല..
വയറു പെഴയ്കാന്‍ ബേബിയും..വയറു നിറച്ച് ഐസ് സ്റ്റിക് തിന്നാന്‍ ഞങ്ങള്‍ പള്ളികൂടം പിള്ളാരും തമ്മിലുള്ള കൂട്ടായ്മയുടെ കഥ.
രണ്ടാം പിരിഡ് കഴിഞ്ഞു പൊട്ട ചെന്ങലയില്‍ രാമന്‍ പിള്ള ചേട്ടന്റെ ഭൂമി കുലുക്കുന്ന അടിയും....മൂത്രം മുട്ടി ഞങ്ങളുടെ പുറത്തേയ്ക്കുള്ള ഓട്ടവും..ലാത്തി ചാര്‍ജ് ...അല്ലെങ്കില്‍ സിനിമ ടാകീസ് വാതിലുകള്‍ തുറക്കുമ്പോള്‍ ടികെറ്റ് തരപ്പെടുത്താനുള്ള നെട്ടോട്ടം..ഒക്കെയുമായി സമം.
പകുതി നിക്കരിലും പകുതി പുറത്തും ഒകെയായി "ശീ " കഴിഞ് നേരെ ഒരോട്ടം..ലക്ഷ്യം ഒളിമ്പിക്സിലും വലിയ ഫസ്റ്റ്....രാഗി മുറിച്ച കൂന്താലി കഷണത്തില്‍ ഇരിമ്പു തണ്ട് കൊണ്ട് ..സോപാനം പാടുന്ന ശ്രദ്ധയോടെ ബേബിയുടെ നിര്‍ത്താത്ത സാധകം...സ്കൂളിനു വെളിയില്‍ മാന്ച്ചുവട്ടില്‍...
ഇനിയും പഴക്കം കൂടാനില്ലാത്ത ഹെര്കുലിസ് സൈക്കിളില്‍ വച്ചു കെട്ടിയ നീല നിറമുള്ള ഐസ് പെട്ടി." ഗോഡ് ഇസ് ലോവ് " എന്നെഴുതി ...മാതാവിന്റെ ഫോടോ ഒട്ടിച്ച്.. സ്കൂള്‍ മതിലില്‍ കൊള്ളിച്ച്..
ജ്വരം ബാധിച്ചവന്റെ തുള്ളല്‍ പോലെ ഇരുമ്പില്‍ ഇരുമ്പ് കൊണ്ടുള്ള ബേബിയുടെ മേളം!
ഒരുകാല്‍ പെടലില്‍ ഊന്നി മറുകാല്‍ പെട്ടിയില്‍ ചായ്ച്ച് ..പഴുതാര മീശ വായറ്റം കവിഞ്ഞു ..കൃതാവില്‍ ഒരു വീതുളി പിടിപ്പിച്ച്.. ഉന്തിയ പല്ലിനിടയില്‍ കെട്ട് നൂലും കഴിഞ്ഞ ബീഡി ഒരെണ്ണം കടിച്ചുപിടിച്ച്..
അമ്പേ ഗ്ലോബ് പോലുള്ള തലയില്‍ ഒരു ടര്കി ടവല്‍ ചെവികളുടെ പുറകിലൂടെ തിരുകി..
സര്‍വ യുദ്ധങ്ങളും ജയിച്ചവന്റെ നിലപാടോടെ ബേബി!
ഐസ് സ്റ്റിക് ...പല നിറം..മുന്തിരി ഒളിച്ചു വച്ച പിങ്ക്..നൂലപ്പം പാകിയ വെള്ള..മാങ്ങ തൊലി ചേര്‍ത്ത മഞ്ഞ..
ആര്‍കും തുറന്നെടുക്കാം..പതിനന്ച്ചും..ഇരുപത്തന്ച്ചും പൈസ.
ഈറ്റ പൊളി കുത്തി കോര്‍ത്ത ..ആവി പറക്കുന്ന ഐസ് സ്റ്റിക് നേടി ഓരോരുത്തര്‍ മാറുമ്പോള്‍..അടുത്ത ഊഴക്കാരന്‍ ചാടി വീഴും..പക്ഷെ പൈസ ആദ്യം വക്കണം..
കളം കളം കൈലിയുടെ പകുതി പൊക്കിയ കോണിലൂടെ പുറത്തു തൂങ്ങി നില്‍കുന്ന വരയന്‍ നിക്കറിന്റെ പോകറ്റ് നിറ വയറുകാരി പശുവിനെ ഓര്‍മിപിക്കും.!! അതിലേക്കു പൈസ വീഴുമ്പോള്‍ കില് കിലും എന്നുള്ള താളം പാതാളത്തില്‍ നിന്നു വരും പോലെ.
ഇടക്കിടെ രോമം നിറഞ്ഞ ചന്തി നിക്കറിനിടയിലൂടെ ചൊറിയാന്‍ മാത്രം ബേബി സാധകം നിര്‍ത്തുമ്പോള്‍ ..ഞങ്ങള്‍കും കിട്ടും ഇരുംബ് കംബ് കൊട്ടി പാടി സേവക്കായി..
അങ്ങനെ പോകവേ മുന്നാം പിരിടും തുടങ്ങി സാറും വന്നു കഴിഞ്ഞു . ഊര്‍ജ തന്ത്രം ഉത്തോലകം പാഠം . ഒരിക്കലും അറിയാത്ത ഒരു പാഠം കൂടി അവിടെ തകര്‍കുമ്പോള്‍..കൈ വഴി ഒലിച്ചിറങ്ങുന്ന ഐസ് തുള്ളികള്‍ നക്കി
ഞങ്ങള്‍ തിരികെ പരക്കം പായുമ്പോള്‍..
മതിലില്‍ ചാരിയ സൈകില്‍ മെല്ലെ ഉന്തി സാധകം ഉറക്കെയാക്കി ബീഡി ചവച്ചു തുപ്പി ... ബേബിയും അടുത്ത ക്ലാസ്സിലേക്ക്.
വയറു പെഴയ്കാന്‍ ബേബിയും..വയറു നിറച്ച് ഐസ് സ്റ്റിക് തിന്നാന്‍ ഞങ്ങള്‍ പള്ളികൂടം പിള്ളാരും തമ്മിലുള്ള കൂട്ടായ്മയുടെ കഥ.
രണ്ടാം പിരിഡ് കഴിഞ്ഞു പൊട്ട ചെന്ങലയില്‍ രാമന്‍ പിള്ള ചേട്ടന്റെ ഭൂമി കുലുക്കുന്ന അടിയും....മൂത്രം മുട്ടി ഞങ്ങളുടെ പുറത്തേയ്ക്കുള്ള ഓട്ടവും..ലാത്തി ചാര്‍ജ് ...അല്ലെങ്കില്‍ സിനിമ ടാകീസ് വാതിലുകള്‍ തുറക്കുമ്പോള്‍ ടികെറ്റ് തരപ്പെടുത്താനുള്ള നെട്ടോട്ടം..ഒക്കെയുമായി സമം.
പകുതി നിക്കരിലും പകുതി പുറത്തും ഒകെയായി "ശീ " കഴിഞ് നേരെ ഒരോട്ടം..ലക്ഷ്യം ഒളിമ്പിക്സിലും വലിയ ഫസ്റ്റ്....രാഗി മുറിച്ച കൂന്താലി കഷണത്തില്‍ ഇരിമ്പു തണ്ട് കൊണ്ട് ..സോപാനം പാടുന്ന ശ്രദ്ധയോടെ ബേബിയുടെ നിര്‍ത്താത്ത സാധകം...സ്കൂളിനു വെളിയില്‍ മാന്ച്ചുവട്ടില്‍...
ഇനിയും പഴക്കം കൂടാനില്ലാത്ത ഹെര്കുലിസ് സൈക്കിളില്‍ വച്ചു കെട്ടിയ നീല നിറമുള്ള ഐസ് പെട്ടി." ഗോഡ് ഇസ് ലോവ് " എന്നെഴുതി ...മാതാവിന്റെ ഫോടോ ഒട്ടിച്ച്.. സ്കൂള്‍ മതിലില്‍ കൊള്ളിച്ച്..
ജ്വരം ബാധിച്ചവന്റെ തുള്ളല്‍ പോലെ ഇരുമ്പില്‍ ഇരുമ്പ് കൊണ്ടുള്ള ബേബിയുടെ മേളം!
ഒരുകാല്‍ പെടലില്‍ ഊന്നി മറുകാല്‍ പെട്ടിയില്‍ ചായ്ച്ച് ..പഴുതാര മീശ വായറ്റം കവിഞ്ഞു ..കൃതാവില്‍ ഒരു വീതുളി പിടിപ്പിച്ച്.. ഉന്തിയ പല്ലിനിടയില്‍ കെട്ട് നൂലും കഴിഞ്ഞ ബീഡി ഒരെണ്ണം കടിച്ചുപിടിച്ച്..
അമ്പേ ഗ്ലോബ് പോലുള്ള തലയില്‍ ഒരു ടര്കി ടവല്‍ ചെവികളുടെ പുറകിലൂടെ തിരുകി..
സര്‍വ യുദ്ധങ്ങളും ജയിച്ചവന്റെ നിലപാടോടെ ബേബി!
ഐസ് സ്റ്റിക് ...പല നിറം..മുന്തിരി ഒളിച്ചു വച്ച പിങ്ക്..നൂലപ്പം പാകിയ വെള്ള..മാങ്ങ തൊലി ചേര്‍ത്ത മഞ്ഞ..
ആര്‍കും തുറന്നെടുക്കാം..പതിനന്ച്ചും..ഇരുപത്തന്ച്ചും പൈസ.
ഈറ്റ പൊളി കുത്തി കോര്‍ത്ത ..ആവി പറക്കുന്ന ഐസ് സ്റ്റിക് നേടി ഓരോരുത്തര്‍ മാറുമ്പോള്‍..അടുത്ത ഊഴക്കാരന്‍ ചാടി വീഴും..പക്ഷെ പൈസ ആദ്യം വക്കണം..
കളം കളം കൈലിയുടെ പകുതി പൊക്കിയ കോണിലൂടെ പുറത്തു തൂങ്ങി നില്‍കുന്ന വരയന്‍ നിക്കറിന്റെ പോകറ്റ് നിറ വയറുകാരി പശുവിനെ ഓര്‍മിപിക്കും.!! അതിലേക്കു പൈസ വീഴുമ്പോള്‍ കില് കിലും എന്നുള്ള താളം പാതാളത്തില്‍ നിന്നു വരും പോലെ.
ഇടക്കിടെ രോമം നിറഞ്ഞ ചന്തി നിക്കറിനിടയിലൂടെ ചൊറിയാന്‍ മാത്രം ബേബി സാധകം നിര്‍ത്തുമ്പോള്‍ ..ഞങ്ങള്‍കും കിട്ടും ഇരുംബ് കംബ് കൊട്ടി പാടി സേവക്കായി..
അങ്ങനെ പോകവേ മുന്നാം പിരിടും തുടങ്ങി സാറും വന്നു കഴിഞ്ഞു . ഊര്‍ജ തന്ത്രം ഉത്തോലകം പാഠം . ഒരിക്കലും അറിയാത്ത ഒരു പാഠം കൂടി അവിടെ തകര്‍കുമ്പോള്‍..കൈ വഴി ഒലിച്ചിറങ്ങുന്ന ഐസ് തുള്ളികള്‍ നക്കി
ഞങ്ങള്‍ തിരികെ പരക്കം പായുമ്പോള്‍..
മതിലില്‍ ചാരിയ സൈകില്‍ മെല്ലെ ഉന്തി സാധകം ഉറക്കെയാക്കി ബീഡി ചവച്ചു തുപ്പി ... ബേബിയും അടുത്ത ക്ലാസ്സിലേക്ക്.
2009, മാർച്ച് 14, ശനിയാഴ്‌ച
ചാണ്ടിച്ചന്‍.
കൊല്ലം ഏറെയായി.....
എഴുപതുകളില്‍ ഞങ്ങള്‍ വള്ളിനിക്കര്‍ ..അരപ്പാവാട.. പള്ളിക്കൂടം പിള്ളാരുടെ വൈകുന്നേരങ്ങളിലെ നേരമ്പോക്കിന്റെ ആണി കല്ലായിരുന്നു ചാണ്ടിച്ചന്‍...
പുസ്തക കെട്ട് കറുത്ത റബ്ബര്‍ ഇലാസ്ടികില് വലിച്ചു മുറുക്കി ഒരു അധിക പറ്റായി തോളില്‍ ചുമ്മി...ഹോം വര്‍കെന്നെ മഹാ മാരിയെ, ഇമ്പോസിഷന്‍ എന്ന നിത്യ ശത്രുവിനെ ..ചൂരലെന്ന ചിരപരിചിതനെ ഒക്കെ മറന്നു ....
വഴിയോര കാഴ്ചകള്‍ നോക്കി നോക്കി ..കണ്ണി മാങ്ങ , ചാമ്പക്ക , പറങ്കിമാവിന്‍ തുമ്പത്തെ ചുവന്ന പറങ്കി പഴം ഒക്കെ ഉന്നം വച്ച്ചെറിഞ്ഞു...അതൊരിക്കലും താഴെ വീഴാതെ വരുമ്പോള്‍ , മുന്‍പില്‍ നടന്നു പോകുന്ന പെണ്‍ കൂട്ടത്തിന്നു നേരെ വഴിയില്‍ കിടന്ന ഒരു ചെറിയ കണ്ണി മാങ്ങാ ഉന്നം പിടിച്ച്..
"എന്തുവാ ചെറുക്കാ " എന്ന് തിരിഞ്ഞു നിന്നുള്ള ചീറ്റല്‍ ഒരു ചെറു പുന്ചിരിയോടെ സ്വീകരിച്ച് ...(കൂട്ടത്തില്‍ പാഴ് ഏതെങ്കിലും ഒരെണ്ണമേ ഇതു ചോദിക്കു...അന്നൊന്നും വിമന്‍സ് ലിബ്ബില്ല..എറിഞ്ഞാല്‍ തിരിച്ച്ചെറിയുന്ന നാടന്‍ ലിബ്ബെ ഉള്ളു. നിഷ്കളങ്കം എന്ന് ഇന്നറിയുന്നു.)
മുന്പേ പോയ സുധയെങ്ങാനും ഒന്നു നോക്കിയെന്കില്‍ എന്ന് നിരീച്ച്.(സുന്ദരികോത ..പുള്ളി ഉടുപ്പ് കാണുമ്പോഴേ പ്രേമം സട കുടയാന്‍ തുടങ്ങും..മുടി നടുവേ പിന്നി രണ്ടു വാലുകള്‍ പോലെയാക്കി കടും നീല റിബ്ബന്‍ കെട്ടി വളച്ച്...ഷീലെടെ വെളുപ്പ് , ജയഭാരതിയുടെ തുടുപ്പ്!)
ചീറിയ ആ പാഴിനെ ഒരു മൂളിപാട്ടില്‍ ഒതുക്കി ..വീണ്ടും മുന്നിലേക്ക് കണ്ണ് പായിച്ച്..നസീറിന്റെ ഒരു സിനിമ പാട്ടിന്റെ ഈരടി പാടി .....
കൂട്ട് മാങ്ങാ ഏറു കാറില്‍ നിന്നൊക്കെ അകന്നു ..നല്ല പിള്ള ചമഞ്ഞു ...മയിലാടും കുന്നിലെ മണിച്ചി കാറ്റിനെ കണ്ട്..ആരോമലുണ്ണി ...തച്ചോളി അമ്പു..ഒക്കെയായി..
ഇങ്ങനെ സ്വപ്ന ചിറകേറി നടക്കുമ്പോള്‍ ...മധുരോദാരമായ സംഗീതം പുറകില്‍ നിന്നും ..പി. ലീല പാടുംബോലെ..! കുട്ടി കൂട്ടങ്ങള്‍ തിരിഞ്ഞു നിക്കും..പുസ്തകം താഴെ വക്കും..സുധയും അടുത്ത് വരും!! റോഡ് നിശ്ചലം!!
പിന്നില്‍ നിന്നും ചാണ്ടിച്ചന്റെ വരവാണ്.."ആതുര ശാലകള്‍ ഈ വിധമായാല്‍ ..സാധു ജനങ്ങള്‍ക്കിനി എന്ത് ഗതി" ഈരടി നാടക ഗാനമോ, നാടന്‍ ശീലോ , ഒന്നുമറിയില്ല...ഈണത്തിനു കാശ് വേറെ കൊടുക്കണം.
ചന്തയിലെ കച്ചവടം കഴിഞ്ഞു ...ഷാപ്പിലെ അന്തി- പുലരി -അന്തി (അതൊരു പ്രത്യേക രസ തന്ത്രമാണ്!) മൂന്നു കുപ്പിയെന്കിലും മിനിമം വിട്ടു ...താറാവിന്‍ മുട്ട രണ്ടെണ്ണം പൊളിച്ചത് അടര്‍ത്തി കുരുമുളകും ഉപ്പും കൂടി ചാലിച്ചതില്‍ മുക്കി ..നുണഞ്ഞു നുണഞ്ഞു ..
നേരിയ പദ വിന്ന്യാസത്തോടെ...അങ്ങനെ..സ്ഥിരം കൂട്ടുകാരുടെ കൂടെ കൂടാനുള്ള വരവ്..
ഫോറിന്‍ കളം കളം കൈലി..അരയില്‍ ആറേഴു പോക്കറ്റുള്ള കടും പച്ച അരപട്ട.. അയ്ഷ കമ്പനിയുടെ മുറിക്കൈയ്യന്‍ ബനിയന്‍ ( കമ്പനി പേരു ഇന്നും ഓര്‍മ..കാരണം ബനിയന്‍ തിരിച്ചു മാത്രമെ ഇട്ടു കണ്ടിട്ടുള്ളു)കഴുത്തില്‍ ഒരു ഈരെഴയന്‍ തോര്‍ത്തും.
നരച്ച തലയില്‍ രണ്ടു കൈയും വച്ചാണ് പാട്ട്..." സാധു ജനങള്‍ക്ക് ഇനി എന്ത് ഗതി പിള്ളാരെ ?"
ചോദ്യം ഞങ്ങളോടാകുമ്പോള്‍ അറിയാം ..
മെല്ലെ അരപട്ടയുടെ പോക്കറ്റ് തുറക്കുമെന്നും..ഇഞ്ചി മുട്ടായി പൊതി എടുക്കുമെന്നും..ഒരെണ്ണം വീതം തരുമെന്നും.(അതിനാണ് സുധയും അടുത്ത് വരുന്നത് എന്നുള്ള ദുഃഖ സത്യവും!)
മുട്ടായി ഓരോന്നായി തിന്നുമ്പോള്‍ ..വീണ്ടും ചാണ്ടിച്ചന്‍ "ആതുര ശാലകള്‍" ...ഈരടി ഇടും..ഞങ്ങള്‍ ഏറ്റു പാടും...നാട് റോഡില്‍ ഒരു" എം ബി എസ് കൊയര്‍!"
മുന്‍പോട്ടു നടന്നോ പിള്ളാരെ എന്നുള്ള സിഗ്നല്‍ കിട്ടുമ്പോള്‍ മനസ്സില്ലാ മനസ്സോടെ ഞങ്ങളും ചുവടു വക്കും..കാരണം കൂടി നിന്നാല്‍ നാളെ മുട്ടായി ഇല്ല. (സുധ അടുത്തും വരില്ല)
ചാണ്ടിച്ചന്‍ അടുത്തുള്ള കുരിശിന്‍ തൊട്ടിയില്‍ കയറും.."സാധു അന്ധനായി തീര്ന്നിടല്ലേ ദൈവമേ "
എന്നുള്ള ക്രിസ്തീയ ഗാനം പാടി അരപട്ട പോക്കറ്റ് തുറക്കും..ഒരു കുഞ്ഞു മെഴുതിരി എടുത്ത് രൂപകൂടിനു മുന്‍പില്‍, അരപട്ടയില്‍ തിരുകിയ തീപെട്ടി ഉരച്ച് കത്തിക്കും..കാറ്റത്ത് അണയാതെ കൈ കൊണ്ട് പൊതിഞ്ഞു പിടിച്ച് ..തിരി ഉറപ്പിക്കും..
കുനിഞ്ഞ മുട്ട് കാലില്‍ നിന്നുകൊണ്ട് എന്തൊക്കെയോ മാതാവിനോട് പിറു പിറുക്കുന്നത് ഞങ്ങള്‍ ദൂരെ നിന്നു കാണും..
എല്ലാ ലോകത്തിന്റെയും അല്ലല്‍ തീര്‍ക്കാന്‍ ..ആതുരശാലകള്‍ സാധു ജനങ്ങള്‍കായിരിക്കാന്‍ അപ്പോതികിരിമാര്‍ നല്ലവരാകുവാന്‍ ...കൈക്കൂലി ഇല്ലാതിരിക്കാന്‍ ...നാളെയും ഞങ്ങള്‍ക്ക് ഇഞ്ചി മുട്ടായി തരാന്‍..ഒക്കെത്തിനും...വേണ്ടി ആയിരുന്നിരിക്കാം ആ പിറു പിറുപ്...
പയ്യെ തിരിഞ്ഞിറങ്ങി തോര്‍ത്തെടുത്ത് തലയില്‍ കെട്ടി ...നിറഞ്ഞ കണ്ണുകളോടെ ഞങ്ങളുടെ അടുത്തേക്ക് വീണ്ടും..
"ആരെയും മോട്ടിക്കരുതെടാ പിള്ളാരെ...പറ്റിക്കരുത്..തമ്പുരാന്‍ എല്ലാം തരും.."
തോളിലെ പുസ്തക ചുമടിനോടും...എമ്ബോസിഷനോടും..പുച്ഛം തോന്നിപോയ സമയങ്ങള്‍..
എന്നും പഠിപ്പിക്കുന്നത് എത്ര എഴുതിയാലും, തലയില്‍ കേറിയിട്ടില്ല..
ഇത്ര മനസ്സില്‍ തട്ടിയിട്ടില്ല..
അറിവ് കടലാസില്‍ അല്ല എന്നും..കുറവുകള്‍ അറിവാലെ അല്ല തീരുന്നത് എന്നും..
മനുഷ്യപറ്റ് അറിവാണ് എന്നും...ഇനി ആരും പറയാതെ അറിയാന്‍...അന്നേ പഠിച്ചു.
ജീവിക്കാന്‍ വേണ്ടി .. കണക്കും, രസതന്ത്രവും പിന്നെ ജീവ ശാസ്ത്രവും..കൂട്ടി കുഴച്ച്
പിഴക്കാത്ത കണക്കു കൂട്ടലുകള്‍ക്ക് ഒപ്പം , ചതിയുടെ അര പട്ടയില്‍ തിരുകി ..
ഇന്നും എത്രയോ ചാണ്ടിച്ചന്മാര്‍ ..ഇഞ്ചി മുട്ടായി കൊടുത്ത് മയക്കി നമ്മുടെ പുതു ബാല്യങ്ങളെ ആതുരരാക്കി നാട് റോഡില്‍ ചവിട്ടി തേക്കുമ്പോള്‍ .....
ഉയരങ്ങളിലെ സിംഹാസനത്തില്‍ ദൈവത്തോടൊപ്പം ഇരുന്നു ചാണ്ടിച്ചന്‍ ചിരിക്കുന്നോ?
അതോ കരയുന്നോ?
എഴുപതുകളില്‍ ഞങ്ങള്‍ വള്ളിനിക്കര്‍ ..അരപ്പാവാട.. പള്ളിക്കൂടം പിള്ളാരുടെ വൈകുന്നേരങ്ങളിലെ നേരമ്പോക്കിന്റെ ആണി കല്ലായിരുന്നു ചാണ്ടിച്ചന്‍...
പുസ്തക കെട്ട് കറുത്ത റബ്ബര്‍ ഇലാസ്ടികില് വലിച്ചു മുറുക്കി ഒരു അധിക പറ്റായി തോളില്‍ ചുമ്മി...ഹോം വര്‍കെന്നെ മഹാ മാരിയെ, ഇമ്പോസിഷന്‍ എന്ന നിത്യ ശത്രുവിനെ ..ചൂരലെന്ന ചിരപരിചിതനെ ഒക്കെ മറന്നു ....
വഴിയോര കാഴ്ചകള്‍ നോക്കി നോക്കി ..കണ്ണി മാങ്ങ , ചാമ്പക്ക , പറങ്കിമാവിന്‍ തുമ്പത്തെ ചുവന്ന പറങ്കി പഴം ഒക്കെ ഉന്നം വച്ച്ചെറിഞ്ഞു...അതൊരിക്കലും താഴെ വീഴാതെ വരുമ്പോള്‍ , മുന്‍പില്‍ നടന്നു പോകുന്ന പെണ്‍ കൂട്ടത്തിന്നു നേരെ വഴിയില്‍ കിടന്ന ഒരു ചെറിയ കണ്ണി മാങ്ങാ ഉന്നം പിടിച്ച്..
"എന്തുവാ ചെറുക്കാ " എന്ന് തിരിഞ്ഞു നിന്നുള്ള ചീറ്റല്‍ ഒരു ചെറു പുന്ചിരിയോടെ സ്വീകരിച്ച് ...(കൂട്ടത്തില്‍ പാഴ് ഏതെങ്കിലും ഒരെണ്ണമേ ഇതു ചോദിക്കു...അന്നൊന്നും വിമന്‍സ് ലിബ്ബില്ല..എറിഞ്ഞാല്‍ തിരിച്ച്ചെറിയുന്ന നാടന്‍ ലിബ്ബെ ഉള്ളു. നിഷ്കളങ്കം എന്ന് ഇന്നറിയുന്നു.)
മുന്പേ പോയ സുധയെങ്ങാനും ഒന്നു നോക്കിയെന്കില്‍ എന്ന് നിരീച്ച്.(സുന്ദരികോത ..പുള്ളി ഉടുപ്പ് കാണുമ്പോഴേ പ്രേമം സട കുടയാന്‍ തുടങ്ങും..മുടി നടുവേ പിന്നി രണ്ടു വാലുകള്‍ പോലെയാക്കി കടും നീല റിബ്ബന്‍ കെട്ടി വളച്ച്...ഷീലെടെ വെളുപ്പ് , ജയഭാരതിയുടെ തുടുപ്പ്!)
ചീറിയ ആ പാഴിനെ ഒരു മൂളിപാട്ടില്‍ ഒതുക്കി ..വീണ്ടും മുന്നിലേക്ക് കണ്ണ് പായിച്ച്..നസീറിന്റെ ഒരു സിനിമ പാട്ടിന്റെ ഈരടി പാടി .....
കൂട്ട് മാങ്ങാ ഏറു കാറില്‍ നിന്നൊക്കെ അകന്നു ..നല്ല പിള്ള ചമഞ്ഞു ...മയിലാടും കുന്നിലെ മണിച്ചി കാറ്റിനെ കണ്ട്..ആരോമലുണ്ണി ...തച്ചോളി അമ്പു..ഒക്കെയായി..
ഇങ്ങനെ സ്വപ്ന ചിറകേറി നടക്കുമ്പോള്‍ ...മധുരോദാരമായ സംഗീതം പുറകില്‍ നിന്നും ..പി. ലീല പാടുംബോലെ..! കുട്ടി കൂട്ടങ്ങള്‍ തിരിഞ്ഞു നിക്കും..പുസ്തകം താഴെ വക്കും..സുധയും അടുത്ത് വരും!! റോഡ് നിശ്ചലം!!
പിന്നില്‍ നിന്നും ചാണ്ടിച്ചന്റെ വരവാണ്.."ആതുര ശാലകള്‍ ഈ വിധമായാല്‍ ..സാധു ജനങ്ങള്‍ക്കിനി എന്ത് ഗതി" ഈരടി നാടക ഗാനമോ, നാടന്‍ ശീലോ , ഒന്നുമറിയില്ല...ഈണത്തിനു കാശ് വേറെ കൊടുക്കണം.
ചന്തയിലെ കച്ചവടം കഴിഞ്ഞു ...ഷാപ്പിലെ അന്തി- പുലരി -അന്തി (അതൊരു പ്രത്യേക രസ തന്ത്രമാണ്!) മൂന്നു കുപ്പിയെന്കിലും മിനിമം വിട്ടു ...താറാവിന്‍ മുട്ട രണ്ടെണ്ണം പൊളിച്ചത് അടര്‍ത്തി കുരുമുളകും ഉപ്പും കൂടി ചാലിച്ചതില്‍ മുക്കി ..നുണഞ്ഞു നുണഞ്ഞു ..
നേരിയ പദ വിന്ന്യാസത്തോടെ...അങ്ങനെ..സ്ഥിരം കൂട്ടുകാരുടെ കൂടെ കൂടാനുള്ള വരവ്..
ഫോറിന്‍ കളം കളം കൈലി..അരയില്‍ ആറേഴു പോക്കറ്റുള്ള കടും പച്ച അരപട്ട.. അയ്ഷ കമ്പനിയുടെ മുറിക്കൈയ്യന്‍ ബനിയന്‍ ( കമ്പനി പേരു ഇന്നും ഓര്‍മ..കാരണം ബനിയന്‍ തിരിച്ചു മാത്രമെ ഇട്ടു കണ്ടിട്ടുള്ളു)കഴുത്തില്‍ ഒരു ഈരെഴയന്‍ തോര്‍ത്തും.
നരച്ച തലയില്‍ രണ്ടു കൈയും വച്ചാണ് പാട്ട്..." സാധു ജനങള്‍ക്ക് ഇനി എന്ത് ഗതി പിള്ളാരെ ?"
ചോദ്യം ഞങ്ങളോടാകുമ്പോള്‍ അറിയാം ..
മെല്ലെ അരപട്ടയുടെ പോക്കറ്റ് തുറക്കുമെന്നും..ഇഞ്ചി മുട്ടായി പൊതി എടുക്കുമെന്നും..ഒരെണ്ണം വീതം തരുമെന്നും.(അതിനാണ് സുധയും അടുത്ത് വരുന്നത് എന്നുള്ള ദുഃഖ സത്യവും!)
മുട്ടായി ഓരോന്നായി തിന്നുമ്പോള്‍ ..വീണ്ടും ചാണ്ടിച്ചന്‍ "ആതുര ശാലകള്‍" ...ഈരടി ഇടും..ഞങ്ങള്‍ ഏറ്റു പാടും...നാട് റോഡില്‍ ഒരു" എം ബി എസ് കൊയര്‍!"
മുന്‍പോട്ടു നടന്നോ പിള്ളാരെ എന്നുള്ള സിഗ്നല്‍ കിട്ടുമ്പോള്‍ മനസ്സില്ലാ മനസ്സോടെ ഞങ്ങളും ചുവടു വക്കും..കാരണം കൂടി നിന്നാല്‍ നാളെ മുട്ടായി ഇല്ല. (സുധ അടുത്തും വരില്ല)
ചാണ്ടിച്ചന്‍ അടുത്തുള്ള കുരിശിന്‍ തൊട്ടിയില്‍ കയറും.."സാധു അന്ധനായി തീര്ന്നിടല്ലേ ദൈവമേ "
എന്നുള്ള ക്രിസ്തീയ ഗാനം പാടി അരപട്ട പോക്കറ്റ് തുറക്കും..ഒരു കുഞ്ഞു മെഴുതിരി എടുത്ത് രൂപകൂടിനു മുന്‍പില്‍, അരപട്ടയില്‍ തിരുകിയ തീപെട്ടി ഉരച്ച് കത്തിക്കും..കാറ്റത്ത് അണയാതെ കൈ കൊണ്ട് പൊതിഞ്ഞു പിടിച്ച് ..തിരി ഉറപ്പിക്കും..
കുനിഞ്ഞ മുട്ട് കാലില്‍ നിന്നുകൊണ്ട് എന്തൊക്കെയോ മാതാവിനോട് പിറു പിറുക്കുന്നത് ഞങ്ങള്‍ ദൂരെ നിന്നു കാണും..
എല്ലാ ലോകത്തിന്റെയും അല്ലല്‍ തീര്‍ക്കാന്‍ ..ആതുരശാലകള്‍ സാധു ജനങ്ങള്‍കായിരിക്കാന്‍ അപ്പോതികിരിമാര്‍ നല്ലവരാകുവാന്‍ ...കൈക്കൂലി ഇല്ലാതിരിക്കാന്‍ ...നാളെയും ഞങ്ങള്‍ക്ക് ഇഞ്ചി മുട്ടായി തരാന്‍..ഒക്കെത്തിനും...വേണ്ടി ആയിരുന്നിരിക്കാം ആ പിറു പിറുപ്...
പയ്യെ തിരിഞ്ഞിറങ്ങി തോര്‍ത്തെടുത്ത് തലയില്‍ കെട്ടി ...നിറഞ്ഞ കണ്ണുകളോടെ ഞങ്ങളുടെ അടുത്തേക്ക് വീണ്ടും..
"ആരെയും മോട്ടിക്കരുതെടാ പിള്ളാരെ...പറ്റിക്കരുത്..തമ്പുരാന്‍ എല്ലാം തരും.."
തോളിലെ പുസ്തക ചുമടിനോടും...എമ്ബോസിഷനോടും..പുച്ഛം തോന്നിപോയ സമയങ്ങള്‍..
എന്നും പഠിപ്പിക്കുന്നത് എത്ര എഴുതിയാലും, തലയില്‍ കേറിയിട്ടില്ല..
ഇത്ര മനസ്സില്‍ തട്ടിയിട്ടില്ല..
അറിവ് കടലാസില്‍ അല്ല എന്നും..കുറവുകള്‍ അറിവാലെ അല്ല തീരുന്നത് എന്നും..
മനുഷ്യപറ്റ് അറിവാണ് എന്നും...ഇനി ആരും പറയാതെ അറിയാന്‍...അന്നേ പഠിച്ചു.
ജീവിക്കാന്‍ വേണ്ടി .. കണക്കും, രസതന്ത്രവും പിന്നെ ജീവ ശാസ്ത്രവും..കൂട്ടി കുഴച്ച്
പിഴക്കാത്ത കണക്കു കൂട്ടലുകള്‍ക്ക് ഒപ്പം , ചതിയുടെ അര പട്ടയില്‍ തിരുകി ..
ഇന്നും എത്രയോ ചാണ്ടിച്ചന്മാര്‍ ..ഇഞ്ചി മുട്ടായി കൊടുത്ത് മയക്കി നമ്മുടെ പുതു ബാല്യങ്ങളെ ആതുരരാക്കി നാട് റോഡില്‍ ചവിട്ടി തേക്കുമ്പോള്‍ .....
ഉയരങ്ങളിലെ സിംഹാസനത്തില്‍ ദൈവത്തോടൊപ്പം ഇരുന്നു ചാണ്ടിച്ചന്‍ ചിരിക്കുന്നോ?
അതോ കരയുന്നോ?
2009, മാർച്ച് 11, ബുധനാഴ്‌ച
അമ്മ , മഴക്കാര്‍ ഇല്ലാതെ.
മഴ മേഘങ്ങള്‍ കിനിയുന്ന തുള്ളികളില്‍ അമ്മയുടെ നിറഞ്ഞ മന്സ്സുണ്ടായിരുന്നോ ?
എന്തായാലും മഴക്കാറില്‍, കോളിലും അമ്മ മനസ്സില്ലായിരുന്നു.
അറിയില്ലായിരുന്നു ..അഥവാ കാറും കോളും..
അറിയിച്ചിരുന്നതൊക്കെ
മഴയും വെയിലും..കുറുക്കന്റെ കല്യാണം.!
കുഞ്ഞിലെ പോയ ആണ്‍ പക്ഷി ..ഒരുക്കിയ കൂട്ടില്‍ വിരിഞ്ഞ മുട്ടകള്‍
പൊട്ടാതെ..തട്ടാതെ..മഴക്കാറ് കൊള്ളിക്കാതെ..അമ്മ മനസ്സ് കാത്തു..
പമ്മി പമ്മി കുഞ്ഞു കൂട്ടില്‍ ..കളി പക്ഷി കൂട്ടുകാര്‍ ..
ഒന്നൊന്നായി എത്തുമ്പോള്‍..അമ്മ മഞ്ഞു പൊടിയുന്ന ഗ്ലാസില്‍ വെള്ളം..
മഞ്ഞിച്ച അലക്ന്കാര പാത്രത്തില്‍ ..ഒന്നും രണ്ടും കൊറിക്കാന്‍ ..ഇത്തിരി കൊറി കടലേം
പിന്നെ "വയറു കായാതിരിക്കിനെടാ പിള്ളാരെ " എന്നൊരു മറു വാക്കും, അരി മുറുക്കുപോലെ!
അവിടെയും മഴക്കാര്‍ ഇല്ലായിരുന്നു.
'അധികമായാല്‍ അമൃതും " എന്നൊരു അര്‍ത്ഥ വിരാമത്തിലും..അമ്മ മഴക്കാര്‍ ഇല്ലായിരുന്നു.
പിന്നെ പിന്നെ ചുരുണ്ടുകൂടി ..നേര്‍ത്ത പുതപ്പിനുള്ളില്‍ മരുഭൂമിയും കത്തുന്ന വേനല്‍ ചൂടിലും
തണുത്ത് തുള്ളി കിടക്കുമ്പോഴും..ഇറ്റിക്കുന്ന ദാഹ നീരിനായി കൊക്കടര്‍ത്തി മാറ്റുമ്പോഴും...
എങ്ങോ ഉയരുന്ന നേരിയ കാറ്റിന്റെ ഷെഹ്നായി പാട്ടിലും..ഊര്‍ന്നു പോകുന്ന സ്നേഹ തൂവല്‍,
കൂട്ടിലോക്കെ...തലോടലായി.
വെള്ള ചിറകു വീശി ..മെല്ലെ പറന്നുയര്‍ന്നു ...നീലാകാശ കോണില്‍ മറയുമ്പോള്‍
മഴക്കാര്‍ ..അമ്മയുടെ ചിറകിനെ മറച്ചു...അമ്മ മഴക്കാര്‍ ആയി ...ചനു ചനെ പെയ്യുമ്പോള്‍
മഞ്ഞു പൊടിയാത്ത ഗ്ലാസില്‍ ഒരിത്തിരി വെള്ളമില്ല..ചുണ്ടിലൂടെ ഒഴുകി ഇറങ്ങുന്നു മഴക്കാര്‍ ..വെള്ളമായി.
എന്തായാലും മഴക്കാറില്‍, കോളിലും അമ്മ മനസ്സില്ലായിരുന്നു.
അറിയില്ലായിരുന്നു ..അഥവാ കാറും കോളും..
അറിയിച്ചിരുന്നതൊക്കെ
മഴയും വെയിലും..കുറുക്കന്റെ കല്യാണം.!
കുഞ്ഞിലെ പോയ ആണ്‍ പക്ഷി ..ഒരുക്കിയ കൂട്ടില്‍ വിരിഞ്ഞ മുട്ടകള്‍
പൊട്ടാതെ..തട്ടാതെ..മഴക്കാറ് കൊള്ളിക്കാതെ..അമ്മ മനസ്സ് കാത്തു..
പമ്മി പമ്മി കുഞ്ഞു കൂട്ടില്‍ ..കളി പക്ഷി കൂട്ടുകാര്‍ ..
ഒന്നൊന്നായി എത്തുമ്പോള്‍..അമ്മ മഞ്ഞു പൊടിയുന്ന ഗ്ലാസില്‍ വെള്ളം..
മഞ്ഞിച്ച അലക്ന്കാര പാത്രത്തില്‍ ..ഒന്നും രണ്ടും കൊറിക്കാന്‍ ..ഇത്തിരി കൊറി കടലേം
പിന്നെ "വയറു കായാതിരിക്കിനെടാ പിള്ളാരെ " എന്നൊരു മറു വാക്കും, അരി മുറുക്കുപോലെ!
അവിടെയും മഴക്കാര്‍ ഇല്ലായിരുന്നു.
'അധികമായാല്‍ അമൃതും " എന്നൊരു അര്‍ത്ഥ വിരാമത്തിലും..അമ്മ മഴക്കാര്‍ ഇല്ലായിരുന്നു.
പിന്നെ പിന്നെ ചുരുണ്ടുകൂടി ..നേര്‍ത്ത പുതപ്പിനുള്ളില്‍ മരുഭൂമിയും കത്തുന്ന വേനല്‍ ചൂടിലും
തണുത്ത് തുള്ളി കിടക്കുമ്പോഴും..ഇറ്റിക്കുന്ന ദാഹ നീരിനായി കൊക്കടര്‍ത്തി മാറ്റുമ്പോഴും...
എങ്ങോ ഉയരുന്ന നേരിയ കാറ്റിന്റെ ഷെഹ്നായി പാട്ടിലും..ഊര്‍ന്നു പോകുന്ന സ്നേഹ തൂവല്‍,
കൂട്ടിലോക്കെ...തലോടലായി.
വെള്ള ചിറകു വീശി ..മെല്ലെ പറന്നുയര്‍ന്നു ...നീലാകാശ കോണില്‍ മറയുമ്പോള്‍
മഴക്കാര്‍ ..അമ്മയുടെ ചിറകിനെ മറച്ചു...അമ്മ മഴക്കാര്‍ ആയി ...ചനു ചനെ പെയ്യുമ്പോള്‍
മഞ്ഞു പൊടിയാത്ത ഗ്ലാസില്‍ ഒരിത്തിരി വെള്ളമില്ല..ചുണ്ടിലൂടെ ഒഴുകി ഇറങ്ങുന്നു മഴക്കാര്‍ ..വെള്ളമായി.
2009, മാർച്ച് 6, വെള്ളിയാഴ്‌ച
കനല്‍ നടപ്പ്
വഴിപാടല്ല ഈ കനല്‍ നടപ്പ് .. വഴി ഒരു പാടുമല്ല.
ഒരു പാടും വീഴാ ജീവിത വഴി...
ഒരു പാടും താണ്ടി..ഈ കനല്‍ നടപ്പ്.
ഇട്ട ചെരുപ്പെല്ലാം ഉരുകി പോയി ..വള്ളി പൊട്ടി വഴിയിലായി.
ഇനി ഒരു ചെരുപ്പും ചേരില്ല എന്ന് ചെരുപ്പുകുത്തിയും..
ഇനി അഥവാ ചേര്‍ന്നാലും ഇവിടെങ്ങും കിട്ടില്ലത്രെ.
ഇനി കിട്ടിയാലും സ്യ്സാകില്ല പോലും..
ജന്മം തരുമ്പോള്‍ തമ്പുരാന്‍ ചെരുപ്പിനോത്ത്ത പാദം തന്നില്ല..
കനലില്‍ നടക്കാന്‍ ഒന്നും കരുതിയില്ലാ...ഒരു ഗംബൂട്ട് പോലും!
മുന്‍പോട്ടു പോകുമ്പോള്‍ ഉഷ്ണം കുറയുമെന്നാരോ പറഞ്ഞു മോഹിപ്പിച്ചു.
നടന്ന വഴി എത്ര..ഇനി ഒരു ഇര്പ്പിടം, ഒരു തണല്‍ മരം..
കൈ വഴികളത്രയും കരിഞ്ഞ മരത്തില്‍ നിന്നും കനല്‍ ഊര്‍ന്നു വീഴുന്നു..
പൊള്ളുന്ന തീയില്‍ കൂടി അപ്പുറം കാണാന്‍ വെറുതെ ഒരെത്തി നോട്ടം..
അമ്മേ, വിറങ്ങലിച്ചു പോയി.
മുന്പേ പോയവരെല്ലാം ..
കനല്‍ കൂടുകളില്‍ ഉറങ്ങുന്നു..ശാന്തരായി..പൊള്ളും എന്നറിയാതെ പാവങ്ങള്‍..
തിരികെ പോകാന്‍,
പോള്ളാത്ത തീയില്‍ കൂടി ഇപ്പുറം കാണാന്‍ വെമ്പി..
ദൈവേ ..കരിഞ്ഞ ഭൂമിക.
ഓര്‍ക്കുന്നു ..പ്രളയ ജലത്തില്‍ ഒരു പുളിയില തുമ്പില്‍
അകപെട്ടുപോയ ഉറുമ്പിന്‍ കുഞ്ഞിനെ..
ഒഴുകി ഒഴുകി .. ഓരോ കല്ലിലും ..കംബിലും തട്ടി..
ചുഴിയില്‍ കറങ്ങി..മുന്നോട്ടു വഴി ഏത് ..
പിന്നിട്ട വഴിയേത്..
കാട്ടു തീയും ..കനലും..പ്രളയവും..
ചേരാത്തത് ചേര്‍ക്കാന്‍ ..
തന്നു വിട്ട കടംകഥ പുസ്തകം ഇനി തിരയാനിടമില്ല..
മെല്ലെ കനല്‍ വഴികളില്‍ ആ പുസ്തകവും കൈ വിട്ടു..
പുളിയില തുമ്പിലെ ഉറുമ്പ് വളരുന്നതും നോക്കി..
ചുഴികളും..കുഴികളും..താണ്ടി പോകുന്നതും കാത്തുകാത്ത്..
മറുകരക്കൊരു കനല്‍ ചുള്ളി പാലം പണിഞ്ഞു ഞാനും...
ഉറുമ്പ് കര പറ്റുന്നതും പിന്നെയും നോക്കി..നോക്കി...
ഒരു പാടും വീഴാ ജീവിത വഴി...
ഒരു പാടും താണ്ടി..ഈ കനല്‍ നടപ്പ്.
ഇട്ട ചെരുപ്പെല്ലാം ഉരുകി പോയി ..വള്ളി പൊട്ടി വഴിയിലായി.
ഇനി ഒരു ചെരുപ്പും ചേരില്ല എന്ന് ചെരുപ്പുകുത്തിയും..
ഇനി അഥവാ ചേര്‍ന്നാലും ഇവിടെങ്ങും കിട്ടില്ലത്രെ.
ഇനി കിട്ടിയാലും സ്യ്സാകില്ല പോലും..
ജന്മം തരുമ്പോള്‍ തമ്പുരാന്‍ ചെരുപ്പിനോത്ത്ത പാദം തന്നില്ല..
കനലില്‍ നടക്കാന്‍ ഒന്നും കരുതിയില്ലാ...ഒരു ഗംബൂട്ട് പോലും!
മുന്‍പോട്ടു പോകുമ്പോള്‍ ഉഷ്ണം കുറയുമെന്നാരോ പറഞ്ഞു മോഹിപ്പിച്ചു.
നടന്ന വഴി എത്ര..ഇനി ഒരു ഇര്പ്പിടം, ഒരു തണല്‍ മരം..
കൈ വഴികളത്രയും കരിഞ്ഞ മരത്തില്‍ നിന്നും കനല്‍ ഊര്‍ന്നു വീഴുന്നു..
പൊള്ളുന്ന തീയില്‍ കൂടി അപ്പുറം കാണാന്‍ വെറുതെ ഒരെത്തി നോട്ടം..
അമ്മേ, വിറങ്ങലിച്ചു പോയി.
മുന്പേ പോയവരെല്ലാം ..
കനല്‍ കൂടുകളില്‍ ഉറങ്ങുന്നു..ശാന്തരായി..പൊള്ളും എന്നറിയാതെ പാവങ്ങള്‍..
തിരികെ പോകാന്‍,
പോള്ളാത്ത തീയില്‍ കൂടി ഇപ്പുറം കാണാന്‍ വെമ്പി..
ദൈവേ ..കരിഞ്ഞ ഭൂമിക.
ഓര്‍ക്കുന്നു ..പ്രളയ ജലത്തില്‍ ഒരു പുളിയില തുമ്പില്‍
അകപെട്ടുപോയ ഉറുമ്പിന്‍ കുഞ്ഞിനെ..
ഒഴുകി ഒഴുകി .. ഓരോ കല്ലിലും ..കംബിലും തട്ടി..
ചുഴിയില്‍ കറങ്ങി..മുന്നോട്ടു വഴി ഏത് ..
പിന്നിട്ട വഴിയേത്..
കാട്ടു തീയും ..കനലും..പ്രളയവും..
ചേരാത്തത് ചേര്‍ക്കാന്‍ ..
തന്നു വിട്ട കടംകഥ പുസ്തകം ഇനി തിരയാനിടമില്ല..
മെല്ലെ കനല്‍ വഴികളില്‍ ആ പുസ്തകവും കൈ വിട്ടു..
പുളിയില തുമ്പിലെ ഉറുമ്പ് വളരുന്നതും നോക്കി..
ചുഴികളും..കുഴികളും..താണ്ടി പോകുന്നതും കാത്തുകാത്ത്..
മറുകരക്കൊരു കനല്‍ ചുള്ളി പാലം പണിഞ്ഞു ഞാനും...
ഉറുമ്പ് കര പറ്റുന്നതും പിന്നെയും നോക്കി..നോക്കി...
2009, മാർച്ച് 3, ചൊവ്വാഴ്ച
നാക്കിലെ വിരലടയാളങ്ങള്‍.
വിരല്‍ തുമ്പിലെ അടയാളങ്ങള്‍ അവനവനു സ്വന്തമെന്നു ശാസ്ത്രം.( സ്വന്തമെന്ന പദത്തിനെന്തര്‍ത്ഥം... എന്ന് ഫിലോസഫി...) ഇപ്പോള്‍ നാക്കിലും അടയാളങ്ങള്‍ കാണുന്നു പോലും...കുന്നായ്മകളെ അടുത്തറിയാന്‍ നാക്കും ഉപകരിക്കുമത്രേ...നാക്ക് നീട്ടി പാഴ്പിച്ചിരുന്ന പഴയ കാലത്തിനു നന്ദി.
ഇപ്പോള്‍ എല്ലാ പാഴ്പീരും മൊബൈല് വഴികകാണല്ലോ ? നാക്കിനു "വെറുംവാക്കിനോളം " പ്രസക്തി...വാക്കുകള്‍ മാറാനും...ഒരു എഴുത്തൊട്ടിക്കാന്‍ പോലും കഴിയില്ല!! (കാരണം എഴുത്തില്ല!)
തുമ്മലിന് നൂറു മൈല്‍ സ്പീഡ് ഉണ്ടുപോലും ... എന്ന് പറഞ്ഞാല്‍ ഒരു ചെറിയ പാവാടയോക്കെ പോക്കാന്‍ ഈ പാവത്തിനും കഴിയും. ഒപ്പം അര മൈല്‍ ചുറ്റളവില്‍ ഒരു മാതിരി" കോള്ടും "മറ്റും പരത്താന്‍ മറ്റു ചിറകുകള്‍ വേണ്ടാ...(മേഘ സന്ദേശം തുമ്മല്‍ വഴിയായിരുന്നുവോ?)
വയറിന്റെ ഭിത്തികള്‍ മൂന്നു നാല് ദിവസം കഴിയുമ്പോള്‍ പ്രൈമര്‍ മാറ്റി അടിക്കുമത്ത്രേ ..ഇല്ലെങ്കില്‍ ആസിഡുകള്‍ ഭിത്തി തുരന്ന് വയറിനെ തന്നെ തിന്നും. (മലയാളിയുമായി എന്ത് സാമ്യം...തുരന്ന് തിന്നാന്‍!)
തുപ്പല്‍ ഇന്ത്യാക്കാരന്റെ ഭരണ ഖടനാ അവകാശം. (ഫണ്ടമെന്റല്‍ ര്യ്ട്ട്!) ബസിന്റെ സൈഡില്‍ കൂടി പോയാല്‍...തലയില്‍ ചുക ചുക ചുവന്ന വിപ്ലവ തുപ്പല്‍...ബാര്‍ ചുറ്റുവട്ടത്ത് ചുമ്മാ പോയാല്‍ കാര്‍കിച്ച്ച്ചു തുപ്പല്‍ അടിപൊളി! ചുമ്മാ നിന്നാലും , താലി കെട്ടാന്‍ നിന്നാലും തുപ്പലെ ശരണം...
എന്നാല്‍ ഒരാള്‍ ഇരുപത്തയ്യായിരം കര്‍ട്സ് തുപ്പല്‍ ഒരു ജീവിതത്തില്‍ തുപ്പുമത്ത്രേ...ച്ചാല്‍ ഒരു സ്വിമ്മിന്ഗ് പൂളിലെ വെള്ളം ഇത്ര വരില്ലാ...ഒര്ത്താലിതെത്ര കഷ്ടം!!
കൂര്‍കം വലിയുടെ മാസ്മര ലോകത്തിലേക്ക് സ്വാഗതം! ഇന്നലെ രാത്രിയും ഭാര്യ ഒരു മാതിരി വിരട്ടി..ഇനി കൂര്‍കം വലിച്ചാല്‍ മൂക്കില്‍ പഞ്ഞി വച്ചു കിടത്തുമെന്നു! കൊല പാതിരരയ്ക്ക് കള്ളനുള്ള ക്ഷണ കത്ത്!
അറുപത് ഡെസിബെല്‍ അപ്പുറം വരെ കടക്കുന്ന പാവം കൂര്‍കം കേഴ്വി ശക്തി മുടിക്കുമത്രേ...സാധു ഭാര്യയുടെ ആകെ ആയുധം...നാക്കും...ചെവിയും...
രണ്ടായിരം ഗാലന്‍ രക്തം ഏകദേശം അറുപതിനായിരം മൈലോളം വരുന്ന രക്ത കുഴലുകളിലൂടെ പമ്പ് ചെയ്യുന്നു ഹൃദയമെന്ന അതോറിട്ടി . നമ്മുടെ വാട്ടര്‍ അതോറിട്ടി ഈ പണി ഏറ്റാല്‍ ....ശിവനെ...
ഇങ്ങനെ കഥകള്‍ അതി സാദരം!
ഇപ്പോള്‍ എല്ലാ പാഴ്പീരും മൊബൈല് വഴികകാണല്ലോ ? നാക്കിനു "വെറുംവാക്കിനോളം " പ്രസക്തി...വാക്കുകള്‍ മാറാനും...ഒരു എഴുത്തൊട്ടിക്കാന്‍ പോലും കഴിയില്ല!! (കാരണം എഴുത്തില്ല!)
തുമ്മലിന് നൂറു മൈല്‍ സ്പീഡ് ഉണ്ടുപോലും ... എന്ന് പറഞ്ഞാല്‍ ഒരു ചെറിയ പാവാടയോക്കെ പോക്കാന്‍ ഈ പാവത്തിനും കഴിയും. ഒപ്പം അര മൈല്‍ ചുറ്റളവില്‍ ഒരു മാതിരി" കോള്ടും "മറ്റും പരത്താന്‍ മറ്റു ചിറകുകള്‍ വേണ്ടാ...(മേഘ സന്ദേശം തുമ്മല്‍ വഴിയായിരുന്നുവോ?)
വയറിന്റെ ഭിത്തികള്‍ മൂന്നു നാല് ദിവസം കഴിയുമ്പോള്‍ പ്രൈമര്‍ മാറ്റി അടിക്കുമത്ത്രേ ..ഇല്ലെങ്കില്‍ ആസിഡുകള്‍ ഭിത്തി തുരന്ന് വയറിനെ തന്നെ തിന്നും. (മലയാളിയുമായി എന്ത് സാമ്യം...തുരന്ന് തിന്നാന്‍!)
തുപ്പല്‍ ഇന്ത്യാക്കാരന്റെ ഭരണ ഖടനാ അവകാശം. (ഫണ്ടമെന്റല്‍ ര്യ്ട്ട്!) ബസിന്റെ സൈഡില്‍ കൂടി പോയാല്‍...തലയില്‍ ചുക ചുക ചുവന്ന വിപ്ലവ തുപ്പല്‍...ബാര്‍ ചുറ്റുവട്ടത്ത് ചുമ്മാ പോയാല്‍ കാര്‍കിച്ച്ച്ചു തുപ്പല്‍ അടിപൊളി! ചുമ്മാ നിന്നാലും , താലി കെട്ടാന്‍ നിന്നാലും തുപ്പലെ ശരണം...
എന്നാല്‍ ഒരാള്‍ ഇരുപത്തയ്യായിരം കര്‍ട്സ് തുപ്പല്‍ ഒരു ജീവിതത്തില്‍ തുപ്പുമത്ത്രേ...ച്ചാല്‍ ഒരു സ്വിമ്മിന്ഗ് പൂളിലെ വെള്ളം ഇത്ര വരില്ലാ...ഒര്ത്താലിതെത്ര കഷ്ടം!!
കൂര്‍കം വലിയുടെ മാസ്മര ലോകത്തിലേക്ക് സ്വാഗതം! ഇന്നലെ രാത്രിയും ഭാര്യ ഒരു മാതിരി വിരട്ടി..ഇനി കൂര്‍കം വലിച്ചാല്‍ മൂക്കില്‍ പഞ്ഞി വച്ചു കിടത്തുമെന്നു! കൊല പാതിരരയ്ക്ക് കള്ളനുള്ള ക്ഷണ കത്ത്!
അറുപത് ഡെസിബെല്‍ അപ്പുറം വരെ കടക്കുന്ന പാവം കൂര്‍കം കേഴ്വി ശക്തി മുടിക്കുമത്രേ...സാധു ഭാര്യയുടെ ആകെ ആയുധം...നാക്കും...ചെവിയും...
രണ്ടായിരം ഗാലന്‍ രക്തം ഏകദേശം അറുപതിനായിരം മൈലോളം വരുന്ന രക്ത കുഴലുകളിലൂടെ പമ്പ് ചെയ്യുന്നു ഹൃദയമെന്ന അതോറിട്ടി . നമ്മുടെ വാട്ടര്‍ അതോറിട്ടി ഈ പണി ഏറ്റാല്‍ ....ശിവനെ...
ഇങ്ങനെ കഥകള്‍ അതി സാദരം!
2009, ഫെബ്രുവരി 22, ഞായറാഴ്‌ച
പിന്നേം ഒരു കുറുപ്പച്ചന്‍
അത്താഴ കുറുപ്പിന്റെ പോലെ ഒളിസേവയോ, സവിസ്തരം കുഴമ്പിട്ടു കുളിയോ , നെയ്യൊഴിച്ച് കഞ്ഞി കുടിയോ ഒന്നുമില്ലാത്ത അറും പാവം ഒരപ്പുക്കിളി കുറുപ്പച്ചന്‍!
കണ്ണുകളില്‍ ഒടുങ്ങാത്ത ആകാംഷയുടെ ജ്വലനം ..ലേശം വടക്കു നോക്കി കണ്ണും!! ആരുടെയും കുറവ് കാണാന്‍ ആരെക്കാളും സമര്‍ഥന്‍ . ചെവി ഗുരുവായൂര്‍ കേശവനും തോല്‍ക്കുന്ന ചന്തത്തില്‍. മൂക്കും മീശയും തമ്മില്‍ തമ്മില്‍ രാമച്ച വിശറി ചൂടി..അങ്ങനെ. തലമുടി പറ്റെ വെട്ടി.(ബാര്‍ബര്‍ ഷോപ്പിലേക്ക് വെള്ളം ചുമ്മുന്ന വഹയില്‍ ഫ്രീ!) ഉള്ള പല്ലുകള്‍ മൂവാണ്ടന്‍ മാവിന്റെ മുഴുവന്‍ ഇലയും ഇട്ട് വേള് വെളുങ്ങനെ..താടിയൊക്കെ ആണ്ടോട് ആണ്ട് കിളച്ചു മറിച്ച് ആകാശത്തിലെ അപ്പൂപ്പന്‍ താടി പോലെ ...
നീണ്ട കഴുത്തില്‍ ഒതലങ്ങയോളം വലുപ്പത്തില്‍ ആദാമിന്റെ ആപ്പിള്‍ അല്ലെങ്കില്‍ കാളകൂടം നിറച്ച വിഷ പാത്രം!
നെഞ്ചിന്റെ കുഴി ഒരു എണ്ണ ചെരാതുപോലെ ...രോമത്തിനായി കാത്തു കിടക്കുന്നു! കൈ കാലുകള്‍ വിറകു കീറി കീറി പറങ്കി മാം കൊമ്പ് പോലെ ശിഖരങ്ങള്‍ പൊട്ടി...
വാരി എല്ലുകള്‍ പുറമെ ആണോ ഫിറ്റ് ചെയ്തിരിക്കുന്നത് എന്ന് തോന്നി പോകും ...ലേശം ആസ്ത്മ കൂടിയാല്‍ പറയുകയും വേണ്ട!
പിള്ള ചേട്ടന്റെ കാപ്പി കടയുടെ ജീവ നാടി. വെള്ളം കോരല്‍ വിറകു കീറല്‍ (രാഷ്ട്രീയത്തില്‍ ശോഭിക്കാന്‍ ഈ സില്ലബസ് മതി!) അത്യാവശ്യം ചന്തയില്‍ പോകല്‍ , ചായ അടിക്കാന്‍ ആളില്ലാതെ വന്നാല്‍ ആ റോളും ആക്ട് ചെയ്യാനുള്ള സംഭാഷണവും വശം. ആരോ കൊടുത്ത ഫോറിന്‍ കൈലി അരയില്‍ ചുറ്റി അതിന്റെ മേല്‍ ഒരു ചാക്ക് ചണം "ലകൊസ്ടെ"ബെല്‍റ്റ് ആയി രൂപാന്തരപ്പെടുത്തി...കൈലി മാടി കുത്തി, മടിയില്‍ വലിച്ചതും വലിക്കാത്തതുമായ കാജാ ബീഡിയും..തീ എപ്പോഴും അടുപ്പില്‍ ഉള്ള കാരണം താന്‍ തന്നെ കീറിയ ഒരു വിറകിന്‍ തുംബെടുത്ത് ചുമ്മാ തീപ്പിടിപ്പിക്കും (ഡിട്ടക്ടിവ് മാര്‍ക്സ് ചെയ്യും പോലെ!) കുറുപ്പച്ചന്‍. പുക ഊതുന്നത് സിനിമയിലെ വില്ലന്‍ റോളില്‍.
നാണയമിട്ട് തിളയ്ക്കുന്ന സമോവറില്‍ നിന്നും ലേശം ചൂടു വെള്ളമെടുത്ത് അസാരം തേയില ഇട്ട് ഇടക്കിടക്ക് കുടിക്കണം, അത് നിര്‍ബന്ധമാ .. അത് കാരണം സമോവറിനെ വിട്ട് അധിക ദൂരമൊന്നും കുറുപ്പച്ചന്‍ പോകില്ല. ഏറിയാല്‍ അന്തി ചന്ത വരെ. സിനിമ ഓഫറുകള്‍ വല്ലതും കിട്ടിയാല്‍ കട പൂട്ടി സമോവര്‍ തീ അണച്ച് മാത്രം രണ്ടാം കളിക്കൊന്നു പോകും. അതും വിജയശ്രീ ,ഉണ്ണി മേരി , കനക ദുര്‍ഗ ഒക്കെ ആവോളം ഉണ്ടെങ്കില്‍ !!
അടി പിടി ഒന്നും തീരെ താല്പര്യമില്ല ..പച്ചയായ ജീവിതം സിനിമയില്‍ കാണണം ..അപ്പോള്‍ കുളി സീനിലും പച്ചയായി ജീവിക്കുമല്ലോ! പിന്നെ മറ്റു പലതും....
ജീവിതത്തില്‍ കുളി സീനുകള്‍ കുറുപ്പച്ചന്‍ സ്വപ്നം കാണാറ് പോലുമില്ല..ദാമ്ബത്യമൊക്കെ ഒരു പൊല്ലാപ്പ് തന്നെ.
ഈ കിട്ടുന്ന ബീഡി കാശ് നേരെ ചൊവ്വേ ബീടിക്കു പോലും തെകയില്ല. പിന്നാ "ല്ലവരെ" കൊണ്ടു വന്നു നോക്കുന്നത്. തന്നെയുമല്ല സമോവര്‍ ഉണ്ടല്ലോ! അതിന്റെ ചൂടിനോളം വരുമോ ഒരുത്തിയുടെ ചൂട്. !! ഇല്ല തന്നെ.
വിവാഹ ജീവിതത്തെ കുറിച്ച് കുരുപ്പച്ചന്റെ തിസിസ് ഇതാണ്.
ഒരു നാള്‍ പിള്ള ചേട്ടന്‍ പഴനിക്കു കാവടി എടുക്കാന്‍ പോയപ്പോള്‍ കടയുടെ ചുമതല കുറുപ്പച്ചന്റെ തലയില്‍ വന്നു. മനസ്സില്ലാ മനസ്സോടെ അത് ഏറ്റെടുക്കുകയും ചെയ്തു. പറ്റു പടി കുറിക്കുന്ന സ്ലേറ്റും കല്ല് പെന്‍സിലും മുന്‍ പറ്റൊടെ ഹാന്‍ഡ് ഓവര്‍ ചെയ്തു വാങ്ങി. ആശാരി പരമു, മേശരി ദാസന്‍ , മൈക്കാട് സരസു, സോഡാ പൊടിയന്‍.... നീണ്ടു പോകുന്നു പറ്റു കാരുടെ ലിസ്റ്റ്.
നാലു നാള്‍ കഴിഞ്ഞ് കാവടി ചിന്തും പാടി ..ഹര ഹരോ ഹര ഹര ..പിള്ളച്ചേട്ടന്‍ വന്നു. കൊടുത്തു കുറുപ്പച്ചന്‍ കടുപ്പത്തില്‍ ഒരു ചായ അത് കഴിഞ്ഞു സ്വന്തം മടിക്കുത്തില്‍ നിന്നും ഒരു കാജ ..സ്വന്തം വിറകു കൊള്ളിയില്‍ നിന്നും തീയും!
പിള്ളച്ചേട്ടന്‍ പറ്റു സ്ലേറ്റ് പരിശോധന തുടങ്ങി...ദാസന്‍, മുന്‍ പറ്റും കൂട്ടി നൂറോളം രൂപ...സോടക്കാരന്‍ അറുപതു രൂപ ...സരസുവിന്റെ പറ്റ് ? അടുത്ത് നിന്ന കുറുപ്പച്ചന്‍ അകലങ്ങളിലേക്ക് വടക്കു നോക്കി കണ്ണ് പായിച്ച് ഒന്നുമറിയാ പൈതലായി നില്ക്കുന്നത് കണ്ടപ്പോള്‍ പിള്ള ചേട്ടന് ചൊറിച്ചില്‍ വന്നു.."എടൊ കുറുപ്പേ സരസുവിന്റെ മുന്‍ പറ്റും കാണനില്ലല്ലോടോ "
"അത് , അതെന്റെ ശമ്പളതിലങ്ങു പിടിച്ചോ " കുറ്പച്ചന്റെ മറുപടി കേട്ട പിള്ള ചേട്ടന്‍ ഞെട്ടി അറിയാതെ ഹര ഹരോ പറഞ്ഞു പോയി.!! "നിന്റെ ശമ്പളമോ , ഈ കണ്ടതെല്ലാം തിന്നു തൂറുന്നതിന്റെ പൈസ എത്ര ഇങ്ങോട്ട് വരും?" അത് പോട്ടെ മുന്‍ പറ്റോ ഇല്ല ,പിന്‍ പ്റ്റെന്തിയെടോ?" പിള്ള ചേട്ടന്‍ കലി ദ്വാപരനായി...
"മൂന്നു ദിവസം സരസു വന്നു ..മൂന്നു നേരം പലഹാരങ്ങള്‍ കഴിച്ചു..എന്റെ മനസ്സലിഞ്ഞു പോയി ഞാന്‍ പറ്റു കുറിക്കാന്‍ മറന്നു പോയി."കുറുപ്പച്ചന്റെ കണ്ഫഷന്‍!!
മിണ്ടാ പൂച്ച കുറുപ്പച്ചന്‍ കലമുടയ്ക്കുന്ന കാര്യം പിള്ള ചേട്ടന്‍ സ്വപനത്തില്‍ പോയിട്ട് പഴനിയില്‍ പോലും കരുതിയില്ല. " നീ ഇനി ഈപ്പണി തുടരണമെന്നില്ല.." പിള്ളേച്ചന്‍ അലറി.
"കൊടുത്ത ബീടിക്കോ തീകൊള്ളിക്കോ നന്ദിയില്ലത്തവന്‍" കുറുപ്പച്ചന്‍ മനസ്സില്‍ കുറിച്ചു. അഭിമാനം പണയപ്പെടുത്തി ഇനി ഇവിടെ നില്കണോ..അതോ ..കുറുപ്പച്ചന്‍ കുഴങ്ങി...
സരസു കുളിസീന്‍ കാണാന്‍ വിളിച്ചപ്പം പോകാതിരുന്നെന്കില്‍ ഈ പോല്ലാപ്പോന്നും വരില്ലായിരുന്നു.
സ്വയം കൃതാ അനര്ധത്ത്തിനു പാവം പിള്ളച്ചേട്ടന്‍ എന്ത് പിഴച്ചു? അയാള്‍ പറഞ്ഞതു ശരിയല്ലേ?
ഒരു മുനിയുടെ മൌനത്തോടെ കുറുപച്ചന്‍" നാരീ സ്തനഭര നാഭീ ദേശം"...ശങ്കരാചാര്യരരായി സമോവറില്‍ നിന്നും ലേശം ചൂടു വെള്ളം എടുത്ത് ചായ പൊടി കലക്കി. ..മെല്ലെ ഊതി ഊതി...വടക്ക് നോക്കി കണ്ണ് കൊണ്ട് പിള്ളചെട്ടനെ ഒളികണ്ണാല്‍ നോക്കി....
കണ്ണുകളില്‍ ഒടുങ്ങാത്ത ആകാംഷയുടെ ജ്വലനം ..ലേശം വടക്കു നോക്കി കണ്ണും!! ആരുടെയും കുറവ് കാണാന്‍ ആരെക്കാളും സമര്‍ഥന്‍ . ചെവി ഗുരുവായൂര്‍ കേശവനും തോല്‍ക്കുന്ന ചന്തത്തില്‍. മൂക്കും മീശയും തമ്മില്‍ തമ്മില്‍ രാമച്ച വിശറി ചൂടി..അങ്ങനെ. തലമുടി പറ്റെ വെട്ടി.(ബാര്‍ബര്‍ ഷോപ്പിലേക്ക് വെള്ളം ചുമ്മുന്ന വഹയില്‍ ഫ്രീ!) ഉള്ള പല്ലുകള്‍ മൂവാണ്ടന്‍ മാവിന്റെ മുഴുവന്‍ ഇലയും ഇട്ട് വേള് വെളുങ്ങനെ..താടിയൊക്കെ ആണ്ടോട് ആണ്ട് കിളച്ചു മറിച്ച് ആകാശത്തിലെ അപ്പൂപ്പന്‍ താടി പോലെ ...
നീണ്ട കഴുത്തില്‍ ഒതലങ്ങയോളം വലുപ്പത്തില്‍ ആദാമിന്റെ ആപ്പിള്‍ അല്ലെങ്കില്‍ കാളകൂടം നിറച്ച വിഷ പാത്രം!
നെഞ്ചിന്റെ കുഴി ഒരു എണ്ണ ചെരാതുപോലെ ...രോമത്തിനായി കാത്തു കിടക്കുന്നു! കൈ കാലുകള്‍ വിറകു കീറി കീറി പറങ്കി മാം കൊമ്പ് പോലെ ശിഖരങ്ങള്‍ പൊട്ടി...
വാരി എല്ലുകള്‍ പുറമെ ആണോ ഫിറ്റ് ചെയ്തിരിക്കുന്നത് എന്ന് തോന്നി പോകും ...ലേശം ആസ്ത്മ കൂടിയാല്‍ പറയുകയും വേണ്ട!
പിള്ള ചേട്ടന്റെ കാപ്പി കടയുടെ ജീവ നാടി. വെള്ളം കോരല്‍ വിറകു കീറല്‍ (രാഷ്ട്രീയത്തില്‍ ശോഭിക്കാന്‍ ഈ സില്ലബസ് മതി!) അത്യാവശ്യം ചന്തയില്‍ പോകല്‍ , ചായ അടിക്കാന്‍ ആളില്ലാതെ വന്നാല്‍ ആ റോളും ആക്ട് ചെയ്യാനുള്ള സംഭാഷണവും വശം. ആരോ കൊടുത്ത ഫോറിന്‍ കൈലി അരയില്‍ ചുറ്റി അതിന്റെ മേല്‍ ഒരു ചാക്ക് ചണം "ലകൊസ്ടെ"ബെല്‍റ്റ് ആയി രൂപാന്തരപ്പെടുത്തി...കൈലി മാടി കുത്തി, മടിയില്‍ വലിച്ചതും വലിക്കാത്തതുമായ കാജാ ബീഡിയും..തീ എപ്പോഴും അടുപ്പില്‍ ഉള്ള കാരണം താന്‍ തന്നെ കീറിയ ഒരു വിറകിന്‍ തുംബെടുത്ത് ചുമ്മാ തീപ്പിടിപ്പിക്കും (ഡിട്ടക്ടിവ് മാര്‍ക്സ് ചെയ്യും പോലെ!) കുറുപ്പച്ചന്‍. പുക ഊതുന്നത് സിനിമയിലെ വില്ലന്‍ റോളില്‍.
നാണയമിട്ട് തിളയ്ക്കുന്ന സമോവറില്‍ നിന്നും ലേശം ചൂടു വെള്ളമെടുത്ത് അസാരം തേയില ഇട്ട് ഇടക്കിടക്ക് കുടിക്കണം, അത് നിര്‍ബന്ധമാ .. അത് കാരണം സമോവറിനെ വിട്ട് അധിക ദൂരമൊന്നും കുറുപ്പച്ചന്‍ പോകില്ല. ഏറിയാല്‍ അന്തി ചന്ത വരെ. സിനിമ ഓഫറുകള്‍ വല്ലതും കിട്ടിയാല്‍ കട പൂട്ടി സമോവര്‍ തീ അണച്ച് മാത്രം രണ്ടാം കളിക്കൊന്നു പോകും. അതും വിജയശ്രീ ,ഉണ്ണി മേരി , കനക ദുര്‍ഗ ഒക്കെ ആവോളം ഉണ്ടെങ്കില്‍ !!
അടി പിടി ഒന്നും തീരെ താല്പര്യമില്ല ..പച്ചയായ ജീവിതം സിനിമയില്‍ കാണണം ..അപ്പോള്‍ കുളി സീനിലും പച്ചയായി ജീവിക്കുമല്ലോ! പിന്നെ മറ്റു പലതും....
ജീവിതത്തില്‍ കുളി സീനുകള്‍ കുറുപ്പച്ചന്‍ സ്വപ്നം കാണാറ് പോലുമില്ല..ദാമ്ബത്യമൊക്കെ ഒരു പൊല്ലാപ്പ് തന്നെ.
ഈ കിട്ടുന്ന ബീഡി കാശ് നേരെ ചൊവ്വേ ബീടിക്കു പോലും തെകയില്ല. പിന്നാ "ല്ലവരെ" കൊണ്ടു വന്നു നോക്കുന്നത്. തന്നെയുമല്ല സമോവര്‍ ഉണ്ടല്ലോ! അതിന്റെ ചൂടിനോളം വരുമോ ഒരുത്തിയുടെ ചൂട്. !! ഇല്ല തന്നെ.
വിവാഹ ജീവിതത്തെ കുറിച്ച് കുരുപ്പച്ചന്റെ തിസിസ് ഇതാണ്.
ഒരു നാള്‍ പിള്ള ചേട്ടന്‍ പഴനിക്കു കാവടി എടുക്കാന്‍ പോയപ്പോള്‍ കടയുടെ ചുമതല കുറുപ്പച്ചന്റെ തലയില്‍ വന്നു. മനസ്സില്ലാ മനസ്സോടെ അത് ഏറ്റെടുക്കുകയും ചെയ്തു. പറ്റു പടി കുറിക്കുന്ന സ്ലേറ്റും കല്ല് പെന്‍സിലും മുന്‍ പറ്റൊടെ ഹാന്‍ഡ് ഓവര്‍ ചെയ്തു വാങ്ങി. ആശാരി പരമു, മേശരി ദാസന്‍ , മൈക്കാട് സരസു, സോഡാ പൊടിയന്‍.... നീണ്ടു പോകുന്നു പറ്റു കാരുടെ ലിസ്റ്റ്.
നാലു നാള്‍ കഴിഞ്ഞ് കാവടി ചിന്തും പാടി ..ഹര ഹരോ ഹര ഹര ..പിള്ളച്ചേട്ടന്‍ വന്നു. കൊടുത്തു കുറുപ്പച്ചന്‍ കടുപ്പത്തില്‍ ഒരു ചായ അത് കഴിഞ്ഞു സ്വന്തം മടിക്കുത്തില്‍ നിന്നും ഒരു കാജ ..സ്വന്തം വിറകു കൊള്ളിയില്‍ നിന്നും തീയും!
പിള്ളച്ചേട്ടന്‍ പറ്റു സ്ലേറ്റ് പരിശോധന തുടങ്ങി...ദാസന്‍, മുന്‍ പറ്റും കൂട്ടി നൂറോളം രൂപ...സോടക്കാരന്‍ അറുപതു രൂപ ...സരസുവിന്റെ പറ്റ് ? അടുത്ത് നിന്ന കുറുപ്പച്ചന്‍ അകലങ്ങളിലേക്ക് വടക്കു നോക്കി കണ്ണ് പായിച്ച് ഒന്നുമറിയാ പൈതലായി നില്ക്കുന്നത് കണ്ടപ്പോള്‍ പിള്ള ചേട്ടന് ചൊറിച്ചില്‍ വന്നു.."എടൊ കുറുപ്പേ സരസുവിന്റെ മുന്‍ പറ്റും കാണനില്ലല്ലോടോ "
"അത് , അതെന്റെ ശമ്പളതിലങ്ങു പിടിച്ചോ " കുറ്പച്ചന്റെ മറുപടി കേട്ട പിള്ള ചേട്ടന്‍ ഞെട്ടി അറിയാതെ ഹര ഹരോ പറഞ്ഞു പോയി.!! "നിന്റെ ശമ്പളമോ , ഈ കണ്ടതെല്ലാം തിന്നു തൂറുന്നതിന്റെ പൈസ എത്ര ഇങ്ങോട്ട് വരും?" അത് പോട്ടെ മുന്‍ പറ്റോ ഇല്ല ,പിന്‍ പ്റ്റെന്തിയെടോ?" പിള്ള ചേട്ടന്‍ കലി ദ്വാപരനായി...
"മൂന്നു ദിവസം സരസു വന്നു ..മൂന്നു നേരം പലഹാരങ്ങള്‍ കഴിച്ചു..എന്റെ മനസ്സലിഞ്ഞു പോയി ഞാന്‍ പറ്റു കുറിക്കാന്‍ മറന്നു പോയി."കുറുപ്പച്ചന്റെ കണ്ഫഷന്‍!!
മിണ്ടാ പൂച്ച കുറുപ്പച്ചന്‍ കലമുടയ്ക്കുന്ന കാര്യം പിള്ള ചേട്ടന്‍ സ്വപനത്തില്‍ പോയിട്ട് പഴനിയില്‍ പോലും കരുതിയില്ല. " നീ ഇനി ഈപ്പണി തുടരണമെന്നില്ല.." പിള്ളേച്ചന്‍ അലറി.
"കൊടുത്ത ബീടിക്കോ തീകൊള്ളിക്കോ നന്ദിയില്ലത്തവന്‍" കുറുപ്പച്ചന്‍ മനസ്സില്‍ കുറിച്ചു. അഭിമാനം പണയപ്പെടുത്തി ഇനി ഇവിടെ നില്കണോ..അതോ ..കുറുപ്പച്ചന്‍ കുഴങ്ങി...
സരസു കുളിസീന്‍ കാണാന്‍ വിളിച്ചപ്പം പോകാതിരുന്നെന്കില്‍ ഈ പോല്ലാപ്പോന്നും വരില്ലായിരുന്നു.
സ്വയം കൃതാ അനര്ധത്ത്തിനു പാവം പിള്ളച്ചേട്ടന്‍ എന്ത് പിഴച്ചു? അയാള്‍ പറഞ്ഞതു ശരിയല്ലേ?
ഒരു മുനിയുടെ മൌനത്തോടെ കുറുപച്ചന്‍" നാരീ സ്തനഭര നാഭീ ദേശം"...ശങ്കരാചാര്യരരായി സമോവറില്‍ നിന്നും ലേശം ചൂടു വെള്ളം എടുത്ത് ചായ പൊടി കലക്കി. ..മെല്ലെ ഊതി ഊതി...വടക്ക് നോക്കി കണ്ണ് കൊണ്ട് പിള്ളചെട്ടനെ ഒളികണ്ണാല്‍ നോക്കി....
2009, ഫെബ്രുവരി 14, ശനിയാഴ്‌ച
അത്താഴ കുറുപ്പ്
കുറുപ്പന്‍മാര്‍ പലവിധമാ..
പടയ്ക്ക് നല്ല പട കുറുപ്പ് ..ആനവളര്‍ത്തിയ ആന കുറുപ്പ്..കാപ്പി കടയുള്ള കാപ്പി കുറുപ്പ് ...സദ്യക്ക് ദേഹണ്ണം ..ഊട്ടു കുറുപ്പ് ...ചെരുപ്പ് കടയുള്ള ചെരുപ്പ് കുറുപ്പ്..
ഇതൊക്കെ വെറും കുറുപ്പന്മാര്‍..പേരിനു മാത്രം, കാമ്പും കഴമ്പും വേറെ വേണം! ചേമ്പും കുഴമ്പും ആവശ്യത്തില്‍ കൂടുതലും!!
എന്നാല്‍ ഇത് അത്താഴത്തിനും മേമ്പോടിക്കും മാത്രം കാണുന്ന "അത്താഴ കുറുപ്പിന്റെ" കഥ.
സുന്ദരനൊന്നുമല്ല എന്നാല്‍ സുന്ദരനാ ചിലര്‍ക്കൊക്കെ. കാതില്‍ വില്ല് കടുക്കന്‍ ..ശരീരവും വില്ലുപോലെ ..ഇടക്കിടെ ചുമയും വില്ലനായി വരും...അരക്കൈയ്യന്‍ മല്‍ മല്‍ ജുബ അതിനൊരു പോകെറ്റ് അതിലൊരു ഫ്രെയിം മാത്രമുള്ള കണ്ണാടിയില്ലാ കണ്ണാടി. കാവി മുണ്ട് , തോളില്‍ ചുട്ടി തോര്‍ത്ത്തോരെണ്ണം ശിവന്റെ പാമ്പ് പോലെ!
രുദ്രാക്ഷമാല ..കണംകൈയ്യില്‍ പഴനി ആണ്ടവന്റെ വെള്ളി വള..നെറ്റിയില്‍ തിരുപ്പതി ചെട്ടിയാരുടെ പാളകുറി ഒരെണ്ണം. മൂളിപ്പാട്ടും കുനിഞ്ഞുള്ള നടപ്പും നോട്ടവും..
രാത്രി മാത്രം കാണുന്ന ജീവി! പകല്‍ വെളിച്ചത്തില്‍ ആരും കണ്ടിട്ടില്ല...ചിലരൊക്കെ അല്ലാതെ. അവരൊട്ടു പറയുകയുമില്ലല്ലോ! ഏത് ദിക്കില്‍ നിന്നു വരുന്നെന്നും എങ്ങോട്ട് പോകുന്നെന്നും ഒന്നിനും ഒരു രൂപവുമില്ല.
മണ്ണെണ്ണ വിളക്കിന്റെ ഉജ്ജ്വല പ്രഭയില്‍ വടക്കേ വീടിന്റെ വരാന്തയില്‍ ..ജുബ ഊരി അയയില്‍ തൂക്കി തോര്‍ത്ത് മാത്രം ഉടുത്ത് അസാരം ധ്ന്ന്വന്തരം കുഴംബ് മേലാകെ പൂശി ഒരു ചെറിയ കസര്‍ത്തും കാട്ടായങ്ങളും കഴിഞ്ഞു നേരെ ഓല മറ കെട്ടിയ ബാത്ത് റൂമിലേക്ക് ..ചൂട്ടും കൊതുമ്പും വച്ച് ഊതിക്കാച്ചിയ ചെമ്പ് ചരുവത്തിലെ വാട്ടര്‍ ഹീറ്റര്‍ വെള്ളത്തില്‍ ഒരു ലൈഫ് ബോയ് ബാത്ത്!
അപ്പോഴും "അമ്പലക്കുളങ്ങരെ കുളിക്കാന്‍ ചെന്നപ്പം " എന്ന മൂളിപ്പാട്ടും.
കുളി കഴിഞ്ഞാല്‍ നേരെ വരാന്തയിലെ ഭസ്മ കുടുക്കയില്‍ നിന്നും മുരുകാ എന്ന ശീല്‍ക്കാരത്തോടെ ഒരു കുറി . എന്നിട്ട് നാല്‍കാലി കൊരണ്ടിമേല്‍ ആസനസ്തന്‍. കിണ്ണം ഒരുക്കി കാത്തിരിക്കുന്നു ...അവര്‍..ആരെന്നു ചോദ്യം കഥയില്‍ വേണ്ട. കുറുപ്പ് ചേട്ടന്റെ സാന്യാ മിര്‍സ എന്ന് വേണമെന്കില്‍ പറഞ്ഞോളു....ടെന്നിസിലെ ജോഡി.!
ആവി പറന്നുയരുന്ന കഞ്ഞി കിണ്ണം നിറഞ്ഞു കവിഞ്ഞ പരുവത്തില്‍ ...ഉപ്പുകുടുക്ക ..ചുവന്ന പ്ലാവില ..പച്ച ഈര്കിലില്‍ കുത്തി ..തോണി പോലെയാക്കി വച്ചിരിക്കുന്നു! ഒരു തുടം നെയ്യും. കുറുപ്പിന്റെ അമ്രുതെത്ത്!
മിണ്ടാട്ടമില്ല ഒരു മാതിരി അവാര്‍ഡ് പടം. കഞ്ഞി കോരുന്ന ശബ്ദം..ഗള് ഗള് ഇറക്കുന്ന ശബ്ദം..അവസാനം
കിണ്ണം മറിച്ചിട്ടു നോക്കിയാല്‍ ഒരു വറ്റും കാണില്ല!
കൈ കഴുകാന്‍ ഓട്ടു മൊന്തയില്‍ വെള്ളം..വായില്‍ കുലുക്കൊഴിന്ജ് നീട്ടി തുപ്പി ..പരിസരമൊക്കെ ഒന്നുഴിന്ജ് ..തോര്‍ത്തെടുത്ത് മുഖമൊക്കെ ഒന്നു മിനുക്കി ...മണ്ണെണ്ണ വിളക്കും കൈയ്യില്‍ എടുത്ത് നേരെ തിരിഞ്ഞ അകത്തേക്ക്.
നമുക്ക് കാണാന്‍ കഴിയുന്നത് ഇത്ര മാത്രം. ഇതിനപ്പുറം ആകാംഷയുണ്ടായിരുന്നവര്‍ അതിര് കടന്നപ്പോള്‍ "ഏതാവനാട ..തന്തയില്ലാ കഴുവര്ടാ മോനേ " എന്നുള്ള ഓമന വിളി കേട്ടിട്ടുമുണ്ട്.
അപ്പോഴും കുറുപ്പല്ല വിളിക്കുക..പിന്നെയോ..അറിയാമല്ലോ ..അവര്‍!
സൂര്യന്‍ ഉദി തെളിയുന്നത് വരെയൊന്നും ഞങ്ങളും ഉറക്കം ഇളച്ചിട്ടില്ല. ഒന്നും കാണാന്‍ പറ്റാതെ എന്തിന് വെറുതെ....
ആകാംഷ മാത്രം ഇന്നും മിച്ചം. ഈ വയസു കാലത്തും!
കുറുപ്പ് തിരികെ പോകുന്നതും ഞങ്ങള്‍ കാണാറില്ല എന്നാല്‍ കേള്‍ക്കാറുണ്ടായിരുന്നു..കാലിന്റെ തള്ള വിരലില്‍ "ഞൊട്ട" വീഴുന്ന ശബ്ദം , തണുത്ത വെളുപ്പാന്‍ കാലത്ത് ഉടുതുണി പറിച്ച് പുതച്ച് , മൂത്രം മുട്ടി ചുരുണ്ടു കൂടി കട്ടിലില്‍ കിടക്കുമ്പോള്‍ ..വീടിനരികിലെ വെള്ളമില്ലാ കൈത്തോട്ടിലൂടെ അകന്ന് അകന്ന് പോകുന്നത് കേള്‍ക്കാം.
വീണ്ടും വൈകുന്നേരം വരാന്‍..കുളിക്കാന്‍ എന്നിട്ട് ..അത്താഴ കഞ്ഞി കോരി കോരി കുടിക്കാന്‍...എന്നിട്ട്...
പടയ്ക്ക് നല്ല പട കുറുപ്പ് ..ആനവളര്‍ത്തിയ ആന കുറുപ്പ്..കാപ്പി കടയുള്ള കാപ്പി കുറുപ്പ് ...സദ്യക്ക് ദേഹണ്ണം ..ഊട്ടു കുറുപ്പ് ...ചെരുപ്പ് കടയുള്ള ചെരുപ്പ് കുറുപ്പ്..
ഇതൊക്കെ വെറും കുറുപ്പന്മാര്‍..പേരിനു മാത്രം, കാമ്പും കഴമ്പും വേറെ വേണം! ചേമ്പും കുഴമ്പും ആവശ്യത്തില്‍ കൂടുതലും!!
എന്നാല്‍ ഇത് അത്താഴത്തിനും മേമ്പോടിക്കും മാത്രം കാണുന്ന "അത്താഴ കുറുപ്പിന്റെ" കഥ.
സുന്ദരനൊന്നുമല്ല എന്നാല്‍ സുന്ദരനാ ചിലര്‍ക്കൊക്കെ. കാതില്‍ വില്ല് കടുക്കന്‍ ..ശരീരവും വില്ലുപോലെ ..ഇടക്കിടെ ചുമയും വില്ലനായി വരും...അരക്കൈയ്യന്‍ മല്‍ മല്‍ ജുബ അതിനൊരു പോകെറ്റ് അതിലൊരു ഫ്രെയിം മാത്രമുള്ള കണ്ണാടിയില്ലാ കണ്ണാടി. കാവി മുണ്ട് , തോളില്‍ ചുട്ടി തോര്‍ത്ത്തോരെണ്ണം ശിവന്റെ പാമ്പ് പോലെ!
രുദ്രാക്ഷമാല ..കണംകൈയ്യില്‍ പഴനി ആണ്ടവന്റെ വെള്ളി വള..നെറ്റിയില്‍ തിരുപ്പതി ചെട്ടിയാരുടെ പാളകുറി ഒരെണ്ണം. മൂളിപ്പാട്ടും കുനിഞ്ഞുള്ള നടപ്പും നോട്ടവും..
രാത്രി മാത്രം കാണുന്ന ജീവി! പകല്‍ വെളിച്ചത്തില്‍ ആരും കണ്ടിട്ടില്ല...ചിലരൊക്കെ അല്ലാതെ. അവരൊട്ടു പറയുകയുമില്ലല്ലോ! ഏത് ദിക്കില്‍ നിന്നു വരുന്നെന്നും എങ്ങോട്ട് പോകുന്നെന്നും ഒന്നിനും ഒരു രൂപവുമില്ല.
മണ്ണെണ്ണ വിളക്കിന്റെ ഉജ്ജ്വല പ്രഭയില്‍ വടക്കേ വീടിന്റെ വരാന്തയില്‍ ..ജുബ ഊരി അയയില്‍ തൂക്കി തോര്‍ത്ത് മാത്രം ഉടുത്ത് അസാരം ധ്ന്ന്വന്തരം കുഴംബ് മേലാകെ പൂശി ഒരു ചെറിയ കസര്‍ത്തും കാട്ടായങ്ങളും കഴിഞ്ഞു നേരെ ഓല മറ കെട്ടിയ ബാത്ത് റൂമിലേക്ക് ..ചൂട്ടും കൊതുമ്പും വച്ച് ഊതിക്കാച്ചിയ ചെമ്പ് ചരുവത്തിലെ വാട്ടര്‍ ഹീറ്റര്‍ വെള്ളത്തില്‍ ഒരു ലൈഫ് ബോയ് ബാത്ത്!
അപ്പോഴും "അമ്പലക്കുളങ്ങരെ കുളിക്കാന്‍ ചെന്നപ്പം " എന്ന മൂളിപ്പാട്ടും.
കുളി കഴിഞ്ഞാല്‍ നേരെ വരാന്തയിലെ ഭസ്മ കുടുക്കയില്‍ നിന്നും മുരുകാ എന്ന ശീല്‍ക്കാരത്തോടെ ഒരു കുറി . എന്നിട്ട് നാല്‍കാലി കൊരണ്ടിമേല്‍ ആസനസ്തന്‍. കിണ്ണം ഒരുക്കി കാത്തിരിക്കുന്നു ...അവര്‍..ആരെന്നു ചോദ്യം കഥയില്‍ വേണ്ട. കുറുപ്പ് ചേട്ടന്റെ സാന്യാ മിര്‍സ എന്ന് വേണമെന്കില്‍ പറഞ്ഞോളു....ടെന്നിസിലെ ജോഡി.!
ആവി പറന്നുയരുന്ന കഞ്ഞി കിണ്ണം നിറഞ്ഞു കവിഞ്ഞ പരുവത്തില്‍ ...ഉപ്പുകുടുക്ക ..ചുവന്ന പ്ലാവില ..പച്ച ഈര്കിലില്‍ കുത്തി ..തോണി പോലെയാക്കി വച്ചിരിക്കുന്നു! ഒരു തുടം നെയ്യും. കുറുപ്പിന്റെ അമ്രുതെത്ത്!
മിണ്ടാട്ടമില്ല ഒരു മാതിരി അവാര്‍ഡ് പടം. കഞ്ഞി കോരുന്ന ശബ്ദം..ഗള് ഗള് ഇറക്കുന്ന ശബ്ദം..അവസാനം
കിണ്ണം മറിച്ചിട്ടു നോക്കിയാല്‍ ഒരു വറ്റും കാണില്ല!
കൈ കഴുകാന്‍ ഓട്ടു മൊന്തയില്‍ വെള്ളം..വായില്‍ കുലുക്കൊഴിന്ജ് നീട്ടി തുപ്പി ..പരിസരമൊക്കെ ഒന്നുഴിന്ജ് ..തോര്‍ത്തെടുത്ത് മുഖമൊക്കെ ഒന്നു മിനുക്കി ...മണ്ണെണ്ണ വിളക്കും കൈയ്യില്‍ എടുത്ത് നേരെ തിരിഞ്ഞ അകത്തേക്ക്.
നമുക്ക് കാണാന്‍ കഴിയുന്നത് ഇത്ര മാത്രം. ഇതിനപ്പുറം ആകാംഷയുണ്ടായിരുന്നവര്‍ അതിര് കടന്നപ്പോള്‍ "ഏതാവനാട ..തന്തയില്ലാ കഴുവര്ടാ മോനേ " എന്നുള്ള ഓമന വിളി കേട്ടിട്ടുമുണ്ട്.
അപ്പോഴും കുറുപ്പല്ല വിളിക്കുക..പിന്നെയോ..അറിയാമല്ലോ ..അവര്‍!
സൂര്യന്‍ ഉദി തെളിയുന്നത് വരെയൊന്നും ഞങ്ങളും ഉറക്കം ഇളച്ചിട്ടില്ല. ഒന്നും കാണാന്‍ പറ്റാതെ എന്തിന് വെറുതെ....
ആകാംഷ മാത്രം ഇന്നും മിച്ചം. ഈ വയസു കാലത്തും!
കുറുപ്പ് തിരികെ പോകുന്നതും ഞങ്ങള്‍ കാണാറില്ല എന്നാല്‍ കേള്‍ക്കാറുണ്ടായിരുന്നു..കാലിന്റെ തള്ള വിരലില്‍ "ഞൊട്ട" വീഴുന്ന ശബ്ദം , തണുത്ത വെളുപ്പാന്‍ കാലത്ത് ഉടുതുണി പറിച്ച് പുതച്ച് , മൂത്രം മുട്ടി ചുരുണ്ടു കൂടി കട്ടിലില്‍ കിടക്കുമ്പോള്‍ ..വീടിനരികിലെ വെള്ളമില്ലാ കൈത്തോട്ടിലൂടെ അകന്ന് അകന്ന് പോകുന്നത് കേള്‍ക്കാം.
വീണ്ടും വൈകുന്നേരം വരാന്‍..കുളിക്കാന്‍ എന്നിട്ട് ..അത്താഴ കഞ്ഞി കോരി കോരി കുടിക്കാന്‍...എന്നിട്ട്...
2009, ഫെബ്രുവരി 10, ചൊവ്വാഴ്ച
എട്ടു പെറ്റ വയറ്റില്‍ ഒരു ചക്കക്കുരു.
ഇയിടെ ഒരു മദാമ എട്ടു പെറ്റു. അതും പോരാഞ്ഞ് ആരോ പറയുന്നു മുന്‍പും പെറ്റിട്ട് ഉണ്ടെന്നും.
ഇതൊക്കെ പേറിന്റെ മഹാത്മ്യത്ത്തിനു വേണ്ടിയായിരുന്നു എന്നും..കുഞ്ഞിക്കാലുകള്‍ പിച്ച പിച്ച നടന്നു കാണണമെന്നും. ഒരു പട്ടാളം സ്റ്റൈല്‍ ജീവിത ക്യാമ്പ്!!
"അമേരികയിലും..മറ്റും ഒത്തിരി പെറ്റു കൂട്ടുന്നവരെ ആദരിചിട്ടുന്ടെന്നും വാര്‍ത്താ മാധയ്മങ്ങള്‍ അവരുടെയൊക്കെ മുഖാമുഖം ലൈവ് റ്റെലിക്കാസ്റ്റ് നടത്തിയിട്ടുണ്ടെന്നും" .."ഇതിലിപ്പം എന്നതാ കൊച്ചെ ഇത്രക്കങ്ങു പറഞ്ഞു നടക്കാനെന്നും" ആയമ്മ പരിഭവം പറയുന്നു. ഗര്‍ഭ നിരോധനമൊക്കെ അറു പഴഞ്ചന്‍ പരിപാടിയാണെന്നും...പിള്ളാരുടെ അച്ചന്‍ എന്നുള്ളതൊക്കെ ഒരുതരം ചൊറിയന്‍ ഏര്‍പ്പാടാണെന്നും.
ഭഗവാനെ ഇവിടുത്തെ മോഡി അണ്ണനും , ബിഷപ്പും, മുക്രിയുമെല്ലാം ഇങ്ങനെ ഒരു ചാന്‍സ് ..മനോ നഗര ചത്വരത്തില്‍ കൊണ്ടു നടക്കുന്ന കാര്യം അവരറിഞ്ഞോ ആവോ!
എട്ടായാലും പത്തായാലും അവരുടെ മടിശീല താങ്ങും. നമ്മുടെ മടിക്ക് ഇതു ശീലവുമില്ല. അതായിരിക്കാം ആരും അവരെ ആള്‍ ദൈവമാക്കാഞ്ഞത്.
അല്ലെന്കി പിന്നെ ഇത്രയും വാശിയുള്ളവര്‍ ആ മരത്തിന്റെ പത്ത് വിത്തെന്കിലും വേണമെന്നു പറയാത്തത് എന്താ?
(വിവരമുള്ളവര്‍ ഇതിന്റെയൊക്കെ ജൈവ രഹസ്യം ചിന്തിക്കട്ടെ. നമുക്ക് പഠിച്ചത് പാടി പാടി നടക്കാം!)
ഇതൊക്കെ പേറിന്റെ മഹാത്മ്യത്ത്തിനു വേണ്ടിയായിരുന്നു എന്നും..കുഞ്ഞിക്കാലുകള്‍ പിച്ച പിച്ച നടന്നു കാണണമെന്നും. ഒരു പട്ടാളം സ്റ്റൈല്‍ ജീവിത ക്യാമ്പ്!!
"അമേരികയിലും..മറ്റും ഒത്തിരി പെറ്റു കൂട്ടുന്നവരെ ആദരിചിട്ടുന്ടെന്നും വാര്‍ത്താ മാധയ്മങ്ങള്‍ അവരുടെയൊക്കെ മുഖാമുഖം ലൈവ് റ്റെലിക്കാസ്റ്റ് നടത്തിയിട്ടുണ്ടെന്നും" .."ഇതിലിപ്പം എന്നതാ കൊച്ചെ ഇത്രക്കങ്ങു പറഞ്ഞു നടക്കാനെന്നും" ആയമ്മ പരിഭവം പറയുന്നു. ഗര്‍ഭ നിരോധനമൊക്കെ അറു പഴഞ്ചന്‍ പരിപാടിയാണെന്നും...പിള്ളാരുടെ അച്ചന്‍ എന്നുള്ളതൊക്കെ ഒരുതരം ചൊറിയന്‍ ഏര്‍പ്പാടാണെന്നും.
ഭഗവാനെ ഇവിടുത്തെ മോഡി അണ്ണനും , ബിഷപ്പും, മുക്രിയുമെല്ലാം ഇങ്ങനെ ഒരു ചാന്‍സ് ..മനോ നഗര ചത്വരത്തില്‍ കൊണ്ടു നടക്കുന്ന കാര്യം അവരറിഞ്ഞോ ആവോ!
എട്ടായാലും പത്തായാലും അവരുടെ മടിശീല താങ്ങും. നമ്മുടെ മടിക്ക് ഇതു ശീലവുമില്ല. അതായിരിക്കാം ആരും അവരെ ആള്‍ ദൈവമാക്കാഞ്ഞത്.
അല്ലെന്കി പിന്നെ ഇത്രയും വാശിയുള്ളവര്‍ ആ മരത്തിന്റെ പത്ത് വിത്തെന്കിലും വേണമെന്നു പറയാത്തത് എന്താ?
(വിവരമുള്ളവര്‍ ഇതിന്റെയൊക്കെ ജൈവ രഹസ്യം ചിന്തിക്കട്ടെ. നമുക്ക് പഠിച്ചത് പാടി പാടി നടക്കാം!)
2009, ഫെബ്രുവരി 8, ഞായറാഴ്‌ച
മാര്‍ക്സ് മെലിഞ്ഞാല്‍.
മാര്‍ക്സ് മെലിഞ്ഞാല്‍ പണ്ടൊക്കെ പരമാവധി ഒരു എന്ഗല്സ് അല്ലെങ്കില്‍ ഒരു ലെനിന്‍..രൂപാന്തര പ്രാപ്തിയായാലും..ഒന്നോ രണ്ടോ ഇ .എം.എസ്..അതിനപ്പുറമൊന്നും ഒരു പരിണാമ സിധാന്തകാരനും ഒന്നും ചിന്തിച്ചു കാണില്ല!
ഇവിടിപ്പം ദേ കെടക്കുന്നു .. താടി..മുടി ഒരു വശത്തേക്ക് ..മീശ വായിലേക്ക്..നര..ഭാവഹാവാദികള്‍ ..ഇങ്ങനെയും ഒത്തു ചേരുമോ..ആരോ പറയുന്നു പരിണാമ സിധ്ധാന്തത്തിലെ ആദ്യത്തെ കണ്ണിയാണെന്ന്..ഹോമോ സാപ്പിയന്റെ തലതൊട്ടപ്പന്‍ ..കുരങ്ങന്‍ ആണെന്നും..കുരങ്ങന് താടി ..മുടി..കണ്ണാടി..ഒക്കെയുണ്ടായിരുന്നു എന്നും!
ശിവനെ ..ചുമ്മാതല്ല ഏതൊക്കെയോ കണ്ണാടി കടക്കാര്‍ കുരങ്ങിനെ കണ്ണാടി വച്ചു പരസ്യബോര്‍ഡുകള്‍ വഴി നീളെ സ്ഥാപിച്ചത്. വരാന്‍പോകുന്ന കാര്യം അവര്‍ മുന്പേ കണ്ടു. ഓടുന്ന പട്ടിക്ക് ഒന്നേകാല്‍ അടി മുന്പിലെന്നാ..
വേറൊരാള്‍ പറയുന്നു.. സാഹിത്ത്യ നഭോ മണ്ഡലത്തിലെ വെള്ളി നക്ഷത്രമാ..അക്ഷരങ്ങളുടെ അവസാനമില്ലാത്ത ആശയ കൂട്ടായ്മയില്‍ ലോകത്തെ കീഴ്മേല്‍ മറിക്കുന്ന ബൌധിക സംത്രാസങ്ങളുടെ അപാരമായ അപനിര്‍മിതിയുടെ പുനരഖ്യായകന്‍..
ഇനിയും ഒരാള്‍ പറയുന്നു ...ആഗോള വല്‍ക്കരണ കാലത്തെ ച്യുതികള്‍ അപ്പാടെ മാറ്റാന്‍ ധര്മാസംസ്ഥാപനാത്മായ..
ചക്കാളത്ത്തി പോരാട്ടത്തില്‍ പുരം കത്തുന്നു....പുരയിലുള്ളവര്‍ വെന്തു ചാകുന്നു..വൃദ്ധ ശാപം..കുലം മുടിക്കുന്നു ...അഭയമില്ലാത്ത്ത ആത്മാവിനെ അടക്കിയിരുത്താന്‍ മന്ത്രവാദങ്ങള്‍ ഒന്നും ഫലിക്കാതെയാകുന്നു..
താന്ത്രികം..മാന്ത്രികം..മാട്ട്..മാരണം..ആകെ മന്ത്രവാദപ്പുരയിലെത്തിയ പ്രതീതി..എല്ലാ യാഗങ്ങളും ഒടുങ്ങുംപോള്‍..യാഗപ്പന്തലും കത്തും...പ്രേതങ്ങള്‍ ഇനിയും..അവശേഷിക്കും...
പിന്നെയും രൂപാന്തര പ്രാപ്തരായി..ഒടിയന്റെ വേഷം മാറല്‍ പോലെ..
ഗതിയില്ലാത്ത നമ്മുടെ ആത്മാവുകള്‍ ഒന്നിലും രൂപം മാറാന്‍ കഴിയാതെ അവസാനം ഈ പൂര്‍വികന്മാരോടെ പറയും..
വാലില്ലാത്തവര്‍ നിങ്ങളെറിഞ്ഞാല്‍ ..വാലും പൊക്കി കൊണ്ടോടും..
ഇവിടിപ്പം ദേ കെടക്കുന്നു .. താടി..മുടി ഒരു വശത്തേക്ക് ..മീശ വായിലേക്ക്..നര..ഭാവഹാവാദികള്‍ ..ഇങ്ങനെയും ഒത്തു ചേരുമോ..ആരോ പറയുന്നു പരിണാമ സിധ്ധാന്തത്തിലെ ആദ്യത്തെ കണ്ണിയാണെന്ന്..ഹോമോ സാപ്പിയന്റെ തലതൊട്ടപ്പന്‍ ..കുരങ്ങന്‍ ആണെന്നും..കുരങ്ങന് താടി ..മുടി..കണ്ണാടി..ഒക്കെയുണ്ടായിരുന്നു എന്നും!
ശിവനെ ..ചുമ്മാതല്ല ഏതൊക്കെയോ കണ്ണാടി കടക്കാര്‍ കുരങ്ങിനെ കണ്ണാടി വച്ചു പരസ്യബോര്‍ഡുകള്‍ വഴി നീളെ സ്ഥാപിച്ചത്. വരാന്‍പോകുന്ന കാര്യം അവര്‍ മുന്പേ കണ്ടു. ഓടുന്ന പട്ടിക്ക് ഒന്നേകാല്‍ അടി മുന്പിലെന്നാ..
വേറൊരാള്‍ പറയുന്നു.. സാഹിത്ത്യ നഭോ മണ്ഡലത്തിലെ വെള്ളി നക്ഷത്രമാ..അക്ഷരങ്ങളുടെ അവസാനമില്ലാത്ത ആശയ കൂട്ടായ്മയില്‍ ലോകത്തെ കീഴ്മേല്‍ മറിക്കുന്ന ബൌധിക സംത്രാസങ്ങളുടെ അപാരമായ അപനിര്‍മിതിയുടെ പുനരഖ്യായകന്‍..
ഇനിയും ഒരാള്‍ പറയുന്നു ...ആഗോള വല്‍ക്കരണ കാലത്തെ ച്യുതികള്‍ അപ്പാടെ മാറ്റാന്‍ ധര്മാസംസ്ഥാപനാത്മായ..
ചക്കാളത്ത്തി പോരാട്ടത്തില്‍ പുരം കത്തുന്നു....പുരയിലുള്ളവര്‍ വെന്തു ചാകുന്നു..വൃദ്ധ ശാപം..കുലം മുടിക്കുന്നു ...അഭയമില്ലാത്ത്ത ആത്മാവിനെ അടക്കിയിരുത്താന്‍ മന്ത്രവാദങ്ങള്‍ ഒന്നും ഫലിക്കാതെയാകുന്നു..
താന്ത്രികം..മാന്ത്രികം..മാട്ട്..മാരണം..ആകെ മന്ത്രവാദപ്പുരയിലെത്തിയ പ്രതീതി..എല്ലാ യാഗങ്ങളും ഒടുങ്ങുംപോള്‍..യാഗപ്പന്തലും കത്തും...പ്രേതങ്ങള്‍ ഇനിയും..അവശേഷിക്കും...
പിന്നെയും രൂപാന്തര പ്രാപ്തരായി..ഒടിയന്റെ വേഷം മാറല്‍ പോലെ..
ഗതിയില്ലാത്ത നമ്മുടെ ആത്മാവുകള്‍ ഒന്നിലും രൂപം മാറാന്‍ കഴിയാതെ അവസാനം ഈ പൂര്‍വികന്മാരോടെ പറയും..
വാലില്ലാത്തവര്‍ നിങ്ങളെറിഞ്ഞാല്‍ ..വാലും പൊക്കി കൊണ്ടോടും..
2009, ഫെബ്രുവരി 4, ബുധനാഴ്‌ച
പനി മനസ്സ്.
പിതാമഹന്മാരുടെ താവഴി സ്വത്ത്...അച്ഛന് കിട്ടിയത് കാല് നീട്ടി വളഞ്ഞു പുളഞ്ഞു കിടക്കാന്‍ ഒരു ചാര് കസേര.
നരച്ച കാലും കൈയും ..കാപ്പി കമ്പില്‍ കോര്‍ത്ത പിഞ്ഞിയ കാന്‍വാസ് തുണി..ആകമാനം ഒരു പഴന്ച്ചന്‍ മട്ടും മണവും .. മാതിരിയും..എന്നാലോ അതിലിരിക്കാന്‍ അടിപിടി കയ്യാംകളി...അലസന്മാരെ വാര്‍ത്തെടുക്കുന്ന ഒന്നാംതരം മൂശ!
ചൊട്ടയിലെ എന്റെ സിംഹാസനം ..വളര്‍ന്നപ്പോഴും..മുതിര്‍ന്നു എന്ന് മറ്റുള്ളവര്‍ പറയുമ്പോഴും..
കുഞ്ഞും നാളിലെ അടിപിടി അതിലിരിക്കാന്‍ ..ബാലരമ വായിക്കാന്‍ പെങ്ങളുമായി..പിന്നെ ക്യു നില്ക്കുന്ന അച്ചനും അളിയനും ഒക്കെയായി..
വരാന്തയുടെ ഓരം ചാരി ഈ മൂപ്പിലാന്‍ വിശ്രമിക്കുമ്പോള്‍, ഇതിലിരുന്നു വിശ്രമിക്കാത്തവര്‍ ആരുമില്ല! വരുന്നവരും പോകുന്നവരും സ്വന്തം ഭാരം ഇളയ്ക്കുന്ന ഒരു ചുമടു താങ്ങി..ആ റോള്‍ എനിക്ക് ഒട്ടും ഇഷ്ടപെട്ടില്ല .
താങ്ങിയെടുത്ത് ചാവടി മൂലയില്‍ കുടി വച്ചു..ഹാവൂ ..മൂപിലാനും സന്തോഷം..കാലം പോകവേ പെങ്ങള്‍ ..അമ്മയായി...അമ്മൂമ്മയായി...അച്ഛന്‍ ഈ സ്വത്ത് എനിക്ക് തന്നിട്ട് കാണാ മറ, ഓര്‍കാ മറ കൂട് വിട്ടു പോയി...ഏതോ ചാര് കസേരയില്‍ അലസ നിദ്രയിലാകാം..
ആരും ഇരിക്കാനില്ലാതായപ്പോള്‍ മൂപിലാനും സങ്കടം...ഒരു നാള്‍ നോക്കിയപ്പോള്‍ എലിവാലന്‍ പൂച്ച ..കുടച്ചക്രം പോലെ ചുരുണ്ട് ..മഹാസമാധിയില്‍ ! നേരിയ കൂര്‍കം വലി..മെല്ലെ പമ്മി പതുങ്ങി ചെന്നു ചെവിയില്‍ പിടിച്ചതും..ഞെട്ടി അലമുറയിട്ടു അടുക്കളയിലേക്ക് ...പോയ വഴിയും കിടന്ന വഴിയും എല്ലാം ..മത്തിയുടെ മണം! രാവിലെ മീന്‍ വെട്ടുന്നിടത്ത് കണ്ടിരുന്നു, വയറു നിറഞ്ഞപ്പോള്‍ അതിനും വിശ്രമിക്കാന്‍ ഈ പാവം ചാര് ശീലന്‍.
ഞാനീ പ്രായമെത്തിയതും.........
പനി ..ജലദോഷം ..ഇടവപാതി പോലെ ഇട മുറിയാതെ മുതല കണ്ണ് നീര്‍ വീഴ്ത്തി...മൂക്കിലൂടെ അരുവി ഒഴുകിയൊഴുകി..ആരും അടുക്കാത്ത ..ഒന്നിന്റേയും മണം ..രുചി ഒന്നുമില്ലാതെ..ചുമ്മാ ഒരു ജീവനുള്ള മനുഷ്യക്കോലമായി..ഇടക്കിടെ തുമ്മി തുമ്മി..ഈ ചാര് കസേരയില്‍..പൂര്‍വ ജന്മങ്ങളിലെക് ഊളിയിട്ട് ..ഈ കസേരയുടെ ഓര്‍മ്മക്കുറിപ്പുകള്‍ മനസാ നിരൂപിച്ച് ...ഇങ്ങനെ കിടക്കുമ്പോള്‍ ...നെറ്റിയില്‍ വെള്ള പഞ്ഞി പൊതിഞ്ഞു അതിന്മേല്‍ തണുത്ത വെള്ളം നനച്ച് തൂവെള്ള ചിറകുവീശി പനിയുടെ മാലാഖമാര്‍ എനിക്ക് ചുറ്റും പറന്ന് നടക്കുന്നു.
പണ്ടേ ഭാര്യ പറയും അവളെക്കാള്‍ എനികിഷ്ടം ഈ കസേരയാണെന്നും.".ഇതില്‍ കിടന്നു ഈ മനുഷ്യന്‍ കൈ കൊണ്ട് മേയ് തൊടാതായെന്നും"..."അച്ഛന്‍ ജനിച്ചപ്പോഴേ കൂടെ കൂടിയതാ ഈ കസേരയെന്നു " ഇതില്‍ കിടന്നു കൊണ്ട് മകളുടെ വഹ മറ്റൊരു കമന്റ് ..
ഈ പനി മനസ്സ് എന്നും ഉണ്ടായിരുന്നെന്കില്‍ ..ഈ കസേരയില്‍ കിടന്നിങ്ങനെ കിനാവ് കാണാമായിരുന്നു. എന്ത് രസം..കൈത്തോടിന്‍ കരയില്‍ കാട്ടുചേമ്പും പൂ കൈതയും..കഥ പറഞ്ഞു പറഞ്ഞു ഒഴുകുന്ന തോട്ടില്‍, നെറ്റിയില്‍ കുറിയുമായി ഇടക്കിടെ എന്നെ നോക്കുന്ന മാനത്താന്‍ കണ്ണി മീന്‍ ...മറു കര തേടുന്ന പുളവന്‍ ..വെള്ളത്തില്‍ വന്ചി തുഴയുന്ന ആശാന്‍..നീലാകാശം പോലെ പരന്നുകിടക്കുന്ന പച്ച പാടം...വരമ്പില്‍ ചാടി കളിക്കുന്ന തവള കുട്ടന്മാര്‍..
തോള്‍ സന്ചിയും തൂക്കി വള്ളി നിക്കറും പുള്ളി ഉടുപ്പും ..കാലില്‍ വെള്ള ചെരുപ്പും..കയ്യില്‍ കാക്ക തണ്ടും..ഒരു കയ്യില്‍ അച്ചന്റെ ചൂണ്ടു വിരലിന്റെ അറ്റവും....പൊടി മൂടി കിടക്കുന്ന ഓര്‍മയുടെ വഴിത്താരകള്‍ എന്റെയോ..പനിയുടെയോ..അതോ ഈ കസേരയുടെയോ...
നരച്ച കാലും കൈയും ..കാപ്പി കമ്പില്‍ കോര്‍ത്ത പിഞ്ഞിയ കാന്‍വാസ് തുണി..ആകമാനം ഒരു പഴന്ച്ചന്‍ മട്ടും മണവും .. മാതിരിയും..എന്നാലോ അതിലിരിക്കാന്‍ അടിപിടി കയ്യാംകളി...അലസന്മാരെ വാര്‍ത്തെടുക്കുന്ന ഒന്നാംതരം മൂശ!
ചൊട്ടയിലെ എന്റെ സിംഹാസനം ..വളര്‍ന്നപ്പോഴും..മുതിര്‍ന്നു എന്ന് മറ്റുള്ളവര്‍ പറയുമ്പോഴും..
കുഞ്ഞും നാളിലെ അടിപിടി അതിലിരിക്കാന്‍ ..ബാലരമ വായിക്കാന്‍ പെങ്ങളുമായി..പിന്നെ ക്യു നില്ക്കുന്ന അച്ചനും അളിയനും ഒക്കെയായി..
വരാന്തയുടെ ഓരം ചാരി ഈ മൂപ്പിലാന്‍ വിശ്രമിക്കുമ്പോള്‍, ഇതിലിരുന്നു വിശ്രമിക്കാത്തവര്‍ ആരുമില്ല! വരുന്നവരും പോകുന്നവരും സ്വന്തം ഭാരം ഇളയ്ക്കുന്ന ഒരു ചുമടു താങ്ങി..ആ റോള്‍ എനിക്ക് ഒട്ടും ഇഷ്ടപെട്ടില്ല .
താങ്ങിയെടുത്ത് ചാവടി മൂലയില്‍ കുടി വച്ചു..ഹാവൂ ..മൂപിലാനും സന്തോഷം..കാലം പോകവേ പെങ്ങള്‍ ..അമ്മയായി...അമ്മൂമ്മയായി...അച്ഛന്‍ ഈ സ്വത്ത് എനിക്ക് തന്നിട്ട് കാണാ മറ, ഓര്‍കാ മറ കൂട് വിട്ടു പോയി...ഏതോ ചാര് കസേരയില്‍ അലസ നിദ്രയിലാകാം..
ആരും ഇരിക്കാനില്ലാതായപ്പോള്‍ മൂപിലാനും സങ്കടം...ഒരു നാള്‍ നോക്കിയപ്പോള്‍ എലിവാലന്‍ പൂച്ച ..കുടച്ചക്രം പോലെ ചുരുണ്ട് ..മഹാസമാധിയില്‍ ! നേരിയ കൂര്‍കം വലി..മെല്ലെ പമ്മി പതുങ്ങി ചെന്നു ചെവിയില്‍ പിടിച്ചതും..ഞെട്ടി അലമുറയിട്ടു അടുക്കളയിലേക്ക് ...പോയ വഴിയും കിടന്ന വഴിയും എല്ലാം ..മത്തിയുടെ മണം! രാവിലെ മീന്‍ വെട്ടുന്നിടത്ത് കണ്ടിരുന്നു, വയറു നിറഞ്ഞപ്പോള്‍ അതിനും വിശ്രമിക്കാന്‍ ഈ പാവം ചാര് ശീലന്‍.
ഞാനീ പ്രായമെത്തിയതും.........
പനി ..ജലദോഷം ..ഇടവപാതി പോലെ ഇട മുറിയാതെ മുതല കണ്ണ് നീര്‍ വീഴ്ത്തി...മൂക്കിലൂടെ അരുവി ഒഴുകിയൊഴുകി..ആരും അടുക്കാത്ത ..ഒന്നിന്റേയും മണം ..രുചി ഒന്നുമില്ലാതെ..ചുമ്മാ ഒരു ജീവനുള്ള മനുഷ്യക്കോലമായി..ഇടക്കിടെ തുമ്മി തുമ്മി..ഈ ചാര് കസേരയില്‍..പൂര്‍വ ജന്മങ്ങളിലെക് ഊളിയിട്ട് ..ഈ കസേരയുടെ ഓര്‍മ്മക്കുറിപ്പുകള്‍ മനസാ നിരൂപിച്ച് ...ഇങ്ങനെ കിടക്കുമ്പോള്‍ ...നെറ്റിയില്‍ വെള്ള പഞ്ഞി പൊതിഞ്ഞു അതിന്മേല്‍ തണുത്ത വെള്ളം നനച്ച് തൂവെള്ള ചിറകുവീശി പനിയുടെ മാലാഖമാര്‍ എനിക്ക് ചുറ്റും പറന്ന് നടക്കുന്നു.
പണ്ടേ ഭാര്യ പറയും അവളെക്കാള്‍ എനികിഷ്ടം ഈ കസേരയാണെന്നും.".ഇതില്‍ കിടന്നു ഈ മനുഷ്യന്‍ കൈ കൊണ്ട് മേയ് തൊടാതായെന്നും"..."അച്ഛന്‍ ജനിച്ചപ്പോഴേ കൂടെ കൂടിയതാ ഈ കസേരയെന്നു " ഇതില്‍ കിടന്നു കൊണ്ട് മകളുടെ വഹ മറ്റൊരു കമന്റ് ..
ഈ പനി മനസ്സ് എന്നും ഉണ്ടായിരുന്നെന്കില്‍ ..ഈ കസേരയില്‍ കിടന്നിങ്ങനെ കിനാവ് കാണാമായിരുന്നു. എന്ത് രസം..കൈത്തോടിന്‍ കരയില്‍ കാട്ടുചേമ്പും പൂ കൈതയും..കഥ പറഞ്ഞു പറഞ്ഞു ഒഴുകുന്ന തോട്ടില്‍, നെറ്റിയില്‍ കുറിയുമായി ഇടക്കിടെ എന്നെ നോക്കുന്ന മാനത്താന്‍ കണ്ണി മീന്‍ ...മറു കര തേടുന്ന പുളവന്‍ ..വെള്ളത്തില്‍ വന്ചി തുഴയുന്ന ആശാന്‍..നീലാകാശം പോലെ പരന്നുകിടക്കുന്ന പച്ച പാടം...വരമ്പില്‍ ചാടി കളിക്കുന്ന തവള കുട്ടന്മാര്‍..
തോള്‍ സന്ചിയും തൂക്കി വള്ളി നിക്കറും പുള്ളി ഉടുപ്പും ..കാലില്‍ വെള്ള ചെരുപ്പും..കയ്യില്‍ കാക്ക തണ്ടും..ഒരു കയ്യില്‍ അച്ചന്റെ ചൂണ്ടു വിരലിന്റെ അറ്റവും....പൊടി മൂടി കിടക്കുന്ന ഓര്‍മയുടെ വഴിത്താരകള്‍ എന്റെയോ..പനിയുടെയോ..അതോ ഈ കസേരയുടെയോ...
2009, ഫെബ്രുവരി 1, ഞായറാഴ്‌ച
കുട്ടന്‍ പിള്ള അദ്യം
മീശ കൊമ്ബനൊ, പിടിയോ, മോഴയോ എന്നൊന്നും നമുക്ക് തരം തിരിക്കാന്‍ പറ്റില്ല. അതങ്ങനെയാ , താഴേക്ക് തൂങ്ങി ചറ പറ മഴ പോലെ ഇട മുറിഞ്ഞു ഇടക്ക് കനത്ത്.. കൊള്ളിയാന്‍ പോലെ ഇടക്കിടെ നരയും..അതിന് താഴെ വെറ്റില കറ പുരണ്ട അട്ടഹാസ ചിരിയും ..ടാറ് വീപ്പയില്‍ കല്ലിട്ട പോലെ ഒച്ചയും!
കൈയും മെയും റോഡു നന്നാക്കുന്ന അമ്മാവന്‍ വണ്ടിയുടെ പോലെ ..എന്തിനേയും തറയില്‍ ഉറപ്പിക്കാന്‍ പോന്ന ഭാരോദ്വഹന ശേഷിയോടെ..കാലുകള്‍ മുല്ല വള്ളി പടര്‍ന്ന തേന്മാവിന്‍ തടി പോലെ..വെരിക്കോസ് വയറിങ്ങുകള്‍ ചുറ്റി പിണഞ്ഞു.. നഖങ്ങള്‍ പോലും കണ്ടാല്‍ കുഞ്ഞുങ്ങള്‍ താനേ മരുന്ന് കുടിക്കുമായിരുനു!!
ഇതാണ് കുട്ടന്‍ പിള്ള അദ്യം. കണ്ണുകളെ വര്‍ണിക്കാന്‍ ചുമപ്പു പോരാ ..ശരീരത്തെ പൊതിയുന്ന രോമാന്ച്ച കഞ്ചുകം കാശ്മീരി ഷാള് പോലെ....എന്നാലോ സഹൃദയനും സര്‍വോപരി വിശാലമനസ്കനും. എന്ത് കൊടുത്താലും വാങ്ങും..വലിപ്പ ചെറുപ്പമില്ല..അമ്പലത്തിലെ ഉത്സവമായാല്‍ ..ലൈബ്രറി വാര്ഷികമായാല്‍..അദ്യം ആദ്യമെത്തും..പിരിവിന്റെ കുറ്റി കൈപ്പറ്റും. പിന്നെ പോലീസ് മുറയില്‍ ഒന്നു നോക്കി മെല്ലെ തിരിഞ്ഞു നേരെ ഒരു പോക്കാണ്..പട്ടകട ..കാപ്പിക്കട..പെട്ടിക്കട അങ്ങനെ കടയായ കടയെല്ലാം തനിക്ക് സ്വന്തമാക്കി കുറ്റിയും തീര്‍ത്ത് , കുറ്റി ചുവടും മാന്തി..മിച്ചമുള്ളത് കൊണ്ടു പറ്റും തീര്‍ത്ത്..
അങ്ങനെയിരിക്കെ അദ്യത്തിനു പ്രമോഷന്‍ കിട്ടി."ഹേട്" വച്ചു. തോളില്‍ മൂന്നു വെള്ള പ്രാവുകള്‍..
ഉള്ളകാലം എമ്മാന്‍ മാരുടെ..അവരുടെ കുഞ്ഞു കുട്ടി പരാധീനങ്ങളുടെയൊക്കെ വെല്‍ഫയര്‍ ആപ്പീസര്‍ മാത്രം ആയിരുന്നത് കാരണം വകുപ്പും വക്കാണവും എഴുതിപ്പിടിപ്പിക്കുന്ന വിദ്യ ഒന്നുമേ തരപ്പെട്ടില്ല. തന്നെയുമല്ല കുഞ്ഞിലെ ഈ കൂര്‍മ്പന്‍ നിക്കറിന്റെയും ..കാക്കി ഉടുപ്പിന്റെയും ..കാലില്‍ കെട്ടുന്ന വാഴക്കച്ചിയുടെയും രക്ഷാ കവചം ഉണ്ടായിരുന്നത് കാരണം ..മാതൃ ഭാഷ ..പോലീസ് ഭാഷ മാത്രമായി മാറി. പോലീസ് സാഹിത്ത്യത്ത്തിലോ ..ഉലകുട പെരുമാളും! ഒരു വിളി വിളിച്ചാല്‍ ഒന്നേമുക്കാല്‍ മേനി!!
പ്രമോഷന്‍ തന്നെ വല്ലാതെ കുഴക്കുമെന്നൊന്നും ആദ്യത്തിനു തോന്നിയുമില്ല. എന്നാല്‍ ചാര്‍ജ് ആയപ്പോള്‍ സംഗതി കുടുക്കായി..പിന്നെ പണി പഠിയ്ക്കാന്‍ കൂട്ടത്തില്‍ അറിവുള്ളവനെ, തന്റെ താഴെ ഉദ്യോഗം ഭരിക്കുന്നവനെ നമ്പി ..അന്പിനായി കേണു. പണി പഠിപ്പിക്കുന്നത് കാരണം എന്നും വൈകുന്നേരത്തെ തിരുവത്താഴം രണ്ടു പേരും ഒന്നിച്ചായി. എന്തും ..അമ്പിളി മാമനെപ്പോലും..ചോദിച്ചെ വാങ്ങൂ എന്നുള്ള നിര്‍ബന്ധബുദ്ധി ഉണ്ടായിരുന്ന കാരണം ..അടുത്തുള്ള ചാരായ ഷാപ്പിലാക്കി പഠനവും. നേരെ കേറി ഇരുന്നൊന്നു മൂരി നിവര്‍ന്നു .കൂനി കൂടി നില്ക്കുന്ന " സപ്പ്ളെ " പൈയ്യനോട് കണ്ണുരുട്ടി ..താഴെ പണിയുന്ന എന്നാലിപ്പോള്‍ ഗുരുവായ , തന്റെ വഴികാട്ടിയെ ചൂണ്ടി.."ഇദ്ദേഹത്തിനു ഒരു ഗ്ലാസും മൂന്നു താറാം മുട്ട പുഴുങ്ങിയതും..എനിക്ക് അരഗ്ലാസും ഒരു മുട്ടയും." സാമഗ്രികള്‍ വന്നു...മറഞ്ഞു..അടുത്ത ഓര്‍ഡര്‍ "ഇദ്ദേഹത്തിനു ഇനി ഒരു ഗ്ലാസും രണ്ടു മുട്ടയും..എനിക്ക് കാല്‍ ഗ്ലാസും ..മുട്ട വേണ്ട!"
..ഗുരുവിലും കുറഞ്ഞിരിക്കണം ശിഷ്യന്‍..പോലീസിന്‍റെ ഗുണപാഠം "എല്ലാക്കാര്യത്തിലും" അതാണല്ലോ!
അത്താഴം കഴിഞ്ഞു ഷാപ്പ് കാരന്റെ ബീഡി പൊതിയില്‍ നിന്നും രണ്ടു ബീഡി അറസ്റ്റു ചെയ്തെടുത്ത് , ഒന്നു ഗുരുവിന്റെ ചുണ്ടില്‍ പിടിപ്പിച്ച് തീപ്പെട്ടി ഉരച്ച് കത്തിച്ചതിനു ശേഷം മാത്രം അദ്യം ....
പണത്തിന്റെ അല്ലെങ്കില്‍ അതിന്റെ പര്യായം പോലും ഉരിയാടരുതെന്നു ഷാപ്പുകാരനും നന്നേ അറിവുള്ളതാണല്ലോ.
കഠിനമായ ജോലി ..ജോലി തന്നെ..അടി പിടി..കത്തികുത്ത്..വീട്ടില്‍ പോയിട്ട് , ചിന്ന വീട്ടില്‍ പോലും ഒന്നു പോകാന്‍ പറ്റിയില്ല.
അങ്ങനെയിരിക്കെ സ്വന്തം അളിയന്‍ തെരക്കിയിറങ്ങി..തമ്മില്‍ കണ്ടു മുട്ടി.."എന്നതാ അളിയാ വീടും കൂടുമോന്നും വേണ്ടയോ?" ചോദ്യം കേട്ടിട്ട് അദ്യം "ഞെട്ടില്ലാ വട്ടെലയാ അളിയാ..ഈ പണി. " എമ്മാന്മാര്‍ക്ക് ഇതു വല്ലോം അറിയണോ..അവര്‍ക്കെപ്പോഴും വീട്ടിലും കാട്ടിലും ഒക്കെ പോകാം..നമ്മള്‍ ഒരുമാതിരി..കാള കെടക്കും കയറോടും എന്ന മാതിരിയാ.." ഒന്നും രണ്ടും പറഞ്ഞു അളിയന്‍ ആകാംഷ മറച്ചു വച്ചില്ല "ല്ലതു വല്ലോം ഉണ്ടോ അളിയാ ച്ചിരി, ഗുന്മാനാന്നാ തോന്നുന്നേ"..അളിയന്റെ സങ്കടം ആദ്യത്ത്തിനും മനസ്സിലായി..പക്ഷെ എങ്ങനെ ഡ്യൂടി മറന്നു കുടിക്കും..കയ്യില്‍ ഒന്നും ഇരിപ്പുമില്ല.. ഒഴിവു കഴിവ് പറഞ്ഞു വിടാനും വയ്യ.."എന്നാ പറയാനാ അളിയാ ഇന്നലെ ഒരു സെന്റ് ഓഫ് പാര്‍ടി, നോക്കണേ എമ്മാന്‍ മാരെല്ലാം നിരന്നിരിക്കുന്നു..നമുക്കൊരെണ്ണം വിടണമെങ്കില്‍ അവരോന്നൊഴിയണം അതിന് കാത്തിരുന്ന് കാത്തിരുന്നു ..സാധനം തീര്‍ന്നു..കൊക്കിരിക്കും കുളം പറ്റും" കടം കഥയോ..പഴമോഴിയോ ..പര്യായ പദ പ്രയോഗമോ ..ആദ്യത്ത്തിനതൊന്നും പിടിയില്ല..എന്തായാലും സംഗതി കുറിക്കു കൊണ്ടു..അളിയന്‍ വന്ന വഴിയേ തിരുമ്പി പോയാന്‍..
ചിന്ന വീടരും മറ്റേതോ എമ്പോക്കിയുമായി എന്തോ ശകലം ..പരേഡും പരിപാടീം തുടങ്ങി എന്നരിന്ജ് കോപാക്രാന്തനായി ഇല്ലാത്ത ലീവ് ഉണ്ടാക്കി അവിടെയെത്തി അദ്യം. ചോദ്യം ചെയ്യല്‍ തുടങ്ങി ..പ്രതി ഒന്നും ഏല്‍ക്കുന്നില്ല .."ലാത്തി കുത്തി കയറ്റി കളയും ഞാന്‍ " അദ്യം സഹി കെട്ട് പറഞ്ഞു.."അയ്യോ..ഇതിലും ഭേദം അതാ" എവിടെയോ ചൂണ്ടിക്കൊണ്ട് പ്രതി അത് പറഞ്ഞതും ..അദ്യത്തിനു കണ്ണില്‍ ഇരുട്ട് കയറി..രണ്ടു ഗസ്സും..ആറ് താറാം മുട്ടയും ..മിന്നി മറഞ്ഞു..
പഠിച്ച പാഠം എല്ലാം മറന്നു..എല്ലാം ഈ മുടിഞ്ഞ പ്രമോഷന്‍ കാരണം..അല്ലെങ്കില്‍ എന്നും രാത്രി ബീറ്റെന്നും പറഞ്ഞ ഇവളുടെ കൂടെ ഒന്നുറങ്ങി എഴുന്നെല്‍ക്കുമായിരുന്നു..അന്നൊന്നും ഈ പരാതിയും കേട്ടിട്ടില്ല..
തോളിലെ മൂന്നു വെള്ള പ്രാവുകള്‍ കുറുകി..അപ്പോള്‍ അദ്യം മനസ്സില്‍ കരുതി.."കാക്ക തേടി , കുംബളത്ത്തി കൊണ്ടുപോയി!"
കൈയും മെയും റോഡു നന്നാക്കുന്ന അമ്മാവന്‍ വണ്ടിയുടെ പോലെ ..എന്തിനേയും തറയില്‍ ഉറപ്പിക്കാന്‍ പോന്ന ഭാരോദ്വഹന ശേഷിയോടെ..കാലുകള്‍ മുല്ല വള്ളി പടര്‍ന്ന തേന്മാവിന്‍ തടി പോലെ..വെരിക്കോസ് വയറിങ്ങുകള്‍ ചുറ്റി പിണഞ്ഞു.. നഖങ്ങള്‍ പോലും കണ്ടാല്‍ കുഞ്ഞുങ്ങള്‍ താനേ മരുന്ന് കുടിക്കുമായിരുനു!!
ഇതാണ് കുട്ടന്‍ പിള്ള അദ്യം. കണ്ണുകളെ വര്‍ണിക്കാന്‍ ചുമപ്പു പോരാ ..ശരീരത്തെ പൊതിയുന്ന രോമാന്ച്ച കഞ്ചുകം കാശ്മീരി ഷാള് പോലെ....എന്നാലോ സഹൃദയനും സര്‍വോപരി വിശാലമനസ്കനും. എന്ത് കൊടുത്താലും വാങ്ങും..വലിപ്പ ചെറുപ്പമില്ല..അമ്പലത്തിലെ ഉത്സവമായാല്‍ ..ലൈബ്രറി വാര്ഷികമായാല്‍..അദ്യം ആദ്യമെത്തും..പിരിവിന്റെ കുറ്റി കൈപ്പറ്റും. പിന്നെ പോലീസ് മുറയില്‍ ഒന്നു നോക്കി മെല്ലെ തിരിഞ്ഞു നേരെ ഒരു പോക്കാണ്..പട്ടകട ..കാപ്പിക്കട..പെട്ടിക്കട അങ്ങനെ കടയായ കടയെല്ലാം തനിക്ക് സ്വന്തമാക്കി കുറ്റിയും തീര്‍ത്ത് , കുറ്റി ചുവടും മാന്തി..മിച്ചമുള്ളത് കൊണ്ടു പറ്റും തീര്‍ത്ത്..
അങ്ങനെയിരിക്കെ അദ്യത്തിനു പ്രമോഷന്‍ കിട്ടി."ഹേട്" വച്ചു. തോളില്‍ മൂന്നു വെള്ള പ്രാവുകള്‍..
ഉള്ളകാലം എമ്മാന്‍ മാരുടെ..അവരുടെ കുഞ്ഞു കുട്ടി പരാധീനങ്ങളുടെയൊക്കെ വെല്‍ഫയര്‍ ആപ്പീസര്‍ മാത്രം ആയിരുന്നത് കാരണം വകുപ്പും വക്കാണവും എഴുതിപ്പിടിപ്പിക്കുന്ന വിദ്യ ഒന്നുമേ തരപ്പെട്ടില്ല. തന്നെയുമല്ല കുഞ്ഞിലെ ഈ കൂര്‍മ്പന്‍ നിക്കറിന്റെയും ..കാക്കി ഉടുപ്പിന്റെയും ..കാലില്‍ കെട്ടുന്ന വാഴക്കച്ചിയുടെയും രക്ഷാ കവചം ഉണ്ടായിരുന്നത് കാരണം ..മാതൃ ഭാഷ ..പോലീസ് ഭാഷ മാത്രമായി മാറി. പോലീസ് സാഹിത്ത്യത്ത്തിലോ ..ഉലകുട പെരുമാളും! ഒരു വിളി വിളിച്ചാല്‍ ഒന്നേമുക്കാല്‍ മേനി!!
പ്രമോഷന്‍ തന്നെ വല്ലാതെ കുഴക്കുമെന്നൊന്നും ആദ്യത്തിനു തോന്നിയുമില്ല. എന്നാല്‍ ചാര്‍ജ് ആയപ്പോള്‍ സംഗതി കുടുക്കായി..പിന്നെ പണി പഠിയ്ക്കാന്‍ കൂട്ടത്തില്‍ അറിവുള്ളവനെ, തന്റെ താഴെ ഉദ്യോഗം ഭരിക്കുന്നവനെ നമ്പി ..അന്പിനായി കേണു. പണി പഠിപ്പിക്കുന്നത് കാരണം എന്നും വൈകുന്നേരത്തെ തിരുവത്താഴം രണ്ടു പേരും ഒന്നിച്ചായി. എന്തും ..അമ്പിളി മാമനെപ്പോലും..ചോദിച്ചെ വാങ്ങൂ എന്നുള്ള നിര്‍ബന്ധബുദ്ധി ഉണ്ടായിരുന്ന കാരണം ..അടുത്തുള്ള ചാരായ ഷാപ്പിലാക്കി പഠനവും. നേരെ കേറി ഇരുന്നൊന്നു മൂരി നിവര്‍ന്നു .കൂനി കൂടി നില്ക്കുന്ന " സപ്പ്ളെ " പൈയ്യനോട് കണ്ണുരുട്ടി ..താഴെ പണിയുന്ന എന്നാലിപ്പോള്‍ ഗുരുവായ , തന്റെ വഴികാട്ടിയെ ചൂണ്ടി.."ഇദ്ദേഹത്തിനു ഒരു ഗ്ലാസും മൂന്നു താറാം മുട്ട പുഴുങ്ങിയതും..എനിക്ക് അരഗ്ലാസും ഒരു മുട്ടയും." സാമഗ്രികള്‍ വന്നു...മറഞ്ഞു..അടുത്ത ഓര്‍ഡര്‍ "ഇദ്ദേഹത്തിനു ഇനി ഒരു ഗ്ലാസും രണ്ടു മുട്ടയും..എനിക്ക് കാല്‍ ഗ്ലാസും ..മുട്ട വേണ്ട!"
..ഗുരുവിലും കുറഞ്ഞിരിക്കണം ശിഷ്യന്‍..പോലീസിന്‍റെ ഗുണപാഠം "എല്ലാക്കാര്യത്തിലും" അതാണല്ലോ!
അത്താഴം കഴിഞ്ഞു ഷാപ്പ് കാരന്റെ ബീഡി പൊതിയില്‍ നിന്നും രണ്ടു ബീഡി അറസ്റ്റു ചെയ്തെടുത്ത് , ഒന്നു ഗുരുവിന്റെ ചുണ്ടില്‍ പിടിപ്പിച്ച് തീപ്പെട്ടി ഉരച്ച് കത്തിച്ചതിനു ശേഷം മാത്രം അദ്യം ....
പണത്തിന്റെ അല്ലെങ്കില്‍ അതിന്റെ പര്യായം പോലും ഉരിയാടരുതെന്നു ഷാപ്പുകാരനും നന്നേ അറിവുള്ളതാണല്ലോ.
കഠിനമായ ജോലി ..ജോലി തന്നെ..അടി പിടി..കത്തികുത്ത്..വീട്ടില്‍ പോയിട്ട് , ചിന്ന വീട്ടില്‍ പോലും ഒന്നു പോകാന്‍ പറ്റിയില്ല.
അങ്ങനെയിരിക്കെ സ്വന്തം അളിയന്‍ തെരക്കിയിറങ്ങി..തമ്മില്‍ കണ്ടു മുട്ടി.."എന്നതാ അളിയാ വീടും കൂടുമോന്നും വേണ്ടയോ?" ചോദ്യം കേട്ടിട്ട് അദ്യം "ഞെട്ടില്ലാ വട്ടെലയാ അളിയാ..ഈ പണി. " എമ്മാന്മാര്‍ക്ക് ഇതു വല്ലോം അറിയണോ..അവര്‍ക്കെപ്പോഴും വീട്ടിലും കാട്ടിലും ഒക്കെ പോകാം..നമ്മള്‍ ഒരുമാതിരി..കാള കെടക്കും കയറോടും എന്ന മാതിരിയാ.." ഒന്നും രണ്ടും പറഞ്ഞു അളിയന്‍ ആകാംഷ മറച്ചു വച്ചില്ല "ല്ലതു വല്ലോം ഉണ്ടോ അളിയാ ച്ചിരി, ഗുന്മാനാന്നാ തോന്നുന്നേ"..അളിയന്റെ സങ്കടം ആദ്യത്ത്തിനും മനസ്സിലായി..പക്ഷെ എങ്ങനെ ഡ്യൂടി മറന്നു കുടിക്കും..കയ്യില്‍ ഒന്നും ഇരിപ്പുമില്ല.. ഒഴിവു കഴിവ് പറഞ്ഞു വിടാനും വയ്യ.."എന്നാ പറയാനാ അളിയാ ഇന്നലെ ഒരു സെന്റ് ഓഫ് പാര്‍ടി, നോക്കണേ എമ്മാന്‍ മാരെല്ലാം നിരന്നിരിക്കുന്നു..നമുക്കൊരെണ്ണം വിടണമെങ്കില്‍ അവരോന്നൊഴിയണം അതിന് കാത്തിരുന്ന് കാത്തിരുന്നു ..സാധനം തീര്‍ന്നു..കൊക്കിരിക്കും കുളം പറ്റും" കടം കഥയോ..പഴമോഴിയോ ..പര്യായ പദ പ്രയോഗമോ ..ആദ്യത്ത്തിനതൊന്നും പിടിയില്ല..എന്തായാലും സംഗതി കുറിക്കു കൊണ്ടു..അളിയന്‍ വന്ന വഴിയേ തിരുമ്പി പോയാന്‍..
ചിന്ന വീടരും മറ്റേതോ എമ്പോക്കിയുമായി എന്തോ ശകലം ..പരേഡും പരിപാടീം തുടങ്ങി എന്നരിന്ജ് കോപാക്രാന്തനായി ഇല്ലാത്ത ലീവ് ഉണ്ടാക്കി അവിടെയെത്തി അദ്യം. ചോദ്യം ചെയ്യല്‍ തുടങ്ങി ..പ്രതി ഒന്നും ഏല്‍ക്കുന്നില്ല .."ലാത്തി കുത്തി കയറ്റി കളയും ഞാന്‍ " അദ്യം സഹി കെട്ട് പറഞ്ഞു.."അയ്യോ..ഇതിലും ഭേദം അതാ" എവിടെയോ ചൂണ്ടിക്കൊണ്ട് പ്രതി അത് പറഞ്ഞതും ..അദ്യത്തിനു കണ്ണില്‍ ഇരുട്ട് കയറി..രണ്ടു ഗസ്സും..ആറ് താറാം മുട്ടയും ..മിന്നി മറഞ്ഞു..
പഠിച്ച പാഠം എല്ലാം മറന്നു..എല്ലാം ഈ മുടിഞ്ഞ പ്രമോഷന്‍ കാരണം..അല്ലെങ്കില്‍ എന്നും രാത്രി ബീറ്റെന്നും പറഞ്ഞ ഇവളുടെ കൂടെ ഒന്നുറങ്ങി എഴുന്നെല്‍ക്കുമായിരുന്നു..അന്നൊന്നും ഈ പരാതിയും കേട്ടിട്ടില്ല..
തോളിലെ മൂന്നു വെള്ള പ്രാവുകള്‍ കുറുകി..അപ്പോള്‍ അദ്യം മനസ്സില്‍ കരുതി.."കാക്ക തേടി , കുംബളത്ത്തി കൊണ്ടുപോയി!"
2009, ജനുവരി 25, ഞായറാഴ്‌ച
സ്വാമി കുപ്പക്കുഴി.
സമാധാനമില്ലാതവരുടെ സമാധാന മാര്‍ഗമോന്നുമല്ല ഈ സ്വാമി. ഇളം കാറ്റില്‍ ഇളകിയാടുന്ന മേല്മുണ്ടിനടിയില്‍ ഒളിപ്പിച്ച ..കീഴ്മുണ്ടിനകത്തെ ആശ്വാസവുമല്ല. തിരുനെറ്റിയില്‍ വരഞ്ഞ ചെമ്പൊട്ടു തിലകവുമല്ല. ഉരുണ്ട കണ്‍ കോണുകളില്‍ പിടയ്ക്കുന്ന കാമനകളെ ഉണര്തുവാനുള്ള മന്ത്രവുമില്ല...സാംബ്രാണി തിരി കത്തുന്ന നേര്‍ത്ത സുഗന്ധത്തില്‍ മുനിഞ്ഞു കത്തുന്ന നെയ് വിളക്കിന്റെ അരണ്ട വെളിച്ച്ചത്ത്തില്‍ ഉണര്‍ന്നു വരുന്ന അദ്വൈത ഭാവവും ..ഭജനയില്‍ ഇളകിയാടുന്ന ..മുടിക്കെട്ടുമില്ല..നാരീ പൂജയും ..നാഭീ പൂജയും വശമില്ല.
പിന്നെയോ..ആധുനിക ശാസ്ത്രവും മനുഷ്യ മീമാംസയും തമ്മിലൊരു ആധ്ധ്യാത്മിക സമോവായം!!
റാണി ഉറുമ്പിന്റെ കാമ പൂര്‍ത്തി ഇല്ലാത്ത ഉല്പാദന ക്രിയകള്‍ ..സ്വയംഭൂ ആയ ഉറുമ്പിന്‍ കുഞ്ഞുങ്ങള്‍...അതിനിടയില്‍ റാണിയെ പ്രാപിക്കാന്‍ അറിയാതെ പോലും ശ്രമിച്ചാല്‍ പാവം സൈനികന്‍ ഉറുംബിനെ ഗുണ്ട ആക്ട് പ്രകാരം അകത്താക്കി ..ഉരുട്ടി ..ചാറെടുത്ത് ..കക്കയം ഡാമില്‍ തള്ളുമത്രേ മറ്റു സൈന്ന്യങ്ങള്‍!!
ഇന്നലെയും ഇതു പോലൊരു ആഖ്യാനം ഞങ്ങളുടെ വല്ല്യകുളതും നടന്നതായി ഏടില്‍ കാണുന്നു.
എടിലെ പശു പുല്ലു തിന്നില്ല.. എന്നാലോ ..പുല്ലുമില്ല പശുവുമില്ല.
ഒരു പാവം ശുദ്ധ ഗതിക്കാരന്‍ ശിന്കിടി അല്ലെങ്കില്‍ ഉപയോഗ ക്രിയ കൊണ്ട് സ്വാമി പാദം ആയി തീര്‍ന്ന പുരുഷ രത്നം ..കഥ!
നാളേറെയായി നമ്മുടെ കുഞ്ഞിരാമന് ജീവിത പ്രാരാബ്ധങ്ങള്‍ ഒന്നുമില്ലാ കാലം. ഒരുചായക്കട..അവിടെ വിറകു കീറല്‍ പിന്നെ...സമോവര്‍..സുഖിയന്‍..ബോണ്ടാ..പലഹാരങ്ങള്‍ പലവിധം..ഒപ്പം..മടക്കുസാന്‍ മധുര സേവ പരുവം , ചായക്കട പിള്ള ചേട്ടന്റെ ഭാര്യ ..നിത്ത്യ യൌവന തൈല ചാര് ലേപന ശീല....രാജമ്മ ഇച്ചേയിയുമ്!! ച്ചാല്‍ ഒന്നും രണ്ടും മൂന്നും പറഞ്ഞു കുഞ്ഞിരാമാനുമായി .അങ്ങടന്ഗ് അടുത്ത്..ഇത്തിരി വശായി. എന്താ കഥാ ..
കീഴ്മേല്‍ മറിഞ്ഞു സദാചാരം..പിള്ളച്ചേട്ടന്‍ അരയില്‍ തിരുകിയ ബീഡി ഒരെണ്ണം എടുത്തു സമോവറിന്റെ കീഴില്‍ കാട്ടി കത്തിച്ചു..ആരോ കൊണ്ടു കൊടുത്ത മൂലവെട്ടി മൂന്നെണ്ണം ഒന്നിച്ചു വീശി..കാലെടുത്തു ബെന്ചില്‍ വച്ചു ..കെട്ട മുറി ബീഡി ചെവി പുറകില്‍ തിരുകി.. പറ്റ് പുസ്തകം (ഒരു ചായക്കടക്കാരന്റെ വേദ പുസ്തകം!) ഒന്നു രണ്ടാവര്‍ത്തി ഉരുവിട്ട് മെല്ലെ മയക്കത്തിന്റെ ദോശ മാവിലെക്ക് ആഴ്ന്നിറങ്ങി.
ശേഷം ..കുഞ്ഞിരാമനും രാജമച്ചെയിയും അരി ആട്ടു തുടങ്ങി..നവ യൌവനവും വന്നു നാള്‍തോറും..
കാലം കൊഴിഞ്ഞു കൊഴിഞ്ഞു ..കളം മൂത്ത് ഇച്ച്ചെയിക്ക് "ല്ലതായി"...ഒന്നു , രണ്ടു..സര്‍ക്കാര്‍ അപ്പോത്ത്തിക്കിരി അതെല്ലാം പിഴുതു കളഞ്ഞു!
അങ്ങനെ കുഞ്ഞി രാമനും ഒരുകൊച്ചു ക്ലെയിം ആയി... അടുത്ത ഒഴിവിലേക്ക്!!
പോകെ പോകെ .ഇച്ചേയി ഒരു നിബന്ധന വച്ചു..'നീ അതങ്ങ് മുറിക്കണം." കുഞ്ഞിരാമന്‍ അറിവില്ലാ പൈതം ചോദിച്ചു "യേത്"? "ഡാ , ല്ല ഞരമ്പും കുന്തോം".."അത് കാരണമാ ഈ പുക്കാറെല്ലാം"...ഇച്ചേയി പറഞ്ഞപ്പോള്‍ കുഞ്ഞിരാമന്‍ കണ്വിന്സിടായി!! ഓ. കെ . പറഞ്ഞു.
മാസങ്ങള്‍ കഴിഞ്ഞു . അര്യാട്ടാന്‍ രാമനില്ല..കൊച്ചാട്ടനും ഇച്ച്ചെയിയും ആകെ അസ്വസ്ഥരായി ..രണ്ടു വിധം ..കാരണം..വിറകു കീറലും..അരി ആട്ടും! രണ്ടും മുടക്കം!!
ഒരു നാള്‍ പത്ത് മണിക്കുള്ള പാര്തസാരധി ബസ്സില്‍ വന്നിറങ്ങി നമ്മുടെ രാമന്‍.
എല്ലാവര്ക്കും ആശ്വാസം!" നീ എവിടായിരുന്നു"? കൊച്ച്ചാട്ടന്റെ സ്നേഹോഷ്മളമായ ചോദ്യം. എടുത്തു രാമന്‍ കൈയില്‍ ഒരു ബക്കറ്റും , നേര്യതും..നൂറു രുഫായും.."ഇതെല്ലാം എന്റെ കൊച്ച്ചട്ടനാ"..രാമന്റെ നിഷ്കളങ്കമായ സമ്മാനം. കാപ്പി ഊതി ഊതി കുടിച്ചും കൊണ്ട് രാമന്‍ ഇച്ച്ചെയിയോടെ പറഞ്ഞു.."നേരാ എന്ടിച്ച്ചെയി..ഉറുമ്പ് കടിക്കുന്ന വേദന പോലുമില്ല..ഇത് അറിഞ്ഞെന്കില്‍ നേരത്തെ ഞാന്‍ പോയേനെ. " ഇച്ചേയി നാണിച്ചു പോയി.
കൊച്ചാട്ടനും കാര്യം പിടി കിട്ടി ..ഇച്ച്ചെയിക്ക് കുടി ഇറക്കല്‍ നോടിസ് കൊടുത്തു..
ഇച്ചേയി സാഷ്ടാന്ഗം വീണു ..ഭഗവാന്റെ പടത്തില്‍ പിടിച്ച് സത്ത്യം മൂന്നു. ശബരിമലക്ക് തേങ്ങാ ..പളനിക്ക് കാവടി..കൊച്ചാട്ടനും ബോധ്യമായി ഇച്ച്ചെയിടെ സത്ത്യ സന്ധത..ഇവളെയോ ഞാന്‍ സംശയിച്ചു? മനസ്ത്താപം അടക്കി കൊച്ച്ചാടന്‍ ഇച്ച്ചെയിയെ സ്വാന്തനത്തിന്റെ തൊട്ടിലാട്ടി..ഉമ്മ..എന്നിട്ട് പറഞ്ഞു.." ഈ നന്ദി ഇല്ലാത്ത പരിഷ നമ്മളെ എല്ലാം നാണം കെടുത്തി"..ഇച്ചേയി കുറുകി .കുറുകി..തലയാട്ടി പറഞ്ഞു .".ഇവനെ ഇനി പണിക്കു വേണ്ടാ..നമുക്ക് ആ പാവം തമിഴനെ മതി"..
കുഞ്ഞിരാമന്‍ മുണ്ടും ബക്കറ്റും എടുത്തു ..മെല്ലെ വഴിയില്‍ ഇറങ്ങി..മുകളില്‍ സട്രീറ്റ്ല്യ്റ്റ് ..താഴെ ടാറിട്ട റോഡ്..നടന്നു..
അടുത്ത കുപ്പയില്‍ ..ആരോ പണി സാമാനം സൂക്ഷിക്കുന്ന ചായ്പ്പിന്റെ ഓരം ചാരി ..ഓരോരോ കഥകള്‍ ഓര്‍ത്തോര്‍ത്ത് ..കരഞ്ഞു കരഞ്ഞു ..ഉറങ്ങിപ്പോയി.
വെളുത്തപ്പോളും പള്ളിക്കൂടം പിള്ളര്‍ കല പിലാ പോയപ്പോളും ഉറക്കം തന്നെ.
അങ്ങനെ ആ പേര്‍ വീണു..സ്വാമി കുപ്പക്കുഴി.
എല്ലാ കാമനകളും ചോദനകളും മുറിച്ചു കളഞ്ഞ ..നിത്ത്യ ബ്രഹ്മ ചാരിയായി ..ബക്കറ്റും ..മഗ്ഗുമായി..മറ്റൊരു സ്വാമി!!
അദ്വൈത തത്വങ്ങള്‍ എന്നും സത്ത്യമെന്നു നേരെ കണ്ടെത്തി..രണ്ടില്ല ഒന്നേ സത്ത്യം..അല്ലെങ്കില്‍ ആ തമിഴനും ഞാനും അദ്വൈതവും തമ്മില്‍ എങ്ങനെ ചേരും? സ്വാമി സ്വയം മീമാംസകനായി.
ഫ്ലാറ്റും, കാറും ,കൊടിയും ,ആനന്ദ നൃത്തങ്ങളും ഒന്നുമില്ലാതെ കുപ്പക്കുഴിയിലെ വേദാന്തിയായി ..അരിയാട്ട് തത്ത്വങ്ങള്‍ അദ്വൈത തത്ത്വങ്ങളുമായി ഇട കലര്‍ത്താതെ..
ആരെയും നോവിക്കാതെ ..ആരോടും പരിഭവമില്ലാതെ ..പൂര്‍വാസ്രമ സ്മരണയില്‍ ..കാലം കഴിച്ചു സ്വാമി.
നാല് സംവല്സരം മുന്പ് മഹാസമാധിയായി!
പിന്നെയോ..ആധുനിക ശാസ്ത്രവും മനുഷ്യ മീമാംസയും തമ്മിലൊരു ആധ്ധ്യാത്മിക സമോവായം!!
റാണി ഉറുമ്പിന്റെ കാമ പൂര്‍ത്തി ഇല്ലാത്ത ഉല്പാദന ക്രിയകള്‍ ..സ്വയംഭൂ ആയ ഉറുമ്പിന്‍ കുഞ്ഞുങ്ങള്‍...അതിനിടയില്‍ റാണിയെ പ്രാപിക്കാന്‍ അറിയാതെ പോലും ശ്രമിച്ചാല്‍ പാവം സൈനികന്‍ ഉറുംബിനെ ഗുണ്ട ആക്ട് പ്രകാരം അകത്താക്കി ..ഉരുട്ടി ..ചാറെടുത്ത് ..കക്കയം ഡാമില്‍ തള്ളുമത്രേ മറ്റു സൈന്ന്യങ്ങള്‍!!
ഇന്നലെയും ഇതു പോലൊരു ആഖ്യാനം ഞങ്ങളുടെ വല്ല്യകുളതും നടന്നതായി ഏടില്‍ കാണുന്നു.
എടിലെ പശു പുല്ലു തിന്നില്ല.. എന്നാലോ ..പുല്ലുമില്ല പശുവുമില്ല.
ഒരു പാവം ശുദ്ധ ഗതിക്കാരന്‍ ശിന്കിടി അല്ലെങ്കില്‍ ഉപയോഗ ക്രിയ കൊണ്ട് സ്വാമി പാദം ആയി തീര്‍ന്ന പുരുഷ രത്നം ..കഥ!
നാളേറെയായി നമ്മുടെ കുഞ്ഞിരാമന് ജീവിത പ്രാരാബ്ധങ്ങള്‍ ഒന്നുമില്ലാ കാലം. ഒരുചായക്കട..അവിടെ വിറകു കീറല്‍ പിന്നെ...സമോവര്‍..സുഖിയന്‍..ബോണ്ടാ..പലഹാരങ്ങള്‍ പലവിധം..ഒപ്പം..മടക്കുസാന്‍ മധുര സേവ പരുവം , ചായക്കട പിള്ള ചേട്ടന്റെ ഭാര്യ ..നിത്ത്യ യൌവന തൈല ചാര് ലേപന ശീല....രാജമ്മ ഇച്ചേയിയുമ്!! ച്ചാല്‍ ഒന്നും രണ്ടും മൂന്നും പറഞ്ഞു കുഞ്ഞിരാമാനുമായി .അങ്ങടന്ഗ് അടുത്ത്..ഇത്തിരി വശായി. എന്താ കഥാ ..
കീഴ്മേല്‍ മറിഞ്ഞു സദാചാരം..പിള്ളച്ചേട്ടന്‍ അരയില്‍ തിരുകിയ ബീഡി ഒരെണ്ണം എടുത്തു സമോവറിന്റെ കീഴില്‍ കാട്ടി കത്തിച്ചു..ആരോ കൊണ്ടു കൊടുത്ത മൂലവെട്ടി മൂന്നെണ്ണം ഒന്നിച്ചു വീശി..കാലെടുത്തു ബെന്ചില്‍ വച്ചു ..കെട്ട മുറി ബീഡി ചെവി പുറകില്‍ തിരുകി.. പറ്റ് പുസ്തകം (ഒരു ചായക്കടക്കാരന്റെ വേദ പുസ്തകം!) ഒന്നു രണ്ടാവര്‍ത്തി ഉരുവിട്ട് മെല്ലെ മയക്കത്തിന്റെ ദോശ മാവിലെക്ക് ആഴ്ന്നിറങ്ങി.
ശേഷം ..കുഞ്ഞിരാമനും രാജമച്ചെയിയും അരി ആട്ടു തുടങ്ങി..നവ യൌവനവും വന്നു നാള്‍തോറും..
കാലം കൊഴിഞ്ഞു കൊഴിഞ്ഞു ..കളം മൂത്ത് ഇച്ച്ചെയിക്ക് "ല്ലതായി"...ഒന്നു , രണ്ടു..സര്‍ക്കാര്‍ അപ്പോത്ത്തിക്കിരി അതെല്ലാം പിഴുതു കളഞ്ഞു!
അങ്ങനെ കുഞ്ഞി രാമനും ഒരുകൊച്ചു ക്ലെയിം ആയി... അടുത്ത ഒഴിവിലേക്ക്!!
പോകെ പോകെ .ഇച്ചേയി ഒരു നിബന്ധന വച്ചു..'നീ അതങ്ങ് മുറിക്കണം." കുഞ്ഞിരാമന്‍ അറിവില്ലാ പൈതം ചോദിച്ചു "യേത്"? "ഡാ , ല്ല ഞരമ്പും കുന്തോം".."അത് കാരണമാ ഈ പുക്കാറെല്ലാം"...ഇച്ചേയി പറഞ്ഞപ്പോള്‍ കുഞ്ഞിരാമന്‍ കണ്വിന്സിടായി!! ഓ. കെ . പറഞ്ഞു.
മാസങ്ങള്‍ കഴിഞ്ഞു . അര്യാട്ടാന്‍ രാമനില്ല..കൊച്ചാട്ടനും ഇച്ച്ചെയിയും ആകെ അസ്വസ്ഥരായി ..രണ്ടു വിധം ..കാരണം..വിറകു കീറലും..അരി ആട്ടും! രണ്ടും മുടക്കം!!
ഒരു നാള്‍ പത്ത് മണിക്കുള്ള പാര്തസാരധി ബസ്സില്‍ വന്നിറങ്ങി നമ്മുടെ രാമന്‍.
എല്ലാവര്ക്കും ആശ്വാസം!" നീ എവിടായിരുന്നു"? കൊച്ച്ചാട്ടന്റെ സ്നേഹോഷ്മളമായ ചോദ്യം. എടുത്തു രാമന്‍ കൈയില്‍ ഒരു ബക്കറ്റും , നേര്യതും..നൂറു രുഫായും.."ഇതെല്ലാം എന്റെ കൊച്ച്ചട്ടനാ"..രാമന്റെ നിഷ്കളങ്കമായ സമ്മാനം. കാപ്പി ഊതി ഊതി കുടിച്ചും കൊണ്ട് രാമന്‍ ഇച്ച്ചെയിയോടെ പറഞ്ഞു.."നേരാ എന്ടിച്ച്ചെയി..ഉറുമ്പ് കടിക്കുന്ന വേദന പോലുമില്ല..ഇത് അറിഞ്ഞെന്കില്‍ നേരത്തെ ഞാന്‍ പോയേനെ. " ഇച്ചേയി നാണിച്ചു പോയി.
കൊച്ചാട്ടനും കാര്യം പിടി കിട്ടി ..ഇച്ച്ചെയിക്ക് കുടി ഇറക്കല്‍ നോടിസ് കൊടുത്തു..
ഇച്ചേയി സാഷ്ടാന്ഗം വീണു ..ഭഗവാന്റെ പടത്തില്‍ പിടിച്ച് സത്ത്യം മൂന്നു. ശബരിമലക്ക് തേങ്ങാ ..പളനിക്ക് കാവടി..കൊച്ചാട്ടനും ബോധ്യമായി ഇച്ച്ചെയിടെ സത്ത്യ സന്ധത..ഇവളെയോ ഞാന്‍ സംശയിച്ചു? മനസ്ത്താപം അടക്കി കൊച്ച്ചാടന്‍ ഇച്ച്ചെയിയെ സ്വാന്തനത്തിന്റെ തൊട്ടിലാട്ടി..ഉമ്മ..എന്നിട്ട് പറഞ്ഞു.." ഈ നന്ദി ഇല്ലാത്ത പരിഷ നമ്മളെ എല്ലാം നാണം കെടുത്തി"..ഇച്ചേയി കുറുകി .കുറുകി..തലയാട്ടി പറഞ്ഞു .".ഇവനെ ഇനി പണിക്കു വേണ്ടാ..നമുക്ക് ആ പാവം തമിഴനെ മതി"..
കുഞ്ഞിരാമന്‍ മുണ്ടും ബക്കറ്റും എടുത്തു ..മെല്ലെ വഴിയില്‍ ഇറങ്ങി..മുകളില്‍ സട്രീറ്റ്ല്യ്റ്റ് ..താഴെ ടാറിട്ട റോഡ്..നടന്നു..
അടുത്ത കുപ്പയില്‍ ..ആരോ പണി സാമാനം സൂക്ഷിക്കുന്ന ചായ്പ്പിന്റെ ഓരം ചാരി ..ഓരോരോ കഥകള്‍ ഓര്‍ത്തോര്‍ത്ത് ..കരഞ്ഞു കരഞ്ഞു ..ഉറങ്ങിപ്പോയി.
വെളുത്തപ്പോളും പള്ളിക്കൂടം പിള്ളര്‍ കല പിലാ പോയപ്പോളും ഉറക്കം തന്നെ.
അങ്ങനെ ആ പേര്‍ വീണു..സ്വാമി കുപ്പക്കുഴി.
എല്ലാ കാമനകളും ചോദനകളും മുറിച്ചു കളഞ്ഞ ..നിത്ത്യ ബ്രഹ്മ ചാരിയായി ..ബക്കറ്റും ..മഗ്ഗുമായി..മറ്റൊരു സ്വാമി!!
അദ്വൈത തത്വങ്ങള്‍ എന്നും സത്ത്യമെന്നു നേരെ കണ്ടെത്തി..രണ്ടില്ല ഒന്നേ സത്ത്യം..അല്ലെങ്കില്‍ ആ തമിഴനും ഞാനും അദ്വൈതവും തമ്മില്‍ എങ്ങനെ ചേരും? സ്വാമി സ്വയം മീമാംസകനായി.
ഫ്ലാറ്റും, കാറും ,കൊടിയും ,ആനന്ദ നൃത്തങ്ങളും ഒന്നുമില്ലാതെ കുപ്പക്കുഴിയിലെ വേദാന്തിയായി ..അരിയാട്ട് തത്ത്വങ്ങള്‍ അദ്വൈത തത്ത്വങ്ങളുമായി ഇട കലര്‍ത്താതെ..
ആരെയും നോവിക്കാതെ ..ആരോടും പരിഭവമില്ലാതെ ..പൂര്‍വാസ്രമ സ്മരണയില്‍ ..കാലം കഴിച്ചു സ്വാമി.
നാല് സംവല്സരം മുന്പ് മഹാസമാധിയായി!
2009, ജനുവരി 22, വ്യാഴാഴ്‌ച
കളി വീട് ഉറങ്ങിയല്ലോ .
മനസ്സിനെ തപിപ്പിക്കുന്ന ചലച്ചിത്ര ഗാനം. ആറ്റു നോറ്റ് ഉണ്ടായ ഒരുന്ണിയെ വേര്‍പിരിയുന്ന മാതൃ , താത ദുഃഖം. ഉണ്ണി പോയി , സ്വന്തം കെട്ടു പാടുകളുടെ ഭാണ്ടവുമായി . ജീവിച്ചിരിക്കെ വേര്‍പാടിന്റെ തീരാത്ത വ്യധയുമായി കരഞ്ഞും ഉറങ്ങിയും..ഉണര്‍ന്നും..കാലം കഴിച്ചു..കളിവീടും .
"എമ്പ്റ്റി കേജ് " മന്സ്സിനുണ്ടാകുന്ന ചലനങ്ങള്‍ ഏകാന്തത..ദുഃഖം..കൂടുതലും സ്ത്രീകളില്‍. ഇതിനൊരു മറുവഴി ഉണ്ടോ? ഉണ്ടെന്നല്ല..ഇതൊരു വിഭ്രമാല്മക അനുഭവമെന്നും പറയുന്നു.
ഉണ്ണി സന്ന്യാസതിനായി പോയി സ്വന്തം വഴിയിലൂടെ..അത് ഉണ്ണിയുടെ കല്പിക്കപെട്ട നിയോഗാമോ അല്ലെങ്കില്‍ നിവൃത്തികെടോ . അമ്മയുടെ ദുഖത്തിനൊ അച്ഛന്റെ മൂക വ്യധകള്കോ ഉണ്ണിയെ തിരിയെ തരാന്‍ പറ്റിയില്ല.
ഇവിടെ ഇന്നും എത്രയോ ഉണ്ണികള്‍ എത്രയോ കാര്യങ്ങള്‍കായി വീടും നാടും വിട്ടു പോകുന്നു..
അവര്‍ പോകുമ്പോള്‍ തീര്ച്ചയായും പിച്ച വച്ച് ..ഒച്ച വച്ചേ നടന്ന വഴിത്താരകള്‍ നിഴലില്ലാ വഴികളാകും. ഇത് പ്രകൃതിയുടെ തിരഞ്ഞെടുപ്പ്. കരച്ചിലും..വേര്‍പാടും നമ്മുടെ സ്വാര്‍ധമോ?
രണ്ടായാലും പിന്‍ വിളി വിളിക്കാതിരുന്നാല്‍ നാളെ അവര്‍ക്കും പറന്ന് ചേക്കേറാന്‍ ഒരു ചില്ല കിട്ടാം. " മനസ്സു നന്നായ് വരേണം മഹാനാകണം. " ഇത് മറ്റൊരു ഗാനത്തിന്റെ വരികള്‍.
മാതാപിതാക്കള്‍ സ്വന്തം കുഞ്ഞുങ്ങളെ ഓര്‍മിപ്പിക്കുക ..മാതാവും പിതാവും ചേരുന്ന സന്തോഷത്തിന്റെ കളിവീടിനെയാണ്. അല്ലെങ്കില്‍ നോക്കെത്താ ദൂരത്തിരുന്നു അവര്‍ കൊതിക്കുന്നത് അതാകാം.
വൃദ്ധ സദനങ്ങളിലെ കഞ്ഞി വീഴ്ത്ത്തലുകള്‍ ഒഴിയാന്‍..നമ്മളാല്‍ ഇത്രയുമെങ്കിലും..കണക്കില്ലാ പുസ്തകം തുറന്നു എന്നോ മറന്നു വച്ച സ്നേഹത്തിന്റെ പീലി ഒന്നുഴിയാം.
എമ്പ്റ്റി കേജ് കള്‍ക്ക് വിട.
"എമ്പ്റ്റി കേജ് " മന്സ്സിനുണ്ടാകുന്ന ചലനങ്ങള്‍ ഏകാന്തത..ദുഃഖം..കൂടുതലും സ്ത്രീകളില്‍. ഇതിനൊരു മറുവഴി ഉണ്ടോ? ഉണ്ടെന്നല്ല..ഇതൊരു വിഭ്രമാല്മക അനുഭവമെന്നും പറയുന്നു.
ഉണ്ണി സന്ന്യാസതിനായി പോയി സ്വന്തം വഴിയിലൂടെ..അത് ഉണ്ണിയുടെ കല്പിക്കപെട്ട നിയോഗാമോ അല്ലെങ്കില്‍ നിവൃത്തികെടോ . അമ്മയുടെ ദുഖത്തിനൊ അച്ഛന്റെ മൂക വ്യധകള്കോ ഉണ്ണിയെ തിരിയെ തരാന്‍ പറ്റിയില്ല.
ഇവിടെ ഇന്നും എത്രയോ ഉണ്ണികള്‍ എത്രയോ കാര്യങ്ങള്‍കായി വീടും നാടും വിട്ടു പോകുന്നു..
അവര്‍ പോകുമ്പോള്‍ തീര്ച്ചയായും പിച്ച വച്ച് ..ഒച്ച വച്ചേ നടന്ന വഴിത്താരകള്‍ നിഴലില്ലാ വഴികളാകും. ഇത് പ്രകൃതിയുടെ തിരഞ്ഞെടുപ്പ്. കരച്ചിലും..വേര്‍പാടും നമ്മുടെ സ്വാര്‍ധമോ?
രണ്ടായാലും പിന്‍ വിളി വിളിക്കാതിരുന്നാല്‍ നാളെ അവര്‍ക്കും പറന്ന് ചേക്കേറാന്‍ ഒരു ചില്ല കിട്ടാം. " മനസ്സു നന്നായ് വരേണം മഹാനാകണം. " ഇത് മറ്റൊരു ഗാനത്തിന്റെ വരികള്‍.
മാതാപിതാക്കള്‍ സ്വന്തം കുഞ്ഞുങ്ങളെ ഓര്‍മിപ്പിക്കുക ..മാതാവും പിതാവും ചേരുന്ന സന്തോഷത്തിന്റെ കളിവീടിനെയാണ്. അല്ലെങ്കില്‍ നോക്കെത്താ ദൂരത്തിരുന്നു അവര്‍ കൊതിക്കുന്നത് അതാകാം.
വൃദ്ധ സദനങ്ങളിലെ കഞ്ഞി വീഴ്ത്ത്തലുകള്‍ ഒഴിയാന്‍..നമ്മളാല്‍ ഇത്രയുമെങ്കിലും..കണക്കില്ലാ പുസ്തകം തുറന്നു എന്നോ മറന്നു വച്ച സ്നേഹത്തിന്റെ പീലി ഒന്നുഴിയാം.
എമ്പ്റ്റി കേജ് കള്‍ക്ക് വിട.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)